സ്വാഗതം
WELCOME

News Update..

Friday, May 3, 2013

ഇന്ത്യ-സൗദി സംയുക്ത സമിതി പ്രവര്‍ത്തനം തുടങ്ങി Madhyamam News Feeds

ഇന്ത്യ-സൗദി സംയുക്ത സമിതി പ്രവര്‍ത്തനം തുടങ്ങി Madhyamam News Feeds

Link to

ഇന്ത്യ-സൗദി സംയുക്ത സമിതി പ്രവര്‍ത്തനം തുടങ്ങി

Posted: 02 May 2013 11:43 PM PDT

Image: 

റിയാദ്: നിയമവിധേയ മാര്‍ഗങ്ങളിലൂടെ സൗദിയിലെത്തിയ ഇന്ത്യക്കാരുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്തല്‍, പുതിയ തൊഴില്‍ കണ്ടെത്തല്‍, നാട്ടിലേക്ക് മടങ്ങല്‍ എന്നീ നടപടികള്‍ അബ്ദുല്ല രാജാവ് അനുവദിച്ച മൂന്നു മാസകാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം ഇന്ത്യന്‍ മിഷന് പൂര്‍ണ സഹകരണം ഉറപ്പുനല്‍കി. ഇക്കാര്യങ്ങള്‍ക്ക് നിലവിലുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നത് ഉള്‍പ്പടെ സഹായകമായ പുതിയ നടപടികള്‍ ഉടനുണ്ടാകുമെന്ന് ബുധനാഴ്ച റിയാദില്‍ നടന്ന ഇന്ത്യ-സൗദി സംയുക്തസമിതിയുടെ പ്രഥമ യോഗത്തില്‍ തൊഴില്‍കാര്യ സഹമന്ത്രി അഹ്മദ് എസ്. അല്‍ഹുമൈദാന്‍ ഇന്ത്യന്‍ പ്രതിനിധി എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡി.സി.എം) സിബി ജോര്‍ജിനെ അറിയിച്ചു. ഇത് സംബന്ധമായ വ്യക്തമായ വിവരങ്ങള്‍ അടുത്തദിവസം തന്നെ തൊഴില്‍ മന്ത്രാലയം പുറത്തുവിടുമെന്ന് സിബി ജോര്‍ജ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
പ്രവാസി പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞയാഴ്ച സൗദിയില്‍ നടത്തിയ ഇന്ത്യന്‍ ഉന്നതതല സന്ദര്‍ശനത്തിലാണ് സംയുക്ത സമിതി രൂപവത്കരിക്കാന്‍ തീരുമാനിച്ചത്. ആദ്യയോഗമാണ് ബുധനാഴ്ച നടന്നത്. രാവിലെ 11.30ന് റിയാദിലെ തൊഴില്‍ മന്ത്രാലയത്തിലെത്തിയ സിബി ജോര്‍ജിനെ സമിതിയിലെ സൗദി പ്രതിനിധി കൂടിയായ അഹ്മദ് അല്‍ഹുമൈദാനും മന്ത്രാലയത്തിലെ അന്താരാഷ്ട്രകാര്യ സഹമന്ത്രി ഡോ. അഹ്മദ് എഫ്. അല്‍ഫഹദ്, തൊഴിലനുബന്ധ സഹമന്ത്രി സിയാദ് അസ്സായിഖ് എന്നിവരും ചേര്‍ന്ന് സ്വീകരിച്ചു. സമിതിയുടെ അടുത്ത യോഗം വരുന്ന ആഴ്ചയില്‍ നടക്കും.  
ഗുരുതര കുറ്റകൃത്യങ്ങളിലൊന്നും പെടാത്ത സാധാരണ നിയമലംഘകരായ ഇന്ത്യക്കാര്‍ക്ക് അബ്ദുല്ല രാജാവ് അനുവദിച്ച സമയത്തിനുള്ളില്‍ സുരക്ഷിതമായി രാജ്യം വിടാമെന്നും രാജ്യത്ത് പുനപ്രവേശിക്കാന്‍ പാടില്ലാത്തവരുടെ കരിമ്പട്ടികയില്‍ അവരെ ഉള്‍പ്പെടുത്തില്ലെന്നും സൗദി തൊഴില്‍ മന്ത്രാലയം ഇന്ത്യന്‍ മിഷന് ഉറപ്പുനല്‍കി. ഇത്തരക്കാര്‍ക്ക് ഡിപ്പോര്‍ട്ടേഷന്‍ സെന്‍റര്‍ വഴിയല്ലാതെ സാധാരണമാര്‍ഗത്തില്‍ രാജ്യം വിടാന്‍ വഴിയൊരുങ്ങും. നിയമലംഘനത്തിന്‍െറ പേരിലുള്ള ശിക്ഷ അനുഭവിക്കേണ്ടിവരില്ല. ഈ ആനുകൂല്യത്തിന്‍െറ പരിധിയില്‍ ‘ഹുറൂബ്’ കേസും ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൈകാതെ തന്നെ തൊഴില്‍മന്ത്രാലയം ഇതിനുവേണ്ടി പുതിയ മാനദണ്ഡങ്ങള്‍ രൂപവത്കരിക്കുകയും വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്യും.
വിദേശ തൊഴിലാളികളുടെ പാസ്പോര്‍ട്ടും ഇഖാമയും തൊഴിലുടമകള്‍ പിടിച്ചുവെക്കുന്നത് നിയമ വിരുദ്ധമാണെന്നും ഇവ തൊഴിലാളികള്‍ തന്നെയാണ് കൈവശം സൂക്ഷിക്കേണ്ടതെന്നും സൗദി പ്രതിനിധി യോഗത്തില്‍ വ്യക്തമാക്കി. പാസ്പോര്‍ട്ട് നിലവിലെ തൊഴിലുടമയില്‍നിന്ന് വിട്ടുകിട്ടാത്തത് മൂലം സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്ക് ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്ക് സാഹചര്യം പരിഗണിച്ച് പുതിയ പാസ്പോര്‍ട്ട് അനുവദിക്കാന്‍ ഇന്ത്യന്‍ എംബസി സന്നദ്ധമാണെന്ന് സിബി ജോര്‍ജ് യോഗത്തെ അറിയിച്ചു. നിലവിലെ തൊഴിലുടമയില്‍നിന്ന് പാസ്പോര്‍ട്ട് വിട്ടുകിട്ടില്ലെന്ന് ഉറപ്പായവരുടേയും മറ്റെന്തെങ്കിലും കാരണത്താല്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവരുടേയും കാര്യത്തില്‍ എംബസി ഈ സൗകര്യമൊരുക്കുമെന്ന് വ്യാഴാഴ്ച എംബസിയില്‍ വിളിച്ചുച്ചേര്‍ത്ത സാമൂഹിക പ്രവര്‍ത്തകരുടേയും മാധ്യമ പ്രതിനിധികളുടേയും യോഗത്തില്‍ ഇന്ത്യന്‍ അംബസാഡര്‍ ഹാമിദലി റാവു വ്യക്തമാക്കി. നിതാഖാത് ബാധിതരായ ഇന്ത്യന്‍ തൊഴിലാളികളുടെ മുഴുവന്‍ പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും സമിതിയുടെ വരും യോഗങ്ങളില്‍ കൂടുതല്‍ പരിഹാരമാര്‍ഗങ്ങള്‍ ഉരുത്തിരിയുമെന്നും സിബി ജോര്‍ജും ഇന്ത്യന്‍ സാമൂഹിക പ്രതിനിധികളെ അറിയിച്ചു. നിതാഖാത്ത് മൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്താന്‍ സൗദി തൊഴില്‍മന്ത്രാലയം ആരംഭിച്ച www.redyellow.com.sa എന്ന വെബ്സൈറ്റില്‍ ഇന്ത്യക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. വിവിധ സൗദി കമ്പനികള്‍ ഈ വെബ്സൈറ്റ് ദിനേനെ സന്ദര്‍ശിക്കുന്നുണ്ടെന്നും നിതാഖാത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് ഈ കമ്പനികള്‍ തൊഴില്‍ നല്‍കുമെന്നും അവര്‍ അറിയിച്ചു.
 

ദുബൈയില്‍ ഉടമ മുങ്ങിയ സംഭവം: 403 തൊഴിലാളികള്‍ നാട്ടിലേക്ക്

Posted: 02 May 2013 11:36 PM PDT

Image: 

ദുബൈ: ഇന്ത്യക്കാരനായ കമ്പനി ഉടമ മുങ്ങിയതിനെ തുടര്‍ന്ന് കടുത്ത ദുരിതത്തിലായ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു. ബംഗ്ളാദേശുകാരയ 135 പേരാണ് ആദ്യഘട്ടത്തില്‍ പോയത്. ഇവര്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തി.
നാട്ടിലേക്ക് തിരിച്ചയക്കാന്‍ 403 തൊഴിലാളികളുടെ ലിസ്റ്റാണ് തയാറായത്. ഇതില്‍ മലയാളികളില്ലെന്നറിയുന്നു. മലയാളികള്‍ ഓഫിസ് ജീവനക്കാരായാണ് ജോലി ചെയ്യുന്നത്. കെട്ടിട നിര്‍മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്ന ‘ലേബര്‍’ വിഭാഗത്തിലുള്ളവരെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നാട്ടിലേക്ക് തിരിച്ചയക്കാന്‍ ശ്രമിക്കുന്നത്. ബംഗ്ളാദേശുകാരായ 135 പേര്‍ക്ക് ബാങ്ക് ഗ്യാരന്‍ഡിയും വിമാന ടിക്കറ്റും നല്‍കിയാണ് അയച്ചത്. ഒരാളുടെ പേരില്‍ ബാങ്ക് ഗ്യാരന്‍ഡിയായി കെട്ടിവെച്ച 3,000 ദിര്‍ഹമില്‍നിന്ന് 750 ദിര്‍ഹം വിമാന ടിക്കറ്റിന് ഉപയോഗിച്ച് ബാക്കി 2,250 ദിര്‍ഹമാണ് തൊഴില്‍ മന്ത്രാലയം നല്‍കിയത്.
ഡോള്‍ഫിന്‍ ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി ഗുജറാത്തിയായ സുധീര്‍ ഭട്ടാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മുങ്ങിയത്. ഈ ഗ്രൂപിന് കീഴില്‍ സുവാദ് കോണ്‍ട്രാക്ടിങ് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുണ്ട്. ഏതാണ്ട് 70 മലയാളികള്‍ ജോലി ചെയ്യുന്ന ഗ്രൂപില്‍ ഭൂരിഭാഗം ബംഗ്ളാദേശികളാണ്.
ഡിസംബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇവര്‍ക്ക് ശമ്പളം കിട്ടിയില്ല. ഇതിനിടെയായാണ് മാര്‍ച്ച് പതിനഞ്ചോടെ ഉടമ മുങ്ങിയത്. മലയാളികള്‍ ഉള്‍പ്പെടെ ഏതാണ്ട് 250 പേരുടെ വിസ കാലാവധി കഴിഞ്ഞു. ആവശ്യമായ ഭക്ഷണം പോലുമില്ലാതെ കടുത്ത ദുരതത്തിലായ തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ച് ‘ഗള്‍ഫ് മാധ്യമം’ ഏപ്രില്‍ 24ന് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായം ലഭിച്ചു.  
അതേസമയം, പ്രശ്നത്തിന്‍െറ ഗൗരവം കണക്കിലെടുത്ത് തൊഴില്‍ മന്ത്രാലയം ഉടന്‍ നടപടി സ്വീകരിച്ചു. 40 ലക്ഷത്തോളം ദിര്‍ഹം ബാങ്ക് ഗ്യാരന്‍ഡിയില്‍നിന്ന് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനായിരുന്നു മന്ത്രാലയ തീരുമാനം. തൊഴില്‍ മന്ത്രി സഖ്ര്‍ ഗൊബാഷിന്‍െറ നിര്‍ദേശപ്രകാരം പ്രസ്തുത സ്ഥാപനത്തിനെതിരായ കേസ് തുടര്‍നടപടികള്‍ക്കായി ദുബൈ പബ്ളിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തതിന് പുറമെയാണ് ബാങ്ക് ഗ്യാരന്‍ഡി ലിക്വിഡേറ്റ് ചെയ്ത് ശമ്പള കുടിശ്ശിക നല്‍കാന്‍ തീരുമാനിച്ചത്.
ഇതിന്‍െറ അടിസ്ഥാനത്തിലാണ് 403 പേരുടെ ലിസ്റ്റ് തയാറാക്കിയത്. മറ്റു സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നവര്‍ക്ക് അവിടേക്ക് മാറാന്‍ നിയമ സഹായം നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍, ഈ സാധ്യതയില്ലാത്തവരെയാണ് ഇപ്പോള്‍ നാട്ടിലേക്ക് അയക്കുന്നത്. ബംഗ്ളാദേശുകാര്‍ക്ക് പുറമെ നേപാളുകാരും മടങ്ങും. ഇന്ത്യക്കാരില്‍ ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനക്കാരും ലിസ്റ്റിലുണ്ട്. മലയാളികളുടെയും തമിഴ്നാട്ടുകാരുടെയും കാര്യത്തില്‍ തീരുമാനമായിട്ടില്ല. ദുബൈ ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ക്ക് ലേബര്‍ ക്യാമ്പിലുള്ള
ആലപ്പുഴ സ്വദേശി ഷിജോ ലിസ്റ്റില്‍ ഉള്‍പ്പെട്ടെങ്കിലും ഹൈദരാബാദിലേക്കാണ് വിമാന ടിക്കറ്റ് ലഭിച്ചത്. ഇതത്തേുടര്‍ന്ന് പി.ആര്‍.ഒയെ ബന്ധപ്പെട്ട് ഇത് റദ്ദാക്കി.
ഏതാണ്ട് 1,100 തൊഴിലാളികളുടെ പാസ്പോര്‍ട്ട് തൊഴില്‍ മന്ത്രാലയത്തിലാണുള്ളത്. ശമ്പളം കിട്ടാത്തതില്‍ ജീവനക്കാര്‍ അതൃപ്തരായ സമയത്താണ് ഉടമ മുങ്ങിയ വിവരം അറിഞ്ഞത്. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കമ്പനി ആസ്ഥാനത്ത് ബഹളമുണ്ടാക്കി. ഇതത്തേുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഓഫിസില്‍ സൂക്ഷിച്ച പാസ്പോര്‍ട്ട് പലര്‍ക്കും തിരിച്ചുനല്‍കി.
എന്നാല്‍, ഈ വിവരം അറിഞ്ഞ തൊഴില്‍ മന്ത്രാലയം ഇടപെട്ട് പാസ്പോര്‍ട്ട് ആര്‍ക്കും നല്‍കരുതെന്ന് ആവശ്യപ്പെട്ടു. പാസ്പോര്‍ട്ടുമായി
തൊഴിലാളികള്‍ സ്ഥാപനത്തില്‍നിന്ന് പോകുകയും രാജ്യത്ത് നിയമവിരുദ്ധ താമസക്കാരായി മാറുകയും ചെയ്യുന്നത് ഒഴിവാക്കാനാണ് മന്ത്രാലയം ഈ നിലപാട് സ്വീകരിച്ചത്. പിന്നീട് മന്ത്രാലയ സംഘം പാസ്പോര്‍ട്ടുകള്‍ കൊണ്ടുപോയി. തുടര്‍ന്നാണ് ഇവരെ നാട്ടിലേക്ക് അയക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ ആരംഭിച്ചത്.
ഉടമ തിരിച്ചുവരുമെന്ന് പറഞ്ഞാണ് നാട്ടില്‍ പോയതെന്നും എന്നാല്‍, പിന്നീട് ഒപ്പിടാനുള്ള രേഖകള്‍ നാട്ടിലേക്ക് കൊറിയര്‍ മുഖേന അയക്കാന്‍ ആവശ്യപ്പെട്ടെന്നും പി.ആര്‍.ഒ ജമാല്‍ അബ്ദുല്‍ നാസര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ‘നാലര മാസത്തെ ശമ്പളമാണ് പല തൊഴിലാളികള്‍ക്കും നല്‍കാനുള്ളത്.
അതേസമയം, ലക്ഷക്കണക്കിന് ദിര്‍ഹം കമ്പനിക്ക് പലരില്‍ നിന്നായി കിട്ടാനുണ്ട്. ബാങ്കില്‍ വന്‍ ബാധ്യതയാണുള്ളത്.
തൊഴിലാളികളില്‍ പലര്‍ക്കും വിവിധ കമ്പനികള്‍ ജോലി നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഒരു പ്രമുഖ കമ്പനി ഏതാണ്ട് 200 പേര്‍ക്ക് ജോലി നല്‍കും’-അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ചെയ്ത പല നല്ല കാര്യങ്ങളും ജനങ്ങളിലെത്തിക്കാനായില്ല്ള-മന്ത്രി മുനീര്‍

Posted: 02 May 2013 11:25 PM PDT

Image: 

ദോഹ: കഴിഞ്ഞ രണ്ട് വര്‍ഷത്തോളം കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ടെങ്കിലും അവയൊന്നും ജനങ്ങളിലേക്ക്  വേണ്ടത്ര എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇത് ദൗര്‍ഭാഗ്യകരമായ സ്ഥിതിവിശേഷമാണെന്നും പഞ്ചായത്ത്, സാമൂഹികക്ഷേമ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ എം.കെ മുനീര്‍. കൊച്ചുകൊച്ചു കാര്യങ്ങള്‍ വലിയ പ്രശ്നങ്ങളാക്കി ചര്‍ച്ച ചെയ്തതാണ് ഇതിന് കാരണമെന്നും ഇരു മുന്നണികളിലും പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹ്രസ്വസന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ മുനീര്‍ ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന സര്‍ക്കാര്‍ ജനക്ഷേമം മുന്‍നിര്‍ത്തി പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കാനുള്ള ഒരുക്കത്തിലാണ്. പ്രവാസികളുടെ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവമായി ഇടപെട്ടിട്ടുണ്ട്. ഈ ദിശയിലെ സുപ്രധാന ചുവടുവെപ്പാണ് കേരളത്തില്‍ ആരംഭിച്ച പ്രവാസി സര്‍വ്വെ. ഇതിന്‍െറ തുടര്‍ച്ചയായി എംബസികളുടെയും പ്രവാസി സംഘടനകളുടെയും സഹായത്തോടെ പിന്നീട് ഗള്‍ഫ് രാജ്യങ്ങളിലും പ്രവാസി മലയാളികളെക്കുറിച്ച വിവരങ്ങള്‍ ശേഖരിക്കും. നിതാഖാത് പ്രശ്നത്തില്‍ നമ്മുടെ ആളുകളെ പരമാവധി രക്ഷിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. വയലാര്‍ രവിയുടെയും ഇ.അഹമ്മദിന്‍െറയും സന്ദര്‍ശനംകൊണ്ട് കാര്യമില്ലെന്ന പി.വി അബ്ദുല്‍വഹാബിന്‍െറ പ്രസ്താവനയെക്കുറിച്ച ചോദ്യത്തിന് ചിലരുടെ വ്യക്തിപരമായ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കാനില്ലെന്നായിരുന്നു മുനീറിന്‍െറ പ്രതികരണം.
പഞ്ചായത്ത് വഴി നടപ്പാക്കുന്ന പദ്ധതികളില്‍ വ്യാപകമായ അഴിമതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പഞ്ചായത്ത് വകുപ്പില്‍ ഏറെ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു. 1970ന് ശേഷമുള്ള ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ എവിടെയുള്ളവര്‍ക്കും ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ ഇപ്പോള്‍ സൗകര്യമുണ്ട്. പല വകുപ്പുകള്‍ കൂട്ടായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്നതുകൊണ്ടാണ് അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവുമൂലം കുഞ്ഞുങ്ങള്‍ മരിക്കാനിടയായതെന്ന് മുനീര്‍ പറഞ്ഞു. പട്ടിണിയും തൊഴിലില്ലായ്മയുമാണ് ഇവിടുത്തെ പ്രധാന പ്രശ്നങ്ങള്‍. അവ പരിഹരിക്കാന്‍ ഊര്‍ജിത നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആറ് മാസത്തിനകം പരിഹരിക്കാന്‍ പദ്ധതി തയാറാക്കി. മന്ത്രിയായിപ്പോയതുകൊണ്ട് ഒരാള്‍ക്ക് വിദേശയാത്ര നടത്താന്‍ പാടില്ല എന്നില്ല. ലീഗിന് അഞ്ചാം മന്ത്രിയെ തന്നതുകൊണ്ട് രാജ്യത്തിന് എന്തപകടമാണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും മുനീര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഗള്‍ഫ്നാടുകളിലെ കെ.എം.സി.സികളുടെ സംയുക്തയോഗം ജൂണില്‍ ദോഹയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മീഡിയാഫോറം പ്രസിഡന്‍റ് റഈസ് അഹമദ് സ്വാഗതവും ജനറല്‍ സെക്രട്ടറി ഷരീഫ് സാഗര്‍ നന്ദിയും പറഞ്ഞു.

റിസര്‍വ് ബാങ്ക് വായ്പാനിരക്ക് കുറച്ചു; സിആര്‍ആറില്‍ മാറ്റമില്ല

Posted: 02 May 2013 11:20 PM PDT

Image: 

കൊച്ചി: മുഖ്യ വായ്പാ നിരക്കുകള്‍ കുറച്ച് റിസര്‍വ് ബാങ്ക് വാര്‍ഷിക വായ്പാ നയം പ്രഖ്യാപിച്ചു. റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ കാല്‍ ശതമാനം വീതമാണ് കുറച്ചത്. എന്നാല്‍ കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപോ നിരക്ക് പുതിയ തീരുമാനത്തോടെ 7.25 ശതമാനമാകും. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയായ റിവേഴ്‌സ് റിപോ 6.50 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമാകും.

അതേസമയം, ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനാനുപാത നിരക്കുകളില്‍ മാറ്റമില്ല. കരുതല്‍ ധനാനുപാതം(സിആര്‍ആര്‍) നാലു ശതമാനമായി തുടരും. ബാങ്കുകളുടെ പണലഭ്യത വര്‍ധിപ്പിക്കാന്‍ സിആര്‍ആര്‍ നിരക്ക് കുറക്കണമെന്ന് പൊതുവില്‍ ആവശ്യമുയര്‍ന്നിരുന്നെങ്കിലും റിസര്‍വ് ബാങ്ക് ഇതിന് തയ്യാറായില്ല.

സ്വര്‍ണവിലയും ക്രൂഡോയില്‍ വിലയും കാര്യമായി കുറഞ്ഞതിനെത്തുടര്‍ന്ന് രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മിയും ധനക്കമ്മിയും താഴ്ന്ന സാഹചര്യത്തിലാണ് മുഖ്യ വായ്പാനിരക്കുകളില്‍ കുറവ് വരുത്തിയത്. ഇതിന് പുറമെ റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള മുഖ്യകാരണമായ പണപ്പെരുപ്പവും നിലവില്‍ കുറഞ്ഞ സാഹചര്യം കണക്കിലെടുത്താണ് റിപ്പോ നിരക്കില്‍ ഇളവ് വരുത്തിയത്. കഴിഞ്ഞതവണ റിസര്‍വ് ബാങ്ക് മുഖ്യ വായ്പാനിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നെങ്കിലും ബാങ്കുകള്‍ റിട്ടെയില്‍ വായ്പകളുടെ പലിശനിരക്ക് കുറച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ബാങ്കുകള്‍ കുറഞ്ഞതോതിലെങ്കിലും നിരക്കു കുറ്ക്കാന്‍ തയ്യാറായേക്കുമെന്നാണ് കരുതുന്നത്.

 

സമാനതകളില്ലാത്ത കൊലപാതകം; പഴുതടച്ച അന്വേഷണം

Posted: 02 May 2013 11:16 PM PDT

Image: 

കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ കൊലപാതകം, കേരള പൊലീസ് ചരിത്രത്തിലെ സമാനതകളില്ലാത്ത അന്വേഷണ മികവ്. ഇത് രണ്ടും ചേര്‍ന്നതാണ് ടി.പി. ചരന്ദശേഖരന്‍ വധക്കേസ്. പാര്‍ട്ടിക്ക് വിലങ്ങുതടിയാവുന്നവരെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തിനായി വാടകക്കൊലയാളികള്‍ക്ക്  ക്വട്ടേഷന്‍ നല്‍കി ചന്ദ്രശേഖരനെ വകവരുത്തിയെന്നാണ് പൊലീസ് കേസ്. ഇരുളിന്‍െറ മറവില്‍ പറയത്തക്ക തെളിവൊന്നും അവശേഷിപ്പിക്കാതെ രക്ഷപ്പെട്ട ഏഴംഗ കൊലയാളികളെയും ഇവരെ നിയോഗിച്ചവരെന്ന് കരുതുന്നവരെയും ദിവസങ്ങള്‍ക്കകം വലയിലാക്കി പൊലീസ് കഴിവു തെളിയിച്ചു. കൊലയാളി സംഘത്തില്‍ കുപ്രസിദ്ധ ഗുണ്ട കൊടി സുനിയുണ്ടെന്ന് ക്രൈംബ്രാഞ്ച് വിഭാഗം മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥിരീകരിച്ചത് കാര്യങ്ങള്‍ വേഗത്തിലാക്കി. 2012 മേയ് നാലിന് രാത്രി 10.15 ഓടെ യാണ് വടകര-നാദാപുരം റോഡിലെ വള്ളിക്കാട് അങ്ങാടിയില്‍ ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. അദ്ദേഹം സഞ്ചരിച്ച കെ.എല്‍ 18 എ 6395 പാഷന്‍ പ്ളസ് ബൈക്ക് കൊലയാളികളുടെ ഇന്നോവ കാര്‍ നേര്‍ക്കുനേരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. വീണിടത്ത് നിലത്തിരുന്ന ചന്ദ്രശേഖരനെ തുരുതുരാ വെട്ടുന്നതിനിടെ വള്ളിക്കാട് ബ്രദേഴ്സ് ക്ളബിലുണ്ടായിരുന്നവര്‍ ഓടിയെത്തി. നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇവരെ അകറ്റിയശേഷം ‘മാശാ അല്ലാഹ്’ സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ കാറില്‍ അക്രമികള്‍ രക്ഷപ്പെട്ടു. ഈ ഇന്നോവ കാറിന്‍െറ മറപിടിച്ചായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഏതാനും ലോക്കല്‍-ഏരിയാ കമ്മിറ്റിയംഗങ്ങള്‍ പൊലീസ് വലയിലായതോടെ പ്രതിരോധവുമായി സി.പി.എം രംഗത്തെത്തി. കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫിസര്‍മാരെയും വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെയും ഒതുക്കാന്‍ ഒരു മുതിര്‍ന്ന നേതാവിനെ തന്നെ രംഗത്തിറക്കി. അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളായ പൊലീസ് ഓഫിസറുടെ ഫോട്ടോയും ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്ന മാധ്യമപ്രവര്‍ത്തകരുടെ പേരും ഫോണ്‍ നമ്പറുമടക്കം പുറത്തുവിട്ടു. എന്നാല്‍, പൊലീസ് ഓഫിസറെ വിളിച്ചവരില്‍ സി.പി.എം നേതാക്കളും പാര്‍ട്ടി പത്രത്തിലെ ലേഖകരും ഉണ്ടെന്ന വിവരം പുറത്തായതോടെ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന പ്രഖ്യാപനവുമുണ്ടായി.


76 പേരെ പ്രതികളാക്കി 2012 ആഗസ്റ്റ് 13ന് ക്രൈംബ്രാഞ്ച് വടകര കോടതിയില്‍ കുറ്റപത്രം നല്‍കി. പിന്നീട് കേസ് കോഴിക്കോട്ടെ മാറാട് പ്രത്യേക കോടതിജഡ്ജ് ആര്‍.നാരായണ പിഷാരടിയുടെ ബെഞ്ചിലേക്ക് മാറ്റി. 2012 നവംബര്‍ 16 ന് കോഴിക്കോട് കോടതിയിലെത്തിയ കേസില്‍ 2013 ഫെബ്രുവരി 11 ന് സാക്ഷികളെ വിസ്തരിച്ചു തുടങ്ങി. 2013 ജൂണ്‍ പകുതിയോടെ വിചാരണ പൂര്‍ത്തിയാക്കി  ജൂലൈ 31 നകം വിധി പ്രസ്താവിക്കുമെന്നാണ് പ്രതീക്ഷ. ജൂലൈ 31 നകം വിധി പുറപ്പെടുവിക്കണമെന്ന ഹൈകോടതി നിര്‍ദേശം നിലവിലുണ്ട്.
 

മസ്കത്ത് കേരളോത്സവത്തിന് കൊടിയേറി

Posted: 02 May 2013 10:29 PM PDT

Image: 

മസ്കത്ത്: മഴ മാറി നിന്ന ആകാശത്തിനു ചുവടെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന്‍െറ  കേരള വിംഗ് സംഘടിപ്പിക്കുന്ന മസ്കത്ത് കേരളോത്സവത്തിന് ഉജ്വല തുടക്കം. നെറ്റിപ്പട്ടം കെട്ടിയ ആനകളുടെ രൂപവും ഒഴുകിയെത്തിയ പുരുഷാരവും ഖുറം മറ ലാന്‍റില്‍ ഉത്സവപ്പറമ്പിന്‍െറ അന്തരീക്ഷം സൃഷ്ടിച്ചു.
സ്ത്രീ ശാക്തീകരണം എന്ന തലക്കെട്ടില്‍ നടക്കുന്നപരിപാടി നടി ശബാന ആസ്മി ഉദ്ഘാടനം ചെയ്തു. സ്ത്രീ-പുരുഷ സമത്വം വികസന മാനദണ്ഡമാവണമെന്നും രാജ്യത്തിന്‍െറ പുരോഗതി ഇതിന്‍െറ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് തുല്യമായ അവസരമില്ല എന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാന പ്രശനം. വനിതാ പ്രധാനമന്ത്രി ഭരിച്ച നാടാണ് ഇന്ത്യ. എന്നിട്ടും പെണ്‍ഭ്രൂണഹത്യ നടക്കുന്നു.
ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും തുല്യ അവസരമാണ് വേണ്ടത്. സ്ത്രീ പുരുഷ സമത്വത്തിന്‍െറ പ്രശ്നം വരുമ്പോള്‍ കാലഹരണപ്പെട്ട ആശയങ്ങളാണ് ചിലര്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നതെന്നും ശബാന ആസ്മി കുറ്റപ്പെടുത്തി. കൈരളി-അനന്തപുരി പുരസ്കാരത്തിന് അര്‍ഹയായ ദയാബായിക്ക് ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചു. 75000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. രാജ്യം കണ്ട രണ്ടാമത് മദര്‍ തെരേസയാണ് ദയാബായിയെന്ന് ശബാന ആസ്മി വിശേഷിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ജയേഷ് മുകുല്‍, ഡോ. ഗള്‍ഫാര്‍ പി. മുഹമ്മദലി, ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ചെയര്‍മാന്‍ ഡോ. സതീശ് നമ്പ്യാര്‍, തസ്നീം ഹാശ്മി, നദിയ സഅദി, ബിബി, പി.എം. ജാബിര്‍, വി.ടി. വിനോദ്, വില്‍സണ്‍, രതീശന്‍, എ. റഹീം എന്നിവര്‍ സംസാരിച്ചു. ബുധനാഴ്ച നടക്കേണ്ട ഉദ്ഘാടന പരിപാടി മഴ കാരണം വ്യാഴാഴ്ചത്തേക്കു മാറ്റുകയായിരുന്നു. വിവിധ കലാപരിപാടികള്‍ അരങ്ങേറി. യുവജനോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനം ഇന്നു രാവിലെ 11.30ന് ഐ.എസ്.സി ഹാളില്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. വര്‍ണാഭമായ കലാപരിപാടികളോടെ കേരളോത്സവത്തിന് ഇന്നു കൊടിയിറങ്ങും.

സ്ത്രീ സമത്വം എവിടെ?
മസ്കത്ത്: ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു നല്‍കിയ സ്ത്രീ സമത്വം എവിടെയാണെന്ന് ദയാബായി. കൈരളി-അനന്തപുരി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍.
സ്തീകള്‍ക്കുവേണ്ടി എഴുന്നേറ്റ് നില്‍ക്കുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് പലപ്പോഴും നടക്കുന്നത്. രാജ്യം ഉറപ്പു നല്‍കുന്ന അവസര സമത്വം ലഭിക്കാത്തതുകൊണ്ടാണ് തന്നെ പോലുള്ളവര്‍ക്ക് ഗ്രാമങ്ങളിലേക്കും ആദിവാസികള്‍ക്കിടയിലേക്കും ഇറങ്ങി ചെല്ലേണ്ടി വന്നത്.
ഇവര്‍ക്കു വേണ്ടി കൂടുതല്‍ ആളുകള്‍ സമൂഹത്തില്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും മുന്നോട്ടു വരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടി.പി വധം: സി.പി.എം അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് ചെന്നിത്തല

Posted: 02 May 2013 10:16 PM PDT

Image: 

തൃശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട സി.പി.എം  അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തയാറാകണമെന്ന് പാര്‍ട്ടി സെക്രട്ടറി  പ്രകാശ് കരാട്ടിനോട് കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നേരത്തെ സംഭവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ള ബന്ധത്തെക്കുറിച്ച് ആരോപണമുയര്‍ന്നപ്പോഴാണ് പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് കാരാട്ട് വ്യക്തമാക്കിയത്.

അന്വേഷണത്തിന്റെ ഫലമെന്താണെന്ന് പൊതുജനങ്ങളെ അറിയിക്കാന്‍ പാര്‍ട്ടി തയാറാകണം.  സംഭവത്തില്‍ പാര്‍ട്ടി നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നതുകൊണ്ടാണോ റിപ്പോര്‍ട്ട് മറച്ചുവെക്കുന്നതെന്നും കരാട്ട് വ്യക്തമാക്കണം. വെള്ളിയാഴ്ച രാവിലെ രാമനിലയത്തില്‍  കേരളയാത്രയോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. വി.എസ് അച്യൂതാനന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള അവസാന ഘട്ട കളിയിലാണ് പിണറായി വിജയനെന്നും ചെന്നിത്തല ആരോപിച്ചു.

 

പാകിസ്താനില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു

Posted: 02 May 2013 09:30 PM PDT

Image: 

ഇസ്ലാമാബാദ്: പാകിസ്താനില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു. ബേനസീര്‍ ഭൂട്ടോ വധക്കേസിലും മുംബൈ ഭീകരാക്രമണക്കേസിലും ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ ചൗധരി സുല്‍ഫീക്കര്‍ അലിയാണ് അഞ്ജാതരുടെ വെടിയേറ്റു മരിച്ചത്. ഇസ്ലാമാബാദിലെ ജി-9 പ്രദേശത്ത് വെച്ചാണ് സുല്‍ഫീക്കര്‍ അലിയുടെ കാറിന് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ സുല്‍ഫീക്കര്‍ അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നെഞ്ചിലും തോളിലുമായി അഞ്ച് വെടിയുണ്ടകള്‍ ഏറ്റിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം, സുല്‍ഫീക്കര്‍ അലിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബേനസീര്‍ ഭൂട്ടോ കേസില്‍ ഇന്ന് തീവ്രവാദ വിരുദ്ധ കോടതിയില്‍ ഹാജാരാകാന്‍ ഇരിക്കുകയായിരുന്നു സുല്‍ഫീക്കര്‍ അലി.
 

പി.എം.കെ നേതാവ് അന്‍പുമണി രാംദാസ് അറസ്റ്റില്‍

Posted: 02 May 2013 09:29 PM PDT

Image: 

കാഞ്ചീപുരം: മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയും പി.എം.കെ നേതാവുമായ ഡോ. അന്‍പുമണി രാംദാസിനെ കാഞ്ചീപുരം പൊലീസ് അറസ്റ്റു ചെയ്തു.  വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ വസതിയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
 2012 ല്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെ പ്രകോപനപരമായി പ്രസംഗിച്ചതിന്റെ പേരിലാണ് അറസ്റ്റ്. ഡോ.അന്‍പുമണിയെ ഇന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
 

Thursday, May 2, 2013

സരബ് ജിത്തിന് മനുഷ്യത്വപരമായ പരിഗണന നല്‍കിയില്ല -പ്രധാനമന്ത്രി Madhyamam News Feeds

സരബ് ജിത്തിന് മനുഷ്യത്വപരമായ പരിഗണന നല്‍കിയില്ല -പ്രധാനമന്ത്രി Madhyamam News Feeds

Link to

സരബ് ജിത്തിന് മനുഷ്യത്വപരമായ പരിഗണന നല്‍കിയില്ല -പ്രധാനമന്ത്രി

Posted: 01 May 2013 11:26 PM PDT

Image: 

ന്യൂദല്‍ഹി: പാകിസ്താനിലെ കോട്ട് ലഖ്പത് ജയിലില്‍ സഹതടവുകാരുടെ മര്‍ദനമേറ്റ് മരിച്ച സരബ് ജിത്ത് സിങ്ങിന്റെനിര്യാണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അനുശോചിച്ചു. സരബ് ജിത്ത് ഇന്ത്യയുടെ ധീരനായ പുത്രനായിരുന്നു. ഇന്ത്യന്‍ സര്‍ക്കാരും സരബ് ജിത്തിന്റെകുടുംബവും നിരന്തരം ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തിന് മനുഷ്യത്വപരമായ പരിഗണന നല്‍കാതിരുന്നത് അപലപനീയമാണ്. സരബ് ജിത്തിനു നേരെ ഉണ്ടായ ക്രൂരവും പൈശാചികവുമായ ആക്രമണത്തിന്റെഉത്തരവാദികളെ പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടു വരണമെന്നും പ്രധാനമന്ത്രി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ സരബ് ജിത്തിന്റെകുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു ദു:ഖം രേഖപ്പെടുത്തി. പാകിസ്താനില്‍ നടന്ന സ്ഫോടനത്തില്‍  സരബ് ജിത്തിന് പങ്കില്ലെന്ന് നേരത്തെ ഇന്ത്യ പാക് സര്‍ക്കാരിനെ ബോധിപ്പിച്ചിരുന്നതായി ഷിന്‍ഡെ പറഞ്ഞു. ബന്ധുക്കളുടെ ആവശ്യപ്രകാരമുള്ള സംസ്കാരം നടത്തുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

സരബ് ജിത്തിന്റെ മരണത്തില്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അനുശോചനം രേഖപ്പെടുത്തി. ഇപ്പോഴത്തെ സംഭവം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കും. സരബ് ജിത്തിന്റെദാരുണ മരണം ഇന്ത്യയിലെ ജനങ്ങളെ മാനസികമായും വൈകാരികമായും ബാധിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

സരബ് ജിത് സിങ്ങിന്റെ മരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും  ആക്രമിച്ചവരെ കണ്ടെത്തി അവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം പാകിസ്താനോട് ആവശ്യപ്പെട്ടു. സരബ് ജിത്തിന്റെ മരണം അതന്ത്യം അപലപനീയവും ആശങ്കാജനകവുമാണ്. സരബ് ജിത്ത് മരിച്ച സാഹചര്യത്തില്‍  പാകിസ്താനിലെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്ന മറ്റ് ഇന്ത്യന്‍ തടവുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പാകിസ്താന്‍ തയ്യറാകണമെന്നും  വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സരബ് ജിത് മരിക്കാനിടയായ സാഹചര്യം രാജ്യാന്തര ഏജന്‍സി അന്വേഷിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ ആവശ്യപ്പെട്ടു. ഔദ്യാഗിക ബഹുമതികളോടെ സരബ് ജിത്തിന്റെ മൃതദേഹം സംസ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സരബ് ജിത്തിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സരബ് ജിത്തിന്റെ മരണം സംബന്ധിച്ച സത്യം പുറത്തുകൊണ്ടുവരണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു.  സരബ് ജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പാകിസ്താന് ശക്തമായ മറുപടിനല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് മോഡി വിമര്‍ശിച്ചു. സരബ് ജിത് സിങ്ങിന്റെമരണം അതീവ ദു:ഖകരമാണ്. സരബ് ജിത്തിനു നേരെ നടന്ന ആക്രമണത്തിന്റെകാര്യത്തിലും രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ച  സംഭവത്തിലും പാകിസ്താന് ഉചിയമായ മറുപടി നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.

സരബ് ജിത്തിന്റെ മരണം കൊലപാതകമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സരബ് ജിത്തിന്റെ മരണത്തില്‍ പാകിസ്താന്‍ അന്വേഷണം നടത്തണമെന്നും മറുപടി പറയണമെന്നും വിദേശകാര്യസഹമന്ത്രി പ്രനീത് കൗര്‍ ആവശ്യപ്പെട്ടു.

സരബ്ജിത്തിന്റെ ജീവന്‍ സംരക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പാരാജയപ്പെട്ടുവെന്ന് ബി.ജെ.പി ആരോപിച്ചു. സരബ് ജിത്തിന്റെമരണം അതിദാരുണമായ കൊലപാതകമാണ്. ഒരു പൗരനോട് സംസ്കാരമുള്ള രാഷ്ട്രം ഈ രീതിയില്‍ പെരുമാറാന്‍ പാടില്ലായിരുന്നു- ബി.ജെ.പി നേതാവ് സുഷമ സ്വരാജ് പറഞ്ഞു.

അതേസമയം, സരബ് ജിത്തിന്റെ മരണത്തിന് പിന്നില്‍ പാക് ഗൂഢാലോചനയില്ലെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. ജയിലിലെ സുരക്ഷാ വീഴ്ചയാണ് സരബ് ജിത്ത് ആക്രമിക്കപ്പെടാനുള്ള കാരണമെന്നും സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബോസ്റ്റണ്‍ സ്ഫോടനം: മൂന്നു പേര്‍ക്കെതിരെ കൂടി കുറ്റം ചുമത്തി

Posted: 01 May 2013 10:38 PM PDT

Image: 

ബോസ്റ്റണ്‍: ബോസ്റ്റണ്‍ മാരത്തണിനിടെ നടന്ന ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ കൂടി കുറ്റം ചുമത്തി. രണ്ട് കസാകിസ്താന്‍ പൗരന്മാരടക്കം പത്തൊമ്പതുകാരായ മൂന്നു വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

മുഖ്യപ്രതി സോക്കര്‍ സര്‍നേവിനെ സഹായിച്ചതിനും ഗൂഢാലോചന അറിഞ്ഞിട്ടും മൂടിവെച്ചതിനുമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. അസാമത് യാകോവ്, ദിയാസ് കാദിര്‍ബയേവ് എന്നിവരാണ് കുറ്റം ചുമത്തപ്പെട്ട കസാകിസ്താന്‍ വിദ്യാര്‍ഥികള്‍.

സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 കാരനായ സോക്കര്‍ സര്‍നേവിനെതിരെ നേരത്തെ നരഹത്യാ കുറ്റം ചുമത്തിയിരുന്നു. സോക്കര്‍ സര്‍നേവും സഹോദരന്‍ തമര്‍ലാന്‍ സര്‍നേവും ബോസ്റ്റണ്‍ മാരത്തണിന്‍െറ ഫിനിഷിങ് ലൈനിനു സമീപം പ്രഷര്‍ കുക്കര്‍ ബോംബ് സ്ഥാപിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ തമര്‍ലാന്‍ സര്‍നേവ് കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരിക്കേറ്റ സോക്കര്‍ സര്‍നേവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സരബ് ജിത് സിങ് മരിച്ചു: മൃതദേഹം ഇന്ത്യക്ക് വിട്ടു നല്‍കും

Posted: 01 May 2013 09:53 PM PDT

Image: 

ലാഹോര്‍: പാകിസ്താനിലെ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത് സിങ് (49) മരിച്ചു. ലാഹോറിലെ ജിന്ന ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നര മണിക്കായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് സരബ് ജിത്തിനെ ചികിത്സിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ അധ്യക്ഷന്‍ മഹ്മൂദ് ഷൗക്കത്ത് അറിയിച്ചു. മരണ വാര്‍ത്ത പാകിസ്താന്‍ ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചു.  സരബ് ജിത്തിന്റെ മൃതദേഹം ഇന്ത്യക്ക് വിട്ടു നല്‍കും. സരബ് ജിത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്ക് ശേഷം ഇന്ത്യയിലെത്തിക്കാമെന്ന് പാക് വിദേശകാര്യമന്ത്രാലയം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. സരബ് ജിത് വധശിക്ഷക്കു വിധിക്കപ്പെട്ട തടവുകാരനായതിനാല്‍ കോടതിയുടെ അനുമതി ലഭിച്ചതിനു ശേഷമേ മൃതദേഹം ഇന്ത്യക്ക് കൈമാറാനാകൂ എന്നാണ് പാക് വൃത്തങ്ങള്‍ അറിയിച്ചിരുന്നത്.

കോടതി സമയം ആരംഭിക്കുമ്പോള്‍ സരബ് ജിത്തിന്റെ മരണവിവരം കോടതിയെ അറിയിക്കും. തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക ഹെലികോപ്ടറില്‍ മൃതദേഹം ഇന്ത്യയിലെത്തിക്കുമെന്നാണ് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. സരബ്ജിത് സിങ്ങിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി പാകിസ്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. .

വെന്‍്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന സരബ്ജിത്തിനെ അബോധാവസ്ഥയില്‍ നിന്നും തിരികെ കൊണ്ടുവരാന്‍ കഴിയില്ലന്നെ് ബുധനാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. ആരോഗ്യസ്ഥിതി പൂര്‍ണമായും മോശമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ വെന്‍്റിലേറ്ററില്‍ നിന്ന് മാറ്റുകയായിരുന്നു. തലക്കേറ്റ ക്ഷതം മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചിരുന്നു. നാഡീവ്യൂഹത്തിന്റെപ്രവര്‍ത്തനവും നിലച്ചിരുന്നു.

സരബ്ജിത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരെ അനുവദിക്കണമെന്ന് അദ്ദഹേത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ഭാര്യയും സഹോദരിയും ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. സരബ് ജിത്ത് വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെഅവഗണന നിരാശാജനകമാണെന്നും ഇതിനെതിരെ നിരാഹാര സമരം നടത്തുമെന്നും സഹോദരി ദല്‍ബീര്‍ കൗര്‍ പറഞ്ഞിരുന്നു. സരബ്ജിത്തിന്റെീവന്‍ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ  ഭാഗത്തുനിന്ന് ഉറച്ച നീക്കങ്ങളൊന്നുമുണ്ടായിട്ടില്ലന്നെും ആരോപിച്ച് ബന്ധുക്കള്‍ രംഗത്തുവരികയുണ്ടായി.

1990ല്‍ ലാഹോറിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വധശിക്ഷക്ക് വിധിക്കപ്പെട്ട് കോട്ട് ലഖ്പത് ജയിലില്‍ കഴിയുകയായിരുന്ന സരബ്ജിത്തിനെ വെള്ളിയാഴ്ച ആറ് സഹതടവുകാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതില്‍ രണ്ടുപേരെ മാത്രമാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്.

1990ല്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ 14 പേരുടെ മരണത്തിന് ഇടയാക്കി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടാണ് സരബ് ജിത്ത് സിങ്ങിനെ പിടികൂടി തടവിലിട്ടത്. തൊട്ടടുത്ത വര്‍ഷം പാക് കോടതി സരബ്ജിത്തിനെ വധിക്ഷക്ക് വിധിച്ചു. 2006ല്‍ അന്നത്തെ പ്രസിഡന്‍്റ് പര്‍വേസ് മുശര്‍റഫ് സരബ്ജിത്തിന്റെദയാഹരജി തള്ളുകയും ചെയ്തു.

രണ്ടാം പാദ സെമിയിലും തോല്‍വി; ബാഴ്സ നാണംകെട്ടു

Posted: 01 May 2013 09:30 PM PDT

Image: 

ബാഴ്സലോണ: സ്വന്തം തട്ടകത്തിലും വമ്പന്‍മാരായ ബാഴ്സലോണക്ക് താളം കണ്ടത്തൊനയില്ല.  ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ സെമി ഫൈനലിന്‍്റെ രണ്ടാം പാദ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ്  ബാഴ്സ തകര്‍ന്നടിഞ്ഞത്. രണ്ടുപാദങ്ങളിലായി മടക്കമില്ലാത്ത ഏഴു ഗോളിനാണ് ബയറണ്‍ മ്യൂണിക്ക് ബാഴ്സയെ നാമാവശേഷമാക്കിയത്. ഇതോടെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ രണ്ട് ജര്‍മന്‍ ക്ളബുകള്‍ ഏറ്റുമുട്ടലിനുള്ള അരങ്ങൊരുങ്ങി. ആദ്യ സെമിയില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ഡോര്‍ട്ട്മുണ്ട് ബറൂസ്യ കലാശപോരാട്ടത്തിന് അര്‍ഹത നേടിയിരുന്നു. മെയ് 23ന് വെംബ്ളി സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം.

പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് ലോക ഫുട്ബോളര്‍ ലയണല്‍ മെസ്സിയെ പുറത്തിരുത്തിയാണ് ബാഴ്സ കളത്തിലിറങ്ങിയത്. എന്നാല്‍, മെസ്സിക്ക് പകരം കളത്തിലിറങ്ങി ആക്രമണത്തിന്‍്റെ ചുക്കാന്‍ പിടിച്ച സെസ്ക് ഫാബ്രിഗാസിനും കൂട്ടുകാരായ പെഡ്രോക്കും ഡേവിഡ് വിയ്യക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മെസിയുടെ അഭാവം ശരിക്കും നിഴലിട്ട കളിക്കാണ് ഇന്നലെ ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്.

48ാം മിനിറ്റില്‍ ആര്യന്‍ റോബനാണ് ബയേണിന്‍്റെ ആദ്യ ഗോള്‍ നേടിയത്.  72ാം മിനിറ്റില്‍ ജെറാഡ് പിക്വെുടെ സെല്‍ഫ്ഗോളിലൂടെ ബയേണിന്‍്റെ ലീഡ് വര്‍ധിച്ചു. 76ാം മിനിറ്റില്‍ തോമസ് മുള്ളറാണ് ബയേണിന്‍്റെ പട്ടിക തികച്ചത്.

 

സരബ് ജിത്തിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന് കുടുംബം

Posted: 01 May 2013 08:58 PM PDT

Image: 

ന്യൂദല്‍ഹി:പാകിസ്താനിലെ ലഖ്പത്  ജയിലില്‍ മര്‍ദനമേറ്റ് മരിച്ച ഇന്ത്യന്‍ തടവുകാരന്‍ സരബ് ജിത്ത് സിങ്ങിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. സരബ് ജിത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. മൃതദേഹം എത്രയും പെട്ടന്ന് വിട്ടുകിട്ടാനും ഔദ്യാഗിക ബഹുമതികളോടെ സംസ്കരിക്കാനും അവസരം ഉണ്ടാക്കണമെന്നും ബന്ധുക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യമുന്നയിച്ചു.

സരബ്ജിത്ത് സിങ്ങിന്റെ കുടുംബത്തിന്റെ പൂര്‍ണ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ടെന്ന്  പട്ടികജാതിക്കാര്‍ക്കുള്ള ദേശീയ കമ്മീഷന്‍  അധ്യക്ഷന്‍ രാജ്കുമാര്‍ വെര്‍ക്ക അറിയിച്ചു. കുടുംബത്തിന്റെ ആവശ്യങ്ങള്‍ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, മറ്റുകേന്ദ്രമന്ത്രിമാര്‍ എന്നിവരോട് നേരിട്ടറിയിച്ചതായും രാജ്കുമാര്‍ വെര്‍ക്ക പറഞ്ഞു.

സരബ് ജിത്തിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച പ്രത്യേകയോഗം ചേരും.  

അബോധാവസ്ഥയില്‍ ആസ്പത്രിയില്‍ കഴിഞ്ഞിരുന്ന സരബ് ജിത്തിനെ സന്ദര്‍ശിക്കാന്‍ കുടുംബത്തിന് 15 ദിവസത്തെ പ്രത്യേക വിസ അനുവദിച്ചിരുന്നു. ഞായറാഴ്ച ലാഹോറിലെത്തി സരബ്ജിത്തിനെ സന്ദര്‍ശിച്ച ഭാര്യയും സഹോദരിയും മക്കളും ബുധനാഴ്ചയാണ് ഇന്ത്യയില്‍ തിരിച്ചത്തെിയത്.

സ്വര്‍ണ വിലയില്‍ ഇടിവ്: പവന് 20,280 രൂപ

Posted: 01 May 2013 08:30 PM PDT

Image: 

കൊച്ചി: സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും  കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന്  20,280 രൂപയിലെത്തി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 2,535 രൂപയിലാണ് വ്യാളാഴ്ച വ്യാപാരം നടക്കുന്നത്.
 ബുധനാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച 160 രൂപ കുറഞ്ഞ് 20,640 ലെത്തിയ സ്വര്‍ണവില ചൊവ്വാഴ്ചയും തുടരുകയായിരുന്നു.
 കുത്തനെ ഇടിഞ്ഞ സ്വര്‍ണവില കഴിഞ്ഞ ആഴ്ച അല്‍പ്പമൊന്ന് ഉയര്‍ന്നിരുന്നു. മേയ് 13 ലെ അക്ഷയതൃതീയക്കുവേണ്ടിയുള്ള ഒരുക്കത്തിലാണ് ജ്വല്ലറികള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണവില്‍പ്പന നടക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെ മുന്‍കൂര്‍ ബുക്കിങ്ങിന് ജ്വല്ലറികളില്‍ വന്‍ തിരക്കാണ്. പവന് 20,800 എന്ന നിലയിലാണ് പോയവാരം വിപണി അവസാനിച്ചത്. കഴിഞ്ഞവര്‍ഷം നവംബര്‍ 27ന് പവന് 24,540 രൂപയിലെത്തിയതാണ് കേരളത്തില്‍ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന വില.
 

 

സരബ്ജിത് സിങ് മരിച്ചു

Posted: 01 May 2013 08:03 PM PDT

Image: 

ലാഹോര്‍: പാകിസ്താനിലെ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍  ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന  ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത് സിങ് (49) മരിച്ചു. ലാഹോറിലെ ജിന്ന  ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ  ഒന്നര മണിക്കായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് സരബ് ജിത്തിനെ ചികിത്സിച്ച മെഡിക്കല്‍ ബോര്‍ഡിന്റെഅധ്യക്ഷന്‍ മഹ്മൂദ് ഷൗക്കത്ത് അറിയിച്ചു. മരണ വാര്‍ത്ത പാകിസ്താന്‍ ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചു. എന്നാല്‍ , സരബ് ജിത്തിന്റെജഡം പോസ്റ്റ്മോര്‍ട്ടം ചെയ്യന്നത് സംബന്ധിച്ചോ ഭൗതികശരീരം ഇന്ത്യയ്ക്ക് വിട്ടുനല്‍കുന്നത് സംബന്ധിച്ചോ തീരുമാനമൊന്നുമായിട്ടില്ലെന്നും ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു.

വെന്‍്റിലേറ്ററിന്റെസഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന 49 കാരനായ സരബ്ജിത്തിനെ അബോധാവസ്ഥയില്‍ നിന്നും തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന്  ബുധനാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍  അറിയിച്ചിരുന്നു. ആരോഗ്യസ്ഥിതി പൂര്‍ണമായും മോശമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ വെന്‍്റിലേറ്ററില്‍ നിന്ന് മാറ്റുകയായിരുന്നു. തലക്കേറ്റ ക്ഷതം മൂലം തലച്ചോറിന്റെപ്രവര്‍ത്തനം ഭാഗികമായി നിലച്ചിരുന്നു. നാഡീവ്യൂഹത്തിന്റെപ്രവര്‍ത്തനവും നിലച്ചിരുന്നു. ഹൃദയമിടിപ്പുകൂടി നിലച്ചതോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സരബ്ജിത്തിന്റെജീവന്‍ രക്ഷിക്കാന്‍  ഇന്ത്യയില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരെ അനുവദിക്കണമെന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ഭാര്യയും സഹോദരിയും ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. സരബ് ജിത്ത് വിഷയത്തില്‍  ഇന്ത്യന്‍ സര്‍ക്കാരിന്റെ അവഗണന നിരാശാജനകമാണെന്നും ഇതിനെതിരെ നിരാഹാര സമരം നടത്തുമെന്നും സഹോദരി ദല്‍ബീര്‍ കൗര്‍ പറഞ്ഞിരുന്നു.  സരബ്ജിത്തിന്റെജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാരിന്റെഭാഗത്തുനിന്ന് ഉറച്ച നീക്കങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

 1990ല്‍ ലാഹോറിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വധശിക്ഷക്ക് വിധിക്കപ്പെട്ട സരബ്ജിത് കോട്ട് ലഖ്പത് ജയിലില്‍ വെള്ളിയാഴ്ചയാണ് ആറ് സഹതടവുകാരാല്‍ ആക്രമിക്കപ്പെട്ടത്. ഇതില്‍ രണ്ടുപേരെ മാത്രമാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. സരബ് ജിത്ത്സിങ്ങിനെതിരെ നടന്ന ആക്രമണം പാക്  ഗൂഢാലോചനയുടെ ഫലമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

1990ല്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ 14 പേരുടെ മരണത്തിന് ഇടയാക്കി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടാണ് സരബ് ജിത്ത് സിങ്ങിനെ പിടികൂടി തടവിലിട്ടത്. സരബിനെ പിന്നീട് വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനു ശേഷം വിവിധ ജയിലുകളിലായി 22 വര്‍ഷം തടവുശിക്ഷ അനുഭവിച്ച സരബ്ജിത്ത് സിങ് നല്‍കിയ ദയാഹര്‍ജി പാകിസ്താനിലെ വിവിധ കോടതികളും മുന്‍ പ്രസിഡന്‍്റ് പര്‍വെസ് മുഷറഫും തള്ളിയിരുന്നു. പാകിസ്താല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതൃത്വം നല്‍കിയ സര്‍ക്കാരാണ് 2008ല്‍ സരബ് ജിത്തിന്റെവധശിക്ഷ അനിശ്ചിതമായി നീട്ടിവച്ചത്.

 

ഹൈദരാബാദ് സണ്‍റൈസേഴ്സിന് ഏഴു വിക്കറ്റ് ജയം

Posted: 01 May 2013 06:45 AM PDT

Image: 

ഹൈദരാബാദ്: മുംബൈ ഇന്ത്യന്‍സിനെതിരെ ഹൈദരാബാദ് സണ്‍റൈസേഴ്സിന് ഏഴ് വിക്കറ്റ് ജയം. സ്വന്തം മൈതാനത്തില്‍ ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ തന്നെ സണ്‍റൈസേഴ്സ് വിജയം കണ്ടു.

55 പന്തില്‍ നിന്നും ശിഖര്‍ ധാവാന്‍ നേടിയ 73 റണ്‍സ് (നോട്ട്ഔട്ട്) സണ്‍റൈസേഴ്സിന് വിജയം എളുപ്പമാക്കി. സംഗക്കാര 21ഉം ഹനുമ വിഹാരി 25ഉം റണ്‍സെടുത്തു.

മുംബൈ ഇന്ത്യന്‍സില്‍ 38 റണ്‍സെടുത്ത ഡാരന്‍ സ്മിത്താണ് ടോപ് സ്കോറര്‍. അമ്പാട്ടി റായിഡു 34 റണ്‍സ് (നോട്ട്ഔട്ട്) നേടി.

ദയാഹരജിയില്‍ തീരുമാനം നീണ്ടു; വധശിക്ഷ ജീവപര്യന്തമാക്കി

Posted: 01 May 2013 06:25 AM PDT

Image: 
ന്യൂദല്‍ഹി: ദയാഹരജി രാഷ്ട്രപതി വൈകി തീര്‍പ്പാക്കിയതിനെ തുടര്‍ന്ന് രണ്ടു പേരെ കൊന്ന അസം സ്വദേശിയുടെ വധശിക്ഷ സുപ്രീംകോടതി ഇളവ് ചെയ്തു. അസം സ്വദേശി മഹീന്ദ്രനാഥ് ദാസ് എന്നയാളുടെ ശിക്ഷയാണ് സുപ്രീംകോടതി ജീവപര്യന്തമാക്കി ഇളവ് ചെയ്തത്.
 
1990ല്‍ രഞ്ജന്‍ ദാസ് എന്നയാളെ കൊലപ്പെടുത്തിയതിനാണ് മഹീന്ദ്രനാഥ് ജയിലിലാകുന്നത്. ആറ് വര്‍ഷത്തിനു ശേഷം പരോളിലിറങ്ങിയ മഹീന്ദ്രനാഥ് അറുപത്തിയെട്ടുകാരനായ മറ്റൊരാളെയും കൊലപ്പെടുത്തി കീഴടങ്ങുകയായിരുന്നു. 1997ലാണ് ഇയാള്‍ക്ക് വിധശിക്ഷ വിധിച്ചത്. കീഴ്കോടതിയുടെ വിധി 1999ല്‍ സുപ്രീംകോടതി ശരിവെച്ചു. അതേവര്‍ഷം തന്നെ മഹീന്ദ്രനാഥ് രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിച്ചു. 12 വര്‍ഷത്തിനു ശേഷം 2011ല്‍ രാഷ്ട്രപതി ദയാഹരജി തള്ളി. ദയാഹരജിയില്‍ തീര്‍പ്പ് കാത്തിരുന്ന 12 വര്‍ഷം അനുഭവിച്ച മാനസികഘാതവും യാതനകളും ചൂണ്ടിക്കാട്ടി മഹീന്ദ്രനാഥ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
 
എന്നാല്‍, ഇതേ ആവശ്യവുമായി നേരത്തെ സുപ്രീംകോടതിയെ സമീപിച്ച ഭീകരസംഘടനയായ ‘ഖലിസ്താന്‍ ലിബറേഷന്‍ ഫോഴ്സ്’ അംഗം ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. വധശിക്ഷക്കെതിരെ സമര്‍പ്പിച്ച ദയാഹരജി രാഷ്ട്രപതി എട്ടുവര്‍ഷം തീരുമാനമെടുക്കാതെ പിടിച്ചുവെച്ചുവെന്നും അതിനാല്‍, രാഷ്ട്രപതി ദയാഹരജി തള്ളിയത് റദ്ദാക്കണമെന്നും ഭുള്ളര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചുവെങ്കിലും അപേക്ഷ തള്ളുകയായിരുന്നു.

Wednesday, May 1, 2013

സരബ് ജിത്തിനെ രക്ഷിക്കാനാവില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ Madhyamam News Feeds

സരബ് ജിത്തിനെ രക്ഷിക്കാനാവില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ Madhyamam News Feeds

Link to

സരബ് ജിത്തിനെ രക്ഷിക്കാനാവില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

Posted: 01 May 2013 01:31 AM PDT

Image: 

ലാഹോര്‍: ജയിലിലുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന  ഇന്ത്യന്‍ തടവുകാരന്‍ സരബ് ജിത് സിങ്ങിനെ രക്ഷിക്കാനാവില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വെന്‍്റിലേറ്ററിന്റെസഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന 49 കാരനായ സരബ് ജിത്തിനെ അബോധാവസ്ഥയില്‍ നിന്നും തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സരബ് ജിത്തിന് മസ്തിഷ്ക മരണം സംഭവിച്ചതായി ചൊവ്വാഴ്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് ആശുപത്രി വൃത്തങ്ങള്‍ ഈ വാര്‍ത്ത നിഷേധിക്കുകയായിരുന്നു.
സരബ്ജിത്തിന്റെനില അതീവ ഗുരുതരമാണെന്നും ആന്തരിക രക്തസ്രാവം നിലക്കാതെ ശസ്ത്രക്രിയ നടത്താനാവില്ലന്നെും കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം,  സരബ്ജിതിനെതിരായ ആക്രമണം  പാകിസ്താന്‍ ഗൂഢാലോചനയാണെന്ന് സഹോദരി ദല്‍ബീര്‍ കൗര്‍ ആരോപിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെഅവഗണന നിരാശാജനകമാണ്. സരബ്ജിത്തിന്റെജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാരിന്റെഭാഗത്തുനിന്ന് ഉറച്ച നീക്കങ്ങളൊന്നുമുണ്ടായിട്ടില്ല. സര്‍ക്കാരിന്റെഅവഗണനക്കെതിരെ നിരാഹാര സമരം തുടങ്ങുമെന്നും സഹോദരി വാഗ അതിര്‍ത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഗുരുതരാവസ്ഥയില്‍ കഴിയുന്ന സരബ് ജിത്തിനെ ചികിത്സിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരെ അനുവദിക്കണമെന്നും ഇക്കാര്യത്തിനായി സമ്മര്‍ദ്ദം ചെലുത്താന്‍   യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയെ സന്ദര്‍ശിക്കുമെന്നും ദല്‍ബീര്‍ കൗര്‍ പറഞ്ഞു.

ലാഹോറിലെ ജിന്ന ആശുപത്രിയില്‍ കഴിയുന്ന സരബ്ജിത് സിങ്ങിനെ സന്ദര്‍ശിച്ച ശേഷം ബന്ധുക്കള്‍ ബുധനാഴ്ച രാവിലെയാണ്  വാഗ അതിര്‍ത്തിവഴി ഇന്ത്യയിലെത്തിയത്.  സഹോദരി ദല്‍ബിര്‍ കൗര്‍ , ഭാര്യ സുഖ്പ്രീത് കൗര്‍ , മക്കളായ സ്വപന്‍ദീപ്, പൂനം എന്നിവരാണ് സരബ് ജിത്തിനെ സന്ദര്‍ശിക്കാന്‍ ഞായറാഴ്ച ലാഹോറിലേക്ക് പോയത്.

1990ല്‍ ലാഹോറിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വധശിക്ഷക്ക് വിധിക്കപ്പെട്ട സരബ്ജിത് കോട്ട് ലഖ്പത് ജയിലില്‍ വെള്ളിയാഴ്ചയാണ് സഹതടവുകാരാല്‍ ആക്രമിക്കപ്പെട്ടത്.
 

ഉത്തരേന്ത്യയില്‍ വീണ്ടും ഭൂചലനം

Posted: 01 May 2013 12:57 AM PDT

Image: 

ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ വിവിധയിടങ്ങളില്‍ വീണ്ടും ഭൂചലനം. ബുധനാഴ്ച ഉച്ചക്ക് 12.30ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ടത്. ജമ്മു-കശ്മീരിനും ഹിമാചല്‍ പ്രദേശിനും ഇടയിലുള്ള പ്രദേശമാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. ദല്‍ഹി, ശ്രീനഗര്‍, വാഗ, നോയിഡ എന്നിവിടങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. ഇതിന് പുറമെ പാകിസ്താനിലെ ഇസ്ലാമാബാദിലും ലാഹോറിലും ചലനം അനുഭവപ്പെട്ടതായാണ് വിവരം.

ഭൂചലനത്തെ തുടര്‍ന്ന് വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ആളുകള്‍ പുറത്തേക്ക് ഓടി. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

ഉത്തരേന്ത്യയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണ് ഇത്.

 

കോളറ: 37 പേര്‍ക്ക് രോഗലക്ഷണം, മൂന്ന് മരണം

Posted: 30 Apr 2013 11:39 PM PDT

കല്‍പറ്റ: ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 37 പേര്‍ക്ക് കോളറ രോഗലക്ഷണമുള്ളതായും മൂന്നു പേര്‍ മരിച്ചതായും എ.ഡി.എം എന്‍.ടി മാത്യു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശ്രീകുമാര്‍, ഡോ. അജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോളറ പടരാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്.
എന്നാല്‍, രോഗം പൂര്‍ണമായി തടയാന്‍ സാധിച്ചിട്ടില്ല. 2011-12 വര്‍ഷത്തില്‍ 69 കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടുപേര്‍ മരിച്ചു. 2010-11 വര്‍ഷത്തില്‍ 114 കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആറുപേരാണ് മരിച്ചത്. ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് ഇഞ്ചികൃഷിക്കായും മറ്റും പോയവരില്‍ നിന്നാണ് ജില്ലയില്‍ രോഗം എത്തുന്നത്. ഇവരില്‍ ഭൂരിഭാഗവും ആദിവാസികളാണ്.
കഴിഞ്ഞ തവണകളില്‍ മൈസൂരില്‍ കോളറബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഉടന്‍തന്നെ വയനാട്ടിലും രോഗമെത്തി. കര്‍ണാടകയില്‍ ജോലിക്കു പോയി അവിടെ നിന്ന് രോഗം ബാധിച്ചതിന് ശേഷമാണ് ജില്ലയില്‍ തൊഴിലാളികള്‍ മടങ്ങിയെത്തുന്നത്. കോളനികളില്‍ ഏറക്കാലം താമസിച്ചതിനു ശേഷമാണ് ആദിവാസികളായ തൊഴിലാളികള്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ആദിവാസി രോഗികള്‍ക്ക് ആശുപത്രികളില്‍ കൂടെ നില്‍ക്കാന്‍ ആളില്ലാത്തത്  പ്രശ്നം സൃഷ്ടിക്കുന്നു. ട്രൈബല്‍ പ്രമോട്ടര്‍മാരെ ഉപയോഗിച്ച് ഇതിന് പരിഹാരമുണ്ടാക്കും. അയല്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഏപ്രില്‍ 16ന് യോഗം ചേര്‍ന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ കോളറ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍തന്നെ വിവരം വയനാട്ടിലും എത്തുന്നുണ്ട്. ഇതിനാല്‍ പ്രതിരോധ നടപടികള്‍ മുന്‍കൂട്ടി എടുക്കാറുണ്ട്.
മുട്ടില്‍ കൊളവയല്‍, 50ാംമൈല്‍ കോളനിക്കരികിലൂടെ ഒഴുകുന്ന പുഴയില്‍ കോളിഫോം ബാക്ടീരിയയുടെ കൗണ്ട്  1600ആണ്. ഇത് ഭയാനകമായ അവസ്ഥയാണ്. ഇവിടെയുള്ള കിണറുകളും മലിനമാണ്. സൂപ്പര്‍ ക്ളോറിനേഷന്‍  കിണറുകളില്‍ നടത്താമെങ്കിലും പുഴകളില്‍ അസാധ്യമാണ്.
മുട്ടില്‍ യതീംഖാനയിലെ മാലിന്യം പുഴയിലേക്ക് തള്ളുന്നതിനെതിരെ ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. 

രണ്ടേക്കര്‍ കണ്ടല്‍കാടുകള്‍ വെട്ടി നശിപ്പിച്ചു

Posted: 30 Apr 2013 11:31 PM PDT

കോഴിക്കോട്: കോട്ടൂളി തണ്ണീര്‍ത്തടത്തിന്‍െറ ഭാഗമായ രണ്ടേക്കറോളം വരുന്ന പ്രദേശത്തെ കണ്ടല്‍കാടുകള്‍ വെട്ടിനശിപ്പിച്ചു. അരയിടത്തുപാലം-സരോവരം റോഡിനോട് ചേര്‍ന്ന് കല്യാണ്‍ സാരീസിന്‍െറ പിറകുഭാഗത്തായുള്ള കണ്ടല്‍കാടുകളാണ് അവശിഷ്ടങ്ങള്‍പോലും ബാക്കിയില്ലാത്തവിധം വെട്ടിവെളുപ്പിച്ചത്. രാത്രിയുടെ മറവിലാണ് ഈ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.
സംസ്ഥാനത്തുതന്നെ ഏറ്റവുമധികം കണ്ടല്‍വനങ്ങളുള്ള പ്രദേശങ്ങളിലൊന്നാണ് കോട്ടൂളി തണ്ണീര്‍തട മേഖല. സരോവരം ബയോ പാര്‍ക്കിനോട് ചേര്‍ന്ന ഏക്കര്‍ കണക്കിന് സ്ഥലത്തായി വ്യാപിച്ചുകിടക്കുന്നതാണിത്.  
മണ്ണിട്ട് നികത്തുന്നതിന് മുന്നോടിയായാണ് കണ്ടല്‍ക്കാടുകള്‍ വെട്ടിമാറ്റിയതെന്നാണ് സൂചന. നേരത്തേയും കോട്ടൂളി തണ്ണീര്‍തട മേഖലയിലെ കണ്ടല്‍ക്കാടുകള്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു.
വെട്ടിമാറ്റിയ പ്രദേശങ്ങളില്‍ കോട്ടൂളി സ്പെഷല്‍ വില്ലേജ് ഓഫിസര്‍ ടി. പ്രസാദ് പരിശോധന നടത്തി. കണ്ടല്‍വനങ്ങള്‍ വെട്ടിമാറ്റിയത് പരിശോധനയില്‍ ബോധ്യപ്പെട്ടതായും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍, ആര്‍.ഡി.ഒ, തഹസില്‍ദാര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രഫ. ടി. ശോഭീന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരും സ്ഥലത്തെത്തി. തണ്ണീര്‍ത്തടങ്ങളും കണ്ടല്‍വനങ്ങളും കൈയേറാനുള്ള ഭൂമാഫിയയുടെ നീക്കം ചെറുക്കുമെന്ന് ശോഭീന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. ഭാവിയില്‍ ഇതേ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ഇന്ത്യയിലേക്ക് ഒന്നര ലക്ഷം സീറ്റുകള്‍ വേണമെന്ന് ഗള്‍ഫ് വിമാന കമ്പനികള്‍

Posted: 30 Apr 2013 11:10 PM PDT

Image: 

ദുബൈ: ഇന്ത്യയിലേക്ക് കൂടുതല്‍ പ്രതിവാര സീറ്റുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗള്‍ഫിലെ പ്രമുഖ വിമാന കമ്പനികള്‍ രംഗത്ത്. യു.എ.ഇയിലെ എമിറേറ്റ്സ്, എയര്‍ അറേബ്യ എന്നിവക്ക് പുറമെ ഖത്തര്‍ എയര്‍വെയ്സും അധിക സീറ്റുകള്‍ ആവശ്യപ്പെടുന്നു. സൗദി എയര്‍ലൈന്‍സും അധിക സീറ്റ് ആവശ്യപ്പെട്ടേക്കും. അതേസമയം, ടര്‍ക്കിഷ് എയര്‍ലൈന്‍സ് ദല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും കൂടുതല്‍ സര്‍വീസിന് അനുമതി തേടുന്നുണ്ട്.
ഗള്‍ഫിലെ വിമാന കമ്പനികളുടെ ഏതാണ്ട് 500 സര്‍വീസുകളാണ് ഓരോ ആഴ്ചയും ഇന്ത്യയിലേക്കുള്ളത്. എമിറേറ്റ്സ്-185, എയര്‍ അറേബ്യ-111, ഖത്തര്‍ എയര്‍വെയ്സ്-95, ഇത്തിഹാദ്-63 എന്നിങ്ങനെ സര്‍വീസുകളുണ്ട്.
യു.എ.ഇ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്സിന്‍െറ 24 ശതമാനം ഓഹരികള്‍ വാങ്ങിയതിന് പുറമെ അബൂദബിയില്‍നിന്ന് ഇന്ത്യയിലേക്ക് പ്രതിവാര സീറ്റുകള്‍ 50,000 ആക്കി വര്‍ധിപ്പിക്കാന്‍ ഇന്ത്യയും യു.എ.ഇയും ധാരണയിലെത്തുകയും ചെയ്തു. ഈ രണ്ട് നടപടികളിലൂടെയും ഇത്തിഹാദ് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയ സാഹചര്യത്തിലാണ് അധിക സീറ്റുകള്‍ ആവശ്യപ്പെട്ട് ഇതര വിമാന കമ്പനികളും രംഗത്തുവന്നത്. ഇതോടെ ഇന്ത്യന്‍ സെക്ടറില്‍ മത്സരം മുറുകി.
അബൂദബിയില്‍നിന്ന് ഇന്ത്യയിലേക്ക് അനുവദിച്ച 50,000 സീറ്റുകളും ഇത്തിഹാദിനാണ് ലഭിക്കുക. ഇത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക മറ്റു വിമാന കമ്പനികള്‍ക്കുണ്ട്. മാത്രമല്ല, സീറ്റുവര്‍ധന വേണമെന്ന് ഇവര്‍ നേരത്തേ ആവശ്യപ്പെടുന്നുണ്ട്. എമിറേറ്റ്സ്, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്സ് എന്നീ കമ്പനികള്‍ ഇന്ത്യയിലേക്ക് അധിക സീറ്റിന് ശക്തമായ സമ്മര്‍ദം ചെലുത്തുന്നതായി ആഗോള വ്യോമയാന കണ്‍സള്‍ട്ടിങ് ഏജന്‍സിയായ സെന്‍റര്‍ ഫോര്‍ ഏഷ്യ പസഫിക് ഏവിയേഷന്‍ (സി.എ.പി.എ) റിപോര്‍ട്ടിലും പറയുന്നു. പ്രത്യേകിച്ച് ഇന്ത്യയിലെ ‘ടയര്‍-2’ സിറ്റികളിലേക്കുള്ള സര്‍വീസിന്‍െറ കാര്യത്തില്‍ കടുത്ത മത്സരമുണ്ടാകും.
ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ യൂറോപിലെയും മറ്റും പല വിമാന കമ്പനികളും തകര്‍ന്നപ്പോള്‍, ബഹ്റൈന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ വിമാന കമ്പനികളുടെ നില കൂടുതല്‍ മെച്ചപ്പെടുകയാണ് ചെയ്തത്. പ്രത്യേകിച്ച് ഇത്തിഹാദ്, എമിറേറ്റ്സ്, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്സ്, സൗദി എയര്‍ലൈന്‍സ് എന്നിവ മികച്ച നേട്ടമുണ്ടാക്കി. അതിനാല്‍ ഇവര്‍ വന്‍ തോതില്‍ പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി. വിവിധ കമ്പനികളുടെ ഓര്‍ഡര്‍ പ്രകാരം ഏതാണ്ട് 400 വിമാനങ്ങള്‍ വാങ്ങുന്നുണ്ട്. ഇതില്‍ 90 എണ്ണം വലിയ വിമാനങ്ങളാണ്. ഇവരുടെ പ്രധാന ലക്ഷ്യം ഇന്ത്യയാണ്. ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനം എ-380 ഇന്ത്യന്‍ സര്‍വീസിന് ഉപയോഗിക്കാനും ഗള്‍ഫിലെ കമ്പനികള്‍ അനുമതി തേടുന്നു. നിലവില്‍ വിദേശ കമ്പനികളുടെ എ-380ന് ഇന്ത്യ അനുമതി നല്‍കുന്നില്ല.
ഈയിടെ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം ഇന്ത്യയിലെ രാജ്യാന്തര യാത്രക്കാരില്‍ 22 ശതമാനം പേരെയും കൊണ്ടുപോകുന്നത് എമിറേറ്റ്സ്, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്സ് എന്നിവയാണ്. ഇതില്‍ 13.04 ശതമാനം എമിറേറ്റ്സിനാണ്. 2011-12ല്‍ കിങ്ഫിഷര്‍ ഒഴികെയുള്ള ഇന്ത്യന്‍ വിമാന കമ്പനികളുടെ വിഹിതം 21 ശതമാനമാണ്.
ഇന്ത്യയിലേക്ക് യാത്രക്കാരെ എത്തിക്കുന്നതില്‍ ഇന്ത്യന്‍ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ് എമിറേറ്റ്സ്. 2011-12ല്‍ 4.532 ദശലക്ഷം പേരാണ് എമിറേറ്റ്സ് വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് പറന്നത്. ഇന്ത്യയിലെ 10 കേന്ദ്രങ്ങളിലേക്ക് ആഴ്ചയില്‍ 185 സര്‍വീസുകള്‍ ഇവര്‍ നടത്തുന്നു. 2011-12 വര്‍ഷത്തെ കണക്ക് പ്രകാരം ഇന്ത്യന്‍ വ്യോമയാന മേഖലയുടെ 13.04 ശതമാനമാണ് എമിറേറ്റ്സ് കൈയടക്കിയത്. 2011-12ല്‍ ഇന്ത്യന്‍ സര്‍വീസുകളിലൂടെ എമിറേറ്റ്സ് 7,083 ദശലക്ഷം ദിര്‍ഹം നേടി.

വിലക്ക് നീങ്ങി; ഡ്രീംലൈനര്‍ ഇന്ന് മുതല്‍ വീണ്ടും പറക്കും

Posted: 30 Apr 2013 10:39 PM PDT

Image: 

ദോഹ: കഴിഞ്ഞ ജനുവരിയില്‍ നിര്‍ത്തിവെച്ച ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളുടെ സര്‍വീസ് ഖത്തര്‍ എയര്‍വെയ്സ് ഇന്ന് പുന:രാരംഭിക്കും. ദോഹയില്‍ നിന്ന് ദുബൈയിലേക്കുള്ള പ്രത്യേക വിമാനത്തോടെയാണ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം സര്‍വീസ് പുന:രാരംഭിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് ഖത്തര്‍ എയര്‍വെയ്സിന് ഡ്രീംലൈനര്‍ വിമാനങ്ങള്‍ ലഭിച്ചത്. ദുബൈ, ലണ്ടന്‍ റൂട്ടുകളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് ഇവ ഉപയോഗിച്ചിരുന്നത്. എന്നാല്‍, ജപ്പാന്‍ എയര്‍ലൈന്‍സിന്‍െറയും ഓള്‍ നിപ്പോണ്‍ എയര്‍ലൈന്‍സിന്‍െറയും ഡ്രീംലൈനര്‍ വിമാനങ്ങളിലെ ബാറ്ററി അമിതമായി ചൂടാകുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇത്തരം വിമാനങ്ങള്‍ സര്‍വീസിന് ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഫ്.എ.എ) എല്ലാ വിമാനക്കമ്പനികള്‍ക്കും നിര്‍ദേശം നല്‍കുകയായിരുന്നു. യൂറോപ്യന്‍ വ്യോമയാന സുരക്ഷാ ഏജന്‍സിയുടെ അംഗീകാരത്തോടെയായിരുന്നു ഈ നിര്‍ദേശം. ബാറ്ററി സംവിധാനം പരിഷ്കരിച്ചതിനെത്തുടര്‍ന്ന് വിലക്ക് നീക്കിക്കൊണ്ട് എഫ്.എ.എ കഴിഞ്ഞ വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് സര്‍വീസ് പുന:രാരംഭിക്കാന്‍ ഖത്തര്‍ എയര്‍വെയ്സ് തീരുമാനിച്ചത്. പരിഷ്കരിച്ച ബാറ്ററി വിമാനത്തില്‍ പ്രത്യേക സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പെട്ടിയിലായിരിക്കും സ്ഥാപിക്കുക. ഇവയുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ ശീതീകരിച്ച അന്തരീക്ഷവും ഒരുക്കിയിട്ടുണ്ട്. സ്റ്റീല്‍ പെട്ടിയില്‍ നിന്ന് പുറത്തേക്ക് വെന്‍റിലേഷന്‍ പൈപ്പ് സ്ഥാപിച്ചിട്ടുള്ളതിനാല്‍ വിമാനങ്ങളുടെ മറ്റ് ഭാഗങ്ങളിലേക്ക് പുക പടരില്ല.
വിലക്ക് വന്നതോടെ പുതിയ റൂട്ടുകളില്‍ സര്‍വീസ് തുടങ്ങുന്നത് നീട്ടിവെക്കാനും ഡ്രീംലൈനറുകള്‍ക്ക് പകരം മറ്റ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താനും വിമാനക്കമ്പനികള്‍ നിര്‍ബന്ധിതമായിരുന്നു. ലോകത്തെ വിവിധ വിമാനക്കമ്പനികളുടെ കീഴിലായി നിലവില്‍ അമ്പതോളം ഡ്രീംലൈനര്‍ വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.

പി.വി അബ്ദുല്‍വഹാബ് മറുപടിയര്‍ഹിക്കുന്നില്ല -മന്ത്രി രവി

Posted: 30 Apr 2013 10:36 PM PDT

Image: 

റിയാദ്: ഇന്ത്യന്‍ മന്ത്രിമാരുടെ സൗദി സന്ദര്‍ശനത്തെ വിമര്‍ശിച്ച മുന്‍ രാജ്യസഭാംഗവും മുസ്ലിം ലീഗ് നേതാവുമായ പി.വി അബ്ദൂല്‍വഹാബ് മറുപടി അര്‍ഹിക്കുന്നില്ലെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി. സൗദി സന്ദര്‍ശനം നടത്തുന്ന അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും മുമ്പ് റിയാദില്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു. അബ്ദുല്ല രാജാവിനെ കണ്ട് പ്രവാസികളുടെ പ്രശ്നത്തിന് പരിഹാരം തേടാന്‍ പ്രധാനമന്ത്രിയാണ് എത്തേണ്ടിയിരുന്നതെന്നും വയലാര്‍ രവിയുടേയും ഇ. അഹമ്മദിന്‍െറയും നേതൃത്വത്തില്‍ നടന്ന മന്ത്രിതല സന്ദര്‍ശനംകൊണ്ട് പ്രയോജനമില്ലെന്നും തിങ്കളാഴ്ച ദുബൈയിലാണ് അബ്ദുല്‍ വഹാബ് പ്രസ്താവന നടത്തിയത്.
ചെറിയ കുട്ടികള്‍ പറയുന്നതിനെ അങ്ങിനെയാണ് കാണാറെന്നും അതിനോടൊന്നും പ്രതികരിക്കേണ്ട കാര്യമില്ലെന്നും റിയാദില്‍ ഒരു വിരുന്നുസല്‍ക്കാരത്തിനെത്തിയ മന്ത്രി വിശദീകരിച്ചു. അതേസമയം കുഞ്ഞാലിക്കുട്ടിയാണ് പറഞ്ഞതെങ്കില്‍ അതിനെ ആ ഗൗരവത്തോടെ കാണുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസി പ്രതിസന്ധിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ സൗദിയിലെ മലയാള മാധ്യമങ്ങളുടേത് പോസിറ്റീവ് സമീപനമാണെന്നും ‘മാധ്യമം’ എന്‍െറ പത്രമാണെന്നും അദ്ദേഹം സ്വകാര്യ സംഭാഷണത്തിനിടെ സൂചിപ്പിച്ചു. നല്ല ബന്ധമാണ് ‘മാധ്യമ’വുമായുള്ളത്. സൗദി സന്ദര്‍ശനം സംതൃപ്തികരമാണെന്നും വലിയ പ്രതീക്ഷകളുമായാണ് മടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈകീട്ട് ഏഴിന് മുംബൈ വഴി ന്യൂദല്‍ഹിയിലേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ എ.ഐ 920 വിമാനത്തിലാണ് മന്ത്രിയും സംഘാംഗങ്ങളായ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായര്‍, പ്രവാസികാര്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ടി.കെ മനോജ്കുമാര്‍, ദല്‍ഹിയില്‍നിന്നുള്ള മലയാളി മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരും മടങ്ങിയത്.
ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു, ഡി.സി.എം സിബി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ മിഷനിലെ ഉന്നതോദ്യോഗസ്ഥ സംഘം യാത്രയാക്കാനെത്തിയിരുന്നു. ഒ.ഐ.സി.സി പ്രസിഡന്‍റ് സി.എം കുഞ്ഞി കുമ്പളയുടെ നേതൃത്വത്തില്‍ റസാഖ് പൂക്കോട്ടുംപാടം, ശിഹാബ് കൊട്ടുകാട്, സലീം കളക്കര, ഷാജി സോണ, ഷാനവാസ്, നാസര്‍ കല്ലറ, മജീദ് ചിങ്ങോലി എന്നിവരും ഇന്ത്യന്‍ സംഘത്തെ യാത്രയാക്കാന്‍ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തി.

മഴ: നാലു മരണം കൂടി; 25 കുട്ടികളെ രക്ഷിച്ചു

Posted: 30 Apr 2013 10:31 PM PDT

Image: 

മസ്കത്ത്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ദുരിതം വിതച്ച് പെയ്ത മഴയില്‍ നാലു പേര്‍ക്കു കൂടി ജീവന്‍ നഷ്ടമായി. ദന്‍ഖ് എന്ന പ്രദേശത്ത് വാദിയിലെ ഒഴുക്കില്‍പെട്ട് രണ്ടു സ്വദേശികള്‍ മരിച്ചു. മഴയെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ സഹമിലാണ് രണ്ടു കുട്ടികള്‍ മരിച്ചത്. മദയിലെ വാദി അല്‍ സറൂജില്‍ വെള്ളക്കെട്ടില്‍പെട്ട 25 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. ഇന്നലെ പലയിടങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരുന്നു. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും ചിലയിടങ്ങളില്‍ മഴ തുടരുകയാണ്. തുടര്‍ച്ചയായി പെയ്ത കനത്ത മഴയിലും കാറ്റിലും നാശ നഷ്ടം നേരിട്ട പ്രദേശങ്ങളില്‍ ഉന്നത തല സംഘം സന്ദര്‍ശിച്ചു. അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ പൊലീസ് ആന്‍റ് കസ്റ്റംസ് മേജര്‍ ജനറല്‍ ഹമദ് ബിന്‍ സുലൈമാന്‍ അല്‍ ഹാത്മി, സിവില്‍ ഡിഫന്‍സ് ജനറല്‍ അതോറിറ്റി ചെയര്‍മാന്‍ മേജര്‍ ജനറല്‍ അബ്ദുല്ല ബിന്‍ അലി അല്‍ ഹാര്‍ത്തി, സാമൂഹിക വികസന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. യഹ്യ ബിന്‍ ബദ്ര്‍ മവാലി എന്നിവരാണ് ദാഖിറ ഗവര്‍ണറേറ്റിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. ദാഖിറ ഗവര്‍ണര്‍ ശെയ്ഖ് സൈഫ് ബിന്‍ ഹുമൈറുമായി സംഘം ചര്‍ച്ച നടത്തി.
വ്യാപക നാശം വരുത്തിവെച്ച് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തുടരുന്ന മഴ അടുത്ത ഒന്നു രണ്ടു ദിവസം കൂടി തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മസ്കത്ത്, വടക്ക്-തെക്ക് ബാത്തിന, ബുറൈമി, മുസന്തം എന്നീ ഗവര്‍ണറേറ്റുകളില്‍ ശക്തമായ കാറ്റിന്‍െറ അകമ്പടിയോടെ മഴക്കു സാധ്യതയുണ്ടെന്നാണ് പ്രവചനം. ആവശ്യമായ മുന്‍കരുതലെടുക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വാദികളില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു.

2 ജി : ജെ.പി.സി യോഗം വെള്ളിയാഴ്ച ചേരും

Posted: 30 Apr 2013 10:30 PM PDT

Image: 

ന്യൂദല്‍ഹി: 2 ജി ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്‍്ററി സമിതി(ജെ.പി.സി)  യോഗം വെള്ളിയാഴ്ച ചേരും. യോഗത്തില്‍ ജെ.പി.സി അന്വേഷണ റിപ്പോര്‍ട്ടിന് അന്തിമഅംഗീകാരം  നല്‍കും. റിപ്പോര്‍ട്ടിന് സമിതി അന്തിമ അംഗീകാരം നല്‍കിയാല്‍ മെയ് എട്ടിന് തന്നെ റിപ്പോര്‍ട്ട് പാര്‍ലമെന്‍്റില്‍ വെക്കും. യോഗം ചേരുന്നതു സംബന്ധിച്ച് വ്യാഴാഴ്ചയാണ് അംഗങ്ങള്‍ക്ക് അറിയിപ്പ് നല്‍കുമെന്ന് സമിതി ചെയര്‍മാന്‍ പി.സി ചാക്കോ അറിയിച്ചു.
നേരത്തെ ചേരാനിരുന്ന ജെ.പി.സി നിര്‍ണായക യോഗം തൃണമൂല്‍ എം.പി അംബികാ ബാനര്‍ജിയുടെ നിര്യാണത്തെ തുടര്‍ന്ന്  മാറ്റിവെക്കുകയായിരുന്നു.
 

ജനങ്ങള്‍ ഇരുട്ടത്ത്; മന്ത്രിമാര്‍ വൈദ്യുതി ധൂര്‍ത്ത് തുടരുന്നു

Posted: 30 Apr 2013 10:16 PM PDT

Image: 

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി ക്ഷാമം രൂക്ഷമായി തുടരുമ്പോഴും സംസ്ഥാനത്തെ മന്ത്രിമാരുടെ വൈദ്യുതി ധൂര്‍ത്ത് തുടരുകയാണ്. വൈദ്യുതി ഉപയോഗം കുറക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന മന്ത്രിമാരുടെ വൈദ്യുതി ബില്‍ ആരെയും ഞെട്ടിക്കുന്നതാണ്.

ധൂര്‍ത്തില്‍ ഒന്നാംസ്ഥാനം കൃഷിമന്ത്രി കെ.പി മോഹനനാണ്. 45,488 രൂപയാണ് മന്ത്രിയുടെ കഴിഞ്ഞ രണ്ടു മാസത്തെ വൈദ്യുതി ബില്‍. തൊട്ടുപിന്നില്‍ ധനമന്ത്രി കെ.എം മാണിയാണ്. 44,448 രൂപയാണ് ധനമന്ത്രിയുടെ വൈദ്യുതി ബില്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 42,814 രൂപയുടെ ബില്ലാണ് അടച്ചത്. ധൂര്‍ത്ത് ഉപേക്ഷിക്കണമെന്ന് ജനങ്ങളോട് നിരന്തരം ആഹ്വാനം ചെയ്യുന്ന വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ബില്‍ ആകട്ടെ 39,923 രൂപയാണ്.

വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെയാണ് മാതൃകയാക്കേണ്ടത്. 2,263 രൂപ മാത്രമാണ് ജോര്‍ജിന്റെ വൈദ്യുതി ബില്‍.

വൈദ്യുതി ക്ഷാമത്തിന്റെ പേരുപറഞ്ഞ് മണിക്കൂറുകളോളം ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയും അടിക്കടി നിരക്ക് വര്‍ധിപ്പിച്ചും ജനങ്ങളെ ഇരുട്ടിലാക്കിയാണ് മന്ത്രിമാര്‍ ഈ ധൂര്‍ത്ത് യഥേഷ്ടം തുടരുന്നത്.
 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP