സ്വാഗതം
WELCOME

News Update..

Sunday, November 2, 2014

വിജിലന്‍സ് അന്വേഷണം: നിയമപരമായ നടപടി മാത്രമെന്ന് ഉമ്മന്‍ചാണ്ടി Madhyamam News Feeds

വിജിലന്‍സ് അന്വേഷണം: നിയമപരമായ നടപടി മാത്രമെന്ന് ഉമ്മന്‍ചാണ്ടി Madhyamam News Feeds

Link to

വിജിലന്‍സ് അന്വേഷണം: നിയമപരമായ നടപടി മാത്രമെന്ന് ഉമ്മന്‍ചാണ്ടി

Posted: 02 Nov 2014 12:25 AM PDT

Image: 

കോട്ടയം: മന്ത്രി കെ.എം. മാണിക്കെതിരായ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് നിയമപരമായ നടപടി മാത്രമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണത്തിന്‍െറ എല്ലാ വശങ്ങളും പരിശോധിക്കും. ആഭ്യന്തര മന്ത്രി ഇതുസംബന്ധിച്ച് വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍, മാണിക്കെതിരായ ആരോപണം ആരും വിശ്വസിക്കില്ളെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.

വിജിലന്‍സ് അന്വേഷണ പ്രഖ്യാപനത്തിലൂടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണു രമേശ് ചെന്നിത്തല നിര്‍വഹിച്ചതെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. ആരോപണത്തിന്‍െറ പേരില്‍ മാണി രാജിവെക്കേണ്ടതില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

ബാര്‍ വിഷയത്തില്‍ കോടതി ഇടപെടലുകള്‍ ജനാധിപത്യത്തിന്‍െറ ശക്തി കുറക്കുകയാണെന്നും പി.സി ജോര്‍ജ് വാര്‍ത്താലേഖകരോട് പറഞ്ഞു.

കള്ളപ്പണം തിരിച്ചുകൊണ്ടുവരും ^മോദി

Posted: 02 Nov 2014 12:09 AM PDT

Image: 

ന്യൂഡല്‍ഹി: കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണമായി ഒഴുകിയ രാജ്യത്തെ പാവങ്ങളുടെ ഒരോ ചില്ലി പൈസയും തിരിച്ചു കൊണ്ടുവരുമെന്നത് പ്രധാന സേവകനായ തന്‍്റെ ഉറപ്പാണെന്ന്  ‘മന്‍ കി ബാത്’ എന്ന റേഡിയോ പരിപാടിയില്‍ മോദി വ്യക്തമാക്കി. എത്രത്തോളം പണമാണ് വിദേശത്ത് രഹസ്യ നിക്ഷേപമായുള്ളതെന്ന്  സര്‍ക്കാറിനോ, കഴിഞ്ഞ സര്‍ക്കാറിനോ കൃത്യമായി അറിയില്ളെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ശരിയായ പാതയിലാണ് നീങ്ങുന്നത്. കഴിഞ്ഞ പ്രസംഗത്തില്‍ ഖാദിയുടെ ഉപഭോഗം വര്‍ധിപ്പിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. അതിനു ശേഷം ഖാദി ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ 125 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. സ്വച്ഛ് ഭാരത് അഭിയാന്‍ മിഷനില്‍ എല്ലാ പൗരന്‍മാരും പങ്കാളിയാകുന്നുവെന്നറിഞ്ഞതില്‍ അഭിമാനമുണ്ട്. ദീപാവലി സിയാച്ചിനിലെ ജവാന്‍മാരോടൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞു. രാജ്യത്തെ സംരക്ഷിക്കുന്ന ജവാന്‍മാരെ ഈ അവസരത്തില്‍ വീണ്ടും സല്യൂട്ട് ചെയ്യുകയാണ്. മയക്കുമരുന്നുപയോഗത്തെ കുറിച്ച് തനിക്ക് കത്ത് ലഭിച്ചിട്ടുണ്ട്. അടുത്ത പരിപാടി അതുമായി ബന്ധപ്പെട്ടായിരിക്കുമെന്നും മോദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ മന്‍ കി ബാതിലൂടെ പങ്കുവെച്ചതു വഴി തെളിയിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച ഉത്കണ്ഠയാണെന്നും മോദി പറഞ്ഞു. കാലാവസ്ഥ മാറുകയാണ്. ശൈത്യകാലം വന്നു കഴിഞ്ഞു. എല്ലാവരും നല്ല ഭക്ഷണം കഴിച്ച് ആരോഗ്യത്തോടെ ഇരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് മോദി പ്രഭാഷണം അവസാനിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ രണ്ടാമത് റേഡിയോ പ്രഭാഷണമാണിത്. ഒക്ടോബര്‍ മൂന്നിനാണ് 'മന്‍ കി ബാത്ത്' എന്ന് പേരിട്ട പ്രധനമന്ത്രിയുടെ റേഡിയോ സന്ദേശം ആദ്യമായി ആകാശവാണിയും ദൂരദര്‍ശനും തത്സമയം പ്രക്ഷേപണം ചെയ്തത്. മാസത്തില്‍ രണ്ടുതവണ റേഡിയോയിലൂടെ ജനങ്ങളുമായി സംവദിക്കുമെന്ന് മോദി ഉറപ്പു നല്‍കിയിരുന്നു.

 

റിട്ട. ഡെപ്യൂട്ടി തഹസില്‍ദാറുടെ കൊലപാതകം: പ്രതി അറസ്റ്റില്‍

Posted: 01 Nov 2014 11:57 PM PDT

കിളിമാനൂര്‍: റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ പുല്ലയില്‍ പേഴുവിള എം.എസ് പാലസില്‍ ഷൈലജയെ (57) തലക്കടിച്ച് കൊലപ്പെടുത്തുകയും ഭര്‍ത്താവും സ്വകാര്യ സ്വര്‍ണപ്പണയ പണമിടപാട് സ്ഥാപന ഉടമയുമായ വി. മോഹന്‍കുമാറിനെ (62) കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കൊടുവഴന്നൂര്‍ കണ്ണന്‍മുക്ക് ദിലീപ് ഭവനില്‍ ദിലീപ് (41) ആണ് അറസ്റ്റിലായത്.
ഒക്ടോബര്‍ ഒമ്പതിന് രാവിലെ 9.30നും 11നുമിടയിലാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ വിശദീകരണം ഇങ്ങനെ: മോഹന്‍കുമാറിന്‍െറ സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ പണയംവെക്കാന്‍ ദിലീപ് എത്താറുണ്ടായിരുന്നു. കഴിഞ്ഞ ഏഴിന് രാവിലെ എം.എസ് പാലസിലത്തെിയ ദിലീപ് 3000 രൂപ മോഹന്‍കുമാറിനോട് വായ്പ ചോദിച്ചു. എന്നാല്‍, സ്വര്‍ണം പണയം ഇനത്തില്‍ പണം അടയ്ക്കാനുള്ളതിനാല്‍ രൂപ തരാന്‍ കഴിയില്ളെന്ന് മോഹന്‍കുമാര്‍ അറിയിച്ചു. ആവശ്യം ആവര്‍ത്തിച്ചപ്പോള്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ടു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒമ്പതിന് രാവിലെ 10 ഓടെ പെണ്‍മക്കളുടെ രണ്ടു ജോടി കമ്മലുകള്‍ പണയം വെക്കാനത്തെി. വീട്ടിലെ ഓഫിസ് മുറിയില്‍ മോഹന്‍കുമാറിന് പിന്നാലെ ദിലീപും കയറി. പണമെടുക്കാന്‍ മോഹന്‍കുമാര്‍ മേശയിലേക്ക് കുനിഞ്ഞപ്പോള്‍ ചുറ്റികകൊണ്ട് തലയില്‍ ആഞ്ഞടിക്കുകയായിരുന്നു. തറയിലേക്ക് വീണ മോഹന്‍കുമാറിനെ ഒരിക്കല്‍ കൂടി തലക്കടിച്ചശേഷം പുറത്തിറങ്ങി. പിന്നീട് ഷൈലജയെയും ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. അഞ്ചോളം അടിയേറ്റ ഷൈലജയുടെ തല പൊട്ടിച്ചിതറി.
പിന്നീട് 60000 ത്തോളം രൂപയും ഒരുകിലോ സ്വര്‍ണവും കവര്‍ന്നു. ആക്രമണത്തിന് മുമ്പ് കൈയില്‍ രണ്ട് സോക്സുകള്‍ ധരിച്ചിരുന്നു. രക്തക്കറ പുരണ്ട ഷര്‍ട്ട് ഊരി ബാഗിലാക്കി മോഹന്‍കുമാറിന്‍െറ ഷര്‍ട്ട് ധരിച്ചാണ് രക്ഷപ്പെട്ടത്. വീടിന് പിന്നിലെ വയലിലൂടെ രക്ഷപ്പെട്ട ദിലീപ് ചെമ്മരത്തുമുക്കിന് സമീപം രാല്ലൂര്‍ക്കാവ് ക്ഷേത്രപരിസരത്തെ കാട്ടില്‍ ഒളിച്ചു. ആഭരണവും ആയുധവും പണവും ഇവിടെ സൂക്ഷിച്ചശേഷം രക്തക്കറ പുരണ്ട ഷര്‍ട്ട് കത്തിച്ചു. തുടര്‍ന്ന് കിളിമാനൂരിലത്തെി മദ്യപിച്ചശേഷം കൊലപാതകം നടന്ന വീട്ടില്‍ ഒന്നുമറിയാത്തവനെപ്പോലെ എത്തി. പിന്നീട് ആഭരണവും പണവും പണിതീരാത്ത വീടിന്‍െറ കക്കൂസിലെ ക്ളോസെറ്റില്‍ നിക്ഷേപിച്ചു. സംഭവങ്ങളൊന്നും ഭാര്യ അറിഞ്ഞിരുന്നില്ല. മോഹന്‍കുമാറിന്‍െറ വീട്ടില്‍ പണയംവെച്ചവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണത്തിന്‍െറ ആദ്യഘട്ടം. 13നാണ് അന്വേഷണസംഘം ദിലീപിന്‍െറ വീട്ടിലത്തെിയത്. മദ്യലഹരിയിലായിരുന്ന ഇയാളോട് പിറ്റേന്ന് സ്റ്റേഷനിലത്തൊന്‍ പറഞ്ഞു. എന്നാല്‍, സ്റ്റേഷനില്‍ ഹാജരാകാതെ വന്നതോടെ നടത്തിയ അന്വേഷണത്തില്‍ കടം വാങ്ങി മദ്യപിച്ചിരുന്ന ഇയാള്‍ 10ാം തീയതിക്കുശേഷം പലര്‍ക്കും പണം കൊടുത്തതായും അമിതമായി പണം ധൂര്‍ത്തടിക്കുന്നതായും മനസ്സിലാക്കി. എസ്.ബി.ടി കിളിമാനൂര്‍ ശാഖയില്‍നിന്ന് ഹൗസിങ് ലോണിനത്തില്‍ എടുത്ത വായ്പയില്‍ 20,000 രൂപ തിരിച്ചടച്ചതായി കണ്ടത്തെി.
ഒക്ടോബര്‍ 19വരെ ഇയാള്‍ പ്രദേശത്ത് പല ഭാഗങ്ങളിലായി കറങ്ങി. ഇതിനിടെ ഭര്‍ത്താവിനെ കാണാനില്ളെന്ന് കാട്ടി ദിലീപിന്‍െറ ഭാര്യ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. 19ന് രാത്രിയോടെ ഒളിവില്‍ പോയ പ്രതി മൈസൂര്‍, പൊള്ളാച്ചി, പാലക്കാട്, പുനലൂര്‍, കുറ്റാലം, തെങ്കാശി അടക്കം പ്രദേശങ്ങളില്‍ പോയെങ്കിലും ഒളിവില്‍ പാര്‍ക്കാന്‍ സൗകര്യം ലഭിച്ചില്ല. തിരിച്ചത്തെി ആഭരണവും പണവുമായി നാടുവിടാനുള്ള തയാറെടുപ്പിലായിരുന്നു. നാലരവര്‍ഷം വടക്കേ ഇന്ത്യയില്‍ ടെറിറ്റോറിയല്‍ ആര്‍മിയിലായിരുന്ന ഇയാളെ പ്രവൃത്തിദൂഷ്യം കൊണ്ട് പിരിച്ചുവിടുകയായിരുന്നത്രെ. നാട്ടില്‍ ഓട്ടോ ഡ്രൈവറായി ജോലി നോക്കിയിരുന്നു.
പ്രതിയെ തെളിവെടുപ്പുകള്‍ക്കുശേഷം ശനിയാഴ്ച രാത്രിയോടെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മോഷണമുതല്‍ കണ്ടെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. റൂറല്‍ എസ്.പി രാജ്പാല്‍ മീണയുടെ മേല്‍നോട്ടത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പ്രതാപന്‍നായര്‍, സി.ഐമാരായ എസ്. അമ്മിണിക്കുട്ടന്‍, അനില്‍കുമാര്‍, എസ്. ഷെരീഫ്, എസ്.ഐമാരായ കെ. സുധീര്‍, ബി. വിജയന്‍, സുലൈമാന്‍, ദറാജുദ്ദീന്‍, പൊലീസുകാരായ അജികുമാരന്‍നായര്‍, ജലാലുദ്ദീന്‍, പ്രകാശ്, എസ്. അജയകുമാര്‍, വിനോദ്കുമാര്‍, ദിലീപ് അടക്കമുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.

മാലിന്യമുക്തമാക്കാന്‍ സി.പി.എമ്മിന്‍െറ തീവ്രയജ്ഞ പരിപാടി തുടങ്ങി

Posted: 01 Nov 2014 11:49 PM PDT

കൊല്ലം: ആറു മാസം കൊണ്ട് ജില്ലയെ മാലിന്യമുക്തമാക്കുക ലക്ഷ്യമാക്കി സി.പി.എമ്മിന്‍െറ തീവ്രയജ്ഞ പരിപാടി തുടങ്ങി. പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ ശുചീകരിച്ചു. കൊല്ലം, കൊല്ലം ഈസ്റ്റ് ഏരിയകളിലെ പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രി ശുചീകരിച്ചു. പി.കെ. ഗുരുദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്കരിക്കാനുള്ള പദ്ധതികള്‍ വിശാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍ ശുചീകരണ പ്രവര്‍ത്തനം വിശദീകരിച്ചു. ആശുപത്രി മാലിന്യം അഷ്ടമുടിക്കായലിലേക്ക് ഒഴുകാതിരിക്കാന്‍ 50 ലക്ഷം രൂപ വകയിരുത്തി ട്രീറ്റ്മെന്‍റ് പ്ളാന്‍റ് സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മറ്റിയംഗം അജയന്‍ ആര്‍.എം.ഒ ഡോ. അനില്‍കുമാര്‍, സൂപ്രണ്ട് ഉഷ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ആശുപത്രിയിലെ ശുചീകരണ പ്രവര്‍ത്തനം 15 സംഘങ്ങളായി തിരിഞ്ഞാണ് നടത്തിയത്. വിവിധ സംഘടനകളില്‍നിന്ന് തെരഞ്ഞെടുത്ത 200 ഓളം വളന്‍റിയര്‍മാരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം. ഡി. രാധാകൃഷ്ണന്‍, എന്‍. ജി. കൃഷ്ണന്‍, രാജ്മോഹനന്‍, ആനന്ദന്‍, പി. ഇസഡോര്‍, പത്മനാഭന്‍, പ്രസാദ്, ഇഖ്ബാല്‍, വി. രാജേന്ദ്രബാബു, രാജേന്ദ്രന്‍ തട്ടാമല, കുഞ്ഞുമോന്‍, വി.പി. പ്രശാന്ത്, സജീവ്, സുധീര്‍, സുനില്‍ബാബു എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ശുചീകരണപ്രവര്‍ത്തനം നടത്തി. പുനലൂര്‍ മാര്‍ക്കറ്റില്‍ കെ.എന്‍. ബാലഗോപാല്‍ എം.പി, ചാത്തന്നൂര്‍ മാര്‍ക്കറ്റില്‍ ജി.എസ്. ജയലാല്‍ എം.എല്‍.എ, കുണ്ടറ മുക്കട മാര്‍ക്കറ്റില്‍ ജെ. മേഴ്സിക്കുട്ടിയമ്മ, കൊട്ടാരക്കര പൂവറ്റൂര്‍ പി.എച്ച്.സിയില്‍ ബി. രാഘവന്‍, പെരുമണ്‍ പി.എച്ച്.സിയില്‍ കെ. വരദരാജന്‍, കടയ്ക്കലില്‍ എസ്. രാജേന്ദ്രന്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല

Posted: 01 Nov 2014 11:45 PM PDT

തൃശൂര്‍: അഴീക്കോട് -മുനമ്പം ജങ്കാറിന്‍െറ അഴിമതി അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചില്ല. കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി കാണിച്ച് ജില്ലാ പഞ്ചായത്തംഗം അഡ്വ. വിദ്യാസംഗീതാണ് ഹരജി നല്‍കിയത്.
2009 മുതലുള്ള അറ്റകുറ്റപ്പണി അന്വേഷിക്കാനും അഴിമതി മുമ്പ് അന്വേഷിച്ച തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ഉള്‍പ്പെടുന്ന സംഘത്തിനെതിരെ അന്വേഷണം നടത്താനും ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ആഗസ്റ്റ് രണ്ടിന് വിജിലന്‍സ് കൊച്ചി യൂനിറ്റ് എസ്.പിയോട് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി കെ. ഹരിപാല്‍ ആവശ്യപ്പെട്ടത്.
മുമ്പ് അന്വേഷണം നടത്തിയപ്പോള്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന നിരീക്ഷണത്തിലാണ് തൃശൂര്‍ വിജിലന്‍സ് സംഘത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കെ.വി. ദാസന്‍, ഇപ്പോഴത്തെ പ്രസിഡന്‍റ് സി.സി. ശ്രീകുമാര്‍, ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീല സുബ്രഹ്മണ്യന്‍, ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി ശുഭകുമാര്‍, ഇപ്പോഴത്തെ സെക്രട്ടറി ഇന്‍ചാര്‍ജ് എ.ജെ. വര്‍ഗീസ്, ജങ്കാര്‍ സര്‍വീസിന്‍െറ മുന്‍ കരാറുകാരന്‍ വേണുഗോപാലന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായിരിക്കെ കമ്മിറ്റിയെ മറികടന്ന് മുന്‍ പ്രസിഡന്‍റ് കെ.വി. ദാസനും കരാറുകാരന്‍ വേണുഗോപാലനും ചേര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ അറ്റകുറ്റപ്പണികള്‍ നടത്തുകയും ഗിയര്‍ബോക്സ് വാങ്ങുകയും ചെയ്തിരുന്നതായി വിദ്യാസംഗീത് ആരോപിക്കുന്നു.
അറ്റകുറ്റപ്പണികള്‍ക്ക് ശേഷവും ജങ്കാര്‍ തകരാറിലായി. ഈവര്‍ഷം വീണ്ടും ജങ്കാര്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊച്ചി കപ്പല്‍ശാലയെ ഏല്‍പിച്ചു. കരാറുകാരെ ഒഴിവാക്കി സര്‍വീസ് ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ജില്ലാ പഞ്ചായത്ത് പാലിച്ചില്ളെന്നും ഹരജിയില്‍ കുറ്റപ്പെടുത്തുന്നു. കേസ് ഡിസംബറില്‍ പരിഗണിക്കും.

ഭാഷാ കൂട്ടായ്മ ശക്തിപ്പെടണം –കലക്ടര്‍

Posted: 01 Nov 2014 11:41 PM PDT

പാലക്കാട്: മലയാള ഭാഷക്കെതിരായ അധിനിവേശങ്ങളെ ചെറുക്കാന്‍ ഭാഷാ കൂട്ടായ്മ ശക്തിപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍. മലയാള ഭാഷാ ദിനാഘോഷത്തിന്‍െറയും ഒൗദ്യോഗിക ഭാഷാ വാരാചരണത്തിന്‍െറയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിലപാടുകളില്ലാത്ത സാംസ്കാരിക മുന്നേറ്റത്തില്‍ ശരാശരി മലയാളി എന്ന നിലയില്‍നിന്ന് നാം അസാധാരണ സഹചര്യങ്ങളിലേക്ക് വഴി തെറ്റുന്നതായും കലക്ടര്‍ പറഞ്ഞു. ഭാഷാസ്നേഹം നന്മയിലേക്കും സംസ്കാരിക മൂല്യത്തിലേക്കും തിരിച്ചു കൊണ്ടുവരാന്‍ കഴിയുന്നതാകണം.
ജയമാതാ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ പി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. ഭാഷക്കും സംസ്കാരത്തിനും ജില്ലയില്‍ മികച്ച സംഭാവന നല്‍കിയ കരിമ്പുഴ ഗോപാലകൃഷ്ണന്‍, പ്രഫ. കെ. ശശികുമാര്‍ എന്നിവരെ കലക്ടര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് ഭാഷാപ്രതിജ്ഞയും എടുത്തു. ഒ.വി. വിജയന്‍ സ്മാരക സമിതി സെക്രട്ടറി കെ.എ. അസീസ് മാസ്റ്റര്‍ പ്രതിഭകളെ പരിചയപ്പെടുത്തി. യുവസമൂഹം ഭാഷാസ്നേഹം അഭിമാനമായി വളര്‍ത്തിയെടുക്കണമെന്ന് മറുപടി പ്രസംഗത്തില്‍ പ്രഫ. കെ. ശശികുമാര്‍ അഭിപ്രായപ്പെട്ടു. താലികെട്ട് എന്ന സ്വന്തം കവിത അവതരിപ്പിച്ച് കരിമ്പുഴ ഗോപാലകൃഷ്ണന്‍ സദസ്സിനെ കൈയിലെടുത്തു. വിദ്യാര്‍ഥികളായ വര്‍ഷ കൃഷ്ണമൂര്‍ത്തി, എ.കെ. ബവിത, ആര്‍. ഐശ്വര്യ ലക്ഷ്മി എന്നിവര്‍ മലയാള വന്ദനാലാപനം നടത്തി. ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, ഒ.വി. വിജയന്‍ സ്മാരക സമിതി, നാഷനല്‍ സര്‍വീസ് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ നാഷനല്‍ സര്‍വീസ് സൊസൈറ്റി ഓഫ് ഇന്ത്യ സെക്രട്ടറി കെ. വേണുഗോപാല്‍, ജയമാതാ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലീന ജോസ്, അധ്യാപിക സി. സജിത, ഗാന്ധി സ്മാരക ഗ്രന്ഥശാല സംഘം പ്രസിഡന്‍റ് മോഹന്‍കുമാര്‍, കേരള മദ്യനിരോധന സമിതി സംസ്ഥാന കോഓഡിനേറ്റര്‍ കെ. ഖാദര്‍ മൊയ്തീന്‍, ജില്ലാ സാക്ഷരതാ സമിതി അംഗം പേരൂര്‍ രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്‍ സ്വാഗതവും അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

ജിയോളജി വകുപ്പ് നല്‍കിയ ലൈസന്‍സ് റദ്ദ് ചെയ്തു

Posted: 01 Nov 2014 11:37 PM PDT

നിലമ്പൂര്‍: എടവണ്ണ, ഊര്‍ങ്ങാട്ടിരി വില്ളേജുകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കും ക്രഷര്‍ യൂനിറ്റുകള്‍ക്കും മഞ്ചേരി മൈനിങ് ആന്‍ഡ് ജിയോളജി നല്‍കിയ ലൈസന്‍സ് തല്‍ക്കാലത്തേക്ക് റദ്ദ് ചെയ്തു.
പുതുതായി തുടങ്ങിയ ക്വാറികള്‍ക്കാണ് മഞ്ചേരി ഓഫിസില്‍ നിന്ന് ഒരുവര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കിയിരുന്നത്. ജില്ലാ കലക്ടര്‍ കെ. ബിജുവിന്‍െറ നിര്‍ദേശ പ്രകാരവും ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് വനഭൂമിയിലാണെന്ന് സംശയിക്കുന്നതായി കാണിച്ച് നിലമ്പൂര്‍ ഡി.എഫ്.ഒ കെ. സുനില്‍കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലുമാണ് ലൈസന്‍സ് റദ്ദ് ചെയ്തതെന്ന് മൈനിങ് ജിയോളജി വകുപ്പിന്‍െറ മഞ്ചേരി ഓഫിസ് അറിയിച്ചു.
വില്ളേജ് ഓഫിസര്‍ നല്‍കിയ സത്യവാങ്മൂലമാണ് ലൈസന്‍സ് നല്‍കിയതെന്ന് മഞ്ചേരി ഓഫിസിലെ ജിയോളജിസ്റ്റ് രാഘവന്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
വനഭൂമിയിലോ, സര്‍ക്കാര്‍ മിച്ചഭൂമിയിലോ, ആദിവാസികള്‍ക്ക് കൃഷി ആവശ്യത്തിനായി പതിച്ചു നല്‍കിയ ഭൂമിയിലോ അല്ല ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വില്ളേജ് ഓഫിസറുടെ സത്യവാങ്മൂലത്തിലുള്ളതെന്ന് ജിയോളജിസ്റ്റ് പറഞ്ഞു.
കലക്ടര്‍ പ്രഖ്യാപിച്ച സര്‍വേ-വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത സര്‍വേക്ക് ശേഷം ആര്‍.ഡി.ഒയുടെ എന്‍.ഒ.സി ഹാജരാക്കിയാലേ ഇനി ലൈസന്‍സ് അനുവദിക്കാനാവൂവെന്ന് ജിയോളജി വകുപ്പ് അറിയിച്ചു.
അതേസമയം, മുമ്പ് ഇവിടെ പ്രവര്‍ത്തിച്ചുവന്നിരുന്ന ക്വാറികള്‍ക്ക് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറാണ് ലീസ് നല്‍കിയിട്ടുള്ളത്. 10 വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് ഇവയില്‍ ചിലതിന് നല്‍കിയിട്ടുള്ളത്. ഇത് പുന$പരിശോധിക്കേണ്ടത് ഡയറക്ടറാണെന്നും അദ്ദേഹം പറഞ്ഞു.
എടവണ്ണ, ഊര്‍ങ്ങാട്ടിരി, പെരകമണ്ണ വില്ളേജുകളിലെ പാറമടകള്‍ ക്രഷര്‍ ഉള്‍പ്പെടെയുള്ള എട്ട് യൂനിറ്റുകളുടെ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ വെള്ളിയാഴ്ച നിര്‍ത്തിവെച്ചിരുന്നു. ഇതില്‍ കിഴക്കേ ചാത്തല്ലൂരിലുള്ള ബിസ്മി ഗ്രാനൈറ്റ് ഇന്‍ഡസ്ട്രീസിന് രണ്ടാഴ്ചത്തെ കൂടി പ്രവര്‍ത്തനത്തിന് ഹൈകോടതിയുടെ അനുമതിയുണ്ട്.
പടിഞ്ഞാറെ ചാത്തല്ലൂരിലെ മുമ്പാറക് ഗ്രാനൈറ്റ് സ്വകാര്യ ഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന വാദം നിലനില്‍ക്കുന്നതിനാല്‍ ഇതിന് സ്റ്റോപ്പ് മെമോ നല്‍കിയിട്ടില്ളെന്ന് ഏറനാട് തഹസില്‍ദാര്‍ പറഞ്ഞു.
അതേസമയം, വനഭൂമിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സംശയിക്കുന്ന വനംവകുപ്പ് തയാറാക്കിയ പട്ടികയില്‍ മൂന്നാമതായി മുബാറക് ഗ്രാനൈറ്റിന്‍െറ പേരുണ്ടെന്ന് ഡി.എഫ്.ഒ പറയുന്നു.
കലക്ടര്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട ക്വാറികളുടെയും ക്രഷറുകളുടെയും ഉടമകള്‍ക്ക് ജില്ലാ കലക്ടറുടെ മുമ്പാകെ രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.

ച്ചന്‍കോവില്‍-ചിറ്റാര്‍ പാതയില്‍ ശരണമന്ത്രങ്ങള്‍ ഇക്കുറിയും മുഴങ്ങില്ല

Posted: 01 Nov 2014 11:32 PM PDT

അചിറ്റാര്‍: ഇത്തവണയും അച്ചന്‍കോവില്‍-ചിറ്റാര്‍ പാതയില്‍ മണ്ഡലകാലത്ത് ശരണമന്ത്രങ്ങള്‍ മുഴങ്ങാന്‍ സാധ്യതയില്ല. കഴിഞ്ഞ മണ്ഡലകാലത്തിനു മുമ്പുതന്നെ ഈ പാത ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് സ്ഥലം എം.എല്‍.എ അടൂര്‍ പ്രകാശ് പ്രഖ്യാപിച്ചെങ്കിലും നല്‍കാനാവില്ല.
അച്ചന്‍കോവില്‍ -ചിറ്റാര്‍ മലയോര ഹൈവേയുടെ നിര്‍മാണം നാലുവര്‍ഷം മുമ്പ് മൂന്ന് റീച്ചുകളിലായി പൂര്‍ത്തിയായെങ്കിലും വനം വകുപ്പിന്‍െറ തടസ്സവാദത്തത്തെുടര്‍ന്ന് കൂത്താടിമണ്‍ വനം മുതല്‍-നീലിപിലാവ് വനം വരെ പണി തടസ്സമായതാണ് റോഡ് യാഥാര്‍ഥ്യമാക്കല്‍ നീണ്ടത്.
ആറുമാസം മുമ്പ് മെറ്റലിങ് പൂര്‍ത്തിയായി രണ്ട് കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെ നാലു ബസ് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും റോഡിന്‍െറ ഏറിയഭാഗവും തകര്‍ന്നനിലയിലാണ്. ഇപ്പോള്‍ കാല്‍നടപോലും ദുഷ്കരമാണ്.
തണ്ണിത്തോട് വനാതിര്‍ത്തി മുതല്‍ നീലിപിലാവ് വനാതിര്‍ത്തിവരെ 1.600 റോഡിന്‍െറ പണി മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. ഇപ്പോള്‍ റോഡിന്‍െറ വശങ്ങളിലെ സംരക്ഷണഭിത്തിക്ക് ബലക്കുറവ് ഉള്ളതായി നാട്ടുകാര്‍ പറയുന്നു. കുത്തനെയുളള കയറ്റം കുറച്ച് 8 മീറ്ററോളം മണ്ണെടുത്ത് താഴ്ത്തിയാണ് റോഡിന്‍െറ നിര്‍മാണം നടത്തിയത്.
ഈ മണ്ഡലകാലത്തിനുമുമ്പ് വനത്തിലുള്ള ഈ ഭാഗത്തെ മെറ്റലിങ് പൂര്‍ത്തിയാക്കി ഉടന്‍ ഇന്‍റര്‍ലോക്ക് കട്ട ഇടുകയും ഇരുവശത്തും ഐറിഷ് കോണ്‍ക്രീറ്റ് ഇട്ട് ഓടതീര്‍ത്ത് ദിശാബോര്‍ഡുകള്‍ സ്ഥാപിച്ച് സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് മാസങ്ങള്‍ക്കുമുമ്പ് ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍, ഇതുവരെ ഇന്‍റര്‍ ലോക്ക് കട്ട ഇടുന്ന നടപടിപോലും തുടങ്ങിയില്ല. റോഡ് പൂര്‍ണമായി തുറന്നാല്‍ കോന്നി, അടവി, ഗവി, മേഖലകള്‍ സന്ദര്‍ശിച്ചത്തെുന്ന വിനോദസഞ്ചാരികള്‍ക്കും പാത പ്രയോജനകരമാകും.
നിര്‍ദിഷ്ട റോഡ് തുറക്കുന്നതോടെ തിരുനല്‍വേലി, കന്യാകുമാരി, ചെങ്കോട്ട, തെങ്കാശി, കുറ്റാലം എന്നിവടങ്ങളില്‍നിന്ന് വരുന്ന അയ്യപ്പഭക്തര്‍ക്കും തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍നിന്ന് വരുന്ന അയ്യപ്പഭക്തര്‍ക്കും ശബരിമലയിലേക്ക് എത്താനുള്ള എളുപ്പമാര്‍ഗമാകും. കൂടാതെ ചിറ്റാര്‍, സീതത്തോട് തണ്ണിത്തോട് നിവാസികള്‍ക്ക് തിരുവനന്തപുരത്തേക്കും കൊല്ലത്തേക്കും പോകാനുള്ള എളുപ്പവഴിയും ഇതാകും.

കുമാരനല്ലൂര്‍ ദേവീക്ഷേത്ര തീപിടിത്തത്തില്‍ നഷ്ടം ഒരുകോടി

Posted: 01 Nov 2014 11:28 PM PDT

കോട്ടയം: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ തീപിടിത്തത്തില്‍ ഒരുകോടിയുടെ നഷ്ടമുണ്ടായതായി പ്രാഥമിക നിഗമനം. ശനിയാഴ്ച പുലര്‍ച്ചെ 12.30ഓടെയുണ്ടായ തീപിടിത്തത്തില്‍ ക്ഷേത്രത്തിന്‍െറ തെക്കുഭാഗത്തെ നാലമ്പലത്തിലെ ശിവകോവില്‍ പൂര്‍ണമായി കത്തിനശിച്ചു. വിളക്കുമാടം, നമസ്കാര മണ്ഡപം എന്നിവയും നശിച്ചു.
ക്ഷേത്രത്തിന്‍െറ പടിഞ്ഞാറുഭാഗത്തുള്ള ചുറ്റുവിളക്കില്‍ നിന്ന് തീപടരുകയായിരുന്നെന്നാണ് സംശയിക്കുന്നതെന്ന് ഫയര്‍ഫോഴ്സ ്അറിയിച്ചു. ഷോര്‍ട്ട്സര്‍ക്യൂട്ട് അടക്കമുള്ള കാരണങ്ങളും പരിശോധിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
തേക്ക് തടിയില്‍ കൊത്തുപണികളോടെ നിര്‍മിച്ച ഉപക്ഷേത്രം പൂര്‍ണമായി കത്തി നശിച്ചതിനാല്‍ പുനര്‍നിര്‍മിക്കുക പ്രയാസമാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. പ്രധാന ശ്രീകോവിലിന് കേടൊന്നും സംഭവിച്ചിട്ടില്ല. സ്വര്‍ണതാഴികക്കുടവും സുരക്ഷിതമാണ്.
ചുറ്റുവിളക്കില്‍നിന്ന് തീ നിവേദ്യം തയാറാക്കുന്ന തിടപ്പള്ളിയിലേക്കും പിന്നീട് ശിവക്ഷേത്രത്തിന്‍െറ ശ്രീകോവിലിലേക്കും പടര്‍ന്നെന്നാണ് കരുതുന്നത്. തടിയില്‍ എണ്ണമയം ഉണ്ടായിരുന്നത് വേഗത്തില്‍ തീപടരാന്‍ കാരണമായി. നാലമ്പലത്തിന്‍െറ ഓടുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ട സമീപവാസികളാണ് ക്ഷേത്രം അഗ്നിഗോളമാകുന്ന കാഴ്ച ആദ്യം കണ്ടത്. ഇവര്‍ അറിയിച്ചത് അനുസരിച്ച് ഗാന്ധിനഗര്‍ പൊലീസിന്‍െറ ആവശ്യപ്രകാരം ഫയര്‍ഫോഴ്സ് എത്തിയെങ്കിലും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ജെ.സി.ബി ഉപയോഗിച്ച് ക്ഷേത്രത്തിന്‍െറ പടിഞ്ഞാറുവശത്തെ മതില്‍ ഇടിച്ചുനിരത്തി ഫയര്‍ഫോഴ്സ് വാഹനം ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം പാമ്പാടി, കടുത്തുരുത്തി എന്നീ ഫയര്‍സ്റ്റേഷനുകളില്‍ നിന്ന് 10 യൂനിറ്റ് മൂന്നു മണിക്കൂറോളം പണിപ്പെട്ടാണ് തീ പൂര്‍ണമായി അണച്ചത്. മേല്‍ക്കൂരയിലെ തകിട് ഷീറ്റുകള്‍ ഇളക്കുവാന്‍ കഴിയാത്തത് ആദ്യം പ്രശ്നം സൃഷ്ടിച്ചു. ചൂട് കാരണം നാട്ടുകാര്‍ക്കും സമീപത്തേക്ക് അടുക്കാനായില്ല. ക്ഷേത്രക്കുളത്തിനുള്ളില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
27ന് ക്ഷേത്രത്തില്‍ കൊടിയേറ്റ് നടക്കാനിരിക്കെയാണ് തീപിടിത്തം. ഭക്തരും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകളാണ് ക്ഷേത്രത്തിനുള്ളില്‍ തടിച്ചുകൂടിയത്.
തീപിടിത്തം അറിഞ്ഞ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജില്ലാ പൊലീസ് ചീഫ് എം.പി. ദിനേശ് എന്നിവര്‍ സ്ഥലത്തത്തെിയിരുന്നു. കുമാരനല്ലൂര്‍ ഊരാണ്‍മ വക 14 ഇല്ലക്കാരാണ് ക്ഷേത്രത്തിന്‍െറ ഉടമകള്‍. തീപിടിത്തത്തെ തുടര്‍ന്ന് പൂജകള്‍ക്ക് തടസ്സമൊന്നും ഉണ്ടായിട്ടില്ളെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.
രാവിലെ നാലു മണിക്കാരംഭിക്കേണ്ട പൂജകള്‍ ഒരു മണിക്കൂര്‍ വൈകി. ഉച്ചക്ക് നേരത്തേ നട അടച്ചു.
ഭക്തജനങ്ങള്‍ക്ക് ക്ഷേത്ര ദര്‍ശനത്തിനും തടസ്സം നേരിട്ടിട്ടില്ല. ശനിയാഴ്ച രാവിലെയും നിരവധിപേര്‍ ക്ഷേത്രത്തിലത്തെി.
ഫോറന്‍സിക് വിദഗ്ധരും റവന്യൂ അധികൃതരും തെളിവെടുത്തു. ശനിയാഴ്ച രാത്രി 11.30വരെ ക്ഷേത്രത്തില്‍ ഭക്തരും ജീവനക്കാരും ഉണ്ടായിരുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. പുറത്ത് സെക്യൂരിറ്റി ഉണ്ടെങ്കിലും ക്ഷേത്ര വളപ്പില്‍ ആരുമില്ല. ചുറ്റുവിളക്കുകള്‍ തനിയെ കെടുന്ന രീതിയാണ് ക്ഷേത്രത്തില്‍. ഉല്‍സവ ഭാഗമായി പെയിന്‍റിങ് അടക്കം നടക്കുകയായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് കിഴക്കേ ഗോപുരത്തിന് 2005ല്‍ തീപിടിച്ചിരുന്നു.

പട്ടയമേള: പ്രതിഷേധവുമായി സംഘടനകള്‍

Posted: 01 Nov 2014 11:23 PM PDT

തൊടുപുഴ:സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പട്ടയമേള തിങ്കളാഴ്ച കട്ടപ്പനയില്‍ നടക്കും. മേളയുടെ ഒരുക്കം പൂര്‍ത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു.
വൈകുന്നേരം മൂന്നിന് സെന്‍റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടക്കുന്ന മേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ മന്ത്രിമാര്‍, ജില്ലയില്‍നിന്നുള്ള എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 1977 ജനുവരി ഒന്നിനുമുമ്പ് കുടിയേറിയവരുടെ നാലേക്കര്‍ വരെ ഭൂമിക്ക് ഉപാധിരഹിത പട്ടയം നല്‍കാനുള്ള തീരുമാനത്തിന്‍െറ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. 2000 പട്ടയങ്ങള്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും പരമാവധി മേളയില്‍ വിതരണം ചെയ്യാനാണ് ശ്രമം.
അതേസമയം, പട്ടയം നല്‍കുന്നതില്‍നിന്ന് തങ്ങളെ തഴഞ്ഞെന്ന ആക്ഷേപവുമായി വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തത്തെിയിട്ടുണ്ട്. പട്ടികജാതി, ആദിവാസി സംഘടനകളാണ് സമരപരിപാടികളും പ്രതിഷേധവുമായി രംഗത്തുള്ളത്. ചില സംഘടനകള്‍ മേളയിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി പട്ടയത്തിന് കാത്തിരിക്കുന്ന ആദിവാസി കുടുംബങ്ങളെയും പട്ടികജാതി കോളനികളെയും തഴഞ്ഞതാണ് പ്രതിഷേധത്തിന് കാരണം. മേളയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭയും (എ.ടി.എം.എ.എം.എസ്) നാഷനല്‍ല്‍ ആദിവാസി ഫെഡറേഷനിലെ (എ.ന്‍.ടി.എഫ്) 13 സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആദിവാസികളുടെ ഭൂമി വാങ്ങിയവര്‍ക്ക് പട്ടയം നല്‍കുകയും ആദിവാസികള്‍ക്ക് പട്ടയം നിഷേധിക്കുകയും ചെയ്യുന്നത് വിവേചനമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആദിവാസികളുടെ ഭൂമി കൈയേറിയവര്‍ക്ക് പട്ടയം നല്‍കാന്‍ വ്യഗ്രത കാണിക്കുന്ന സര്‍ക്കാര്‍ ആദിവാസികളുടെ കാര്യത്തില്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നുവെന്നാണ് ആക്ഷേപം. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി കാല്‍ ലക്ഷത്തോളം ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാനുണ്ട്. ഏഴായിരം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ ഉത്തരവിറക്കിയ സര്‍ക്കാര്‍, ആദിവാസികള്‍ക്ക് പട്ടയം നല്‍കിയാല്‍ ഭൂമി അന്യാധീനപ്പെടുത്തുമെന്നും ഇത് കൈയേറ്റത്തിന് വഴിതെളിക്കുമെന്നുമുള്ള സത്യവാങ്മൂലമാണ് പിന്നീട് ഇതുസംബന്ധിച്ച കേസില്‍ ഹൈകോടതിയില്‍ നല്‍കിയത്.
ജില്ലയിലെ ആദിവാസി ഭൂമികളെല്ലാം വനമേഖലക്ക് പുറത്താണ്. ഇവിടങ്ങളിലെ മരങ്ങള്‍ സര്‍ക്കാര്‍ തന്നെ മുറിച്ചുനീക്കി സംയുക്ത പരിശോധന പൂര്‍ത്തിയാക്കിയതുമാണ്. 1993ല്‍ ജില്ലയില്‍ 28,000 ഏക്കറിന് പട്ടയം നല്‍കിയപ്പോഴും യു.ഡി.എഫ് സര്‍ക്കാര്‍ വിവിധ മേളകളിലായി 21,599 പേര്‍ക്ക് പട്ടയം നല്‍കിയപ്പോഴും തങ്ങളെ പരിഗണിച്ചില്ളെന്നാണ് ആദിവാസികളുടെ പരാതി. പട്ടയമില്ലാത്തതിനാല്‍ വിദ്യാഭ്യാസ-വിവാഹ-ചികിത്സ സഹായങ്ങള്‍ തങ്ങള്‍ക്ക് നിഷേധിക്കുകയാണെന്ന് എ.ടി.എം.എ.എം.എസ് ഭാരവാഹികളായ കെ.ഐ. പരമേശ്വരന്‍, കെ.കെ. ഗംഗാധരന്‍, യദുകൃഷ്ണന്‍, എന്‍.ടി.എഫ് ജനറല്‍ സെക്രട്ടറി പി.കെ. ശശി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആദിവാസികളുടെ മാത്രം കൈവശഭൂമിക്ക് പട്ടയം നല്‍കാതിരിക്കുന്നത് ഗൂഢാലോചനയാണെന്നാണ് ഐക്യ മലയരയ മഹാസഭയുടെ ആരോപണം. ജില്ലയില്‍ രണ്ടുവര്‍ഷംകൊണ്ട് ആയിരക്കണക്കിന് പട്ടയം നല്‍കിയപ്പോള്‍ ഒരു ആദിവാസി കുടുംബത്തിന് പോലും ലഭിച്ചില്ളെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ആദിവാസികള്‍ക്കുവേണ്ടി എല്ലാം ചെയ്യുന്നെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ പട്ടയം അടക്കമുള്ള അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് സഭ സംസ്ഥാന പ്രസിഡന്‍റ് സി.ആര്‍. ദിലീപ് കുമാര്‍, കേന്ദ്രനേതാക്കളായ പി.ഐ. ബിജു, എം.ജി. സോമന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ജില്ലയിലെ പട്ടികജാതി കോളനികളില്‍ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പട്ടയമില്ല.
നാല് സെന്‍റ് മുതല്‍ ഒരേക്കര്‍ വരെയുള്ളവര്‍ വിവിധ കോളനികളിലുണ്ട്. ഇതില്‍ പ്രതിഷേധിച്ച് കെ.പി.എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കട്ടപ്പനയില്‍ നടക്കുന്ന പട്ടയമേളയിലേക്ക് 1001 പേരെ പങ്കെടുപ്പിച്ച് മാര്‍ച്ച് നടത്തും. ഒരു സെന്‍റ് പോലും സ്വന്തമായില്ലാത്തവര്‍ക്ക് ഭൂമി നല്‍കാതെ കൈയേറ്റഭൂമിക്കും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിക്കും പട്ടയം കൊടുക്കുന്ന സര്‍ക്കാര്‍ നടപടി ജനവഞ്ചനയാണെന്ന് പട്ടികജാതി സംഘടനകള്‍ ആരോപിക്കുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതി നേതൃത്വത്തില്‍ നവംബര്‍ അഞ്ചുമുതല്‍ എട്ടുവരെ ജില്ലയില്‍ പട്ടയാവകാശ പ്രഖ്യാപന വാഹന ജാഥയും സംഘടിപ്പിച്ചിട്ടുണ്ട്. 1964 ലെ ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവിറക്കാത്തതും 1993 ലെ പ്രത്യേക ചട്ടങ്ങളില്‍ പുതിയ നിയമക്കുരുക്ക് സൃഷ്ടിക്കുന്നതും പട്ടയനടപടി അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്‍െറ ഭാഗമാണെന്നാണ് സമിതിയുടെ ആരോപണം.

കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് 18 ലക്ഷം രൂപ ചെലവില്‍ പുതുക്കും

Posted: 01 Nov 2014 11:19 PM PDT

കാസര്‍കോട്: കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് 18 ലക്ഷം രൂപ ചെലവില്‍ പുതുക്കുമെന്ന് നഗരസഭാ സെക്രട്ടറി വിജയകുമാര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു.
പുതുക്കിപ്പണിതശേഷം ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ അനധികൃതമായ നോട്ടീസുകള്‍, പോസ്റ്ററുകള്‍ ഒട്ടിക്കുന്നതും ബസ്സ്റ്റാന്‍ഡും പരിസരവും വൃത്തികേടാക്കുന്നതും തടയാന്‍ കര്‍ശന നടപടിയെടുക്കും. കേന്ദ്രസര്‍ക്കാറിന്‍െറ നാഷനല്‍ അര്‍ബന്‍ ലൈവ്ലിഹുഡ് പദ്ധതിയനുസരിച്ച് തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വഴിയോര കച്ചവടക്കാരുടെ സമഗ്ര സര്‍വേ നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു. വഴിയോര കച്ചവടക്കാര്‍ക്ക് ഒരു പ്രത്യേക സ്ഥലത്ത് വ്യാപാരം നടത്താനുള്ള സൗകര്യം ഒരുക്കികൊടുക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.
ഈ വിഭാഗം കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ നഗരസഭയില്‍ സ്ട്രീറ്റ് വെണ്ടേര്‍സ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
നഗരസഭയില്‍ നടപ്പാത കൈയേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാനുള്ള നടപടിയെടുക്കും. ജില്ലയില്‍ 20 വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകളുടെ എന്‍ജിനുകളും ചേസീസുകളും കൃത്രിമം കാണിച്ച് സര്‍വീസ് നടത്തുന്നതായി പരാതിപ്പെട്ട അംഗങ്ങള്‍ ഇവ പരിശോധിച്ചു നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ചു.
സീതാംഗോളിയിലേക്കും തലപ്പാടിയിലേക്കും മറ്റും ഓടുന്ന ചില ബസുകള്‍ കാലപ്പഴക്കം ചെന്നതാണെന്ന് അംഗങ്ങള്‍ പറഞ്ഞു. മുളിയാര്‍, കാറഡുക്ക, ദേലംപാടി ഗ്രാമപഞ്ചായത്തുകളില്‍ കാട്ടാനയടക്കം കാട്ടുമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.
ദേലംപാടിയില്‍ ഒരു ആന മാത്രമേ ബാക്കിയുള്ളൂവെന്നും അതിനെ കര്‍ണാടക കാട്ടിലേക്ക് തുരത്തിവിടുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ വീണ്ടും നാലോളം ആനകള്‍ എത്തിയതായും ഇവ ജനവാസകേന്ദ്രങ്ങളിലേക്ക് നീങ്ങുന്നതായും അംഗങ്ങള്‍ പറഞ്ഞു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് കിടക്ക സൗകര്യമില്ലാത്ത കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ഉടന്‍ ആശുപത്രി വികസന സമിതി യോഗം വിളിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.ബി.പി.എല്‍കാരുടെ അരി മറിച്ചുവില്‍ക്കുന്നുവെന്ന പരാതിയില്‍ സിവില്‍ സപൈ്ളസ് അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നുവെന്നും വ്യക്തമായ പരാതി നല്‍കിയാല്‍ കുറ്റക്കാരെ പിടികൂടുമെന്നും അധികൃതര്‍ അറിയിച്ചു. ബി.പി.എല്‍ കാര്‍ഡ് കൈപ്പറ്റിയ 512 പേരെ കണ്ടത്തെി അവര്‍ക്ക് എ.പി.എല്‍ കാര്‍ഡ് അനുവദിച്ചതായും അധികൃതര്‍ അറിയിച്ചു. എം. കുഞ്ഞമ്പുനായര്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ കെ. ശിവകുമാര്‍, അഡീഷനല്‍ തഹസില്‍ദാര്‍ പ്രഭാകരന്‍, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. ഭവാനി, ഇ.കെ. നായര്‍, നാഷനല്‍ അബ്ദുല്ല, വിവിധ താലൂക്ക്-ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കലക്ടറുടെ ഉറപ്പ് പാഴായി; പൂവത്തുംതറ കള്ളുഷാപ്പ് അടച്ചില്ല

Posted: 01 Nov 2014 11:15 PM PDT

ചക്കരക്കല്ല്: പൂവത്തും തറയിലെ വിവാദ കള്ളുഷാപ്പ് നവംബര്‍ ഒന്നിന് പൂട്ടുമെന്ന കലക്ടറുടെ ഉറപ്പും പാഴായി.
ഷാപ്പിനെതിരെ സമരം നടത്തുന്ന വീട്ടമ്മമാരും പ്രദേശ വാസികളും അടങ്ങുന്ന ജനകീയ സമരസമിതി വീണ്ടും കള്ളുഷാപ്പ് ഉപരോധിച്ചു.
ശനിയാഴ്ച ഷാപ്പ് തുറക്കാനത്തെിയ ഷാപ്പുടമയെ സമരക്കാര്‍ ഉപരോധിച്ചു. ഉപരോധം സംഘര്‍ഷത്തിലത്തൊനിടയുണ്ടെന്നറിഞ്ഞു ചക്കരക്കല്ല് എസ്.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ പൊലീസത്തെി. ഷാപ്പില്‍ മദ്യപിക്കാനത്തെിയവരുമായി സമരക്കാര്‍ വാക്കേറ്റം നടന്നു. കള്ള് വില്‍പനയില്ളെന്ന് സമരക്കാര്‍ പറഞ്ഞതോടെ ഷാപ്പിന്‍െറ ബോര്‍ഡ് കണ്ട് എത്തിയതാണെന്ന് മദ്യപിക്കാനത്തെിയവര്‍ വാദിച്ചു. അതോടെ കടയുടെ മുന്നില്‍ സ്ഥാപിച്ച ബോര്‍ഡ് സമരക്കാര്‍ പിഴുതെടുത്ത് ദൂരെയെറിഞ്ഞു.
തുടര്‍ന്ന് വൈകീട്ട് 5.15ഓടെ പൊലീസ് ഷാപ്പ് അടപ്പിക്കുകയായിരുന്നു. രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കുമെന്ന് ഷാപ്പുടമ പറഞ്ഞെങ്കിലും പൊലീസിന്‍െറ നിര്‍ബന്ധത്തിന് വഴങ്ങി അടക്കുകയായിരുന്നു. എന്നാല്‍, ഒക്ടോബര്‍ 16ന് ഒരു മാസം കൂടി ഷാപ്പ് തുറക്കാനുള്ള കോടതി അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഷാപ്പുടമ അജിത് ബാബു പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
എന്നാല്‍, കലക്ടര്‍ തന്ന ഉറപ്പ് പാലിക്കുന്നതുവരെ സമരം തുടരുമെന്ന് സമരസമിതിയംഗങ്ങള്‍ പറഞ്ഞു. വര്‍ഷങ്ങളായി ചെമ്പിലോട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പ് കഴിഞ്ഞ ഫെബ്രുവരിയില്‍ മൂന്നാം വാര്‍ഡിലെ ജനവാസ കേന്ദ്രത്തില്‍ പഞ്ചായത്തിന്‍െറ അനുമതിയില്ലാത്ത കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതോടെയാണ് പ്രദേശ വാസികളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.
സമരം പലതവണ സംഘര്‍ഷത്തിലത്തെുകയും കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അധികൃതര്‍ ഇടപെട്ട് ഷാപ്പ് പൂട്ടിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഷാപ്പുടമ കോടതിയുടെ അനുമതിയുണ്ടെന്നുപറഞ്ഞ് തെരഞ്ഞെടുപ്പിനു ശേഷം ഷാപ്പ് തുറക്കുകയായിരുന്നു.
തുടര്‍ന്ന് മാസങ്ങള്‍ നീണ്ട സമരം രൂക്ഷമാവുകയും സംഘര്‍ഷങ്ങളിലേക്കും നീങ്ങിയതോടെ ജില്ലാ കലക്ടര്‍ ഇടപെടുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നിന് കലക്ടറുടെ ചേംബറില്‍ എക്സൈസ് വകുപ്പ് ഡെപ്യൂട്ടി കമീഷണര്‍ അബ്ദുല്‍ ഖാദര്‍, ഷാപ്പുടമ അജിത്ത് ബാബു, ചത്തെു തൊഴിലാളി ജില്ലാ സെക്രട്ടറി കെ.പി. പുരുഷോത്തമന്‍, ടി.പി. രത്നാകരന്‍, സമരസമിതിയംഗം അഡ്വ. അഹമ്മദ് മാണിയൂര്‍, ഗ്രാമപഞ്ചായത്ത് മെംബര്‍ എ. മുസ്തഫ, സമരസമിതിയംഗങ്ങളായ ലബില്‍ മിര്‍ഷദ്, റുസീന ടീച്ചര്‍, സി.എ. അബ്ദുല്ല, ടി. ഫൗസിയ, ടി. ചന്ദ്രന്‍, കെ.കെ. അബ്ദുല്‍ ഫതാഹ്, എസ്.എം. സല്‍മത്ത് എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ നവംബര്‍ ഒന്നോടുകൂടി കള്ളുഷാപ്പ് അടച്ചുപൂട്ടുമെന്നായിരുന്നു സമരസമിതിയംഗങ്ങള്‍ക്ക് ലഭിച്ച ഉറപ്പ്. ജില്ലാ കലക്ടറും ഷാപ്പുടമയും എക്സൈസ് കമീഷണറും സമരസമിതിയംഗങ്ങളും ഐകകണ്ഠ്യേന എടുത്ത തീരുമാനമാണ് കാറ്റില്‍ പറത്തിയതെന്ന് സമരസമിതിയംഗങ്ങള്‍ പറഞ്ഞു.

കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രി: രണ്ട് ഉദ്ഘാടനവും റദ്ദാക്കി

Posted: 01 Nov 2014 10:58 PM PDT

മട്ടാഞ്ചേരി: കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലെ ഒരേ പദ്ധതിക്ക് രണ്ട് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത് റദ്ദാക്കി.
ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച റാമ്പ്, പൊലീസ് എയ്ഡ് പോസ്റ്റ്, പുനരുദ്ധാരണം നടത്തിയ ഓപറേഷന്‍ തിയറ്റര്‍ കോംപ്ളക്സ്, സര്‍ജിക്കല്‍ വാര്‍ഡുകള്‍, നഴ്സിങ് സ്റ്റേഷന്‍, ഒബ്സര്‍വേഷന്‍ റൂം, സര്‍ജിക്കല്‍ ഐ.സി.യു, റിഫ്രഷ്മെന്‍റ് ഏരിയ, ഡ്യൂട്ടിറൂം, വാച്ച്മാന്‍ കാബിന്‍ എന്നിവയുടെ ഉദ്ഘാടനം രാഷ്ട്രീയ ചേരിതിരിവുമൂലം രണ്ട് ചടങ്ങായി നിശ്ചയിച്ചിരുന്നത് വിവാദത്തെ തുടര്‍ന്നാണ് റദ്ദാക്കിയത്.
ജനകീയാസൂത്രണ പ്രവര്‍ത്തനമാണെന്ന പേരില്‍ ഡിവിഷന്‍ കൗണ്‍സിലറും നഗരസഭയും രണ്ട് ഉദ്ഘാടനങ്ങളാണ് ഇവിടെ ഒരുക്കിയത്. ഒരേപദ്ധതിയുടെ രണ്ട് ഉദ്ഘാടനം 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവം വിവാദമായതോടെയാണ് എം.എല്‍.എ അടക്കമുള്ളവര്‍ ഇടപെട്ട് രണ്ട് ഉദ്ഘാടനവും റദ്ദാക്കിയത്.

ഹരിപ്പാട് ടൗണ്‍ റോഡില്‍ ഒരുവശത്തുമാത്രം പാര്‍ക്കിങ്

Posted: 01 Nov 2014 10:54 PM PDT

ഹരിപ്പാട്: ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഹരിപ്പാട് ടൗണ്‍ റോഡില്‍ ഒരുവശത്തുമാത്രം പാര്‍ക്കിങ് അനുവദിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കാന്‍ ശനിയാഴ്ച ചേര്‍ന്ന കാര്‍ത്തികപ്പള്ളി താലൂക്ക് വികസനസമിതി തീരുമാനിച്ചു. താലൂക്ക് ഓഫിസില്‍ കൂടിയ യോഗത്തില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തമ്പി മേട്ടുതറ അധ്യക്ഷത വഹിച്ചു. ദേശീയപാതയില്‍ ആര്‍.കെ ജങ്ഷനില്‍നിന്ന് പടിഞ്ഞാറോട്ട് ഇറങ്ങുന്ന റോഡില്‍ ആവശ്യമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മന്ത്രിതലത്തില്‍ എടുത്ത തീരുമാനം നടപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് കത്തയക്കാനും യോഗം തഹസില്‍ദാറെ ചുമതലപ്പെടുത്തി. മാധവ ജങ്ഷന്‍, നങ്ങ്യാര്‍കുളങ്ങര കവല ഭാഗങ്ങളില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചതിനോടനുബന്ധിച്ച് റോഡിന് ആവശ്യമായ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗത്തിന് നിര്‍ദേശം നല്‍കാന്‍ യോഗം തീരുമാനിച്ചു. വൃശ്ചിക മഹോത്സവത്തിനോടനുബന്ധിച്ച് ഓച്ചിറ ഭാഗത്തേക്ക് വലിയഴീക്കല്‍, തൃക്കുന്നപ്പുഴ ഭാഗത്തുനിന്നുള്ള സര്‍വീസുകള്‍ നടത്തുന്നതിന് എ.ടി.ഒ കായംകുളം, ഡി.ടി.ഒ ആലപ്പുഴ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കും. പിള്ളത്തോടിന് കുറുകെയുള്ള പാലത്തിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കാനും ഒരു മാസത്തിനകം പണി പൂര്‍ത്തിയാക്കാനും പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിന് നിര്‍ദേശം നല്‍കാന്‍ താലൂക്ക് വികസനസമിതി തീരുമാനിച്ചു.
യോഗത്തില്‍ തഹസില്‍ദാര്‍ എം.കെ. രമേശ്കുമാര്‍, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്.ജി. രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസ്, വിവിധ വകുപ്പുകളുടെ താലൂക്കുതല മേധാവികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാദ്ര കൊള്ളക്കാരനെന്ന് സുബ്രമഹ്ണ്യന്‍ സ്വാമി

Posted: 01 Nov 2014 10:50 PM PDT

Image: 

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍െറ മൈക്ക് തട്ടിത്തെറിപ്പിച്ച റോബര്‍ട്ട് വാദ്രക്കെതിരെ ബി.ജെ.പി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി. വാദ്ര കൊള്ളക്കാരനാണെന്നും വാദ്രയില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കണമെന്നും സ്വാമി പറഞ്ഞു.

എപ്പോഴും ധിക്കാരത്തോടെ പെരുമാറുന്ന വാദ്രക്കെതിരെ ശക്തമായ നടപടിയെടുക്കണം. വാദ്രക്കുള്ള എസ്.പി.ജി സുരക്ഷ എടുത്തുകളയണം. അയാള്‍ക്ക് എസ്.പി.ജി സുരക്ഷ ആവശ്യമില്ല. വാദ്രയില്‍ നിന്ന് സമൂഹത്തിനാണ് സുരക്ഷ ആവശ്യം -സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.

ഹരിയാനയിലെ തന്‍െറ അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ചോദ്യമുന്നയിച്ച എ.എന്‍.ഐ റിപ്പോര്‍ട്ടറോട് കുപിതനായി തട്ടിക്കയറുകയായിരുന്നു വാദ്ര. ഉത്തരം പറയാന്‍ വിസമ്മതിക്കുന്നതിന് പകരം ദേഷ്യപ്പെട്ട് സംസാരിച്ച വാദ്ര, മൈക്ക് തട്ടിത്തെറിപ്പിക്കുകയും ചെയ്തു. നിങ്ങള്‍ ഗൗരവത്തില്‍ തന്നെയാണോ, നിങ്ങള്‍ക്കെന്താ വട്ടാണോ, എന്താണ് നിങ്ങള്‍ക്ക് വേണ്ടത് എന്ന് തുടര്‍ച്ചയായി ചോദിച്ചാണ് വാദ്ര റിപ്പോര്‍ട്ടര്‍ക്ക് നേരെ തട്ടിക്കയറിയത്. തുടര്‍ന്ന് വാദ്രയും സുരക്ഷാ ഉദ്യോഗസ്ഥരും ക്യാമറ ഓഫാക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ എ.എന്‍.ഐ ദൃശ്യങ്ങള്‍ പുറത്തുവിടുകയായിരുന്നു.

വിഷയത്തില്‍ പതിവുപോലെ വാദ്രയെ ന്യായീകരിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. ഇത്തരം ബാലിശമായ ചോദ്യങ്ങള്‍ ചോദിക്കുന്നത് റിപ്പോര്‍ട്ടര്‍ ഒഴിവാക്കേണ്ടിയിരുന്നെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മാധ്യമങ്ങള്‍ അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി പറഞ്ഞു.

സംഭവത്തില്‍ വാദ്ര നിരുപാധികമായി മാപ്പുപറയണമെന്ന് ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്സ് അസോസിയേഷന്‍ (ബി.ഇ.എ) സെക്രട്ടറി എന്‍.കെ സിങ് ആവശ്യപ്പെട്ടു.
 

പുതിയ പഞ്ചായത്തുകള്‍: തീരുമാനം വൈകുന്നു

Posted: 01 Nov 2014 10:49 PM PDT

മാനന്തവാടി: ജില്ലയില്‍ ജനസംഖ്യ കൂടുതലും വലുപ്പവുമുള്ള പഞ്ചായത്തുകള്‍ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കാനുള്ള ശിപാര്‍ശയില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നു.
കെല്ലൂര്‍, നടവയല്‍, കുപ്പാടിത്തറ, ചീരാല്‍ എന്നീ പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കാനാണ് യു.ഡി.എഫ് ശിപാര്‍ശ ചെയ്തത്. പനമരം, വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളെ വിഭജിച്ചാണ് കെല്ലൂര്‍ പഞ്ചായത്ത് രൂപവത്കരിക്കുക. പൂതാടി, കണിയാമ്പറ്റ, പുല്‍പള്ളി പഞ്ചായത്തുകള്‍ വിഭജിച്ച് നടവയലും നെന്മേനി വിഭജിച്ച് ചീരാലും തരിയോട്, കോട്ടത്തറ, പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകള്‍ വിഭജിച്ച് കുപ്പാടിത്തറ പഞ്ചായത്തും രൂപവത്കരിക്കും. ഈ ശിപാര്‍ശ ആഴ്ചകള്‍ക്കുമുമ്പ് സമര്‍പ്പിച്ചിരുന്നെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
ഈമാസം17ന് പുതിയ പഞ്ചായത്തുകള്‍ നിലവില്‍ വരുമെന്ന് പ്രചാരണമുയര്‍ന്നെങ്കിലും ശിപാര്‍ശകള്‍ ഇതുവരെ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വന്നിട്ടില്ളെന്ന് സബ്ജക്ട് കമ്മിറ്റി അംഗം സി. മമ്മുട്ടി എം.എല്‍.എ പറഞ്ഞു. മന്ത്രിസഭ പരിഗണിച്ചശേഷമാണ് സബ്ജക്ട് കമ്മിറ്റിക്ക് വിടുക. യു.ഡി.എഫിന് വ്യക്തമായ മേല്‍ക്കൈ നേടുന്ന തരത്തിലാണ് പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കുക.
കോണ്‍ഗ്രസിലെയും മുസ്ലിംലീഗിലെയും പ്രമുഖരായ നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് പുതുതായി രൂപവത്കരിക്കപ്പെടുന്ന കെല്ലൂര്‍ പഞ്ചായത്ത്.

മെഡിക്കല്‍ കോളജില്‍ ബി.ഫാം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു

Posted: 01 Nov 2014 10:45 PM PDT

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഗവ. ഫാര്‍മസി കോളജിലെ ബി.ഫാം കോഴ്സിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. 20 സീറ്റുകള്‍ മാത്രമാണ് ഈ കോഴ്സിനുള്ളത്. ഇതില്‍ നാലു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. 20 വിദ്യാര്‍ഥികളും കോഴ്സിനു ചേരുന്നുണ്ടെങ്കിലും പിന്നീട് വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഹയര്‍ ഓപ്ഷനില്‍ സീറ്റ് ലഭിക്കുമ്പോള്‍ ടി.സി വാങ്ങുകയാണ്. ഇതോടെ ആ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. സീറ്റൊഴിവ് നികത്തണമെങ്കില്‍ പരീക്ഷ നടത്തുന്ന ഏജന്‍സിയെ അറിയിക്കണം. നിലവില്‍ എല്‍.ബി.എസ് സെന്‍ററാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ നടത്തി വിദ്യാര്‍ഥികളെ പല കോളജുകളിലേക്കും അലോട്ട് ചെയ്യുകയാണ് എല്‍.ബി.എസ് സെന്‍ററിന്‍െറ ജോലി. നിലവില്‍ ബി.ഫാം പ്രവേശം പൂര്‍ത്തിയായിട്ടുണ്ട്. പിന്നീട് കോളജില്‍ വരുന്ന സീറ്റൊഴിവുകള്‍ എല്‍.ബി.എസിനെ അറിയിക്കുന്നതിനനുസരിച്ച് റാങ്ക് ലിസ്റ്റില്‍നിന്ന് പ്രവേശം നല്‍കുകയാണ് ചെയ്യുക. എന്നാല്‍, കോഴിക്കോട് ഗവ. ഫാര്‍മസി കോളജിലെ സീറ്റൊഴിവ് എല്‍.ബി.എസ് സെന്‍ററിനെ അറിയിച്ചിട്ടില്ല. ഇതുമൂലം കോഴ്സ് തുടങ്ങി മൂന്നരമാസമായിട്ടും സീറ്റുകള്‍ നികത്താനായിട്ടില്ല.
കഴിഞ്ഞ വര്‍ഷവും ഫാര്‍മസി കോളജില്‍ ബി.ഫാമിന് നാലു സീറ്റുകള്‍ നികത്താതെ കിടന്നിരുന്നു. ഈ വര്‍ഷവും ഇതാവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ അവസരമാണ് അധികൃതരുടെ അനാസ്ഥമൂലം നഷ്ടമാകുന്നത്. ബി.ഫാമിന് അപേക്ഷിച്ച് കിട്ടാതെ മറ്റു കോഴ്സുകള്‍ പഠിക്കുകയോ സ്വാശ്രയ കോളജില്‍ ചേര്‍ന്ന് പഠിക്കുകയോ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട അവസരമാണ് ഇവിടെ നഷ്ടമാകുന്നത്. സ്വകാര്യ കോളജുകളില്‍ ബി.ഫാം സീറ്റിന് ലക്ഷങ്ങള്‍ ഡൊണേഷന്‍ കൊടുത്ത് വിദ്യാര്‍ഥികള്‍ വലയുമ്പോഴാണ് സര്‍ക്കാര്‍ കോളജിലെ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത്.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 137 അടി; ആശങ്കയെന്ന് ഇ.കെ. ഭരത്ഭൂഷന്‍

Posted: 01 Nov 2014 10:41 PM PDT

Image: 

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്കയുണ്ടെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്‍. ഷട്ടര്‍ തകരാറിലായതാണ് അധിക ജലം ഒഴുകി പോകാത്തതിന് കാരണം. ഷട്ടറിന്‍െറ തകരാര്‍ ഉടന്‍ തന്നെ പരിഹരിക്കണം. അണക്കെട്ടില്‍ ജലനിരപ്പ് 136ന് മുകളിലെത്തിയ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെ ഉന്നതതല സമിതി അണക്കെട്ട് സന്ദര്‍ശിക്കുന്നുണ്ട്. കേരളത്തിന്‍െറ ആശങ്ക സമിതിയെ അറിയിക്കുമെന്നും ഭരത്ഭൂഷന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

അതേസമയം, വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നു. സെക്കന്‍ഡില്‍ 2400 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കന്‍ഡില്‍ 456 ഘനയടി ജലമാണ് തുറന്നുവിടുന്നത്. തമിഴ്നാട് ജലം എടുക്കുന്നത് കുറച്ചതും ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. അണക്കെട്ടിന്‍െറ വൃഷ്ടി പ്രദേശമായ പെരിയാറില്‍ 4.4 ഉം തേക്കടിയില്‍ 13 ഉം മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്.

സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്‍ ശനിയാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു. സെപ്റ്റംബര്‍ 15നാണ് ഉന്നതതല സമിതി അവസാനമായി അണക്കെട്ട് സന്ദര്‍ശിച്ചത്.

ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം

Posted: 01 Nov 2014 10:19 PM PDT

Image: 

തൃശൂര്‍: അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനായി ധനമന്ത്രി കെ.എം മാണിക്ക് കോഴ നല്‍കിയെന്ന ബാറുടമകളുടെ ആരോപണം വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോഴ ആരോപണം സംബന്ധിച്ച് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുമെന്ന് ചെന്നിത്തല അറിയിച്ചു.   

മാണിക്കെതിരായ ആരോപണത്തില്‍  അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ കത്തിന്‍്റെ അടിസ്ഥാനത്തിലാണ് നടപടി. സര്‍ക്കാറിനെ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് നല്‍കുന്ന കത്തില്‍ അന്വേഷണം നടത്തുകയെന്നത് നിയമപരമായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.

ആരോപണത്തില്‍ മാണി വിശദീകരണം നല്‍കണമെന്ന് ചാനല്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ട  ടി.എന്‍ പ്രതാപന്‍ എം.എല്‍.എയെ ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ട്ടിയും സര്‍ക്കാരും ഉണ്ടെന്ന കാര്യം പ്രതാപന്‍ മറക്കരുത്. പാര്‍ട്ടിയില്‍ സ്വയം ഒറ്റപ്പെടാതിരിക്കാന്‍  അദ്ദേഹം ശ്രദ്ധിക്കണമെന്നും  ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
 

നിതാഖാത്തിലേക്ക് ഒമ്പത് പുതിയ തൊഴിലുകള്‍ കൂടി

Posted: 01 Nov 2014 09:42 PM PDT

Image: 

റിയാദ്: സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത് വ്യവസ്ഥയിലേക്ക് പുതിയ ഒമ്പത് തൊഴിലുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. നിലവില്‍ സ്വദേശിവത്കരണം നിര്‍ബന്ധമാക്കാത്തതോ മറ്റു തൊഴിലുകളുടെ ഗണത്തില്‍ വരുന്നതോ ആയ ജോലികളാണ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ മേഖലയില്‍ കൂടി സ്വദേശിവത്കരണ ശതമാനം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് തീരുമാനമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ വിഭാഗം അണ്ടര്‍സെക്രട്ടറി അഹ്മദ് അല്‍ഹുമൈദാന്‍ പറഞ്ഞു.
 മക്ക, മദീന ഹറമുകളുടെ വികസനജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന നിര്‍മാണ, കരാര്‍ കമ്പനികള്‍, ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ സൗദിയിലെ സഞ്ചാരത്തിന് സേവനം ചെയ്യുന്ന ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ എന്നിവയും പുതുതായി നിതാഖാത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍മാണമേഖലയില്‍ ചെറിയ ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയിരുന്നുവെങ്കിലും ഹറം വികസനം ഇതിന്‍െറ ഭാഗമായിരുന്നില്ല. സ്ത്രീകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രഫി കേന്ദ്രങ്ങള്‍, സ്ത്രീകളുടെ സ്പോര്‍ട്സ് സെന്‍ററുകള്‍ എന്നിവ പുതിയ പട്ടികയിലുണ്ട്. സ്ത്രീകളുടെ ഇത്തരം കേന്ദ്രങ്ങള്‍ മുമ്പ് നിതാഖാത്തില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഈ സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനം സ്വദേശി വനിതകളെ നിയമിക്കണമെന്ന് നിര്‍ബന്ധമില്ലായിരുന്നു.
വികലാംഗ കേന്ദ്രങ്ങള്‍, സ്ട്രാറ്റജിക് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, മെഡിക്കല്‍കോളജുകള്‍, സ്ത്രീകള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്നതോ സേവനം ചെയ്യുന്നതോ ആയ സ്ഥാപനങ്ങള്‍, കുട്ടികള്‍ക്കുള്ള കേന്ദ്രങ്ങള്‍, ലേഡീസ് ടൈലറിങ്, ലേഡീസ് ബ്യൂട്ടി പാര്‍ലര്‍, ഗ്യാസ് കടകള്‍ എന്നിവയാണ് പുതുതായി നിതാഖാത്തില്‍ ഉള്‍പ്പെടുത്തിയ മറ്റു തൊഴിലുകള്‍.
മൂന്ന് വര്‍ഷം മുമ്പ് നിതാഖാത് വ്യവസ്ഥ പ്രാബല്യത്തില്‍ വരുമ്പോള്‍ 42 തൊഴിലുകളാണ് തൊഴില്‍ മന്ത്രാലയം ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീട് കാലോചിതമായി പുതിയ തൊഴിലുകള്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ 58 തൊഴിലുകളില്‍ മന്ത്രാലയം നിശ്ചയിച്ച അനുപാതത്തില്‍ സ്വദേശിനിയമനം അനിവാര്യമാണെന്നാണ് നിതാഖാത് വ്യവസ്ഥ ചെയ്യുന്നത്. പരിശോധന എളുപ്പമാക്കാനാണ് ചില പ്രത്യേക ജോലികള്‍ കൃത്യമായ തലക്കെട്ടോടുകൂടി നിതാഖാത് വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തുന്നതെന്നും അഹ്മദ് അല്‍ഹുമൈദാന്‍ വിശദീകരിച്ചു.

കോഴിക്കോട് റസ്റ്ററന്‍റ് ആക്രമണം: ഒരാള്‍ കൂടി അറസ്റ്റില്‍

Posted: 01 Nov 2014 09:39 PM PDT

Image: 

കോഴിക്കോട്: പി.ടി.ഉഷ റോഡിലെ ഡൗണ്‍ ടൗണ്‍ റസ്റ്ററന്‍റ് അടിച്ചുതകര്‍ത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ബിബീഷിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ അറസ്റ്റിലായത്.

യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.പി പ്രകാശ്ബാബു അടക്കം കണ്ടാലറിയാവുന്ന 15ഓളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. യുവമോര്‍ച്ച പ്രവര്‍ത്തകന്‍ നിവേദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

യുവതീയുവാക്കള്‍ക്ക് അടുത്തിടപഴകാന്‍ സാഹചര്യമൊരുക്കി എന്നാരോപിച്ചാണ് റസ്റ്ററന്‍റ് അടിച്ചുതകര്‍ത്തത്. സ്വകാര്യ ചാനല്‍, ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനെത്തുടര്‍ന്നായിരുന്നു ആക്രമം.

സൊഹാറില്‍ ഉത്സവാന്തരീക്ഷമൊരുക്കി കേരളോത്സവം

Posted: 01 Nov 2014 09:28 PM PDT

Image: 

സൊഹാര്‍: സൊഹാര്‍ മലയാളി സംഘത്തിന്‍െറ ആഭിമുഖ്യത്തിലുള്ള കേരളോത്സവം സൊഹാര്‍ സ്പോര്‍ട്സ് ക്ളബില്‍ നടന്നു.
ശിങ്കാരി മേളത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പ്രവാസി മലയാളികളെ സാക്ഷിനിര്‍ത്തി സൊഹാര്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഡോ. സാലിം മുബാറക് അല്‍ ബലൂഷി  ഉദ്ഘാടനം നിര്‍വഹിച്ചു. സൊഹാര്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് പ്രസിഡന്‍റ് ഡോ. രാജീവ് ടണ്ടന്‍, സൊഹാര്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സഞ്ജിത വര്‍മ, സൊഹാര്‍ ചര്‍ച്ച് വികാരി ഫാ. സാം വര്‍ഗീസ്, സൊഹാര്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി സി.എച്ച്. മഹ്മൂദ്, ട്രഷറര്‍ അല്‍ ജസീറ ബാവഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. എന്‍.ആര്‍.ഐ ഹെല്‍ത്ത്കെയര്‍ അവാര്‍ഡ് ജേതാവ് മനോജ് കുമാറിനെ ഡോ. രാജീവ് ടണ്ടന്‍ പൊന്നാടയണിയിച്ചു.
ഉദ്ഘാടന ചടങ്ങിന് ശേഷം യുവകലാകാരന്‍മാര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ സദസ് നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. രാത്രി പന്ത്രണ്ടോടെയാണ് പരിപാടികള്‍ സമാപിച്ചത്.
 

ഒളിച്ചോടുന്ന വീട്ടുജോലിക്കാരെ വ്യാജ നഴ്സുമാരായി നിയമിക്കുന്ന സംഘം പിടിയില്‍

Posted: 01 Nov 2014 09:20 PM PDT

Image: 

കുവൈത്ത് സിറ്റി: സ്പോണ്‍സര്‍മാരില്‍നിന്നും മറ്റും ഒളിച്ചോടുന്ന വീട്ടുജോലിക്കാരെ വ്യാജനഴ്സുമാരായി വീടുകളിലും ആശുപത്രികളിലും നിയമിച്ച് പണം തട്ടുന്ന രണ്ടുപേരെ പൊലീസ് പിടികൂടി.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവില്‍ ഇന്ത്യക്കാരനും ഭാര്യയുമാണ് പിടിയിലായത്. ഇവര്‍ വ്യാജ നഴ്സുമാരായി നിയമിച്ചവരും അറസ്റ്റിലായി. വീടുകളുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവരെ ഒളിച്ചോടാന്‍ പ്രേരിപ്പിക്കുകയും തുടര്‍ന്ന് ആശുപത്രികളിലും വീടുകളിലും കഴിയുന്ന സ്വദേശി രോഗികളുടെ പരിചാരകരായ നഴ്സുമാരായി നിയമിക്കുകയുമാണ് വ്യാജ കമ്പനിയുടെ മറവില്‍ സംഘം ചെയ്തിരുന്നത്.
ഇങ്ങനെ നിയമിക്കപ്പെട്ടവരില്‍ പുരുഷ നഴ്സുമാരും സ്ത്രീ നഴ്സുമാരുമുണ്ട്.
പ്രായാധിക്യംകൊണ്ടും മറ്റും സ്ഥിരമായി കിടപ്പിലായവരെ പരിചരിക്കാനെന്ന പേരിലാണ് സംഘം നഴ്സുമാരെ നല്‍കിയിരുന്നത്. ഇങ്ങനെ നിയമിക്കപ്പെട്ട ചിലര്‍ സബാഹ് ആശുപത്രിയില്‍ നഴ്സിങ് ജോലി ചെയ്യുന്നുണ്ടെന്നാണ് ഇന്‍റലിജന്‍സ് വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചത്.
ഇങ്ങനെ പരിചാരക നഴ്സുമാരായി നിയമനം ലഭ്യമാക്കാന്‍ ഒരാളില്‍നിന്ന് 250-300 ദീനാര്‍വരെ സംഘം വാങ്ങിയിരുന്നതായി പിടിയിലായ നഴ്സുമാര്‍ പറഞ്ഞു.
സാധാരണ നഴ്സുമാരുടേതുപോലുള്ള യൂനിഫോമുകളും മറ്റും ഇവര്‍ക്കും നല്‍കിയിരുന്നു.
അനധികൃത കമ്പനിയുടെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെ 15 വ്യാജ നഴ്സുമാരെ സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തു.
ഇന്ത്യക്കാരനെയും വ്യാജ നഴ്സുമാരെയും തുടര്‍ നടപടികള്‍ക്കായി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.
 

മുംബൈ^കേരളബ്ളാസ്റ്റേഴ്സ് പോരാട്ടം ഇന്ന്

Posted: 01 Nov 2014 08:04 PM PDT

Image: 
Subtitle: 
സചിന്‍െറ നാടിനെ വീഴ്ത്താന്‍ 'സചിന്‍ ടീം'

മുംബൈ: സചിന്‍ ടെണ്ടുല്‍കര്‍ എന്ന പേരിന് കീഴടക്കാന്‍ കഴിയാത്ത മുംബൈ ഹൃദയങ്ങളുണ്ടാകില്ല. അതേ ഹൃദയങ്ങളില്‍ ഇടംപിടിച്ച മുംബൈ സിറ്റി എഫ്.സിയെ നേരിടാന്‍ സചിന്‍െറ സ്വന്തം നഗരത്തില്‍ താരത്തിന്‍െറ സ്വന്തം ടീമായ കേരള ബ്ളാസ്റ്റേഴ്സ് ഇന്നിറങ്ങും. പുണെ സിറ്റി എഫ്.സിക്കെതിരെ നേടിയ ഐ.എസ്.എല്ലിലെ തങ്ങളുടെ ആദ്യ ജയത്തിന്‍െറ ലഹരിയിലത്തെുന്ന ബ്ളാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് ചെന്നൈയിന്‍ എഫ്.സിയില്‍നിന്ന് 5-1ന്‍െറ ദയനീയ തോല്‍വി ഏറ്റുവാങ്ങിനില്‍ക്കുന്ന മുംബൈയാണ്.

നാലു മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും രണ്ടു തോല്‍വിയുമാണ് ബ്ളാസ്റ്റേഴ്സിന്‍െറ പെട്ടിയില്‍ ഇതുവരെ വീണത്. അവരുടെ ഇന്നത്തെ ആതിഥേയരാകട്ടെ, പുണെക്കെതിരെ നേടിയ 5-0ത്തിന്‍െറ ജയമൊഴികെ മൂന്നു കനത്ത പരാജയങ്ങളുടെ ഭാരം പേറിയാണ് ഇതുവരെ എത്തിയത്. ഇരുടീമുകളെയും തുല്യശക്തികളെന്ന് വിളിക്കാമെങ്കിലും നിര്‍ഭാഗ്യംകൊണ്ട് ആദ്യ മത്സരങ്ങളില്‍ അകന്നുപോയ ജയത്തെ തങ്ങളുടെ വഴിയിലേക്ക് കൊണ്ടുവന്നതിന്‍െറ ആത്മവിശ്വാസവുമായത്തെുന്ന ബ്ളാസ്റ്റേഴ്സ് നിരയെ തളക്കുക മുംബൈക്ക് എളുപ്പമാകില്ല. മിന്നുന്ന ഫോമിലുള്ള ഇയാന്‍ ഹ്യൂം സന്ദര്‍ശകരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുപകരും. ഹ്യൂമിനൊപ്പം മുന്നേറ്റത്തില്‍ ശ്രദ്ധനല്‍കാന്‍ മിലഗ്രസ് ഗോണ്‍സാല്‍വസും കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ കണ്ടത്തെിയ മലയാളി താരം സി.എസ്. സബീത്തും പെന്‍ ഒര്‍ജിയും സദാ ജാഗരൂകരായുണ്ടാകും. പരിക്ക് ഭേദമായാല്‍ മൈക്കല്‍ ചോപ്രയെയും പരീക്ഷിക്കാന്‍ ഡേവിഡ് ജയിംസ് മുതിരും.

കഴിഞ്ഞ മത്സരത്തില്‍ ഇടക്ക് പരിക്കേറ്റെങ്കിലും മിഡ്ഫീല്‍ഡിലെ കരുത്തായ മെഹ്താബ് ഹുസൈന്‍ ഇന്നിറങ്ങുമെന്നാണ് പ്രതീക്ഷ. മുംബൈ നിരയില്‍ ഫ്രെഡി ലുങ്ബെര്‍ഗിന്‍െറ പരിക്ക് അവര്‍ക്ക് തലവേദനയായി തന്നെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. മുന്നേറ്റത്തില്‍ നികോളസ് അനല്‍ക്കക്ക് ചെന്നൈയിനെതിരെ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ളെങ്കിലും ഫ്രഞ്ച് താരം ബ്ളാസ്റ്റേഴ്സ് പ്രതിരോധത്തിന് വെല്ലുവിളിയായിരിക്കും. ആ മത്സരത്തില്‍ ഏക ഗോള്‍ നേടിയ ക്യാപ്റ്റന്‍ സയ്ദ് റഹിം നബിയുടെയും മിഡ്ഫീല്‍ഡിലെ കരുത്തായി ആന്ദ്രെ മൊര്‍ട്ടിസിന്‍െറയും സുഭാഷ് സിങ്ങിന്‍െറയും സാന്നിധ്യം അവര്‍ക്ക് ആശ്വാസം പകരുന്നതാണ്.

കോഴ ആരോപണം: കോണ്‍ഗ്രസ്–മാണി ബന്ധത്തില്‍ വിള്ളല്‍

Posted: 01 Nov 2014 07:46 PM PDT

Image: 
Subtitle: 
ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗമുണ്ടെന്ന സംശയം മാണിഗ്രൂപ്പില്‍ ശക്തമാണ്

തിരുവനന്തപുരം: ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് മന്ത്രി കെ.എം. മാണിക്കെതിരെ ഉയര്‍ന്ന കോഴ ആരോപണം കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്-മാണി വിഭാഗവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി.
മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതൃനിര  രംഗത്തുണ്ടെങ്കിലും ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍െറ പിന്തുണയുണ്ടെന്ന സംശയം മാണിഗ്രൂപ്പില്‍ ശക്തമാണ്. അസ്വാരസ്യം പരമാവധി മുതലെടുക്കാനുള്ള  നീക്കം സി.പി.എം കൂടി ആരംഭിച്ചതോടെ ഭരണമുന്നണിയിലെ കനലുകള്‍ വേഗത്തില്‍ കെട്ടടങ്ങാനുള്ള സാധ്യത മങ്ങി.
ബാര്‍ ലൈസന്‍സ് പുതുക്കാന്‍ മന്ത്രി കെ.എം. മാണി ഒരു കോടി വാങ്ങിയെന്ന് ബാറുടമകളുടെ അസോസിയേഷന്‍ നേതാവും പ്രമുഖ അബ്കാരിയുമായ ബിജു രമേശാണ് കഴിഞ്ഞദിവസം ആരോപിച്ചത്. ഒരു കോടി  രണ്ടു ഘട്ടമായാണ് മാണിക്ക് കൈമാറിയതെന്നും അഞ്ചുകോടിയാണ്  ആവശ്യപ്പെട്ടതെന്നും ആരോപിച്ച ബിജു, മുഖ്യമന്ത്രിക്ക് ക്ളീന്‍ചിറ്റും നല്‍കി.
ആരോപണം വന്നതിന് പിന്നാലെ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ അന്വേഷണ ആവശ്യവുമായി രംഗത്തുവന്നു. ആരോപണത്തെ പ്രതിരോധിച്ച് രംഗത്തത്തെിയ ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ആരോപണത്തിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന ആക്ഷേപം ഉയര്‍ത്തി.
മാത്രമല്ല, ബാര്‍ലൈസന്‍സിന്‍െറ പേരില്‍ പണം വാങ്ങിയത് എറണാകുളത്തെയും തിരുവനന്തപുരത്തെയും ചിലകോണ്‍ഗ്രസ് നേതാക്കളാണെന്നും  വിശദാംശങ്ങള്‍ തനിക്കറിയാമെന്ന മുന്നറിയിപ്പും നല്‍കി.
 ആരോപണത്തോട് പ്രതികരിച്ച മന്ത്രി മാണി,  ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും തന്നെയും  പാര്‍ട്ടിയെയും നിര്‍വീര്യമാക്കാമെന്ന് ആരും കരുതേണ്ടെന്നും തുറന്നടിക്കാനും തയാറായി. ആരോപണത്തിനുപിന്നില്‍ എ ഗ്രൂപ്പിന് പങ്കുണ്ടെന്ന ആരോപണം പി.സി. ജോര്‍ജ് ആവര്‍ത്തിക്കുകയും ചെയ്തു. ഇതോടെ, കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് മനസ്സിലാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി കെ.എം. മാണിക്ക്  പിന്തുണ പ്രഖ്യാപിച്ച് രംഗത്തത്തെി. മാത്രമല്ല, അന്വേഷണം ആവശ്യപ്പെട്ട ടി.എന്‍. പ്രതാപനെതിരെ  വിമര്‍ശവും നടത്തി.
തൊട്ടുപിന്നാലെ മാധ്യമങ്ങളെ കണ്ട കെ.പി.സി.സി പ്രസിഡന്‍റും കെ.എം. മാണിയില്‍ പൂര്‍ണവിശ്വാസം അറിയിച്ചു.  പ്രതാപന്‍െറ നിലപാട് തള്ളി. ഇതോടെ മുന്‍ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ പ്രതാപന്‍ മാണിക്കെതിരെയല്ല ആരോപണം ഉന്നയിച്ചയാള്‍ക്കെതിരെയാണ് താന്‍ അന്വേഷണം ആവശ്യപ്പെട്ടതെന്ന് വിശദീകരിച്ചു. ഭരണമുന്നണിയില്‍ കലഹം തുടങ്ങുന്നതിന്‍െറ സൂചന കിട്ടിയതിന് പിന്നാലെ പ്രതിപക്ഷം രംഗത്തത്തെി.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മന്ത്രി  ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് മാധ്യമങ്ങളെ കണ്ട സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടെന്ന് മാത്രമല്ല,
ആരോപണംവഴി രാഷ്ട്രീയഗുണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണെന്ന് ഓര്‍മപ്പെടുത്താനും തയാറായി. മുന്നണിയില്‍ സീനിയര്‍ നേതാവായ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് മാണിഗ്രൂപ് കുറച്ചുകാലമായി ഉന്നയിച്ചുവരുന്ന ആവശ്യത്തിന് തടയിടാന്‍  വിവാദത്തിലൂടെ കഴിഞ്ഞതിന്‍െറ ഗുണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അന്വേഷണാവശ്യത്തിനൊപ്പം ഇക്കാര്യം തുടര്‍ന്നും ഉന്നയിക്കാന്‍ തന്നെയാണ് പ്രതിപക്ഷനീക്കം. അതിനാല്‍തന്നെ ഭരണമുന്നണിക്കുള്ളില്‍ അസ്വസ്ഥതകള്‍ തുടരാനും ഇതിടയാക്കും.
മാത്രമല്ല, വിഷയം സജീവമാക്കി നിര്‍ത്താന്‍ സ്ഥാനത്തും അസ്ഥാനത്തും ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കേണ്ട ബാധ്യത കോണ്‍ഗ്രസ്, മാണിഗ്രൂപ് നേതാക്കളുടെ ചുമലില്‍ വന്നുവീഴുകയും ചെയ്യും.
ആരോപണത്തിനുപിന്നില്‍  എ വിഭാഗം ആണെന്ന സംശയം മാണിഗ്രൂപ്പില്‍ ശക്തമാണ്. ആരോപണത്തിന്‍െറ പുകമറ സൃഷ്ടിച്ച് കെ.എം. മാണിയെ തളക്കുകയെന്ന തന്ത്രമാണ് എ വിഭാഗം സ്വീകരിച്ചതെന്നാണ് അവര്‍ രഹസ്യമായി ഉന്നയിക്കുന്നത്.
മാണിയെ മുഖ്യമന്ത്രിയാക്കുകയെന്ന തങ്ങളുടെ ആഗ്രഹത്തിന് തടയിടുന്നതിനൊപ്പം അതിനായി പാര്‍ട്ടി എന്തെങ്കിലും രാഷ്ട്രീയനീക്കം നടത്താനുള്ള സാധ്യതകൂടി ഇല്ലാതാക്കുകയെന്ന തന്ത്രമാണ് എ വിഭാഗം പുറത്തെടുത്തതെന്ന സംശയമാണ് അവര്‍ പ്രകടിപ്പിക്കുന്നത്.
എന്നാല്‍, ഈ സംശയം മുഖ്യമന്ത്രി ഉള്‍പ്പെടെ എ വിഭാഗം നിഷേധിക്കുകയാണ്. വൈകീട്ട്  മാണിഗ്രൂപ് നേതാക്കള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍,  ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഏതെങ്കിലും വിഭാഗം ഉണ്ടെന്ന സംശയത്തില്‍ കഴമ്പില്ളെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍, ഗൂഢാലോചന നടന്നുവെന്ന ആരോപണം അവര്‍ ആവര്‍ത്തിച്ചു. മാണിവിഭാഗത്തിന്‍െറ ഈ പരസ്യപ്രഖ്യാപനം സംശയത്തിന്‍െറ പുകമറയില്‍ നിന്ന് രക്ഷപ്പെടാന്‍ കോണ്‍ഗ്രസിലെ എ വിഭാഗത്തിന് സഹായകമാണെങ്കിലും ഇരുവര്‍ക്കും ഇടയില്‍ രൂപപ്പെട്ട അവിശ്വാസം പെട്ടെന്ന് മാറുമെന്ന് കരുതാനാവില്ല. മുന്നണിയുടെ ഭാവിപ്രവര്‍ത്തനങ്ങളിലും അത് നിഴലിച്ചേക്കാം.

Saturday, November 1, 2014

ബാര്‍ കോഴ വിവാദം: മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതെന്ന് പ്രതാപന്‍ Madhyamam News Feeds

ബാര്‍ കോഴ വിവാദം: മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതെന്ന് പ്രതാപന്‍ Madhyamam News Feeds

Link to

ബാര്‍ കോഴ വിവാദം: മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതെന്ന് പ്രതാപന്‍

Posted: 01 Nov 2014 12:40 AM PDT

Image: 

കൊടുങ്ങല്ലൂര്‍: ബാര്‍ വിഷയത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ളെന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ. വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തെറ്റിദ്ധരിപ്പിച്ചിരിക്കയാണ്. താന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതിന്‍റെ പൂര്‍ണ വസ്തുതകള്‍ അദ്ദേഹം മനസിലാക്കിയിട്ടില്ല.

കെ.എം മാണിയെ പോലെ പ്രവര്‍ത്തന പാരമ്പര്യവും സംശുദ്ധിയുമുള്ള രാഷ്ട്രീയ നേതാവിനെതിരെ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച ബാര്‍ ഉടമ ബിജു രമേശിനെതിരെ കേസെടുക്കണം. മാണിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന്  ബിജു രമേശ് അതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും പ്രതാപന്‍ പറഞ്ഞു.

അഴിമതി, മദ്യം, പരിസ്ഥിതി എന്നീ വിഷയങ്ങളില്‍ തന്‍റെ നിലപാടില്‍ മാറ്റമില്ല. താന്‍ പാര്‍ട്ടിക്ക് പൂര്‍ണ വിധേയനാണെന്നും പ്രതാപന്‍ പറഞ്ഞു. പാര്‍ട്ടിക്ക് എന്ന പോലെ മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്‍റിനും വിധേയനാണെന്നും പ്രതാപന്‍ പറഞ്ഞു.
ബാര്‍ കോഴ വിവാദം സംബന്ധിച്ച് ടി.എന്‍ പ്രതാപന്‍ ചാനലില്‍ പ്രതികരിച്ചതിനെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രിയും വി.എം സുധീരനും രംഗത്തുവന്നതിനു തൊട്ടു പിറകെയാണ് പ്രതാപന്‍്റെ വിശദീകരണം.

നേപ്പാളില്‍ ബസുകള്‍ കൂട്ടിയിടിച്ച് 10 മരണം, 30 പേര്‍ക്ക് പരിക്ക്

Posted: 01 Nov 2014 12:30 AM PDT

Image: 

കാഠ്മണ്ഡു: നേപ്പാളില്‍ ബസുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരില്‍ 12 പേരുടെ നില ഗുരുതരമാണ്. കാഠ്മണ്ഡുവിന് 120 കിലോമീറ്റര്‍ അകലെ ദേശീയപാതയിലാണ് അപകടമുണ്ടായത്. ബസിന്‍റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

വിന്‍ഡീസ് 256 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ബി.സി.സി.ഐ

Posted: 31 Oct 2014 11:41 PM PDT

Image: 

മുംബൈ: പ്രതിഫലത്തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ പര്യടനം ഉപേക്ഷിച്ച് പോയ വെസ്റ്റിന്‍ഡീസ് ടീമിന്‍െറ നടപടിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബി.സി.സി.ഐ. 42 ദശലക്ഷം ഡോളര്‍ (256 കോടി രൂപ) വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കണമെന്നാണ് ബി.സി.സി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. പര്യടനം ഉപേക്ഷിച്ചതിനുള്ള നഷ്ടമാണ് ആവശ്യപ്പെടുന്നതെന്നും ബി.സി.സി.ഐ വ്യക്തമാക്കി. കത്തിലൂടെയാണ് വിന്‍ഡീസ് ക്രക്കറ്റ് ബോര്‍ഡിനെ ഇക്കാര്യം അറിയിച്ചത്. ബി.സി.സി.ഐയുടെ കത്ത് ലഭിച്ചതായി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് രണ്ടാഴ്ച മുമ്പ് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. കളി പ്രക്ഷേപണം ചെയ്യുന്നതിനുള്ള കരാര്‍ വഴിയാണ് ഏറ്റവും കൂടുതല്‍ പണം നഷ്ടമായത്. 35 ദശലക്ഷം ഡോളറാണ് ഇതിലൂടെ നഷ്ടപ്പെട്ടതെന്നാണ് ബി.സി.സി.ഐ പറയുന്നത്. ടിക്കറ്റ് വില്‍പ്പന വഴി രണ്ട് മില്യണ്‍ ഡോളറും നഷ്ടമുണ്ടായതായി ബി.സി.സി.ഐ വ്യക്തമാക്കി.

അഞ്ച് ഏകദിനവും മൂന്ന് ടെസ്റ്റും ഒരു ട്വന്‍റി20യും കളിക്കാനാണ് വെസ്റ്റിന്‍ഡീസ് ടീം ഇന്ത്യയിലെത്തിയത്. ഇതില്‍ ധര്‍മശാലയില്‍ കളിച്ച നാലാം ഏകദിനത്തിന്‍െറ ടോസിങിനിടെയാണ് ക്യാപ്റ്റന്‍ ബ്രാവോ പരമ്പര ഉപേക്ഷിക്കുന്നതായി അറിയിച്ചത്. വിന്‍ഡീസ് പരമ്പര ഉപേക്ഷിച്ചതോടെ ശ്രീലങ്കന്‍ ടീം, അഞ്ച് ഏകദിനങ്ങളുടെ പരമ്പര കളിക്കാന്‍ എത്തുകയായിരുന്നു.

ജില്ലയിലെ വികസന പദ്ധതികള്‍ക്ക് 37.50 ലക്ഷം

Posted: 31 Oct 2014 11:07 PM PDT

കാസര്‍കോട്: ജില്ലയില്‍ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പി. കരുണാകരന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും 19 ലക്ഷം രൂപയും എം.എല്‍.എമാരുടെ പ്രത്യേക വികസന ഫണ്ടില്‍നിന്നും 18.50 ലക്ഷം രൂപയും അനുവദിച്ചു.
മഞ്ചേശ്വരം ഗ്രാമപഞ്ചായത്തില്‍ പിലിക്കുടല്‍-മൂഡംബയല്‍-നീരാളി റോഡ് ടാറിങ് പ്രവൃത്തിക്ക് 10 ലക്ഷം രൂപയും മംഗല്‍പാടി പഞ്ചായത്തില്‍ ബെജാര്‍-ബേക്കൂര്‍ വയല്‍ റോഡ് ടാറിങ്ങിന് അഞ്ച് ലക്ഷവും ബദിയടുക്ക പഞ്ചായത്തില്‍ ബാറഡുക്ക കോളനിയില്‍ കുടിവെള്ള പദ്ധതിക്ക് നാല് ലക്ഷം രൂപയുമാണ് എം.പി ഫണ്ടില്‍നിന്ന് അനുവദിച്ചത്.
കാസര്‍കോട് നഗരസഭയില്‍ 24ാം വാര്‍ഡില്‍ സീനത്ത് നഗര്‍ റോഡ് നടപ്പാത നിര്‍മാണത്തിന് 2.5 ലക്ഷവും ഐത്തന്‍ റോഡില്‍ ഡ്രെയിനേജ് കവറിങ് സ്ളാബ് സ്ഥാപിക്കാന്‍ 2.5 ലക്ഷം രൂപയും കാറഡുക്ക പഞ്ചായത്തില്‍ കുണ്ടാര്‍ ഉളിയത്തടുക്ക റോഡ് ടാറിങ്ങിന് 3.5 ലക്ഷം രൂപയും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍നിന്ന് അനുവദിച്ചു. പള്ളിക്കര പഞ്ചായത്തില്‍ ഉദയമംഗലം-കോത്തരമ്പത്ത് റോഡ് നിര്‍മാണത്തിന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ)യുടെ പ്രത്യേക വികസന ഫണ്ടില്‍നിന്ന് ആറ് ലക്ഷം രൂപയും പൈവളികെ പഞ്ചായത്തില്‍ ബായാര്‍- ജാറാം-കളന്തൂര്‍ റോഡ് നിര്‍മാണത്തിന് നാല് ലക്ഷം രൂപ പി.ബി. അബ്ദുറസാഖ് എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍നിന്നും അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

കോണ്‍വെന്‍റ് ബീച്ച് പാലം നിര്‍മാണ നടപടി വേഗത്തിലാക്കും–മന്ത്രി ഇബ്രാഹീംകുഞ്ഞ്

Posted: 31 Oct 2014 10:43 PM PDT

വൈപ്പിന്‍: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ കോണ്‍വെന്‍റ് ബീച്ച് പാലം നിര്‍മാണ നടപടി വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഞാറക്കല്‍ ഗെസ്റ്റ് ഹൗസില്‍ എസ്. ശര്‍മ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജനപ്രതിനിധികളും സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചകളിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഈ പദ്ധതി അനുമതിക്കായി നബാര്‍ഡിന് പത്തൊമ്പതര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. രണ്ടഴ്ചക്കുള്ളില്‍ അനുതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പിന്നീട് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങാനാകും. അപ്രോച്ച് റോഡിനുള്ള സ്ഥലം ലഭ്യമാക്കുന്നതില്‍ വന്ന കാലതാമസമാണ് പദ്ധതി വൈകുന്നതിനിടയായത്.
പാലം നിര്‍മിതിക്കായി ജനകീയ സമിതി ഇപ്പോള്‍ നടത്തുന്ന ഉപവാസ സമരം നിര്‍മാണം ആരംഭിക്കാതെ അവസാനിപ്പിക്കില്ളെന്ന നിലപാടാണ് നേതാക്കള്‍ എടുത്തത്. എന്നാല്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ കഴിയില്ളെന്ന് മന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച യോഗം ചേര്‍ന്ന് ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കണ്‍വീനര്‍ ഡെയ്സി ജോണ്‍സണ്‍ അറിയിച്ചു. ചര്‍ച്ചയില്‍ പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ.പി. ബെന്നി , ജില്ലാ പഞ്ചായത്തംഗം കെ.ആര്‍. സുഭാഷ്, ബ്ളോക് പഞ്ചായത്തംഗം എ.വി. ഉണ്ണികൃഷ്ണന്‍, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചിന്നമ്മ ധര്‍മന്‍, വൈസ് പ്രസിഡന്‍റ് സി.എച്ച്. അലി, പഞ്ചായത്തംഗങ്ങളായ ബാബു കുഞ്ഞന്‍, സോളി സെബാസ്റ്റ്യന്‍, ലീജ ഷാജി, അലക്സ് താളൂപ്പാടത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.കെ. ധര്‍മന്‍ (സി.പി.എം.),ഇ.എസ്. പുരുഷോത്തമന്‍ (ബി.ജെ.പി.), കെ.കെ. ഇസ്ഹാഖ് (മുസ്ലിം ലീഗ് ) എന്നിവര്‍ പങ്കെടുത്തു.

കോതമംഗലം ഉപജില്ലാ കായികമേള: കോതമംഗലം സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സകൂളിന് ഓവറോള്‍ കിരീടം

Posted: 31 Oct 2014 10:35 PM PDT

കോതമംഗലം: ദേശീയ-സംസ്ഥാന ചാമ്പ്യന്‍ സ്കൂളുകള്‍ മാറ്റുരച്ച കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ കായികമേളയില്‍ ഇക്കുറിയും സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഓവറോള്‍ കിരീടം. 50 സ്വര്‍ണവും 52 വെള്ളിയും 38 വെങ്കല മെഡലും നേടി 481 പോയന്‍േറാടെയാണ് സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ കിരീടം നിലനിര്‍ത്തിയത്. രണ്ടാം സ്ഥാനക്കാരായ മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ 152 പോയന്‍റുകള്‍ക്ക് പിന്തള്ളിയാണ് സെന്‍റ് ജോര്‍ജ് ഒന്നാം സ്ഥാനത്തത്തെിയത്.
34 വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും നേടി 329 പോയന്‍േറാടെയാണ് മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കിയത്. മാതിരപ്പിള്ളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 18 സ്വര്‍ണവും 10 വെള്ളിയും ഏഴ് വെങ്കലവും നേടി 124 പോയന്‍േറാടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഊന്നുകല്‍ ലിറ്റ്ല്‍ ഫ്ളവര്‍ എല്‍.പി സ്കൂള്‍ ഒമ്പത് സ്വര്‍ണവും ആറ് വീതം വെള്ളിയും വെങ്കലവും നേടി 87 പോയന്‍േറാടെ നാലാം സ്ഥാനവും കരസ്ഥമാക്കി.
വ്യക്തിഗത ചാമ്പ്യന്മാരായി സീനിയര്‍ ബോയ്സില്‍ സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അനിലാഷ് ബാലനും സീനിയര്‍ പെണ്‍കുട്ടികളില്‍ സെന്‍റ് ജോര്‍ജിലെതന്നെ യു. നീതുവും സ്മൃതിമോള്‍ വി. രാജേന്ദ്രനും മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അശ്വതി ഷാജഹാന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ജൂനിയര്‍ ബോയ്സില്‍ മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബിബിന്‍ ജോര്‍ജ്, ക്ളിറ്റോ ആന്‍റണി, ജൂനിയര്‍ ഗേള്‍സില്‍ സെന്‍റ് ജോര്‍ജിലെ വി.കെ. ശാലിനിയും ചാമ്പ്യന്മാരായി.
സബ് ജൂനിയര്‍ ബോയ്സില്‍ മാര്‍ ബേസിലെ അഭിഷേക് മാത്യു, സബ് ജൂനിയര്‍ ഗേള്‍സില്‍ സെന്‍റ് ജോര്‍ജിലെ സ്നേഹാ സുമേഷ് എന്നിവര്‍ ചാമ്പ്യന്മാരായി. യു.പി കിഡീസില്‍ മാലിപ്പാറ ഫാത്തിമമാത യു.പി സ്കൂളിലെ സജീവ് പ്രദീപ് (ബോയ്സ്), മാര്‍ ബേസിലിലെ ശിവകാമി എം. ഷാജി (ഗേള്‍സ്) എന്നിവരാണ് ചാമ്പ്യന്മാര്‍. എല്‍.പി കിഡീസില്‍ ഊന്നുകല്‍ ലിറ്റ്ല്‍ ഫ്ളവര്‍ എല്‍.പി സ്കൂളിലെ കെ.എസ്. ആദിത്യന്‍ (ബോയ്സ്), മാതിരപ്പിള്ളി ഗവ. എച്ച്.എസ്.എസിലെ എം. അനു (ഗേള്‍സ്) എന്നിവര്‍ ചാമ്പ്യന്മാരായി. എല്‍.പി മിനി കിഡീസില്‍ ഊന്നുകല്‍ ലിറ്റ്ല്‍ ഫ്ളവര്‍ എല്‍.പി സ്കൂളിലെ അജയ് എന്‍. ഷാജി, ആബേല്‍ കുര്യന്‍ (ബോയ്സ്), ജിന ബേസില്‍ (ഗേള്‍സ്) എന്നിവര്‍ ചാമ്പ്യന്മാരായി.
സമാപനസമ്മേളനം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമ ചെറിയപള്ളി വികാരി ഫാ. ബിജു അരീക്കല്‍ അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത സമ്മാനവിതരണം നിര്‍വഹിച്ചു. കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ സാബു ചെറിയാന്‍, സ്കൂള്‍ മാനേജര്‍മാരായ പി.വി. പൗലോസ്, ഡോ. തോമസ് പെരിയപ്പുറം, കെന്നഡി പീറ്റര്‍, ഹെഡ്മാസ്റ്റര്‍ എന്‍.ഡി. ഗീവര്‍ഗീസ്, പ്രിന്‍സിപ്പല്‍ ജോര്‍ജ് മാത്യു, കെ.വി. തോമസ്, ബിനു പാലക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

മാണിക്കെതിരെയുള്ള കോഴ ആരോപണം സി.ബി.ഐ അന്വേഷിക്കണം -വി.എസ്

Posted: 31 Oct 2014 10:34 PM PDT

Image: 

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരെയുള്ള കോഴ ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മാണിക്ക് മന്ത്രിസഭയില്‍ തുടരാന്‍ യാതൊരു അവകാശവുമില്ളെന്നും മാണി ഉടന്‍ രാജിവെക്കണമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

മദ്യനയം സംബന്ധിച്ച് ജനങ്ങള്‍ക്ക് വ്യക്തത നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്് നടത്തുന്ന പ്രസ്താവനകളെ താന്‍ കാര്യമാക്കുന്നില്ല. പി.സി ജോര്‍ജ് മാണിയുടെ ആളാണെന്നും വി.എസ് പറഞ്ഞു.

സ്പെഷല്‍ സ്ക്വാഡിന് നാടിന്‍െറ സല്യൂട്ട്!

Posted: 31 Oct 2014 10:22 PM PDT

കോഴിക്കോട്: വടിവാളടക്കം മാരകായുധങ്ങളുമായി വെള്ളിയാഴ്ച വൈകീട്ട് നഗരം വിറപ്പിച്ച കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തെ മണിക്കൂറുകള്‍ക്കകം വലയിലാക്കി സിറ്റി പൊലീസിന്‍െറ മികവ്. സംഭവസ്ഥലത്തുനിന്ന് ഒരാള്‍ പിടിയിലായതോടെ മറ്റുള്ളവരെക്കുറിച്ച് സൂചന ലഭിച്ച പൊലീസ് നഗരപ്രാന്തപ്രദേശങ്ങളിലെ ഊടുവഴികളടക്കം അരിച്ചുപെറുക്കിയാണ് പുലരും മുമ്പേ പ്രതികളെ വലയിലാക്കിയത്. അക്രമം നടത്തിയത് ആയുര്‍മന നിസാറിന്‍െറ നേതൃത്വത്തിലുള്ള സംഘമാണെന്നറിഞ്ഞ സിറ്റി പൊലീസ് കമീഷണര്‍ ഉടന്‍തന്നെ സ്പെഷല്‍ സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പ്രതികളെ കായികമായി നേരിടാന്‍ ശേഷിയുള്ള ഓഫിസര്‍മാരെ സ്പെഷല്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി.
സൗത് അസി. കമീഷണര്‍ എ.ജെ. ബാബു, കസബ സി.ഐ ബാബു പെരിങ്ങത്തേ്, നല്ലളം സി.ഐ കെ.എസ്. ഷാജി, കസബ എസ്.ഐ മോഹന്‍ദാസ് എന്നിവര്‍ക്ക് പുറമെ 'മല്ലന്മാരായ' സിറ്റി ക്രൈം സ്ക്വാഡിനെയും ടീമിലുള്‍പ്പെടുത്തി. ഗുണ്ടാസംഘങ്ങളുടെ നീക്കങ്ങള്‍ മന$പാഠമാക്കിയ ക്രൈംസ്ക്വാഡിലെ ഒ. മോഹന്‍ദാസ്, ടി.പി. ബിജു, കെ.ആര്‍. രാജേഷ്, എം.വി. അനീഷ്, കെ.പി. ഷജുല്‍ എന്നിവരടങ്ങുന്ന സംഘം ഓഫിസര്‍മാരെ ഗുണ്ടകളുടെ താവളത്തിലേക്ക് നയിച്ചു. ഇതിനിടെ രാഷ്ട്രീയ വിളികള്‍ വന്നെങ്കിലും 'അനുസരിക്കാന്‍' പൊലീസ് തയാറായില്ല.
റിവോള്‍വറും മുളകുപൊടിയും സദാ കൊണ്ടുനടക്കുന്ന ആയുര്‍മന നിസാറിനെ പിടികൂടാന്‍ പോകുമ്പോള്‍ സര്‍വിസ് റിവോള്‍വര്‍ മാത്രം പോരെന്ന് സ്ക്വാഡ് അംഗങ്ങള്‍ ഓഫിസര്‍മാരെ അറിയിച്ചു. തുടര്‍ന്ന്, കസബ സി.ഐ ബാബു പെരിങ്ങത്തേ് ആ ദൗത്യം ഏറ്റെടുത്തു. പുലര്‍ച്ചെ മൂന്നരയോടെ മലപ്പുറം ഭാഗത്തേക്ക് രക്ഷപ്പെട്ടുപോകവെ കാര്‍ തടഞ്ഞ പൊലീസ് സംഘത്തെ കണ്ട് പുറത്തിറങ്ങിയ ആയുര്‍മന നിസാര്‍ ബാഗില്‍നിന്ന് ഉറുമിയെടുത്ത് വീശി. പൊലീസിനെ വിറപ്പിച്ച് രക്ഷപ്പെടാനായിരുന്നു നീക്കം. ആര്‍ത്തട്ടഹസിച്ച് കളരി-കരാട്ടേ മുറകള്‍ പുറത്തെടുത്ത നിസാറിനെ തോക്കുചൂണ്ടി നിമിഷങ്ങള്‍ക്കകം സി.ഐ കീഴ്പ്പെടുത്തി. കുതറി രക്ഷപ്പെടാന്‍ ശ്രമിച്ച നിസാറിന്‍െറ കൈകള്‍ പിന്നിലാക്കി കെട്ടി സി.ഐയും ക്രൈംസ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് ഇയാളെ പൊലീസ് ജീപ്പിലേക്ക് എടുത്തിട്ടു. ഇതേസംഘം തന്നെയാണ് നിസാറിന്‍െറ സഹോദരനും അഭ്യാസിയുമായ ആയുര്‍മന നവാസിനെയും പൊക്കിയത്. തുടര്‍ന്ന്, നല്ലളം സി.ഐയുമൊത്തുള്ള നീക്കത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ആറുപേര്‍കൂടി വലയിലായി. മൊത്തം ഒമ്പത് പ്രതികളെയും പിടികൂടി പുലര്‍ച്ചെ നാലിനോടെ 'ഓപറേഷന്‍' അവസാനിപ്പിച്ച് സ്പെഷല്‍ സ്ക്വാഡ് മടങ്ങി.
നിസാറിന്‍െറ കിക് ബോക്സിങ് ക്ളബില്‍ അംഗങ്ങളായ നിരവധി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കരാട്ടേ കിക് ബോക്സിങ്ങിന്‍െറ മറവില്‍ നഗരപരിധിയില്‍ പ്രബലമാകുന്ന ക്വട്ടേഷന്‍ സംഘങ്ങളെ അടിച്ചൊതുക്കാന്‍ ഇതേ പൊലീസ് സംഘത്തിനുതന്നെ കമീഷണര്‍ ചുമതല നല്‍കി. ഉണര്‍ന്നു പ്രവര്‍ത്തിച്ച് സിറ്റി പൊലീസിന്‍െറ മാനംകാത്ത സ്പെഷല്‍ സ്ക്വാഡിലെ മുഴുവന്‍ അംഗങ്ങള്‍ക്കും കമീഷണര്‍ പ്രത്യേക അവാര്‍ഡ് പ്രഖ്യാപിച്ചു. മുമ്പ് സിറ്റി പൊലീസിന്‍െറ കരാട്ടേ പരിശീലകനായിരുന്നു ആയുര്‍മന നിസാര്‍. പരിശീലനത്തിനിടെ ഇയാളുടെ അടിയേറ്റ് മുന്‍ സിറ്റി പൊലീസ് കമീഷണറുടെ കൈയൊടിഞ്ഞിരുന്നു. പല പൊലീസ് ഓഫിസര്‍മാരുമായും ബന്ധം കാത്തുസൂക്ഷിക്കുന്ന ഇയാള്‍ക്ക് ഇപ്പോഴും പൊലീസില്‍ പല അടുപ്പക്കാരുമുണ്ട്. കമീഷണര്‍ ഓഫിസിന്‍െറ മൂക്കിന് താഴെയാണ് നിസാറിന്‍െറ പരിശീലന കേന്ദ്രമായ ആയുര്‍മന പ്രവര്‍ത്തിച്ചിരുന്നത്.

മാണിയോട് വിശദീകരണം ചോദിക്കാന്‍ പ്രതാപന്‍ ആരെന്ന് മുഖ്യമന്ത്രി

Posted: 31 Oct 2014 09:55 PM PDT

Image: 

തിരുവനന്തപുരം: മാണിക്കെതിരെയുള്ള കൈക്കൂലി ആരോപണം തള്ളിക്കൊണ്ടും ടി.എന്‍ പ്രതാപനെ രൂക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിക്കെതിരെയുള്ള ആരോപണത്തില്‍ ഒരു സത്യാവസ്ഥയുമില്ലെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഇരുമ്പുമറക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ആളല്ല മാണി. വിഷയത്തില്‍ തന്നെ കണ്ടു എന്നാണ് ബിജു രമേശ് പറഞ്ഞത്. എപ്പോള്‍ എവിടെ വെച്ച് കണ്ടു എന്ന് ആരോപിക്കുന്നയാള്‍ വ്യക്തമാക്കണം.

എപ്പോഴും ജനങ്ങള്‍ക്കൊപ്പമുള്ളയാളാണ് താന്‍. ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് പ്രതികരിക്കേണ്ട ആവശ്യമില്ല. ആരുടെയെങ്കിലും പ്രസ്താവനയില്‍ മറുപടി പറയേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണ്. മാണിക്കെതിരായ ആരോപണത്തില്‍ ഒരു അന്വേഷണവുമില്ല. കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന ആളാണ് താനെന്നും മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു.

ആരോപണം വന്നപ്പോഴേക്കും മാണി വിശദീകരിക്കണം എന്ന് പറയാന്‍ ടി.എന്‍ പ്രതാപന്‍ ആരാണ്. പ്രതാപനെ നിയന്ത്രിക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവാണ് താന്‍. പി.സി ജോര്‍ജിന്‍െറ ആരോപണം കാര്യമാക്കുന്നില്ല. പറയുന്ന കാര്യം ജോര്‍ജ് പിന്നീട് മാറ്റിപ്പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകകപ്പ് 2022 : ഏപ്രിലില്‍ നടത്തുന്നതാണ് അനുയോജ്യമെന്ന് -ബയേണ്‍ മ്യൂണിക്ക് മേധാവി

Posted: 31 Oct 2014 09:47 PM PDT

Image: 

ദോഹ: 2022 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഏപ്രില്‍ മാസത്തിലേക്ക് മാറ്റാന്‍ പ്രമുഖ ഫുട്ബാള്‍ ക്ളബുകള്‍ക്കൊക്ക താല്‍പര്യമുണ്ടെന്ന് പ്രമുഖ ക്ളബായ ബയേണ്‍ മ്യൂണിക്കിന്‍െറ ചീഫ് എക്സിക്യൂട്ടീവ് കാള്‍ ഹെയ്ന്‍സ് റമ്മനിഗ്ഗെ. ബ്രിട്ടീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മധ്യവേനലില്‍ ഖത്തറില്‍ അമിതമായ ചൂടുണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. സമയം ജൂണില്‍ നിന്ന് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഫിഫയുടെ ടാസ്ക് ഫോഴ്സ് അടുത്തയാഴ്ച സൂറിച്ചില്‍ യോഗം ചേരാനിരിക്കെയാണ് റമ്മനിഗ്ഗെ വേദി മാറ്റത്തെകുറിച്ച അഭിപ്രായം പറഞ്ഞത്.
ഇപ്പോള്‍ ഫിഫയുടെയും യുവേഫയുടേതുമായി രണ്ട് നിര്‍ദേശങ്ങളാണുളളത്. വ്യത്യസ്തമായ നിര്‍ദേശം ഞങ്ങള്‍ നവംബര്‍ മൂന്നിന് ഫിഫയെ അറിയിക്കും. ഞങ്ങള്‍ ചില പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഏപ്രില്‍ അവസാന വാരം ആരംഭിച്ച് മേയില്‍ അവസാനിക്കുന്ന രീതിയാണ് ഏറ്റവും അനുയോജ്യം. ആ സമയത്ത് താപനില 35 ഡിഗ്രി വരെയായിരിക്കും. മാച്ചുകള്‍ വൈകുന്നേരം ഏഴിനും 9.30നുമായാല്‍ ചൂട് കുറവായിരിക്കും. ഒരു വിധത്തിലുളള പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകില്ല.
സമയം മാറ്റുകയാണെങ്കില്‍ കളിക്കില്ളെന്ന് യൂറോപ്യന്‍ ഫുട്ബോള്‍ ക്ളബുകള്‍ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ പല കോണുകളില്‍ നിന്നും സമയമാറ്റത്തെ കുറിച്ചുള്ള അഭിപ്രായം പുറത്തു വരുന്നുണ്ട്. സമയം മാറ്റുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്നമില്ല. പക്ഷേ അതൊരു തരത്തിലും ക്ളബ് ഫുട്ബോളിനെ ബാധിക്കരുത്. നവംബറിലേക്കോ ജനുവരിയിലേക്കോ മാറ്റിയാല്‍ അത് ഞങ്ങളുടെ ബിസിനസിനെയും സമയക്രമത്തെയും ബാധിക്കുമെന്നും റമ്മനിഗെ വ്യക്തമാക്കി.
എന്നാല്‍, ശൈത്യകാലത്തായാലും ഉഷ്ണകാലത്തായാലും ടൂര്‍ണ്ണമെന്‍റ് നടത്താന്‍ ഖത്തര്‍ തയാറാണെന്ന് സുപ്രീം കമ്മിറ്റി ഓഫ് ഡെലിവറി ആന്‍ഡ് ലെഗസി മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ് ഡയറക്ടര്‍ നാസര്‍ അല്‍ ഖാതിര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ തുടരുന്ന അഭിപ്രായ പ്രകടനങ്ങളോടുള്ള പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 

ഓമശ്ശേരിയില്‍ കുട്ടികളെ കഴുത്തറുത്ത് കൊന്ന് പിതാവ് ജീവനൊടുക്കി

Posted: 31 Oct 2014 09:39 PM PDT

Image: 

കോഴിക്കോട്: ഓമശ്ശേരിയില്‍ രണ്ടുകുട്ടികളെ കഴുത്തറുത്ത് കൊന്ന് പിതാവ് ജീവനൊടുക്കി. തമിഴ്നാട് നെയ്വേലി സ്വദേശിയായ കോട്ടീശ്വരനാണ് രണ്ടാണ്‍മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഏഴും എട്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. ഭാര്യ വിജയലക്ഷ്മി വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നത്.
ഒരു മാസമായി ഇവര്‍ ഓമശ്ശേരിയില്‍ താമസിച്ചുവരികയായിരുന്നു.

ബഹ്റൈനില്‍ ജയിലില്‍ കഴിയുന്നത് 82 ഇന്ത്യക്കാര്‍

Posted: 31 Oct 2014 08:55 PM PDT

Image: 

മനാമ: അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 82 ഇന്ത്യക്കാര്‍ വിവിധ കേസുകളിലായി ബഹ്റൈനില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ ഓപണ്‍ ഹൗസിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇവരുടെ ക്ഷേമം അന്വേഷിക്കുന്നതിനായി നടത്തിയ ജയിലില്‍ സന്ദര്‍ശനത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ല.
യാത്രാ നിരോധവുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന കേസുകളാണ് തീര്‍പ്പ് കല്‍കപിക്കാനായുള്ളത്. കഴിഞ്ഞ മാസം രണ്ട് കേസുകള്‍ പരിഹരിച്ചു. യാത്രാ നിരോധം ഇന്ത്യക്കാരെ മാത്രം ബാധിക്കുന്ന പ്രശ്നമല്ളെന്നും ഇക്കാര്യത്തില്‍ ബഹ്റൈന്‍ അധികൃതരുമായി ബന്ധപ്പെട്ട് ശാശ്വത പരിഹാരത്തിന് ശ്രമം നടത്തുന്നുണ്ടെന്നും അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്‍െറ (ഐ.സി.ആര്‍.എഫ്) പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കണമെന്ന് അംബാസഡര്‍ അഭ്യര്‍ഥിച്ചു.
നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഐ.സി.ആര്‍.എഫ് നടത്തുന്നത്. കിരീടാവകാശി ഇക്കാര്യത്തില്‍ ചെയ്യുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ഇന്ത്യന്‍ സമൂഹവും ഐ.സി.ആര്‍.എഫിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായം ചെയ്യണം.
ഈ മാസം 14ന് നടക്കുന്ന ‘സ്പെക്ട്ര’ കലോത്സവം വിജയകരമായി നടത്താന്‍ സഹകരണമുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ ബഹ്റൈനിലെ പുരാതനമായ ഇന്ത്യന്‍ കുടുംബങ്ങളില്‍ സന്ദര്‍ശനം നടത്തിയത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴ ആരോപണം ഗൂഢാലോചനയെന്ന് മാണി

Posted: 31 Oct 2014 08:52 PM PDT

Image: 

കോട്ടയം: അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി കോഴ ആവശ്യപ്പെട്ടെന്ന ആരോപണത്തെ തള്ളി ധനമന്ത്രി കെ.എം മാണി. തനിക്കെതിരെയുണ്ടായ കോഴ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ബാറുടമയായ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഇതിലൂടെ തന്നെയോ കേരളാ കോണ്‍ഗ്രസിനേയോ നിര്‍വീര്യമാക്കാനുള്ള ശ്രമമാണെങ്കില്‍ അതുനടക്കില്ല. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും മാണി  ആവശ്യപ്പെട്ടു. കേരള പിറവി ദിനത്തില്‍ പാലായിലെ വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇതു സംബന്ധിച്ച ഗൂഢാലോചനയുമായി  ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് കരുതുന്നില്ല. അമ്പതുവര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ഒരു രൂപപോലും ആരോടും വാങ്ങിയിട്ടില്ല. ഇതുവരെ ഇത്തരത്തിലൊരു ആരോപണം തനിക്കെതിരെ ഉയര്‍ന്നിട്ടില്ല. അതില്‍ ഏതന്വേഷണത്തിനും തയാറാണ്. ആരോപണം ഉന്നയിച്ചവര്‍ തന്നെ അതു തെളിയിക്കണമെന്നും ഇതിനു പിന്നിലെ ചേതോവികാരം എന്തെന്നറിയില്ളെന്നും മാണി കൂട്ടിച്ചേര്‍ത്തു.

അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍  ധനമന്ത്രി കെ.എം മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായും അതില്‍ ഒരുകോടി രൂപ കൊടുത്തതായും തിരുവനന്തപുരത്തെ ബാര്‍ ഉടമ ബിജു രമേശ് ആരോപിച്ചിരുന്നു.

ഉംറ സീസണ്‍ നവംബര്‍ 23 മുതല്‍; തീര്‍ഥാടകര്‍ വര്‍ധിക്കും

Posted: 31 Oct 2014 08:49 PM PDT

Image: 

ജിദ്ദ: ഈ വര്‍ഷത്തെ ഉംറ സീസണ്‍ നവമ്പര്‍ 23ന് (സഫര്‍ ഒന്നിന്) ആരംഭിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഉംറ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിനായി തയാറാക്കിയ പ്രത്യേക ഇ-ട്രാക്ക് പദ്ധതിയും മന്ത്രാലയം പുറത്തുവിട്ടു. ഉംറ സേവനം മെച്ചപ്പെടുത്തുക, തീര്‍ഥാടകരുടെ പോക്കുവരവുകള്‍ ക്രമപ്പെടുത്തുക എന്നിവയും പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിഷ്കരിച്ച ഇലക്ട്രോണിക് ഉംറ സേവന പദ്ധതികള്‍ ചര്‍ച്ചചെയ്യുന്നതിനായി അടുത്ത വ്യാഴാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. സൗദി ഹജ്ജ് മന്ത്രി ബന്ദര്‍ ഹജ്ജാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഉംറ സേവന സ്ഥാപന മേധാവികളും മറ്റു പ്രമുഖരും പങ്കെടുക്കും. ഈ വര്‍ഷത്തെ ഉംറ സീസണില്‍ ഇന്‍റര്‍നാഷണല്‍ ഇലക്ട്രോണിക് നെറ്റ്വര്‍ക്ക് ഉപയോഗപ്പെടുത്തി ഉംറ സേവനവും തീര്‍ഥാടകരുടെ സൗകര്യങ്ങളും പരിഷ്കരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് പുതിയ പദ്ധതി.
കഴിഞ്ഞ വര്‍ഷത്തെ ഉംറ സീസണിലുണ്ടായ വിജയത്തിന്‍െറ വെളിച്ചത്തിലാണ് വ്യാഴാഴ്ച നടക്കുന്ന യോഗം ചേരുന്നതെന്ന് ഉംറ കാര്യങ്ങള്‍ക്കായുള്ള ഉപമന്ത്രി ഈസ റവാസ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ 60 ലക്ഷത്തിലധികം വിദേശ ഉംറ തീര്‍ഥാടകര്‍ സുഗമമായി ഉംറ തീര്‍ഥാടനം നിര്‍വഹിച്ചതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സീസണിലെ കുറവുകള്‍ വിലയിരുത്തി പരിഹാരനടപടികള്‍ സ്വീകരിക്കുമെന്നും കൂടുതല്‍ പരിഷ്കരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ഗൗരവമേറിയ ചര്‍ച്ചകളും നിര്‍ദേശങ്ങളും യോഗത്തിലുണ്ടാകുമെന്നും ഈസ റവാസ് പറഞ്ഞു.
മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2012 മുതല്‍ ഹജ്ജ് തീര്‍ഥാടകരുടെ എണ്ണത്തില്‍ വരുത്തിയ നിയന്ത്രണം ഈ വര്‍ഷവും തുടരുമെന്ന് മന്ത്രി ഹജ്ജാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു മാസം വരെ കാലാവധി നല്‍കിയിരുന്ന ഉംറ തീര്‍ഥാടനത്തിന്‍െറ പുതിയ കാലാവധി 14 ദിവസമായി നിജപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

മലയാളികള്‍ക്കിടയില്‍ പലിശക്കാര്‍ പിടിമുറുക്കുന്നു

Posted: 31 Oct 2014 08:35 PM PDT

Image: 

മത്ര: മലയാളി കച്ചവടക്കാര്‍ക്കും സാധാരണക്കാര്‍ക്കുമിടയില്‍ പലിശക്കാര്‍ പിടിമുറുക്കുന്നു. ഒമാനിലെയും നാട്ടിലെയും ഉയരുന്ന ജീവിതച്ചെലവും സാമ്പത്തിക അച്ചടക്കമില്ലായ്മയും മുതലെടുത്താണ് ബ്ളേഡ് പലിശ സംഘങ്ങള്‍ പ്രവര്‍ത്തനം വ്യാപകമാക്കുന്നത്. ചെറുകിട കച്ചവടക്കാരും ചെറിയ ശമ്പളക്കാരുമാണ് ഇവരുടെ പ്രധാന ലക്ഷ്യം.
മത്ര സൂഖിലെ ടെയ്ലറായ മലയാളി പലിശക്കാരുടെ പിടിയില്‍ പെട്ടിട്ട് നാളേറെയായി. സീസണ്‍ സമയത്ത് നല്ല ജോലിയും വരുമാനവുമുള്ള മേഖലയാണ് ടെയ്ലറിങ്.
ഈ സമയത്ത് ലഭിക്കുന്ന പണം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചവര്‍ ഓഫ് സീസണിലെ മാന്ദ്യം മറികടക്കുന്നത് പലിശക്കാരെ ആശ്രയിച്ചാണ്.
100 റിയാല്‍ പലിശക്കെടുക്കുമ്പോള്‍ വിഹിത സംഖ്യയായ 20 റിയാല്‍ കിഴിച്ചിട്ടാകും നല്‍കുക. ദിവസേന രണ്ട് റിയാല്‍ വെച്ച് അടക്കുകയാണ് പതിവ്. പല ആവശ്യങ്ങള്‍ക്കും പണത്തിന് ബുദ്ധിമുട്ടുമ്പോള്‍ രക്ഷകനായി പലിശക്കാരന്‍ അവതരിക്കുകയാണ് പതിവ്. പണം കടമെടുത്ത് കച്ചവടം തുടങ്ങി അവസാനം സ്ഥാപനം ഈടുനല്‍കിയ കഥകള്‍ മത്ര സൂഖില്‍ ധാരാളമുണ്ട്.
സ്വന്തം സാമ്പത്തിക ശേഷി കണക്കിലെടുക്കാതെയുള്ള ചെലവഴിക്കലാണ് പലരെയും കുടുക്കുന്നത്. ഇവരെ തടയിടാന്‍ ‘ഓപറേഷന്‍ കുബേര’ക്ക് സമാനമായ നടപടികള്‍ക്ക് സര്‍ക്കാര്‍ തയാറാകണമെന്നാണ് സാമൂഹികപ്രവര്‍ത്തകരുടെ ആവശ്യം.

ശൈത്യമത്തെുന്നു; ഇനി ടെന്‍റുകളുടെ കാലം

Posted: 31 Oct 2014 08:29 PM PDT

Image: 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഖൈമകളുടെ (ടെന്‍റുകള്‍) കാലത്തിന് ഇന്ന് തുടക്കമാവും. നവംബര്‍ ഒന്നു മുതല്‍ മാര്‍ച്ച് അവസാനം വരെയാണ് ഇവിടെ ടെന്‍റുകളുടെ കാലമായി കണക്കാക്കുന്നത്. കഠിന ചൂടുകാലം അവസാനിച്ചെങ്കിലും പറയത്തക്ക തണുപ്പിലേക്ക് രാജ്യം വഴിമാറിയിട്ടില്ല. കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായുണ്ടാവാറുള്ള മഴ പെയ്തിറങ്ങാന്‍ മടിച്ചുനില്‍ക്കുന്നതുകാരണം തണുപ്പ് എത്തിയിട്ടില്ല.
എന്നിരുന്നാലും പതിവുതെറ്റിക്കാതെ ഇനിയുള്ള അഞ്ചുമാസക്കാലം മരുപ്രദേശങ്ങളിലും മറ്റും പണിയുന്ന ഖൈമകളില്‍ കഴിച്ചുകൂട്ടാനുള്ള തത്രപ്പാടിലാണ് സ്വദേശികള്‍. അനുയോജ്യമായ സ്ഥലങ്ങള്‍ കൈവശപ്പെടുത്തി ഖൈമകള്‍ പണിയാനുള്ള ഒരുക്കങ്ങളിലാണവര്‍.
മുനിസിപ്പാലിറ്റിയില്‍നിന്ന് പ്രത്യേകം അനുവാദം നേടുക, സുരക്ഷാ നിയമങ്ങള്‍ പൂര്‍ത്തിയാക്കുക തുടങ്ങി ടെന്‍റ് പണിയാന്‍ നിരവധി നിബന്ധനകള്‍ പാലിക്കണം. അനുവദിച്ച സ്ഥലങ്ങളിലല്ലാതെയും നിബന്ധന പാലിക്കാതെയും പണിയുന്നവ ബന്ധപ്പെട്ട ഉദ്യോഗസ്ഥരത്തെി പൊളിച്ചുനീക്കും. ഇക്കുറി ഒരു വ്യക്തിക്ക് ടെന്‍റ് പണിയാന്‍ മുനിസിപ്പാലിറ്റി 2000 മീറ്ററും സര്‍ക്കാറിനും മറ്റ് സ്ഥാപനങ്ങള്‍ക്കും 10,000 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലവുമാണ് അനുവദിച്ചത്. ടെന്‍റുകള്‍ക്കിടയിലെ അകലം 100 മീറ്റര്‍ വേണമെന്ന നിബന്ധന ഇപ്രാവശ്യം 50 മീറ്ററാക്കി കുറച്ചിട്ടുണ്ട്.
തണുപ്പിന്‍െറ സുഖശീതളിമ ആസ്വദിച്ച് ഇഷ്ടവിഭവങ്ങള്‍ ആഹരിച്ച് കൂട്ടുകാര്‍ക്കൊപ്പം കളിതമാശകള്‍ പങ്കുവെച്ച് സജീവമാകുന്ന രാത്രികളാണ് ഇനിയുള്ള അഞ്ചുമാസക്കാലം. ശീതകാലം പാരമ്യത്തിലത്തെി തണുപ്പ് ശക്തമാകുന്നതോടെ കുവൈത്തിന്‍െറ മരുഭൂമികള്‍ കൊച്ചുകൊച്ചു ടെന്‍റുകള്‍ കൊണ്ടുനിറയും. ഇത്തിരിവെട്ടത്തില്‍ രാവേറെ ചെല്ലുവോളം സജീവമാകുന്ന ക്യാമ്പുകള്‍ നവംബര്‍ പിറക്കുന്നതോടെ തന്നെ സജീവമാകും. തണുപ്പ് ആസ്വദിക്കാനുള്ള ഈ ടെന്‍റ് ജീവിതം സ്വദേശി സമൂഹത്തിന്‍െറ ജീവിതശൈലിയുടെ ഭാഗമാണ്. എല്ലാ സംവിധാനങ്ങളുമുള്ള ആധുനിക ടെന്‍റുകള്‍ മുതല്‍ സാധാരണക്കാരുടെ സാദാ ടെന്‍റുകള്‍ വരെയുണ്ട്. താമസിക്കാനത്തെുന്നവരുടെ പേരും പെരുമയും അനുസരിച്ച് ക്യാമ്പില്‍ വൈദ്യുതിയും ഇലക്ട്രോണിക് ഉപകരണങ്ങളും നവീന പാചക സൗകര്യങ്ങളും ഹീറ്ററുകളുമെല്ലാമുണ്ടാകും. ടെന്‍റില്‍ കഴിയാനത്തെുന്നവര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക പൊലീസ് സെല്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷ, ആരോഗ്യം, ഗൈഡന്‍സ് എന്നിവ നല്‍കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ക്ക് പൊലീസ് സെല്‍ നേതൃത്വം നല്‍കും. കൂടാതെ, ടെന്‍റ് കൂടുതലുള്ള പ്രദേശങ്ങളില്‍ രാത്രിയും പകലും ഇടവിട്ട് പൊലീസ് നിരീക്ഷണം നടത്തും.
ബാച്ചിലേഴ്സിന്‍െറയും കുടുംബങ്ങളുടെയും ടെന്‍റ് ഏരിയ വ്യത്യസ്തമായിരിക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അപകടങ്ങള്‍ കുറക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും സുരക്ഷ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആളുകളുടെ അശ്രദ്ധ മൂലം ടെന്‍റുകളില്‍ അപകടങ്ങള്‍ സംഭവിക്കാറുണ്ട്.
രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിത് കഷ്ടകാലമാണ്. ഇത്തരം ടെന്‍റുകളുടെ സുരക്ഷ ഉറപ്പ് വരുത്തുക, മദ്യം, മയക്കുമരുന്ന് ഉപയോഗം, അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പിടികൂടുക തുടങ്ങിയ ദൗത്യങ്ങളുമായി  കണ്ണിലെണ്ണയൊഴിച്ചുവേണം ഇനിയുള്ള കാലം കഴിയാന്‍.

ഡല്‍ഹി ഡൈനാമോസും എഫ്.സി ഗോവയും ഇന്ന് ഏറ്റുമുട്ടും

Posted: 31 Oct 2014 08:02 PM PDT

Image: 

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ലാത്ത ഡല്‍ഹി ഡൈനാമോസും ജയം നേടാനാകാത്ത എഫ്.സി ഗോവയും ശനിയാഴ്ച ഏറ്റുമുട്ടും. മൂന്നു സമനിലയും ഒരു ജയവുമായി എത്തുന്ന ഡല്‍ഹി, ഗോവയുടെ തട്ടകമായ ഫട്ടോഡ സ്റ്റേഡിയത്തില്‍ ലക്ഷ്യമിടുന്നത് ആദ്യത്തെ എവേ ജയമാണ്. നാലു മത്സരങ്ങളില്‍നിന്ന് ആറു പോയന്‍റുമായി അവര്‍ പോയന്‍റ് ടേബ്ളില്‍ നാലാം സ്ഥാനത്താണ്.
മറുവശത്ത്, വലിയ പേരുമായി ലീഗിന് തുടക്കംകുറിച്ചെങ്കിലും മൂന്നു തോല്‍വിയും ഒരു സമനിലയും മാത്രമാണ് ഗോവന്‍ പടക്ക് നേടാനായത്. നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെ സമനിലയില്‍ പിടിച്ച വകയില്‍ കിട്ടിയ ഒരു പോയന്‍റുമായി പട്ടികയുടെ അവസാനത്തിലാണ് ഗോവയുടെ നിലവിലെ സ്ഥാനം. പുണെ സിറ്റിയോട് ഗോള്‍രഹിത സമനിലയില്‍ തുടങ്ങിയ ഡല്‍ഹി രണ്ടാം മത്സരത്തില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയെ 1-1നും നാലാം മത്സരത്തില്‍ നോര്‍ത് ഈസ്റ്റിനെതിരെ വീണ്ടും ഗോള്‍രഹിതസമനിലയുമാണ് നേടിയത്. എന്നാല്‍, മൂന്നാം മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ വിറപ്പിച്ച് നേടിയ 4-1ന്‍െറ ജയം അവരെ കരുത്തരുടെ നിരയിലേക്കാണ് ഉയര്‍ത്തിയത്. മറുഭാഗത്ത്, ആദ്യ മത്സരത്തില്‍ ചെന്നൈയിനില്‍നിന്നും മൂന്നാം മത്സരത്തില്‍ കൊല്‍ക്കത്തയില്‍നിന്നും 1-2നും നാലാം മത്സരത്തില്‍ പുണെയില്‍നിന്ന് 0-2നും തോല്‍വി ഏറ്റുവാങ്ങിയതിന്‍െറ ക്ഷീണത്തിലാണ് ഗോവ.
മികച്ച പ്രതിരോധവും അതിനൊത്ത ആക്രമണ നിരയുമായത്തെുന്ന ഡല്‍ഹിയോട് പിടിച്ചുനില്‍ക്കാനും അവരെ മറിച്ചിടാനും ഗോവന്‍ നിര ഏറെ പണിപ്പെടേണ്ടിവരും. എന്നാല്‍, ഗോവയെ എഴുതിത്തള്ളി മത്സരത്തെ സമീപിക്കാന്‍ ഡല്‍ഹി കോച്ച് ഹാം വാന്‍ വെല്‍ദോവന്‍ തയാറല്ല.
മികച്ച കളിക്കാരുള്ള ഗോവ തങ്ങള്‍ക്ക് ഒത്ത എതിരാളികളാകാന്‍ കെല്‍പുള്ളവരാണെന്നുതന്നെയാണ് ഡല്‍ഹി വിലയിരുത്തുന്നത്. ആദ്യ നാലു മത്സരങ്ങളിലും നന്നായിത്തന്നെ കളിച്ച ഗോവ ഗോള്‍ കണ്ടത്തെുന്നതിലെ വിഷമം മറികടന്നാല്‍ വിജയം പിടിക്കാന്‍ തങ്ങള്‍ക്ക് പ്രയാസപ്പെടേണ്ടിവരുമെന്ന് സന്ദര്‍ശകര്‍ക്കറിയാം. തന്‍െറ ടീം കഴിഞ്ഞ മത്സരങ്ങളില്‍ നടത്തിയ പ്രകടനങ്ങളില്‍ ഗോവയുടെ കോച്ച് സീക്കോയും സംതൃപ്തനാണ്. മികച്ച അവസരങ്ങളുണ്ടാക്കിയിട്ടും ദൗര്‍ഭാഗ്യവശാല്‍ ഗോള്‍ നേടാനാകാതെ പോയതാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശീലനത്തിലൂടെ മികച്ച പിന്തുണയുമായി കൂടെ നില്‍ക്കുന്ന സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ഈ പ്രതിസന്ധിയെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സീക്കോ പറഞ്ഞു.
അലക്സാണ്ട്രോ ഡെല്‍പിയറോയും മാഡ്സ് ജങ്കറും പോരാട്ടം നയിക്കുന്ന ഡല്‍ഹിയുടെ മുന്നേറ്റനിര ഗോവയുടെ ഗ്രിഗറി അര്‍ണോലിന്‍െറ നേതൃത്വത്തിലുള്ള പ്രതിരോധത്തിന് വലിയ തലവേദനയാകും സൃഷ്ടിക്കുക. ഒപ്പം ഹാന്‍സ് മുല്‍ദറും ഗുസ്താവോ ഡോസ് സാന്‍േറാസും കളിമെനയുന്ന മധ്യനിര അവസരങ്ങളുടെ നീണ്ടനിര സൃഷ്ടിച്ചെടുത്ത പരിചയവുമായാണ് എത്തുന്നത്. പ്രതിരോധിക്കുന്നതിനൊപ്പം ഗോള്‍ നേടാനും അസിസ്റ്റ് ചെയ്യാനും അനായാസം അവസരം കണ്ടത്തെുന്ന വിം റെയ്മേക്കേഴ്സും ഷൗവിക് ഘോഷും പോലുള്ളവരും അണിനിരക്കുന്ന ഡല്‍ഹി ഗോവയെ വിശ്രമിക്കാന്‍ അനുവദിക്കില്ല.
റോബര്‍ട്ട് പിരസും റാന്‍റി മാര്‍ട്ടിന്‍സും ആന്ദ്രെ സാന്‍േറാസും ഗബ്രിയേല്‍ ഫെര്‍മാണ്ടസും നാരായണ്‍ ദാസും പോലുള്ള താരങ്ങള്‍ അണിനിരക്കുന്ന ഗോവയെ അപകടകാരികളല്ളെന്നു പറഞ്ഞ് തള്ളാനും കഴിയില്ല.

ഉദ്ധവ് വന്നു; സഖ്യസാധ്യത ഇനിയും അകലെ

Posted: 31 Oct 2014 07:29 PM PDT

Image: 
Subtitle: 
സേനയുമായി ചര്‍ച്ച തുടരുന്നതായി മുഖ്യമന്ത്രി

മുംബൈ: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷായുടെയും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയറ്റ്ലിയുടെയും അപേക്ഷയെ തുടര്‍ന്ന് ശിവസേന പ്രസിഡന്‍റ് ഉദ്ധവ് താക്കറെ ആദ്യ ബി.ജെ.പി സര്‍ക്കാറിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയെങ്കിലും സര്‍ക്കാറിലെ പങ്കാളിത്തം സംബന്ധിച്ച് തീരുമാനമായില്ല. ചടങ്ങിന് എത്തിയെന്ന് കരുതി സഖ്യമാണെന്ന് അര്‍ഥമില്ളെന്നാണ് ബി.ജെ.പി ദേശീയ നേതാവ് ഒ.പി മാഥൂര്‍ പ്രതികരിച്ചത്.

ഇതിനിടെ, ശിവസേനയുമായി നേരത്തെ സഖ്യം അവസാനിപ്പിച്ചിരുന്നെങ്കില്‍ പൂര്‍ണ ബഹുമതി നേടാന്‍ പാര്‍ട്ടിക്ക് കഴിയുമായിരുന്നുവെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ രാജ്നാഥ് സിങ് ഭോപാലില്‍ പറഞ്ഞു. അതേസമയം, ശിവസേനയുമായി ചര്‍ച്ച പുരോഗമിക്കുന്നതായി മുഖ്യമന്ത്രിയായി അധികാരമേറ്റ ദേവേന്ദ്ര ഫട്നാവിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ, അമിത് ഷായും ഉദ്ധവും തമ്മില്‍ കൂടിക്കാഴ്ചക്ക് കളമൊരുങ്ങിയിട്ടുണ്ട്.
ബി.ജെ.പി ആവര്‍ത്തിച്ച് അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സത്യപ്രതിജ്ഞാ ചടങ്ങിന് പങ്കെടുക്കില്ളെന്ന് ഉദ്ധവ് പ്രഖ്യാപിച്ചിരുന്നു. പങ്കെടുക്കരുതെന്ന് രേഖാമൂലം പാര്‍ട്ടി എം.എല്‍.എമാരോടും നേതാക്കളോടും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, വെള്ളിയാഴ്ച ഉച്ചക്ക് മൂന്നോടെ അമിത് ഷായുടെയും ജെയ്റ്റ്ലിയുടെയും ഫോണ്‍വിളിയത്തെിയതോടെ ഉദ്ധവ് വഴങ്ങി. മന്ത്രിസഭയില്‍ മാന്യമായ ഇടം നല്‍കുന്നതിന് അനുകൂല നിലപാട് ബി.ജെ.പി നേതാക്കളില്‍നിന്നുണ്ടായെന്നും ഇതേ തുടര്‍ന്നാണ് പങ്കെടുത്തതെന്നുമാണ് സേനാ നേതാക്കള്‍ പറയുന്നത്.  സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുപിന്നാലെയായിരുന്നു ഒ.പി മാഥൂറിന്‍െറ പ്രതികൂല പ്രതികരണം. തങ്ങള്‍ക്ക് പറയാനുള്ളത് സേനക്ക് മുമ്പില്‍ വെച്ചിട്ടുണ്ടെന്നും ഇനി അവരുടെ കൈയിലാണ് കാര്യങ്ങളെന്നുമാണ് മാഥൂര്‍ പറയുന്നത്. സത്യപ്രതിജ്ഞാ വേദിയില്‍ മോദിയുമായി ഉദ്ധവ് ഹസ്തദാനം ചെയ്തെങ്കിലും ഒൗപചാരികതക്കപ്പുറം സംഭാഷണത്തിന് ഇടംകിട്ടിയില്ല.

ബി.ജെ.പിയുടെ കടുത്ത നിലപാടിനും പാര്‍ട്ടിയിലെ രണ്ട് ഗ്രൂപ്പുകള്‍ക്കുമിടയില്‍ ഉദ്ധവ് വീര്‍പ്പുമുട്ടുകയാണ്. ദിനേന ഉദ്ധവും പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യും നിലപാട് മാറ്റുന്നത് സൈനികരുടെ മനോവീര്യം നശിപ്പിക്കുകയും ചെയ്യുന്നതായാണ് പരാതി. ആത്മാഭിമാനം പണയംവെക്കാതെ പ്രതിപക്ഷത്തിരിക്കണമെന്ന് സേനയില്‍ ഒരു പക്ഷം നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ ഭരണം വേണമെന്ന് മറുപക്ഷം വാശിപിടിക്കുന്നു.

ബി.ജെ.പിയുമായി പൂര്‍ണമായും ഇടഞ്ഞാല്‍ മുംബൈ നഗരസഭാ ഭരണവും സേനക്ക് നഷ്ടപ്പെടുമെന്ന ഭയമാണ് മറ്റൊന്ന്. സേനയെ ഒപ്പം കൂട്ടുന്നുവെങ്കില്‍ മൂന്ന് സേനാ മന്ത്രിമാരെ മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞയില്‍ ഉള്‍പെടുത്തണമെന്ന് സേന ആവശ്യപ്പെട്ടിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ എന്‍.സി.പിയുടെ സഹായം സ്വീകരിക്കാനാണ് ഫട്നാവിസിന് കിട്ടിയ നിര്‍ദേശമെന്നാണ് സൂചന.

അടിച്ചു പഠിക്കാനും ഒരു സര്‍വകലാശാല

Posted: 31 Oct 2014 07:18 PM PDT

Image: 

സര്‍വകലാശാലാ ഭരണത്തില്‍ ചാന്‍സലറായ ഗവര്‍ണറുടെ ഇടപെടലിനെതിരെ ആദ്യ വെടിപൊട്ടിയത് കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നാണ്. ഇടതു അധ്യാപകരുടെ ധര്‍ണയില്‍ മുന്‍ സിന്‍ഡിക്കേറ്റംഗം കൂടിയായ ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ ആണ് ഗവര്‍ണര്‍രാജ് സംഘ് പരിവാര്‍ അജണ്ടയാണെന്ന് തുറന്നടിച്ചത്. എം.എല്‍.എയുടെ പ്രസംഗം കേട്ട് ഇടത് അധ്യാപകര്‍ നേരെ വിട്ടത് രാജ്ഭവനിലേക്ക്. സര്‍വകലാശാലയിലെ പ്രശ്നങ്ങളില്‍ ചാന്‍സലര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഇവരും വണ്ടി കയറിയത്. ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് നൂറോളം പരാതികള്‍ അയച്ച കാലിക്കറ്റില്‍നിന്നാണ് അതിനെതിരെയും ശബ്ദമുയര്‍ന്നതെന്നത് യാദൃച്ഛികം.

കാലിക്കറ്റ് സര്‍വകലാശാലയിലെ പരാതികള്‍ സൂക്ഷിക്കാന്‍ പ്രത്യേകം ഷെല്‍ഫ് വേണ്ട സ്ഥിതിയാണെന്നാണ് ഗവര്‍ണര്‍ ഒരിക്കല്‍ പറഞ്ഞത്. വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാമിനെതിരെയായിരുന്നു പരാതികളിലേറെയും. വിവിധ യൂനിയനുകള്‍ മാത്രമല്ല ഭരണപക്ഷമായ യു.ഡി.എഫ് സിന്‍ഡിക്കേറ്റംഗങ്ങള്‍ വരെ നീണ്ട പരാതിക്കാര്‍. ഇതിനകം 2000ഓളം മൊമ്മോയെങ്കിലും വി.സി നല്‍കിയിട്ടുണ്ട്. പരീക്ഷാഭവനിലും ഭരണകാര്യാലയത്തിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചും പഞ്ചിങ് ഏര്‍പ്പെടുത്തിയും നിരീക്ഷണത്തിന് സുരക്ഷാജീവനക്കാരെ നിരത്തിയും വി.സി യൂനിയന്‍ രാജിന്‍െറ കടയ്ക്കലാണ് കത്തിവെച്ചത്. യൂനിയനുകളുടെ അതിപ്രസരം അരങ്ങേറിയ ഒരിടത്തായിരുന്നു വി.സിയുടെ പരിഷ്കാരങ്ങള്‍. സേവനാവകാശ നിയമം നടപ്പാക്കുന്നതിന്‍െറ കരട് ഉത്തരവും ഇറക്കിയതോടെ ഇടത്-വലത് ജീവനക്കാര്‍ സംയുക്ത സമര സമിതിയുണ്ടാക്കി വി.സിക്കെതിരെ രംഗത്തത്തെി. ഒരു വര്‍ഷം കഴിഞ്ഞാലും കൊടുക്കാത്ത ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലുള്ള സേവനത്തിന് മൂന്നുദിവസം നിശ്ചയിച്ചാണ് വി.സി കരട് റിപ്പോര്‍ട്ട് ഇറക്കിയത്. സംയുക്ത സമിതിയുടെ നീക്കം ഫലം കണ്ടു. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 45മുതല്‍ 60ദിവസം വരെ ആകാം എന്നാക്കി വി.സി പത്തി താഴ്ത്തി.

സിന്‍ഡിക്കേറ്റിന്‍െറ ഉടക്ക്

ജീവനക്കാരുമായി അകന്ന വി.സിയെ സിന്‍ഡിക്കേറ്റംഗങ്ങളും കൈയൊഴിഞ്ഞതോടെയാണ് സ്ഥിതി വഷളായത്. എക്സ് ഒഫിഷ്യോ അംഗങ്ങള്‍ ഉള്‍പ്പെടെ 27പേരാണ് കാലിക്കറ്റ് സിന്‍ഡിക്കേറ്റിലുള്ളത്. 10പേരുള്ള മുസ്ലിം ലീഗ് ഭൂരിപക്ഷകക്ഷി. ഏഴുപേര്‍ കോണ്‍ഗ്രസില്‍നിന്ന്. സോഷ്യലിസ്റ്റ് ജനത പ്രതിനിധി ഉള്‍പ്പെടെ യു.ഡി.എഫിന്‍െറ അംഗബലം 18. വെറും മൂന്നുപേരുള്ള സി.പി.എമ്മാണ് പ്രതിപക്ഷം.

സിന്‍ഡിക്കേറ്റിലെ ലീഗംഗങ്ങളാണ് വി.സിയുമായി ആദ്യം വേര്‍പിരിയുന്നത്. ലീഗ് സിന്‍ഡിക്കേറ്റംഗങ്ങളെ അപമാനിച്ച ഭരണകാര്യാലയത്തിലെ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്യാന്‍ ഇവര്‍ വി.സിയോട് ആവശ്യപ്പെട്ടു. പിറ്റേന്ന് ജീവനക്കാരിക്ക് സസ്പെന്‍ഷനും കിട്ടി. അനാവശ്യ കാര്യങ്ങള്‍ക്ക് ലീഗിലെ രണ്ട് സിന്‍ഡിക്കേറ്റംഗങ്ങള്‍ നിര്‍ബന്ധിക്കുന്നെന്ന് കാണിച്ച് ജീവനക്കാരിയും രംഗത്തത്തെി. സസ്പെന്‍ഷന്‍ ഉത്തരവ് മരവിപ്പിച്ചു. സിന്‍ഡിക്കേറ്റില്‍ ഭൂരിപക്ഷമുണ്ടെങ്കിലും വലിയ സ്വാധീനമില്ലാത്തതിനാല്‍ നേരത്തേ തന്നെ ലീഗിന് അതൃപ്തിയുണ്ട്. സി.പി.എം യൂനിയന്‍ നേതാവിന്‍െറ സസ്പെന്‍ഷനുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റംഗം അഡ്വ. പി.എം. നിയാസും വി.സിയുമായി ഉടക്കിയത്. മാപ്പ് നല്‍കി ജീവനക്കാരനെ തിരിച്ചെടുക്കാമെന്ന നിയാസിന്‍െറ റിപ്പോര്‍ട്ട് വി.സി നിയമോപദേശത്തിന് വിട്ടു. സിന്‍ഡിക്കേറ്റംഗത്തെ അപമാനിക്കുന്ന നടപടിയാണിതെന്ന് ആരോപിച്ച് ഇദ്ദേഹവും വി.സിക്കെതിരായി. നാല് പേരൊഴികെ സിന്‍ഡിക്കേറ്റിലെ ഭൂരിപക്ഷം പേരും അരയും തലയും മുറുക്കി വി.സിക്കെതിരെ നിലകൊണ്ടു.

സിന്‍ഡിക്കേറ്റ് യോഗങ്ങളില്‍ വി.സിയുമായി വാക്കേറ്റവും തെറിവിളികളുമായി. ആഗസ്റ്റ് 18ന് നടന്ന യോഗത്തില്‍ അടിയും പൊട്ടി. സിന്‍ഡിക്കേറ്റംഗങ്ങള്‍ മര്‍ദിച്ചെന്നാരോപിച്ച് വി.സിയും പി.വി.സിയും മെഡിക്കല്‍ കോളജിലും വി.സിയും പി.വി.സിയും മര്‍ദിച്ചെന്നാരോപിച്ച് ലീഗ് സിന്‍ഡിക്കേറ്റംഗം താലൂക്ക് ആശുപത്രിയിലും അഡ്മിറ്റായി. ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കിയ ദിനം.

രാജ്ഭവന്‍ യാത്രകള്‍

അടിപിടിക്കുശേഷം വി.സിയും സിന്‍ഡിക്കേറ്റംഗങ്ങളും രാജ്ഭവനിലേക്ക് പരാതിക്കെട്ടുമായി യാത്ര തുടങ്ങി. ഭൂരിപക്ഷാഭിപ്രായം മാനിക്കാതെ വി.സി ഒറ്റക്ക് തീരുമാനമെടുക്കുകയാണെന്നും ജനാധിപത്യം പുന$സ്ഥാപിക്കണമെന്നുമാണ് സിന്‍ഡിക്കേറ്റംഗങ്ങള്‍ ഉന്നയിച്ചത്. രാഷ്ട്രീയപാര്‍ട്ടി അംഗങ്ങള്‍ ഭരിക്കാന്‍ അനുവദിക്കുന്നില്ളെന്നും ചട്ടപ്രകാരമല്ലാത്തത് നിര്‍ബന്ധിക്കുകയാണെന്നും വി.സിയും ഗവര്‍ണറോട് പറഞ്ഞു. ജനാധിപത്യം നടപ്പാക്കി ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് തീരുമാനമെടുക്കണമെന്ന് വി.സിയോട് ചാന്‍സലര്‍ നിര്‍ദേശിച്ചു.

ചട്ടവിരുദ്ധമാണെങ്കില്‍ ചാന്‍സലറെ അറിയിക്കണമെന്നും നിര്‍ദേശിച്ചു. വിവാദമായ രണ്ട് സിന്‍ഡിക്കേറ്റ് യോഗങ്ങളുടെ മിനുട്സ് ഭൂരിപക്ഷാഭിപ്രായം മാനിച്ച് അംഗീകരിക്കാനും ചാന്‍സലര്‍ ഉത്തരവിട്ടു. വി.സിക്കെതിരായ യുദ്ധത്തില്‍ സിന്‍ഡിക്കേറ്റംഗങ്ങളുടെ ആദ്യജയമായിരുന്നു ഇത്. വി.സിയുണ്ടോ കീഴടങ്ങുന്നു. ഭൂരിപക്ഷാഭിപ്രായം മാനിച്ച് സിന്‍ഡിക്കേറ്റ് അജണ്ടകള്‍ പാസാക്കി. ഇഷ്ടമില്ലാത്ത കാര്യങ്ങളില്‍ വി.സിയും പി.വി.സിയും വിയോജിപ്പ് രേഖപ്പെടുത്തി.
വി.സിയും പി.വി.സിയും സ്വതന്ത്ര സംഘടനയായ എംപ്ളോയീസ് ഫോറം ജീവനക്കാരും ഏതാനും കോണ്‍ഗ്രസ് അധ്യാപകരുമാണ് വി.സി പക്ഷമായി അറിയപ്പെട്ടത്. ഭൂരിപക്ഷം വരുന്നവര്‍ വി.സി വിരുദ്ധപക്ഷത്തും.

പഠിപ്പിന് അവധി, പടലപ്പിണക്കം ഉഷാര്‍

വി.സിയുടെ നിലപാടിനെതിരെ നിസ്സഹകരണ സമരമാണ് ജീവനക്കാര്‍ കൈക്കൊണ്ടത്. ഭൂരിപക്ഷം ഇടത് ജീവനക്കാര്‍ ഭരണത്തില്‍ വി.സിയെ സഹായിച്ചതേയില്ല. കോണ്‍ഗ്രസ്, ലീഗ് സംഘടനകളും ഒപ്പം ചേര്‍ന്നതോടെ സര്‍വകലാശാലാ ജോലി വഴിപാടായി.
ഫണ്ട് വിനിയോഗം പോലുള്ള കാര്യങ്ങള്‍ വഴിമുട്ടി. സര്‍ക്കാര്‍-യു.ജി.സി ഫണ്ടുകള്‍ പാതിപോലും ചെലവഴിക്കാതെ പാഴായി. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടെ കിട്ടിയ ഫണ്ടും പാഴാവുന്നത് സര്‍വകലാശാലയുടെ മുഖം വികൃതമാക്കി.
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് വഴിയാധാരമായത്. പൊതുവെ ദുര്‍ബലമായിരുന്ന പരീക്ഷാനടത്തിപ്പും മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് വിതരണവും സ്വാഹ.
പരീക്ഷകള്‍ ഓരോന്നായി മുടങ്ങി. വിദൂര വിദ്യാഭ്യാസ വിഭാഗം ഡിഗ്രി നാലാം സെമസ്റ്റര്‍ പരീക്ഷ പലതവണയായി നീട്ടി. എം.ബി.എ ഒന്നാംസെമസ്റ്റര്‍ റെഗുലര്‍, സപ്ളിമെന്‍ററി പരീക്ഷയും നീട്ടി.

നോര്‍ക്ക പോലുള്ള ഏജന്‍സികളില്‍നിന്ന് സര്‍വകലാശാലയിലത്തെുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയും മുടങ്ങി. 2014ല്‍ ഫലം പ്രസിദ്ധീകരിച്ച പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് തയാറാക്കലും നിലച്ചു.
പരീക്ഷാഭവനില്‍ സെര്‍വര്‍ വാങ്ങുന്നതുപോലും കുരുക്കില്‍പെട്ടു. വി.സി ഉണ്ടാക്കിയ ഇ-ടെന്‍ഡറിനെക്കാള്‍ കുറഞ്ഞവിലക്ക് സെര്‍വര്‍ വാങ്ങാന്‍ സാഹചര്യമൊരുക്കി സിന്‍ഡിക്കേറ്റംഗങ്ങള്‍ വീണ്ടും കൈയടി നേടി. വി.സി ഇറക്കിയ ഉത്തരവുകള്‍ ഒന്നും നടപ്പാക്കരുതെന്നും സിന്‍ഡിക്കേറ്റ് അംഗീകരിക്കാത്തതാണെന്നും ആരോപിച്ച് സിന്‍ഡിക്കേറ്റംഗങ്ങള്‍ ജീവനക്കാര്‍ക്ക് കത്ത് നല്‍കി.

ഹോസ്റ്റല്‍ സമരം

കായിക വിഭാഗം സ്വാശ്രയ വിദ്യാര്‍ഥികളെ പുരുഷ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐ കാമ്പസില്‍ സമരം തുടങ്ങിയത്.
വി.സിക്കെതിരായ നീക്കമല്ളേയെന്ന് കരുതി ഒരു വിഭാഗം സിന്‍ഡിക്കേറ്റംഗങ്ങളും ആദ്യഘട്ടത്തില്‍ സമരക്കാര്‍ക്ക് മാനസിക പിന്തുണ നല്‍കി. സര്‍വകലാശാലയാകെ കുഴപ്പമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇതെങ്കിലും ഉപകരിക്കട്ടേയെന്ന് അവര്‍ അകമഴിഞ്ഞ് പ്രാര്‍ഥിച്ചു. സര്‍വകലാശാലയിലെ പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ രംഗത്തത്തെി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗം വിളിച്ച് ഇരുകൂട്ടര്‍ക്കും ശക്തമായ താക്കീത് നല്‍കി.
മുഖ്യമന്ത്രിയുടെ യോഗത്തിനു തലേന്ന് ചാന്‍സലര്‍ വിളിച്ച യോഗത്തിലും വി.സിമാര്‍ക്ക് പെരുമാറ്റച്ചട്ടങ്ങള്‍ നല്‍കി. ഈ ഒത്തുതീര്‍പ്പുകളുടെ ഹാങ്ഓവര്‍ എത്ര കാലമുണ്ടാകുമെന്നാണ് ഇനി അറിയേണ്ടത്.

(തുടരും)

സ്വീഡന്‍ വഴികാട്ടുന്നു

Posted: 31 Oct 2014 07:02 PM PDT

Image: 

ഫലസ്തീന്‍ സ്റ്റേറ്റിനെ ഒൗദ്യോഗികമായി അംഗീകരിക്കുക വഴി പശ്ചിമ യൂറോപ്യന്‍ രാജ്യമായ സ്വീഡന്‍ അതിന്‍െറ വിദേശകാര്യ മന്ത്രി മാര്‍ഗറ്റ് വാള്‍സ്ട്രോം പ്രത്യാശ പ്രകടിപ്പിച്ചപോലെ, മറ്റുള്ളവര്‍ക്ക് വഴി കാണിക്കുകയാണ് ചെയ്തിരിക്കുന്നത്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ ബള്‍ഗേറിയ, സൈപ്രസ്, ചെക് റിപ്പബ്ളിക്, ഹംഗറി, മാള്‍ട്ട, പോളണ്ട്, റുമേനിയ എന്നിവ നേരത്തേതന്നെ ഫലസ്തീന്‍ സ്റ്റേറ്റിനെ അംഗീകരിച്ചിരുന്നെങ്കിലും പശ്ചിമ യൂറോപ്പിലെ ഇ.യു അംഗമായ ഒരു രാഷ്ട്രവും അതിന് ധൈര്യപ്പെട്ടിരുന്നില്ല. പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളില്‍ മിക്കതും മുന്‍ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളാണല്ളോ. പശ്ചിമ യൂറോപ്പ് പൊതുവെ ഇസ്രായേലിനെയും അമേരിക്കയെയും ഭയപ്പെടുന്നതാണ് കാരണമെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. അല്ളെങ്കില്‍ ഇസ്രായേലിന്‍െറയും അമേരിക്കയുടെയും കടുത്ത എതിര്‍പ്പിനെ മറികടന്ന് ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷക രാഷ്ട്രപദവി ഫലസ്തീനിന്  നല്‍കുന്നതിനെ പിന്താങ്ങിയവരാണ് മിക്ക യൂറോപ്യന്‍ രാജ്യങ്ങളും. സ്വീഡന്‍െറ തീരുമാനം പ്രഖ്യാപിക്കപ്പെടേണ്ട താമസം അതിനെ ശക്തിയായി തള്ളിപ്പറഞ്ഞ ഇസ്രായേല്‍ ഫലസ്തീന്‍ തീവ്രവാദികളെയും തിരസ്കാരികളെയും സഹായിക്കാന്‍ മാത്രമേ അതുതകൂ എന്നാണ് പ്രതികരിച്ചിരിക്കുന്നത്. ഫലസ്തീന്‍കാരും ഇസ്രായേലും തമ്മിലെ കൂടിയാലോചനകളിലൂടെ മാത്രമേ ഫലസ്തീന്‍ സ്റ്റേറ്റ് യാഥാര്‍ഥ്യമാവൂ എന്നതാണ് ഇസ്രായേലിന്‍െറ എപ്പോഴത്തെയും നിലപാട് എന്നാവര്‍ത്തിക്കാനും സയണിസ്റ്റ് രാജ്യം മറന്നിട്ടില്ല! അമേരിക്കയുടെ കാര്‍മികത്വത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയും ഫലസ്തീന്‍ നേതാവ് യാസിര്‍ അറഫാത്തും ഒപ്പുവെച്ച ഓസ്ലോ കരാര്‍ നടപ്പാക്കാന്‍ നാളിതുവരെ ഇസ്രായേല്‍ നേരിയ സന്നദ്ധതയെങ്കിലും പ്രകടിപ്പിച്ചിരുന്നെങ്കില്‍ ചര്‍ച്ചകളിലൂടെ പരിഹാരം എന്ന ആശയത്തിന് ഒരല്‍പം വിശ്വാസ്യത ലഭിച്ചേനേ. ഇസ്രായേലിന്‍െറ എല്ലാ ധിക്കാരങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പൂര്‍ണ സംരക്ഷണം നല്‍കുന്ന അമേരിക്കതന്നെ മുന്‍കൈയെടുത്ത് നിരവധി തവണ ഇരുകക്ഷികളെയും സംഭാഷണത്തിന്‍െറ മേശക്കരികിലേക്ക് കൊണ്ടുവന്നിട്ടും ആരുടെ ദുശ്ശാഠ്യം മൂലമാണ് അവയൊക്കെയും വിഫലമായതെന്ന് ലോകത്തിന് അസ്സലായറിയാം. ഓസ്ലോ കരാറിലെ മുഖ്യമായ ഒരിനം കിഴക്കന്‍ ജറൂസലമില്‍ ഇനിമേല്‍ ജൂത കോളനികള്‍ സ്ഥാപിക്കരുതെന്നുള്ളതാണ്. കാരണം, ഈസ്റ്റ് ജറൂസലം ഉള്‍പ്പെടെ 13 ച. കിലോമീറ്റര്‍ മാത്രമാണ് ഫലസ്തീന്‍ സ്റ്റേറ്റിന് ജൂതരാഷ്ട്രം കനിഞ്ഞുനല്‍കാമെന്നേറ്റിരിക്കുന്ന ഭൂപ്രദേശം. കരാറിനും യു.എന്നിന്‍െറ ആവര്‍ത്തിച്ചുള്ള ശാസനകള്‍ക്കും പുല്ലുവില കല്‍പിക്കാതെ ആയിരക്കണക്കില്‍ ജൂത സെറ്റില്‍മെന്‍റുകളാണ് വര്‍ഷംതോറും ജോര്‍ഡന്‍ നദിയുടെ പടിഞ്ഞാറേ കരയില്‍ ഇസ്രായേല്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിലും ആയിരം പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാന്‍ പോവുകയാണെന്ന് പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിനര്‍ഥം അവസാനത്തെ ഫലസ്തീന്‍കാരനെയും തങ്ങളുടേതെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്ന ഭൂപ്രദേശത്തുനിന്ന് പുറംതള്ളിക്കൊണ്ട് പ്രശ്നം അവസാനിപ്പിക്കാനാണ് സയണിസ്റ്റുകള്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ്. അതോടൊപ്പം, ആഗോള മുസ്ലിംകളുടെ ആദ്യ ഖിബ്ലയും പുണ്യഗേഹവുമായ മസ്ജിദുല്‍ അഖ്സായില്‍ തങ്ങള്‍ക്കും ആരാധിക്കാന്‍ അവസരവും അനുവാദവും ആവശ്യപ്പെട്ട് ജൂത തീവ്രവാദികള്‍ രംഗത്തിറങ്ങുകകൂടി ചെയ്തിരിക്കുന്നു. നീതിക്കോ മര്യാദക്കോ ചേരാത്ത ഈയാവശ്യത്തിനായി പ്രക്ഷോഭത്തിനിറങ്ങിയ ജൂത പുരോഹിതന്‍ യെഹൂദ ഗ്ളിക്കിന് കഴിഞ്ഞ ദിവസം വെടിയേറ്റതിനെ തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം ഒരു ഫലസ്തീന്‍ യുവാവിനെ വീട്ടില്‍ കയറി വെടിവെച്ചുകൊന്നിരിക്കുകയാണ്. പുറമെ, ഫലസ്തീന്‍ നിവാസികളുടെ കടുത്ത പ്രതിഷേധം അവഗണിച്ച് മസ്ജിദുല്‍ അഖ്സ അടച്ചിടുക കൂടി ചെയ്തിരിക്കുന്നു ഇസ്രായേല്‍ സര്‍ക്കാര്‍. ഇതൊക്കെയാണ് ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്ന രീതി!
അതിനാല്‍, ഇസ്രായേലിന്‍െറ മനുഷ്യത്വരഹിതവും നീതീകരിക്കാനാവാത്തതുമായ ശാഠ്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാതെ സ്വീഡിഷ് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടിയപോലെ, സ്വയം നിര്‍ണയാവകാശത്തിനുള്ള ഫലസ്തീനികളുടെ അവകാശത്തെ അംഗീകരിക്കുകയാണ് സമാധാനലോകം ചെയ്യേണ്ടത്. ഐക്യരാഷ്ട്ര സഭയിലെ ബഹുഭൂരിഭാഗം അംഗരാഷ്ട്രങ്ങളും അതാണാഗ്രഹിക്കുന്നതെന്ന് ഇതിനകം ബോധ്യപ്പെട്ടതാണ്. അമേരിക്കയുടെ വീറ്റോ പ്രയോഗം ഇല്ളെങ്കില്‍ ഫലസ്തീന്‍ രാഷ്ട്രം മുമ്പെന്നോ യാഥാര്‍ഥ്യമായിത്തീര്‍ന്നേനേ. ഓസ്ലോ കരാര്‍ പ്രകാരം ഫലസ്തീന്‍ സ്റ്റേറ്റിന് വളരെ പിരിമിതമായ ഭൂപ്രദേശവും പരിമിതാധികാരങ്ങളുമേ ലഭിക്കുകയുള്ളൂവെങ്കിലും സ്വന്തം ഭൂമിയില്‍നിന്ന് ആറു പതിറ്റാണ്ടിലധികമായി ആട്ടിയോടിക്കപ്പെട്ട ഒരു ജനതക്ക് നിലനില്‍പും മേല്‍വിലാസവും ഉറപ്പുവരുത്തുകയെന്ന പ്രാഥമിക നീതി വകവെച്ചുകൊടുക്കാന്‍ ലോക മനുഷ്യസമൂഹത്തിന് കഴിയില്ളെങ്കില്‍ പിന്നെ പരിഷ്കൃത ലോകമെന്നവകാശപ്പെടുന്നതിന് എന്തര്‍ഥം? ഫലസ്തീന്‍ സ്റ്റേറ്റിന്‍െറ അംഗീകാരത്തിനുള്ള അന്താരാഷ്ട്ര നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടെന്ന സ്വീഡന്‍െറ നിരീക്ഷണം തികച്ചും ശരിയാണ്. നിയമാനുസൃത പരിധികള്‍ക്കുള്ളില്‍ പരമാധികാരമുള്ള ഒരു ജനതയാണ് ഫലസ്തീന്‍ എന്ന സത്യം ആര്‍ക്ക് നിഷേധിക്കാനാവും? സ്വീഡന്‍െറ തീരുമാനം ‘ഐതിഹാസികവും ധീരവും’ എന്നാണ് ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍െറ പ്രതികരണം. വിഘടിച്ചുനിന്ന ഗസ്സ കൂടി ഫലസ്തീന്‍ അതോറിറ്റിയുടെ ഭാഗമാവാന്‍ കരാറൊപ്പിട്ടിരിക്കെ ഏകീകൃതവും ചടുലവുമായ നീക്കത്തിലൂടെ കൂടുതല്‍ കൂടുതല്‍ രാജ്യങ്ങളെ സ്വീഡന്‍െറ വഴി പിന്തുടരാന്‍ പ്രേരിപ്പിക്കുന്നതില്‍ മഹ്മൂദ് അബ്ബാസും കൂട്ടുകാരും വിജയിക്കേണ്ടതാണ്.

നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം

Posted: 31 Oct 2014 06:59 PM PDT

Image: 
Subtitle: 
ഇന്ന് കേരളപ്പിറവി ദിനം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപവത്കരിച്ചിട്ട് അരനൂറ്റാണ്ടിലേറെ പിന്നിട്ടപ്പോഴും നാം ഭാഷാപരമായി വളര്‍ച്ച നേടിയോ? കേരളീയന് മലയാളത്തിലൂടെ എത്താവുന്ന ഉയരം മറ്റൊരു ഭാഷയിലൂടെയും എത്താവതല്ല. ഭാവുകത്വമുള്ള മലയാളിക്ക് ആശാനോളം വരില്ല ടെന്നിസനും ബ്രൗണിങ്ങും കീറ്റ്സും. മലയാളിയുടെ ഭാഷാപരമായ പരാധീനതകളെക്കുറിച്ച് ചില ആലോചനകള്‍

ആദ്യത്തെ ഇരുട്ടിനെ (chaos) ജയിക്കാന്‍ മനുഷ്യനെ തുണച്ചത് മാതൃഭാഷയാണ്. ആദ്യ ഇരുട്ട് തരണം ചെയ്യാന്‍ ശിശുവിനെ തുണച്ചത് മാതാവുച്ചരിച്ച ഭാഷയായതിനാല്‍ അത് ‘മാതൃ’ഭാഷയായി. അമ്മയില്ലാത്ത കുഞ്ഞിന് അച്ഛനോ മാതൃപിതൃ സഹോദരിമാരിലാരെങ്കിലുമോ സഹോദരിയോ അമ്മയെ അനുകരിച്ചുകൊണ്ടാണ് ഈ ‘രക്ഷ’ നല്‍കുന്നത് എന്നതിനാലും പില്‍ക്കാലത്ത് നാമാര്‍ജിക്കുന്ന ഭാഷകളുടെയെല്ലാം അമ്മയായതിനാലും അത് ‘മാതൃഭാഷ’. ഗര്‍ഭസ്ഥ ശിശുവിനോട് കൊഞ്ചുന്ന അമ്മ അതിന് ‘സംസാര’ത്തിലെ വഴികള്‍ പരിചയപ്പെടുത്തുകയുമാണ്. അന്ധയും ബധിരയും മൂകയുമായ ഹെലന്‍ കെല്ലര്‍ ഭാഷ സ്വായത്തമാക്കിയ നിമിഷം അനുഭവിച്ച പ്രബുദ്ധത (enlightenment) ക്രമേണ പലപ്പോഴായി അത്ര അമ്പരപ്പോടെയല്ളെങ്കിലും അനുഭവിക്കുന്ന കാതും കണ്ണും നാവുമെല്ലാമുള്ള ഒരു സാമാന്യ ശിശു. ഭാഷ കൈവരിച്ചതോടെ താന്‍ അന്ധയോ ബധിരയോ മൂകയോ അല്ലാതായിത്തീര്‍ന്നെന്ന് ഹെലന്‍ കെല്ലര്‍ പറയുന്നു. സാമാന്യശിശു കണ്ണുതുറന്നിരിക്കുന്നുവെങ്കിലും അര്‍ഥവത്തായി കാണുന്നത് (നോക്കല്‍ അറിയലായി - ലുക്കിങ് സീയിങ്ങായി - മാറുന്നത്), കാതു തുറന്നിരിക്കുന്നുവെങ്കിലും അര്‍ഥവത്തായി കേള്‍ക്കുന്നത് സ്വായത്തമാക്കുന്ന ഭാഷയുടെ പരിധിക്കനുസരിച്ചാണ്. ബാല്യം സാക്ഷാത്കാരങ്ങളുടെ ഒരുത്സവ കാലം ആണ്. (സാക്ഷാത്കാരമെന്നാലോ മൗലികമായും ഭാഷാ സാക്ഷാത്കാരം തന്നെ. വഴങ്ങിയില്ല എന്നതിന് ഭാഷയായില്ല എന്നും പറയാം). ബാല്യം ആനന്ദകരമാവുന്നതിനുള്ള കാരണം അവള്‍/അവന്‍ അന്യവല്‍കരണം സംഭവിക്കുന്നതിനു മുമ്പുള്ള ഭാഷയില്‍ (സൂചകവും സൂചിതവും രണ്ടല്ലാത്ത ബോര്‍ഹസ് പറയുമ്പോലെ ഇടിയും അതിന്‍െറ ദേവതയും രണ്ടല്ലാത്ത ഭാഷയില്‍) സംവദിക്കുന്നതിനാലാണ്. സാക്ഷാത്കാരങ്ങളുടെ മാധ്യമമായ ‘മാതൃഭാഷ’യാണ് അവരുടെ മാധ്യമം എന്നതിനാലാണ്. (‘ബാല്യകാലസഖിയുടെ’ ആദ്യധ്യായങ്ങളുടെ സൗന്ദര്യമുള്ള ഒരു കൃതിയും മലയാളത്തില്‍ ഞാന്‍ വായിച്ചിട്ടില്ല, കാരണം മറ്റൊന്നല്ല). ശബ്ദം അര്‍ഥമുള്ള പദങ്ങളായി മാറുന്നതും കാഴ്ചകള്‍ പദാര്‍ഥങ്ങളായി മാറുന്നതും ഈ മാധ്യമത്തിന്‍െറ തുണയാല്‍. ഒരു ഈസോപ് കഥയില്‍ നേത്രരോഗം വന്ന് അന്ധയായിത്തീര്‍ന്ന ഒരുവള്‍ ചികിത്സക്ക് വിധേയയാവുന്നു. പൂര്‍ണമായി കാഴ്ച തിരിച്ചു കിട്ടിയാലേ പ്രതിഫലം തരൂ എന്ന ഉടമ്പടിയില്‍. ചികിത്സ കഴിഞ്ഞുപോവുമ്പോള്‍ വൈദ്യന്‍ നിത്യവും ഓരോ വിശിഷ്ട വസ്തു ആ വീട്ടില്‍നിന്ന് കടത്തുന്നു. പൂര്‍ണമായി കാഴ്ച തിരിച്ചുകിട്ടിയപ്പോള്‍ അവള്‍ പ്രതിഫലം നല്‍കാന്‍ വിസമ്മതിച്ചു. കേസ് കോടതിയിലത്തെി. അവള്‍ പറഞ്ഞു. മുമ്പ് കാഴ്ചയുണ്ടായിരുന്നപ്പോള്‍ ഞാന്‍ കണ്ടിരുന്നതൊന്നും ഇപ്പോള്‍ കാണാനാവുന്നില്ല. മുമ്പ് കണ്ടിരുന്നതെല്ലാം കാണാന്‍ കഴിയുമ്പോഴല്ളേ കാഴ്ച തിരിച്ചുകിട്ടിയെന്ന് പറയാനാവൂ. കാണുന്ന വസ്തുക്കളുടെ തിരിച്ചറിവല്ളേ കാഴ്ച. ഭാഷാസ്വാധീനമില്ലാത്ത ഒരുവള്‍  കാണുന്നെങ്കിലും കാണാത്ത, കേള്‍ക്കുന്നെങ്കിലും കേള്‍ക്കാത്ത പറയുന്നെങ്കിലും പറയാത്ത ഒരാള്‍. മനുഷ്യശിശു നാനാവിധത്തില്‍ വളരുന്നു; ഭാഷയിലൂടെ. പാദവും പദവും മാറിപ്പോവുന്നതില്‍ ചിലപ്പോള്‍ ഒൗചിത്യമുണ്ട്.

ഭാഷയാണ് മനുഷ്യന്‍െറ അതിര്‍ത്തി എന്ന് പറയുന്നു വിന്‍ഗിന്‍സ്റ്റിന്‍. മാതൃഭാഷയിലാണ് ഈ അതിര്‍ത്തിക്കല്ലുകള്‍ നാട്ടിയിട്ടുള്ളത്. കേരളീയന് മലയാളത്തിലൂടെ എത്താവുന്ന ഉയരം മറ്റൊരു ഭാഷയിലൂടെയും എത്താവതല്ല. ഭാവുകത്വമുള്ള ഒരു മലയാളിക്ക് ആശാനോളം വരില്ല ടെന്നിസനോ ബ്രൗണിങ്ങോ കീറ്റ് സോ? (ഒരിംഗ്ളീഷുകാരന് അതുമറിച്ചാവും. കവിതയുടെ മാധ്യമം ഏതെങ്കിലും ഭാഷയാവുക വയ്യ. മാതൃഭാഷയിലേ നാനാവിതാനങ്ങളുള്ള അനുഭവം ആവിഷ്കരിക്കപ്പെടൂ. കവിതയാണ് മാതൃഭാഷ എന്നൊരു സഹൃദയന്‍ പറയുന്നുവെങ്കില്‍ അതില്‍ ഈ കാരണവുമുണ്ടാവും). തത്ത്വചിന്തയോ ശാസ്ത്രസാങ്കേതിക  വിചാരങ്ങളോ കേരളീയര്‍ അവ്യക്തഭാഷയില്‍ ആവിഷ്കരിക്കുന്നുവെങ്കില്‍ മാതൃഭാഷയതിനുള്ള ഉപസ്ഥിതി നേടാത്തതിനാല്‍. (മാതൃഭാഷയെ പുഷ്ടിപ്പെടുത്തി വരും തലമുറയെ ഏത് നൂലാമാലയും ആവിഷ്കരിക്കാനുള്ള പദകോശം നേടിക്കൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും മലയാള സര്‍വകലാശാലയും സാഹിത്യ അക്കാദമിയും സാംസ്കാരികവകുപ്പും ചെയ്യേണ്ടിയിരുന്നത്. ഇപ്പോഴത്തെ നിലയില്‍ കട്ടിലിനടിയില്‍ ഫുട്ബാള്‍ കളിക്കുന്ന കുട്ടികള്‍ക്കുള്ള ‘ഇടമേ’ മലയാളഭാഷയില്‍ നമുക്കുള്ളൂ. ഒരിക്കല്‍ ശ്രീനാരായണഗുരുവും പിന്നൊരിക്കല്‍ എം. ഗോവിന്ദനും സമീപകാലത്ത് നിസ്സാര്‍ അഹമ്മദും അഗാധമായ ചിന്തകള്‍ മലയാളത്തില്‍ ആവിഷ്കരിക്കാനുള്ള ശ്രമം നടത്തിയിരുന്നു.പക്ഷേ അതിനൊക്കെ പിന്തുണ നല്‍കേണ്ട സ്ഥാപനങ്ങള്‍ അനര്‍ഹര്‍ക്ക് ‘ഇടം’ നല്‍കാന്‍ മത്സരിച്ച് ‘ഇട’മെന്നാല്‍ കേവലമായ ഇടമാക്കി ചുരുക്കി) അന്യഭാഷ നമ്മെ ഒരു ‘തുടക്കമേ’ ആക്കൂ. മാതൃഭാഷ നമ്മെ ഒരു തുടര്‍ച്ചയാക്കുന്നു. കേരളത്തില്‍ അനവധി തുടങ്ങള്‍. തുടര്‍ച്ചകള്‍ നന്നെക്കുറച്ച്.

ദേശത്തെക്കാള്‍ വലിയ ‘തന്മ’യാണ് ഭാഷ. കേരളത്തിലൊരിടത്ത് രണ്ട് സെന്‍റ് സ്ഥലം വാങ്ങി, നികുതിയടച്ച്, വോട്ടേഴ്സ് ലിസ്റ്റില്‍ പേരും ചേര്‍ത്താല്‍ ഒരാള്‍ക്ക് കേരളീയനാകാം. മലയാളിയാവാനാവില്ല. മലയാളിയും മലയാളിയും തമ്മില്‍ പങ്കിടുന്ന ലോകങ്ങള്‍ കേരളീയനും കേരളീയനും തമ്മില്‍ സാധ്യമല്ല. ഐക്യകേരള പ്രസ്ഥാനം പക്ഷേ ദേശമാണ് ഭാഷയെക്കാള്‍ വലിയ തന്മയെന്ന് തെറ്റിദ്ധരിച്ചു. ‘മലയാളം’ എന്ന പേര് ഈ നാടിന് നല്‍കുന്നതിന് പകരം ‘കേരളം’ എന്ന പേര് നല്‍കി. (ദാരിദ്ര്യം കൊണ്ടായിരിക്കണം, വിശപ്പ് കൊണ്ടായിരിക്കണം,അപ്പം കൊണ്ടുമാത്രം ജീവിക്കാം എന്ന ഊറ്റം കൊണ്ടായിരിക്കണം). കേരളത്തിന് ചുരുങ്ങിയ വിസ്തൃതിയേയുള്ളൂ. ‘മലയാള’ത്തിന് അനന്തമായ വിസ്തൃതി. ‘ മലയാളം നമ്മുടെ മാതൃഭൂമി’ എന്ന ഭാവുകത്വമുള്ള ശീര്‍ഷകമാകുമായിരുന്നു  അങ്ങനെയെങ്കില്‍ ഇ.എം.എസിന്‍െറ പുസ്തക ശീര്‍ഷകം.(‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്നൊരു വിസംവദിക്കുന്ന ശീര്‍ഷകമാണിപ്പോഴത്.) ‘ഭാഷ’ എന്ന വലിയ ‘തന്മ’ നമ്മെ വളര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുമായിരുന്നു. ‘മലയാള’ മായിരുന്നു നമ്മുടെ നാടിന്‍െറ പേരെങ്കില്‍ ഇക്കാലമാവുമ്പോഴേക്കും കേരളീയരുടെ ജീവിതത്തിന്‍െറ ഭാഷ മാതൃഭാഷയാകുമായിരുന്നു. (കോടതി ഭാഷയും ഭരണ ഭാഷയുമെല്ലാം മലയാളമാക്കീ നാം എന്നൊക്കെ വമ്പ് പറയാമെങ്കിലും ഈ ഭാഷകള്‍ ‘ഇംഗ്ളീഷിനെക്കാള്‍’ അന്യവല്‍കരണം സംഭവിച്ച പരിഭാഷാ ഭാഷകള്‍. ഉളുത്തുകയറും അതിലെന്തെങ്കിലും എഴുതുമ്പോള്‍. ലജ്ജകൊണ്ട് കുനിഞ്ഞു പോവും അതിലെന്തെങ്കിലും പറയുമ്പോള്‍) പഠന മാധ്യമം മാതൃഭാഷയല്ലാത്തൊരു കുട്ടിയോട് അനുകമ്പ തോന്നുമായിരുന്നു അങ്ങനെയെങ്കില്‍. മാതൃഭാഷയാണ് ഭൂമിയിലെ ഏറ്റവും വലിയ ഭാഷ, അതില്‍ പഠിക്കാന്‍ ഭാഗ്യമില്ലാതെ പോകുന്ന പാവം പണക്കാരോടുള്ള പുച്ഛം കൊണ്ട് നാം കുഴങ്ങുമായിരുന്നു. ഒരു പക്ഷേ അതിനും യുക്തിയുണ്ടായിരിക്കാം. അറിയുന്ന ഭാഷയില്‍ വിഷയങ്ങള്‍ പഠിക്കുന്നതിനു പകരം അറിയാത്ത ഭാഷയില്‍ വിഷയങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ അന്യവത്കരണത്തിന്‍െറ അസ്വസ്ഥത തോന്നില്ലായിരിക്കാം.

എങ്കിലും ചോദിക്കട്ടെ, നമ്മുടെ മാതൃഭാഷ ആരുടെ മാതൃഭാഷയാണ്? പാഠപുസ്തകങ്ങളും പ്രബന്ധങ്ങളും പത്രങ്ങളും ചാനലുകളും പ്രഭാഷണങ്ങളും ആരുടെ ഭാഷയിലാണ് സംസാരിക്കുന്നത്? ശബ്ദതാരാവലി ആരുടെ മാത്രം പദനക്ഷത്രങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്? ആദിവാസികളുടെ, ദലിതരുടെ പദങ്ങള്‍ എത്രയുണ്ട് നമ്മുടെ നിഘണ്ടുക്കളില്‍? സവര്‍ണന് സവര്‍ണനായതില്‍ അഭിമാനം തോന്നിക്കുന്ന,അയാളുടേതല്ലാത്ത മറ്റെല്ലാ പദങ്ങളും അപരിഷ്കൃതമാക്കുന്ന അവസ്ഥ നിരന്തരം സൃഷ്ടിക്കുകയല്ളേ ഒരു പക്ഷേ സര്‍ഗാത്മ സാഹിത്യം ഒഴിച്ചുള്ള നമ്മുടെ ഭാഷാ സന്ദര്‍ഭങ്ങളെല്ലാം. ടെലിവിഷനോ കമ്പ്യൂട്ടറോ മൊബൈലോ ഇന്നോളം മലയാളമായോ? ക്ളച്ചിന് ‘പിടി’ എന്ന പദം ഉപയോഗിച്ചിരുന്നെങ്കില്‍ എത്ര പെട്ടെന്ന് മലയാളി സവാരി (ഡ്രൈവിങ്) പഠിക്കുമായിരുന്നു! ഒരു വൈദേശിക പദത്തിന്‍െറ തുല്യമായ പദം സൃഷ്ടിക്കാന്‍ സംസ്കൃതപദകോശം സൂക്ഷിച്ച കലവറ മുറിയിലേക്ക് നാം പായുന്നതെന്തിന്? നാട്ടുഭാഷയില്‍ നിന്നൊരു പദം സ്വീകരിക്കാനോ, നാട്ടുഭാഷയുടെ താളമുള്ളൊരു ശബ്ദം ‘അഭിധ’യാക്കി കൈക്കൊള്ളാനോ നാം ശ്രമിക്കാത്തതെന്ത്? മണ്ണെണ്ണ, തീപ്പെട്ടി, തീവണ്ടി എല്ലാം രചിച്ച മനസ്സ് പിന്നീടെന്തേ പുതിയൊരധമബോധത്താല്‍ ഒളിവിലായി?
ദലിതന്‍െറ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവന്‍ പോലും ഈ വരേണ്യ ഭാഷയുടെ പുറകെ പോകുന്നതെന്തിന്? സംസ്കൃതത്തിന്‍െറ ഉടുപ്പിട്ടാല്‍ പ്രബുദ്ധനാവുമോ?

പ്രശസ്തനായ ഒരു വിദേശിയോ ക്രിക്കറ്റ് ചലച്ചിത്രതാരമോ, പ്രധാനമന്ത്രിയോ കാണാതെ ഉരുവിട്ട് പഠിച്ച ഒരു മലയാളപദം ഉച്ചരിക്കുമ്പോള്‍ എന്തൊരു കൈയടിയാണ് നമ്മുടെ സമ്മേളന ഹാളുകളില്‍. എന്‍െറ ഭാഷയില്‍ എന്നോട് സംസാരിക്കുന്നവരോട് എനിക്കെത്ര മമതയാണ്. ‘പാര്‍ക്കലാം’ എന്നൊരു തമിഴ് പദം കൊണ്ട് ഉത്തരേന്ത്യന്‍ അധികാരശക്തിയെ നിലക്കുനിര്‍ത്തിയ കാമരാജ് തമിഴര്‍ക്ക് എത്രമാത്രം പ്രിയങ്കരനായി എന്ന് നാം കണ്ടതല്ളേ? യു.എന്നില്‍ ഹിന്ദിയില്‍ സംസാരിക്കുമ്പോള്‍  നാടിന്‍െറ ഭാഷ എന്ന് തലയുയര്‍ത്തുന്നു നാം.  മാതൃഭാഷയില്‍ നിന്നൊരു  പദം നിഘണ്ടുവില്‍ കാണുന്ന ദിവസം, ഒൗദ്യോഗിക ഭാഷയില്‍ കാണുന്ന ദിവസം  ഒരാദിവാസി അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്‍െറ വ്യാപ്തി നാം തിരിച്ചറിയേണ്ടതല്ളേ? ഒരു പണിയന് ദ്വിഭാഷിയെവെച്ച് വി.ജെ.ടി ഹാളില്‍ സംസാരിക്കാവുന്ന നാള്‍ എന്ന് വരും?

ദരിദ്രരില്‍ ദരിദ്രനായവന് എന്‍െറ പ്രവൃത്തി എങ്ങനെ പ്രയോജനപ്പെടും എന്ന ഉത്കണ്ഠ എന്നെ നയിക്കേണമേ എന്ന ഗന്ധിയന്‍ പ്രാര്‍ഥന ഭാഷയുടെ കാര്യത്തില്‍ വിവര്‍ത്തനം ചെയ്താല്‍ ഇങ്ങനെയായിരിക്കും. സകലര്‍ക്കും സുഗ്രഹമാകുന്ന  ലളിതമായ ഭാഷയില്‍ ഏറ്റവും സങ്കീര്‍ണമായ കാര്യങ്ങളും പറയാവുന്ന വിധം എന്‍െറ ഭാഷ മാറേണമേ. മറ്റുള്ളവര്‍ക്ക് അപ്രാപ്യമായതുകൊണ്ട് മാത്രം മൂല്യം വര്‍ധിച്ച ഉപായങ്ങളുള്ള ഒരു ഹിംസാത്മകലോകത്താണ് നാം. അതില്‍നിന്ന് പുറത്തുകടക്കാന്‍ ഭാഷ അതിന്‍െറ ഹിംസാസ്മകത വെടിയണം. പൂന്താനവും നാരായണ ഗുരുവും എം. ഗോവിന്ദനും ആറ്റൂര്‍ രവിവര്‍മയുമെല്ലാം നമ്മുടെ മുന്നിലുണ്ട്. ബാല്യകാലസഖിയില്‍നിന്ന് പാത്തുമ്മയുടെ ആടിലേക്ക് ബഷീര്‍ സഞ്ചരിച്ചത് ഈ ഗാന്ധിയന്‍ വഴിയിലൂടെയായിരുന്നു. ആരും സഞ്ചരിക്കാത്തതിനാല്‍ കളകയറി ഇപ്പോഴാ വഴിയില്‍.

നാലാളെ കണ്ടാല്‍ നാം ഇംഗ്ളീഷിലോ സംസ്കൃതത്തിലോ വാലാട്ടും. ചൊറിയും ചിരങ്ങുംപോലുള്ള ഇംഗ്ളീഷ് നാമങ്ങള്‍ അപരിചിതമായ പത്രാസില്ലാത്ത രോഗങ്ങള്‍ മലയാളികള്‍ ഡോക്ടര്‍മാരോട് പറയാറില്ല. പരിഷ്കാരത്തിനുവേണ്ടി ചിലതൊക്കെ നാം പിന്നിലൊളിച്ചുവെക്കും. മോരിന്‍െറ ഇംഗ്ളീഷ് പര്യായമെന്താണ് എന്ന് ചോദിച്ച് വി.കെ. എന്നിന്‍െറ ഹാജ്യാര്‍ കളിയാക്കിയ പത്രാസ് നാം കൈവിടില്ല. എനിക്ക് ഇംഗ്ളീഷ് അറിയാം എന്ന പരാധീനതയുമുണ്ട് എന്ന് മറ്റൊരു വി.കെ.എന്‍ കഥാപാത്രം. പരിരക്ഷ കിട്ടാത്തതുകൊണ്ട് ദുര്‍ബലമായ മാതൃഭാഷയില്‍ പറയാതെ ഇംഗ്ളീഷിലോ  സംസ്കൃതത്തിലോ പറയുന്നത് പരാധീനത തന്നെയല്ളേ?

കേരളപ്പിറവിയില്‍ കേരളകുമാറിന് റിട്ട. ജീവിതം

Posted: 31 Oct 2014 06:44 PM PDT

Image: 

കോട്ടയം: കേരളപ്പിറവി ദിനത്തില്‍ ജനനം. കേരളപ്പിറവിയുടെ 58ാം പിറന്നാള്‍ത്തലേന്ന് സര്‍വീസില്‍നിന്ന് വിരമിക്കല്‍. പേര് കേരളകുമാര്‍. പൂഞ്ഞാര്‍ ചിത്തിരയില്‍ എ.ആര്‍. കേരളകുമാര്‍ നാടിന്‍െറ പേര് പേറുന്ന അപൂര്‍വ ധന്യതക്ക് ഉടമ.  അദ്ദേഹത്തിന്‍െറ റിട്ടയര്‍മെന്‍റ് ജീവിതത്തിന്‍െറ തുടക്കവും അങ്ങനെ കേരളപ്പിറവി ദിനത്തിലായി.
പൂഞ്ഞാറിലെ മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോഓപറേറ്റിവ് ബാങ്കിലെ ആര്‍ബിട്രേഷന്‍ വിഭാഗത്തില്‍ ചീഫ് അക്കൗണ്ടന്‍റായ കേരളകുമാര്‍ വെള്ളിയാഴ്ച ഓഫിസിന്‍െറ പടിയിറങ്ങി. സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സ്നേഹോഷ്മള യാത്രയയപ്പോടെ.  1956 നവംബര്‍ ഒന്നിനായിരുന്നു കേരളകുമാറിന്‍െറ ജനനം. ഭരണങ്ങാനത്തിനടുത്ത് മേരിഗിരി ആശുപത്രിയിലായിരുന്നു ജനിച്ചത്. ആശുപത്രിയിലെ സിസ്റ്റര്‍മാരാണ് ആ ദിനത്തിന്‍െറ പ്രത്യേകത മനസ്സിലാക്കി കേരളകുമാറെന്ന് പേരിട്ടതത്രേ.
വില്ളേജ് ജീവനക്കാരനായിരുന്ന പരേതനായ രാമന്‍ പിള്ളയുടെയും പരേതയായ ജാനകിയമ്മയുടെയും പത്ത് മക്കളില്‍ ഏറ്റവും ഇളയയാളാണ് കേരളകുമാര്‍. ബാങ്കിന്‍െറ വിവിധ ശാഖകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. 32 വര്‍ഷത്തെ സര്‍വീസിനിടെ വിവിധ തസ്തികകളില്‍ ജോലിചെയ്തു. വീട്ടമ്മയായ രത്നമ്മയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. മകന്‍ വിപിന്‍ എന്ന കണ്ണന്‍ ദുബൈയില്‍ ജോലിനോക്കുന്നു. മകള്‍ ലക്ഷ്മി വിവാഹശേഷം അമേരിക്കയില്‍. കേരളപ്പിറവിയുടെ 50ാം വര്‍ഷത്തില്‍ കേരളകുമാറിന് ചില വിദ്യാലയങ്ങളില്‍ സ്വീകരണം ലഭിച്ചിരുന്നു. നാടിന്‍െറ പേര് അന്വര്‍ഥമാക്കുന്ന പേരുകാരന്‍ എന്ന നിലയില്‍ കേരളകുമാറിനോട് എല്ലാവര്‍ക്കും ആദരവുണ്ട്. വെള്ളിയാഴ്ച ഓഫിസിന്‍െറ പടിയിറങ്ങിയ ഇദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കൊപ്പം വീട്ടിലത്തെി. അവിടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നുള്ള വിരുന്നും നടന്നു.

എ.കെ.ജിയുടെ കേരളനും ഇന്ന് 58

ചെറുവത്തൂര്‍: എ.കെ.ജി പേരിട്ട കേരളനും കേരളത്തിനൊപ്പം ഇന്ന് 58ാം പിറന്നാള്‍. 1956 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് തിമിരിയിലെ കേരളനും പിറന്നത്.
തിമിരിയില്‍ കര്‍ഷകസംഘം സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യാനത്തെിയ എ.കെ.ജിയോട് മുന്‍ എം.എല്‍.എ കൂടിയായ ടി.കെ. ചന്തനാണ് കേരളപ്പിറവി ദിനത്തില്‍ ജനിച്ച കുട്ടിയെപ്പറ്റി പറഞ്ഞത്. ഉടന്‍ കുട്ടിയെ കാണണമെന്നായി എ.കെ.ജി. ഒടുവില്‍, തോട്ടോന്‍ കേളുവിന്‍െറയും വടക്കത്തി നാരായണിയുടെയും മകന് കേരളന്‍ എന്ന പേരും എ.കെ.ജി വിളിച്ചു. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചോദ്യത്തിന് ഒരു ദേശത്തിന്‍െറ അഭിമാനമിരിക്കുന്നു എന്നതിനുള്ള ഉത്തരമാണ് കേരളന്‍.
കല്‍പണിക്കാരനായ ഇദ്ദേഹത്തിന് ഈ പേരിലൂടെ വര്‍ധിച്ച സ്വീകാര്യതയാണ് പോകുന്നിടങ്ങളിലെല്ലാം ലഭിക്കുന്നത്. കേരളത്തെ ഓര്‍മിക്കുന്നവര്‍ കേരളപ്പിറവി ദിനത്തില്‍ തന്നെയും ഓര്‍ക്കുമെന്ന് കേരളനറിയാം. അതിനാല്‍ കേരളത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞ് ഒരു ചരിത്ര പുസ്തകമാകാനും ഇദ്ദേഹം തയാറാണ്. കേരളപ്പിറവി ദിനത്തില്‍ തന്‍െറ ജന്മദിനം കേരളന്‍ കെങ്കേമമായിതന്നെ ആഘോഷിക്കാറുണ്ട്. കുടുംബനാഥന്‍െറ പേരില്‍ ഭാര്യ ചന്ദ്രമതിക്കും മക്കളായ പ്രജീഷിനും പ്രജിതക്കും അഭിമാനം തോന്നുന്ന നിമിഷം കൂടിയാണ് നവംബര്‍ ഒന്ന്. ഒരു ദേശത്തിനൊപ്പം ചേര്‍ത്തുവെക്കാവുന്ന പേര് സമാനിച്ച ജനനായകന്‍ എ.കെ.ജിയെയും ഈ കേരളപ്പിറവി ദിനത്തിലും കേരളന്‍ ആദരവോടെ സ്മരിക്കുകയാണ്. എങ്കിലും തന്‍െറ പേര് കൂടുതല്‍ ആരും സ്വീകരിക്കാത്തതിന്‍െറ വിഷമവും ഇദ്ദേഹത്തിനുണ്ട്.
 

വൈദിക സാംസ്കാരിക മൂല്യങ്ങളെ ആധുനികതയില്‍ പ്രതിഷ്ഠിച്ച കവി

Posted: 31 Oct 2014 06:40 PM PDT

Image: 

തിരുവനന്തപുരം: വൈദിക സാംസ്കാരിക മൂല്യങ്ങളെ ആധുനികതയില്‍ പ്രതിഷ്ഠിച്ച കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. അദ്ദേഹത്തിന്‍െറ കവിതകളുടെ അടിത്തറ വേദോപനിഷത്തുക്കളും പുരാണേതിഹാസങ്ങളും കാളിദാസ കവിതകളുമായിരുന്നു. ഇവയില്‍ വേരൂന്നി ഇംഗ്ളീഷ് പഠനത്തിലൂടെ കാല്‍പനികതയുടെ ലോകത്തിലേക്ക് പറന്നുയരാനും കാലക്രമേണ അയ്യപ്പപണിക്കരും കടമ്മനിട്ടയും സച്ചിദാനന്ദനും നയിച്ച ആധുനിക കവിതയുടെ ശ്രേണിയിലേക്ക് ഉയരാനും അദ്ദേഹത്തിന് സാധിച്ചു. ക്ളാസിക് പാരമ്പര്യത്തിലൂന്നിനിന്ന് ഇതിഹാസങ്ങള്‍ക്ക് ആധുനികതയുടെ അര്‍ഥതലങ്ങള്‍ നല്‍കിയതാണ് അദ്ദേഹത്തിന്‍െറ കവിതകളെ വേറിട്ടതാക്കുന്നത്. താന്‍ മൂന്നു കവികളെയാണ് ഏറ്റവും വിലമതിക്കുന്നതെന്ന് കവിതന്നെ കുറിച്ചിട്ടുണ്ട് -കാളിദാസന്‍, യീറ്റ്സ്, വൈലോപ്പിള്ളി. അതുകൊണ്ടാകാം ആധുനിക കവിതയില്‍ കാളിദാസന് കൈവന്ന ഏറ്റവും നല്ല വിദ്യാര്‍ഥി വിഷ്ണുവാണെന്ന് നിരൂപകര്‍ വിധിയെഴുതിയത്. ‘കാളിദാസന്‍െറ കാവ്യസത്ത ആഗിരണം ചെയ്യുക, അതിന്‍െറ അനന്തമായ ആവിഷ്കാര പ്രഭേദങ്ങള്‍ അറിയുക, ആസ്വദിക്കുക ഇത്തരം വിവിധ പ്രക്രിയകളിലൂടെ’ കവിയുടെ തൂലിക കടന്നുപോയി.
ഇംഗ്ളീഷ് വിദ്യാഭ്യാസം കാല്‍പനികതയുടെ ഭാവുകത്വ ബോധത്തിലേക്കും നയിച്ചു. എന്‍.വി. കൃഷ്ണവാര്യരുടെ സാഹിത്യ കളരിയാണ് അദ്ദേഹത്തെ ആധുനിക കവിതയുടെ ലോകത്തേക്ക് എത്തിച്ചത്. വ്യാകരണവും കവിതയെഴുത്തും എഡിറ്റിങ്ങും പുസ്തകമെഴുത്തുമെല്ലാം പഠിപ്പിച്ച കൃഷ്ണവാര്യരെ കണ്ടുമുട്ടിയതാണ് തന്‍െറ ജീവിതത്തിന്‍െറ വഴിത്തിരിവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വൈദിക കാവ്യസംസ്കാരത്തെ മലയാളകവിതയില്‍ ഇത്രയധികം പ്രയോജനപ്പെടുത്തിയ മറ്റൊരു ആധുനിക കവിയില്ല. ആധുനികതയില്‍ പാലൂരിനും അക്കിത്തത്തിനുമൊപ്പം  നിലകൊണ്ടു.
വിഷ്ണുനാരായണന്‍ നമ്പൂതിരി പരിസ്ഥിതി കവിതകളെഴുതിയപ്പോഴും കാളിദാസന്‍ തന്നെയായിരുന്നു ഗുരു.    ആര്‍ഷ സംസ്കൃതിയുടെ ദാര്‍ശനിക മാനങ്ങള്‍ക്കുള്ളില്‍ നില്‍ക്കാനാണ് അദ്ദേഹത്തിന്‍െറ രചനകള്‍ ഇഷ്ടപ്പെട്ടത്.
എന്നാല്‍, പ്രകൃതിയുടെ നാശത്തിന് ഇടമൊരുക്കുന്ന നെറികെട്ട അധികാര വ്യവസ്ഥയെ പ്രതിരോധിക്കാനുള്ള ശക്തിയും അദ്ദേഹത്തിന് നല്‍കിയത് കാളിദാസ രചനകളാണ്. വേദത്തിലും അദ്ദേഹം ദര്‍ശിച്ചത് സ്വകാര്യ സ്വത്തില്ലാത്ത, സ്ത്രീവിവേചനമില്ലാത്ത തിന്മകളില്ലാത്ത സമൂഹത്തെയാണ്. ആ നിലയില്‍ കമ്യൂണിസത്തിന് ദാര്‍ശനിക ലാവണ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതാണ് നമ്പൂതിരിയുടെ പാരമ്പര്യവും രചനയും തമ്മിലുള്ള ബന്ധം.
എഴുത്തച്ഛന്‍ പുരസ് കരത്തിന് പുറമെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, വള്ളത്തോള്‍ പുരസ്കാരം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ആശാന്‍ പുരസ്കാരം, ഓടക്കുഴല്‍,വയലാര്‍, ചങ്ങമ്പുഴ, ഉള്ളൂര്‍ അവാര്‍ഡുകള്‍, മാതൃഭൂമി പുരസ്കാരം എന്നിവ വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് ലഭിച്ചിട്ടുണ്ട്.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യസമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

യൂനുസിന് ഡബ്ള്‍

Posted: 31 Oct 2014 01:05 PM PDT

Image: 
Subtitle: 
പാകിസ്താന്‍ ഒന്നാം ഇന്നിങ്സ് 570(ഡിക്ളയര്‍)

അബൂദബി: പരമ്പരയില്‍ മികച്ച ഫോം തുടരുന്ന വെറ്ററന്‍ ബാറ്റ്സ്മാന്‍ യൂനുസ് ഖാന്‍െറ ഇരട്ട സെഞ്ച്വറി മികവില്‍ ആസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ നില ഭദ്രമാക്കിയ പാകിസ്താന്‍ രണ്ടാം ദിനം ആറ് വിക്കറ്റിന് 570 റണ്‍സ് എന്ന നിലയില്‍  ഡിക്ളയര്‍ ചെയ്തു. യൂനുസിനൊപ്പം ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖും സെഞ്ച്വറി (101) നേടിയതായിരുന്നു പാക് രണ്ടാം ഇന്നിങ്സിന്‍െറ പ്രത്യേകത. നേരത്തേ അസ്ഹര്‍ അലി (109) പാക് നിരയില്‍ സെഞ്ച്വറി നേട്ടം കുറിച്ചിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ഓസീസ് കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സെടുത്തിട്ടുണ്ട്. ഓപണര്‍ ക്രിസ് റോജേഴ്സിനെയാണ് (5) അവര്‍ക്ക് നഷ്ടമായത്. ഡേവിഡ് വാര്‍ണര്‍ (16), നഥാന്‍ ലിയോണ്‍ (1) എന്നിവരാണ് ക്രീസിലുള്ളത്. രണ്ട് വിക്കറ്റിന് 304 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച പാകിസ്താന് അസ്ഹര്‍ അലിയെയാണ് തുടക്കത്തില്‍ നഷ്ടമായത്. എന്നാല്‍, നാലാം വിക്കറ്റില്‍ യൂനുസിനൊപ്പം മിസ്ബാഹുല്‍ ഹഖ് ചേര്‍ന്നതോടെ  റണ്ണൊഴുകാന്‍ തുടങ്ങി. ടീം സ്കോര്‍ 513ല്‍ എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. അപ്പോഴേക്കും യൂനുസ് ഇരട്ട സെഞ്ച്വറിയും ഹഖ് സെഞ്ച്വറിയും പിന്നിട്ടിരുന്നു. 168 പന്തില്‍ 10 ഫോറും ഒരു സിക്സുമടക്കം മികച്ച ഇന്നിങ്സ് കെട്ടഴിച്ച ഹഖിനെ സ്മിത്ത് സ്വന്തം പന്തില്‍ പിടിച്ചാണ് പുറത്താക്കിയത്. വൈകാതെ യൂനുസും വീണു. 349 പന്തില്‍ 15 ബൗണ്ടറിയും ഒരു സിക്സും അടങ്ങിയ ഇന്നിങ്സ് പീറ്റര്‍ സിഡില്‍ വിക്കറ്റ് കടപുഴക്കിയാണ് അവസാനിപ്പിച്ചത്. തുടര്‍ന്നത്തെിയ ആസാദ് ഷഫീഖ് (21) പെട്ടെന്ന് മടങ്ങി. ഇന്നിങ്സ് ഡിക്ളയര്‍ ചെയ്യുമ്പോള്‍ സര്‍ഫറാസ് അഹ്മദ് (19), യാസിര്‍ ഷാ (1) എന്നിവരായിരുന്നു ക്രീസില്‍. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ പാകിസ്താന്‍ 1-0ത്തിന് മുന്നിലാണ്.
 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP