സ്വാഗതം
WELCOME

News Update..

Friday, March 28, 2014

കസ്തൂരിരംഗന്‍െറ പേരില്‍ വോട്ട് നേടാമെന്നത് ഇടതിന്‍െറ ദിവാസ്വപ്നം –വി.ഡി. സതീശന്‍ Madhyamam News Feeds

കസ്തൂരിരംഗന്‍െറ പേരില്‍ വോട്ട് നേടാമെന്നത് ഇടതിന്‍െറ ദിവാസ്വപ്നം –വി.ഡി. സതീശന്‍ Madhyamam News Feeds

Link to

കസ്തൂരിരംഗന്‍െറ പേരില്‍ വോട്ട് നേടാമെന്നത് ഇടതിന്‍െറ ദിവാസ്വപ്നം –വി.ഡി. സതീശന്‍

Posted: 27 Mar 2014 11:59 PM PDT

Subtitle: 
തെരഞ്ഞെടുപ്പിന്‍െറ മൂന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടെ ബി.ജെ.പി അപ്രസക്തമാവും

സുല്‍ത്താന്‍ ബത്തേരി: തെരഞ്ഞെടുപ്പ് പ്രചാരണം ഒന്നാംഘട്ടം കഴിഞ്ഞതോടെ ബി.ജെ.പി ദേശീയ രാഷ്ട്രീയത്തില്‍ പിറകോട്ട് പോയിരിക്കുകയാണെന്ന് കെ.പി.സി.സി വൈ. പ്രസിഡന്‍റ് വി. ഡി. സതീശന്‍ എം.എല്‍.എ. ബത്തേരി രാജീവ് ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 തെരഞ്ഞെടുപ്പിന്‍െറ രണ്ടാംഘട്ടവും മൂന്നാംഘട്ടവും പൂര്‍ത്തിയാകുന്നതോടെ ബി.ജെ.പി അപ്രസക്തമാവും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിപ്പിടിച്ചാണ് സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി യു.ഡി.എഫിനെ പ്രതിരോധിക്കാന്‍ കച്ചകെട്ടിയിറങ്ങിയിട്ടുള്ളത്.
എന്നാല്‍, ഇതിന് ഒത്താശ ചെയ്തത് അച്യുതാനന്ദന്‍ സര്‍ക്കാര്‍ തന്നെയാണ്. കര്‍ഷകനും ജനത്തിനും ദോഷമാകുന്ന ഒരു നിലപാടും കേരളത്തിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍നിന്ന് ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിച്ച് ജനങ്ങളുടെ വോട്ട് നേടാനുള്ള ശ്രമം ഇടതുമുന്നണിയുടെ ദിവാസ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതി കേരളത്തിലെ സ്ത്രീസമൂഹത്തിന് വലിയതോതില്‍ പ്രയോജനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ കിട്ടിയ പരാതികളെ അടിസ്ഥാനമാക്കി 48 ഉത്തരവുകളാണ് ഇറക്കിയത്.
ഇതില്‍ പ്രഥമ സ്ഥാനംനല്‍കിയത് സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതിക്കാണ്. ആദിവാസി ജനവിഭാഗങ്ങളുള്‍പ്പെടെയുള്ളവരെ  കൈപിടിച്ചുയര്‍ത്താന്‍ 24 മണിക്കൂറും കഠിനാധ്വാനം ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാത്രമാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പ് മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല.
എം.എല്‍.എമാരുടെയടുത്ത് പരാതിയുമായെത്തിയാല്‍ പരാതികള്‍ക്ക് പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കാനും കഴിയുമായിരുന്നില്ല. ഉമ്മന്‍ ചാണ്ടി അധികാരമേറ്റെടുത്തതോടെ ഈ സ്ഥിതിക്ക് മാറ്റംവന്നു.
 രോഗിയായ ഒരാള്‍ താനുള്‍പ്പെടെയുള്ള എം.എല്‍.എമാരുടെ അടുത്തു വന്ന് സഹായമഭ്യര്‍ഥിച്ചാല്‍ ഉടന്‍ സേവനം ലഭ്യമാക്കുന്ന അവസ്ഥയുണ്ടായി -സതീശന്‍ പറഞ്ഞു.
അക്രമരാഷ്ട്രീയം കേരളത്തില്‍ അനുവദിക്കില്ലെന്ന് ജനം വിധിയെഴുതുമെന്ന് ചീരാലില്‍ ചേര്‍ന്ന യു.ഡി.എഫ് പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു.
1052 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ എം.ഐ. ഷാനവാസിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
 വി. ജെ. തോമസ് അധ്യക്ഷനായിരുന്നു. കെ. പി.സി.സി സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമായ കെ.കെ. അബ്രഹാം, കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥന്‍, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, കെ.പി.സി.സി അംഗം ഡി.പി. രാജശേഖരന്‍, കെ.ഇ. വിനയന്‍, ജയാമുരളി, കെ.ആര്‍. സാജന്‍, എ.എസ്. വിജയ, സരള ഉണ്ണിത്താന്‍, സി.കെ. വേലായുധന്‍, എം.കെ. രവീന്ദ്രന്‍, കെ.എം. വര്‍ഗീസ്, കണ്ണോത്ത് മുസ്തഫ, ഉമ്മര്‍ ചുള്ളിയോട് എന്നിവര്‍ സംസാരിച്ചു.
 

മഅ്ദനിക്ക് ജാമ്യമില്ല, നാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം -സുപ്രീംകോടതി

Posted: 27 Mar 2014 11:41 PM PDT

Image: 

ന്യൂഡല്‍ഹി: ബംഗളൂരു ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയെ നാളെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. മഅദനിയുടെ ചികിത്സ സംബന്ധിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹാജരാക്കണമെന്നും കര്‍ണാടക സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

അതേസമയം ജാമ്യം അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി വ്യാഴാഴ്ചയാണ് മഅദനി അപേക്ഷ നല്‍കിയത്. ഈ അപേക്ഷയാണ് സുപ്രീംകോടതി ഇന്ന് തള്ളിയത്.

അടിയന്തര ശസ്ത്രക്രിയ നടത്തിയില്ളെങ്കില്‍ മഅ്ദനിയുടെ ഇടതുകണ്ണിന്‍െറ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുമെന്നും അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതി അപ്രതീക്ഷിതമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ഏപ്രില്‍ 19ന് വീണ്ടും പരിഗണിക്കുമെന്നും അതിനുമുമ്പ് ചികിത്സ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

അതേസമയം സത്യവാങ് മൂലത്തില്‍ മഅദനി വസ്തുതാവിരുദ്ധ കാര്യങ്ങളാണ് നിരത്തിയതെന്ന് കര്‍ണാടകക്കുവേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ അനിതാ ദേശായി ചൂണ്ടിക്കാട്ടി. കൂടാതെ മഅദനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ളെന്നും ജാമ്യം ലഭിക്കാന്‍ വേണ്ടി തെറ്റായ മെഡിക്കല്‍ രേഖകളാണ് കോടതിയില്‍ ഹാജരാക്കിയതെന്നും കര്‍ണാടക വാദിച്ചിരുന്നു.

ശ്രീനിവാസനെ മാറ്റി; സുനില്‍ ഗവാസ്കറിന് ഐ.പി.എല്‍ മത്സരങ്ങളുടെ ചുമതല

Posted: 27 Mar 2014 11:29 PM PDT

Image: 

ന്യൂഡല്‍ഹി: ഐ.പി.എല്‍ മത്സരങ്ങളുടെ  നടത്തിപ്പിന്‍്റെ ചുമതലയുള്ള താല്‍ക്കാലിക പ്രസിഡന്‍്റായി സുനില്‍ ഗവാസ്കറെ സുപ്രീം കോടതി നിയമിച്ചു.  ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തുനിന്ന് എന്‍ ശ്രീനിവാസനെ മാറ്റി. ഭരണപരമായ കാര്യങ്ങള്‍ക്ക് ബി.സി.സി.ഐ ഉപാധ്യക്ഷന്‍ ശിവലാല്‍ യാദവിനെയും  സുപ്രീംകോടതി ചുമതലപ്പെടുത്തി. ഐ.പി.എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഐ.പി.എല്‍ ഏഴാം സീസണ്‍ മത്സരങ്ങള്‍ തടയില്ളെന്നും കോടതി വ്യക്തമാക്കി. കൃത്യമായ അന്വേഷണത്തിന്‍്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരനെന്ന് കണ്ടത്തെുന്നതുവരെ ഒരു കളിക്കാരനേയും ഐ.പി.എല്ലില്‍ നിന്ന്  വിലക്കാനാവില്ലന്നെും സുപ്രീംകോടതി പ്രസ്താവിച്ചു.ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ്  ടീമുകള്‍ക്ക് ഐ.പി.എല്‍ ടൂര്‍ണ്ണമെന്‍്റില്‍ പങ്കടെുക്കാമെന്നും കോടതി അറിയിച്ചു.

നാലു പേപ്പറില്‍ മൂന്നിന്‍െറയും ചോദ്യപേപ്പര്‍ ചോര്‍ത്തി

Posted: 27 Mar 2014 11:17 PM PDT

Subtitle: 
കാലിക്കറ്റ് ബി.കോം: സര്‍വകലാശാല അന്വേഷിക്കും

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ ഫൈനല്‍ സെമസ്റ്റര്‍ ബി.കോം പരീക്ഷയുടെ നാലു പേപ്പറില്‍ മൂന്നെണ്ണത്തിന്‍െറയും ചോദ്യപേപ്പര്‍ ചോര്‍ത്തി വില്‍പന നടത്തി. നാലാമത്തെ പേപ്പര്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് വിത്ത് ടാലി ഒഴികെ മുഴുവന്‍ പേപ്പറിന്‍െറയും ചോദ്യങ്ങളാണ് പരീക്ഷാത്തലേന്ന് പ്രചരിച്ചത്. 5000 മുതല്‍ 7000 രൂപ വരെ വിലക്കാണ് ചോദ്യപേപ്പര്‍ ഉത്തരം സഹിതം വിറ്റത്.
മാര്‍ച്ച് 19ന് നടന്ന ഇന്‍കം ടാക്സ് ലോ ആന്‍ഡ് പ്രാക്ടിസ്, 20ന് നടന്ന ഓഡിറ്റിങ്, 21ന് നടന്ന ഓഫിസ് ഓട്ടോമേഷന്‍ ടൂള്‍സ് എന്നീ പരീക്ഷകളുടെ ചോദ്യങ്ങളാണ് ചോര്‍ത്തിയത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ കോളജുകളില്‍ പ്രചരിച്ച ചോദ്യപേപ്പറിന്‍െറ ഉറവിടം വ്യക്തമല്ല. ‘മാര്‍ക്കറ്റില്‍’ ഉണ്ടെന്ന് അറിഞ്ഞതിനാല്‍ സമീപിക്കുകയായിരുന്നെന്ന് ചോദ്യപേപ്പര്‍ ലഭിച്ച വിദ്യാര്‍ഥി വെളിപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ ഒരു സ്വാശ്രയ കോളജില്‍നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം ലഭിച്ചതെന്നു പറഞ്ഞ വിദ്യാര്‍ഥി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായില്ല.
ഓരോ പേപ്പറിന്‍െറയും ചോദ്യങ്ങള്‍ അതത് പരീക്ഷകളുടെ തലേന്നാണ് വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചത്. മൂന്നു പേപ്പറിന്‍െറയും ചോദ്യങ്ങള്‍ക്ക് 7000 രൂപ വരെയാണ് ഈടാക്കിയത്. അഞ്ചു വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഇത്രയും രൂപക്ക് വാങ്ങിയത്. ചോദ്യപേപ്പര്‍ മാത്രം ലഭിച്ചവര്‍ ഉത്തരങ്ങള്‍ തേടി പല അധ്യാപകരെയും തലേന്ന് സമീപിച്ചു. പിറ്റേന്ന് ചോദ്യപേപ്പര്‍ ലഭിച്ചപ്പോള്‍ ചോര്‍ന്ന വിവരം അധ്യാപകര്‍ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ പ്രമുഖ സര്‍ക്കാര്‍ കോളജ് അധികൃതര്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച സര്‍വകലാശാലയെ അന്നുതന്നെ അറിയിച്ചു. പതിവു പ്രചാരണമാണിതെന്നും യാഥാര്‍ഥ്യമില്ലെന്നുമാണ് അധികൃതര്‍ പ്രതികരിച്ചത്.
ബി.കോം പരീക്ഷയുടെ മുഴുവന്‍ ചോദ്യപേപ്പറും ചോര്‍ന്നുവെന്ന വിവരം കോമേഴ്സ് അധ്യാപകര്‍ക്കിടയില്‍ വ്യാപകമാണ്.
കോഴിക്കോട് ജില്ലയിലെ ഒരു സ്വാശ്രയ കോളജില്‍ കോപ്പിയടിക്കിടെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന വിവരം ഔദ്യാഗികമായി പുറത്തുവന്നത്. ചോദ്യപേപ്പറിലെ ക്രമത്തില്‍ ഉത്തരങ്ങള്‍ ‘കോപ്പിയായി’ കണ്ടതാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിക്കാന്‍ കാരണം.
ചോദ്യപേപ്പര്‍ കോളജുകളില്‍നിന്ന് ചോര്‍ന്നുവെന്ന നിഗമനത്തിലാണ് പരീക്ഷാഭവന്‍. ഇവിടത്തെ രഹസ്യമുറിയില്‍നിന്ന് ഒരിക്കലും ചോദ്യങ്ങള്‍ പുറത്തുപോവില്ലെന്നും ഇവര്‍ പറയുന്നു.
അതേസമയം, കോളജ് അധികൃതര്‍ നല്‍കിയ പരാതി ലഭിച്ചിട്ടില്ലെന്നും കിട്ടിയാല്‍ പ്രത്യേക സമിതി അന്വേഷിക്കുമെന്നും സിന്‍ഡിക്കേറ്റിന്‍െറ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ കെ.എം. നസീര്‍ പറഞ്ഞു. ‘മാധ്യമം’ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.
 

സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടണമെന്ന് ഹൈകോടതി

Posted: 27 Mar 2014 10:16 PM PDT

Image: 

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷണത്തിന് വിടണമെന്ന് ഹൈകോടതി ഉത്തരവ്.  കളമശേരി, കടകംപള്ളി ഭൂമി തട്ടിപ്പുകേസുകളിലാണ് സി.ബി.ഐ അന്വേഷണം വേണമെന്ന് ഹൈകോടതി സിംഗിര്‍ ബഞ്ച് വിധിച്ചത്. കേസുമായി ബന്ധപ്പെട്ട റവന്യൂ, വിജിലന്‍സ് രേഖകള്‍ സി.ബി.ഐക്ക് കൈമാറണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു. പത്തടിപ്പാലം സ്വദേശി ഷെറീഫ, നാസര്‍, കടകംപള്ളി സ്വദേശി പ്രേംചന്ദ് എന്നിവരുടെ ഹരജയില്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്‍്റെ ബഞ്ചാണ് വിധി പറഞ്ഞത്.
സംസ്ഥാനത്തെ ഉന്നതര്‍ ഉള്‍പെട്ട കേസായതിനാല്‍ സംസ്ഥാന ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം ഫലപ്രദമാവില്ളെന്നും കോടതി നിരീക്ഷിച്ചു.

ഒമ്പത് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചു. ഓഫിസില്‍ നടക്കുന്നകാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിതന്നെയാണ് ഉത്തരവാദി. ഓഫീസില്‍ നടക്കുന്നകാര്യങ്ങള്‍ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണം. വിശ്വാസ്യതയില്ലാത്ത പേഴ്സണല്‍ സ്റ്റാഫിനെ നിയമിച്ചതിന്‍്റെ ഉത്തരവാദിത്വം  മുഖ്യമന്ത്രിക്ക് തന്നെയാണെന്നും കോടതി വിമര്‍ശിച്ചു.

സ്വദേശിവത്കരണം: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍

Posted: 27 Mar 2014 10:07 PM PDT

Image: 
Subtitle: 
അധിക ബാധ്യതയുടെ പകുതിയോളം തിരികെ ലഭിക്കും

ജിദ്ദ: സ്വദേശിവത്കരണത്തില്‍ മികച്ചുനില്‍ക്കുകയും സ്വദേശികളുടെ വേതനം ഉയര്‍ത്തുകയും ചെയ്ത സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി ഏപ്രില്‍ മുതല്‍ ‘സ്വദേശിവത്കരണ ആനുകൂല്യങ്ങള്‍’ എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കുമെന്ന് സൗദി മാനവ വിഭവശേഷി ഫണ്ട് (ഹദഫ്) വ്യക്തമാക്കി. സ്വദേശിവത്കരണ പദ്ധതിയുമായി ഏറെ മുന്നോട്ടുപോയ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചതായി ‘ഹദഫ്’ മേധാവി ഇബ്രാഹീം ആല്‍മുഐഖില്‍ പറഞ്ഞു. സ്ഥാപനങ്ങള്‍ ഈയിനങ്ങളില്‍ ചിലവിട്ട തുകയുടെ തോതനുസരിച്ചായിരിക്കും സഹായങ്ങള്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
അധിക ബാധ്യതയുടെ 50 ശതമാനം വരെ തിരികെ ലഭിക്കാന്‍ പുതിയ പദ്ധതി നിര്‍ദ്ദേശിക്കുന്നുണ്ട്. സ്വദേശിവത്കരണത്തിന്‍െറ നിര്‍ബന്ധ പരിധിക്കുമുകളില്‍ സ്വദേശികളെ നിയമിക്കുകയും ഉയര്‍ന്ന വേതനം നല്‍കുകയും ചെയ്യന്ന സ്ഥാപനങ്ങള്‍ക്കായിരിക്കും പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുക. കൂടുതല്‍ സ്വദേശികളെ നിയമിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുക, സ്വദേശികള്‍ക്ക് ഉയര്‍ന്ന വേതനം ലഭ്യമാക്കുക തുടങ്ങിയ രണ്ട് കാര്യങ്ങളാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ആല്‍മുഐഖില്‍ വ്യകതമാക്കി. എന്നാല്‍ ‘ചുവപ്പി’ലുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
സ്വദേശിവത്കരണവുമായി ദ്രുതഗതിയതില്‍ മുന്നോട്ട് പോകുന്ന സ്ഥാപനങ്ങളെ എല്ലാനിലക്കും സഹായിക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്‍െറ നടപടിയുടെ ഭാഗമാണ് പുതിയ ‘സ്വദേശിവത്കരണ ആനുകൂല്യങ്ങള്‍‘ പദ്ധതി. പുതിയ പദ്ധതിയുടെ ഭാഗമാകുന്നതോടെ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നടപ്പാക്കിയ സ്വദേശികളുടെ ശമ്പള വര്‍ധനവിന്‍്റെ 50 ശതാമനത്തോളം മാനവ വിഭവശേഷി ഫണ്ട് ‘ഹദഫ്’ തിരിച്ച് നല്‍കും. ഏപ്രില്‍ ആരംഭിക്കുന്ന പദ്ധതിയെ പരിചയപ്പെടുത്തുന്ന മീഡിയ കാമ്പയിനുകളും ഉടനെ ആരംഭിക്കും. സ്വദേശി നിയമനവും ശമ്പളവര്‍ധനവും നടപ്പാക്കുന്നതില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുന്നതിനാണിത്. തൊഴില്‍ ആഗ്രഹിക്കുന്ന സ്വദേശി യുവതീ യുവാക്കളെ ആകര്‍ഷിക്കുന്ന വിധത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ മാത്സര്യം വളര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നതായി ആല്‍മുഐഖില്‍ അറിയിച്ചു.  പുതിയ വര്‍ഷാരംഭത്തോടെതന്നെ ‘നിതാഖാത്’ പദ്ധതി പ്രകാരം സ്വദേശിവത്കരണത്തില്‍ 15 ശതമാനം വര്‍ധനവുണ്ടായതായി സൗദി തൊഴില്‍ മന്ത്രി എഞ്ചി. ആദില്‍ ഫഖീഹ് പറഞ്ഞു. സ്വദേശി യുവതീ യുവാക്കളുടെ ശമ്പള വര്‍ധനവിലും കാര്യമായ പുരോഗതി രേഖപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

പ്രവാസികളെ കാണാന്‍ ഗഫൂര്‍ക്കയും ക്യൂബാ മുകുന്ദനുമത്തെി

Posted: 27 Mar 2014 09:59 PM PDT

Image: 

ദുബൈ: മീഡിയവണ്‍ ടി.വിയുടെ വാര്‍ഷികാഘോഷമായ പ്രവാസോത്സവത്തില്‍ നടക്കുന്ന പ്രവാസത്തിന്‍െറ 50 വര്‍ഷത്തെ ചരിത്രം പറയുന്ന ദൃശ്യാവിഷ്കാരത്തില്‍ മുഖ്യ ശ്രദ്ധാകേന്ദ്രങ്ങള്‍ ഗഫൂര്‍ക്കയും ക്യൂബാ മുകുന്ദനും. നാടോടിക്കാറ്റ്, അറബിക്കഥ എന്നീ ചലച്ചിത്രങ്ങളിലൂടെ മാമുക്കോയയും ശ്രീനിവാസനും അനശ്വരമാക്കിയ കഥാപാത്രങ്ങള്‍. ഇന്ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് ആരംഭിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഇരുവരും ദുബൈയിലത്തെിയിട്ടുണ്ട്.
വര്‍ഷങ്ങളായി ഗള്‍ഫിലെ സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാറില്ളെന്നും അല്‍പം കാമ്പുണ്ടെന്ന് തോന്നിയതിനാലാണ് മീഡിയവണിന്‍െറ പരിപാടിക്കത്തൊമെന്ന് സമ്മതിച്ചതെന്നും ഇതു സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ശ്രീനിവാസന്‍ പറഞ്ഞു. ആവര്‍ത്തന വിരസത മൂലമാണ് സ്റ്റേജ് ഷോകളില്‍ നിന്ന് വിട്ടുനിന്നത്. പ്രവാസത്തിന്‍െറ ചരിത്രം പറയുന്ന ചിത്രീകരണം വേറിട്ട അനുഭവമായിരിക്കും.
അറബിക്കഥയിലെ ക്യൂബ മുകുന്ദന്‍ എന്ന കഥാപാത്രം പ്രവാസി ജീവിതത്തിന്‍െറ നേര്‍ചിത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ നാടോടിക്കാറ്റിലെ ഗഫൂര്‍ക്ക എന്ന കഥാപാത്രം തന്നെ വിടാതെ പിന്തുടരുകയാണെന്ന് മാമുക്കോയ പറഞ്ഞു. സ്റ്റേജ് ഷോകളിലെല്ലാം സ്ഥിരമായി അവതരിപ്പിക്കുന്നത് ഗഫൂര്‍ക്കാ ദോസ്തിനെയാണ്.
കഥാപാത്രത്തിന്‍െറ ജനപ്രീതിയാണ് ഇത് തെളിയിക്കുന്നത്. ഗള്‍ഫിന് മലയാളക്കരയുമായി അഭേദ്യമായ ബന്ധമാണുള്ളത്. ഗള്‍ഫില്‍ ഇന്ന് കാണുന്ന വികസനമത്തെുന്നതിന് മുമ്പ് അറബികള്‍ കോഴിക്കോട്ടത്തെി ജോലിയെടുത്തിരുന്നത് ഇന്നും തന്‍െറ ഓര്‍മയിലുണ്ട്. മാനാഞ്ചിറയില്‍ നിന്ന് വെള്ളം കോരി വിതരണം ചെയ്തും തടി മില്ലുകളില്‍ തൊഴിലെടുത്തുമാണ് അവര്‍ ജീവിച്ചിരുന്നത്. ഗള്‍ഫില്‍ ഒരുകാലത്ത് ഉപയോഗിച്ചിരുന്നത് ഇന്ത്യന്‍ രൂപയായിരുന്നു. പിന്നീട് ഗള്‍ഫ് നാടുകള്‍ വികസിച്ചപ്പോള്‍ തൊഴില്‍ തേടി മലയാളികള്‍ കടല്‍ കടന്നു. പാസ്പോര്‍ട്ടും വിസയൊന്നുമില്ലാതെ ലോഞ്ചില്‍ ആളുകളെ കയറ്റിവിടുന്നതിന് താനും സാക്ഷിയായിരുന്നു. മലയാളികളടക്കമുള്ള പ്രവാസികളെ ഇരുകൈയും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് അറബികളുടേതെന്നും അദ്ദേഹം പറഞ്ഞു.
3000 വര്‍ഷത്തോളം പഴക്കമുള്ള ഗള്‍ഫ് കുടിയേറ്റത്തെ സ്റ്റേജില്‍ അവതരിപ്പിക്കുകയെന്നത് കടുത്ത വെല്ലുവിളിയാണെന്ന് മീഡിയവണ്‍ ടി.വി പ്രോഗ്രാം വിഭാഗം സീനിയര്‍ ജനറല്‍ മാനേജര്‍ ഷിബു ചക്രവര്‍ത്തി പറഞ്ഞു. ഒരുമാസത്തോളം നീണ്ട അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് പരിപാടി അരങ്ങിലത്തെുന്നത്. ചിത്രീകരണത്തിന്‍െറ സ്വഭാവത്തിനനുസരിച്ച് സ്റ്റേജ് രൂപകല്‍പന ചെയ്തുവെന്ന പ്രത്യേകതയുമുണ്ട്. ഒരുക്കങ്ങള്‍ക്ക് വേണ്ടിവന്ന പരിശ്രമമുണ്ടെങ്കില്‍ ഒരു സിനിമയെടുക്കാമായിരുന്നുവെന്നാണ് സംവിധായകന്‍ സിദ്ദീഖ് അഭിപ്രായപ്പെട്ടതെന്നും ഷിബു ചക്രവര്‍ത്തി പറഞ്ഞു. നിരവധി സ്റ്റേജ് ഷോകള്‍ക്ക് നേതൃത്വം നല്‍കിയ തന്‍െറ കരിയറിലെ വ്യത്യസ്തമായ പരിപാടിയായിരിക്കും പ്രവാസോത്സവമെന്ന് സംവിധായകന്‍ സിദ്ദീഖ് പറഞ്ഞു.

ഒമാനില്‍ കനത്ത മഴ: നാല് മരണം

Posted: 27 Mar 2014 09:51 PM PDT

Image: 
Subtitle: 
ശനിയാഴ്ച വരെ മഴക്ക് സാധ്യത

മസ്കത്ത്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയില്‍ നാല് പേര്‍ മരിച്ചു. അല്‍ ദാഖിറ ഗവര്‍ണറേറ്റിലെ ഇബ്രിയിലാണ് രണ്ട് പേര്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വാദിയില്‍ പെട്ടാണ് അപകടമുണ്ടായത്. റോഡില്‍ നിന്ന് തെന്നിമറിഞ്ഞ് ഒഴുക്കില്‍ പെട്ട വാഹനത്തിലെ രണ്ട് പേര്‍ മരിക്കുകയും മറ്റൊരാളെ നാട്ടുകാര്‍ രക്ഷിക്കുകയുമായിരുന്നു. നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റിലെ സഹം വിലായത്തിലാണ് മറ്റൊരാള്‍ മരിച്ചത്. മുസന്ന വിലായത്തിലെ ഖുറൈഹാത്തില്‍ നിര്‍മാണം നടക്കുന്ന വീട്ടിനടുത്ത കുഴിയില്‍ വീണ് ചെറിയ കുട്ടി മരിച്ചു. മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെയാണ് മൃതശരീരം കണ്ടെടുത്തത്.
റോയല്‍ ഒമാന്‍ പൊലീസും സിവില്‍ ഏവിയേഷന്‍ ആന്‍റ് ആംബുലന്‍സും സഹകരിച്ച് അപകടത്തില്‍ പെട്ട 35 പേരെ രക്ഷപ്പെടുത്തി. ഇബ്രി, സൊഹാര്‍, വാദി അല്‍ താരിഫ്, സൊഹാര്‍ വിലായത്തിലെ വാദി സല്ലാന്‍, സുവൈഖ് വിലായത്തിലെ വാദി അല്‍ ബൂഹ, റുസ്താഖ് വിലായത്തിലെ വാദി ബനീ സൂഖ് എന്നിവിടങ്ങളില്‍ നിന്ന് അപകടത്തില്‍ പെട്ടവരാണ് ഇവര്‍. മഴ വെള്ളത്തിലും വാദിയിലും കുടുങ്ങിപോയ നിരവധി പേരെ ഹെലികോപ്റ്റിന്‍െറ സഹായത്തോടെ റോയല്‍ ഒമാന്‍ പൊലീസ് രക്ഷപ്പെടുത്തി. യങ്കല്‍ വിലായത്തില്‍ നിന്ന് നാല് രോഗികളെയും ദങ്ക് വിലായത്തില്‍ നിന്ന് ഒരു രോഗിണിയെയും ഹെലികോപ്റ്ററിന്‍െറസഹായത്തോടെ ഇബ്ര ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചവരെ സഹായ മഭ്യര്‍ഥിച്ചുകൊണ്ടുള്ള 61 അടിയന്തിര കോളുകള്‍ പൊലീസിന് ലഭിച്ചിരുന്നു. വീട് കാലിയാക്കല്‍, ആംബുലന്‍സ് സഹായം, രോഗികളെ മാറ്റല്‍, കാണാതായവരെ തെരയാന്‍ സഹായിക്കല്‍ എന്നിവക്കാണ് പൊതുജനങ്ങള്‍ അധികൃതരുടെ സഹായം തേടിയത്. . ബുറൈമി, നിസ്വ, ബിദ്ബിദ്, സുമൈല്‍, മന, അല്‍ ഹംറ, ഇസ്കി, ബഹ്ല, ഇബ്രി, ദങ്ക്, യങ്കല്‍, ഷിനാസ്, സൊഹാര്‍, ലിവ, സഹം, ഖാബൂറ, റുസ്താഖ് എന്നിവിടങ്ങളിലാണ് കനത്ത മഴ പെയ്തത്.
അതിനിടെ വെള്ളിയാഴ്ചയും ശനിയാഴ്ചയും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യഴാഴ്ച രാത്രി അറിയിച്ചു. മസ്കത്ത്, നോര്‍ത്ത് ശര്‍ഖിയ്യ, സൗത്ത് ശര്‍ഖിയ്യ, അല്‍ ഹജര്‍ പര്‍വതങ്ങള്‍, ഇതിന്‍െറ സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലെ തീരങ്ങളിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്. വിവിധ ഭാഗങ്ങളില്‍ പൊലീസ് റോന്ത് ചുറ്റല്‍ ശക്തപ്പെടുത്തുകയും സ്വദേശികളും വിദേശികളും ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കാലാവസ്ഥ മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും അറിയിപ്പില്‍ പറയുന്നു. വാദിയില്‍ വാഹന മിറക്കരുതെന്നും അറിയിപ്പിലുണ്ട്.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകുകയും ഡാമുകളില്‍ വന്‍ തോതില്‍ വെള്ളം ഒഴുകിയത്തെുകയും ചെയ്തു. വദി അല്‍ ജിസജ ഡാമില്‍ 5.400 ദശലക്ഷം ഘന മീറ്റര്‍ ജലവും വാദി അഹീന്‍ ഡാമില്‍ 6.800 ദശലക്ഷം ഘന മീറ്റര്‍ ജലവും ഒഴുകിയത്തെി. അല്‍ ഹില്‍ത്തി, വാദി അല്‍ ഫറ, വാദി സഹ്താന്‍, വദീ ഗൗള്‍ ഡാം, തനൂഫ് ഡാം തുടങ്ങിയ ഡാമുകളില്‍ ജല നിരപ്പ് വര്‍ധിച്ചു.
ഇബ്രി വിലായത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 97 മില്ലീ മീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. ദാഖിലിയ്യ ഗവര്‍ണറേറ്റ് 95 മില്ലീ മീറ്റര്‍, സൗത്ത് ബാത്തിന 85 മില്ലീ മീറ്റര്‍, നോര്‍ത്ത് 75 മില്ലീ മീറ്റര്‍, മസ്കത്ത് ഗവര്‍ണറേറ്റ് (സീബ് വിലായത്ത്) 55 മില്ലീ മീറ്റര്‍, ബുറൈമി 48 മില്ലീ മീറ്റര്‍ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. സഹം കാലാവസ്ഥാ സ്റ്റേഷന്‍ പരിധിയില്‍ 73 മില്ലീ മീറ്റര്‍, സൊഹാര്‍ 65 മില്ലീ മീറ്റര്‍, സുവൈഖ് 57 മില്ലീ മീറ്റര്‍ എന്നിങ്ങനെയാണ് സ്റ്റേഷന്‍ അടിസ്ഥാനത്തില്‍ മഴ ലഭിച്ചവയുടെ അളവ്്.
 

ഈസാ ടൗണ്‍ സൂഖില്‍ വന്‍ തീപിടിത്തം

Posted: 27 Mar 2014 09:38 PM PDT

Image: 

മനാമ: ബഹ്റൈനില്‍ ഈസാ ടൗണ്‍ സൂഖില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ നിരവധി കടകള്‍ കത്തിനശിച്ചു. കാര്‍പറ്റുകളും ഫര്‍ണിച്ചറുകളും റെഡിമെയ്ഡ് വസ്ത്രങ്ങളും വില്‍പന നടത്തുന്ന പരമ്പരാഗത സൂഖാണ് കത്തിനശിച്ചത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ കടകള്‍ കത്തിയവയില്‍ പെടും. തീയണക്കാനുള്ള ശ്രമം സിവില്‍ ഡിഫന്‍സിന്‍െറ നേതൃത്വത്തില്‍ രാത്രി വൈകിയും നടക്കുകയാണ്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2012 ജൂലൈയില്‍ ഇതേ സൂഖിലുണ്ടായ തീപിടിത്തത്തില്‍ നിരവധി കടകള്‍ കത്തിനശിച്ചിരുന്നു. ഇതേ രീതിയിലുള്ള തീപിടിത്തമാണ് ഇത്തവണയും ഉണ്ടായിരിക്കുന്നത്.
രാത്രി ഏഴരയോടെയാണ് തീപിടിത്തം തുടങ്ങിയത്. 100 മീറ്ററോളം നീളത്തില്‍ നിമിഷങ്ങള്‍ക്കകം തീ പടര്‍ന്നുപിടിച്ചു. പരിസരമാകെ കറുത്ത പുക നിറഞ്ഞു. തീ പടര്‍ന്ന് പിടിച്ചതോടെ കടകളില്‍ ഉണ്ടായിരുന്നവരെല്ലാം സാധനങ്ങള്‍ ഉപേക്ഷിച്ച് പുറത്തിറങ്ങി. വിവരമറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തേക്ക് പാഞ്ഞത്തെി. സമീപത്തെ കെട്ടിടങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. റാമിസ് മാളിനും ലബനീസ് മാര്‍ക്കറ്റിനുമിടയിലാണ് സൂഖ് സ്ഥിതിചെയ്യുന്നത്. തീ റാമിസ് മാളിലേക്ക് പടരാതിരിക്കാന്‍ ഫയര്‍ഫോഴ്സ് ശ്രമിച്ചു.
ഉപയോഗിച്ച സാധനങ്ങളും കാര്‍പറ്റുകളും റെഡിമെയ്ഡ് വസ്ത്രങ്ങളും കുറഞ്ഞ വിലക്ക് ലഭ്യമാകുന്ന സൂഖാണിത്. നിരവധി മലയാളികളുടെ കടകള്‍ ഇവിടെയുണ്ട്. സ്വദേശികളും യമനികളും ബംഗ്ളാദേശികളും ഇവിടെ കടകള്‍ നടത്തുന്നുണ്ട്. നേരത്തെയുണ്ടായ തീപിടിത്തത്തില്‍ കടകള്‍ കത്തിനശിച്ചവര്‍ താല്‍ക്കാലിക ടെന്‍റുകളിലാണ് ഇവിടെ കച്ചവടം നടത്തിയിരുന്നത്. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ജനറേറ്റര്‍ സ്ഥാപിച്ചായിരുന്നു പ്രവര്‍ത്തനം. തീപിടിത്തത്തിന്‍െറ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

കുവൈത്ത് മന്ത്രിക്കെതിരെ ഭീകരവാദ ആരോപണവുമായി അമേരിക്ക

Posted: 27 Mar 2014 09:31 PM PDT

Image: 

കുവൈത്ത് സിറ്റി: നീതി ന്യായ, ഒൗഖാഫ് ഇസ്ലാമികകാര്യ മന്ത്രി നായിഫ് അല്‍ അജ്മിക്കുമേല്‍ ഭീകരവാദം ആരോപിച്ച് അമേരിക്കന്‍ അധികൃതര്‍. അമേരിക്കയിലെ ഭീകരവാദ, സാമ്പത്തിക രഹസ്യാന്വേഷണകാര്യങ്ങള്‍ക്കായുള്ള അണ്ടര്‍ സെക്രട്ടറി ഡേവിഡ് കോഹനാണ് കുവൈത്ത് മന്ത്രിക്കെതിരെ രൂക്ഷമായ തരത്തില്‍ ഭീകരവാദം ആരോപിച്ച് രംഗത്തത്തെിയത്. ലോകത്തെ വിവിധയിടങ്ങളില്‍ ഭീകരവാദ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും പ്രോത്സാഹനവും പിന്തുണയും ലഭിക്കുന്ന സാഹചര്യത്തെ വിലയിരുത്തിക്കൊണ്ട് തയാറാക്കിയ യു.എസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
സിറിയയിലെ ഭീകരവാദികള്‍ക്ക് സഹായകരമാവുന്ന തരത്തില്‍ മന്ത്രിയുടെ ഭാഗത്തുനിന്ന് പലപ്പോഴായി പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ദുരിത ബാധിതരെ സഹായിക്കാനെന്ന പേരില്‍ നടത്തുന്ന സാമ്പത്തിക സഹായം ഭീകരവാദ പ്രസ്ഥാനങ്ങളിലേക്കാണ് എത്തുന്നതെന്നുമാണ് മന്ത്രിക്കെതിരെയുള്ള മുഖ്യമായ ആക്ഷേപം.  രാജ്യത്തെ എല്ലാ സംഘടനകള്‍ക്കും സിറിയന്‍ ദുരിതബാധിതരെ സഹായിക്കുന്ന ഫണ്ട് പിരിക്കാന്‍ അനുവാദം നല്‍കിയ തീരുമാനം അബദ്ധമായെന്നും ഇക്കാര്യത്തിലും മന്ത്രിയുടെ പിന്തുണയാണ് മികച്ചു നിന്നതെന്നും അമേരിക്കന്‍ റിപ്പോര്‍ട്ടിലുണ്ട്.
ഒരു ഭാഗത്ത് ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ ശക്തമായ നടപടിയെടുക്കുമ്പോഴും അതിന് വിപരീതമായ തരത്തില്‍ നടക്കുന്ന ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ഡേവിഡ് കോഹിന്‍ പറഞ്ഞു. സിറിയന്‍ പോരാട്ടത്തിനും മറ്റും പിന്തുണ നല്‍കി വന്ന ഒരാളെ മന്ത്രിയാക്കിയ തീരുമാനം തന്നെ തെറ്റായിപ്പോഴെന്നും പള്ളികള്‍ കേന്ദ്രീകരിച്ച് വ്യാപകമായ തരത്തില്‍ സിറിയന്‍ ഫണ്ട് പരിക്കാന്‍ അടുത്തിടെ എടുത്ത തീരുമാനം ഭീകരവാദികള്‍ക്കാണ് ഗുണം ചെയ്തതെന്നും ഡേവിഡ് കോഹന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തനിക്കുമേല്‍ ഭീകവാദം ആരോപിച്ച അമേരിക്കന്‍ നടപടിയോട് പ്രതികരിക്കവെ യു.എസ് റിപ്പോര്‍ട്ട് വസ്തുതകള്‍ക്ക് തീരേ നിരക്കാത്തതും അടിസ്ഥാന രഹിതവുമാണെന്ന് വ്യക്തമാക്കി. ഇപ്പോള്‍  ചികിത്സാവശ്യാര്‍ഥം രാജ്യത്തിന് പുറത്തുള്ള മന്ത്രി അജമി അല്‍ വതന്‍ പത്രവുമായി ടെലഫോണില്‍ നടത്തിയ അഭിമുഖത്തിലാണ് അമേരിക്കന്‍ ആരോപണത്തെ നിഷേധിച്ചത്. അതിനിടെ, ഭീകരവാദം ആരോപിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ എടുത്ത് പറഞ്ഞ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള  സഹായ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ താന്‍ അഭിമാനം കൊള്ളുന്നതായി മന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു. സിറിയ, യമന്‍ ഉള്‍പ്പെടെ അറബ് മുസ്ലിം നാടുകളില്‍ ദരിദ്രരെ സഹായിക്കല്‍, അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കല്‍, ദുരിതബാധിതരെ സഹായിക്കല്‍, അനാഥകളെ പരിപാലിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഭാഗവാക്കാവാന്‍ സാധിച്ചതില്‍ അഭിമാനം കൊള്ളുന്നതായി മന്ത്രി പറഞ്ഞു.
 

Thursday, March 27, 2014

റൂബല്ല വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് Madhyamam News Feeds

റൂബല്ല വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് Madhyamam News Feeds

Link to

റൂബല്ല വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് ആരോഗ്യ വകുപ്പ്

Posted: 27 Mar 2014 12:28 AM PDT

Image: 

കോഴിക്കോട്: കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് സംസ്ഥാന വ്യാപകമായി നല്‍കി വരുന്ന റൂബല്ലാ വാക്സിന് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടെന്ന് ആരോഗ്യ വകുപ്പ്. അഞ്ചു വര്‍ഷത്തിനിടക്ക്  കേരളത്തില്‍ 222 പെണ്‍കുട്ടികള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായി എന്നാണ് കണ്ടത്തെിയിരിക്കുന്നത്. വാക്സിന്‍ പ്രയോഗിക്കുന്നതിന് സംസ്ഥാനത്ത് പഠനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ളെന്നും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

ഈ വര്‍ഷം ഫെബ്രുവരി മുതല്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും റൂബല്ല വാക്സിന്‍ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയിരുന്നു.  ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഈ രോഗം പിടിപെട്ടാല്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ഹൃദയരോഗം, അന്ധത, ബധിരത എന്നിവക്ക് സാധ്യത ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ സ്കൂളുകളിലെ ആറു ലക്ഷം പെണ്‍കുട്ടികളില്‍ വാക്സിന്‍ പ്രയോഗിക്കുന്നത്.

പഠനം നടത്താതെ പെണ്‍കുട്ടികളില്‍ വാക്സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ പരാതികളും ആശങ്കകളും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പാര്‍ശ്വഫലങ്ങളെ കുറിച്ച് ആരോഗ്യവകുപ്പിന്‍റെ സ്ഥിരീകരണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാനത്ത് ‘കണ്‍ജന്‍റല്‍ റൂബല്ലാ സിന്‍ഡ്രോം’ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്നും ആരോഗ്യ  വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ പറയുന്നു.
 

സൂക്ഷിക്കുക; സൂര്യാതപം

Posted: 27 Mar 2014 12:27 AM PDT

തെരഞ്ഞെടുപ്പ് ചൂടിനൊപ്പം വേനല്‍ച്ചൂടും കടുത്തതോടെ ജനങ്ങള്‍ സൂര്യാതപമേറ്റ് തളരുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണെങ്കിലും വെയിലുകൊണ്ട് പരിചയമില്ലാത്തവര്‍ പുറത്തേക്കിറങ്ങുമ്പോള്‍ സൂര്യാതപത്തെ ഭയപ്പെടേണ്ടതുണ്ട്. അന്തരീക്ഷ താപം ക്രമാതീതമായി വര്‍ധിക്കുന്നതാണ് സൂര്യാതപത്തിനിടയാക്കുന്നത്.
നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് സാധാരണ താപനില ആവശ്യമാണ്. ഈ താപം നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെ തന്നെ ഉല്‍പാദിപ്പിക്കപ്പെടുകയും അധികം വരുന്ന താപം വിയര്‍പ്പായും മറ്റും അന്തരീക്ഷത്തിലേക്ക് കളയുകയും ചെയ്യുന്നുണ്ട്.
എന്നാല്‍, അന്തരീക്ഷതാപം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ താപത്തെ നിയന്ത്രിക്കുന്ന സംവിധാനം (തെര്‍മോ റെഗുലേറ്ററി മെക്കാനിസം) താറുമാറാകുന്നു. അന്തരീക്ഷതാപം വര്‍ധിച്ചതിനാല്‍ ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെ ശരീരത്തില്‍ അധികമായി ഉല്‍പാദിപ്പിക്കപ്പെടുന്ന താപം അന്തരീക്ഷത്തിലേക്ക് കളയാന്‍ കഴിയാതെ ഹൈപോതലാമസ് ബുദ്ധിമുട്ടുകയും ശരീരതാപത്തെ നിയന്ത്രിക്കുന്ന സംവിധാനം പരാജയപ്പെടുകയും ചെയ്യുന്നു. ഇതുമൂലം ശരീരതാപം ക്രമാനുഗതമായി വര്‍ധിക്കുന്നു. ഇതാണ് സൂര്യാതപത്തിലേക്ക് നയിക്കുന്നത്.
 ഒരു വ്യക്തി അത്യുഷ്ണമുള്ള സമയം വെയിലത്തുനിന്ന് കഠിനമായ വ്യായാമങ്ങളോ വിയര്‍ക്കുംവിധം ജോലിയോ ചെയ്യുമ്പോള്‍ മസിലുകളില്‍ അസഹ്യമായ വേദനയനുഭവപ്പെട്ട് സൂര്യാതപത്തിന്‍െറ ഒരവസ്ഥയായ ‘ഹീറ്റ് ക്രാംപ്സ്’ എന്ന നിലയിലത്തെും. കുറേ സമയം വെയിലത്തു നില്‍ക്കുമ്പോള്‍ തലകറങ്ങി വീഴാന്‍ സാധ്യതയുണ്ട്. ഇത്് ഹീറ്റ് സിന്‍കോപി എന്നറിയപ്പെടുന്ന മറ്റൊരു അവസ്ഥയാണ്. ഈ രണ്ടവസ്ഥയിലും രോഗിയുടെ ശരീരതാപം വര്‍ധിക്കില്ല. മാത്രമല്ല, നന്നായി വിയര്‍ക്കുകയും ചെയ്യും.
ഈ അവസ്ഥകളില്‍പെടുന്ന ആളുകളെ പെട്ടെന്നുതന്നെ തണലത്തേക്ക് മാറ്റണം. അവരുടെ ശരീരത്തില്‍നിന്ന് വിയര്‍പ്പുവഴിയും നിര്‍ജ്ജലീകരണം വഴിയും നഷ്ടമായ ജലവും ഉപ്പും പുന$സ്ഥാപിക്കണം. ധാരാളം വെള്ളം നല്‍കണം. പാകത്തിന് ഉപ്പിട്ട വെള്ളം കൊടുക്കണം. വിശ്രമം ആവശ്യമാണ്. ഉടനെ തന്നെ വീണ്ടും ചൂടിലേക്കിറങ്ങുന്നത് ഒഴിവാക്കുക.
എന്നാല്‍, ഇതിനേക്കാള്‍ കുറെക്കൂടി മാരകമായ അവസ്ഥയാണ് ഹീറ്റ് എക്സോഷന്‍. വെയിലേല്‍ക്കുമ്പോള്‍ ആളുകളുടെ ശരീരതാപം വര്‍ധിച്ച് ഈ അവസ്ഥയിലത്തെും. രോഗി ആശങ്കാകുലനായിരിക്കും. അസാധാരണമായ പെരുമാറ്റം കാഴ്ചവെക്കുകയും ഛര്‍ദിക്കാന്‍ തോന്നുകയോ ഛര്‍ദിക്കുകയോ ചെയ്യും. രോഗിക്ക് തലവേദന, തലകറക്കം എന്നിവയും അനുഭവപ്പെടാം.
ഇതിലും മാരകവും മരണംവരെ സംഭവിക്കാവുന്നതുമായ അവസ്ഥയാണ് ഹീറ്റ് സ്ട്രോക് എന്നത്. ശരീരതാപം 40 ഡിഗ്രിയില്‍ കൂടുതലായിരിക്കും. എന്നാല്‍, അതുവരെ വിയര്‍ത്തിരുന്ന ശരീരത്തില്‍ പെട്ടെന്ന് വിയര്‍പ്പ് നിലക്കും. ശരീരതാപം കൂടി ശരീരം ചുവന്ന നിറത്തിലാകും. അത്യന്തം ഗുരുതരമാണ് ഈ അവസ്ഥ. രോഗിക്ക് പരവേശവും ഉത്കണ്ഠയും ഉണ്ടാവുകയും ഓര്‍മയില്ലാതാവുകയോ തലകറങ്ങിവീഴുകയോ ചെയ്യും. തലവേദന, തലകറക്കം, ഛര്‍ദി, ഛര്‍ദിക്കാന്‍ തോന്നുക തുടങ്ങിയവയെല്ലാം രോഗിക്ക് അനുഭവപ്പെടും. പെട്ടെന്നുതന്നെ രോഗിയെ തണലത്തേക്കു മാറ്റി ശരീരത്തില്‍നിന്ന് കട്ടികൂടിയ വസ്ത്രം മാറ്റി ശരീരം തണുപ്പിക്കുന്നതിനായി തുടര്‍ച്ചയായി വെള്ളം സ്പ്രേ ചെയ്യണം. ഫാനിടുന്നതും രോഗിയുടെ കക്ഷത്തില്‍ ഐസ്പാക്ക് വെക്കുന്നതും ഗുണകരമാണ്. വായുസഞ്ചാരത്തിനായി ജനവാതിലുകള്‍ തുറന്നിടാം. ഇത് ശരീരതാപം എളുപ്പത്തില്‍ കുറക്കാന്‍ സഹായിക്കും. രോഗിയെ ഉടന്‍ പ്രാഥമിക ചികിത്സക്കുശേഷം ആശുപത്രിയില്‍ എത്തിക്കണമെന്നത് നിര്‍ബന്ധമാണ്. വിദഗ്ധ ചികിത്സ ഉടന്‍ നല്‍കിയില്ളെങ്കില്‍ മറ്റ് അവയവങ്ങളെ ബാധിച്ച്  രോഗി മരിക്കാനിടയാകും. സൂര്യാതപത്തിന്‍െറ ലക്ഷണങ്ങള്‍ മനസ്സിലാകാതെ വീണ്ടും വെയിലുകൊള്ളുന്നതും രോഗിയുടെ ജീവന് ഭീഷണിയാണ്.
ആര്‍ക്കുവേണമെങ്കിലും ഈ അവസ്ഥ ഉണ്ടാകാമെങ്കിലും കൊച്ചുകുട്ടികള്‍, പ്രായമായവര്‍, മറ്റ് ദീര്‍ഘനാളായ അസുഖബാധിതര്‍ തുടങ്ങിയവരില്‍ സൂര്യാതപത്തിന് സാധ്യത കൂടുതലാണ്. തടികൂടിയവര്‍, ശാരീരികമായി അനാരോഗ്യമുള്ളവര്‍, കായികാധ്വാനം ശീലമില്ലാത്തവര്‍, മുമ്പ് സൂര്യാതപമേറ്റവര്‍, മദ്യപന്മാര്‍, പുകയില ഉപയോഗിക്കുന്നവര്‍, ശീലമില്ലാതെ വെയിലുകൊള്ളുന്നവര്‍ എന്നിവര്‍ക്കും സൂര്യാതപമേല്‍ക്കാന്‍ സാധ്യത കൂടുതലാണ്.
കഠിന വേനല്‍ക്കാലത്ത് അന്തരീക്ഷ താപം കൂടിയ സമയങ്ങളില്‍ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. കഠിന വെയിലില്‍ ജോലിചെയ്യുന്നവര്‍ ഇടക്കിടെ തണലില്‍ വിശ്രമിക്കേണ്ടത് അത്യാവശ്യമാണ്. ശീലമില്ലാത്ത ജോലി വെയിലത്തിരുന്ന് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കണം. ഇടക്കിടെ ഉപ്പിട്ട നാരങ്ങാവെള്ളം കഴിക്കാം. വസ്ത്രധാരണത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. വേനല്‍ക്കാലത്ത് അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം തെരഞ്ഞെടുക്കുക. വെയിലേല്‍ക്കുന്നത് തടയാന്‍ എപ്പോഴും കുട ഉപയോഗിക്കാം.

തയാറാക്കിയത്: വി. ഗാര്‍ഗി

ജനറല്‍ ആശുപത്രിയുടെ സൗകര്യങ്ങള്‍ വിഭജിക്കുന്നതിനെതിരെ ഡോക്ടര്‍മാര്‍

Posted: 27 Mar 2014 12:10 AM PDT

Subtitle: 
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഉദ്ഘാടനം നടത്തിയതിന്‍െറ ഫലമാണ് പ്രതിസന്ധി

മഞ്ചേരി: മെഡിക്കല്‍ കോളജിനായി മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ബെഡുകളുടെ മൂന്നിലൊരു ഭാഗം നല്‍കുന്നതിനെതിരെ രോഗികളിലും ആശുപത്രി വികസനസമിതി അംഗങ്ങളിലും എതിര്‍പ്പുയരുന്നു. 501 ബെഡുളള ജനറല്‍ ആശുപത്രിയില്‍ 148 ബെഡ് ഒഴിവാക്കി മെഡിക്കല്‍ എജുക്കേഷന്‍ വിഭാഗത്തിന്‍െറ കീഴിലാകുന്നതോടെ ആരോഗ്യ ഡയറക്ടറേറ്റ് വഴിയെത്തുന്ന സഹായം കുറയും.
ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്ന മെഡിസിന്‍, സര്‍ജറി, ഗൈനക്ക് എന്നിവയില്‍ നിന്ന് 90 ബെഡ് ഒഴിവാകുന്നതോടെ നിലവില്‍ അഡ്മിറ്റ് ചെയ്തിരുന്ന അത്ര രോഗികളെ പ്രവേശിപ്പിക്കാന്‍ ജനറല്‍ ആശുപത്രിയില്‍ കഴിയില്ല. ഇവ മൂന്നിലും കൂടി 210 ബെഡാണുളളത്. ഇതില്‍ 30 വീതം ബെഡുകള്‍ കുറയും. മെഡിക്കല്‍ കോളജിന്‍െറ പേരില്‍ പുതുതായി എന്ത് സൗകര്യങ്ങളാണ് ജില്ലയില്‍ ഉണ്ടാകുന്നതെന്ന ചോദ്യമാണ് ബാക്കിയാകുന്നത്.
തിങ്കളാഴ്ച ഒ.പി നടത്തുന്ന മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ രോഗികളെ പ്രവേശിപ്പിച്ചാലും തുടര്‍പരിശോധനയും കാള്‍ ഡ്യൂട്ടിയും നടത്തേണ്ടത് ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ ഡയറക്ടറേറ്റിന്‍െറ ഭാഗമായ ഡോക്ടര്‍മാരാണ്. ഇതുസംബന്ധിച്ച ഉത്തരവിലെ പരാമര്‍ശങ്ങള്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കി.
ഉത്തരവിനോട് സഹകരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ ആശുപത്രി സൂപ്രണ്ടിനെ രേഖാമൂലം അറിയിച്ചു. ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുമെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികള്‍ അറിയിച്ചു. അഡ്മിറ്റിലാകുന്ന ഡോക്ടര്‍ തന്നെ വാര്‍ഡുകളിലെത്തി രോഗികളെ പരിശോധിക്കുകയാണ് വേണ്ടതെന്ന് സര്‍ക്കാര്‍ ഡോക്ടര്‍ പറഞ്ഞു. മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പഴയ കെട്ടിടം നവീകരണത്തിന് പദ്ധതി തയാറായിട്ട് ഏറെയായി. ഈ കെട്ടിടം പൂര്‍ണമായും മെഡിക്കല്‍ കോളജിന് വിട്ടുനല്‍കുകയും ജനറല്‍ ആശുപത്രിയിലെ ചികിത്സാസൗകര്യങ്ങള്‍ വെട്ടിക്കുറക്കരുതെന്നുമാണ് രോഗികള്‍ ആവശ്യപ്പെട്ടിരുന്നത്. മെഡിക്കല്‍ കോളജിന്‍െറ പേരില്‍ സൗകര്യങ്ങള്‍ ഒന്നും നഷ്ടപ്പെടുത്താതെ ജനറല്‍ ആശുപത്രി നിലവിലുളള രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ജനപ്രതിനിധികള്‍ നല്‍കിയ ഉറപ്പുകളാണ് ബെഡുകള്‍ മൂന്നിലൊരുഭാഗം നല്‍കിയതോടെ ലംഘിച്ചത്. അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെ ഉദ്ഘാടനം നടത്തിയതിന്‍െറ ഫലമാണ് ഈ പ്രതിസന്ധി.
ഏതെങ്കിലും വിധത്തില്‍ ജനറല്‍ ആശുപത്രിയുടെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് നിശ്ചിത കാലത്തേക്ക് പുതിയ സൗകര്യങ്ങള്‍ ഒരുങ്ങുന്നത് വരെയാക്കണമെന്ന് ജനപ്രതിനിധികളും രോഗികളും ചൂണ്ടിക്കാട്ടുന്നു. അതേസമയം, മഞ്ചേരിയില്‍ ജനറല്‍ ആശുപത്രിയെ തന്നെ മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തിയതിനാല്‍ ഇപ്രകാരമേ ചെയ്യാനാകൂവെന്നും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഇതിലൂടെ രോഗികള്‍ക്ക് നല്‍കാന്‍ കഴിയുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

‘ന്യൂസ്പേപ്പര്‍ ബോയി’യുടെ സംവിധായകന്‍ പി. രാംദാസ് അന്തരിച്ചു

Posted: 26 Mar 2014 11:25 PM PDT

Image: 

കോഴിക്കോട്:  മലയാളത്തിലെ പ്രഥമ നിയോ റിയലിസ്റ്റിക് സിനിമയായ ‘ന്യൂസ്പേപ്പര്‍ ബോയി’യുടെ സംവിധായകന്‍ പി. രാംദാസ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറെ നാളുകളായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

മലയാള സിനിമ പുരാണ-ഇതിഹാസ-ചരിത്ര കഥാപാത്രങ്ങള്‍ക്കു ചുറ്റും കറങ്ങിത്തിരിഞ്ഞിരുന്ന കാലത്ത് പച്ചയായ ജീവിതത്തില്‍ നിന്ന് യഥാര്‍ഥ കഥാപാത്രങ്ങളെ തിരശ്ശീലയുടെ വെളുപ്പിലേക്ക് കറുപ്പും വെളുപ്പും കലര്‍ന്ന നിറത്തില്‍ വിളിച്ചുവരുത്തി പ്രേക്ഷകരെ അമ്പരിപ്പിച്ച ചലച്ചിത്രകാരനായിരുന്നു പി. രാംദാസ്.

ഇറ്റാലിയന്‍ നിയോറിയലിസത്തില്‍ നിന്നും ലോക സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്  1955ല്‍ തന്‍റെ 21ാം വയസ്സില്‍ ആണ് ‘ന്യൂസ്പേപ്പര്‍ ബോയി’യുമായി അദ്ദേഹം ചലച്ചിത്ര ലോകത്ത് ചരിത്രം രചിച്ചത്.  അതിന് അദ്ദേഹത്തിന് തുണയായി നിന്നത് ആദര്‍ശ് കലാമന്ദിറിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ ആയിരുന്നു.  വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നിര്‍മിച്ച ആദ്യ ഫീച്ചര്‍ സിനിമയെന്ന നിലയില്‍ ലോക സിനിമാ ചരിത്രത്തില്‍ തന്നെ ന്യൂസ്പേപ്പര്‍ ബോയ് സ്ഥാനം പടിച്ചു.  

ന്യൂസ് പേപ്പര്‍ ബോയിക്കു പുറമെ നിറമാല,വാടക വീട്ടില്‍െ അതിഥി എന്നീ സിനിമകളുടെ സംവിധാനവും അദ്ദേഹം നിര്‍വഹിച്ചു. 2007ല്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ജെ.സി. ഡാനിയേല്‍ പുരസ്കാരത്തിന് പി. രാംദാസ് അര്‍ഹനായി.

ഉപാധികളോടെ അധ്യക്ഷസ്ഥാനത്തു നിന്ന് മാറിനില്‍ക്കാമെന്ന് ശ്രീനിവാസന്‍

Posted: 26 Mar 2014 11:13 PM PDT

Image: 

ന്യൂഡല്‍ഹി: ഉപാധികളോടെ ബി.സി.സി.ഐ പ്രസിഡന്‍്റ് സ്ഥാനത്തു നിന്നും മാറിനില്‍ക്കാമെന്ന് എന്‍. ശ്രീനിവാസന്‍ സുപ്രീംകോടതിയെ അറിയിച്ചു. ഐ.പി.എല്‍ വാതുവെപ്പു കേസില്‍ നടപടികള്‍ പൂര്‍ത്തിയാവുന്നതു വരെ സ്ഥാനത്തു നിന്ന് മാറിനില്‍ക്കാമെന്നാണ് അദ്ദേഹം സുപ്രീംകോടതിയെ അറിയിച്ചത്. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും, ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്നും തടയരുതെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം ഐ.പി.എല്‍ കോഴക്കേസ് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ തയാറാണെന്ന് ബി.സി.സി.ഐ കോടതിയെ അറിയിച്ചു.
ശ്രിനിവാസനെ മാറ്റാന്‍ കോടതിക്ക് അധികാരമുണ്ടോയെന്ന് പരിശോധിക്കുമെന്നും ക്രിക്കറ്റിന്‍്റെയും നിയമത്തിയെും  താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി കടുത്ത നടപടികള്‍ വേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ശ്രീനിവാസനെതിരെ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകാന്‍ സാധ്യതയില്ല.
ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ നിഷ്പക്ഷ അന്വേഷണം നടക്കണമെങ്കില്‍ ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് ശ്രീനിവാസന്‍ മാറി നില്‍ക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ശ്രീനിവാസന്‍ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു. എന്നാല്‍ അധ്യക്ഷസ്ഥാനത്തു നിന്ന് തന്നെ പുറത്താക്കാനാവില്ളെന്ന് ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
സുപ്രീംകോടതി പരാമര്‍ശത്തിനു പിന്നാലെ മുന്‍ താരങ്ങളും ഭാരവാഹികളും അടക്കമുള്ളവര്‍ ശ്രീനിവാസനെതിരെ നിലപാട് കര്‍ക്കശമാക്കിയിരുന്നു.  ബി.സി.സി.ഐയിലെ അഞ്ചു വൈസ് പ്രസിഡന്‍റുമാരില്‍ ശിവലാല്‍ യാദവ്, രവി സാവന്ത്, ചിത്രക് മിത്ര എന്നീ മൂന്നുപേരും ശ്രീനിവാസനെതിരെ ചൊവ്വാഴ്ച തന്നെ പരസ്യമായി രംഗത്തത്തെിയിരുന്നു. മുന്‍ താരങ്ങളായ മൊഹീന്ദര്‍ അമര്‍നാഥ്, ബിഷന്‍ സിങ് ബേദി, രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് കിഷോര്‍ രുങ്ദ എന്നിവരും ശ്രീനിവാസനെതിരെ രംഗത്തത്തെിയിരുന്നു.

ഇല്ലായ്മകളില്‍ ഓടിത്തളര്‍ന്ന് ഫയര്‍ ഫോഴ്സ്

Posted: 26 Mar 2014 11:11 PM PDT

തൃശൂര്‍: ജില്ലയിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ നഗരത്തിലും പരിസരങ്ങളിലും തീ പടരുമ്പോള്‍ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ നട്ടം തിരിയുകയാണ്. ബുധനാഴ്ചയുണ്ടായ തീപിടിത്തങ്ങളിലും അപകടങ്ങളിലും ഓടി എത്താന്‍ കഴിയാതെ ഫയര്‍ഫോഴ്സ് നന്നേ വിയര്‍ത്തു.
തൃശൂരിലെ ഫയര്‍ഫോഴ്സില്‍  വാട്ടര്‍ലോറിയും ആംബുലന്‍സും കേടായി കിടക്കുന്നത് ഇവരുടെ ജോലിയെ ഏറെ ബാധിച്ചിട്ടുണ്ട്. ബുധനാഴ്ച വില്ലടത്ത് കിണറ്റില്‍ വീണയാളെ കരക്ക് കയറ്റിയെങ്കിലും ആംബുലന്‍സ് ഇല്ലാതെ ഏറെ പ്രയാസപ്പെട്ടു.
ഉടന്‍ തന്നെ ചൂലിശേരിയില്‍ ഉണ്ടായ വെടിക്കെട്ട് അപകട സ്ഥലത്തേക്ക് ഒരു യൂനിറ്റ് പോയി. രണ്ടാമത്തെ യൂനിറ്റിനെ വടക്കാഞ്ചേരിയില്‍ നിന്ന് വിളിച്ചെത്തിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇതേ സമയം പുല്ലഴി ലക്ഷ്മി മില്ലില്‍ പുല്ലിന് തീ പിടിച്ചത് അണക്കാനും ഇവര്‍ തന്നെപോയി.
പറവട്ടാനിയിലെ വൃദ്ധസദനത്തിന് സമീപത്തെ തീ പിടിത്തം നിയന്ത്രിക്കാനും കാര്‍ഷിക സര്‍വകലാശാലയിലെ തീപിടിത്തം നിയന്ത്രിക്കാനും തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ബി.എസ്.എഫില്‍ ഉണ്ടായ തീപിടിത്തത്തിനും തൃശൂരില്‍ നിന്നുള്ള യൂനിറ്റ് തന്നെയാണ് പോകാനുണ്ടായിരുന്നത്.
രാത്രി ഏഴ് വരെ നിന്ന് തീയണച്ച ശേഷം നഗരത്തില്‍ എത്തിയപ്പോഴേക്കും മാര്‍ത്ത് മറിയം വലിയ പള്ളിയുടെ സമീപത്തെ ചാര്‍ളി ജോണിന്‍െറ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ തീ പിടിത്തമുണ്ടായത് അണക്കാന്‍ അവിടേക്ക് തിരിച്ചു.
 ഇവിടെ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഈ തിരക്കുകള്‍ക്കിടയില്‍ ദയ ആശുപത്രിക്ക് സമീപം പുല്ലിന് തീപിടിച്ചത് അണക്കാന്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നാണ് യൂനിറ്റുകള്‍ എത്തിയത്.
കുന്നംകുളത്തും പുതുക്കാടും ഗുരുവായൂരുമെല്ലാം ഓരോ യൂനിറ്റുകള്‍ മാത്രമാണ് ഉള്ളത്. തൃശൂരിലെ ആംബുലന്‍സും വാട്ടര്‍ലോറിയും പണിമുടക്കിയിട്ട് മാസം കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ലാലൂരിലെ തീയണക്കാനുള്ള ശ്രമത്തിലായിരുന്നു.
ലീഡിങ് ഫയര്‍മാന്‍ അനില്‍, സ്റ്റേഷന്‍ ഓഫിസര്‍ ലാസര്‍, അസി. സ്റ്റേഷന്‍ ഓഫിസര്‍മാരായ മുരളി, ജോര്‍ജ്, ഫയര്‍മാന്‍ന്മാരായ നൗഷാദ്, അന്‍സദ്, വിനൂപ്, ഹോംഗാഡ്മാരായ ബാബു, ഏല്യാസ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

കടല്‍ക്കൊല കേസ്: വിചാരണയുമായി സഹകരിക്കില്ളെന്ന് ഇറ്റലി

Posted: 26 Mar 2014 10:51 PM PDT

Image: 

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസിലെ വിചാരണയുമായി സഹകരിക്കിലല്ളെന്ന് ഇറ്റലി. പ്രതികളായ നാവികരുടെ വിചാരണ വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ് ഇറ്റലി നിലപാട് വ്യക്തമാക്കിയത്. വിചാരണ വേണ്ടെന്ന  മുന്‍നിലപാടില്‍ മാറ്റമില്ളെന്ന് ഇറ്റാലിയന്‍ നയതന്ത്രപ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തുര അറിയിച്ചു.

വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന വിചാരണയില്‍ ഇറ്റാലിയന്‍ പ്രതിനിധി ഹാജരാകില്ളെന്നും  കേസില്‍ അന്താരാഷ്ട്ര സമൂഹത്തിന്‍്റെ പിന്തുണ തേടുമെന്നും മിസ്തുര വ്യക്തമാക്കി.  ഇറ്റാലിയന്‍ പാര്‍ലമെന്‍്റ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നാവികരുടെ വിചാരണയുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നിലപാട് നിഷേധാത്മകമാണെന്ന് ഇറ്റലി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് നീട്ടിക്കൊണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് ഇറ്റലി നയതന്ത്ര പ്രതിനിധിയെ നേരത്തെ പിന്‍വലിച്ചിരുന്നു.
2012 ഫെബ്രുവരിയിലാണ് കേരള തീരത്ത് ഇറ്റാലിയന്‍ നാവികര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. കേസിലെ പ്രതികളായ ലെസ്റ്റോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണ്‍ എന്നിവര്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണുള്ളത്.

മുളങ്ങ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; മരണം എട്ടായി

Posted: 26 Mar 2014 10:46 PM PDT

Image: 

തൃശൂര്‍: പുതുക്കാട് മുളങ്ങില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം എട്ടായി. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ ബംഗാള്‍ സ്വദേശി ബാപ്പുവാണ് (28) ഇന്ന് രാവിലെ മരിച്ചത്. സാരമായി പൊള്ളലേറ്റ ഒമ്പതു പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മുളങ്ങിലെ കൊറ്റിക്കല്‍ സലീഷിന്‍്റെ ഉടമസ്ഥതയിലുള്ള സ്വര്‍ണാഭരണ നിര്‍മ്മാണശാലയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ആഭരണം വിളക്കുവാന്‍ ഉപയോഗിക്കുന്ന നോസില്‍ ഘടിപ്പിച്ചുള്ള രണ്ട് കിലോയുള്ള ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.അപകടത്തില്‍ ഒരാള്‍ സംഭവ സ്ഥലത്തുവെച്ചും മറ്റുള്ളവര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥി ഉപരോധം

Posted: 26 Mar 2014 10:44 PM PDT

Subtitle: 
ടാങ്കുകളില്‍ നിറക്കുന്നത് മലിനജലം

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍വകലാശാല പെരിയ കാമ്പസില്‍ കുടിവെള്ള പ്രശ്നത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറുടെ ചുമതലയുള്ള പ്രഫ. ജേക്കബ് ചാക്കോയെ ഉപരോധിച്ചു. കേന്ദ്ര സര്‍വകലാശാല പെരിയ കാമ്പസിലും വിദ്യാര്‍ഥിനികളുടെ ഹോസ്റ്റലിലുമാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്.
ഇവിടെ മലിനജലമാണ് ടാങ്കുകളില്‍ നിറക്കുന്നത്. ഇതിനെതിരെ നിരവധി തവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.
ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ഉപരോധം നടത്തിയത്. ഉപരോധത്തെ തുടര്‍ന്ന് പ്രഫ. ജേക്കബ് ചാക്കോയും വിദ്യാര്‍ഥി പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തി.
കുടിവെള്ള പ്രശ്നം ഉടന്‍ പരിഹരിക്കാമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ഉപരോധം അവസാനിപ്പിച്ചത്.

സൂര്യാഘാതത്തിനെതിരെ ജാഗ്രത പാലിക്കണം -ഡി.എം.ഒ

Posted: 26 Mar 2014 10:31 PM PDT

Subtitle: 
സൂര്യാഘാതമേറ്റവരെ ഉടന്‍ ഡോക്ടറുടെ അടുത്ത് എത്തിക്കണം

കണ്ണൂര്‍:  ഏപ്രില്‍, മേയ് മാസങ്ങളില്‍  ചൂട് വര്‍ധിക്കാനിടയുള്ളതിനാല്‍ സൂര്യാഘാതത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍  ഡോ. കെ.ജെ. റീന അറിയിച്ചു.
വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത വേഗതയിലുള്ള നാഡിമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, ബോധക്ഷയം തുടങ്ങിയവയാണ്      സൂര്യാഘാതത്തിന്‍െറ ലക്ഷണങ്ങള്‍.
സൂര്യാഘാതത്തേക്കാള്‍ കൂറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം.  കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അവസ്ഥയാണിത്.  
ശക്തിയായ വിയര്‍പ്പ്, ഓക്കാനവും ഛര്‍ദിയും, ബോധം കെട്ടുവീഴല്‍ തുടങ്ങിയവയാണ് ഇതിന്‍െറ പ്രാരംഭ ലക്ഷണങ്ങള്‍.  ശരീരം തണുത്ത അവസ്ഥയിലും നാഡിമിടിപ്പ് ശക്തി കുറഞ്ഞ് വേഗത്തിലുള്ളതും ശ്വസനനിരക്ക് വര്‍ധിച്ച തോതിലുമായിരിക്കും.  ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ താപശരീര ശോഷണം സൂര്യാഘാതത്തിന്‍െറ അവസ്ഥയിലേക്ക് മാറിയേക്കാം.  ജോലി ചെയ്തുകൊണ്ടിരിക്കുന്ന വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക, വിശ്രമം നല്‍കുക, തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, വീശുക, ഫാന്‍, എ.സി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക, ധാരാളം വെള്ളം കുടിക്കുക, ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കുക, കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക എന്നിവയാണ് സൂര്യാഘാതമേറ്റവര്‍ക്ക് പ്രാഥമിക ശൂശ്രൂഷയില്‍ ചെയ്യേണ്ടത്.   കഴിയുന്നതും വേഗം ഡോക്ടറുടെ അടുത്ത് എത്തിക്കേണ്ടതുമാണ്.  സൂര്യാഘാതം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍: ശുദ്ധജലം ധാരാളം  കുടിക്കുക, ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കൂടുമ്പോള്‍ 2-4 ഗ്ളാസ് വെള്ളം കുടിക്കുക. ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും നാരങ്ങാവെള്ളവും കുടിക്കണം.  ജോലിസമയം ക്രമീകരിക്കല്‍, അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക, വെയിലത്ത് അധികനേരം ചെലവഴിക്കാതിരിക്കുക, വീടിനകത്ത് ധാരാളം വായു സമ്പര്‍ക്കം ഉണ്ടാക്കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.  സണ്‍ഗ്ളാസുകള്‍ ധരിക്കുന്നത് കണ്ണിന് ഗുണകരമാണ്.

Wednesday, March 26, 2014

പാകിസ്താനെ സഹായിക്കുന്നത് മൂന്ന് എ.കെകള്‍ -മോദി Madhyamam News Feeds

പാകിസ്താനെ സഹായിക്കുന്നത് മൂന്ന് എ.കെകള്‍ -മോദി Madhyamam News Feeds

Link to

പാകിസ്താനെ സഹായിക്കുന്നത് മൂന്ന് എ.കെകള്‍ -മോദി

Posted: 26 Mar 2014 12:54 AM PDT

Image: 

ശ്രീനഗര്‍: പാകിസ്താനെ സഹായിക്കുന്നത് മൂന്ന് എ.കെകളാണെന്ന് ബി.ജെ.പി നേതാവ് നരേന്ദ്ര മോദി. എ.കെ 47  തോക്കാണ് അതില്‍ ഒന്നാമത്തെത്. രണ്ടമത്തെത്  പ്രതിരോധ മന്ത്രി എ.കെ ആന്‍റണിയാണ്. അദ്ദേഹം പാര്‍ലമെന്‍റില്‍ പറഞ്ഞത് ഇന്ത്യന്‍  പട്ടാളക്കാരെ വധിച്ചത് പാകിസ്താന്‍ യൂനിഫോമിട്ട് വന്നവരെന്നാണ്. മൂന്നാമത്തെത് എ.കെ 49 ആയ അരവിന്ദ് കെജ്രിവാളാണ്. അദ്ദേഹത്തിന്‍െറ കൂടെയുള്ളയാള്‍ പറയുന്നത് കാശ്മീരില്‍ ഹിതപരിശോധന നടത്തണമെന്നാണെന്നും മോദി പറഞ്ഞു. ജമ്മുവില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഇന്ത്യയിലെ യുവാക്കള്‍ക്ക് വേണ്ടത് ജോലിയാണെന്ന് ബി.ജെ.പി പറയുമ്പോള്‍ മറ്റുള്ളവര്‍ പറയുന്നത് മതേതരത്വം അപകടത്തിലാണെന്നാണ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറയുമ്പോള്‍ അവര്‍ വീണ്ടും പറയുന്നത് ആദ്യം മതേതരത്വത്തെ കുറിച്ച് പറയണമെന്നാണെന്നും മോദി വ്യക്തമാക്കി.

 

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിക്ക് ജയം

Posted: 26 Mar 2014 12:32 AM PDT

Image: 
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ നഗര പോരാട്ടത്തില്‍ സിറ്റിക്ക് ജയം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്‍െറ ജയവുമായാണ് സിറ്റി കേമത്തം കാണിച്ചത്. കളിയുടെ ഒന്നാം മിനിറ്റില്‍ തന്നെ എഡിന്‍ സെകോയിലൂടെ വലകുലുക്കിയ സിറ്റി രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ കൂടി അടിച്ചു. സെകോ ഇരട്ട ഗോള്‍ നേടിയപ്പോള്‍ യായാ ടുറെയുടെ വകയായിരുന്നു മൂന്നാം ഗോള്‍. 
തുടര്‍തോല്‍വികള്‍ക്കൊടുവില്‍ ഇംഗ്ളണ്ടിലും യൂറോപിലും ജയിച്ചു നില്‍ക്കെയാണ് യുനൈറ്റഡ് വീണ്ടും തോറ്റത്. പോയന്‍റ് പട്ടികയില്‍ ചെല്‍സിക്കു പിന്നില്‍ (69) സിറ്റി രണ്ടാം സ്ഥാനക്കാരായി (66). ലിവര്‍പൂള്‍ (65) മൂന്നും, ആഴ്നല്‍ (63) നാലും സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ആഴ്നലിനെ സ്വാന്‍സീ സിറ്റി 2-2ന് സമനിലയില്‍ തളച്ചു. 

ലാലൂര്‍ മാലിന്യ സംസ്കരണം രണ്ടുവര്‍ഷമായിട്ടും എങ്ങുമെത്തിയില്ല

Posted: 26 Mar 2014 12:25 AM PDT

Subtitle: 
മഴ തുടങ്ങിയാല്‍ മാലിന്യം വേര്‍തിരിക്കുന്നത് ദുഷ്കരമാകും

തൃശൂര്‍: ലാലൂരില്‍ മാലിന്യത്തിന് അടിക്കടി തീപിടിക്കുന്നത് വര്‍ധിക്കുമ്പോഴും സംസ്കരണകാര്യത്തില്‍ കോര്‍പറേഷന്‍ പദ്ധതികള്‍ പാതിവഴിയില്‍. രണ്ടുവര്‍ഷമായി സംസ്കരണം സംബന്ധിച്ച് ‘ആലോചനകള്‍’ നടത്തിയതു മാത്രമാണ് ഏക മുന്നേറ്റം. ലാലൂരിലെ മാലിന്യമണ്ണില്‍ നിന്ന് പ്ളാസ്റ്റിക് വേര്‍തിരിച്ച് കത്തിക്കാനുള്ള പുതിയ പദ്ധതിയാണ് ഇപ്പോള്‍ കോര്‍പറേഷന്‍ പരിഗണനയില്‍. നാലര ഏക്കറുള്ള ട്രഞ്ചിങ് മൈതാനി 50 സെന്‍റ് സ്ഥലം വീതമുള്ള പ്ളോട്ടുകളാക്കി ഇന്‍സിനേറ്റര്‍ ഉപയോഗിച്ച് കത്തിച്ചുകളയാനാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നതെന്ന് മേയര്‍ രാജന്‍ ജെ. പല്ലന്‍ പറയുന്നു. മാലിന്യം സംസ്കരിച്ച് വളമാക്കുന്നത് എങ്ങുമെത്താത്തതിനാലാണ്  പുതിയ പദ്ധതി.
നേരത്തെ മാലിന്യങ്ങള്‍ കോള്‍ബണ്ട് നിര്‍മാണത്തിന് ഉപയോഗിക്കാനുള്ള പദ്ധതി പാതിവഴിയില്‍ അവസാനിപ്പിച്ചിരുന്നു. ഇതത്തേുടര്‍ന്ന് ഒരുവര്‍ഷത്തോളം മാലിന്യത്തിന്‍െറ കാര്യത്തില്‍ ഒരുനടപടിയും ഉണ്ടായില്ല. പുതിയ മേയര്‍ ചുമതലയേറ്റതോടെയാണ് വീണ്ടും മാലിന്യനീക്കം സംബന്ധിച്ച് ആലോചന നടന്നത്. 2012ലെ അഗ്നിബാധക്കുശേഷം കഴിഞ്ഞ വര്‍ഷവും ലാലൂര്‍ മാലിന്യത്തില്‍ തീ വീണിരുന്നു. ഫയര്‍ഫോഴ്സിന്‍െറ സംയോജിതമായ ഇടപെടല്‍ കൊണ്ടാണ് ഇത് ഗുരുതരമാകാതെ പോയത്. തീപിടിക്കാനുള്ള സാഹചര്യം വീണ്ടും ഉണ്ടാകുമെന്ന് മുന്നറിയിപ്പും ഉണ്ടായിരുന്നു. 2012ലേതിനു സമാനമായ അവസ്ഥയാണ് കഴിഞ്ഞ വെള്ളിയാഴ്ചയും മാലിന്യത്തിന് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായത്. പുതിയ പദ്ധതിക്ക് ലാലൂര്‍ മലിനീകരണവിരുദ്ധ സമരസമിതി പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. മഴ തുടങ്ങിയാല്‍ മാലിന്യം വേര്‍തിരിക്കുന്നത് ദുഷ്കരമാകും.
മാലിന്യം നീക്കാനുള്ള പതിയ പദ്ധതി കൗണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയശേഷം തുടര്‍ നടപടിയെടുക്കുമെന്നാണ് മേയറുടെ വിശദീകരണം. മണ്ണ് നീക്കം ചെയ്യുന്നതോടെ ലാലൂരില്‍ ട്രഞ്ചിങ് ഗ്രൗണ്ടായ നാലരയേക്കര്‍ സ്ഥലം കൃഷി ഭൂമിയാക്കാനും പദ്ധതിയുണ്ട്. ഇത് കുടുംബശ്രീയെ ഏല്‍പിക്കാനാണ് തീരുമാനം. ലാലൂരിലെ മാലിന്യ പ്രദേശം കൃഷി ഭൂമിയാക്കാനുള്ള പദ്ധതികളെ പിന്തുണക്കുന്നതായി ലാലൂര്‍ മലിനീകരണവിരുദ്ധ സമരസമിതി ചെയര്‍മാന്‍ ടി.കെ. വാസു വ്യക്തമാക്കി.  നേരത്തെ ലാലൂരിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ പണം ഇതിനായി ചെലവഴിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നിര്‍വഹണം ലാംപ്സ് പദ്ധതി ഓഫിസര്‍ ജഗദീഷ്കുമാറിനെ ഏല്‍പിക്കും. ഈ പദ്ധതിയെങ്കിലും പ്രവര്‍ത്തനം തുടങ്ങി മാലിന്യം നീങ്ങുമെന്ന പ്രതീക്ഷയിലാണ് ലാലൂര്‍ നിവാസികള്‍.

വാട്ടര്‍ അതോറിറ്റിയുടെ വിതരണം നിലച്ചു; പാമ്പനാറ്റില്‍ ജലക്ഷാമം രൂക്ഷം

Posted: 26 Mar 2014 12:05 AM PDT

Subtitle: 
മൂന്നാം തവണയാണ് മോട്ടോര്‍ തകരാറിലാകുന്നത്

പീരുമേട്: വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയതോടെ പാമ്പനാറ്റില്‍ നാട്ടുകാര്‍ ദുരിതത്തിലായി. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാം തവണയാണ് മോട്ടോര്‍ തകരാറിലായതിനെ തുടര്‍ന്ന് പാമ്പനാര്‍ മേഖലയില്‍ കുടിവെള്ള വിതരണം മുടങ്ങുന്നത്.
കല്ലാറ്റിലെ പമ്പ്ഹൗസില്‍നിന്നാണ് പമ്പിങ് നടത്തുന്നത്. പാമ്പനാര്‍ ടൗണ്‍, കല്ലാര്‍ സേവനാലയം വളവ്, ചിദംബരം വളവ്, മുക്കര്‍ത്താന്‍ വളവ്, കുമാരപുരം കോളനി എന്നിവിടങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ഇതോടെ കുടിവെള്ളമില്ലാതെ ക്ളേശിക്കുകയാണ്.
തുടര്‍ച്ചയായി മോട്ടോര്‍ തകരാറിലായി കുടിവെള്ള വിതരണം തടസ്സപ്പെടുമ്പോഴും അടിയന്തര നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം ശക്തമായി.
മോട്ടോറിന്‍െറ തകരാര്‍ പരിഹരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.നിരന്തരമായി മോട്ടോര്‍ തകരാറിലാകുന്നതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കുടിവെള്ള വിതരണം നിലച്ചതിനാല്‍ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും വീട്ടുകളും വെള്ളം വിലയ്ക്ക് വാങ്ങിയാണ് ഉപയോഗിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല -അഴഗിരി

Posted: 26 Mar 2014 12:01 AM PDT

Image: 

ചെന്നൈ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ളെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കരുണാനിധിയുടെ മൂത്ത മകനുമായ എം.കെ അഴഗിരി. എന്നാല്‍ തന്നെ പുറത്താക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അഴഗിരി വ്യക്തമാക്കി.

ഡി.എം.കെ ഇപ്രാവശ്യം രണ്ട് സീറ്റിലെങ്കിലും വിജയിച്ചാല്‍ വലിയ കാര്യം തന്നെയൊണ്. സ്റ്റാലിന്‍ ഡി.എം.കെയുടെ പ്രസിഡന്‍റാകുന്നത് തനിക്ക് വിഷയമല്ളെന്നും അഴഗിരി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞദിവസമാണ് അഴഗിരിയെ ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയത്. അഴഗിരി ബി.ജെ.പിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഡി.എം.ഡി.കെയുമായി സഖ്യമുണ്ടാക്കാനുള്ള ഡി.എം.കെ ട്രഷററും സഹോദരനുമായ സ്റ്റാലിന്‍െറ നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്നതിനായിരുന്നു അഴഗിരിയെ സസ്പെന്‍ഡ് ചെയ്തത്.

25,639 കന്നിവോട്ടര്‍മാര്‍; ലോക്സഭ മണ്ഡലത്തില്‍ മൊത്തം 13,23,906 പേര്‍

Posted: 25 Mar 2014 11:44 PM PDT

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ  മണ്ഡലത്തില്‍ പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരം 13,23,906 വോട്ടര്‍മാര്‍. കന്നിവോട്ടര്‍മാര്‍ 25,639 പേര്‍. സര്‍വീസ് വോട്ടര്‍മാര്‍ 6055 പേര്‍. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ നിയമസഭ  മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നീ നിയമസഭ  മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോക്സഭ  മണ്ഡലം.
സര്‍വീസ് വോട്ടര്‍മാര്‍ ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയിലെ അഞ്ച് ലോക്സഭ  മണ്ഡലങ്ങളില്‍ 9,83,566 വോട്ടര്‍മാരും പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയമസഭ  മണ്ഡലങ്ങളില്‍ 3,40,340 വോട്ടര്‍മാരുമുണ്ട്. ലോക്സഭ  മണ്ഡലത്തില്‍ 6,92,411 വനിത വോട്ടര്‍മാരും 6,31,495 പുരുഷവോട്ടര്‍മാരുമുണ്ട്. ആറന്മുള നിയോജക മണ്ഡലത്തിലാണ് വനിത വോട്ടര്‍മാര്‍ കൂടുതല്‍ - 1,14,487 പേര്‍. അടൂര്‍ - 1,07,363, തിരുവല്ല - 1,05,596, കോന്നി - 99,499, റാന്നി - 94,271, പൂഞ്ഞാര്‍ - 85,992, കാഞ്ഞിരപ്പള്ളി - 85,203 എന്നിങ്ങനെയാണ് മറ്റ് നിയമസഭ  മണ്ഡലങ്ങളിലെ വനിത വോട്ടര്‍മാരുടെ എണ്ണം. പുരുഷ വോട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ ആറന്മുള നിയമസഭ മണ്ഡലത്തിലാണ് - 99,748 പേര്‍. അടൂര്‍ -93,924, തിരുവല്ല -93,795, കോന്നി -88,067, റാന്നി -86,816, പൂഞ്ഞാര്‍ -86,567, കാഞ്ഞിരപ്പള്ളി - 82,578 എന്നിങ്ങനെയാണ് മറ്റ് നിയമസഭ  മണ്ഡലങ്ങളിലെ പുരുഷ വോട്ടര്‍മാരുടെ എണ്ണം. അടൂര്‍ നിയമസഭ  മണ്ഡലത്തിലാണ് സര്‍വീസ് വോട്ടര്‍മാര്‍ കൂടുതല്‍ - 1522. കോന്നി - 1416, ആറന്മുള - 1367 എന്നീ നിയോജക മണ്ഡലങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കാഞ്ഞിരപ്പള്ളി - 289, പൂഞ്ഞാര്‍ - 202, തിരുവല്ല - 818, റാന്നി - 441 എന്നിങ്ങനെയാണ് മറ്റ് നിയമസഭ  മണ്ഡലങ്ങളിലെ സര്‍വീസ് വോട്ടര്‍മാരുടെ എണ്ണം. സര്‍വീസ് വോട്ടര്‍മാര്‍ ഉള്‍പ്പെടാതെ, നിയമസഭ  മണ്ഡലങ്ങള്‍, ആകെ വോട്ടര്‍മാര്‍, പുരുഷ വോട്ടര്‍മാര്‍ വനിത വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍ - കാഞ്ഞിരപ്പള്ളി: 1,67,492, 82,382, 85,110, പൂഞ്ഞാര്‍: 1,72,357, 86,430, 85,927, തിരുവല്ല: 1,98,573, 93,236, 1,05,337, റാന്നി: 1,80,646, 86,493, 94,153, ആറന്മുള: 2,12,868, 98,829, 1,14,039, കോന്നി: 1,86,150, 87,052, 99,098, അടൂര്‍: 1,99,765, 92,781, 1,06,984.
 

മീനച്ചിലിന്‍െറ മനമറിഞ്ഞ് ജോസ് കെ. മാണി

Posted: 25 Mar 2014 11:39 PM PDT

പാലാ: ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ഭാഗമായ മണ്ഡലം പര്യടനത്തിന് പാലാ മണ്ഡലത്തില്‍ രണ്ടാംദിവസവും ആവേശോജ്ജ്വല സ്വീകരണം.
ചൊവ്വാഴ്ച രാവിലെ മീനച്ചില്‍ പഞ്ചായത്തിലെ പാറപ്പള്ളി പാട്ടുപാറ ജങ്ഷനില്‍ ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എലിക്കുളം, കൊഴുവനാല്‍, മുത്തോലി, പാലാ നഗരസഭ, കരൂര്‍, രാമപുരം എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
ഓരോ ജങ്ഷനിലും വാദ്യമേളങ്ങളുടെയും കുരുത്തോലത്തോരണത്തിന്‍െറയും മാലകളുടെയും അകമ്പടിയോടെ ജനക്കൂട്ടം സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ കാത്തു നിന്നിരുന്നു.
പൈക, മല്ലികശേരി, ചേര്‍പ്പുങ്കല്‍ ജങ്്ഷന്‍ വഴി മുത്തോലിയിലെ കടപ്പാട്ടൂരിലെത്തിയ പര്യടന വാഹനത്തെ ആവേശത്തോടെയാണ് ജനം സ്വീകരിച്ചത്.  മരിയന്‍ സെന്‍റര്‍ ജങ്ഷനില്‍ പാലാ നഗരസഭ അധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍െറയും നഗരസഭ അംഗങ്ങളുടെയും നേതൃത്വത്തില്‍ ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു.
അന്തിനാട് വഴി രാമപുരം പഞ്ചായത്തില്‍ എത്തിയ പര്യടനം രാത്രി വൈകി ചക്കാമ്പുഴയില്‍ സമാപിച്ചു.
ബുധനാഴ്ച പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ പ്രവേശിക്കും. രാവിലെ എട്ടിന് അയര്‍ക്കുന്നം പഞ്ചായത്തിലെ ഒറവക്കലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അയര്‍ക്കുന്നം പഞ്ചായത്തിലെ പൂതിരി, അയര്‍ക്കുന്നം, അമയന്നൂര്‍, അകലക്കുന്നം എന്നിവിടങ്ങളില്‍ തുറന്ന ജീപ്പില്‍ പര്യടനം നടത്തും.
പാറപ്പുറം, പുളിഞ്ചോട്, ഇളപ്പാനി, മണ്ണൂര്‍പള്ളി,പാദുവ, മറ്റപ്പള്ളി, മഞ്ഞാമറ്റം, പങ്ങട, പാറാമറ്റം, മണര്‍കാട്, പറമ്പൂക്കര, കോട്ടപ്പുറം, പായിപ്പൊടി, വലേമറ്റം, മണര്‍കാട്കവല എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി രാത്രി വൈകി മണര്‍കാട് പഞ്ചായത്തില്‍ അവസാനിക്കും.
വ്യാഴാഴ്ച പാമ്പാടി, മീനടം പഞ്ചായത്തുകളിലാണ് പര്യടനം.

സൈനുദ്ദീന്‍ വധം: ആറു പ്രതികള്‍ക്കും ജീവപര്യന്ത്യം

Posted: 25 Mar 2014 11:34 PM PDT

Image: 

കൊച്ചി: കണ്ണൂര്‍ ഇരിട്ടിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ പാറക്കണ്ടം കുനിയില്‍ സൈനുദ്ദീന്‍ കൊല്ലപ്പെട്ട കേസില്‍ ആറു പ്രതികള്‍ക്ക് ജീവപര്യന്തം. 50,000 രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു. എറണാകുളം പ്രത്യകേ സി.ബി.ഐ കോടതിയുടേതാണ് വിധി. കുറ്റവാളികളായ ഒന്നാം പ്രതി നിജില്‍, രണ്ടാം പ്രതി കെ. പി. ബിജു, മൂന്നാം പ്രതി പി.പി. റിയാസ്, നാലാം പ്രതി ബിനീഷ്, അഞ്ചാം പ്രതി എ. സുമേഷ്, ഒമ്പതാം പ്രതി പി. പി. ബഷീര്‍ എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

ഇരിട്ടി കക്കയങ്ങോട് കുനിയില്‍ സൈനുദ്ദീന്‍ 2008 ജൂണ്‍ 23നാണ് കൊല്ലപ്പെട്ടത്. സംഭവ ദിവസം കക്കയങ്ങോട്ടെ സുഹൃത്തിന്‍െറ ഇറച്ചിക്കടയില്‍ നില്‍ക്കവെയാണ് ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്. രക്ഷപ്പെടാനായി കടയില്‍നിന്ന് ഇറങ്ങി ഓടിയെങ്കിലും പിന്തുടര്‍ന്ന അക്രമികള്‍ സമീപത്തെ ലെക്സി കോംപ്ളക്സിലെ ഒന്നാം നിലയില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിന് പിന്നിലടക്കം 14 മാരക മുറിവുകളേറ്റാണ് സൈനുദ്ദീന്‍ മരിച്ചത്. എന്‍.ഡി.എഫ് -സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനിന്ന ശത്രുതയുടെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം.

നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികള്‍ കുടിവെള്ളത്തിന് നെട്ടോട്ടത്തില്‍

Posted: 25 Mar 2014 11:28 PM PDT

Subtitle: 
കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് നാല് മാസം

നെല്ലിയാമ്പതി: കുടിവെള്ള പദ്ധതികള്‍ നിശ്ചലമായതോടെ നെല്ലിയാമ്പതി മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. എസ്റ്റേറ്റുകളിലെ തൊഴിലാളി കുടുംബങ്ങളാണ് ഇതുമൂലം പൊറുതിമുട്ടുന്നത്. സീതാര്‍കുണ്ട് ഊത്തുക്കുടി ഭാഗത്ത് ചന്ദ്രാമല എസ്റ്റേറ്റ് ഡിവിഷനിലെ തൊഴിലാളികള്‍ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് നാല് മാസമായെങ്കിലും നന്നാക്കാനുള്ള ശ്രമം തുടങ്ങിയിട്ടില്ല. പത്ത് വര്‍ഷം മുമ്പാണ് ജലക്ഷാമം രൂക്ഷമായ ഇവിടെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി സര്‍ക്കാര്‍ കുടിവെള്ള പദ്ധതി ആരംഭിച്ചത്. കൊക്കര്‍ണിയും പമ്പിങ് മെഷീനും ഉപയോഗിച്ച് വേനല്‍ക്കാലത്ത് പ്രദേശവാസികള്‍ക്ക് മുഴുവന്‍ ഗുണകരമാവും വിധം ജലവിതരണം നടത്താന്‍ മുമ്പ് സാധിച്ചിരുന്നു. നൂറോളം എസ്റ്റേറ്റ് തൊഴിലാളി കുടുംബങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. പഞ്ചായത്തിന്‍െറ അധീനതയിലുള്ള ഈ കുടിവെള്ള പദ്ധതി നവീകരിക്കണമെന്ന് മാസങ്ങള്‍ക്ക് മുമ്പുതന്നെ തൊഴിലാളി കുടുംബങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. ചന്ദ്രാമല എസ്റ്റേറ്റില്‍നിന്ന് വരുന്ന പൈപ്പ് ലൈനിലെ വെള്ളമാണ് ഇപ്പോള്‍ ഇവര്‍ക്ക് ആശ്രയം. കുടുംബത്തിന് ദിവസത്തില്‍ മൂന്നോ, നാലോ കുടം മാത്രം ലഭിക്കുന്ന വെള്ളം ഇവരുടെ ആവശ്യങ്ങള്‍ക്ക് പര്യാപ്തവുമല്ല. പമ്പിങ് മെഷീന്‍ നന്നാക്കിയാല്‍ പദ്ധതി പ്രവര്‍ത്തന സജ്ജമാവും.
ചന്ദ്രാമല എട്ടാം നമ്പര്‍ പാടികയിലെ ഏഴ് കുടുംബങ്ങള്‍ ജലത്തിനായി വളരെയധികം ദുരിതമനുഭവിക്കുന്നു. ചന്ദ്രാമലയില്‍ ജോലിക്കാരായ ഇവര്‍ക്ക് പഞ്ചായത്തിന്‍െറയോ എസ്റ്റേറ്റിന്‍െറയോ കുടിവെള്ള പദ്ധതിയില്ല. സമീപത്തുള്ള ചെറിയ പാറമടയില്‍നിന്ന് കുഴല്‍ ഉപയോഗിച്ച് വെള്ളം ഊറ്റിയെടുത്താണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്.
പുലയമ്പാറയിലെ അര നൂറ്റാണ്ടോളം പഴക്കമുള്ള കുഴല്‍കിണറില്‍നിന്നാണ് അമ്പതോളം കുടുംബങ്ങളും തൊട്ടടുത്തുള്ള സ്വകാര്യ റിസോര്‍ട്ടുകളും വെള്ളം ശേഖരിക്കുന്നത്. ഇത് നവീകരിച്ചാല്‍ കൂടുതല്‍ ജലം ലഭിക്കുമെങ്കിലും ഇതിനുള്ള നടപടി സ്വീകരിക്കുന്നില്ല. ബ്ളോക്ക് പഞ്ചായത്തിന്‍െറ അധീനതയിലുള്ള ഈ കുഴല്‍കിണര്‍ മോട്ടോര്‍ ഘടിപ്പിച്ച് പുതുക്കിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി.
 

തിരൂരങ്ങാടി വില്ലേജ് ഓഫിസ് വളപ്പിന് ചുറ്റുമതില്‍ കെട്ടുന്നതിന് ഹൈകോടതി സ്റ്റേ

Posted: 25 Mar 2014 11:18 PM PDT

Subtitle: 
സര്‍ക്കാര്‍ മതില്‍കെട്ടാന്‍ നടപടി സ്വീകരിക്കുന്നതിനിടയിലാണ് സ്വകാര്യവ്യക്തി സ്റ്റേ സമ്പാദിച്ചത്

മലപ്പുറം: തിരൂരങ്ങാടി വില്ലേജ് ഓഫിസ് വളപ്പിന് വേലിയോ മതിലോ കെട്ടുന്നത് ഹൈകോടതി സ്റ്റേ ചെയ്തു. വില്ലേജ് ഓഫിസ് കെട്ടിടം സ്ഥിതി ചെയ്യുന്ന അഞ്ചുസെന്‍റ് സ്ഥലത്തില്‍നിന്ന് കെട്ടിടം ഒഴികെയുള്ള ഭൂമി തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതാവിന്‍െറ ബന്ധു ശ്രമം നടത്തുന്നത് സംബന്ധിച്ച് നേരത്തെ ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. ബാക്കി സ്ഥലം പാട്ടത്തിന് നല്‍കാന്‍ ലാന്‍റ് റവന്യു കമീഷണര്‍ക്ക് അപേക്ഷ നല്‍കിയ വ്യക്തി തന്നെയാണ് ഹൈകോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചത്.
കോണ്‍ഗ്രസ് നേതാവ് എം.എന്‍. കുഞ്ഞഹമ്മദ് ഹാജിയുടെ സഹോദരപുത്രി എം.എന്‍. മൈമൂനത്താണ് ഹൈകോടതിയില്‍ ഹര്‍ജി  നല്‍കിയത്. മാര്‍ച്ച് ആറിനാണ് ജഡ്ജി പി.എന്‍ രവീന്ദ്രന്‍ സ്റ്റേ അനുവദിച്ചത്.
വില്ലേജ് ഓഫിസിന്‍െറ വടക്കുവശത്തായി മൈമൂനത്ത് അടക്കം നാലുപേരുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തില്‍ നിന്ന് റോഡിലേക്ക് വഴിയില്ലെന്ന് കാണിച്ചാണ് വില്ലേജ് ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍െറ സ്ഥലം പാട്ടത്തിന് നല്‍കണമെന്ന ആവശ്യവുമായി ഇവര്‍ രംഗത്തുവന്നത്. ഇതുസംബന്ധിച്ച് നേരത്തെ  തിരൂരങ്ങാടി തഹസില്‍ദാര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. തഹസില്‍ദാര്‍  അപേക്ഷ നിരസിച്ചു. രണ്ടാമത്തെ അപേക്ഷയില്‍ ജില്ലാകലക്ടര്‍ തീരുമാനമെടുത്തിട്ടില്ല.
എന്നാല്‍, ഈ സ്ഥലം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചതായാണ് ജില്ലാ കലക്ടര്‍ നേരത്തെ പറഞ്ഞിരുന്നത്. മുന്‍ ജില്ലാ കലക്ടറും ഇപ്പോള്‍ ലാന്‍ഡ് റവന്യൂ കമീഷണറുമായ മോഹന്‍ദാസിന്‍െറ ഓഫിസ് വഴിയാണ് രണ്ടാമത്തെ അപേക്ഷ കലക്ടറേറ്റിലെത്തിയത്.  
വില്ലേജ് ഓഫിസ് ഭൂമി പാട്ടത്തിന്  ലഭിക്കാന്‍ പ്രയാസമാണെന്നറിഞ്ഞപ്പോഴാണ് ഇവര്‍ ഹൈകോടതിയെ സമീപിച്ചത്. തന്‍െറ കെട്ടിടത്തിലേക്ക് നിര്‍മാണ സാധനങ്ങളും മറ്റും കൊണ്ടുപോകാനുള്ള ഏകവഴി വില്ലേജ് ഓഫിസ് വളപ്പിലൂടെയാണെന്ന് ഇവര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കയായിരുന്നു. പൊതുമരാമത്ത് റോഡിലേക്ക് 2.20 മീറ്റര്‍ വീതിയുള്ള വഴി ഇവര്‍ക്ക് സ്വന്തമായുണ്ടെന്നിരിക്കെയാണ് മറ്റ് വഴികളില്ലെന്ന് കോടതിയെ ധരിപ്പിച്ചത്.  1927 മുതലുള്ള രേഖകളനുസരിച്ച് ഈ ഭൂമി വില്ലേജ് ഓഫിസിന്‍െറ പേരിലാണ്.
കെട്ടിടനിര്‍മാണചട്ടം ലംഘിച്ചും ഗ്രാമപഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ചുമാണ്വില്ലേജ് ഓഫിസിന് വടക്കുവശത്തെ ഭൂമിയില്‍ കെട്ടിടമുണ്ടാക്കിയത്. വില്ലേജ് ഓഫിസ് ഭൂമി ഇതുവരെ ആരും വഴിയായി ഉപയോഗിച്ചിട്ടില്ല. 2011 ലാണ് തൊട്ടടുത്ത ഭൂമി മൈമൂനത്തും മറ്റു ചിലരും ചേര്‍ന്നു വാങ്ങിയത്. ഈ ഭൂമി പാട്ടത്തിനു നല്‍കണമെന്ന് അപേക്ഷ നല്‍കിയതു തന്നെ ഭൂമിയില്‍ അവര്‍ക്കവകാശമില്ലെന്നതിന് തെളിവാണെന്ന് വില്ലേജ് അധികൃതര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
വില്ലേജ് ഓഫിസ് കെട്ടിടം മതില്‍കെട്ടി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിനിടയിലാണ് സ്വകാര്യവ്യക്തി അതിനെതിരെ ഹൈകോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചിരിക്കുന്നത്.
വില്ലേജ് ഓഫിസ് ഭൂമി മതില്‍കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ഡി.വൈ.എഫ്.ഐയും ഇവിടെ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.  
 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP