സ്വാഗതം
WELCOME

News Update..

Wednesday, April 2, 2014

ഗ്യാസ് സിലിണ്ടറില്‍ തീ; അണക്കാനായത് രണ്ട് മണിക്കൂറിന് ശേഷം Madhyamam News Feeds

ഗ്യാസ് സിലിണ്ടറില്‍ തീ; അണക്കാനായത് രണ്ട് മണിക്കൂറിന് ശേഷം Madhyamam News Feeds

Link to

ഗ്യാസ് സിലിണ്ടറില്‍ തീ; അണക്കാനായത് രണ്ട് മണിക്കൂറിന് ശേഷം

Posted: 01 Apr 2014 11:44 PM PDT

ചാവക്കാട്: പാചകവാതകസിലിണ്ടറിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. കടപ്പുറം മാട്ടുമ്മല്‍ കുറുപ്പത്ത് വാലിപറമ്പില്‍ സെയ്തുവിന്‍െറ വീട്ടില്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച 12.30 ഓടെയാണ് സംഭവം.
രണ്ട് മണിക്കൂറിനു ശേഷമാണ് സിലിണ്ടറില്‍ നിന്നുയര്‍ന്ന തീയണക്കാനായത്.
ഗ്യാസ് ഏജന്‍സിയില്‍ നിന്ന് തിങ്കളാഴ്ച്ച കൊണ്ടുവന്ന സിലിണ്ടര്‍ വാല്‍വ് ഘടിപ്പിച്ച് ഉപയോഗിക്കാന്‍ തുടങ്ങിയപ്പോഴാണ് തീയാളിയത്.
റഗുലേറ്ററിന്‍െറ ഭാഗത്ത് നിന്ന് വാതക ചോര്‍ച്ചയുണ്ടായതാണ് തീ പിടിക്കാന്‍ കാരണം. അടുക്കളഭാഗത്തിന്‍െറ പിറകുഭാഗത്ത് മതിലിനോട് ചേര്‍ന്ന പ്രത്യേകം പണിത സ്ഥലത്താണ് സിലിണ്ടര്‍ വെച്ചിരുന്നത്. സിലിണ്ടറില്‍ തീ പിടിച്ചതോടെ വീട്ടുകാര്‍ ഭയന്ന് പുറത്തേക്കോടി.
ഉടന്‍ പരിസരവാസികളായ യുവാക്കളും വീട്ടുടമ സെയ്തുവും ചേര്‍ന്ന് പൈപ്പിട്ട് സിലിണ്ടറിലേക്ക് വെള്ളമടിച്ചു.
സിലിണ്ടര്‍ പുറത്തേക്ക് വലിച്ചിട്ട് രണ്ട് മണിക്കൂറിലധികം നേരം വെള്ളം പമ്പ് ചെയ്തുകൊണ്ടിരുന്നു.
ചാവക്കാട് സ്റ്റേഷനില്‍ നിന്ന് എസ്.ഐ എം.കെ ഷാജിയുടെ നേതൃത്വത്തില്‍ പൊലീസും ഗുരുവായൂരില്‍ നിന്ന് ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ ആര്‍.പ്രദീപ്കുമാറിന്‍െറ നേതൃത്വത്തില്‍ അഗ്നിശമന സേനയും സ്ഥലത്തെത്തി വീട്ടുകാരെയും സമീപവാസികളെയും മാറ്റി നിര്‍ത്തി.

ഗാന്ധിനഗറില്‍ അദ്വാനിക്ക് മുമ്പെങ്ങുമില്ലാത്ത പൊലിമ

Posted: 01 Apr 2014 11:39 PM PDT

Image: 

ഗാന്ധിനഗര്‍: മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്ക് താന്‍ ഇഷ്ടമില്ലാതെ മല്‍സരിക്കുന്ന ഗാന്ധിനഗര്‍ മണ്ഡലത്തില്‍ മുമ്പത്തെ തെരഞ്ഞെടുപ്പിലെങ്ങും കാണാത്ത പൊലിമ. നരേന്ദ്ര മോദി ഭരിക്കുന്ന സംസ്ഥാനത്തിലെ  ഈ  മണ്ഡലത്തില്‍ ഇത്തവണ നാടൊട്ടുക്കും ഫ്ളക്സ്ബോര്‍ഡുകളില്‍ നിറഞ്ഞിരിക്കുകയാണ് എല്‍.കെ അദ്വാനി.

കഴിഞ്ഞ 16 വര്‍ഷമായി അദ്വാനി ഗാന്ധിനഗറിനെ പ്രതിനിധീകരിക്കുകയാണെങ്കിലും മുമ്പെങ്ങും പ്രചാരണചിത്രങ്ങള്‍ക്ക് ഇത്ര പ്രാധാന്യം നല്‍കിയിട്ടില്ല.  മുഖ്യമന്ത്രിയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ മോദി അടക്കമുള്ള നേതാക്കള്‍ക്കും ഫ്ളക്സ്ബോര്‍ഡില്‍ ഇടം അനുവദിച്ചിട്ടുണ്ട്.

മുമ്പത്തെ രാഷ്ട്രീയ സാഹചര്യം അല്ല ഇപ്പോഴുള്ളതെന്ന തരത്തില്‍ ബി.ജെ.പിക്കകത്ത് നടക്കുന്ന നീക്കങ്ങളുടെ പ്രതിഫലനമാണ്  ഇതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോദിയും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഗുരുവായ അദ്വാനിയും തമ്മില്‍ ഭിന്നതകള്‍ ഇല്ല എന്നും അദ്വാനിക്കുമേല്‍ മോദിക്ക് മേധാവിത്തം ഇല്ല എന്നും വരുത്തിതീര്‍ക്കാനുള്ള പാര്‍ട്ടി വൃത്തങ്ങളുടെ കഠിന ശ്രമമായിട്ടും ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
മോദിയുടെ ഏറ്റവും വിശ്വസ്ത അനുയായികളായ അമിത് ഷാ, ആനന്ദിബെല്‍ പട്ടേല്‍ എന്നിവരാണ് അദ്വാനിയുടെ വാഹന പ്രചാരണത്തില്‍ ഒപ്പം ഉള്ളത്. 

ഗാന്ധിനഗറിലെ ഒരു സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക എന്നതു മാത്രമല്ല പ്രധാനം, സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളെയെല്ലാം പ്രചാരണ ബോര്‍ഡുകളിലേക്ക് കൊണ്ടുവരിക എന്നതിനു കൂടി മോദി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പാര്‍ട്ടിക്കുമേലുള്ള മോദിയുടെ ആധിപത്യത്തില്‍ അതൃപ്തിയുള്ള അദ്വാനി താന്‍ മല്‍സരിച്ചുവരുന്ന ഗാന്ധിനഗറില്‍ നിന്ന് മാറി ഇത്തവണ ഭോപാലില്‍ മല്‍സരിക്കണമെന്ന് ബി.ജെ.പിക്ക്  കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇതു നിരസിച്ച പാര്‍ട്ടി മോദിയുടെ താല്‍പര്യപ്രകാരം ഗാന്ധിനഗറില്‍നിന്നു തന്നെ ജനവിധി തേടണമെന്ന് നിര്‍ബന്ധം ചെലുത്തുകയായിരുന്നു.

പ്രചാരണത്തിന് മൂര്‍ച്ചകൂട്ടി സ്ഥാനാര്‍ഥികള്‍

Posted: 01 Apr 2014 11:39 PM PDT

ചെര്‍പ്പുളശ്ശേരി: വീണ്ടും ഒരുവട്ടംകൂടി ഷൊര്‍ണൂര്‍ മണ്ഡലത്തിന്‍െറ ഉള്‍നാട്ടിടങ്ങളില്‍ ഇടത് സ്ഥാനാര്‍ഥി എം.ബി. രാജേഷ്. ചൊവ്വാഴ്ച വെള്ളിനേഴി പഞ്ചായത്തിലെ തിരുനാരായണപുരത്തെ ആദ്യയോഗത്തില്‍ തന്നെ ബാലറ്റ് പേപ്പറില്‍ ഒന്നാം നമ്പറുകാരനായ തനിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥനയുണ്ടായി. തിരുവാഴിയോട്, ഞാളാംകുറുശ്ശി, തുടങ്ങിയ സ്ഥലങ്ങളിലെ യോഗത്തിന് ശേഷം ചെര്‍പ്പുളശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് കടന്നു. തുടര്‍ന്ന്, നെല്ലായ പഞ്ചായത്ത് പര്യടനത്തിന് ശേഷം സ്വദേശം കൂടിയായ കൈലിയാടായിരുന്നു ഉച്ചഭക്ഷണം.
തൃക്കടീരി, ചളവറ, അനങ്ങനടി തുടങ്ങിയ പഞ്ചായത്തുകളിലെ പര്യടനം പൂര്‍ത്തിയാക്കി ഷൊര്‍ണൂര്‍ നഗരത്തിലെ വിവിധ സ്വീകരണത്തിന് ശേഷം കാരക്കാടാണ് സമാപിച്ചത്.

കണ്ണമംഗലത്ത് യു.ഡി.എഫ് ഭിന്നത തീര്‍ന്നില്ല; പ്രചാരണത്തിന്് മുസ്ലിംലീഗ് മാത്രം

Posted: 01 Apr 2014 11:17 PM PDT

വേങ്ങര: ഉന്നത നേതാക്കള്‍ യോഗം ചേര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിച്ചശേഷവും കണ്ണമംഗലം പഞ്ചായത്തില്‍ കോണ്‍ഗ്രസ്-ലീഗ് ഭിന്നത പരിഹരിക്കാനായില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ. അഹമ്മദിന്‍െറ പ്രചാരണ പരിപാടികളില്‍നിന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വിട്ടുനില്‍ക്കുകയാണ്.
പഞ്ചായത്ത്തല യു.ഡി.എഫ് കമ്മിറ്റിയുടെ ചെയര്‍മാന്‍സ്ഥാനം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റാണെന്നിരിക്കെ മണ്ഡലം പ്രസിഡന്‍റ് വി.പി. റഷീദിന് പകരം മറ്റൊരാളെയാണ് യു.ഡി.എഫ് ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഇത് തങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് മണ്ഡലം നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
എന്നാല്‍, തൊട്ടടുത്ത വേങ്ങര പഞ്ചായത്തില്‍ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി രൂപവത്കരണ യോഗത്തില്‍നിന്ന് വിട്ടുനിന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് എം.ജി. അസീസിനെ തന്നെയാണ് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഈ ഒരു സാമാന്യ മര്യാദപോലും കണ്ണമംഗലത്ത് ലീഗ് പ്രാദേശിക നേതൃത്വം കാണിച്ചില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ പ്രചാരണരംഗത്ത് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നത് യു.ഡി.എഫിന്‍െറ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും. കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി പകരം ലീഗംഗത്തെ വൈസ് പ്രസിഡന്‍റാക്കിയത് മുതല്‍ തുടങ്ങിയ ലീഗ്-കോണ്‍ഗ്രസ് ശീതസമരം ഇനിയും അവസാനിച്ചില്ലെന്നാണ് അറിയുന്നത്. ചേറൂര്‍ ഗവ. യു.പി സ്കൂളിന്‍െറ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ ഹൈകോടതിയിലാണ്.
കണ്ണമംഗലം പഞ്ചായത്തില്‍ യു.ഡി.എഫിനുള്ളില്‍ ലീഗ്-കോണ്‍ഗ്രസ് ഭിന്നതക്ക് അടിസ്ഥാന കാരണം ലീഗ് പഞ്ചായത്ത് കമ്മിറ്റി നേതാവിന്‍െറ പിടിവാശിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. അതേസമയം, പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയില്‍ യാതൊരു ഭിന്നതയുമില്ലെന്നും ഇരുകക്ഷികളും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ണമംഗലം പഞ്ചായത്ത് ലീഗ് പ്രസിഡന്‍റ് ചാക്കീരി അബ്ദുല്‍ ഹഖ് അവകാശപ്പെട്ടു.
യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റല്ലാത്തയാളെ പരിഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി.പി വധം: സി.ബി.ഐ അന്വേഷണം വി.എസ് അനുകൂലിക്കുന്നോ -എ.കെ. ആന്‍റണി

Posted: 01 Apr 2014 11:13 PM PDT

Image: 

തൃശൂര്‍: ടി.പി കേസിന്‍െറ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്ക് വീണ്ടും കത്ത് നല്‍കിയ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിക്കുന്നുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി. ഇതു സംബന്ധിച്ച കെ.കെ. രമയുടെ ആവശ്യം സര്‍ക്കാര്‍ ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ പ്രതിപക്ഷ നേതാവിന്‍െറ ഇപ്പോഴത്തെ നിലപാടറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടെന്നും തൃശൂര്‍ പ്രസ്ക്ളബിന്‍െറ മീറ്റ് ദ പ്രസില്‍ ആന്‍റണി പറഞ്ഞു.

വി.എസിന്‍െറ മലക്കം മറിച്ചില്‍ ജനം അംഗീകരിക്കില്ല. അദ്ദേഹം സ്വന്തം മന:സാക്ഷിയിലേക്ക് ടോര്‍ച്ച് തെളിക്കണം. അന്വേഷണ കമീഷനും റിപ്പോര്‍ട്ടില്‍ ഈ കേസില്‍ സി.പി.എമ്മിനെ രക്ഷപ്പെടുത്തില്ല. മറിച്ച് കുറ്റമേറ്റ് മാപ്പു പറഞ്ഞാല്‍ ജനം പിന്നെയും പൊറുത്തെന്നു വരും. ടി.പി കേസ് സംബന്ധിച്ച് സി.പി.എം നേതാക്കളുമായി താന്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയെന്ന ചിലരുടെ ആരോപണം കെട്ടുകഥയാണ്. കേരളത്തില്‍ ഭരണവിരുദ്ധ വികാരമല്ല, മറിച്ച് യു.ഡി.എഫ് അനുകൂല തരംഗമാണ്. എല്ലാവരും കൊട്ടിഘോഷിക്കുന്ന മോദി തരംഗത്തിന്‍െറ ലാഞ്ജന പോലും കേരളത്തിലില്ല. യു.ഡി.എഫ് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ഒരു സീറ്റെങ്കിലും അധികം നേടും. എല്‍.ഡി.എഫിനെ കാത്തിരിക്കുന്നത് ചരിത്രത്തില്‍ ഏറ്റവും അപമാനകരമായ തോല്‍വിയാണ്. സര്‍വേകളില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് നേടും. ബി.ജെ.പി അത്ര നേടുകയുമില്ല.

ഒരു സമുദായ സംഘടനയും കോണ്‍ഗ്രസിനും യു.ഡി.എഫിനും എതിരല്ല. പരിഭവങ്ങള്‍ പറയുമ്പോഴും അവരൊന്നും എല്‍.ഡി.എഫിന് വോട്ട് ചെയ്യാന്‍ അണികളോട് പറഞ്ഞിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഭരണമാറ്റമോ നേതൃമാറ്റമോ ഉണ്ടാകില്ല. മന്ത്രിസഭാ പുന:സംഘടന മുഖ്യമന്ത്രി തീരുമാനിക്കേണ്ട കാര്യമാണ്. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിന്‍െറ പേരില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ജഡ്ജിമാര്‍ക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ‘ഞാന്‍ ഒരിക്കലും ജഡ്ജിമാര്‍ക്കെതിരെ പറയില്ല, നീതിന്യായപീഠത്തെ എന്നും ബഹുമാനിക്കുന്നയാളാണ്’ എന്നായിരുന്നു ആന്‍റണിയുടെ മറുപടി.

ജസ്റ്റിസ് ഹാറൂണ്‍ വിധിയില്‍ പക്ഷപാതിത്വം കാണിക്കുന്നെന്ന് പ്രതാപന്‍

Posted: 01 Apr 2014 11:03 PM PDT

Image: 

തിരുവനന്തപുരം: കോടതിക്കകത്തും പുറത്തും നടത്തുന്ന പരാമര്‍ശങ്ങളില്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്  രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍ പ്രതാപന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു കത്തുനല്‍കി. ജസ്ജിയുടെ പരാമര്‍ശങ്ങള്‍ സുപ്രീംകോടതിയുടെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ജസ്റ്റിസ് ഹാറൂണ്‍ അല്‍റഷീദ് നടത്തിയ പരാമര്‍ശങ്ങള്‍ രാഷ്ട്രീയമായി സി.പി.എമ്മിനെ സഹായിക്കുന്നതാണ്. ജുഡീഷ്യറിയുടെ അന്തസത്തക്ക് നിരക്കാത്തതാണ് ജഡ്ജിയുടെ പ്രവര്‍ത്തനമെന്നും കത്തില്‍ പറയുന്നു.

തൊടുപുഴ നഗരത്തില്‍ പട്ടാപ്പകല്‍ ഗുണ്ട ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്

Posted: 01 Apr 2014 11:01 PM PDT

തൊടുപുഴ: നഗരത്തില്‍ പട്ടാപ്പകല്‍ ഗുണ്ട ആക്രമണം. രണ്ട് വാഹനങ്ങളിലായി വന്ന പത്തംഗസംഘം കമ്പ്യൂട്ടര്‍ സ്ഥാപനം അടിച്ചുതകര്‍ത്തു. സംഘര്‍ഷത്തില്‍ സ്വകാര്യചാനല്‍ കാമറമാനടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. സംഭവം ചിത്രീകരിക്കാനെത്തിയ സ്വകാര്യചാനലിന്‍െറ കാമറ അക്രമിസംഘം അടിച്ചുതകര്‍ത്തു.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ റെസ്റ്റ് ഹൗസിന് സമീപത്തായിരുന്നു സംഭവം. ഇന്നോവ, സാന്‍ട്രോ വാഹനങ്ങളിലെത്തിയ സംഘം കമ്പ്യൂട്ടര്‍ സ്ഥാപനത്തിലേക്ക് ആയുധങ്ങളുമായി ഇടിച്ചുകയറുകയായിരുന്നു. സ്ഥാപനത്തിന്‍െറ കാബിനുകളും ചില്ലുകളും അടിച്ചുതകര്‍ത്ത സംഘം ജീവനക്കാരായ ജിബിന്‍, റെയ്സണ്‍, ശരത് എന്നിവരെ പട്ടികകള്‍ കൊണ്ടും വടികൊണ്ടും മര്‍ദിച്ചു. ഈ സമയം സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രാദേശികചാനല്‍ ഓഫിസിലെ കാമറമാന്‍ സുനില്‍ രംഗം ചിത്രീകരിക്കാന്‍ ശ്രമിച്ചത് ക്വട്ടേഷന്‍ സംഘാംഗങ്ങളെ പ്രകോപിതരാക്കി. ചാനല്‍ കാമറമാന്‍െറ നേരെ അക്രമിസംഘം തിരിഞ്ഞു. തുടര്‍ന്ന് സുനില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രസ് ക്ളബിന് സമീപത്തുവെച്ച് ഇയാളെ തടഞ്ഞുനിര്‍ത്തി അക്രമിസംഘം കാമറ എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. സുനിലിനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇതിനിടെ, ഓടിക്കൂടിയ നാട്ടുകാര്‍ പിടിച്ചുമാറ്റാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാരില്‍ ചിലര്‍ക്കും മര്‍ദനമേറ്റു. നാട്ടുകാര്‍ സംഘടിച്ചതിനെത്തുടര്‍ന്ന് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്.
15മിനിറ്റോളം നഗരമധ്യത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടില്ല. അക്രമികള്‍ നഗരത്തില്‍ എത്തിയ ദൃശ്യം പൊലീസ് കാമറയില്‍ പതിഞ്ഞെന്ന് പറയുമ്പോഴും ഇവരെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന്‍െറ വീഴ്ചയാണെന്നും ആക്ഷേപം ഉയര്‍ന്നു. രക്ഷപ്പെട്ട ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ ഇന്നോവ വെങ്ങല്ലൂരിന് സമീപത്തുനിന്ന് പൊലീസ് കണ്ടെത്തി. ഇതില്‍നിന്ന് വടിവാളുകള്‍ കണ്ടെടുത്തു. വാഹനം നിന്നുപോയതിനെ തുടര്‍ന്ന് ഉപേക്ഷിച്ച് പോവുകയായിരുന്നെന്നാണ് കരുതുന്നത്. 18നും 30നും ഇടക്ക് വയസ്സുള്ളവരായിരുന്നു ക്വട്ടേഷന്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തൊടുപുഴ എസ്.ഐ സുബ്രഹ്മണ്യന്‍ പറഞ്ഞു. കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ ജീവനക്കാരനുമായി ഉണ്ടായ പ്രശ്നമാണ് സംഭവത്തിനുപിന്നിലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക സൂചന.

നിധീഷ് കടാര വധക്കേസ്: പ്രതികളുടെ ജീവപര്യന്തം ഡല്‍ഹി ഹൈകോടതി ശരിവെച്ചു

Posted: 01 Apr 2014 10:54 PM PDT

Image: 

ന്യൂഡല്‍ഹി: നിധീഷ് കടാര വധക്കേസിലുള്‍പെട്ട മൂന്ന് പ്രതികളുടെ ജീവപര്യന്തം ഡല്‍ഹി ഹൈകോടതി ശരിവെച്ചു. ജീവപര്യന്തത്തിനെതിരെ പ്രതികള്‍ സമര്‍പിച്ച അപ്പീലിലാണ് ഹൈകോടതി വിധി. പ്രതികളായ വികാസ് യാദവ്, വിശാല്‍ യാദവ്, സുഖ്ദേവ് പെഹാല്‍വാന്‍ എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച അപ്പീലിലാണ് വിധി.  നിധീഷ് കടാരയുടെ അമ്മ നീലം കടാരയും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവസ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു.

2002 ഫെബ്രുവരിയിലാണ് നിധീഷിനെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നും വിവാഹാഘോഷ ചടങ്ങിനിടെ വികാസും വിശാലും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇരുവരുടെയും സഹോദരിക്ക്  നിധീഷ് കടാരയുമായുണ്ടായിരുന്ന ബന്ധമാണ്  കൊലപാതകത്തില്‍ കലാശിച്ചത്.

കോട്ടയത്ത് പ്രചാരണത്തില്‍ മുന്നണികള്‍ ഒപ്പത്തിനൊപ്പം

Posted: 01 Apr 2014 10:49 PM PDT

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിന് എട്ടുദിനം മാത്രം ശേഷിക്കെ കോട്ടയത്ത് പോരാട്ടം കടുക്കുന്നു.
ഇടത്, ഐക്യ മുന്നണി സ്ഥാനാര്‍ഥികള്‍ നടത്തുന്ന മണ്ഡലപര്യടനം പൂര്‍ത്തിയാകുന്നു. ബൂത്ത് തലങ്ങളില്‍ വീടുകയറി പ്രസ്താവന നല്‍കുന്ന തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍. പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം നീങ്ങുകയാണ് ഇരുമുന്നണിയും.
യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണി പിറവം നിയോജകമണ്ഡലത്തിലാണ് ചൊവ്വാഴ്ച പര്യടനം നടത്തിയത്. ആദ്യം പ്രചാരണം തുടങ്ങി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പേ കളത്തിലിറങ്ങിയതിന്‍െറ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.
പക്ഷേ വിജയപ്രതീക്ഷ പുലര്‍ത്തുമ്പോഴും മത്സരം കടുത്തതാണെന്ന സൂചനയാണ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്. കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലാണ് യു.ഡി.എഫ് പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അഞ്ചുവര്‍ഷം എം.പിയെന്ന നിലയില്‍ ജോസ് കെ. മാണി കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.
വികസനങ്ങളുടെ കണക്ക് പറഞ്ഞ് രാഷ്ട്രീയം ഒഴിവാക്കിയാണ് ജോസ് കെ. മാണിയുടെ പ്രസംഗങ്ങള്‍ ഏറെയും. കുറവിലങ്ങാട് സയന്‍സ് സിറ്റി, കേന്ദ്രീയ വിദ്യാലയം, വലവൂര്‍ ഐ.ഐ.ഐ.ടി കാമ്പസ്, റോഡ് വികസനം, സ്കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കിയതാണ് വോട്ടര്‍മാരോട് കൂടുതലായി പറയുന്നത്. ആരംഭദിശയിലായ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ വോട്ട് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സ്ഥാനാര്‍ഥി ഒഴിവാക്കുന്ന രാഷ്ട്രീയ വിഷയങ്ങള്‍ പ്രചാരണത്തിന് എത്തുന്ന മുന്‍നിര നേതാക്കളാണ് പൊതുസമ്മേളനങ്ങളില്‍ പ്രസംഗിക്കുന്നത്. രണ്ടാംഘട്ട പ്രചാരണവും യു.ഡി.എഫ് ക്യാമ്പില്‍ പൂര്‍ത്തിയാകുന്നു.
സ്ഥാനാര്‍ഥി മാത്യു ടി. തോമസിനെ പുതുതായി പരിചയപ്പെടുത്തേണ്ടയാളല്ലെന്ന ആനുകൂല്യം മുതലാക്കിയാണ് ഇടതുമുന്നണി ആദ്യഘട്ട പ്രചാരണം ഊര്‍ജിതമാക്കിയത്. യു.ഡി.എഫ് എണ്ണിപ്പറയുന്ന വികസനപ്രവര്‍ത്തനങ്ങള്‍ എത്താത്ത മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് എല്‍.ഡി.എഫിന്‍െറ ഊര്‍ജിത പ്രചാരണം. വൈക്കം, ഏറ്റുമാനൂര്‍, പിറവം, കോട്ടയത്തിന്‍െറ കായലോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ തങ്ങള്‍ക്ക് അനുകൂല വിധിയെഴുത്തുണ്ടാകുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.
യു.ഡി.എഫ് സ്ഥാനാര്‍ഥി പരാമര്‍ശിക്കാത്ത രാഷ്ട്രീയ വിഷയങ്ങള്‍ സ്വീകരണ സമ്മേളനങ്ങളില്‍ എടുത്തിടാന്‍ മാത്യു ടി. തോമസ് ശ്രദ്ധിക്കുന്നുണ്ട്.
റബറിന്‍െറ വിലയിടിവ്, കാര്‍ഷിക മേഖലയിലെ തകര്‍ച്ച എന്നിവ യു.ഡി.എഫ്, യു.പി.എ സര്‍ക്കാറുകളുടെ പ്രവര്‍ത്തനവൈകല്യമാണെന്ന് സ്ഥാനാര്‍ഥി പറയുന്നു.
പട്ടണങ്ങളില്‍ നടപ്പായെന്ന് വിവരിക്കുന്ന വികസനം ഗ്രാമങ്ങളില്‍ കാണാത്തതെന്തേ എന്ന ചോദ്യം ഉന്നയിക്കുന്ന ഇടതുപക്ഷം യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വ്യക്തിപരമായി വിമര്‍ശിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ബി.ജെ.പി അവതരിപ്പിക്കുന്ന സ്ഥാനാര്‍ഥി അഡ്വ. നോബിള്‍ മാത്യുവിന്‍െറ പ്രചാരണവും കൊഴുക്കുകയാണ്. ഇടത്, ഐക്യ, ബി.ജെ.പി മുന്നണികള്‍ കഴിഞ്ഞാല്‍ എസ്.യു.സി.ഐ സ്ഥാനാര്‍ഥി എന്‍.കെ.
ബിജുവും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി റോയ് അറക്കലുമാണ് പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. എന്‍.കെ. ബിജുവിനായി ആര്‍.എം.പി നേതാവ് കെ.കെ. രമ പ്രചാരണത്തിന് എത്തുന്നുണ്ട്.
അതേസമയം, സ്ഥാനാര്‍ഥികളെ നേരിടുന്ന സാധാരണ വോട്ടര്‍മാര്‍ ഉന്നയിക്കുന്ന പ്രധാനപ്രശ്നം കുടിവെള്ളത്തിന്‍േറതാണ്. മാര്‍ച്ച് പകുതിയോടെ കുടിവെള്ള സ്രോതസ്സുകള്‍ വറ്റി നാടിന്‍െറ ഭൂരിഭാഗത്തും ജനം പൊറുതിമുട്ടുന്നു.
കിലോമീറ്ററുകള്‍ നടന്ന് കുടിവെള്ളം ശേഖരിക്കുന്നവര്‍ മുന്നില്‍ എത്തുന്ന രാഷ്ട്രീയക്കാരോട് പ്രശ്നം ഉന്നയിച്ച് കയര്‍ക്കുമ്പോള്‍ പലപ്പോഴും മറുപടിയുണ്ടാകുന്നില്ല.

കുടിവെള്ള പൈപ്പിടല്‍ നാട്ടുകാര്‍ തടഞ്ഞു

Posted: 01 Apr 2014 10:37 PM PDT

കുമ്പളം: വൈറ്റില അരൂര്‍ ദേശീയപാത കുമ്പളം ടോള്‍ പ്ളാസക്ക് സമീപം ജനുറം കുടിവെള്ള പൈപ്പിടല്‍ നാട്ടുകാര്‍ തടഞ്ഞു. വാട്ടര്‍ അതോറിറ്റിയുടെ പൈപ് ചോര്‍ന്ന് കുടിവെള്ളം പാഴാകുന്നത് പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ നാട്ടുകാര്‍ തടഞ്ഞത്. ദേശീയപാത സര്‍വീസ് റോഡും മസ്ജിദ് റോഡും ചേരുന്നിടത്താണ് പൈപ് പൊട്ടി വെള്ളം പാഴാകുന്നത്.
വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് 10 വര്‍ഷത്തിലേറെ ആയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പലതവണ അറിയിച്ചെങ്കിലും നടപടിയില്ല. ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പമ്പിങ് ദിവസം സമീപത്തെ കാനയിലേക്ക് ഒഴുകുന്നത്. കുടിവെള്ളത്തിനായി നാട്ടുകാര്‍ ബുദ്ധിമുട്ടുമ്പോഴാണ് ഇത്തരത്തില്‍ വെള്ളം പാഴാകുന്നത്. പൈപ്പിലെ ചോര്‍ച്ച പരിഹരിക്കാന്‍ പത്തുവര്‍ഷമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ പൈപ്പിടല്‍ തടഞ്ഞത്. തൃപ്പൂണിത്തുറയിനിന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും ജനുറം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ചനടത്തി. എത്രയും വേഗം ചോര്‍ച്ച പരിഹരിക്കാന്‍ നടപടി യെടുക്കുമെന്ന് തൃപ്പൂണിത്തുറ വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ രാജേഷ് ലക്ഷ്മണന്‍ ഉറപ്പുനല്‍കി. തുടര്‍ന്ന് പൈപ്പിടല്‍ ജോലി പുനരാരംഭിക്കുകയായിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP