സ്വാഗതം
WELCOME

News Update..

Monday, September 8, 2014

സ്പിരിറ്റ് കടത്ത് : ആര്യങ്കാവില്‍ പൊലീസ് സംഘത്തെ നിയോഗിച്ചു സ്പിരിറ്റ് കടത്ത് തടയാന്‍ സ്ഥിരംസംവിധാനം Madhyamam News Feeds

സ്പിരിറ്റ് കടത്ത് : ആര്യങ്കാവില്‍ പൊലീസ് സംഘത്തെ നിയോഗിച്ചു സ്പിരിറ്റ് കടത്ത് തടയാന്‍ സ്ഥിരംസംവിധാനം Madhyamam News Feeds

Link to

സ്പിരിറ്റ് കടത്ത് : ആര്യങ്കാവില്‍ പൊലീസ് സംഘത്തെ നിയോഗിച്ചു സ്പിരിറ്റ് കടത്ത് തടയാന്‍ സ്ഥിരംസംവിധാനം

Posted: 08 Sep 2014 12:47 AM PDT

പുനലൂര്‍: ഓണം നാളുകളില്‍ തമിഴ്നാട്ടില്‍ നിന്നുള്ള സ്പിരിറ്റ് കടത്ത് തടയാനായി സംസ്ഥാന അതിര്‍ത്തിയായ ആര്യങ്കാവില്‍ പൊലീസിന്‍െറ പ്രത്യേക സംഘത്തെ നിയോഗിച്ചു.
കഴിഞ്ഞയാഴ്ച അതിര്‍ത്തി കടന്നുവന്ന ടാങ്കറില്‍ നിന്ന് 7000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ സാഹചര്യത്തിലാണ് പരിശോധന ഊര്‍ജിതമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. ദിവസം മുഴുവന്‍ വാഹനങ്ങള്‍ പരിശോധിക്കാനായി 24 പൊലീസുകാരെ പ്രത്യേകമായി നിയോഗിച്ചു.
ചെക്പോസ്റ്റ് പരിശോധന കഴിഞ്ഞുവരുന്ന വാഹനങ്ങളും സംശയമുണ്ടങ്കില്‍ പൊലീസ് സംഘം പരിശോധിക്കും. ദേശീയപാത കൂടാതെ ഇതിന് സമാന്തരമായുള്ള റെയില്‍വേപാതയിലൂടെയും സ്പിരിറ്റ് കടത്താന്‍ സാധ്യയുള്ളതിനാല്‍ ഈ ഭാഗത്തും നിരീക്ഷണമുണ്ടാകും.
ശനിയാഴ്ച കൊല്ലം റൂറല്‍ എസ്.പി എസ്. സുരേന്ദ്രനും സംഘവും രാവിലെ 11 ഓടെ ആര്യങ്കാവിലത്തെി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. സമാന്തരപാതയും സന്ദര്‍ശിച്ചു.
മദ്യനിരോധം നടപ്പാകുന്നതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള സ്പിരിറ്റ് കടത്ത് തടയാന്‍ ആര്യങ്കാവില്‍ സ്ഥിരം സംവിധാനമൊരുക്കുമെന്ന് കൊല്ലം റൂറല്‍ എസ്.പി എസ്. സുരേന്ദ്രന്‍ പറഞ്ഞു. താല്‍കാലികമായി പ്രവര്‍ത്തിച്ചിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥിരം സംവിധാനമാക്കാനും കൂടുതല്‍ പൊലീസുകാരെ നിയമിക്കാനും അദ്ദേഹം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. വാഹന പരിശോധനക്ക് കാമറ ഉള്‍പ്പടെ ആധുനിക സംവിധാനം ഒരുക്കും. പൊലീസുകാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും.
ആര്യങ്കാവില്‍ ആഭ്യന്തരവകുപ്പിനുള്ള 51 സെന്‍റ് സ്ഥലം അളന്നുതിരിച്ച് ഇതിലെ കെട്ടിടം ഉള്‍പ്പടെ സംരക്ഷിക്കും. തെന്മല പൊലീസ് സ്റ്റേഷനിലുള്ള രണ്ട് ജീപ്പുകളും ഇവിടത്തെന്നെ സംരക്ഷിക്കുമെന്നും എസ്.പി പറഞ്ഞു.
ആസിഡ് ടാങ്കറുകള്‍ കൂടാതെ നിത്യോപയോഗ സാധനങ്ങളടക്കം കയറ്റിവരുന്ന വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കാനാണ് നിര്‍ദേശം.
അതേസമയം, ചെക്പോസ്റ്റിലെ എക്സൈസിന്‍െറ പരിശോധനയും ഊര്‍ജിതമാക്കി.
പുനലൂര്‍ ഡിവൈ.എസ്.പി എന്‍.എ. ബൈജു, കുളത്തൂപ്പുഴ സി.ഐ, തെന്മല, കുളത്തൂപ്പുഴ എസ്.ഐമാര്‍ എന്നിവരും ആര്യങ്കാവിലത്തെിയിരുന്നു.

നിതാരി കൂട്ടക്കൊല: സുരീന്ദര്‍ കോലിയുടെ വധശിക്ഷക്ക് ഒരാഴ്ച സ്റ്റേ

Posted: 08 Sep 2014 12:45 AM PDT

Image: 

ന്യൂഡല്‍ഹി: നിതാരി കൂട്ടക്കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സുരീന്ദര്‍ കോലിയുടെ ശിക്ഷ നടപ്പാക്കുന്നതിന് സുപ്രീംകോടതിയുടെ സ്റ്റേ. ഒരാഴ്ചത്തേക്കാണ് ശിക്ഷ കോടതി സ്റ്റേ ചെയ്തത്. ഇന്ന് പുലര്‍ച്ചെ ഉത്തരവ് മീററ്റ് ജയില്‍ അധികൃതര്‍ക്ക് കൈമാറി. ഈ മാസം 12ന്, വെള്ളിയാഴ്ച, തൂക്കിലേറ്റാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ജൂലൈ 27നാണ് കോലിയുടെ ദയാഹരജി രാഷ്ട്രപതി തള്ളിയത്. തുടര്‍ന്ന് ഈയാഴ്ച ശിക്ഷ നടപ്പാക്കുന്നതിന് ഗാസിയാബാദ് സെഷന്‍സ് കോടതി മരണവാറന്‍റ് പുറപ്പെടുവിച്ചു. ശിക്ഷ നടപ്പാക്കുന്നതിനായി മീററ്റ് ജയിലിലേക്ക് കോലിയെ മാറ്റിയിരുന്നു.

നോയ്ഡക്കടുത്ത് നിതാരിയില്‍ കുട്ടികളെ പീഡിപ്പിച്ചു കൊന്നു എന്ന കേസിലാണ് കോലിയെ അറസ്റ്റ് ചെയ്തത്. നിതാരിയില്‍ ഒരു വ്യവസായിയുടെ വീട്ടില്‍ ജോലിക്കാരനായിരുന്നു കോലി. പതിനാല് വയസുകാരിയായ റിംപാ ഹല്‍ദറിനെ കാണാതായതോടെ 2006ലാണ് കൂട്ടക്കൊല പുറത്തറിഞ്ഞത്. കാണാതായ പെണ്‍കുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മറ്റ് കുട്ടികളെയും കോലി കൊന്നു എന്ന വിവരം പുറത്തായത്. കുട്ടികളുടെ അസ്ഥി അവശിഷ്ടങ്ങള്‍ വീടിന് സമീപത്തുള്ള ഓവു ചാലില്‍ നിന്ന് കണ്ടത്തെുകയായിരുന്നു.

പീഡനത്തിനും കൊലപാതകത്തിനുമായി 16 കേസുകളാണ് കോലിക്കെതിരെ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇതില്‍ അഞ്ചണ്ണെത്തില്‍ ഇയാള്‍ക്ക് വധശിക്ഷ ലഭിച്ചിട്ടുണ്ട്. ബാക്കി കേസുകളില്‍ വിചാരണ നടക്കുകയാണ്.

ഇന്ത്യയില്‍ അല്‍ഖാഇദയുടെ സാന്നിധ്യത്തിന് തെളിവില്ല -യു.എസ് വിദഗ്ധന്‍

Posted: 08 Sep 2014 12:42 AM PDT

Image: 

വാഷിംങ്ടണ്‍: ഇന്ത്യ അല്‍ഖാഇദ ഭീഷണിയുടെ നിഴലില്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മറ്റൊരു വാര്‍ത്ത. യു.എസിന്‍റെ തീവ്രവാദ പ്രതിരോധ വിഭാഗത്തിലെ മുതിര്‍ന്ന വിദഗ്ധന്‍ ഇക്കാര്യം നിഷേധിച്ചു.

രാജ്യത്ത് അല്‍ഖാഇദയുടെ സാന്നിധ്യം ഇല്ളെന്ന് പീറ്റര്‍ ബെര്‍ഗന്‍ സി.എന്‍.എന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. അല്‍ഖാഇദ നേതാവിന്‍റേതായി കഴിഞ്ഞ ആഴ്ച പ്രചരിച്ച വീഡിയോയുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നിരവധി തീവ്രവാദ വിരുദ്ധ പുസ്തകങ്ങളുടെ കര്‍ത്താവായ ബെര്‍ഗ് മാന്‍.

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ അല്‍ഖാഇദ പുതിയ ശാഖ ആരംഭിക്കാന്‍ പോവുകയാണെന്ന് വീഡിയോയില്‍ അല്‍ഖാഇദ നേതാവ്
അയ്മന്‍ അല്‍ സവാഹിരി പറഞ്ഞിരുന്നു.

ഏറെ നാളായി വാര്‍ത്താ പരിസരത്തില്ലാതിരുന്ന സവാഹിരിയുടെ ശ്രദ്ധപിടിച്ചു പറ്റാനുള്ള ശ്രമം മാത്രമാണ് ഇത്.  ഇറാഖിലും സിറിയയിലും ഐ എസ് ഉയര്‍ന്നു വന്ന പശ്ചാത്തലത്തില്‍ അല്‍ഖാഇദ വിസ്മൃതമായിപ്പോവുമോ എന്നതില്‍ നിന്നുമുണ്ടായ ഇടപെടല്‍ ആയാണ് പീറ്റര്‍ ബെര്‍ഗ് മാന്‍ ഇതിനെ ചൂണ്ടിക്കാണിച്ചത്.

നിങ്ങള്‍ ആ ടേപ്പിലേക്ക് നോക്കൂ, അത് സവാഹിരിയെ മാത്രമാണ് ഫോക്കസ് ചെയ്യുന്നത്. അര മണിക്കൂറിലേറെ അയാള്‍ ഏകപക്ഷീയമായി സംസാരിക്കുകയാണ്. എന്തു മാത്രം മടുപ്പുളവാക്കുന്നത് ആണിത്-ബെര്‍ഗ് മാന്‍ ചോദിക്കുന്നു.

അല്‍ഖാഇദയുമായി ഐ.എസിന്‍റെ പ്രവര്‍ത്തനത്തെ അദ്ദേഹം താരതമ്യപ്പെടുത്തുകയും ചെയ്തു. മാധ്യമങ്ങളുടെ നയതന്ത്രം മനസ്സിലാക്കിയാണ് ഐ.എസിന്‍റെ പ്രവര്‍ത്തനം. അതുകൊണ്ടു തന്നെ ചരിത്രത്തില്‍ ഇതുവരെ അല്‍ഖാഇദ നേടിയതിനേക്കാള്‍ വിജയം ഐ.എസ് നേടുന്നു. അവര്‍ സ്ഥലം, പണം,പ്രവര്‍ത്തകര്‍ തുടങ്ങിയവ കൂടുതല്‍ വേഗത്തില്‍ കയ്യടക്കി പശ്ചിമേഷ്യയില്‍ കാലുറപ്പിച്ചിരിക്കുന്നുവെന്നും ബെര്‍ഗ്മാന്‍ പ്രതികരിച്ചു.

മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ളെന്ന് മുഖ്യമന്ത്രി

Posted: 08 Sep 2014 12:37 AM PDT

Image: 

കൊല്ലം: യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിരോധം മൂലമുണ്ടാകുന്ന വരുമാനനഷ്ടം ഒരു നഷ്ടമായി കണക്കാക്കുന്നില്ല. വ്യാജമദ്യത്തിന്‍െറ ഭീഷണിയും ബാര്‍ തൊഴിലാളികളുടെ പുനരധിവാസവുമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി. ശിവഗിരിയില്‍ ശ്രീനാരായണഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി.

മദ്യനയത്തിന് ലഭിക്കുന്ന പിന്തുണ തങ്ങള്‍ക്ക് ശക്തി പകരുന്നുവെന്ന് എക്സൈസ് മന്ത്രി കെ.ബാബു വ്യക്തമാക്കി. സാമൂഹികമായ പുരോഗതി ആഗ്രഹിക്കുന്ന എല്ലാവരുടെയും പിന്തുണ ഇക്കാര്യത്തില്‍ തുടര്‍ന്നും ലഭിക്കേണ്ടതുണ്ടെന്നും ബാബു വ്യക്തമാക്കി.

എഫ്.സി.ഐയിലേക്കുള്ള അരിവരവ് : സിവില്‍ സപൈ്ളസ് വകുപ്പ് ഒളിച്ചുകളി തുടരുന്നു

Posted: 08 Sep 2014 12:12 AM PDT

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം എഫ്.സി.ഐ ഗോഡൗണിലേക്കുള്ള അരിവരവ് സംബന്ധിച്ച് സിവില്‍ സപൈ്ളസ് വകുപ്പ് ഒളിച്ചുകളി നടത്തുന്നു. രണ്ടുമാസത്തോളമായി ഇവിടേക്ക് റോഡ് മാര്‍ഗമാണ് ധാന്യമത്തെിക്കുന്നത്.
ഇങ്ങനെ എത്തിക്കുന്നവയില്‍ ഏറിയ പങ്കും നിലവാരം കുറഞ്ഞതും പഴകിയതുമാണെന്ന ആക്ഷേപം ശക്തമായിട്ടും വിഷയത്തില്‍ കൃത്യമായ നടപടിയെടുക്കാതെ അധികൃതര്‍ ഒഴിഞ്ഞുമാറുകയാണ്.
എഫ്.സി.ഐയിലേക്ക് ധാന്യമത്തെിക്കുന്നത് വാഗണ്‍ വഴി തന്നെയാണെന്നും മറിച്ചൊരു തീരുമാനവുമെടുത്തിട്ടില്ളെന്നും ജില്ലാ സപൈ്ള ഓഫിസര്‍ ജില്ലാ ലോറി ഓപറേറ്റേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ സെക്രട്ടറിക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.
വാഗണ്‍ വരവ് പുന$സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് ലോറി തൊഴിലാളികള്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിക്കാണ് സപൈ്ള ഓഫിസറുടെ മറുപടി. എന്നാല്‍, തൃശൂര്‍ മുളങ്കുന്നത്തുകാവിലെ എഫ്.സി.ഐ ഗോഡൗണില്‍നിന്ന് റോഡ് മാര്‍ഗമാണ് ദിവസേന അങ്ങാടിപ്പുറത്തേക്ക് ധാന്യമത്തെിക്കുന്നത്. ആഗസ്റ്റ് 29ന് 84 ലോഡും സെപ്റ്റംബര്‍ നാലിനും അഞ്ചിനും 60 ലോഡ് വീതവും ഇങ്ങനെ എത്തിച്ചു. ഇതറിഞ്ഞിട്ടും അധികൃതര്‍ പരാതി അവഗണിക്കുകയായിരുന്നു. മുളങ്കുന്നത്തുകാവിലെ ഗോഡൗണില്‍ കെട്ടിക്കിടക്കുന്ന പഴയ അരി ഓരോ ലോഡിലും അഞ്ചും പത്തും ചാക്ക് വീതം കയറ്റിവിടുന്നതായി തൊഴിലാളികള്‍ പറയുന്നു.
വാഗണ്‍ വഴി ആകുമ്പോള്‍ ഇത്തരം ക്രമക്കേടുകള്‍ നടക്കില്ല. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള പുതിയ അരി തന്നെ ലഭിക്കും.
ജില്ലയിലെ ഏറനാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ താലൂക്കുകളിലെ റേഷന്‍ കടകളിലേക്കുള്ള ധാന്യവിതരണം നടക്കുന്നത് അങ്ങാടിപ്പുറത്ത് നിന്നാണ്.
വാഗണ്‍ വരവ് പൂര്‍ണമായും പുന$സ്ഥാപിച്ച് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ ലോറി ഓപറേറ്റേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ കലക്ടര്‍ക്ക് പരാതി നല്‍കി.

കുട്ടനാട് പാക്കേജിന്‍െറ പ്രവര്‍ത്തനം അവസാനിച്ചതില്‍ ദുരൂഹതയെന്ന്

Posted: 08 Sep 2014 12:04 AM PDT

ആലപ്പുഴ: 2008 ജൂലൈ 24ന് യു.പി.എ സര്‍ക്കാര്‍ അനുവദിച്ച കുട്ടനാട് പാക്കേജ് അതേ സര്‍ക്കാറിന്‍െറ കാലത്തുതന്നെ അവസാനിപ്പിച്ചെന്ന വിവരം സംസ്ഥാന സര്‍ക്കാര്‍ യഥാസമയം അറിഞ്ഞിരുന്നില്ല എന്നതില്‍ ദുരൂഹതയുണ്ടെന്ന് കുട്ടനാട് വികസന സമിതി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ ആരോപിച്ചു. കുട്ടനാട് പാക്കേജ് നിര്‍ത്തലാക്കിയ സമയംതന്നെ സംസ്ഥാന സര്‍ക്കാറും ജനപ്രതിനിധികളും ഇടപെട്ടിരുന്നെങ്കില്‍ പ്രവര്‍ത്തന കാലാവധി നീട്ടി വാങ്ങാമായിരുന്നു എന്നിരിക്കെ ആരുംതന്നെ ഇതിന് പ്രയത്നിക്കാഞ്ഞതും ദുരൂഹതയുളവാക്കുന്നു.
കുട്ടനാട് പാക്കേജിന്‍െറ പ്രവര്‍ത്തനം 2012 ജൂലൈയില്‍ പൂര്‍ണമായും അവസാനിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി കേന്ദ്ര കൃഷി സഹമന്ത്രി ഡോ. സഞ്ജീവ്കുമാര്‍ ബാല്യന്‍ അറിയിച്ചിരുന്നു. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട് പാക്കേജില്‍ നടക്കുന്ന പദ്ധതിയുടെ പുരോഗതിയെപ്പറ്റി സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ളെന്നും മന്ത്രിയുടെ മറുപടിയിലുണ്ട്.
കുട്ടനാട് പാക്കേജിന്‍െറ നിര്‍വഹണത്തിലെ വിവിധ ഘട്ടങ്ങളിലെ റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുകയും കേന്ദ്രസര്‍ക്കാറുമായി നിരന്തരം ബന്ധം പുലര്‍ത്തുകയും ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് സംഭവിച്ച വീഴ്ചയാണ് കേന്ദ്രം ഏകപക്ഷീയമായി പാക്കേജിന്‍െറ നിര്‍വഹണം 2012 ജൂലൈയില്‍ നിര്‍ത്താന്‍ കാരണമായതെന്നും ഫാ. തോമസ് പീലിയാനിക്കല്‍ പറഞ്ഞു. കുട്ടനാട് പാക്കേജിന്‍െറ പ്രവര്‍ത്തനങ്ങള്‍ സുഗമമായും കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കാന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ പ്രത്യേകം നിയമിക്കണമെന്നും ഡല്‍ഹിയില്‍ ഒരു ലെയ്സണ്‍ ഓഫിസറെ നിയമിക്കണമെന്നും കുട്ടനാട് വികസനസമിതി പാക്കേജിന്‍െറ തുടക്കംമുതല്‍ ആവശ്യപ്പെട്ടിരുന്നു. കുട്ടനാട് പാക്കേജിന്‍െറ പ്രവര്‍ത്തനം എന്നാണ് നിന്നുപോയതെന്നും ഈമാസം 16ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന തണ്ണീര്‍മുക്കം ബണ്ട് നവീകരണ പദ്ധതിയടക്കം ഇപ്പോള്‍ നടക്കുന്ന പദ്ധതികളുടെ ഭാവി എന്തായിരിക്കുമെന്നതിനെപ്പറ്റിയും സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നടപടി കൈക്കൊള്ളുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഫാ. തോമസ് പീലിയാനിക്കല്‍ ആവശ്യപ്പെട്ടു.

ഓണം വിപണിയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് തുണയായില്ല

Posted: 08 Sep 2014 12:01 AM PDT

തൃപ്പൂണിത്തുറ: തിരുവോണത്തലേന്ന് ഉത്രാടപ്പാച്ചില്‍ നടത്തിയിട്ടും ഓണം വിപണിയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് തുണയായില്ല. സപൈ്ളകോ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നടത്തുന്ന ഓണം വിപണി പ്രത്യേകിച്ച് പച്ചക്കറി സാധനങ്ങളുടെ വില്‍പന അട്ടിമറിക്കപ്പെട്ടു.
ആഗസ്റ്റ് 29 ന് ആരംഭിച്ച ഹോര്‍ട്ടി കോര്‍പ്പിന്‍െറ പച്ചക്കറി സ്റ്റാളുകളില്‍ എല്ലാഇനങ്ങളും എത്തിച്ച് വില്‍പന നടത്തിയത് രണ്ടോ, മൂന്നോ ദിവസം മാത്രമാണ്. ഉത്രാട തലേന്നുപോലും പലസാധനങ്ങളും സ്റ്റോക്കുണ്ടായില്ല.
സാധാരണക്കാരായ പാവങ്ങള്‍ ഉത്രാട ദിവസമാണ് തിരുവോണാഘോഷത്തിന് സാധനങ്ങള്‍ വാങ്ങാനത്തെുന്നത്. ശനിയാഴ്ച രാവിലെ തന്നെ ഉത്രാട ചന്തയിലത്തെിയ ജനങ്ങള്‍ കണ്ടത് മിക്കവാറും കാലിയായ ഹോര്‍ട്ടി കോര്‍പ്പിന്‍െറ പച്ചക്കറി സ്റ്റാളാണ്. ഉതിര്‍ന്ന കുറച്ച് ഏത്തക്കായും പടവലവും തക്കാളിയും മാത്രമാണ് വില്‍പനക്കുണ്ടായത്. ക്യൂ നില്‍ക്കുന്നവര്‍ക്കെല്ലാം നല്‍കാന്‍ അത് ഒട്ടും മതിയായില്ല.
ഏതാനും മണിക്കൂറില്‍ അതും വിറ്റുതീര്‍ന്നതോടെ വാങ്ങാനത്തെിയ വീട്ടമ്മമാരടക്കമുള്ളവര്‍ അത്യാവശ്യസാധനങ്ങള്‍ക്കായി സ്വകാര്യ പൊതുവിപണിയിലേക്ക് ഓട്ടം തുടങ്ങിയതോടെ തൃപ്പൂണിത്തുറ ടൗണില്‍ തിരക്കേറിക്കൊണ്ടിരുന്നു. ഒരു ദിവസത്തെ തിരുവോണ സമൃദ്ധിയുടെ നിറവിനായി ഉത്രാടപ്പാച്ചില്‍ നടത്തിയിട്ടും വിലക്കയറ്റത്തിന് മുന്നിലത്തൊന്‍ കഴിയാതെയാണ് ഇക്കുറി ഏറെയാളുകളും ഓണം ആഘോഷിക്കുന്നത്.
വിലക്കയറ്റം നിയന്ത്രിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയാതെ വന്നതോടെ സാധാരണക്കാരായ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അതിന്‍െറ ഗുണഫലം അനുഭവപ്പെട്ടില്ല. ഇടത്തരക്കാര്‍ക്ക് ഇത് ചെറിയ ആശ്വാസവുമായി. ദിവസവരുമാനക്കാരടക്കം താഴെ തട്ടിലുള്ളവര്‍ക്ക് ഓണം ആനുകൂല്യങ്ങള്‍ പൂരാടം ഉത്രാടം ദിവസങ്ങളിലാണ് ലഭിക്കുക. കിട്ടിയ കാശുമായി സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റുകളിലേക്കോടിയ ഇവരൊക്കെയും അനിയന്ത്രിതവും അന്യായവുമായ വില വര്‍ധനക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. വെള്ളി- ശനി ദിവസങ്ങളില്‍ മേഖലയിലെങ്ങും പച്ചക്കറി സാധനങ്ങള്‍ക്ക് തോന്നിയ വിലയാണ് കച്ചവടക്കാര്‍ പൊതുജനങ്ങളില്‍ അടിച്ചേല്‍പിച്ചത്.
വിലനിരക്കുകള്‍ എഴുതി പ്രദര്‍ശിപ്പിച്ചതുമില്ല. എഴുതിവെച്ചബോര്‍ഡുകള്‍ പലതും കാണാമറയത്തേക്ക് മറയുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം ഏത്തപ്പഴത്തിനും ഏത്തക്കായക്കും വില വീണ്ടും ഉയര്‍ന്നു. രണ്ടിന്‍െറയും വില 70 ല്‍ നിന്ന് 80 രൂപവരെയത്തെി. ഗുണനിലവാരമില്ലാത്ത ഏത്തക്കായക്കുപോലും വില 50- 55 രൂപവരെയായി. പയര്‍ വില ഏറ്റവും ഉയര്‍ന്ന് 100 മുതല്‍ 150 വരെയായി. പാവക്ക കിലോ 85, പയര്‍ 80, വെണ്ടക്ക 50, തക്കാളി 65, കാരറ്റ് 50, ഞാലിപ്പൂവന്‍ 85 എന്നിങ്ങനെയാണ് കൂടിയത്. വഴിയോര കച്ചവടക്കാരടക്കം തൃപ്പൂണിത്തുറ ടൗണില്‍ മാത്രം 90 ഓളം പച്ചക്കറി വില്‍പനക്കാരാണുണ്ടായത്. തൊണ്ണൂറ് തരം വിലകളാണ് ഇവിടെയെല്ലാം കാണാനായതെന്ന് വീട്ടമ്മമാരടക്കമുള്ളവര്‍ പറയുന്നത്. വിലക്കയറ്റം കണ്ട് ഞെട്ടിയ സാധാരണക്കാര്‍ ഒരുകിലോ വാങ്ങുന്നതിന് പകരം അരക്കിലോ വാങ്ങാന്‍ നിര്‍ബന്ധിതരായി. ഓണം പീപ്പിള്‍സ് മാര്‍ക്കറ്റില്‍ 50 ഓളം ചാക്ക് പുഴുക്കലരിയും മറ്റും സ്റ്റോക്കുണ്ടായിട്ടും 10 കിലോ പോലും സബ്സിഡി നിരക്കില്‍ വിതരണം ചെയ്തില്ല. അഞ്ച് കിലോ മാത്രമാണ് നല്‍കിയത്. കളിമണ്‍ പൂശിയ ഓണത്തപ്പന്‍ സെറ്റിന് 80 രൂപ മുതല്‍ 120 രൂപ വരെയായിരുന്നു. തുശനില ഒരെണ്ണത്തിന് നാല് മുതല്‍ ആറുവരെയത്തെി. ചത്തെിപ്പൂ, തുമ്പപ്പൂ എന്നിവക്ക് 20- 30 രൂപവരെ മിനിമം വില. മഴയൊഴിഞ്ഞ് നിന്നത് ഉത്രാടച്ചന്തയില്‍ ജനത്തിരക്ക് വര്‍ധിപ്പിച്ചു. ഇത് ഗതാഗതക്കുരുക്കിനും വഴിയൊരുക്കി. തുണിക്കടകളിലെല്ലാം പൊരിഞ്ഞ വില്‍പനയാണ് നടന്നത്. പൂവില്‍പനയും തകൃതിയായി നടന്നു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം ബിവറേജസിന്‍െറ മുന്നിലെ നീണ്ട ക്യു രാവിലെ മുതല്‍ വൈകുന്നേരം വരെ മാറ്റം കൂടാതെ നിന്നു. ഇടക്ക് ബി.ജെ.പി പ്രവര്‍ത്തകരത്തെി സമരവും നടത്തി.

റയല്‍ വിടാനൊരുങ്ങി ക്രിസ്റ്റ്യാനോ: മാഞ്ചസ്റ്ററിലേക്കെന്ന് സൂചന

Posted: 07 Sep 2014 11:49 PM PDT

Image: 

മാഡ്രിഡ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ അസംതൃപ്തനെന്ന് റിപ്പോര്‍ട്ടുകള്‍. തന്‍െറ പ്രിയപ്പെട്ട സഹതാരം എയ്ഞ്ചല്‍ ഡി മരിയ മാഞ്ചസ്റ്ററിലേക്ക് പോയതാണ് റൊണാള്‍ഡോയുടെ അസംതൃപ്തിക്കു പിന്നില്‍. ക്ളബിന്‍െറ ട്രാന്‍സ്ഫര്‍ നയങ്ങളിലുള്ള അതൃപ്തി താരം വ്യക്തമാക്കിയിരുന്നു. ട്രാന്‍സ്ഫര്‍ നയങ്ങളില്‍ തനിക്ക് കൃത്യമായ അഭിപ്രായമുണ്ടെന്നും എന്നാല്‍ ഇക്കാര്യം പരസ്യമാക്കാനില്ളെന്നും ക്രിസ്റ്റ്യാനോ വെളിപ്പെടുത്തിയിരുന്നു.

ക്രിസ്റ്റ്യാനോ റയല്‍ വിടാനൊരുങ്ങിയതോടെ ഇംഗ്ളീഷ് വമ്പന്മാരായ ചെല്‍സി താല്‍പര്യം പ്രകടിപ്പിച്ച് വന്നിട്ടുണ്ട്. എന്നാല്‍ തന്‍െറ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണെറ്റഡിലേക്ക് മടങ്ങാനാണ് റൊണാള്‍ഡോ ആഗ്രഹിക്കുന്നത്. താന്‍ മാഞ്ചസ്റ്ററിനെ സ്നേഹിക്കുന്നു,അത് എല്ലാവര്‍ക്കുമറിയാം, മാഞ്ചസ്റ്റര്‍ എന്‍െറ ഹൃദയമാണ്, അവിടെ നല്ല സൗഹൃദങ്ങള്‍ തനിക്കുണ്ട്..ഒരു നാള്‍ മാഞ്ചസ്റ്ററില്‍ താന്‍ തിരികെയത്തെുമെന്ന് കഴിഞ്ഞ ദിവസം റൊണാള്‍ഡൊ വ്യക്തമാക്കിയിരുന്നു.

ബ്രസീല്‍ ലോകകപ്പ് ഫൈനലില്‍ ജര്‍മനിക്കെതിരെ കളിക്കരുതെന്ന് റയല്‍ മഡ്രിഡ് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അര്‍ജന്‍റീന താരം എയ്ഞ്ചല്‍ ഡി മരിയ ആരോപണമുന്നയിച്ചിരുന്നു. കഴിഞ്ഞ സീസണ്‍ വരെ റയലിലായിരുന്ന ഡി മരിയ ബ്രിട്ടീഷ് ഫുട്ബാളിലെ റെക്കോഡ് കരാറില്‍ പ്രീമിയര്‍ ലീഗ്  ക്ളബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് കൂടുമാറുകയായിരുന്നു. 75 മില്യണ്‍ യൂറോക്കാണ് യുനൈറ്റഡ് അര്‍ജന്‍റീന താരത്തെ വാങ്ങിയത്.

റയലില്‍ സഹതാരങ്ങളുമായി മികച്ച ബന്ധമാണുണ്ടായിരുന്നതെങ്കിലും ടീം മാനേജ്മെന്‍റുമായി കാര്യങ്ങള്‍ സുഗമമായിരുന്നില്ളെന്ന് അര്‍ജന്‍റീന താരം വ്യക്തമാക്കിയരുന്നു. ക്ളബ് ഉടമ ഫ്ളോറെന്‍റിന പെരസമായി നല്ല സൗഹൃദത്തിലായിരുന്നില്ല. റയല്‍ വിടണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍, അവര്‍ക്ക് തന്നെ വേണ്ടാതായതോടെ അത്തരത്തിലൊരു തീരുമാനം എടുക്കേണ്ടി വന്നു.

തനിക്കുവേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമില്‍ ഏറെ വാദിച്ചിരുന്നുവെന്നും എന്നാല്‍ ടീമില്‍ തുടരണമെന്ന് റയല്‍ ആവശ്യപ്പെട്ടിരുന്നില്ളെന്നും ഡി മരിയ വ്യക്തമാക്കിയിരുന്നു. റൊണാള്‍ഡോയും ഏറെക്കാലം റയലില്‍ തുടരുമെന്ന് കരുതുന്നില്ളെന്നും ഡി മരിയ പറഞ്ഞിരുന്നു.
 

ടു.ജി: സി.ബി.ഐ ഡയറക്ടര്‍ എതിര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീംകോടതി

Posted: 07 Sep 2014 11:11 PM PDT

Image: 

ന്യൂഡല്‍ഹി: ടു.ജി സ്പെക്ട്രം കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയോട് ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നതിനായി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. സി.ബി.ഐ ഡയറക്ടറുടെ വസതിയിലെ സന്ദര്‍ശക ഡയറിയും പ്രശാന്ത് ഭൂഷണ്‍ കോടതിക്ക് കൈമാറി. രഞ്ജിത് സിന്‍ഹക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഒരാഴ്ചക്കുള്ളിലാണ് സി.ബി.ഐ ഡയറക്ടര്‍ സത്യവാങ്മൂലം നല്‍കേണ്ടത്.

പറയാനുള്ളതെല്ലാം കൃത്യമായി ബോധിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2ജി, കല്‍ക്കരിപ്പാടം അഴിമതിക്കേസുകള്‍ സി.ബി.ഐ അന്വേഷിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത കേസുകളുമായി ബന്ധപ്പെട്ടവരും റിലയന്‍സ് ഉള്‍പ്പെടെയുള്ള കമ്പനി പ്രതിനിധികളും സി.ബി.ഐ ഡയറക്ടറുടെ വീട്ടില്‍ നിരന്തരം സന്ദര്‍ശനം നടത്തിയത് ഗുരുതര വിഷയമാണെന്നാണ് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയത്. ടു.ജി കേസില്‍ രഞ്ജിത് സിന്‍ഹ ഉന്നതരെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.

കശ്മീര്‍ പ്രളയം: മരണം 150ലേറെ; മലയാളികളും കുടുങ്ങിക്കിടക്കുന്നു

Posted: 07 Sep 2014 10:45 PM PDT

Image: 

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പ്രളയബാധിത പ്രദേശങ്ങളില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. 70ലധികം പേരാണ് വിവിധഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. വിനോദയാത്രക്കായി എത്തിയവരാണ് ഇവര്‍. ഉപലോകായുക്ത ജസ്റ്റിസ് ബാലചന്ദ്രന്‍ നായരും ഇതിലുള്‍പ്പെടും.

സംസ്ഥാനത്ത് നാലുദിവസത്തിലേറെയായി തുടരുന്ന മഴയിലും ബന്ധപ്പെട്ട കെടുതികളിലും മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു. ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. പ്രദേശത്തെ വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യവും വ്യോമ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ചില സ്ഥലങ്ങളില്‍ വെള്ളം 12 അടിവരെ ഉയര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സൈന്യത്തിന്‍െറ നേതൃത്വത്തില്‍ 12,000ഓളം പേരെ ഇതുവരെ ജമ്മുവിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലത്തെിച്ചു. അഖ്നൂര്‍, പൂഞ്ച്, രജൗരി മേഖലകളിലാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചിരിക്കുന്നത്.

പ്രളയം ദേശീയ ദുരന്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന് ആയിരം കോടി രൂപയുടെ പ്രത്യേക സഹായം നല്‍കുമെന്നും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി അറിയിച്ചു. പാക് അധീന കശ്മീരിലെ പ്രളയബാധിതരെ സഹായിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും ജമ്മുകശ്മീരിന്‍െറ ഇപ്പോഴത്തെ അവസ്ഥ മറികടക്കാന്‍ കഴിയുമെന്നും മോദി വ്യക്തമാക്കിയിരുന്നു.
 

കൂട്ട ബലാത്സംഗം: അഫ്ഗാനില്‍ ഏഴു പേര്‍ക്ക് വധശിക്ഷ

Posted: 07 Sep 2014 09:42 PM PDT

Image: 

കാബൂള്‍: ഒരു കുടുംബത്തിലെ നാലു സ്ത്രീകളെ ബലാത്സംഗം ചെയ്ത ഏഴു പേരെ അഫ്ഗാന്‍ കോടതി വധശിക്ഷക്ക് വിധിച്ചു. ദേശീയ തലത്തില്‍ പ്രക്ഷോഭത്തിനിടയാക്കിയ സംഭവത്തില്‍ വിധി കേള്‍ക്കാന്‍ നിരവധി പേരാണ് കോടതിയില്‍ എത്തിയിരുന്നത്. പ്രതികള്‍ക്ക്് വധശിക്ഷ നല്‍കണം എന്ന ആവശ്യമുയര്‍ത്തി നിരവധി പ്രക്ഷോഭകാരികളും കോടതിക്ക് പുറത്തുണ്ടായിരുന്നു.  കോടതി നടപടികള്‍ രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് കാബൂളിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തിലെ നാലു സ്ത്രീകളാണ് അക്രമണത്തിനിരയായത്. സ്ത്രീകളുടെ ആഭരണങ്ങള്‍ കൊള്ളയടിക്കുകയും ആക്രമിക്കുകയും ചെയ്തതിനു ശേഷം ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു.സോഷ്യല്‍മീഡിയയിലും രാജ്യത്തെ ടെലിവിഷന്‍ ചാനലുകളിലും അക്രമം സംബന്ധിച്ച് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സെറീനക്ക് തുടര്‍ച്ചയായ മൂന്നാം തവണയും യു.എസ് ഓപണ്‍

Posted: 07 Sep 2014 06:43 PM PDT

Image: 

ന്യൂയോര്‍ക്ക്: അമേരിക്കയുടെ സെറീന വില്യംസിന് തുടര്‍ച്ചയായ മൂന്നാം തവണയും യു.എസ് ഓപണ്‍ കിരീടം. ഡെന്‍മാര്‍ക്കിന്‍െറ കാരൊലിന്‍ വോസ്നിയാകിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീന യു.എസ് ഓപണില്‍ മുത്തമിട്ടത്. സ്കോര്‍: 6-3, 6-3. വെറും 75 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിലാണ് സെറീനയുടെ വിജയം.

32കാരിയായ സെറീനയുടെ 18ാം ഗ്രാന്‍റ്സ്ളാം കിരീടമാണിത്. ഇതോടെ സെറീന ക്രിസ് എവര്‍ട്ടിന്‍െറയും മാര്‍ട്ടീന നവരത്ലോവയുടെയും റെക്കോര്‍ഡിനൊപ്പമെത്തി. ക്രിസ് എവര്‍ട്ടിന് ശേഷം മൂന്ന് തവണ തുടര്‍ച്ചയായി യു.എസ് ഓപണ്‍ നേടുന്ന ആദ്യ വനിതാതാരവുമായി സെറീന.
 

ട്വന്‍റി 20: ഇംഗ്ളണ്ടിന് മൂന്ന് റണ്‍സ് ജയം

Posted: 07 Sep 2014 10:50 AM PDT

Image: 

എജ്ബാസ്റ്റണ്‍: ഇംഗ്ളീഷ് പരമ്പരയില്‍ ഇന്ത്യക്ക് തോല്‍വിയോടെ മടക്കം. ഏക ട്വന്‍റി 20 മത്സരത്തില്‍ ഇംഗ്ളണ്ട് മൂന്ന് റണ്‍സിന് ജയിച്ചു. രണ്ട് മാസമായി ഇംഗ്ളണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ അവസാന മത്സരമായിരുന്നു ഇന്നത്തേത്.

ഇംഗ്ളണ്ട് ഉയര്‍ത്തിയ 181റണ്‍സിന്‍െറ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 177 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വിരാട് കോലി (66) അര്‍ധസെഞ്ച്വറി നേടി. ശിഖര്‍ ധവാന്‍ 33ഉം ധോണി 27ഉം റെയ്ന 25ഉം റണ്‍സെടുത്തു. ഇംഗ്ളണ്ടിനുവേണ്ടി ഫിന്‍, മുഈന്‍ അലി, ഗേണി, വോക്കേഴ്സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 180 റണ്‍സെടുത്തത്. ഇംഗ്ളണ്ടിന് വേണ്ടി മോര്‍ഗന്‍ 31 ബാളില്‍ 71 റണ്‍സെടുത്തു. ഹെയ്ല്‍സ് 40 റണ്‍സെടുത്തു. ഇന്ത്യക്കുവേണ്ടി പേസ് ബൗളര്‍ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. മോര്‍ഗനാണ് മാന്‍ ഓഫ് ദി മാച്ച്.

ഐ.എസിനെതിരായ ആക്രമണം: ഒബാമയുടെ പ്രഖ്യാപനം ബുധനാഴ്ച

Posted: 07 Sep 2014 10:35 AM PDT

Image: 

വാഷിങ്ടണ്‍: ഇസ്‌ലാമിക്‌ സ്റ്റേറ്റ് തീവ്രവാദികളെ തുരത്തുന്നത് സംബന്ധിച്ച നടപടികള്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബാറക് ഒബാമ ബുധനാഴ്ച പ്രഖ്യാപിക്കും. ഐ.എസിനെതിരായ ആക്രമണ നീക്കം അമേരിക്കന്‍ ജനതയെയും യു.എസ് കോണ്‍ഗ്രസിനെയും അദ്ദേഹം അറിയിക്കും. വിഷയത്തില്‍ യു.എസ് കോണ്‍ഗ്രസിന്‍െറ പിന്തുണ ഒബാമ തേടും. ഐ.എസ് അമേരിക്കന്‍ ജനതക്ക് എത്രത്തോളം ഭീഷണിയുയര്‍ത്തുന്നതാണെന്നും ഇക്കാര്യത്തില്‍ രാജ്യത്തിന്‍െറ പ്രതിരോധം ഒരുക്കേണ്ടതിനെ കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കും. അമേരിക്കന്‍ ദേശീയ ദുരന്തമായ സെപ്റ്റംബര്‍ 11 വാര്‍ഷിക ദിനത്തിന്‍െറ ഒരു ദിവസം മുമ്പാണ് ഒബാമയുടെ പ്രഖ്യപനം ഉണ്ടാകുക. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം എന്‍.ബി.സി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഒബാമ ഇതേപറ്റി സൂചന നല്‍കിയിരുന്നു. ഐ.എസ് അമേരിക്കക്ക് നിലവില്‍ ഭീഷണി ഉയര്‍ത്തുന്നില്ളെന്ന് ഒബാമ വ്യക്തമാക്കി. ഐ.എസിന്‍െറ പ്രവര്‍ത്തനം ചില രാജ്യങ്ങളില്‍ ആകര്‍ഷിക്കപ്പെടുന്നുണ്ടെന്നും ഇത്തരക്കാര്‍ അമേരിക്കയില്‍ വരുന്നത് ഭാവിയില്‍ ഭീഷണി ഉയര്‍ത്തുമെന്നും ഒബാമ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇറാഖ്, സിറിയ, ലിബിയ, യുക്രെയ്ന്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട അമേരിക്കയുടെ വിദേശ നയത്തില്‍ ഒബാമക്കെതിരെ ഡമോക്രാറ്റ്, റിപ്പബ്ളിക്കന്‍ കക്ഷികള്‍ വിമര്‍ശമുന്നയിച്ചിരുന്നു. ഇറാഖിലെ ഐ.എസ് ഭീകരവാദികളെ നേരിടുന്നതിനുള്ള തന്ത്രം ഇതുവരെ രൂപവത്കരിച്ചിട്ടില്ളെന്ന വ്യാഴാഴ്ചത്തെ ഒബാമയുടെ പ്രസ്താവനക്കെതിരെയാണ് ഇരു കക്ഷികളും രംഗത്തത്തെിയത്.

ഇറാഖില്‍ ഐ.എസിനെതിരായ ആക്രമണത്തിന് 10 പ്രമുഖ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യം രൂപവത്കരിക്കാന്‍ യു.എസ് നീക്കം ശക്തമാക്കിയിട്ടുണ്ട്. വെയില്‍സില്‍ വെള്ളിയാഴ്ച സമാപിച്ച നാറ്റോ ഉച്ചകോടിയിലാണ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും പ്രതിരോധ സെക്രട്ടറി ചക് ഹെഗലും ഇതിനായി അണിയറനീക്കങ്ങള്‍ തുടങ്ങിയത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ആസ്ട്രേലിയ, തുര്‍ക്കി, ഇറ്റലി, പോളണ്ട്, ഡെന്മാര്‍ക് എന്നിവര്‍ ചേര്‍ന്നതാണ് സഖ്യം എന്നാണ് സൂചന. ആക്രമണത്തില്‍ നേരിട്ട് ചേര്‍ന്നില്ളെങ്കിലും രഹസ്യാന്വേഷണം, വെടിക്കോപ്പുകള്‍, സൈനിക ഉപകരണങ്ങള്‍ എന്നീ മേഖലകളില്‍ ഈ രാജ്യങ്ങള്‍ സഹകരിക്കും. ഒരു അറബ് രാജ്യത്തെ പോലും ഉള്‍പെടുത്താതെയാണ് അമേരിക്ക സഖ്യം രൂപവത്കരിക്കുന്നത്്. ഇറാഖിന്‍െറ ആറ് അയല്‍ രാജ്യങ്ങളില്‍ ഒന്നു മാത്രമാണ് സഖ്യത്തിലുണ്ടാവുക. റഷ്യ, ഖത്തര്‍, സഊദി അറേബ്യ, ഇറാന്‍ എന്നീ രാജ്യങ്ങളെ കൂടി ഭാഗമാക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇറാന്‍െറ പങ്കാളിത്തം ഇരു വിഭാഗവും നിഷേധിച്ചിരുന്നു.

സെപ്റ്റംബര്‍ 22ന് ന്യൂയോര്‍കില്‍ നടക്കുന്ന യു.എന്‍ രക്ഷാസമിതി യോഗത്തില്‍ സഖ്യം സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. ആക്രമണം ആവശ്യപ്പെട്ട് രക്ഷാസമിതിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രമേയം അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. ഇറാഖിലെ ഐ.എസ് നിയന്ത്രിത മേഖലകളിലായിരിക്കും പ്രധാനമായും ആക്രമണം നടത്തുക. സിറിയയിലെ പ്രശ്നം പിന്നീടായിരിക്കും പരിഗണിക്കുക. അമേരിക്കന്‍ പത്രപ്രവര്‍ത്തകരായ ജെയിംസ് ഫോളിയെയും സ്റ്റീവന്‍ സോട്ലോഫിനെയും ഐ.എസ് തീവ്രവാദികള്‍ വധിച്ചതാണ് അമേരിക്കന്‍ നീക്കം വേഗത്തിലാക്കാന്‍ കാരണം.

എയര്‍ ഇന്ത്യ വിമാനം ടൊറന്‍േറായില്‍ അടിയന്തരമായി ഇറക്കി

Posted: 07 Sep 2014 09:42 AM PDT

Image: 

ടൊറന്‍േറാ: ചിക്കാഗോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ AI 126 വിമാനം കനഡയിലെ ടൊറന്‍േറായില്‍ അടിയന്തരമായി ഇറക്കി. എന്‍ജിന്‍ ഓയില്‍ മര്‍ദ്ദം സംബന്ധിച്ച സന്ദേശം ലഭിച്ചതിനത്തെുടര്‍ന്നാണ് വിമാനം ഇറക്കിയത്. വിമാനത്തില്‍ 342 യാത്രക്കാരുണ്ടായിരുന്നു.

മുന്നറിയിപ്പ് ലഭിച്ചതോടെ ഏറ്റവും അടുത്തുള്ള താവളത്തില്‍ ഇറക്കാന്‍ പൈലറ്റ് അനുമതി ചോദിക്കുകയായിരുന്നു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. പുറപ്പെട്ട് 20 മിനിറ്റിന് ശേഷമാണ് അപകട സന്ദേശം ലഭിച്ചത്. വിമാനം ഇപ്പോള്‍ വിദഗ്ധര്‍ പരിശോധിക്കുകയാണ്.

സാനിയക്ക് മോദിയുടെ അഭിനന്ദനം

Posted: 07 Sep 2014 02:50 AM PDT

Image: 

ന്യൂഡല്‍ഹി: യു.എസ് ഓപണ്‍ മിക്സഡ് ഡെബിള്‍സില്‍ ജേതാവായ ഇന്ത്യന്‍ താരം സാനിയ മിര്‍സക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ഈ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നതായി മോഡി പറഞ്ഞു. 

കളിയില്‍ അമേരിക്കന്‍-മെക്സിക്കന്‍ ജോഡികള്‍ ആയ അബിഗെയില്‍ സ്പിയേര്‍സ്,സാന്‍റിയാഗോ ഗോണ്‍സാലസ് സഖ്യത്തെ 6-1,2-6,11-9 നാണ് പരാജയപ്പെടുത്തിയത്. ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ചയായിരുന്നു മല്‍സരം.

പ്രധാനമന്ത്രിയുടെ പ്രശംസക്ക് സാനിയ നന്ദി പറഞ്ഞു. വളരെ നന്ദി സര്‍, സമീപ ഭാവിയില്‍ തന്നെ താങ്കളുമായി കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സാനിയ ട്വിറ്ററില്‍ കുറിച്ചു.

നാടും നഗരവും ആഘോഷലഹരിയില്‍

Posted: 07 Sep 2014 01:45 AM PDT

കൊയിലാണ്ടി: ഉത്രാടപ്പാച്ചിലില്‍ നഗരം വീര്‍പ്പുമുട്ടി. വിവിധ ഭാഗങ്ങളിലുള്ളവര്‍ ഒരുമിച്ച് എത്തിയതോടെ വന്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. സാധനങ്ങള്‍ക്കെല്ലാം പൊള്ളുന്ന വിലയായിരുന്നെങ്കിലും കടയില്‍ തിരക്കിന് ഒട്ടും കുറവില്ലായിരുന്നു. പച്ചക്കറികള്‍ക്കെല്ലാം നല്ല വിലക്കയറ്റം അനുഭവപ്പെട്ടു. നേന്ത്രക്കായ വില ജനത്തെ വലച്ചു. കിലോവിന് 60 രൂപവരെയായിരുന്നു. ഒപ്പം വെളിച്ചെണ്ണ വില വര്‍ധിച്ചതും വറുത്തകായയും വറുത്ത ഉപ്പേരിയും ആളുകളുടെ കൈപൊളിച്ചു. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കും തുണിത്തരങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വില കൂടിയിരുന്നു. ചുരിദാറുകള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിവക്കായിരുന്നു വിപണിയില്‍ ഡിമാന്‍ഡ് കൂടുതല്‍. വിലക്കയറ്റത്തിന്‍െറ പിടിയില്‍നിന്ന് അല്‍പം ആശ്വാസംപകര്‍ന്നത് വഴിയോര കച്ചവടമായിരുന്നു. ഇടക്ക് മഴ പെയ്തത് പ്രശ്നം സൃഷ്ടിച്ചു. പൂക്കച്ചവടക്കാരുടെ എണ്ണം വളരെ കൂടുതലായിരുന്നു. വിലകൂട്ടി കിട്ടിയ അവസരം അവരില്‍ പലരും നന്നായി മുതലെടുത്തു.
കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്തില്‍ ഊരള്ളൂര്‍ എ ഗ്രേഡ് പച്ചക്കറി ക്ളസ്റ്റര്‍ സമിതിയുടെ പച്ചക്കറിച്ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. സുരേഷ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ ജിഷ മോള്‍ ആദ്യവില്‍പന നടത്തി. വാര്‍ഡംഗം വി. ബഷീര്‍, ടി.ടി. ശങ്കരന്‍ നായര്‍, ഇ.കെ. ശശി, കെ.കെ. ബാലന്‍, ഊട്ടേരി രാജന്‍, ചാലയില്‍ രവീന്ദ്രന്‍, കെ.കെ. രവി, ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
കൊയിലാണ്ടി: കോതമംഗലം ഗവ. എല്‍.പി. സ്കൂള്‍ ഓണാഘോഷം കെ. ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ. ഓമന അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍ എ. സുജാത, ഉഷ, വി. സുചീന്ദ്രന്‍, കെ.കെ. നാരായണന്‍, എം.കെ. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പൂര്‍വവിദ്യാര്‍ഥികളായ എം. ദൃശ്യ, എന്‍.കെ. സ്നേഹ അനന്തുകൃഷ്ണന്‍, പി.കെ. മാനു എന്നിവരെ അനുമോദിച്ചു.
പേരാമ്പ്ര: തിരുവോണത്തിന്‍െറ അവസാനവട്ട ഒരുക്കത്തിനുള്ള ഉത്രാടപ്പാച്ചിലും പൂര്‍ത്തിയാക്കി നാടിന്ന് ഓണമുണ്ണുന്നു. പൂക്കളമൊരുക്കിയും ഓണക്കോടിയണിഞ്ഞും കള്ളവും ചതിയും ഇല്ലാത്ത സമത്വ സുന്ദരമായ മാവേലി നാടിനെ സ്വപ്നംകണ്ട് ആബാലവൃദ്ധം ജനങ്ങളും ഓണാഘോഷത്തില്‍ മുഴുകുകയാണ്. ഗതകാല സ്മരണയുണര്‍ത്തുന്ന നിരവധി പരിപാടികളാണ് നാടെങ്ങും ആരങ്ങേറുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പങ്കെടുക്കുന്ന രസകരമായ പരിപാടികളാണ് അരങ്ങേറുന്നത്. കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ പേരാമ്പ്ര സൗത്തിന്‍െറ ആഭിമുഖ്യത്തില്‍ കമ്പവലി, ഷട്ടില്‍, കാരംസ് ചെസ്് മത്സരങ്ങള്‍ നടത്തി. ഓണം സൗഹൃദ കൂട്ടായ്മ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.ജി. രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.കെ. മുഹമ്മദ് ഉപഹാരം നല്‍കി.
പി.ടി. ശ്രീനാഥ് അധ്യക്ഷത വഹിച്ചു. പി.ടി. രവി, സുരേന്ദ്രന്‍, എ.ഇ. ബാബു, ബിജു മാത്യു, സി. ദിനേശന്‍, സി. പ്രദീപ്, കെ.എന്‍. പ്രകാശന്‍, എം. ശക്തിധരന്‍, ഇ. ഷാജി, എം. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. എഷ്യാനെറ്റ് കോമഡി എക്സ്പ്രസ് ഫെയിം ഷൈജു പേരാമ്പ്ര കലാപരിപാടികള്‍ അവതരിപ്പിച്ചു. എം. പ്രേമന്‍ സ്വാഗതവും ജോ. കണ്‍വീനര്‍ പി.പി. സാജിത് നന്ദിയും പറഞ്ഞു.
പേരാമ്പ്ര ഡി.വൈ.എഫ്.ഐ എരവട്ടൂര്‍ സെന്‍റര്‍ യൂനിറ്റും ചെറുകാട് സ്മാരക കലാവേദിയും എരവട്ടൂരില്‍ ഓണസദ്യ ഒരുക്കി. കെ. കുഞ്ഞമ്മദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി. ബാലന്‍ അടിയോടി അധ്യക്ഷത വഹിച്ചു. പി.കെ. ഷൈജു, കെ.പി. ഗോപി, സി.വി. രജീഷ്, സുരേഷ് കോങ്ങാട്ട്, കെ. സജീവന്‍, പി. വിനോദ്, പി.കെ. മൊയ്തി, വി.കെ. പ്രമോദ് എന്നിവര്‍ സംസാരിച്ചു.
ബാലുശ്ശേരി: ചെറിയ ഓണം നാളില്‍ മഹാബലിയും വാമനനും കൂട്ടരും വീടുകയറി സന്ദര്‍ശനം. ബാലുശ്ശേരി പൊന്നരം റസി. അസോസിയേഷന്‍ ആഭിമുഖ്യത്തിലാണ് കുട്ടികളുടെ നേതൃത്വത്തില്‍ മഹാബലിയും വാമനനും പരിവാരവും വീടുകളില്‍ കയറിയിറങ്ങി സന്ദര്‍ശനം നടത്തി ഓണാശംസകള്‍ നേര്‍ന്നത്. അശ്വന്ത്, ശബരീഷ്, അനുഗ്രഹ്, അവന്തിക എന്നിവര്‍ നേതൃത്വം നല്‍കി.
എകരൂല്‍: ഈസ്റ്റ് ഇയ്യാട് സ്വയംസഹായ സംഘം നടത്തിയ ഓണാഘോഷ പരിപാടി കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. കെ. സദാനന്ദന്‍, എ.കെ. ശ്രീനിവാസന്‍, ഷമീര്‍ കണ്ടിയോത്ത്, ഹഖ് ഇയ്യാട് എന്നിവര്‍ സംസാരിച്ചു. കലാപരിപാടികളും പായസ വിതരണവും നടന്നു.
എകരൂല്‍: ഇയ്യാട് ദിശ സ്വയംസഹായ സംഘം ഓണാഘോഷത്തോടനുബന്ധിച്ച് സ്നേഹപ്പൂക്കളം തീര്‍ത്തു. മൂന്ന് മീറ്റര്‍ വിസ്തൃതിയിലുള്ള കൂറ്റന്‍ പൂക്കളം നാട്ടുകാര്‍ക്ക് കൗതുകമായി. പി.കെ. രാധാകൃഷ്ണന്‍, എന്‍. നളിനാക്ഷന്‍, ടി.കെ. മുഹമ്മദ്, ശോബിത്ത് മുഹമ്മദ്, ദിലീഷ് കുമാര്‍, ടി.പി. അബ്ദുല്‍ മനാഫ് എന്നിവര്‍ നേതൃത്വം നല്‍കി.
നടുവണ്ണൂര്‍: സുരക്ഷ റെസിഡന്‍റ്സ് അസോസിയേഷന്‍ കരുമ്പാപ്പൊയില്‍ ഓണാഘോഷ പരിപാടി നടത്തി. വിവിധ കലാകായിക മത്സരങ്ങള്‍ നടത്തി. നടുവണ്ണൂര്‍ സൗത് എ.എം.യു.പി ഹെഡ്മാസ്റ്റര്‍ പി.സി. മുരളി ഉദ്ഘാടനം ചെയ്തു. മത്സരവിജയികള്‍ക്ക് വാര്‍ഡംഗം അശോകന്‍ നേരത്തേ് സമ്മാനം വിതരണം ചെയ്തു. ബ്ളോക് പഞ്ചായത്തംഗം എന്‍. ആലി അധ്യക്ഷത വഹിച്ചു. കെ. ബാബു, കുട്ട്യാലി ആതകശ്ശേരി, മണി ചാത്തോത്ത്, കെ.കെ. വിജയന്‍, പി.എം. ഷൗക്കത്ത്, പി.എം. ബാബു എന്നിവര്‍ സംസാരിച്ചു.
മേപ്പയൂര്‍: ഓണാഘോഷത്തിന്‍െറ ഭാഗമായി മേപ്പയൂര്‍ പൊലീസ് സ്റ്റേഷനില്‍ പൂക്കളമൊരുക്കി. മേപ്പയൂര്‍ എസ്.ഐ ഇ.വി. അപ്പുണ്ണി, അസി. എസ്.ഐമാരായ സുധാകര്‍ ബാബു, വി. രവീന്ദ്രന്‍, എ.എസ്.ഐമാരായ ഹമീദ്, എന്‍.കെ. ജയദേവന്‍ നമ്പൂതിരി, കെ.കെ. വേണു വിജയന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സിനി, സുമ, താര ബേബി, ഉമ്മര്‍, വിനയകുമാര്‍, വി.പി. ഗോപാലന്‍, സുരേഷ്, ബാബു, രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മേപ്പയൂര്‍: കീഴ്പയ്യൂര്‍ യുവശക്തി കലാവേദിയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പൊട്ടന്‍െറ ഗൃഹസമ്പര്‍ക്കം, കലമുടക്കല്‍, പൂക്കള മത്സരം, ക്വിസ് മത്സരം, വനിതകള്‍ക്കായുള്ള പ്രദര്‍ശന കമ്പവലി മത്സരം എന്നിവ നടന്നു.
മേപ്പയൂര്‍: കീഴ്പയ്യൂര്‍ സി.എന്‍.എം ആര്‍ട്സ് ക്ളബിന്‍െറ നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു. പൂക്കള മത്സരം, കലമുടക്കല്‍, ക്വിസ് മത്സരം എന്നിവ നടന്നു.
കൂരാച്ചുണ്ട്: കലാദര്‍പ്പണ്‍ അക്കാദമി ഓഫ് ആര്‍ട്സിന്‍െറ നേതൃത്വത്തില്‍ കൂരാച്ചുണ്ടില്‍ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. കായിക മത്സരങ്ങള്‍, മതസൗഹാര്‍ദ ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, സിനിമാറ്റിക് ഡാന്‍സ്, കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരം എന്നിവയായിരുന്നു പ്രധാന ഇനം. ഘോഷയാത്രയില്‍ ചെണ്ടമേളവും പുലികളിയും മറ്റു നാടന്‍ കലാരൂപങ്ങളും അണിനിരന്നു. സാംസ്കാരിക സമ്മേളനം ഫാ. കുര്യാക്കോസ് ഐക്കുളമ്പില്‍ ഉദ്ഘാടനം ചെയ്തു. അഗസ്റ്റിന്‍ കാരക്കട അധ്യക്ഷത വഹിച്ചു. ജോസ് ചെറുവള്ളില്‍, ബേബി വണ്ടനാക്കര, മുനീര്‍ കുറ്റിക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. റഫീഖ് ബാബു നന്ദി പറഞ്ഞു.

മദ്യനയത്തെ പിന്തുണച്ച് കത്തോലിക്ക ഇടയലേഖനം

Posted: 07 Sep 2014 01:37 AM PDT

Image: 

ചങ്ങനാശേരി: സംസ്ഥാന സര്‍ക്കാരിന്‍െറ മദ്യനയത്തെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപതയുടെ ഇടയലേഖനം. സര്‍ക്കാരിന്‍്റെ മദ്യനയം സ്വാഗതാര്‍ഹവും പ്രത്യാശ നല്‍കുന്നതുമാണ്. ഇങ്ങനെയൊരു മദ്യനയ രൂപീകരണത്തിന് കാരണക്കാരായ എല്ലാവരെയും അഭിനന്ദിക്കുന്നു. ഇടവകകളിലെ അജപാല സമിതികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ലഹരി വിമുക്തരായിരിക്കണമെന്നും "സര്‍ക്കാരിന്‍്റെ മദ്യനയവും ലഹരിവിമുക്ത കേരളവും" എന്ന തലക്കെട്ടിലുള്ള ഇടയലേഖനത്തില്‍ പറയുന്നു.

സര്‍ക്കാരിന്‍്റെ നയം മദ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉന്മേഷവും ശക്തിയും പകരുന്നതാണ്. സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ മനുഷ്യനന്മയും സാമൂഹികക്ഷേമവും ആഗ്രഹിക്കുന്ന എല്ലാവരും മുന്നോട്ടുവരണം. പൊതുവേദികളിലും വിരുന്നു സല്‍ക്കാരങ്ങളിലും മദ്യം വിളമ്പരുതെന്നും അതിരൂപതയുടെ കീഴിലുള്ള ദേവാലയങ്ങളില്‍ വായിച്ച ഇടയലേഖനം ആഹ്വാനം ചെയ്യുന്നു.

സര്‍ക്കാരിന്‍്റെ മദ്യനയം വിജയിക്കണമെങ്കില്‍ ജനങ്ങളുടെ ഭാഗത്തു നിന്ന് മദ്യവര്‍ജനം വ്യാപകമാക്കണം. സ്വകാര്യ മദ്യോല്‍പാദനവും വ്യാജ മദ്യോപയോഗവും ഒരു കാരണവശാലും സംഭവിക്കരുത്. മദ്യത്തിനും മറ്റ് ലഹരി വസ്തുക്കള്‍ക്കും അടിമകളായവരെ മോചിപ്പിക്കാന്‍ ഇടവകകളിലെ മദ്യവിരുദ്ധ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും ആര്‍ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം പുറത്തിറക്കിയ ഇടയേലഖനത്തില്‍ ആവശ്യപ്പെടുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP