സ്വാഗതം
WELCOME

News Update..

Tuesday, April 1, 2014

ടീം സോളാറുമായി തുഷാര്‍ വെള്ളാപ്പള്ളിക്കും ബന്ധമെന്ന് സരിത Madhyamam News Feeds

ടീം സോളാറുമായി തുഷാര്‍ വെള്ളാപ്പള്ളിക്കും ബന്ധമെന്ന് സരിത Madhyamam News Feeds

Link to

ടീം സോളാറുമായി തുഷാര്‍ വെള്ളാപ്പള്ളിക്കും ബന്ധമെന്ന് സരിത

Posted: 01 Apr 2014 12:38 AM PDT

Image: 

ആലപ്പുഴ: ടീം സോളാറുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍്റെ കുടുംബത്തിന് ബന്ധമുണ്ടായിരുന്നതായി സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍. വെള്ളാപ്പള്ളി  നടേശന്‍ ആവശ്യമില്ലാതെ പലയിടത്തും തന്‍്റെ പേര് വലിച്ചിഴക്കുന്നു. ഇനിയും ഇതാവര്‍ത്തിച്ചാല്‍ ടീം സോളാറുമായി ബന്ധപ്പെട്ട വെള്ളാപ്പള്ളിയുടെ കൂട്ടാളികളുടെ പേരുകള്‍ തെളിവു സഹിതം തനിക്ക് വെളിപ്പെടുത്തേണ്ടി വരും. അതില്‍വെള്ളാപ്പള്ളിയുടെ  മകനും എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍്റുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരും ഉള്‍പ്പെടുമെന്നും  സരിത പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസില്‍ അമ്പലപ്പുഴ കോടതിയില്‍ ഹാജരായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സരിത.
ആലപ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി വേണുഗോപാലിനെ തോല്‍പിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ തന്നെയും ബിജു രാധാകൃഷ്ണനെയും കണ്ടതായും സരിത പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഭരണമാറ്റമുണ്ടാകുമെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. തന്‍്റെ പേര് പറയരുതെന്നാവശ്യപ്പെട്ട് സജി വീണ്ടും ബന്ധപ്പെട്ടതായും അതിന്‍്റെയെല്ലാം ഫോണ്‍ റെക്കോഡ് തന്‍്റെ കൈവശമുണ്ടെന്നും സരിത വയക്തമാക്കി.
രാഷ്ട്രീയ മോഹമൊന്നും തനിക്കില്ളെന്നും ഏപ്രില്‍ 10 ന് വോട്ടെടുപ്പിന് ശേഷം കുടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.
 

പ്രശ്നബാധിത ബൂത്തുകള്‍ കേന്ദ്രസേനയുടെ നിരീക്ഷണത്തില്‍

Posted: 01 Apr 2014 12:20 AM PDT

കൊല്ലം: ഏപ്രില്‍ പത്തിന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നഗര പരിധിയില്‍ പത്ത് പൊലീസ് അസിസ്റ്റന്‍റ് കമീഷണര്‍മാരുടെ നേതൃത്വത്തില്‍ 1850ല്‍പരം പൊലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റ അറിയിച്ചു. ഇതിനുപുറമേ 38 ല്‍പരം സ്പെഷല്‍ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ 813 പോളിങ് ബൂത്തുകളില്‍ പ്രശ്നബാധിതമാണെന്ന് കണ്ടെത്തിയിട്ടുള്ള 75 ബൂത്തുകള്‍ കേന്ദ്രസേനയുടെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 43 ഗ്രൂപ് പട്രോളും ഒമ്പത് സര്‍ക്കിള്‍ സ്ട്രൈക്കിങ് ഫോഴ്സും നാല് സബ് ഡിവിഷനല്‍ സ്ട്രൈക്കിങ് ഫോഴ്സും സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ ഒരു സ്ട്രൈക്കിങ് ഫോഴ്സും ഡ്യൂട്ടിയിലുണ്ടായിരിക്കും.
കൂടാതെ ഓരോ പൊലീസ് സ്റ്റേഷന്‍ പരിധികളിലും രണ്ട് ലോ ആന്‍ഡ് ഓര്‍ഡര്‍ പട്രോള്‍ വീതം 30 പട്രോളിങ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അഞ്ചാലുംമൂട് കേന്ദ്രീകരിച്ച് ഒരു തെരഞ്ഞെടുപ്പ് സബ്ഡിവിഷനും ഓച്ചിറ, പള്ളിത്തോട്ടം എന്നിവിടങ്ങളില്‍ രണ്ട് അഡീഷനല്‍ തെരഞ്ഞെടുപ്പ് സര്‍ക്കിളുകളും രൂപവത്കരിച്ചിട്ടുണ്ട്. 114 വാഹനങ്ങളും 93 വീഡിയോഗ്രാഫും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ക്രമീകരിച്ചിട്ടുണ്ട്. ഒരു കമ്പനി കേന്ദ്രസേനയും ഒരു കമ്പനി റാപ്പിഡ് റെസ്പോണ്‍സ് ഫോഴ്സും ഒരു കമ്പനി ബറ്റാലിയന്‍ സേനാ വിഭാഗവും ഇതിനോടകം ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലയിലെ ക്രമസമാധാനപ്രശ്നങ്ങള്‍ സമയബന്ധിതമായി നിരീക്ഷിച്ച് ഉടന്‍തന്നെ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

വിളപ്പില്‍ശാലയില്‍ പ്രശ്നം ചവര്‍ഫാക്ടറിതന്നെ

Posted: 01 Apr 2014 12:13 AM PDT

വിളപ്പില്‍ശാല: വിളപ്പില്‍ശാലക്കാരുടെ മനസ്സില്‍ ഇപ്പോഴും അടയാത്ത അധ്യായമായിത്തന്നെയുണ്ട് ചവര്‍ഫാക്ടറി വിഷയം. ചവര്‍ഫാക്ടറി പൂര്‍ണമായും പ്രവര്‍ത്തനരഹിതമായി കിടക്കുകയാണെങ്കിലും ഫാക്ടറി ഔദ്യാഗികമായി പൂട്ടിയതായി സര്‍ക്കാര്‍ ഇനിയും ഉത്തരവിറക്കിയിട്ടില്ല. ഈ ആവശ്യമാണ് ഇപ്പോള്‍ വിളപ്പില്‍ശാലക്കാരുടേത്. ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലുള്‍പ്പെട്ട വിളപ്പില്‍ശാലയില്‍ ചവര്‍വിഷയം ഈ തെരഞ്ഞെടുപ്പിലും സജീവമാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച എന്‍.ശക്തന്‍ വിളപ്പില്‍ശാലയിലെ 25 ബൂത്തുകളില്‍നിന്നായി 6000ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ഇടതുപാളയത്തിലെത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജയാഡാളി രണ്ടാമതും ബി.ജെ.പിയുടെ പി.കെ.കൃഷ്ണദാസ് മൂന്നാംസ്ഥാനത്തുമെത്തി. ഇത്തവണ ഇടത്-വലത ്മുന്നണികള്‍ ഇവിടെ മുന്‍തൂക്കം അവകാശപ്പെടുന്നു.
കഴിഞ്ഞ തവണ വിളപ്പില്‍ശാല സമരസമിതി തെരഞ്ഞെടുപ്പ് ബഹിഷ്കരണം നടത്തിയിരുന്നെന്നത് കുപ്രചാരണം മാത്രമാണെന്ന് ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. നിഷേധവോട്ടിന് തങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന അസംബന്ധ വാര്‍ത്തകളും പരക്കുന്നതായി സമരസമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ജനങ്ങള്‍ക്ക് രാഷ്ട്രീയക്കാരെയും സമരസമിതി പ്രവര്‍ത്തകരെയും തിരിച്ചറിയാമെന്നും സമരനേതാക്കള്‍ അഭിപ്രായപ്പെടുന്നു.
ചവര്‍ഫാക്ടി അടച്ചുപൂട്ടാനു ള്ള സര്‍ക്കാര്‍ ഉത്തരവിറക്കാന്‍ വിളപ്പില്‍ശാലയില്‍ ബിന്ദുകൃഷ്ണയുടെ പ്രചാരണപരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം കൊടുക്കാന്‍ ശ്രമിച്ചതിന് സമരസമിതി നേതാക്കളെ മുന്‍കൂര്‍ അറസ്റ്റ് ചെയ്തത് യു.ഡി.എഫിന്‍െറ വോട്ട്നിലയില്‍ കാര്യമായ കുറവുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് ഇടതുചേരി. ചവര്‍ഫാക്ടറി വിഷയത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ അഭിപ്രായപ്രകടത്തിന് ഇടതുപക്ഷം മുതിരുന്നില്ല.
നിലവിലെ വിളപ്പില്‍, വിളവൂര്‍ക്കാല്‍, മലയിന്‍കീഴ് പഞ്ചായത്തുകള്‍ യു.ഡി.എഫിന്‍െറ കൈവശമാണ്. വിജയത്തിനപ്പുറം വിളപ്പില്‍ശാലയിലെ വോട്ടിങ്നിലയില്‍ വലിയ കാര്യമില്ലെന്ന് എല്‍.ഡി.എഫ് പറയുന്നു. ഇതേ ആവേശമാണ് ബി.ജെ.പി സ്ഥാനാര്‍ഥി ഗിരിജകുമാരിക്കുമുള്ളത്. മണ്ഡലത്തില്‍ ശക്തമായ പ്രചാരണവുമായി രംഗത്തുള്ള വെല്‍ഫെയര്‍പാര്‍ട്ടിയുടെ പ്രിയാസുനിലും ഇവിടെ മുന്നേറ്റം പ്രതീക്ഷിക്കുന്നു. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയും വന്‍ പ്രചാരണവുമായി രംഗത്തുണ്ട്. ഇതോടൊപ്പം ആറ്റിങ്ങല്‍ മണ്ഡലത്തില്‍തന്നെയുള്ള പള്ളിച്ചല്‍ പഞ്ചായത്തിലെ പ്രാവച്ചമ്പലം, ഇടക്കോട്, മൂക്കുന്നിമല ക്വാറി പ്രവര്‍ത്തനവും പ്രദേശവാസികളുടെ അനിഷ്ടത്തിന് ഇടയായിട്ടുണ്ട്. ഇടതടവില്ലാതെ ലോറികള്‍ തലങ്ങുംവിലങ്ങും രാപകല്‍ ഓടുന്നത് സഹികെട്ട ജനം രണ്ടാഴ്ച മുമ്പ് തടഞ്ഞു. ക്വാറികളുടെ ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പള്ളിച്ചല്‍ പഞ്ചായത്ത് നാട്ടുകാര്‍ ഉപരോധിച്ചിരുന്നു. ജനകീയസമിതിയാണ് ഇപ്പോള്‍ പ്രക്ഷോഭത്തില്‍. ഈ വിഷയത്തില്‍ മുഖ്യധാരാകക്ഷികള്‍ ഒപ്പം നില്‍ക്കാത്തതില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പള്ളിച്ചല്‍ പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ അതിര്‍ത്തിപങ്കിടുന്ന മൂക്കുന്നിമല നിവാസികളുടെ പ്രതിഷേധം ഏത് തരത്തിലായാലും അത് എല്ലാ മുന്നണികളെയും ഒരേപോലെ ബാധിക്കുമെന്നുറപ്പാണ്.

അന്തരീക്ഷ ഈര്‍പ്പം കൂടി; മഴക്ക് അനുകൂല സാഹചര്യം

Posted: 01 Apr 2014 12:10 AM PDT

തൃശൂര്‍: ജനത്തിന് അല്‍പം ആശ്വാസമായി ജില്ലയില്‍ ഇന്നലെ ചൂടിന്‍െറ കാഠിന്യം കുറഞ്ഞു. 36.7 ഡിഗ്രി സെല്‍ഷ്യസാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ ചൂട്. ഒപ്പം അന്തരീക്ഷഈര്‍പ്പത്തിന്‍െറ അളവും കൂടി. തിങ്കളാഴ്ച രാവിലെ 7.25ന് 85 ശതമാനം ഈര്‍പ്പമാണ് രേഖപ്പെടുത്തിയത്. രാവിലെ 8.30ന് ഇത് 70 ശതമാനമായി. വൈകീട്ട് 5.30ന് 55 ശതമാനമായെങ്കിലും 6.30ന് 65 ശതമാനമെത്തി. മാര്‍ച്ചില്‍ ഈര്‍പ്പം ഒമ്പത് ശതമാനം വരെ താഴ്ന്ന ദിവസങ്ങള്‍ മുമ്പ് ഉണ്ടായിരുന്നു. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്‍െറ സാന്നിധ്യം കഴിഞ്ഞ ദിവസം വരെ ഉണ്ടായിരുന്നില്ല. അറബിക്കടലില്‍ നിന്നുണ്ടായ ഈര്‍പ്പക്കാറ്റ് ചിറ്റഭിന്നമാകുകയായിരുന്നു ഇതുവരെ. എന്നാല്‍ പെടുന്നനെ കാറ്റിലെ ഈര്‍പ്പം അന്തരീക്ഷത്തില്‍ തങ്ങിയതാണ് മാറ്റത്തിന് കാരണം. ഇതോടെ മഴ പെയ്യുന്നതിന് അനുകൂലമായ സാഹചര്യമാണ് ഒരുങ്ങുന്നത്. തെക്കന്‍ ജില്ലകളില്‍ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ജില്ലയില്‍ ഈമാസം അഞ്ച് വരെ മഴയുടെ ആരവങ്ങളില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന വിവരം. ചൂട് താഴ്ന്ന് അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്‍െറ സാന്നിധ്യം ഉണ്ടായതോടെ കഴിഞ്ഞ വര്‍ഷങ്ങളിലെ വേനല്‍മഴ കണക്കുകള്‍ പിഴക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് കാലാവസ്ഥാ ഗവേഷകര്‍.

വേനല്‍ച്ചൂട്; തേക്കടിയില്‍ ജലനിരപ്പ് താഴുന്നു

Posted: 01 Apr 2014 12:03 AM PDT

കുമളി: കടുത്ത വേനല്‍ച്ചൂടില്‍ തടാകത്തിലെ ജലനിരപ്പ് താഴ്ന്നതോടെ തേക്കടിയുടെ സൗന്ദര്യം നഷ്ടമായി തുടങ്ങി. ചുട്ടുപൊള്ളുന്ന വേനലില്‍ കുടിവെള്ള ആവശ്യത്തിനായി തമിഴ്നാട്ടിലേക്ക് കൂടുതല്‍ ജലം തുറന്നുവിട്ടതോടെയാണ് തേക്കടിയില്‍ ജലനിരപ്പ് താഴ്ന്നത്.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സീസണ്‍ സമയത്തു പോലും വിനോദ സഞ്ചാരികളുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കടുത്ത വേനല്‍ ച്ചൂടിനൊപ്പം വിദ്യാര്‍ഥികളുടെ മത്സര പരീക്ഷകള്‍ നടക്കുന്നത് സംസ്ഥാനത്ത് നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വരുത്തി. ലോക്സഭ തെരഞ്ഞെടുപ്പിന്‍െറ ആരവങ്ങളും പ്രചാരണ ചൂടും വര്‍ധിച്ചതോടെ രാജ്യത്തിന്‍െറ പല ഭാഗത്തുനിന്നുമുള്ള വിനോദ സഞ്ചാരികളും തേക്കടിയിലേക്കുള്ള യാത്രകള്‍ മാറ്റിവെച്ചിട്ടുണ്ട്.
വേനല്‍ മഴ മാറി നില്‍ക്കുന്നതിനാല്‍ തടാകത്തിലെ ജലനിരപ്പ് ഇനിയും താഴാനാണ് സാധ്യത. ജലനിരപ്പ് കൂടുതല്‍ താഴുന്നതോടെ ഇപ്പോഴത്തെ സ്ഥലത്ത് നിന്ന് ബോട്ടുകള്‍ തടാകത്തിലെ ഒന്നാം ലേക് ഭാഗത്തേക്ക് മാറ്റേണ്ടിവരും. തടാക തീരത്ത് കൂടി കടുത്ത വേനല്‍ ചൂടേറ്റ് ഒരു കിലോമീറ്ററോളം നടന്നുവേണം പുതിയ സ്ഥലത്തെത്തി വിനോദ സഞ്ചാരികള്‍ക്ക് ബോട്ടില്‍ കയറാന്‍. വേനല്‍ച്ചൂടും തെരഞ്ഞെടുപ്പ് ചൂടും വിനോദ സഞ്ചാരികളെ തേക്കടിയില്‍നിന്ന് അകറ്റിയത് ഈ മേഖലയിലെ നിരവധി കുടുംബത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

മതേതരത്വത്തിന് കോണ്‍ഗ്രസ് വരണമെന്ന് പുതുശേരി; കോണ്‍ഗ്രസ് കോര്‍പറേറ്റുകളുടെ സംരക്ഷകരെന്ന് പ്രസാദ്

Posted: 31 Mar 2014 11:57 PM PDT

പത്തനംതിട്ട: മതേതരത്വം കാത്തു സൂക്ഷിക്കാന്‍ ഇടതുപാര്‍ട്ടികള്‍ യു.ഡി.എഫിനെ പിന്തുണക്കണമെന്ന്് കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ ജോസഫ് എം. പുതുശേരി.
കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കോണ്‍ഗ്രസിനെ ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് രാജ്യത്തുനിന്ന് അപ്രത്യക്ഷമാകുമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി പി. പ്രസാദ്. പത്തനംതിട്ട പ്രസ് ക്ളബ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദത്തിലാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് നേതാക്കള്‍ കൊമ്പുകോര്‍ത്തത്.
ഇടക്കിടെ ഉണ്ടാകുന്ന തെരഞ്ഞെടുപ്പുകള്‍ നാടിന്‍െറ സാമ്പത്തിക രംഗം തകര്‍ക്കുമെന്നും അതിന് പരിഹാരമായി സുസ്ഥിരതയുള്ള സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണക്കുകയാണ് വേണ്ടതെന്നും ജോസഫ് എം. പുതുശേരി പറഞ്ഞു.
അമേരിക്ക അടക്കമുള്ള സമ്പന്ന രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ഇന്ത്യയെ അത് ബാധിച്ചതേയില്ല. യു.പി.എ സര്‍ക്കാറിന്‍െറ മികച്ച ധനകാര്യ മാനേജ്മെന്‍റാണ് അതിനു കാരണം.
ഭാരതത്തിന്‍െറ മതേതരത്വവും സാഹോദര്യവും തകര്‍ക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ അജണ്ട തന്നെ അതാണ്. ഇത് തടയുന്നതിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ കോണ്‍ഗ്രസിനെ പിന്തുണക്കുകയാണ് വേണ്ടത്. ഈകാര്യത്തില്‍ എല്‍.ഡി.എഫ് പുനര്‍വിചിന്തനം നടത്തണം.
കോണ്‍ഗ്രസിന് കേന്ദ്രത്തിലും കേരളത്തിലും നേട്ടങ്ങളേറെ അവകാശപ്പെടാനുണ്ട്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി, കാരുണ്യ ലോട്ടറിയിലൂടെയുള്ള സാമ്പത്തിക സഹായം എന്നിവയെല്ലാം യു.ഡി.എഫിന് വലിയ ജനസമ്മിതി നേടിക്കൊടുത്തിട്ടുണ്ട്.
ആന്‍േറാ ആന്‍റണി എം.പി ഈ മണ്ഡലത്തിനായി പാര്‍ലമെന്‍റില്‍ നിരവധി കാര്യങ്ങള്‍ ചെയ്തതായി ജോസഫ് എം. പുതുശേരി പറഞ്ഞു. കേരളത്തിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായത് അദ്ദേഹത്തിന്‍െറ ശ്രമം കൊണ്ടാണ്.
യു.പി.എ സര്‍ക്കാറിന്‍െറ ഭരണം കോര്‍പറേറ്റുകളെ സഹായിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്ന് പി. പ്രസാദ് പറഞ്ഞു. ലക്ഷക്കണക്കിന് കോടികളുടെ അഴിമതിയാണ് ഈ കാലത്ത് നടന്നത്. 1,86,000 കോടിയുടെ കല്‍ക്കരി അഴിമതി.
75,000 കോടിയുടെ കോണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, സ്പെക്ട്രം അഴിമതി തുടങ്ങിയവയെല്ലാം യു.പി.എ ഭരണകാലത്ത് നടന്നതാണ്. കോടതി ഇടപെട്ടതുകൊണ്ടാണ് ഇതില്‍ പലതിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടത്.
വിലക്കയറ്റം മൂലം ജനജീവിതം ദുസ്സഹമായി. വന്‍കിടക്കാര്‍ക്ക് സര്‍ക്കാര്‍ ഈ വിഷയത്തില്‍ കണ്ണടക്കുന്നു.
കാര്‍ഷിക രംഗം പാടെ തകര്‍ന്നു. റബര്‍ വില കുത്തനെ കുറയുന്നു. അതുകൊണ്ടുണ്ടാകുന്ന ടയറിനും മറ്റും വില കൂടുന്നു.
നരേന്ദ്രമോദി കോര്‍പറേറ്റുകളുടെ സ്ഥാനാര്‍ഥിയാണെന്ന് പ്രസാദ് ആരോപിച്ചു. മതേതരത്വത്തിന് കനത്ത ഭീഷണിയാണ് മോദി.
സാധാരണക്കാരന്‍െറ സര്‍ക്കാറാണ് നമുക്ക് വേണ്ടത്. ആന്‍േറാ ആന്‍റണി ജനപ്രതിനിധി എന്ന നിലയില്‍ വന്‍പരാജയമാണ്. വികസനം കൊണ്ടുവരാനായില്ലെന്ന് മാത്രമല്ല മണ്ഡലത്തില്‍ ഒരു സാന്നിധ്യമാകാന്‍ പോലും ആന്‍േറാക്ക് കഴിഞ്ഞില്ലെന്നും പ്രസാദ് ആരോപിച്ചു. പ്രസ് ക്ളബ് പ്രസിഡന്‍റ് സാം ചെമ്പകത്തില്‍ അധ്യക്ഷത വഹിച്ചു.

മാത്യു ടി. തോമസ് കോട്ടയം നഗരത്തില്‍ പര്യടനം നടത്തി

Posted: 31 Mar 2014 11:54 PM PDT

കോട്ടയം: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാത്യു ടി. തോമസിന് കോട്ടയം നഗരത്തിന്‍െറ ഹൃദ്യമായ വരവേല്‍പ്പ്. തിങ്കളാഴ്ച രാവിലെ ഗാന്ധിനഗര്‍ ഉറുമ്പുകുഴിയില്‍ നിന്നാരംഭിച്ച പര്യടനം വൈകീട്ടോടെ കോട്ടയം നഗരത്തില്‍ എത്തി പുഷ്പകിരീടം ചാര്‍ത്തിയും ഹാരം അണിയിച്ചുമാണ് ചുമട്ടു തൊഴിലാളികളും വ്യാപാരിവ്യവസായികളും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ചേര്‍ന്ന് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. ചന്തക്കവലയില്‍ ഉത്സവമേളം തീര്‍ത്ത് അമ്മന്‍കുടവും ചെണ്ടമേളവും മുത്തുക്കുടകളും അണിനിരത്തിയിരുന്നു. തിരുനക്കര സ്റ്റാന്‍ഡിനു മുന്നില്‍ ടാക്സി തൊഴിലാളികളും എസ്.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് നല്‍കിയ സ്വീകരണവും ഗംഭീരം. സന്ധ്യയായതോടെ മണ്‍ചെരാതുകള്‍ തെളിച്ചാണ് സ്വകീരണകേന്ദ്രങ്ങളിലേക്ക് സ്ഥാനാര്‍ഥിയെ വരവേറ്റത്. ഗാന്ധിനഗര്‍ ഉറുമ്പുകുഴിയിലായിരുന്നു കോട്ടയം അസംബ്ളി മണ്ഡലത്തിലെ ആദ്യസ്വീകരണം.
സ്ഥാനാര്‍ഥിയെ വരവേറ്റത് തെരഞ്ഞെടുപ്പു ചിഹ്നമായ 'കറ്റയേന്തിയ കര്‍ഷകസ്ത്രീ' കള്ളിമുണ്ടുടുത്ത് ചുവന്ന ബ്ളൗസും ധരിച്ച് തലയില്‍ നെല്‍ക്കറ്റയുമായി കുമാരനെല്ലൂര്‍ ദേവീവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിനി അശ്വതി അനില്‍ കാത്തു നിന്നിരുന്നു. സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ വീട്ടമ്മമാരുടെ പങ്കാളിത്തം ഏറെയുണ്ടായി. മാറ്റത്തിനായി മാത്യു ടി. തോമസിന് വോട്ട് നല്‍കാനുള്ള ആഹ്വാനവുമായുള്ള അനൗണ്‍സ്മെന്‍റ് വാഹനത്തിനു തൊട്ടുപിന്നാലെ സ്ഥാനാര്‍ഥി എത്തി.
പര്യടനം ഉദ്ഘാടനം ചെയ്ത് വി.എന്‍. വാസവന്‍െറ ലഘുപ്രസംഗം. കോട്ടയം മുനിസിപ്പല്‍ പ്രദേശത്തെ അറുപതോളം കേന്ദ്രങ്ങളിയിരുന്നു തിങ്കളാഴ്ചത്തെ സ്വീകരണം. കൊടിതോരണങ്ങളാലും കുരുത്തോലകളാലും അലങ്കരിച്ച കേന്ദ്രങ്ങള്‍.
ഞണ്ടുപറമ്പില്‍ സ്ഥാനാര്‍ഥിയെ കൊച്ചുകുട്ടികളും വീട്ടമ്മമാരും പുഷ്പവൃഷ്ടിയോടെ വരവേറ്റു. വഴിമധ്യേ കാണുന്നവരെ കൈവീശി സ്ഥാനാര്‍ഥി അഭിവാദ്യം ചെയ്തു. നാഗമ്പടം വെയര്‍ഹൗസ് ജങ്ഷനില്‍ തൊഴിലാളികളുടെ ഊഷ്മള സ്വീകരണം.
കുമാരനല്ലൂര്‍ ക്ഷേത്രത്തിന് മുന്നില്‍ ഓട്ടന്തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം അനിലിന്‍െറ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ആക്ഷേപഹാസ്യം സ്വീകരണസ്ഥലത്തു കൊഴുപ്പേകി. രാത്രി പത്തോടെ തിരുവാതുക്കലിലായിരുന്നു സമാപനം. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് നേതാക്കളായ എം.കെ.പ്രഭാകരന്‍, കെ.അനില്‍ കുമാര്‍, പി.ജെ.വര്‍ഗീസ്, റെജി സഖറിയ, സി.എന്‍.സത്യനേശന്‍, ടി.എം.സുരേഷ്, എന്‍.എം.മൈക്കിള്‍, പി.കെ.ആനന്ദക്കുട്ടന്‍, ബി.ആനന്ദക്കുട്ടന്‍, എന്‍.കെ സാനുജന്‍, പി.ജി.സുഗുണന്‍, അഡ്വ.ഡി.ബൈജു, ടി.സി.ബിനോയി, കെ.ജെ.ജോസഫ് എന്നിവര്‍ സംസാരിച്ചു.

ഐസ്ക്രീം കേസ്: മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് ഇടപെട്ടതായി വി.എസ്

Posted: 31 Mar 2014 11:41 PM PDT

Image: 

ന്യൂഡല്‍ഹി: ഐസ്ക്രീം കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസില്‍ സംസ്ഥാനത്തെ മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് ഇടപെട്ടതായി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക അന്വേഷണ സംഘം അഡ്വക്കെറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തിയത് ചട്ടവിരുദ്ധമാണ്. ഈ നീക്കം കേസ് അട്ടിമറിക്കാനാണെന്നും വി.എസ് ആരോപിക്കുന്നു.

19-12-2011, 28-01-2012ലും എ.ജിയും അന്വേഷണസംഘവും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. റിപ്പോര്‍ട്ടിന്‍െറ ഉള്ളടക്കം എ.ജിയുമായി ചര്‍ച്ച ചെയ്തു. ഇത് നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യക്തമായ ലംഘനമാണ്. മുന്‍ ഡി.ജി.പി ഇടപെട്ടതോടെ കേസ് അന്വേഷണത്തിന്‍െറ വിശ്വാസ്യത നഷ്ടമായി. ഇതാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ കാരണമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഐസ്ക്രീം കേസില്‍ സുപ്രീംകോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് വി.എസ് അധിക സത്യവാങ്മൂലം സമര്‍പ്പിച്ചത്.

 

പാലക്കാട്–പൊള്ളാച്ചി ഗേജ്മാറ്റം മഴക്കുമുമ്പ് പൂര്‍ത്തിയാവില്ല

Posted: 31 Mar 2014 11:39 PM PDT

കൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി ഗേജ്മാറ്റം മഴക്കുമുമ്പ് പൂര്‍ത്തീകരിക്കാനാവില്ല. അഞ്ച് വര്‍ഷം മുമ്പ് തുടങ്ങിയ ഗേജ്മാറ്റ പ്രവൃത്തിയാണ് ഇഴയുന്നത്. തുടക്കത്തില്‍ കരാറുകാരും ഉദ്യോഗസ്ഥരും ഫണ്ട് ലഭ്യമായില്ലെന്ന കാരണം പറഞ്ഞ് പണി വര്‍ഷങ്ങളോളം വൈകിപ്പിക്കുകയായിരുന്നു.
റെയില്‍വേക്കെതിരെ വിവിധ സംഘടനകള്‍ പ്രത്യക്ഷ സമരം ആരംഭിച്ചതോടെയാണ് പാലംനിര്‍മാണം ഉള്‍പ്പെടെയുള്ളവ തുടങ്ങിയത്. ഇതിന്‍െറ ഭാഗമായി കൊല്ലങ്കോട്, മുതലമട, പുതുനഗരം, പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഗേജ്മാറ്റത്തിന്‍െറ തുടര്‍നിര്‍മാണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തി ഇഴയുകയാണെന്ന് കൊല്ലങ്കോട് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അരോപിക്കുന്നു.
മഴക്കു മുമ്പ് 60 ശതമാനം പോലും പ്രവൃത്തി പൂര്‍ത്തീകരിക്കാനാവാത്ത സ്ഥിതിയാണുള്ളതെന്ന് പാസഞ്ചേഴ്സ് അസോസിയേഷന്‍ രക്ഷാധികാരി വെങ്കടേഷ് മുരുകന്‍ പറയുന്നു. കിണാശ്ശേരി, പാലക്കാട്, പുതുനഗരം എന്നിവിടങ്ങളിലെ റെയില്‍വേ മേല്‍പ്പാലങ്ങളുടെ പണി മഴക്കുമുമ്പ് പൂര്‍ത്തീകരിക്കാന്‍ ഡി.ആര്‍.എം ഇടപെട്ട് അടിയന്തര നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ പേരിലാണ് പാലക്കാട് ടൗണില്‍ ഗേജ്മാറ്റം വൈകിപ്പിച്ചത്. റോഡ് ക്രോസിങ്, വളവുകള്‍ എന്നിവക്ക് കലക്ടറുടെ കാര്യാലയത്തില്‍നിന്ന് കിട്ടേണ്ട രേഖകള്‍ വൈകുന്നതിനാലാണ് പണികള്‍ വൈകുന്നതെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ വാദം.

തീരദേശഭൂമിയില്‍ തിരയിളക്കം പ്രതീക്ഷിച്ച്

Posted: 31 Mar 2014 11:34 PM PDT

തിരൂര്‍: മുസ്ലിംലീഗിന്‍െറ ഇളക്കം തട്ടാത്ത കോട്ടയായ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി ആവിയില്‍ ബീച്ച്. എല്‍.ഡി.എഫിനൊപ്പം യു.ഡി.എഫ്, ബി.ജെ.പി പ്രചാരണ ബോര്‍ഡുകളും സ്ഥാപിച്ചിരിക്കുന്നിടത്ത് കസേരകള്‍ നിരത്തി ഒരു സ്വീകരണ കേന്ദ്രം. റോഡരികില്‍ സ്ഥാനാര്‍ഥിയെ കാത്ത് സ്ത്രീകളും കുട്ടികളും യുവാക്കളും. രാവിലെ 8.45ന് സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാനെത്തുമ്പോള്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം വേലായുധന്‍ വള്ളിക്കുന്ന് പ്രസംഗിക്കുകയാണ്. രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന കോണ്‍ഗ്രസും വര്‍ഗീയതന്ത്രം പയറ്റുന്ന ബി.ജെ.പിയും രാജ്യത്ത് ആശങ്ക ഉയര്‍ത്തുന്ന തെരഞ്ഞെടുപ്പാണെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം ബദലായി ഇടതുപക്ഷ ശക്തികള്‍ വളരേണ്ട ആവശ്യകത അക്കമിട്ട് നിരത്തുന്നു. കോണ്‍ഗ്രസിലെ മതേതരചേരിയുടെ അടിയുറച്ച വക്താക്കളായിരുന്ന അബ്ദുറഹ്മാന്‍ സാഹിബിന്‍െറയും മൊയ്തുമൗലവിയുടെയും പിന്‍മുറക്കാരനാണ് കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷ ചേരിയിലെത്തിയ വി. അബ്ദുറഹ്മാനെന്ന് കൂടി വിശേഷണം. ഈ സമയം പരിസരത്ത് കൂടി നിന്നവരോട് വോട്ട് തേടുകയായിരുന്നു സ്ഥാനാര്‍ഥി. അല്‍പമകലെ റോഡരികില്‍ നിന്നിരുന്ന സ്ത്രീകള്‍ക്കരികില്‍ അബ്ദുറഹ്മാനെത്തി. പ്രായത്തില്‍ മൂത്ത ഉമ്മ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു.
'ഞാനീ നാട്ടുകാരനാണ്. എന്നെ ജയിപ്പിച്ചാല്‍ നിങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കും. മൂന്നര പതിറ്റാണ്ടായി നാട് നേരിടുന്ന വികസന അവഗണനക്ക് പരിഹാരം കാണും. അതിന് എല്ലാവരും കപ്പും സോസറും അടയാളത്തില്‍ വോട്ട് ചെയ്യണം'. കുറഞ്ഞ വാക്കുകളില്‍ വോട്ട് തേടി അടുത്ത കേന്ദ്രത്തിലേക്ക്.
കെ.ടി. നഗറിലെത്തുമ്പോള്‍ ആവേശവുമായി കുട്ടികള്‍ പൊതിഞ്ഞു. റോഡരികില്‍ കപ്പും സോസറും നിരത്തി വെച്ചിരുന്നു. വീട്ടില്‍നിന്ന് പുറത്തിറങ്ങി നില്‍ക്കുന്ന സ്ത്രീകളുടെ വലിയ നിര. അവര്‍ക്കിടയിലെത്തി വോട്ട് തേടി അടുത്ത കേന്ദ്രമായ പുത്തന്‍കടപ്പുറത്തേക്ക്. വഴിമധ്യേ പത്തോളം കുട്ടികള്‍ വാഹനം തടഞ്ഞു. അബ്ദുറഹ്മാന് കൈകൊടുക്കാനുള്ള തിരക്കായി പിന്നെ. ഒട്ടുമ്മല്‍ സൗത്തില്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുടെ ഓരോ സംഘത്തിന്‍െറയും അടുത്തെത്തി വോട്ട് തേടി. ഇടക്ക് അവരോടൊപ്പം ഒരു ഫോട്ടോ സെഷന്‍. സമീപത്തെ വീടിന് പിന്നില്‍നിന്ന് ഒരു ഉമ്മയുടെ ആവലാതി - 'മോനേ, ഇപ്പോ കടലില്‍ പച്ചമീന്‍ കിട്ടാനില്ല, മ്മളൊക്കെ കഷ്ടത്തിലാ. ബെള്ളോല്ല്യ, ജീവിക്കാന്‍ ബചീയുംല്ല്യ'. അപ്പോഴേക്കും അവരുടെ തൊണ്ടയിടറി. ഉടന്‍ പ്രാദേശികനേതാവിന്‍െറ ആശ്വസിപ്പിക്കല്‍-'ങ്ങളൊക്കൊന്ന് മാറിച്ചിന്തിക്കീം, അപ്പോ മ്മക്ക് ഒക്കെ ശര്യാവും'.
'എന്‍െറ വീടും കടപ്പുറവും തമ്മില്‍ മൂന്നുകിലോമീറ്റര്‍ മാത്രമാണ് ദൂരം. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നന്നായി അറിയുന്നവനാണ്. ജയിച്ചാല്‍ തീരദേശത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും' - വോട്ട് തേടിയുള്ള പ്രസംഗത്തിനിടെ അബ്ദുറഹ്മാന്‍െറ വാഗ്ദാനം.
പിന്നെ യാത്ര ഒട്ടുമ്മല്‍ സൗത്തിലേക്ക്. ബീച്ച് റോഡ് ജങ്ഷനില്‍ ചെറുപ്പക്കാരുടെ വലിയ സംഘം അഭിവാദ്യമര്‍പ്പിച്ചു. ഇതിനിടെ യുവാക്കളുടെ ബൈക്ക് റാലി പ്രചാരണസംഘത്തില്‍ ഇടംപിടിച്ചു. അവര്‍ കൂട്ടത്തോടെ ഹോണ്‍ മുഴക്കിയും ആരവമുയര്‍ത്തിയും പ്രചാരണം കൊഴുപ്പിച്ചു. പുത്തരിക്കലിലേക്ക് പോകുമ്പോള്‍ ടോള്‍വിരുദ്ധ സമരസമിതിയുടെ അനിശ്ചിതകാല സമരപന്തലില്‍ എത്തി സമരക്കാരെ കണ്ട് വോട്ടഭ്യര്‍ഥിച്ച് യാത്ര തുടര്‍ന്നു. അറ്റത്തങ്ങാടിയില്‍ വെടിക്കെട്ടോടെയാണ് സ്ഥാനാര്‍ഥിയെ വരവേറ്റത്. ഇതിനിടെ ടൈം കണ്‍ട്രോളറായിരുന്ന തിരൂരിലെ റംഷാദ് സ്ഥാനാര്‍ഥിയുടെ അടുത്തെത്തി. 'ഒരു മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. ഒന്നു സ്പീഡാക്കണം'. എന്നിട്ടും വഴിയില്‍ കണ്ടവരോടെല്ലാം വോട്ട് ചോദിച്ചായിരുന്നു പര്യടനം. തൃക്കുളം പള്ളിപ്പടി, കാളംതിരുത്തി, കിസാന്‍ കേന്ദ്രം, സി.കെ നഗര്‍, കൊടിഞ്ഞി കോറ്റത്തങ്ങാടി, തെയ്യാല, കുണ്ടൂര്‍ അങ്ങാടി, ചെറുമുക്ക്, ചുള്ളിപ്പാറ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം വെന്നിയൂരില്‍ ഉച്ചവിശ്രമം. ഒരു സ്വീകരണകേന്ദ്രത്തില്‍ ആളു കുറഞ്ഞതിനെക്കുറിച്ച് പ്രാദേശിക നേതാവിന്‍െറ കമന്‍റ്. 'ലീഗിന്‍െറ കോട്ടയായ ഇവിടെ ഇത്ര ആളുണ്ടായതു തന്നെ വലിയ പിന്തുണയാണ്'.
'ആളുകള്‍ക്ക് മാറിച്ചിന്തിക്കാനുള്ള സുവര്‍ണാവസരമാണിത്. അവര്‍ അവസരം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ജനങ്ങളെ പെരുവഴിയിലാക്കുന്ന ആറന്മുള മോഡല്‍ വികസനമല്ല, ജനപക്ഷത്ത് നില്‍ക്കുന്ന വികസനമാണ് ആഗ്രഹിക്കുന്നത്. കോട്ടക്കല്‍, പൊന്നാനി, തിരൂര്‍ നഗരങ്ങളുടെ സമഗ്രവികസനത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കും. നഗരവികസനത്തിനൊപ്പം ഗ്രാമങ്ങളിലെ സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന പദ്ധതികളും ആവിഷ്കരിക്കും' - പ്രചാരണവാഹനത്തിലിരുന്ന് അബ്ദുറഹ്മാന്‍ മനസ്സ് തുറന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP