സ്വാഗതം
WELCOME

News Update..

Monday, September 1, 2014

കോടതി നിരീക്ഷണം: ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ കനത്ത പ്രഹരം -വി.എസ് Madhyamam News Feeds

കോടതി നിരീക്ഷണം: ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ കനത്ത പ്രഹരം -വി.എസ് Madhyamam News Feeds

Link to

കോടതി നിരീക്ഷണം: ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ കനത്ത പ്രഹരം -വി.എസ്

Posted: 01 Sep 2014 12:57 AM PDT

Image: 

തിരുവനന്തപുരം: പാമോലിന്‍ കേസില്‍ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് മുഖമടച്ച് കിട്ടിയ കനത്ത പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സോളാര്‍ കേസിലും സലീം രാജ് ഭൂമി തട്ടിപ്പ് കേസിലും ഉമ്മന്‍ചാണ്ടിക്ക് പ്രഹരം കിട്ടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഉളുപ്പില്ലാതെ അദ്ദേഹം അധികാരത്തില്‍ അളളിപ്പിടിച്ചിരിക്കുകയാണെന്നും അച്യുതാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാമോലിന്‍ കേസിലെ ആരോപണത്തെ തുടര്‍ന്ന് താന്‍ രാജിവെച്ചിരുന്നെങ്കില്‍ മണ്ടനായേനെ എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ മണ്ടനാകാതെ രാജിവെക്കാനുള്ള സുവര്‍ണാവരമാണിത്. അദ്ദേഹം ഈ അവസരം വിനിയോഗിക്കുമെന്ന് കരുതുന്നു -വി.എസ് പറഞ്ഞു.

പാമോലിന്‍ കേസില്‍ ഏതന്വേഷണത്തിനും എതിരല്ല -ചെന്നിത്തല

Posted: 01 Sep 2014 12:41 AM PDT

Image: 

കോഴിക്കോട്: പാമോലിന്‍ കേസില്‍ ഏതന്വേഷണത്തിനും എതിരല്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ ക്രമക്കേട് നടന്നിട്ടില്ളെന്ന് തന്നെയാണ് യു.ഡി.എഫിന്‍്റെ നിലപാടെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായി സുപ്രീംകോടതിയുടെ പരാമര്‍ശമുണ്ടായ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

പമോലിന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം സ്വന്തം നേട്ടത്തിനല്ളേയെന്നാണ് സുപ്രീംകോടതി ചോദിച്ചത്. മുഖ്യമന്ത്രിക്ക് കീഴിലെ പൊലീസ് അന്വേഷിച്ചാല്‍ സത്യം എങ്ങനെ പുറത്തുവരുമെന്നും കേസ് സി.ബി.ഐയെ ഏല്‍പിക്കുന്നതല്ളേ നല്ലതെന്നും കോടതി ചോദിച്ചു. പാമോലിന്‍ കേസ് പിന്‍വലിക്കരുതെന്നും തുടരന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.

എന്നാല്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

പാമോലിന്‍ കേസ് പിന്‍വലിച്ചത് ഉമ്മന്‍ചാണ്ടിയുടെ നേട്ടത്തിനല്ലേ - സുപ്രീംകോടതി

Posted: 01 Sep 2014 12:14 AM PDT

Image: 

ന്യൂഡല്‍ഹി: പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം ഉമ്മന്‍ചാണ്ടിയുടെ താത്പര്യം സംരക്ഷിക്കാനല്ലേ എന്ന് സുപ്രീംകോടതി. കേസ് സി.ബി.ഐ പോലുള്ള സ്വതന്ത്ര ഏജന്‍സിക്ക് വിടുന്നതല്ലേ നല്ലത് എന്നും സുപ്രീംകോടതി ചോദിച്ചു. പാമോലിന്‍ കേസ് പിന്‍വലിക്കരുതെന്നും തുടരന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.

രണ്ട് തവണ അന്വേഷിച്ചിട്ടും മുഖ്യമന്ത്രിക്കെതിരെ തെളിവ് ലഭിക്കാത്തതിനാലാണ് കേസ് അവസാനിപ്പിച്ചതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിക്കുകീഴിലുള്ള സംസ്ഥാന പൊലീസ് എങ്ങനെ കേസ് സ്വതന്ത്രമായി അന്വേഷിക്കുമെന്നും ഇത് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുന്നതല്ലേ നല്ലതെന്നും കോടതി ചോദിച്ചു. പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെ ഹൈകോടതിയുടെ പരിഗണനയിലുള്ള റിവ്യൂ ഹരജിയില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

1991-92 കാലഘട്ടത്തില്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സിങ്കപ്പൂരിലെ കമ്പനി വഴി 15,000 മെട്രിക് ടണ്‍ പാമോലിന്‍ സിവില്‍ സപ്ലൈസിന് ഇറക്കുമതി ചെയ്തതില്‍ അഴിമതി നടന്നു എന്നാണ് ആരോപണം. കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ 1992ല്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ വി.എസ് ഹാജരാക്കിയതോടെയാണ് വിവാദം കത്തിയത്. ഉമ്മന്‍ചാണ്ടിയെക്കൂടാതെ കെ.കരുണാകരന്‍, ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫ, ചീഫ് സെക്രട്ടറി എസ്.പത്മകുമാര്‍, സിവില്‍ സപ്ലൈസ്‌ എം.ഡി ജിജി തോംസണ്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്.
 

ഉത്രാടത്തിന് മുമ്പേ നഗരത്തില്‍ ഓണപ്പാച്ചില്‍

Posted: 01 Sep 2014 12:10 AM PDT

തൃശൂര്‍: ഉത്രാടത്തിന് മുമ്പേ നഗരത്തില്‍ ഓണപ്പാച്ചിലിന്‍െറ തിരക്ക്. പൊടിപൊടിക്കുന്ന കച്ചവടത്തിനൊപ്പം ഇടക്കിടെ പെയ്ത മഴയും ഒന്നിച്ചതായിരുന്നു ഞായറാഴ്ച നഗരത്തിലെ ഓണക്കാഴ്ച. അടുത്ത ഞായറാഴ്ചയാണ് ഓണം. അതിനാല്‍ എല്ലാവര്‍ക്കും അവധിയായ ഇന്നലെയാക്കി പലരും ഉത്രാടപ്പാച്ചില്‍.
ഓണക്കോടിയെടുക്കാന്‍ കുടുംബസമേതം എത്തിയവരും വില്‍പനക്കാരും ഒത്തൊരുമിച്ചപ്പോള്‍ ഉത്രാടത്തിന്‍െറ തിരക്കു തന്നെയായി. ഫുട്പാത്തുകളിലൂടെ നടക്കാന്‍ കഴിയാത്ത സ്ഥിതിയായി ഉച്ചമുതല്‍. സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലും ശക്തനിലേക്കുള്ള നടപ്പാതകളിലും നാനാതരം ഉല്‍പന്നങ്ങളുമായി വഴിയോരവിപണി സജീവമായി.
ചട്ടിയും കലവും മുതല്‍ ഓണക്കോടിയും തൃക്കാക്കരയപ്പനും കടലാസ് പൂക്കളും എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത ഉല്‍പന്നങ്ങളുമായി കച്ചവടം തകര്‍ത്തു. വന്‍കിട വസ്ത്ര, ഗൃഹോപകരണ വ്യാപാര സ്ഥാനങ്ങളും ജ്വല്ലറികളും അവധി ഒഴിവാക്കി തുറന്നുപ്രവര്‍ത്തിച്ചു. അവിടെയും തിരക്കു തന്നെ.
വിഭവങ്ങള്‍ കുറവെങ്കിലും ശക്തനിലെ മെട്രോ പീപ്പിള്‍സ് ബസാറിലും ഓണവിഭവങ്ങള്‍ ചുരുങ്ങിയ വിലയില്‍ വാങ്ങാനത്തെിയവരുടെ നീണ്ട നിരയുണ്ടായി. വാങ്ങിവെക്കാന്‍ കഴിയുന്ന പച്ചക്കറികളെല്ലാം ശേഖരിക്കാനുള്ള തിരക്കായിരുന്നു ശക്തന്‍ മാര്‍ക്കറ്റില്‍.
മാര്‍ക്കറ്റിലെ കായവിപണി ഞായറാഴ്ചയോടെ ഉണര്‍ന്നു. വൈകീട്ടോടെ വിവിധ സ്ഥലങ്ങളില്‍നിന്നും കായക്കുലകള്‍ കയറ്റി ലോറികളത്തെിത്തുടങ്ങി. ഓണവിപണിയിലേക്കായി വാഴക്കുലകള്‍ വെട്ടിത്തുടങ്ങുന്നത് ഈ ആഴ്ചയിലാണ്. ഇതില്‍ പ്രധാനമാണ് തിങ്കളാഴ്ചത്തെ വിപണി. തോട്ടങ്ങളിലും ഞായറാഴ്ച വാഴക്കുലകള്‍ മുറിച്ചു തുടങ്ങി.
നാടന്‍ ഇനങ്ങളായ ചെങ്ങാഴിക്കോടന്‍, നെടുനേന്ത്രന്‍, വയനാടന്‍, മുതലായവയും തമിഴ്നാട്ടില്‍നിന്ന് വരുന്ന പുളിയംപെട്ടിയുമാണ് വിപണിയില്‍ കൂടുതല്‍. നാടന്‍ ഇനങ്ങള്‍ കിലോക്ക് 47 മുതല്‍ 55 രൂപ വരെയും വരവു കായക്ക് 48 രൂപയും പഴത്തിന് 60 രൂപയുമായിരുന്നു മൊത്തവിപണിയിലെ ഞായറാഴ്ചത്തെ വില. ഈ ആഴ്ച മധ്യത്തോടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉപ്പേരിവറക്കാന്‍ വയനാടന്‍ കായക്കാണ് ആവശ്യക്കാര്‍. ശക്തന്‍ മാര്‍ക്കറ്റിലെ 30 കടമുറികളിലായി നേന്ത്രക്കായയും 13 കടമുറികളിലായി നേന്ത്രപ്പഴവും വില്‍പന നടക്കുന്നുണ്ട്. കുടുംബശ്രീ ഉല്‍പന്നങ്ങളും വിപണിയില്‍ സജീവമാണ്.
തേക്കിന്‍കാട് മൈതാനിയിലെ സരസ് മേളയിലും ഞായറാഴ്ച വന്‍തിരക്കനുഭവപ്പെട്ടു. സ്വദേശി വിഭവങ്ങളും ഇതര സംസ്ഥാന ഉല്‍പന്നങ്ങളുമായി കച്ചവടം തിരക്കിലമര്‍ന്നു. വൈകീട്ടോടെ മഴയത്തെിയത് വഴിയോര കച്ചവടക്കാരെ വലച്ചു.
സ്കൂളുകള്‍ ഓണാവധിക്ക് അടക്കുന്നതോടെ വരുംദിവസങ്ങളില്‍ കൂടുതല്‍ കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

പാട്ടിന്‍െറ നിറസമൃദ്ധി

Posted: 31 Aug 2014 11:55 PM PDT

Image: 

‘നിറയോ നിറനിറയോ
പൊന്നാവണി നിറപറ വെച്ചു
പുന്നെല്ലിന്നവിലും മലരും
പൊന്നമ്പല നടയില്‍ വെച്ചു...’
ഓണം പുന്നെല്ലിന്‍െറ നിറസമൃദ്ധി, ഇല്ലം നിറ... വല്ലം നിറ... ഉള്ളംനിറ... ഒ.എന്‍.വിയുടെ ഓണപ്പാട്ടുകള്‍ എക്കാലവും മലയാളിക്ക് നിറപുത്തരിയാണ്. ഓണത്തിന്‍െറ മനോഹര ദൃശ്യങ്ങളും ഭാവങ്ങളും സാംസ്കാരികതയുടെ ചൊല്ലുകളും ഭാവനയുടെ ചിത്രങ്ങളും ചേര്‍ത്ത് അദ്ദേഹം എഴുതുമ്പോള്‍ നാം അനുഭവിക്കുന്നത് ആത്മാവിന്‍െറ ഓണസദ്യയാണ്. അദ്ദേഹത്തിന്‍െറ ഒരു സിനിമാഗാനം.

‘പൊന്നാവണിവെട്ടം
തിരുമുറ്റം മെഴുകുന്നു
മന്ദാരപ്പൂവുകളവിടെ
കളം വരയ്ക്കുന്നു
കൈയില്‍ പൂക്കുല തുള്ളിത്തുള്ളി
കളത്തിലാടുവതാരോ...’


മലയാളത്തില്‍ ആദ്യമായി ഇറങ്ങിയ ഓണഗാനങ്ങളുടെ ആല്‍ബം തരംഗിണിയുടേതാണ്. കേരളത്തിന് എന്നും താലോലിക്കാവുന്ന ആ ഗാനങ്ങള്‍ എഴുതിയത് ഒ.എന്‍.വിയാണെന്നത് ഒരു യാദൃച്ഛികതയല്ല. ഇതിലെ ആദ്യഗാനമാണ് ‘നിറയോ നിറനിറയോ പൊന്നാവണി നിറപറ വെച്ചു...’ നമ്മുടെ സാംസ്കാരികതയുടെ ഈണമാണ് ആലപ്പി രംഗനാഥ് അതിന് നല്‍കിയത്.
‘എന്‍െറ ഹൃദയം നിന്‍െറ മുന്നില്‍
പൊന്‍തുടിയായ് മുഴങ്ങി...
നിന്‍െറ വരവില്‍ ഭൂമിയാകെ
ഉണര്‍ന്നുപാടുന്നു...’

മാവേലിയുടെ അദൃശ്യമായ വരവിനെ അദ്ദേഹം വിവിധ ഭാവങ്ങളിലൂടെ വര്‍ണിക്കുന്നു.
പൊന്നാവണിയുടെ ധന്യത നിറഞ്ഞ പ്രകൃതി പൂങ്കുയിലായി പാടുന്നു; വനഹൃദയം വസന്തബന്ധുരമാകുമ്പോള്‍. ദൂരെയാകാശത്ത് സന്ധ്യപൂത്ത് താഴ്ന്നിറങ്ങുന്നത് വാകമരത്തിന്‍െറ പശ്ചാത്തലത്തില്‍ അവിടെ സന്ധ്യയുറയുന്നത് ആരോ പാടിയ കദനകുതൂഹല രാഗമുറഞ്ഞതുപോലെ.
‘വസന്തബന്ധുര വനഹൃദയം
പൂങ്കുയിലായ് പാടുന്നു
ത്രിസന്ധ്യയെ ദിനകരനണിയിപ്പൂ
ഹൃദന്ത സിന്ധൂരം’.

‘ഹംസധ്വനി’യുടെ ധന്യഭാവം ചേര്‍ത്ത് ആലപ്പി രംഗനാഥ് ഒരുക്കിയ ഈ ഗാനം മലയാളത്തിന്‍െറ എക്കാലത്തെയും മനോഹരമായ ലളിതഗാനങ്ങളിലൊന്നാണ്.
വിരിയുകയായി സമയശാഖിയില്‍
ഒരുപിടി സുരഭില നിമിഷങ്ങള്‍...
ആരോ പാടിയ കദനകുതൂഹല
രാഗമുറഞ്ഞതുപോലെ
ദൂരെ വാകമരങ്ങളിലരുണിമ
പൂത്തിറങ്ങുന്നു...


ഒ.എന്‍.വിയുടെ വരികള്‍ക്ക് ജെറി അമല്‍ദേവ് സംഗീതം നല്‍കി ഒരു ഓണ ആല്‍ബംകൂടി ‘തരംഗിണി’ പുറത്തിറക്കി. അതിലെ ശ്രദ്ധേയമായ ഗാനമാണ്,
‘പൊന്നോണം വന്നു പൂമ്പട്ടു
വിരിക്കുമീ പൊന്നിലഞ്ഞി തണലില്‍
ഒന്നുമറിയാത്ത പിഞ്ചോമനകളായ്
വന്നുനില്‍ക്കുന്നു നമ്മള്‍...’
xxxxxx
ഞാവല്‍പഴം തിന്ന് നാവ് കറുക്കുമ്പോള്‍
നാണിച്ചു നീയെന്നെ നോക്കുന്നു... , ആനവാല്‍ മോതിരം മോഹിച്ച് കോവിലില്‍ ആനതന്‍ പിമ്പേ നടക്കുന്നു...
തുടങ്ങിയ മനോഹരമായ ഗ്രാമീണ ബിംബങ്ങള്‍ ഈ ഗാനത്തിലുണ്ട്.

‘ശ്രാവണ ചന്ദ്രികാ പൂഷ്പം ചൂടിയ
ശ്യാമള ഗാത്രിയാം രാത്രീ...
നിന്‍െറ ചുരുള്‍മൂടി ചുംബിച്ച കാറ്റിനും
ഇന്നെന്തൊരുന്മാദം... എന്നിങ്ങനെ ശ്രാവണത്തിന്‍െറ പ്രണയാര്‍ദ്ര ഭാവത്തെപ്പറ്റിയും ഒ.എന്‍.വി വര്‍ണിക്കുന്നു.

ഓണത്തിരക്ക്; ഗതാഗതപരിഷ്കാരങ്ങള്‍ താളം തെറ്റുന്നു

Posted: 31 Aug 2014 11:43 PM PDT

കോന്നി: ഓണ വിപണി സജീവമായതോടെ കോന്നിയില്‍ ട്രാഫിക് കുരുക്കും പതിവായി. സെന്‍ട്രല്‍ ജങ്ഷനിലാണ് ട്രാഫിക് സംവിധാനം താറുമാറാകുന്നത്. പൂങ്കാവ്, പത്തനാപുരം, പത്തനംതിട്ട, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കുള്ള നാല് റോഡുകള്‍ സംഗമിക്കുന്ന സെന്‍ട്രല്‍ ജങ്ഷനില്‍ അനധികൃത പാര്‍ക്കിങ്ങാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം.
പൊലീസ് സ്റ്റേഷന്‍ റോഡാണ് ഗതാഗതക്കുരുക്ക് രൂപപ്പെടുന്നതിന് പ്രധാന പങ്ക് വഹിക്കുന്നത്. സെന്‍ട്രല്‍ ജങ്ഷനില്‍നിന്ന് പൊലീസ് സ്റ്റേഷന്‍ റോഡിലേക്ക് തിരിയുന്ന ഭാഗം മുതല്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങാണ്. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും ഇതില്‍ പിന്നിലല്ല. കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി ബസ് ആളെ കയറ്റാന്‍ നിര്‍ത്തിയിട്ടത് കാരണം ഗതാഗതം താറുമാറായി. കോന്നി സ്റ്റാന്‍ഡില്‍നിന്ന് തണ്ണിത്തോട് വഴി ചിറ്റാറിന് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് ഗതാഗതക്കുരുക്ക് ഉണ്ടാക്കിയത്.
നാട്ടുകാരുടെയും മറ്റ് ഡ്രൈവര്‍മാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപമായി പാര്‍ക്കിങ്. ഏറെ തിരക്കുള്ള സെന്‍ട്രല്‍ ജങ്ഷനില്‍ ഗതാഗത നിയന്ത്രണത്തിന് ഒരു ഹോം ഗാര്‍ഡിന്‍െറ സഹായം മാത്രമാണ് ഉള്ളത്.
മഴ മാറിയതോടെ ഓണവിപണി സജീവമാകുന്നതോടെ ഗതാഗത കുരുക്കും അപകടവും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

പാലാ-കോഴാ റോഡ് വികസനം പുരോഗമിക്കുന്നു

Posted: 31 Aug 2014 11:37 PM PDT

പാലാ: പാലാ-കോഴാ റോഡിലെ വീതികുറവിന് പരിഹാരമായി ആര്‍.വി ജങ്ഷന്‍ വരെ വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. നിലവിലുള്ളതിനെക്കാന്‍ രണ്ടിരട്ടി വീതിയിലാണ് പുതിയപാത തീര്‍ക്കുന്നത്. റോഡിന്‍െറ വീതികുറവും അശാസ്ത്രീയതയും നിരവധി അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഗതാഗതസ്തംഭനവും പതിവായിരുന്നു. റോഡിനോട് ചേര്‍ന്നുനില്‍ക്കുന്ന മതിലുകള്‍ പൊളിച്ച് നീക്കിയാണ് പൊതുമരാമത്ത് വകുപ്പ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സമാന്തരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്.
പദ്ധതിയുടെ ഭാഗമായി ജങ്ഷന്‍െറ ഭാഗങ്ങള്‍ മണ്ണിട്ട് ഉയര്‍ത്തി ഉയരം വര്‍ധിപ്പിച്ച് ട്രാഫിക് ഐലന്‍ഡും നിര്‍മിക്കും. ഇരുവശത്തേക്കുമുള്ള റോഡുകള്‍ രണ്ടുവരി പ്പാതകളാക്കും. പാരലല്‍ റോഡില്‍ രണ്ടാംഘട്ടമായ അരുണാപുരം ഭാഗത്തേക്കുള്ള റോഡിന്‍െറ ഭൂമി ഏറ്റെടുക്കല്‍ നടപടി അവസാന ഘട്ടത്തിലാണ്. സിവില്‍ സ്റ്റേഷന്‍, അരുണാപുരം ഭാഗങ്ങളിലേക്കുള്ള റോഡുകളെ ബന്ധിപ്പിച്ച് ഫൈ്ള-ഓവര്‍ സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാണ്. സമാന്തര റോഡ് വികസനത്തിനൊപ്പം കൊട്ടാരമറ്റം മുതല്‍ കോഴാ വരെയുള്ള ഭാഗം ഇരട്ടപ്പാത ഗതാഗതത്തിനുള്ള വിധം വീതികൂട്ടി നവീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കൊട്ടാരമറ്റം ജങ്ഷനില്‍ തുടങ്ങുന്ന റോഡിന് നെല്ലിയാനി വരെ വീതികുറവ് അനുഭവപ്പെടുന്നുണ്ട്. റോഡ് ഇവിടങ്ങളില്‍ വളരെ ഇടുങ്ങിയതാണ്. മിനി സിവില്‍ സ്റ്റേഷന്‍െറ അഡീഷനല്‍ ബ്ളോക്കിനായുള്ള ബഹുനില മന്ദിരം നെല്ലിയാനിയിലാണ് നിര്‍മിക്കുന്നത്. അനവധി കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളാണ് ഇവിടെ പൂര്‍ത്തിയാവുന്നത്. ഇതോടെ നെല്ലിയാനി തിരക്കേറിയ പ്രദേശമാകും. വാഹനങ്ങള്‍ പെരുകുന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമാകും. റോഡ്-ജങ്ഷന്‍ വികസനത്തിന് തീരുമാനമായിരുന്നെങ്കിലും കാലതാമസം നേരിട്ടത് പ്രതിഷേധത്തിടയാക്കിയിരുന്നു.

പാകിസ്താനില്‍ പ്രതിഷേധക്കാര്‍ സെക്രട്ടറിയേറ്റിനകത്ത്

Posted: 31 Aug 2014 11:24 PM PDT

Image: 

ഇസ്ലാമാബാദ്: പാകിസ്താനില്‍ പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നു. ഗേറ്റ് തകര്‍ത്ത് സെക്രട്ടറിയേറ്റിനുള്ളില്‍ കടന്ന പ്രക്ഷോഭകര്‍ സൈനികര്‍ക്കുനേരെ കല്ളെറിഞ്ഞു. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. 24 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി രാജിവച്ചൊഴിയണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതാണ് സൈന്യവും പ്രക്ഷോഭകരും തമ്മില്‍ പാര്‍ലമെന്‍റ് മന്ദിരത്തിനു സമീപം സംഘര്‍ഷം രൂക്ഷമാവാന്‍ കാരണം.

പ്രക്ഷോഭങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിച്ചതോടെ പാകിസ്താനില്‍ സ്ഥിതി സ്ഫോടനാത്മകമായി. മുമ്പ് മൂന്നു തവണ സംഭവിച്ചതുപോലെ പാകിസ്താന്‍ വീണ്ടും സൈനിക ഭരണത്തിന് കീഴിലാകുമെന്ന സൂചന ശക്തമാണ്. ശനിയാഴ്ച രാത്രി പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയവര്‍ക്കുനേരെ നടന്ന വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം എട്ടായി. 450 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍ പാക് സൈനിക മേധാവി കമാന്‍ഡര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തു. റാവല്‍പിണ്ടിയില്‍ നടക്കേണ്ടിയിരുന്ന സൈനിക പ്രതിരോധ ദിനാഘോഷം സൈന്യം റദ്ദാക്കി. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യന്‍ ചൊവ്വാഴ്ച പാര്‍ലമെന്‍റിന്‍െറ സംയുക്ത സമ്മേളനം നവാസ് ശരീഫ് വിളിച്ചുചേര്‍ത്തയായും റിപ്പോര്‍ട്ടുണ്ട്. പ്രതിപക്ഷവുമായി ചര്‍ച്ചകള്‍ക്ക് ഒരുക്കമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

 

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് തോറ്റു; 2-4 ന്‌

Posted: 31 Aug 2014 11:18 PM PDT

Image: 

ഡൊണോസ്റ്റിയ (സ്പെയിന്‍): കരുത്തരായ റയല്‍ മാഡ്രിഡിന് സ്പാനിഷ് ലീഗില്‍ കനത്ത തോല്‍വി. രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് റയല്‍ സോസീഡാഡ് മാഡ്രിഡിനെ തോല്‍പ്പിച്ചത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് ഇറങ്ങിയതെങ്കിലും മികച്ച ആക്രമണമാണ് റയല്‍ കളിയുടെ തുടക്കത്തില്‍ കാഴ്ചവെച്ചത്. എന്നാല്‍ റയലിന്‍െറ പ്രതിരോധത്തിലുണ്ടായ വിള്ളല്‍ സൊസീഡാഡ് മുതലാക്കുകയായിരുന്നു. അഞ്ചാം മിനിറ്റില്‍ സെര്‍ജിയോ റാമോസും 11ാം മിനിറ്റില്‍ ഗാരത് ബെയ്ലിയുമാണ് റയലിന്‍െറ ഗോളുകള്‍ നേടിയത്. എന്നാല്‍ ഈ മികവ് പിന്നീട് തുടരാനായില്ല.

സൊസീഡാഡിന് വേണ്ടി 35ാം മിനിറ്റില്‍ ഇനിഗോ മാര്‍ട്ടിനസ്, 41, 65 മിനിറ്റുകളില്‍ ഡേവിഡ് സുറുടുസ, 75ാം മിനിറ്റില്‍ കാര്‍ലോസ് വേല എന്നിവരാണ് ഗോള്‍ നേടിയത്. പുതിയ സീസണില്‍ വന്‍ തുകക്ക് താരങ്ങളെ വാങ്ങിയ റയലിന് കനത്ത തിരിച്ചടിയാണ് സീസണിലെ തുടക്കത്തില്‍ തന്നെയുണ്ടായ തോല്‍വി.

മറ്റൊരു മത്സരത്തില്‍ വില്ലാറയലിനെ ബാഴ്സലോണ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. 82ാംമിനിറ്റില്‍ സാന്‍ട്രോ റമിറസാണ് ബാഴ്സയുടെ ഗോള്‍ നേടിയത്.

തീവ്രവാദം നിര്‍ത്താതെ പാകിസ്താനുമായി ചര്‍ച്ചക്കില്ളെന്ന് ആഭ്യന്തര മന്ത്രാലയം

Posted: 31 Aug 2014 10:51 PM PDT

Image: 

ന്യൂഡല്‍ഹി: തീവ്രവാദവും ആക്രമണവും നിര്‍ത്താതെ പാകിസ്താനുമായി ചര്‍ച്ചക്കില്ളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തതമാക്കി. നേപ്പാളില്‍ നടക്കാനിരിക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ രാജനാഥ് സിങ് പാകിസ്താനുമായി ചര്‍ച്ച നടത്തുമെന്ന വാര്‍ത്തയും ആഭ്യന്തരമന്ത്രാലയം നിഷേധിച്ചു. സെപ്റ്റംബര്‍ 17 മുതല്‍ 19 വരെയായിരിക്കും സാര്‍ക്ക് അംഗരാജ്യങ്ങള്‍ നേപാളിലെ കാഠ്മണ്ഡുവില്‍ ഉച്ചകോടി ചേരുക. ഉച്ചകോടിയില്‍ സാര്‍ക്ക് അംഗരാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരും പങ്കെടുക്കും. ഇന്ത്യയെ കൂടാതെ പാകിസ്താന്‍, നേപാള്‍, ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍, ബംഗ്ളാദേശ്, മാലിദ്വീപ് എന്നിവരാണ് സാര്‍ക്ക് അംഗരാഷ്ട്രങ്ങള്‍. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP