സ്വാഗതം
WELCOME

News Update..

Tuesday, April 29, 2014

തിരുവനന്തപുരത്തെ മഴക്കെടുതി: 10 കോടിയുടെ നഷ്ടമെന്ന് നിഗമനം Madhyamam News Feeds

തിരുവനന്തപുരത്തെ മഴക്കെടുതി: 10 കോടിയുടെ നഷ്ടമെന്ന് നിഗമനം Madhyamam News Feeds

Link to

തിരുവനന്തപുരത്തെ മഴക്കെടുതി: 10 കോടിയുടെ നഷ്ടമെന്ന് നിഗമനം

Posted: 29 Apr 2014 01:34 AM PDT

തിരുവനന്തപുരം: ജില്ലയില്‍ ഞായറാഴ്ചയുണ്ടായ മഴക്കെടുതിയില്‍ കോടികളുടെ നാശനഷ്ടമുണ്ടായതായി നിഗമനം. വൈകുന്നേരം അഞ്ച് മുതല്‍ ഒരു മണിക്കൂറോളം നീണ്ട കാറ്റിലും മഴയിലും മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. മരങ്ങള്‍ വീണ് ഗതാഗത തടസ്സവുമുണ്ടായി.
10 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. നഗരത്തിലും പരിസരത്തും മുടങ്ങിയ വൈദ്യുതി പലയിടത്തും ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല. ചിലയിടങ്ങളില്‍ കുടിവെള്ള വിതരണവും നിലച്ചു. റോഡുകളില്‍ വീണ മരക്കൊമ്പുകള്‍ നീക്കുന്ന പ്രവൃത്തിയാണ് പ്രധാനമായി നടന്നത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി. മഴക്കെടുതി വിലയിരുത്താന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. മഴക്കെടുതിയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
വീടുകള്‍ക്കും കൃഷിക്കുമുണ്ടായ നഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി അടൂര്‍ പ്രകാശ് ജില്ലാ കലക്ടറോട് നിര്‍ദേശിച്ചു. ജില്ലക്ക് അനുവദിച്ച വരള്‍ച്ച-ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ലഭ്യമായ തുക ചെലവഴിച്ച് അടിയന്തര ദുരിതാശ്വാസപ്രവര്‍ത്തനം നടത്താനും മന്ത്രി നിര്‍ദേശിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ ഭരണകൂടം പൂര്‍ണസജ്ജമാണെന്നും നാശനഷ്ടങ്ങളുടെ കണക്കെടുപ്പിനുശേഷം അര്‍ഹരായവര്‍ക്ക് സഹായം നല്‍കുമെന്നും മന്ത്രി ശിവകുമാര്‍ അറിയിച്ചു.
മഴക്കെടുതി സംബന്ധിച്ച് ചര്‍ച്ചചെയ്യാനും അനന്തര നടപടികള്‍ കൈക്കൊള്ളാനുമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരം വീണും കെട്ടിടം തകര്‍ന്നും മറ്റുമുണ്ടാകുന്ന തടസ്സങ്ങള്‍ നീക്കാനാവശ്യമായ ഉപകരണങ്ങള്‍ ഫയര്‍ഫോഴ്സിനുണ്ടെന്ന് ഉറപ്പാക്കും.
രക്ഷാപ്രവര്‍ത്തനത്തിന് ഉപകരണങ്ങള്‍ വാങ്ങാന്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് തുക അനുവദിക്കും. കരാര്‍ നിരക്ക് പ്രകാരം ക്രെയിന്‍, എക്സ്കവേറ്റര്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഉചിതമായ തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. വൈദ്യുതിബന്ധം പൂര്‍വസ്ഥിതിയിലാക്കുന്നതിന് പ്രത്യേക ശ്രദ്ധപതിപ്പിക്കാനും 160ഓളം പോസ്റ്റുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ പുന$സ്ഥാപിക്കാനും കെ.എസ്.ഇ.ബി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
റവന്യൂ, ഫയര്‍ഫോഴ്സ്, പൊലീസ്, കെ.എസ്.ഇ.ബി വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. ഗതാഗത-വൈദ്യുതി തടസ്സങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയെന്ന് കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. വൈദ്യുതിബന്ധം തകരാറിലായതിനെ തുടര്‍ന്ന് ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ വി. ശിവന്‍കുട്ടി എം.എല്‍.എ, സിറ്റി പൊലീസ് കമീഷണര്‍ എച്ച്. വെങ്കടേഷ്, എ.ഡി.എം ആസാദ്, ഡി.സി.പി രാജ്പാല്‍ മീണ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യോഗത്തിനുശേഷം മഴക്കെടുതിയുണ്ടായ സ്ഥലങ്ങളിലെത്തി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി നേതൃത്വം നല്‍കി. വളക്കൊട്, പേട്ട തിയറ്റര്‍ റോഡ് എന്നിവിടങ്ങളില്‍ തകര്‍ന്ന വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു.

ദക്ഷിണ കൊറിയന്‍ കപ്പലില്‍ നിന്ന് കപ്പിത്താന്‍ രക്ഷപ്പെടുന്ന രംഗം പുറത്തുവിട്ടു

Posted: 29 Apr 2014 12:57 AM PDT

Image: 

സിയോള്‍: ദക്ഷിണ കൊറിയന്‍ കപ്പലില്‍ നിന്ന് കപ്പിത്താന്‍ രക്ഷപ്പെടുന്ന രംഗം ദക്ഷിണ കൊറിയന്‍ കോസ്റ്റ് ഗാര്‍ഡ് പുറത്തുവിട്ടു. നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ കപ്പല്‍ ദുരന്തത്തില്‍ കപ്പിത്താനെതിരെ ആരോപണങ്ങള്‍ ശക്തമായിരുന്നു. നിരവധി പേര്‍ അകത്തു കുടുങ്ങിക്കിടക്കവെ മുങ്ങിത്താണു കൊണ്ടിരിക്കുന്ന കപ്പലില്‍ നിന്ന് കപ്പിത്താനെ രക്ഷിക്കുന്ന പത്തു മിനിട്ടു നീളുന്ന വീഡിയോ ജനരോഷം അധികരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സ്വറ്ററും പാന്‍റും ധരിച്ച നിലയില്‍ കാണപ്പെടുന്ന കപ്പിത്താന്‍ അപകട മുനമ്പില്‍ യാത്രക്കാരെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ എന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്തു. അപകടത്തെ അവഗണിച്ചതിനും യാത്രക്കാരെ ആ അവസ്ഥയില്‍ ഉപേക്ഷിച്ചതിനും 69 കാരനായ കപ്പിത്താനുമേല്‍ കേസ് എടുത്തിട്ടുണ്ട്.

ഏപ്രില്‍ 16 നാണ് ജെജു ദ്വീപിലേക്ക് പുറപ്പെട്ട 476 പേരുമായി കപ്പല്‍ മുങ്ങിയത്. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികള്‍ ആയിരുന്നു. 113 പേരെ ഇനിയും കണ്ടത്തൊനായിട്ടില്ല. രാജ്യത്തുണ്ടായിട്ടുള്ള കപ്പല്‍ അപകടങ്ങളില്‍ ഏറ്റവും വലുതാണിത്.

 

<iframe width="560" height="315" src="//www.youtube.com/embed/7VRgslbpIXI?rel=0" frameborder="0" allowfullscreen></iframe>

കൊച്ചി മെട്രൊ: ആവശ്യമായ ഭൂമി കെ.എം.ആര്‍.എല്ലിന് ഏറ്റെടുക്കാം

Posted: 29 Apr 2014 12:44 AM PDT

Image: 

തിരുവനന്തപുരം: കൊച്ചി മെട്രൊ റെയ്ല്‍ പദ്ധതിക്ക് ആവശ്യമായ ഭൂമി കെ.എം.ആര്‍.എല്ലിന് നേരിട്ട് ഏറ്റെടുക്കാമെന്ന് ഉന്നതതലയോഗ തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അനുമതി നല്‍കിയത്. പദ്ധതിക്കായി ഇതുവരെ 32 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ശേഷിക്കുന്ന എട്ട് ഏക്കര്‍ ഭൂമി കെ.എം.എല്‍.ആറിന് നേരിട്ട് ഏറ്റെടുക്കാം. ഇതില്‍ അഞ്ച് ഏക്കര്‍ ഭൂമിയുടെ വില നല്‍കിയിട്ടുണ്ട്. ബാക്കി മൂന്ന് ഏക്കര്‍ ഭൂമിയുടെ വില തീരുമാനിക്കാന്‍ കലക്ടറെയും കെ.എം.ആര്‍.എല്‍ എം.ഡിയെയും ഉന്നതതലയോഗം ചുമതലപ്പെടുത്തി.
വൈറ്റില-പേട്ട റോഡിന്‍െറ വികസനത്തിന് 70 കോടി രൂപ അനുവദിക്കും. പച്ചാളം മേല്‍പാലം, ഇടപ്പള്ളി ഫൈ്ളഓവര്‍ തടസം നീക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച യോഗം ചേരാനും ഉന്നതതലയോഗത്തില്‍ തീരുമാനമായി.

പത്തനംതിട്ട റിങ് റോഡിന് ചുറ്റും വയലുകള്‍ നികത്തുന്നു

Posted: 29 Apr 2014 12:01 AM PDT

പത്തനംതിട്ട: നീര്‍ത്തട-തണ്ണീര്‍ത്തട നിയമങ്ങള്‍ അട്ടിമറിച്ച് പത്തനംതിട്ട റിങ് റോഡിന് ചുറ്റുമുള്ള വയലുകള്‍ വ്യാപകമായി നികത്തുന്നു. ലോക്സഭ തെരഞ്ഞെടുപ്പും തുടര്‍ന്ന് വന്ന അവധികളുടെയും മറപിടിച്ചാണ് വയലുകളില്‍ ലോഡ് കണക്കിന് മണ്ണടിച്ചത്. പല സ്ഥലത്തും കല്ലിറക്കി കെട്ടിതിരിച്ചിട്ടുമുണ്ട്. മണ്ണ് കോരി മാറ്റി പൂര്‍വസ്ഥിതിയിലാക്കാന്‍ കോടതി ഉത്തരവുണ്ടായിട്ടും റവന്യൂ-നഗരസഭാ അധികൃതര്‍ക്ക് അനക്കമില്ല. വെട്ടിപ്രത്തും വയല്‍ നികത്തുന്നുണ്ട്. മണ്ണിട്ട വകയില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും റവന്യൂ-പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമായി ലക്ഷങ്ങള്‍ മറിഞ്ഞു. റിങ് റോഡിന് ചുറ്റും ബിനാമികളുടെ പേരില്‍ കൗണ്‍സിലര്‍മാരും രാഷ്ട്രീയ കക്ഷി നേതാക്കളും ഉദ്യോഗസ്ഥരും വയലുകള്‍ വാങ്ങി കൂട്ടിയിട്ടുണ്ട്. വയലുകള്‍ നികത്തുന്നതോടെ രൂക്ഷമായ ജലക്ഷാമം ആയിരിക്കും ഉണ്ടാകുക.
ഒരു വര്‍ഷത്തിനിടെ നഗരത്തിന് ചുറ്റുമുള്ള വയലുകള്‍ നികത്തി നിരവധി വന്‍കിട കെട്ടിടങ്ങളാണ് ഉയര്‍ന്നത്. പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് മുന്നിലും സ്റ്റേഡിയം ജങ്ഷനും നന്നുവക്കാട് ജങ്ഷനും ഇടയിലുമായി രണ്ട് കെട്ടിടങ്ങളാണ് അടുത്തിടെ വയല്‍ നികത്തി പണിതത്.
ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തിനും പുതിയ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനും മധ്യേ നികത്തിയ വയല്‍ കെട്ടിത്തിരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് സമീപത്തും എതിര്‍ ദിശയിലുമായി 10 സെന്‍റ് വീതം കെട്ടിത്തിരിച്ച ഭൂമിയില്‍ മണ്ണിടാന്‍ ശ്രമം നടക്കുന്നുണ്ട്. ഇതിലൊരു 10സെന്‍റിലാണ് മൂന്ന് നിലയിലായി പുതിയ കെട്ടിടം ഉയര്‍ന്നിരിക്കുന്നത്. മുമ്പ് കണ്ണങ്കര ജങ്ഷന് സമീപത്തും വന്‍കിട കെട്ടിടങ്ങള്‍ വയല്‍ നികത്തിയാണ് പണിതത്.
താഴെ വെട്ടിപ്രം മുതല്‍ മേലേവെട്ടിപ്രം വരെയുള്ള പ്രദേശമാണ് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കായി പൊതുമേഖല വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നഗരസഭ നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ ജില്ലാ കോടതി കെട്ടിടം നിര്‍മിക്കാനായി നഗരസഭാ ഭൂമി വിട്ടുകൊടുക്കാനിരിക്കെയാണ് കരഭൂമിയാക്കി നികത്താന്‍ നീക്കം നടക്കുന്നത്.
മൈനിങ് ജിയോളജി വകുപ്പിന്‍െറയും നഗരസഭയില്‍ നിന്ന്ഗൃഹനിര്‍മാണത്തിനായി വയല്‍ നികത്താനുള്ള അനുമതിയും വാങ്ങിയാണ് വന്‍കെട്ടിടം പണിയുന്നത്.
മൈനിങ്ങില്‍നിന്ന് വാങ്ങിയ പഴയ പാസ് ഉപയോഗിച്ചാണ് മണ്ണിടിക്കുന്നത്. ഗൃഹനിര്‍മാണത്തിന് നികത്താവുന്ന 10 സെന്‍റിന്‍െറ അനുമതിയുടെ മറവിലാണ് മിക്കവരും വയലുകള്‍ നികത്തിയത്. വീടിന്‍െറ സ്ഥാനത്ത് പിന്നീട് വന്‍ കെട്ടിടമായിരിക്കും ഉയരുക.
തെങ്ങ്, പന എന്നിവ വെച്ച് 'കരഭൂമിയാക്കി' യാണ് നിയമത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. ഭൂമി കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ കരഭൂമിയാക്കി രജിസ്റ്റര്‍ ചെയ്യപ്പെട്ടും സബ്രജിസ്ട്രാര്‍ ഓഫിസുകളില്‍ തിരിമറി നടക്കുന്നുണ്ട്. റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്‍െറ ഭാഗമായി സമ്പാദിച്ച പാസ് ഉപയോഗിച്ചാണ് നഗരത്തിന്‍െറ സമീപ പ്രദേശ ങ്ങളില്‍നിന്ന് വയല്‍ നികത്താനായി മണ്ണ് കടത്തിക്കൊണ്ട് വരുന്നത്. കടമ്മനിട്ട, മൈലപ്ര, പുതുക്കുളം പ്രദേശങ്ങളില്‍നിന്നാണ് മണ്ണ് കടത്തുന്നത്. വയല്‍ നികത്തുന്നതില്‍ രാഷ്ട്രീയ നേതാക്കള്‍ ഒറ്റക്കെട്ടാണ്. പരസ്പരം മത്സരിച്ചാണ് നേതാക്കളും കൗണ്‍സിലര്‍മാരും മണ്ണിടാനായി അനധികൃത അനുമതി വാങ്ങുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പണം എറിഞ്ഞ് വരുതിയിലാക്കാന്‍ മുന്നിട്ട് നില്‍ക്കുന്നത് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളിലെ കൗണ്‍സിലര്‍മാരാണ്. നഗരത്തിലെ വയലുകള്‍ നികത്തിയതിന്‍െറ വിവരങ്ങള്‍ ചോദിച്ച് വിവരാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ അപേക്ഷക്ക് റവന്യൂവകുപ്പ് മറുപടി കൊടുക്കാതെ വെച്ച് താമസിപ്പിക്കുകയാണ്.

ഐ.പി.എല്‍ വാതുവെപ്പ് അന്വേഷണം: വിധി പറയുന്നത് സുപ്രീംകോടതി മാറ്റി

Posted: 28 Apr 2014 11:36 PM PDT

Image: 

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസ് ഏത് അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന കാര്യത്തില്‍ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ഒത്തുകളി അന്വേഷിക്കാമെന്ന ജസ്റ്റിസ് മുകുല്‍ മുഗ്ദല്‍ കമ്മിറ്റി നിലപാടിനെ കോടതിയില്‍ ബി.സി.സി.ഐ അഭിഭാഷകന്‍ എതിര്‍ത്തു. മുഗ്ദല്‍ കമ്മിറ്റി വിപുലീകരിക്കരുത്. മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍, 12 ക്രിക്കറ്റ് കളിക്കാര്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര ഏജന്‍സിയെ ഏല്‍പിക്കണമെന്നും ബി.സി.സിഐ ആവശ്യപ്പെട്ടു.
വാതുവെപ്പ് കേസില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്‍. ശ്രീനിവാസനെ സുപ്രീംകോടതി നീക്കിയിരുന്നു. കൂടാതെ ബി.സി.സി.ഐയുടെ താല്‍കാലിക അധ്യക്ഷനായി മുന്‍ ക്രിക്കറ്റര്‍ സുനില്‍ ഗവാസ്കറെ നിയോഗിച്ചു.
നേരത്തെ, വാതുവെപ്പ് അന്വേഷിക്കുന്നതിന് മുന്‍ ടെസ്റ്റ് ക്രിക്കറ്റര്‍ രവി ശാസ്ത്രി, സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ രാഘവന്‍ എന്നിവരെ ഉള്‍പ്പെടുത്തി ബി.സി.സി.ഐ സമിതിക്ക് രൂപം നല്‍കിയിരുന്നു.

റബര്‍വില: കോട്ടയം വീണ്ടും സമരച്ചൂടിലേക്ക്

Posted: 28 Apr 2014 11:30 PM PDT

കോട്ടയം: ഇടവേളക്കുശേഷം കോട്ടയം റബര്‍സമരങ്ങളുടെ ചൂടിലേക്ക്. വിവിധ സംഘടനകള്‍ ഇതിനകംതന്നെ സമരം പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനം ഏറ്റെടുത്തുകഴിഞ്ഞു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെയാണ് കത്തിനിന്ന റബര്‍സമരങ്ങള്‍ പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രതിപക്ഷകക്ഷികളെ കൂടാതെ ഭരണപക്ഷത്തെ ചില പാര്‍ട്ടികളും റബര്‍കര്‍ഷകര്‍ക്കുവേണ്ടിയുള്ള സമരത്തിനുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റബര്‍വിലയിടിവ് മുഖ്യവിഷയമായിരുന്നു പ്രത്യേകിച്ചും കോട്ടയം മണ്ഡലത്തില്‍. കിലോക്ക് 226 രൂപ കര്‍ഷകന് കിട്ടിയിരുന്ന റബര്‍വില 127 രൂപയിലേക്ക് കൂപ്പുകുത്തിയതിനു പിന്നില്‍ കേന്ദ്രസര്‍ക്കാറിന്‍െറ ഇറക്കുമതിനയമാണ് കാരണമെന്നാണ് പ്രതിപക്ഷവിമര്‍ശം. ഇറക്കുമതിച്ചുങ്കം 20 ശതമാനം ഏഴര ശതമാനമാക്കി കുത്തനെ കുറച്ചത് ആഭ്യന്തരവിപണിയില്‍ റബറിന്‍െറ വിലയിടിവിന് കാരണമായെന്നാണ് വിമര്‍ശം. തെരഞ്ഞെടുപ്പുഘട്ടത്തില്‍ പോലും കേന്ദ്രസര്‍ക്കാര്‍ വിലയിടിവ് പരിഹരിക്കുന്നതിന് പ്രത്യേകിച്ച് നടപടിയൊന്നും സ്വീകരിച്ചില്ല. ഈ പ്രതിസന്ധി മറികടക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് റബര്‍സംഭരണം നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വിപണിവിലയേക്കാള്‍ രണ്ടു രൂപ അധികം നല്‍കിയുള്ള സംഭരണം കര്‍ഷകര്‍ക്കിടയില്‍ കാര്യമായ ചലനം സൃഷ്ടിക്കാനുമായില്ല. അധികം വൈകാതെ സംഭരണം തന്നെ നിലച്ച അവസ്ഥയിലുമായി. റബര്‍ വിലയിടിവിന്‍െറ കനത്ത ആഘാതം സാമൂഹികമേഖലയെ ബാധിച്ചതിന് തെളിവായി കാഞ്ഞിരപ്പള്ളിയിലെ റബര്‍തോട്ടമുടമയുടെ കൊലപാതകത്തെ കാണുന്നവരുമുണ്ട്. പാട്ടത്തിന് റബര്‍കൃഷി നടത്തിവന്ന കര്‍ഷകന് വില കുത്തനെ താഴ്ന്നതോടെ പാട്ടത്തുക നല്‍കാന്‍ കഴിയാതെ വന്നതാണ് തോട്ടമുടമയുമായുള്ള വാക്കുതര്‍ക്കത്തിനും തുടര്‍ന്ന് കൊലപാതകത്തിലേക്കും കലാശിച്ചതെന്നാണ് നാട്ടിലെ സംസാരം. മേഖലയില്‍ പ്രശ്നം രൂക്ഷമായതോടെയാണ് സമരവുമായി സംഘടനകള്‍ വീണ്ടും രംഗത്തു വരുന്നത്. സി.പി.എം നേതൃത്വത്തില്‍ മേയ് ഏഴിന് മനുഷ്യച്ചങ്ങല കെട്ടുന്നതോടെയാണ് സീസണിലെ രണ്ടാം റബര്‍സമരത്തിന് തുടക്കമാകുന്നത്. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാല, പൊന്‍കുന്നം, കറുകച്ചാല്‍, പാമ്പാടി, കോട്ടയം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കുറവിലങ്ങാട്, തലയോലപ്പറമ്പ്, അയര്‍ക്കുന്നം എന്നീ 13 കേന്ദ്രങ്ങളില്‍ മനുഷ്യച്ചങ്ങല കെട്ടി പ്രതിഷേധിക്കാനാണ് സി.പി.എം ജില്ലാകമ്മിറ്റിയുടെ തീരുമാനം. മേയ് 14ന് കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് സര്‍ക്കാറിന്‍െറ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഗാന്ധി സ്ക്വയറില്‍ ഉപവാസം പ്രഖ്യാപിച്ചിട്ടുണ്ട്. കിലോക്ക് 200 രൂപ നിരക്കില്‍ സര്‍ക്കാര്‍ റബര്‍സംഭരണം നടത്തുന്നതിന് 1000കോടി രൂപ നീക്കിവെക്കണമെന്നാണ് ആവശ്യം. സ്വതന്ത്രകര്‍ഷക സംഘടനകളും സമരത്തില്‍ പങ്കാളികളാകുമെന്ന് പി.സി. തോമസ് പറയുന്നു. കത്തോലിക്ക കോണ്‍ഗ്രസും ഈ വിഷയത്തില്‍ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച കോട്ടയത്ത് ചേര്‍ന്ന സംസ്ഥാനസമിതിയാണ് സമര തീരുമാനം പ്രഖ്യാപിച്ചത്.
കോട്ടയം, പാലാ, തൊടുപുഴ, കാഞ്ഞിരപ്പള്ളി, മണിമല, പെരുമ്പാവൂര്‍, മാനന്തവാടി, തിരുവമ്പാടി, തലശേരി എന്നിവിടങ്ങളില്‍ പ്രതിഷേധകൂട്ടായ്മകള്‍ നടത്തിയാണ് ആദ്യഘട്ടസമരമെന്ന് സംസ്ഥാന പ്രസിഡന്‍റ് ജേക്കബ് മുണ്ടക്കല്‍ പറഞ്ഞു. പ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം രാഷ്ട്രീയേതര സ്വതന്ത്രസംഘടനകളും സമരരംഗത്ത് ഇറങ്ങുന്നതോടെ കര്‍ഷകസ്നേഹികളായ ഭരണപക്ഷ സംഘടനകളും ഉടന്‍ സമരച്ചൂടിലേക്കിറങ്ങുമെന്ന് വ്യക്തം.

വിമാനം കണ്ടെടുക്കാനാവുമെന്ന ആത്മവിശ്വാസത്തില്‍ ആസ്ത്രേലിയന്‍ ടീം

Posted: 28 Apr 2014 11:27 PM PDT

Image: 

ക്വാലാലമ്പൂര്‍: കാണാതായ മലേഷ്യന്‍ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ തങ്ങള്‍ക്ക് കണ്ടത്തൊനാവുമെന്ന് ആസ്ത്രേലിയന്‍ പര്യവേക്ഷണ സംഘം. അദിലെയ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോറിസണന്‍സ് ആണ് മാര്‍ച്ച് എട്ടിന് കാണാതായ എം.എച്ച് 370 തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടത്തെുമെന്ന ആത്മവിശ്വാസവുമായി തിരച്ചില്‍ തുടരുന്നത്.

ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ നിന്ന് 5000 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ വിമാനം തകര്‍ന്നുവീണിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ നിഗമനം. വിമാനം അവസാനമായി കണ്ട ഭാഗത്ത് കേന്ദ്രീകരിച്ചായിരുന്നു ഇതുവരെ തിരച്ചില്‍. തകര്‍ന്നുവീണെന്ന് സംശയിക്കുന്ന സമുദ്രമേഖലയിലെ രണ്ടു കോടി സ്ക്വയര്‍ കിലോമീറ്റര്‍ വ്യാപ്തിയില്‍ ഇതിനകം തന്നെ ജിയോറിസണന്‍സ് ടീം തിരച്ചില്‍ നടത്തിക്കഴിഞ്ഞു.

വിമാനങ്ങളില്‍ നിന്നും സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചും അധ്യന്താധുനിക തിരച്ചില്‍ ആണ് ഇവര്‍ നടത്തിയത്.   യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും വിമാന ഭാഗങ്ങളില്‍നിന്നുള്ള ഡാറ്റകള്‍ പരിശോധിക്കുന്നതിന് 20 ലേറെ സാങ്കേതിക വിദ്യയും തങ്ങള്‍ ഉപയോഗിച്ചുവെന്ന് കമ്പനിയുടെ വക്താവ് ഡേവിഡ് പോപ് പറഞ്ഞു.

എന്നാല്‍, സ്റ്റാര്‍ പത്രത്തില്‍ വന്ന ഈ റിപോര്‍ട്ടിനെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ളെന്ന് മലേഷ്യന്‍ വ്യോമയാന വിഭാഗം ഡയറക്ടര്‍ അസറുദ്ദീര്‍ അബ്ദുറഹ്മാന്‍ അറിയിച്ചു. തങ്ങള്‍ ഇക്കാര്യം പരിശോധിച്ച് സ്ഥിരീകരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു ഇന്ത്യക്കാര്‍ അടക്കം 239 യാത്രക്കാരുമായി മാര്‍ച്ച് എട്ടിന് മറഞ്ഞ വിമാനത്തെ കുറിച്ചുള്ള ദുരൂഹതതകള്‍ ഇപ്പോഴും തുടരുകയാണ്.

പരിസ്ഥിതിലോല മേഖലയുടെ അന്തിമ ഭൂപടം മെയ് 15ന്

Posted: 28 Apr 2014 11:03 PM PDT

Image: 

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതിലോല മേഖലയുടെ അന്തിമ ഭൂപടം തയാറാക്കുന്നത് നാളെ പൂര്‍ത്തിയാകുമെന്ന് വിദഗ്ധ സമിതി അധ്യക്ഷന്‍ ഉമ്മന്‍ വി. ഉമ്മന്‍. കെഡസ്ട്രല്‍ ഭൂപടം തയാറാക്കാന്‍ സമയം നീട്ടി നല്‍കേണ്ടി വരില്ല. 123 വില്ളെജുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച അന്തിമ ഭൂപടം മെയ് 15ന് പ്രസിദ്ധീകരിക്കുന്നതോടെ പരാതികള്‍ ഇല്ലാതാകും. ശേഷം പരാതികള്‍ ഉണ്ടെങ്കില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കണം. പരാതിയില്‍ അന്തിമ തീരുമാനം പരിസ്ഥിതി മന്ത്രാലയം സ്വീകരിക്കും. വനഭൂമിയോട് ചേര്‍ന്ന് താമസിക്കുന്നവരുടെ കാര്യത്തില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കേണ്ടിവരുമെന്നും ഉമ്മന്‍ വി. ഉമ്മന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

കരിമ്പാറയില്‍ ജലാശയം തീര്‍ത്ത് രവീന്ദ്രന്‍ കാത്തിരിക്കുന്നു

Posted: 28 Apr 2014 11:02 PM PDT

ചെറുവത്തൂര്‍: കരിമ്പാറയില്‍ ജലാശയം തീര്‍ത്ത് രവീന്ദ്രന്‍ കാത്തിരിക്കുന്നു മഴയെത്താന്‍. മുഴക്കോം പാറമേലില്‍ താമസിക്കുന്ന എസ്.ബി.ഐ റിട്ട. അസി. ജനറല്‍ മാനേജര്‍ കെ.വി. രവീന്ദ്രനാണ് സ്വന്തം വളപ്പില്‍ കുളം നിര്‍മിച്ച് മഴവെള്ളം ശേഖരിച്ച് വിവിധതരത്തിലുള്ള ഉപയോഗങ്ങള്‍ക്കായി കാത്തിരിക്കുന്നത്. പൊരിവെയിലില്‍ നാടെരിയുമ്പോള്‍ വരാനിരിക്കുന്ന മഴക്കാലത്ത് ലഭിക്കുന്ന ഓരോ തുള്ളി ജലവും അമൂല്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ജലം പാഴാക്കാതെ കരുതിവെക്കാനുള്ള തയാറെടുപ്പ് നടത്തുന്നത്.
പാറമേല്‍ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ഉറവ വറ്റാത്ത കുളത്തില്‍നിന്നാണ് രവീന്ദ്രന് വീട്ടുവളപ്പില്‍ കുളം എന്ന ആശയം തോന്നിയത്. വെള്ളം ലഭിച്ചുകൊണ്ടിരുന്ന കിണറും വറ്റിയതോടെ വെള്ളം സംരക്ഷിച്ച് നിര്‍ത്താന്‍ കുളം നിര്‍മിക്കുകയായിരുന്നു.
പത്ത് മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വീതിയിലും ആഴത്തിലുമാണ് കുളം നിര്‍മിച്ചിട്ടുള്ളത്. പാറപ്രദേശമായതിനാല്‍ കുളം ഉണ്ടാക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും ലക്ഷ്യം കാണുകയായിരുന്നു. 50000 രൂപ ചെലവിലാണ് നിര്‍മാണം. പാറയില്‍നിന്ന് വെള്ളം പല സ്ഥലങ്ങളിലേക്ക് ഒഴുകിപ്പോകാതെ നേരിട്ട് കുളത്തിലേക്ക് എത്തും. കുളത്തില്‍ നിന്നും നിറഞ്ഞുകവിയുന്ന വെള്ളം പാഴാക്കാതിരിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. കുളത്തിന്‍െറ പത്ത് മീറ്റര്‍ അകലത്താണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. കുളത്തില്‍ നിന്നും നിറഞ്ഞുകവിയുന്ന വെള്ളം കിണറിന്‍െറ അരികത്തായി നിര്‍മിച്ച കുഴിയില്‍ സംഭരിക്കും. കിണറിലെ വെള്ളം കുറയുന്ന മുറക്ക് കുഴിയിലെ വെള്ളം കിണറിലേക്കിറങ്ങിക്കൊണ്ടിരിക്കും. ഇതുവഴി കിണറിലെ വെള്ളത്തിന്‍െറ അളവ് കുറയാതെ സംരക്ഷിക്കാനാവും. നീന്തിക്കുളിക്കുക, കൃഷിക്കും കുടിവെള്ളത്തിനും ആവശ്യമായ ജലം സംഭരിക്കുക, പാറയുടെ മുകളില്‍ക്കൂടി ഒഴുകി പാഴായിപ്പോകുന്ന ജലം സംരക്ഷിച്ച് ഉപയോഗിക്കുക എന്നീ ലക്ഷ്യത്തോടെയാണ് കുളം നിര്‍മിച്ചിട്ടുള്ളതെന്ന് രവീന്ദ്രന്‍ പറഞ്ഞു. തണ്ണീര്‍ത്തട പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെലവഴിച്ച തുക ലഭ്യമാക്കാമെന്ന് കുളം സന്ദര്‍ശിക്കാനെത്തിയ നബാര്‍ഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും സ്വകാര്യ സ്വത്തായി നിര്‍മിച്ച കുളമായതിനാല്‍ അത് വേണ്ടെന്ന് വെക്കുകയായിരുന്നു.

പുതിയതെരു–ശ്രീകണ്ഠപുരം റോഡ് വീതികൂട്ടല്‍ തുടങ്ങി

Posted: 28 Apr 2014 10:52 PM PDT

പുതിയതെരു: പുതിയതെരു, മയ്യില്‍ വഴി ശ്രീകണ്ഠപുരം വരെയുള്ള റോഡ് വീതികൂട്ടല്‍ പ്രവൃത്തി പുതിയതെരുവില്‍ ആരംഭിച്ചു. പുതിയതെരു മുതല്‍ ശ്രീകണ്ഠപുരം വരെ പത്തര മീറ്റര്‍ വീതിയില്‍ ഏഴുമീറ്റര്‍ മെക്കാഡം ടാറിങ്ങില്‍ ആവശ്യമായിടത്ത് ഓവുചാലോടുകൂടിയാണ് വീതി കൂട്ടുന്നത്. 27 കിലോമീറ്റര്‍ റോഡാണ് പദ്ധതിയുടെ ഭാഗമായി 23 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിക്കുക. ജനസാന്ദ്രത കൂടിയ ടൗണാണ് പുതിയതെരു എന്നതിനാല്‍ ആദ്യത്തെ അര കിലോമീറ്റര്‍ പുതിയതെരു ജങ്ഷനില്‍നിന്ന് 12 മീറ്റര്‍ വീതിയില്‍ മുഴുവനായും ടാറിങ് ചെയ്യുന്നുമുണ്ട്. കേന്ദ്ര പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കും. പദ്ധതിയില്‍ സ്ഥലം ഏറ്റെടുക്കലിനോ നഷ്ടപരിഹാരം നല്‍കാനോ വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനോ ഫണ്ട് അനുവദിച്ചിട്ടില്ല. പൂര്‍ണമായും ജനങ്ങളുടെ സഹകരണമുണ്ടായാല്‍ മാത്രമെ പൂര്‍ത്തീകരിക്കാനാകൂ.
തളിപ്പറമ്പ് എം.എല്‍.എ ജയിംസ് മാത്യു മുന്‍കൈ എടുത്ത് സംസ്ഥാന സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയാണ് കേന്ദ്ര സര്‍ക്കാറില്‍നിന്ന് ഫണ്ട് ലഭ്യമാക്കിയത്. റോഡ് കടന്നുപോകുന്നതില്‍ 18 കിലോമീറ്ററും തളിപ്പറമ്പ് നിയോജക മണ്ഡലത്തിലാണ്. ഗ്രാമ വികസന മന്ത്രി കെ.സി. ജോസഫിന്‍െറ മണ്ഡലമായ ഇരിക്കൂറില്‍ മൂന്നര കിലോമീറ്ററും കെ.എം. ഷാജിയുടെ മണ്ഡലമായ അഴീക്കോടില്‍ ആറു കിലോമീറ്ററുമാണ് റോഡ് കടന്നുപോകുന്നത്.
വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് പ്രത്യേക ഫണ്ട് ഇല്ലാത്തതിനാല്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ 18 കിലോമീറ്ററിലെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിന് മണ്ഡല വികസനഫണ്ട് ഗഡുക്കളായി കൈമാറുന്നതിന് എം.എല്‍.എ തയാറായിട്ടുണ്ട്. ഈ പ്രവൃത്തി പൂര്‍ത്തിയായാല്‍ മലയോര മേഖലയിലുള്ളവര്‍ക്ക് തളിപ്പറമ്പ് വഴി ശ്രീകണ്ഠപുരത്ത് എത്താന്‍ 15 കിലോമീറ്റര്‍ ദൂരം കുറയും. ഇത് മലയോര വികസനത്തിന് വേഗത കൂട്ടും.
റോഡ് കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭൂവുടമകളും കച്ചവടക്കാരും ഭൂമി വിട്ടുകൊടുക്കുന്നതിനും കൈമാറുന്നതിനും സഹകരിക്കുന്നുണ്ട്. ഇത് ഏകോപിപ്പിക്കുന്നതിന് ചിറക്കല്‍, നാറാത്ത്, കൊളച്ചേരി, മയ്യില്‍, മലപ്പട്ടം, ശ്രീകണ്ഠപുരം എന്നീ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും മുന്നിട്ടിറങ്ങി. കെ.കെ. ബില്‍ഡേഴ്സാണ് കരാര്‍ ഏറ്റെടുത്തത്.
റോഡുവികസനത്തിന്‍െറ ഭാഗമായി പുതിയതെരു കാട്ടാമ്പള്ളി-മയ്യില്‍, കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ വളപട്ടണം പഴയ ടോള്‍ ബൂത്ത് കീരിയാട്-കൊല്ലത്തിക്കല്‍ വഴി കാട്ടാമ്പള്ളി റോഡിലേക്ക് എത്തുന്ന വിധത്തില്‍ റൂട്ട് ദേശീയപാത അധികൃതര്‍ ക്രമീകരിച്ചിട്ടുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP