സ്വാഗതം
WELCOME

News Update..

Sunday, March 29, 2015

ആസ്ട്രേലിയക്ക് 184 റണ്‍സ് വിജയലക്ഷ്യം Madhyamam News Feeds

ആസ്ട്രേലിയക്ക് 184 റണ്‍സ് വിജയലക്ഷ്യം Madhyamam News Feeds

Link to

ആസ്ട്രേലിയക്ക് 184 റണ്‍സ് വിജയലക്ഷ്യം

Posted: 29 Mar 2015 04:32 AM PDT

Image: 

മെല്‍ബണ്‍: കന്നി ലോകകപ്പ് ഫൈനലില്‍ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് ഓസീസിനെതിരെ തുച്ഛമായ സ്കോറിന് പുറത്ത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് 45 ഓവറില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി. സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോപ് സ്കോററായിരുന്ന ഗ്രാന്‍ഡ് എലിയട്ടാണ് കിവീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ പ്രധാന പങ്കുവഹിച്ചത്. ഏലിയട്ട് 82 പന്തില്‍ 83 റണ്‍സെടുത്തു.

സമ്മര്‍ദ്ദമില്ലാതെ വന്‍ സ്കോര്‍ പടുത്തുയര്‍ത്താനാണ് മക്കല്ലം ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തത്. എന്നാല്‍ ഈ പ്രതീക്ഷ മക്കല്ലത്തിന്‍െറ തന്നെ വിക്കറ്റെടുത്ത് മിച്ചല്‍ സ്റ്റാര്‍ക് തകര്‍ത്തു. ഇന്നിങ്സിന്‍െറ മൂന്നാം പന്തില്‍ മക്കല്ലത്തെ സ്റ്റാര്‍ക് ക്ളീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ആദ്യ പന്തില്‍ തന്നെ ക്രീസില്‍ നിന്ന് കയറി അടിക്കാനാണ് മക്കല്ലം ശ്രമിച്ചത്. മക്കല്ലത്തിന്‍െറ കൂടെ ഓപണിങ്ങിനിറങ്ങിയ മാര്‍ട്ടിന്‍ ഗപ്റ്റില്‍ 15 റണ്‍സെടുത്ത് പുറത്തായി. 34 പന്തുകളാണ് ഗപ്റ്റില്‍ നേരിട്ടത്. സാധാരത്തേതില്‍ നിന്ന് നേരത്തെ ബൗള്‍ ചെയ്ത മാക്സ് വെലാണ് ഗപ്റ്റിലിനെ പുറത്താക്കിയത്. പിന്നാലെയത്തെിയ കെയ്ന്‍ വില്യംസണ്‍ 33 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി. ജോണ്‍സണായിരുന്നു വിക്കറ്റ്.

അതിനുശേഷം ഒന്നിച്ച ഗ്രാന്‍ഡ് എലിയട്ടും റോസ് ടെയ് ലറും വിക്കറ്റ് പോവാതെ കിവീസിനെ പതിയെ മുന്നോട്ടു നയിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 111 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ന്യൂസിലന്‍ഡ് ഇന്നിങ്സിന്‍െറ നട്ടെല്ലാവുകയായിരുന്നു ഇരുവരുടെയും ബാറ്റിങ്. 72 പന്തില്‍ 40 റണ്‍സെടുത്ത ടെയ് ലര്‍ പുറത്തായതോടെ കിവീസ് തകരുകയായിരുന്നു. ജെയിംസ് ഫോള്‍ക്നറാണ് ടെയ് ലറെ പുറത്താക്കിയത്. പിന്നീടത്തെിയ കോറി ആന്‍ഡേഴ്സണെയും ഫോള്‍ക്നര്‍ പുറത്താക്കി. കിവീസിന്‍െറ പ്രതീക്ഷയായിരുന്ന ഏലിയട്ടിന്‍െറ വിക്കറ്റും ഫോള്‍ക് നറിനായിരുന്നു.  

ഓസീസിനുവേണ്ടി ഫോള്‍ക്നറും മിച്ചല്‍ ജോണ്‍സണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക് രണ്ടും മാക്സ് വെല്‍ മൂന്നും  വിക്കറ്റ് വീഴ്ത്തി.

 

ആസ്ട്രേലിയക്ക് 184 റണ്‍സ് വിജയലക്ഷ്യം Live

Posted: 29 Mar 2015 03:42 AM PDT

Image: 

മെല്‍ബണ്‍: കന്നി ലോകകപ്പ് ഫൈനലില്‍ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് ഓസീസിനെതിരെ തുച്ഛമായ സ്കോറിന് പുറത്ത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് 45 ഓവറില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി. സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോപ് സ്കോററായിരുന്ന ഗ്രാന്‍ഡ് എലിയട്ടാണ് കിവീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ പ്രധാന പങ്കുവഹിച്ചത്. ഏലിയട്ട് 82 പന്തില്‍ 83 റണ്‍സെടുത്തു.

സമ്മര്‍ദ്ദമില്ലാതെ വന്‍ സ്കോര്‍ പടുത്തുയര്‍ത്താനാണ് മക്കല്ലം ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തത്. എന്നാല്‍ ഈ പ്രതീക്ഷ മക്കല്ലത്തിന്‍െറ തന്നെ വിക്കറ്റെടുത്ത് മിച്ചല്‍ സ്റ്റാര്‍ക് തകര്‍ത്തു. ഇന്നിങ്സിന്‍െറ മൂന്നാം പന്തില്‍ മക്കല്ലത്തെ സ്റ്റാര്‍ക് ക്ളീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ആദ്യ പന്തില്‍ തന്നെ ക്രീസില്‍ നിന്ന് കയറി അടിക്കാനാണ് മക്കല്ലം ശ്രമിച്ചത്. മക്കല്ലത്തിന്‍െറ കൂടെ ഓപണിങ്ങിനിറങ്ങിയ മാര്‍ട്ടിന്‍ ഗപ്റ്റില്‍ 15 റണ്‍സെടുത്ത് പുറത്തായി. 34 പന്തുകളാണ് ഗപ്റ്റില്‍ നേരിട്ടത്. സാധാരത്തേതില്‍ നിന്ന് നേരത്തെ ബൗള്‍ ചെയ്ത മാക്സ് വെലാണ് ഗപ്റ്റിലിനെ പുറത്താക്കിയത്. പിന്നാലെയത്തെിയ കെയ്ന്‍ വില്യംസണ്‍ 33 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി. ജോണ്‍സണായിരുന്നു വിക്കറ്റ്.

അതിനുശേഷം ഒന്നിച്ച ഗ്രാന്‍ഡ് എലിയട്ടും റോസ് ടെയ് ലറും വിക്കറ്റ് പോവാതെ കിവീസിനെ പതിയെ മുന്നോട്ടു നയിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 111 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ന്യൂസിലന്‍ഡ് ഇന്നിങ്സിന്‍െറ നട്ടെല്ലാവുകയായിരുന്നു ഇരുവരുടെയും ബാറ്റിങ്. 72 പന്തില്‍ 40 റണ്‍സെടുത്ത ടെയ് ലര്‍ പുറത്തായതോടെ കിവീസ് തകരുകയായിരുന്നു. ജെയിംസ് ഫോള്‍ക്നറാണ് ടെയ് ലറെ പുറത്താക്കിയത്. പിന്നീടത്തെിയ കോറി ആന്‍ഡേഴ്സണെയും ഫോള്‍ക്നര്‍ പുറത്താക്കി. കിവീസിന്‍െറ പ്രതീക്ഷയായിരുന്ന ഏലിയട്ടിന്‍െറ വിക്കറ്റും ഫോള്‍ക് നറിനായിരുന്നു.  

ഓസീസിനുവേണ്ടി ഫോള്‍ക്നറും മിച്ചല്‍ ജോണ്‍സണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക് രണ്ടും മാക്സ് വെല്‍ മൂന്നും  വിക്കറ്റ് വീഴ്ത്തി.

ദേശീയ കൗണ്‍സില്‍ യോഗം: കെജ്രിവാള്‍ പ്രസംഗിക്കുന്നതിന്‍െറ വിഡിയോ പുറത്തുവിട്ടു

Posted: 29 Mar 2015 12:38 AM PDT

Image: 

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ നടത്തിയ പ്രസംഗത്തിന്‍്റെ 45 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പാര്‍ട്ടി പുറത്തുവിട്ടു. ശനിയാഴ്ച നടന്ന യോഗത്തിലാണ് മുതിര്‍ന്ന നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരെ ദേശീയ കൗണ്‍സിലില്‍നിന്ന് പുറത്താക്കിയത്.

പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കെജ്രിവാള്‍ യോഗത്തില്‍ ആരോപിച്ചിരുന്നു. പ്രശാന്ത് ഭൂഷണ്‍ വിശ്വാസ വഞ്ചനയാണ് കാണിച്ചത്.  അദ്ദേഹത്തോടൊപ്പം തുടര്‍ന്ന് പ്രവര്‍ത്തിക്കാനാകില്ളെന്നും  പ്രസംഗത്തില്‍ കെജ് രിവാള്‍ വ്യക്തമാക്കി.

ഇരുനേതാക്കളെയും പുറത്താക്കുന്ന വിഷയത്തില്‍ വോട്ടെടുപ്പ് നടന്നുവെങ്കിലും കെജ്രിവാള്‍ വോട്ടുചെയ്തില്ല. പ്രസംഗംത്തിനുശേഷം വേദിവിട്ട അദ്ദേഹം വൈകീട്ടാണ് മടങ്ങിയത്തെിയത്.

 

ജോര്‍ജ് വിഷയത്തില്‍ അന്തിമ തീരുമാനമായില്ളെന്ന് ചെന്നിത്തല

Posted: 29 Mar 2015 12:20 AM PDT

Image: 

തിരുവനന്തപുരം: പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. യു.ഡി.എഫ് നേതാക്കളും ഘടകകക്ഷികളുമായി കൂടിയാലോചിച്ച ശേഷമാകും നടപടിയുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിദേശപര്യടനത്തിനു ശേഷമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.

മത്സ്യത്തൊഴിലാളികള്‍ക്ക് മരണാനന്തര സഹായം അഞ്ചുലക്ഷം -മുഖ്യമന്ത്രി

Posted: 28 Mar 2015 11:43 PM PDT

കോട്ടയം: കടലില്‍ മത്സ്യബന്ധനത്തിനിടയില്‍ മരണം സംഭവിക്കുന്ന തൊഴിലാളികളുടെ കുടുംബത്തിനുള്ള ധനസഹായം അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
പാലാക്കരി ഫിഷ് ഫാം ടൂറിസം വികസന പദ്ധതി നിര്‍മാണോദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ മരണാനന്തര സഹായമായി മൂന്നുലക്ഷം രൂപയായിരുന്നു നല്‍കിയിരുന്നത്. ക്ഷേമനിധി പദ്ധതിക്കായി മത്സ്യഫെഡ് ഇന്‍ഷുറന്‍സ് സംരക്ഷണം ഏര്‍പ്പെടുത്തുന്നുണ്ട്.
കരയില്‍വെച്ച് മത്സ്യത്തൊഴിലാളിക്ക് അപകടമരണം സംഭവിച്ചാല്‍ 75,000 രൂപ ഈ ഇനത്തില്‍ ലഭിക്കും. കരയില്‍ വെച്ചുള്ള സാധാരണ മരണത്തിന് 50,000 രൂപയും അംഗ വൈകല്യം സംഭവിച്ചാല്‍ 25,000 രൂപയും ലഭിക്കും. 10ാം ക്ളാസിനുമേല്‍ പഠിക്കുന്ന ഒരു വീട്ടിലെ രണ്ട് കുട്ടികള്‍ക്ക് പ്രതിമാസം 100രൂപ വീതവും നല്‍കുന്ന പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 2.35 ലക്ഷം പേര്‍ക്കും ഉള്‍നാടന്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 77,000 തൊഴിലാളികള്‍ക്കും പ്രയോജനം ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയും പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴുകോടിയുടെ പ്രീമിയമാണ് ഇതിനു വേണ്ടിവരുക.
3.5 കോടി രൂപ കേന്ദ്ര സര്‍ക്കാറും 3.5 കോടി രൂപ കേരള സര്‍ക്കാറും നല്‍കും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതമായ ജീവിതം ഉറപ്പുവരുത്തുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത് 9,721 വീട് നിര്‍മിച്ച് നല്‍കിയതില്‍ 79 എണ്ണം കോട്ടയം ജില്ലക്കാണ് നല്‍കിയത്.
13,707 ടോയ്ലെറ്റുകള്‍ നിര്‍മിച്ചതില്‍ 402 എണ്ണം കോട്ടയത്തിനാണ് നല്‍കിയിട്ടുള്ളത്. ഈ രീതിയില്‍ മത്സ്യബന്ധന മേഖലയില്‍ ബഹുമുഖ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണി എം.പി. മുഖ്യാതിഥിയായിരുന്നു. കെ. അജിത് എം.എല്‍.എ പലിശ രഹിത വായ്പാ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഒമ്പത് സംഘങ്ങളിലെ 521 വനിതകള്‍ക്കായി 54 ലക്ഷം രൂപ കൈമാറി. ഫിഷറീസ് ഡയറക്ടര്‍ മിനി ആന്‍റണി, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.എം. വിജയന്‍, വൈക്കം ബ്ളോക് പഞ്ചായത്ത് അംഗം രജനി ഉണ്ണികൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. വാസുദേവന്‍, മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എ.സി. ക്ളാരന്‍സ്, അമ്പിളി രമേശ് എന്നിവര്‍ ആശംസ നേര്‍ന്നു. മത്സ്യഫെഡ് ചെയര്‍മാന്‍ വി. ദിനകരന്‍ സ്വാഗതവും മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ വി.ജി. കിഷോര്‍കുമാര്‍ നന്ദിയും പറഞ്ഞു.
തീരദേശ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കെ. അമ്പാടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 3.50 കോടി ചെലവഴിച്ചാണ് ഫിഷ് ഫാം ടൂറിസം വികസന പദ്ധതി നടപ്പാക്കുന്നത്.

ജില്ലയെ വരള്‍ച്ചബാധിതമായി പ്രഖ്യാപിക്കണം –വികസന സമിതി

Posted: 28 Mar 2015 11:31 PM PDT

കൊച്ചി: എറണാകുളം ജില്ലയെ വരള്‍ച്ചബാധിതമായി പ്രഖ്യാപിക്കണമെന്ന് ജില്ലാവികസന സമിതി യോഗം ആവശ്യപ്പെട്ടു. കുടിവെള്ളക്ഷാമം അടക്കം ജില്ല നേരിടുന്ന വരള്‍ച്ചക്കെടുതികള്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയാണ് സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ വെള്ളമത്തെിക്കണമെന്നും ഇതിന് ഫണ്ട് അനുവദിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
തൃക്കാക്കര നഗരസഭാ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി പറഞ്ഞു. നഗരസഭകളുടെ തനത് ഫണ്ട് ഉപയോഗിച്ച് വെള്ളമത്തെിക്കാന്‍ കലക്ടര്‍ അനുമതി നല്‍കണം. അനധികൃത വെള്ളമൂറ്റല്‍ തടയാന്‍ സ്ക്വാഡിനെ നിയമിക്കണം. വിവരം കിട്ടിയാലുടന്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഇന്‍ഫോപാര്‍ക്കിന് സമീപം കുടിവെള്ള പൈപ്പും കേബ്ളുകളും സ്ഥാപിക്കാന്‍ റോഡുകള്‍ വെട്ടിപ്പൊളിച്ചത് പൂര്‍വ സ്ഥിതിയിലാക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.
ഓരുജല ഭീഷണി തടയാന്‍ താല്‍ക്കാലിക ബണ്ടുകള്‍ നിര്‍മിക്കുന്നതുമൂലമുള്ള ആവര്‍ത്തനച്ചെലവ് ഒഴിവാക്കാന്‍ സ്ഥിരം സംവിധാനത്തെ കുറിച്ച് ആലോചിക്കണമെന്ന് കലക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു. കോണത്തുപുഴയില്‍ പുത്തന്‍കാവിന് സമീപം ബണ്ട് നിര്‍മിക്കാന്‍ വര്‍ഷന്തോറും 15 ലക്ഷം രൂപയാണ് ചെലവിടുന്നത്. സ്ളൂയിസ് കം ബ്രിഡ്ജിലെ കേടായ ഷട്ടറുകള്‍ നന്നാക്കിയാല്‍ ഈ തുക ലാഭിക്കാനാകും. ഇതുസംബന്ധിച്ച എസ്റ്റിമേറ്റ് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജലസേചന വകുപ്പ് അധികൃതര്‍ പറഞ്ഞു.
പെരിയാര്‍ വാലി ജലസേചന പദ്ധതിയിലെ കനാലുകളില്‍ മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെടുന്നതിന് പരിഹാരം കാണണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ ആവശ്യപ്പെട്ടു. കൂടുതല്‍ സ്ഥലങ്ങളില്‍ ഷട്ടറുകള്‍ സ്ഥാപിച്ച് മാലിന്യം നീക്കാന്‍ അതത് പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം. കനാല്‍ പുറമ്പോക്കുകളിലെ കൈയേറ്റം ഒഴിവാക്കിയും മാലിന്യം തള്ളുന്ന കടകള്‍ ഒഴിപ്പിച്ചും മാത്രമേ ഇതിന് പരിഹാരം കാണാനാകൂവെന്ന് ജലസേചന വകുപ്പ് അധികൃതര്‍ പറഞ്ഞു. കലക്ടറുടെ നേതൃത്വത്തില്‍ കനാല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി. കലക്ടര്‍ എം.ജി. രാജമാണിക്യം അധ്യക്ഷത വഹിച്ചു. മന്ത്രി കെ. ബാബുവിന്‍െറ പ്രതിനിധി ബാബു ആന്‍റണി, മന്ത്രി അനൂപ് ജേക്കബിന്‍െറ പ്രതിനിധി സുനില്‍ ഇടപ്പാലക്കാട്ട്, ജില്ലാപ്ളാനിങ് ഓഫിസര്‍ സാലി ജോസഫ് എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളും യോഗത്തില്‍ പങ്കെടുത്തു.

നൈജീരിയയില്‍ ബോക്കോഹറം 41 പേരെ കൊലപ്പെടുത്തി

Posted: 28 Mar 2015 11:17 PM PDT

Image: 

കാനോ: നൈജീരിയയില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബോകോഹറാം തീവ്രവാദികള്‍ 41 പേരെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ നിയമസഭാംഗവും ഉള്‍പെടുന്നു. വടക്കുകിഴക്കന്‍ നൈജീരിയയിലെ ബുറാത്തായിലാണ് സംഭവം. നിരവധി വീടുകള്‍ക്ക് അക്രമികള്‍ തീവച്ചു. അക്രമത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റു.

 അക്രമങ്ങളത്തെുടര്‍ന്ന് ശനിയാഴ്ച നടക്കാനിരുന്ന തെരഞ്ഞെടുപ്പ് ഞായറാഴ്ചയിലേക്കുകൂടി നീട്ടി. പ്രസിഡന്‍റ് ഗുഡ്ലക്ക് ജോനാഥനും മുഹമ്മാദു ബുഹാരിയും തമ്മിലാണ് പ്രധാന മത്സരം.

നാദാപുരത്ത് ബോംബ് നിര്‍മാണവും ശേഖരണവും സജീവമാകുന്നു

Posted: 28 Mar 2015 11:06 PM PDT

നാദാപുരം: ബോംബുകളും ബോംബുനിര്‍മാണ സാമഗ്രികളും പിടികൂടുന്ന കേസുകളിലെ അന്വേഷണം വഴിമുട്ടുന്നതിനിടെ മേഖലയില്‍ വീണ്ടും ബോംബ് ശേഖരണം സജീവമാകുന്നതായി സൂചന.
കല്ലാച്ചിക്കടുത്ത പയന്തോങ്ങിലെ അത്യോകുന്നില്‍നിന്നും ചെക്യാട് പഞ്ചായത്തിലെ പാലോറച്ചാല്‍ കുന്നില്‍നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയ സ്റ്റീല്‍ ബോംബുകളും ബോംബുനിര്‍മാണ സാമഗ്രികളും സൂചന നല്‍കുന്നത് ഈ വഴിക്കാണ്.
രണ്ടിടത്തും ബോംബുകള്‍ നിര്‍മിച്ച് നീക്കം ചെയ്തതായാണ് വിവരം. ബോംബുനിര്‍മാണ സാമഗ്രികള്‍ രണ്ട് സ്ഥലങ്ങളില്‍നിന്ന് വന്‍തോതില്‍ കണ്ടെടുക്കുകയുംചെയ്തു. ബോംബ് നിര്‍മിച്ചതിന്‍െറ തെളിവ് നശിപ്പിക്കുന്നതിന് പ്രദേശത്ത് തീയിട്ടതായും പൊലീസ് അന്വേഷണത്തില്‍ മനസ്സിലായി.
ബോംബുകള്‍ക്കും സ്ഫോടകവസ്തുക്കള്‍ക്കുംവേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് ഇവ ഇതിനകം മാറ്റിയതായാണ് സൂചന.
ബോംബുകള്‍ പിടികൂടുന്ന കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്ന സംഭവങ്ങള്‍ നാദാപുരം സര്‍ക്കിള്‍ പരിധയില്‍ അപൂര്‍വമാണ്. വല്ലപ്പോഴും നടക്കുന്ന റെയ്ഡിലും മറ്റും ബോംബുകളും ബോംബുനിര്‍മാണ സാമഗ്രികളും പിടികൂടുന്നതല്ലാതെ ഇതിന്‍െറ ഉറവിടത്തെ കുറിച്ച അന്വേഷണം എങ്ങുമത്തൊറില്ല. അതുകൊണ്ടുതന്നെ അന്വേഷണഭയമില്ലാതെ ബോംബ് നിര്‍മാണം യഥേഷ്ടം നടക്കുകയാണെന്ന് ആക്ഷേപമുണ്ട്.
ചെക്യാട് പഞ്ചായത്തില്‍ രണ്ടു മാസത്തിനിടെ നാലാമത്തെ തവണയാണ് സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടികൂടുന്നത്.
ഉമ്മത്തൂരില്‍നിന്ന് ഒരു വാളും ബോംബുമാണ് ആദ്യം പിടികൂടിയത്. ഇതിനുശേഷം ചെക്യാട് ബി.എസ്.എഫ് കേന്ദ്രത്തിനടുത്തുനിന്ന് ബോംബുനിര്‍മാണ സാമഗ്രികള്‍ കണ്ടെടുത്തു.
കുറുവന്തേരി കല്ലുമ്മലില്‍നിന്ന് ബോംബുകള്‍ പിടികൂടി. ഏറ്റവും ഒടുവിലായി കഴിഞ്ഞദിവസം ചെക്യാട് പാലോറച്ചാല്‍കുന്നിലെ പണിക്കര്‍കണ്ടി മേല്‍ഭാഗത്തെ കളരിമുക്കില്‍നിന്ന് ആറ് സ്റ്റീല്‍ ബോംബുകളും നിര്‍മാണസാമഗ്രികളും പിടിച്ചെടുത്തു. എന്നാല്‍, ഒറ്റ സംഭവത്തിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. ഇത്തരം സംഭവങ്ങളിലൊന്നും അന്വേഷണം യഥാവിധി നടത്തി പ്രതികളെ പിടികൂടാത്തതാണ് സാമൂഹികവിരുദ്ധ സംഘങ്ങള്‍ക്ക് ബോംബ് നിര്‍മാണത്തിന് സഹായകമാകുന്നത്.
2011ല്‍ കൊയമ്പ്രം പാലത്തിനടുത്ത് രണ്ടരക്കിലോ വെടിമരുന്നും ബോംബുനിര്‍മാണ സാമഗ്രികളും പിടികൂടിയതും ഇതിനുമുമ്പ് ഇതേ സ്ഥലത്തുനിന്ന് എട്ട് ബോംബുകള്‍ പിടിച്ചതും സംബന്ധിച്ച അന്വേഷണം എങ്ങുമത്തെിയിട്ടില്ല. കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും മൂന്നു വര്‍ഷമായിട്ടും ഒരു പ്രതിയെപോലും പിടിക്കാനായിട്ടില്ല. നാദാപുരം പഞ്ചായത്തിലെ നരിക്കാട്ടേരിയില്‍ അഞ്ചുപേര്‍ ബോംബ് നിര്‍മാണത്തിനിടെ മരിച്ചത്, നരിക്കാട്ടേരി നായര്‍കുന്നിലെ ബോംബുനിര്‍മാണ കേന്ദ്രത്തില്‍ നടന്ന ബോംബ് സ്ഫോടനം എന്നിവയുടെ അന്വേഷണവും വഴിമുട്ടി. തൂണേരിയില്‍ രണ്ടുവര്‍ഷംമുമ്പ് സി.പി.എം ഓഫിസില്‍ നടന്ന സ്ഫോടന സംഭവത്തിലും കേസന്വേഷണം എവിടെയുമത്തെിയില്ല.
നാദാപുരം സി.ഐ ആയിരുന്ന ബിജുരാജിന്‍റ വാഹനത്തിനുനേരെ ടെലിഫോണ്‍ എക്സ്ചേഞ്ച് പരിസരത്ത് ബോംബേറ് നടന്ന കേസിലും ക്രൈംബ്രാഞ്ചിന് ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാനായിട്ടില്ല.

മാണി തെരഞ്ഞെടുപ്പില്‍ തോല്‍ക്കും^ പി.സി ജോര്‍ജ്

Posted: 28 Mar 2015 10:09 PM PDT

Image: 

കോട്ടയം: കെ.എം മാണി അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്.  തന്നെ മറ്റൊരു ഗ്രൂപ്പാക്കി മാറ്റാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന മാണി അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കും. കേരള കോണ്‍ഗ്രസില്‍ മറ്റൊരു ഗ്രൂപ്പുണ്ടാക്കാന്‍ മാണി തന്നെയാണ് ശ്രമിക്കുന്നത്.
സ്ഥാനമില്ലാത്ത പി.സി ജോര്‍ജ് സ്ഥാനമുള്ളതിനേക്കാള്‍ നൂറിരട്ടി ശക്തിയുള്ളവനായിരിക്കും. യു.ഡി.എഫിന്‍റെ മാന്യമായ പ്രതികരണത്തിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. പറയാന്‍ തുടങ്ങിയാല്‍ പലതും തുറന്നു പറയേണ്ടിവരും. പ്രതിസന്ധികളില്‍ നിന്നും ഓടിയൊളിക്കുന്നയാളല്ല താനെന്നും പി.സി ജോര്‍ജ് ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

തനിക്കെതിരെ ജോസഫ് ഗ്രൂപ്പിനെ രംഗത്തിറക്കാന്‍ പലതും കൊടുക്കേണ്ടിവന്നിരിക്കും. ഇത്രയും ദിവസം ജോസഫ് ഗ്രൂപ്പുക്കാര്‍ മിണ്ടാതിരുന്നതിലും ദുരൂഹതയുണ്ട്. മാന്യന്‍മാരായ പാര്‍ട്ടി എം.എല്‍.എമാര്‍ മാണിക്കെതിരെ പറഞ്ഞു നടന്നതെല്ലാം അറിയാമെന്നും ജോര്‍ജ് പറഞ്ഞു.

യമനില്‍ നിന്ന് മടങ്ങാന്‍ താല്‍പര്യമുള്ള ഇന്ത്യക്കാരുടെ പട്ടിക തയാറാക്കുന്നു

Posted: 28 Mar 2015 09:17 PM PDT

Image: 

ദുബൈ: സംഘര്‍ഷം രൂക്ഷമായ യമനില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചുപോകാന്‍ താല്‍പര്യമുള്ള ഇന്ത്യക്കാരുടെ പട്ടിക തയാറാക്കുന്നു. ഇതിനായി ശനിയാഴ്ച വൈകിട്ട് സന്‍ആയിലെ ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക യോഗം ചേര്‍ന്നു. യോഗത്തില്‍ പങ്കെടുത്ത 200ഓളം പേര്‍ തിരിച്ചുപോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇനിയും പോകാന്‍ ആഗ്രഹിക്കുന്നവരോട് രജിസ്റ്റര്‍ ചെയ്യാന്‍ എംബസി ആവശ്യപ്പെട്ടു. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യ അയച്ച രണ്ട് കപ്പലുകള്‍ നാലുദിവസത്തിനകം യമന്‍ തീരത്തത്തെുമെന്നാണ് സൂചന.  വ്യോമ, കര, സമുദ്ര മാര്‍ഗം ആളുകളെ നാട്ടിലേക്കയക്കാനാണ് ഇന്ത്യന്‍ എംബസി നേരത്തെ പദ്ധതി തയാറാക്കിയിരുന്നത്. മറ്റുമാര്‍ഗങ്ങള്‍ സുരക്ഷിതമല്ലാത്തതിനാല്‍ കപ്പലില്‍ അയക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
വ്യോമാക്രമണം നടക്കുന്നതിനാല്‍ ഇതിന് സൗദി അധികൃതരുടെ അനുമതി വാങ്ങേണ്ടതുണ്ട്. തിരിച്ചുപോകാന്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഞായറാഴ്ച ഉച്ചവരെ സമയമുണ്ട്്. പാസ്പോര്‍ട്ട് കോപ്പി സഹിതം പ്രത്യേക ഫോം പൂരിപ്പിച്ചുനല്‍കണം. എംബസി സ്കൂളിലും എംബസി പരിസരത്തും രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. നാട്ടിലേക്ക് പോകാന്‍ ആഗ്രഹമില്ലാത്തവരോട് ഇക്കാര്യം എഴുതി നല്‍കാനും അധികൃതര്‍ ആവശ്യപ്പെട്ടു. 1500 പേരെ വീതം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള രണ്ടുകപ്പലുകളാണ് യമനിലേക്ക് തിരിച്ചിരിക്കുന്നത്. പ്രശ്ന ബാധിതമല്ലാത്ത ഹുദൈദ തുറമുഖത്ത് കപ്പല്‍ അടുപ്പിക്കും. സന്‍ആ അടക്കം യമനിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് റോഡുമാര്‍ഗം ആളുകളെ ഹുദൈദയിലത്തെിക്കുമെന്നാണ് എംബസി അധികൃതര്‍ അറിയിച്ചതെന്ന് ആലപ്പുഴ സ്വദേശി രൂപേഷ് പറഞ്ഞു.  
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന നഴ്സുമാരുടെ പാസ്പോര്‍ട്ടുകള്‍ വിട്ടുകൊടുക്കാന്‍ മാനേജ്മെന്‍റുകള്‍ തയാറായിട്ടുണ്ട്. എംബസി അധികൃതര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് മാനേജ്മെന്‍റുകള്‍ മുന്‍നിലപാടില്‍ നിന്ന് അയഞ്ഞതെന്ന് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കൊല്ലം പത്തനാപുരം സ്വദേശി അഖില്‍ ദാസ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സുമാര്‍ രണ്ടുമാസത്തെ ശമ്പളം നല്‍കിയാല്‍ മാത്രമേ പാസ്പോര്‍ട്ട് വിട്ടുനല്‍കൂവെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.  യമനിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് സന്‍ആ പ്രവാസി ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സന്തോഷ് പുതുമനയും തയിസ് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് രാജന്‍ വിശ്വകര്‍മയും ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. രാത്രിയില്‍ ഇപ്പോഴും വ്യോമാക്രമണം നടക്കുന്നതിനാല്‍ ആരും അധികം പുറത്തിറങ്ങുന്നില്ല. ജോലിക്ക് പോകുന്നവരുടെ എണ്ണവും കുറവാണ്. രൂക്ഷമായ ആക്രമണം നടക്കുന്ന ഏദനില്‍ നിന്ന് 90ഓളം ഇന്ത്യക്കാരെ തയിസിലത്തെിച്ചിട്ടുണ്ട്. വ്യവസായ മേഖലയായ തഇസില്‍ ഏറ്റുമുട്ടല്‍ താരതമ്യേന കുറവാണ്. 160ഓളം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. അതേസമയം, യമനിയയുടെ വിമാനത്തില്‍ 80ഓളം ഇന്ത്യക്കാര്‍ ജിബൂട്ടിയിലത്തെിയതായി വിവരമുണ്ട്. ഇവിടെ നിന്ന് ദിവസങ്ങള്‍ക്കകം ഇവര്‍ ഇന്ത്യയിലേക്ക് പറക്കും. 1500 ഡോളറോളം വരുന്ന യാത്രാചെലവ് ഇവര്‍ സ്വന്തം നിലക്കാണ് വഹിക്കുന്നത്.

മൂന്നാമത് യു.എന്‍ സിറിയ സഹായ ഉച്ചകോടിക്ക് കുവൈത്ത് ഒരുങ്ങി

Posted: 28 Mar 2015 09:11 PM PDT

Image: 

കുവൈത്ത് സിറ്റി: ആഭ്യന്തര പ്രതിസന്ധിയില്‍ തിളച്ചുമറിയുന്ന സിറിയക്കകത്തും പുറത്തുമുള്ള അഭയാര്‍ഥികളെ സഹായിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ കുവൈത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് സഹായ ഉച്ചകോടിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
യുനൈറ്റഡ് നാഷന്‍സ് ഓഫിസ് ഫോര്‍ ദ കോഓഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് (ഒ.സി.എച്ച്.എ) മുന്‍കൈയെടുത്ത് ‘ഇന്‍റര്‍നാഷനല്‍ ഹ്യൂമാനിറ്റേറിയന്‍ പ്ളെഡ്ജിങ് കോണ്‍ഫറന്‍സ് ഫോര്‍ സിറിയ’ എന്ന തലക്കെട്ടിലാണ് ഉച്ചകോടികള്‍ സംഘടിപ്പിക്കുന്നത്. ബുധനാഴ്ച ബയാന്‍ പാലസിലാണ് ഉച്ചകോടി അരങ്ങേറുക. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച ഇന്‍റര്‍നാഷനല്‍ ഇസ്ലാമിക് ചാരിറ്റി ഓര്‍ഗനൈസേഷന്‍െറ (ഐ.ഐ.സി.ഒ) ആഭിമുഖ്യത്തില്‍ എന്‍.ജി.ഒ ഉച്ചകോടിയും നടക്കും. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹാണ് പ്രധാന ഉച്ചകോടി ഉദ്ഘാടനം ചെയ്യുക. തുടര്‍ന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സംസാരിക്കും.
ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് ആന്‍ഡ് എമര്‍ജന്‍സി റിലീഫ് കോഓഡിനേറ്ററും യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ വലേറി ആമോസ്, യു.എന്‍ ഹൈക്കമീഷണര്‍ ഫോര്‍ റഫ്യൂജീസ് അന്‍േറാണിയോ ഗുട്ടിറെസ്, യുനൈറ്റഡ് ഡെവലപ്മെന്‍റ് പ്രോഗ്രാം (യു.എന്‍.ഡി.പി) അഡ്മിനിസ്ട്രേറ്റര്‍ ഹെലന്‍ ക്ളാര്‍ക്ക് തുടങ്ങിയവരും ആദ്യ സെഷനില്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. രണ്ടാം സെഷനില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ സിറിയയെ സഹായിക്കാനുള്ള നടപടികള്‍ പ്രഖ്യാപിക്കും. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹും യു.എന്‍ സെക്രട്ടറി ജനറലും ചേര്‍ന്ന് നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തോടെയാണ് ഉച്ചകോടിക്ക് തിരശ്ശീല വീഴുക. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന വിവിധ രാഷ്ട്ര പ്രതിനിധികള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കുവൈത്തിലത്തെും. സിറിയന്‍ ദുരിതബാധിതരെ സഹായിക്കാന്‍ 840 കോടി ഡോളര്‍ സമാഹരിക്കാനാണ് മൂന്നാമത് ഉച്ചകോടി ലക്ഷ്യമിടുന്നത്. രണ്ടു രീതിയിലാണ് ഒ.സി.എച്ച്.എ സഹായമത്തെിക്കുന്നത്. സിറിയന്‍ ഹ്യൂമാനിറ്റേറിയന്‍ റെസ്പോണ്‍സ് പ്ളാന്‍ (എസ്.എച്ച്.എ.ആര്‍.പി) അല്ളെങ്കില്‍ പ്ളാന്‍ ഫോര്‍ ഇന്‍േറണലി ഡിസ്പ്ളേസ് (ഐ.ഡി.പി) ആണ് ഒന്ന്.
രാജ്യത്തിനകത്ത് പ്രയാസമനുഭവിക്കുന്ന ഏകദേശം 33 ലക്ഷം പേരെ സഹായിക്കാനുള്ള ഇതില്‍ ആവശ്യമായത് 290 കോടി ഡോളറാണ്. സിറിയ റീജനല്‍ റെസ്പോണ്‍സ് പ്ളാന്‍ (ആര്‍.ആര്‍.പി) അല്ളെങ്കില്‍ റീജനല്‍ റെഫ്യൂജി ആന്‍ഡ് റീസയലന്‍സ് പ്ളാന്‍ (ത്രീ ആര്‍.പി) ആണ് രണ്ടാമത്തേത്. ജോര്‍ഡന്‍, ഇറാഖ്, ലബനാന്‍, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് പലായനം ചെയ്ത സിറിയന്‍ അഭയാര്‍ഥികളായ ഏകദേശം 65 ലക്ഷം പേരെ സഹായിക്കാനുള്ള ഈ പദ്ധതിയിലേക്ക് ആവശ്യം 550 കോടി ഡോളറാണ്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്ര നേതാക്കള്‍ നല്‍കുന്ന വാഗ്ദാനം വഴി ഇത്രയും തുക സമാഹരിക്കാനാവുമെന്നാണ് യു.എന്നിന്‍െറ പ്രതീക്ഷ.
കുവൈത്ത് തന്നെ ആതിഥ്യം വഹിച്ച ആദ്യ രണ്ട് ഉച്ചകോടികളിലുമായി 390 കോടി ഡോളറാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. 2013 ജനുവരി 30ന് നടന്ന ആദ്യ ഉച്ചകോടിയില്‍ 150 കോടി ഡോളറും 2014 ജനുവരി 15ന് രണ്ടാം ഉച്ചകോടിയില്‍ 240 കോടി ഡോളറും. ഇതില്‍ 80 കോടി ഡോളര്‍ കുവൈത്തിന്‍െറ വകയായിരുന്നു.
പ്രഥമ ഉച്ചകോടിയില്‍ 30 കോടി ഡോളറും രണ്ടാമത്തേതില്‍ 50 കോടി ഡോളറുമാണ് കുവൈത്ത് വാഗ്ദാനം ചെയ്തിരുന്നത്. മറ്റു പല രാജ്യങ്ങളും വാഗ്ദാനം ചെയ്ത തുകയില്‍ മുഴുവന്‍ നല്‍കിയില്ളെങ്കിലും കുവൈത്ത് വിവിധ ഘട്ടങ്ങളിലായി മുഴുവന്‍ തുകയും യു.എന്നിന് കൈമാറിയിരുന്നു.
 

പ്രവാസികളുടെ സാമൂഹിക സുരക്ഷ: വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്ന് എം.ബി രാജേഷ് എം.പി

Posted: 28 Mar 2015 09:06 PM PDT

Image: 

മനാമ: പ്രവാസികള്‍ തിരിച്ച് നാട്ടിലത്തെുമ്പോള്‍ അവരുടെ സാമൂഹിക സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ക്ക് പരിഗണന ലഭിക്കുന്ന സംവിധാനമുണ്ടാകേണ്ടതുണ്ടെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റും പാലക്കാട് എം.പിയുമായ എം.ബി രാജേഷ്  പറഞ്ഞു. ഈ വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു രാജേഷ്. ബഹ്റൈന്‍ സന്ദര്‍ശനം പ്രവാസികളുടെ ജീവിതത്തെ അടുത്തറിയാനുള്ള അവസരമായെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനിലേക്കുള്ള ആദ്യ യാത്രയാണിത്. ലേബര്‍ ക്യാമ്പ്, സെന്‍ട്രല്‍ മാര്‍ക്കറ്റ്, ഇന്ത്യന്‍ സ്കൂള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. മറ്റുള്ള സ്ഥലങ്ങളില്‍ എന്ന പോലെ ഇവിടെയും ഭൂരിപക്ഷം പ്രവാസികളും സാധാരണക്കാരാണ്. അവരുടെ പ്രശ്നങ്ങള്‍ അടുത്തറിയാനായി. ഇന്ത്യന്‍ സ്കൂളില്‍ നിന്ന് നിവേദനം ലഭിച്ചിട്ടുണ്ട്. അവര്‍ ഉന്നയിച്ച വിഷയങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരും.
പ്രവാസിക്ഷേമനിധി രൂപവത്കരിച്ച കേരളം കാണിച്ച മാതൃക കേന്ദ്രം സ്വീകരിക്കണം. ഇക്കാര്യത്തില്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറാണ് തീരുമാനമെടുത്തത്. പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇടതുപക്ഷവും സി.പി.എമ്മും എന്നും സജീവമായി ഇടപെട്ടിട്ടുണ്ട്. നിതാഖാത് വിഷയം അഖിലേന്ത്യാ തലത്തില്‍ വലിയ ചര്‍ച്ചയാക്കിയത് സി.പി.എം ആണ്.
വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന അപകടങ്ങള്‍ക്കെതിരെ നിരന്തര പോരാട്ടമാണ് ഇടതുപക്ഷം നടത്തുന്നത്. ഇതില്‍ പലകാര്യങ്ങളും മാധ്യമങ്ങള്‍ കാണാതെപോവുകയാണ്. സെന്‍സേഷനല്‍ വിഷയങ്ങളില്‍ ശ്രദ്ധയൂന്നുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. വിവേകാനന്ദന്‍ ഉള്‍പ്പെടെയുള്ളവരെ സ്വന്തമാക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന് തടയിടാന്‍ സാധിച്ചിട്ടുണ്ട്. വര്‍ഗീയതക്കെതിരെ പ്രത്യയശാസ്ത്ര-സാംസ്കാരിക-രാഷ്ട്രീയ തലങ്ങളിലാണ് പോരാട്ടം നടത്തുന്നത്. ഇതിന്‍െറ ഭാഗമായി ഹാര്‍മണി ഫെസ്റ്റിവല്‍ രാജ്യമാകെ നടത്തി. മാട്ടിറച്ചി നിരോധം ഒരു രാഷ്ട്രീയ പ്രശ്നമായി തിരിച്ചറിയുകയും അതിനെതിരെ ‘ബീഫ് ഫെസ്റ്റ്’ തന്നെ നടത്തുകയും ചെയ്തു. ഒരു പ്രത്യേക വസ്തു കഴിക്കരുത് എന്ന് നിര്‍ബന്ധമായി പറയുന്നത് ഫാഷിസമാണ്. വിശ്വാസപരമായിപ്പോലും സാധുതയില്ലാത്ത മാട്ടിറച്ചി വര്‍ജ്ജനം പോലുള്ള കാര്യങ്ങള്‍ രാഷ്ട്രീയ ആയുധമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഗോവയില്‍ ഇത് നടപ്പാക്കുന്നില്ല എന്നാണ് ബി.ജെ.പി തന്നെ പറയുന്നത്. ഈ കാപട്യം തിരിച്ചറിയപ്പെടണം. ഇടതുപക്ഷത്തിന്‍െറ ഇടപെടലുകളെ ന്യൂനപക്ഷപ്രീണനമായി വ്യാഖ്യാനിച്ച് വീണ്ടും രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. യഥാര്‍ഥത്തില്‍ ബീഫ് വിഷയത്തില്‍ ഇടതുപക്ഷം നടത്തുന്നത് പ്രീണനമാണെങ്കില്‍ അത് ഭൂരിപക്ഷ പ്രീണനമാണ്. കാരണം, ഇന്ത്യയിലെ ദലിതര്‍ ഉള്‍പ്പെടെ വരുന്ന ഹിന്ദുസമുദായത്തിനകത്ത് തന്നെയുള്ള ഭൂരിപക്ഷം പേരുടെയും ഭക്ഷണമാണ് ബീഫ്. തികഞ്ഞ മതനിരപേക്ഷ നിലപാടാണ് ഡി.വൈ.എഫ്.ഐയും ഇടതുപക്ഷവും എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. അത് യുക്തിവാദനിലപാടില്‍ നിന്നും വിഭിന്നമാണ്. വിശ്വാസികള്‍ക്ക് അവരുടെ വ്യക്തിജീവിതത്തില്‍ സ്വന്തം വിശ്വാസം അനുഷ്ഠിക്കാം. അതിനെ രാഷ്ട്രീയത്തില്‍ കൂട്ടിക്കലര്‍ത്തരുത് എന്നതാണ് ഞങ്ങളുടെ നിലപാട്.
വര്‍ഗീയ വിരുദ്ധ മുന്നേറ്റത്തില്‍ കൂടുതല്‍ കൂട്ടായ്മകള്‍ രൂപപ്പെടുത്തും. യോജിക്കാന്‍ താല്‍പര്യമുള്ള എല്ലാ മതനിരപേക്ഷ ഗ്രൂപ്പുകളുമായും ഐക്യപ്പെടും.
ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തരിലും നേതൃത്വത്തിലും ഏതെങ്കിലും തരത്തിലുള്ള ജീര്‍ണതകള്‍ പ്രകടമാണെങ്കില്‍ അത് അവര്‍ ജീവിക്കുന്ന പൊതുസമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന ആശയങ്ങളുടെ സ്വാധീനമായി കാണണം. അത് സംഘടനയുടെ ജീര്‍ണതയല്ല. ഇത്തരം പ്രവണതകള്‍ വളരെ കുറഞ്ഞവരാണ് സംഘടനയിലുള്ളത്. എങ്കിലും അതിനെതിരായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
കേരളത്തിനെതിരായി മാറുന്ന എല്ലാ തീരുമാനങ്ങളിലും ഉത്തരേന്ത്യന്‍ ലോബി കളിക്കുന്നു എന്ന് സാമാന്യവല്‍ക്കരിച്ച് പറയുന്നതില്‍ കാര്യമില്ല. ഒട്ടുമിക്ക കേന്ദ്രാവിഷ്കൃത പദ്ധതികളും നടപ്പിലാക്കുന്നത് ഒരു ഉത്തരേന്ത്യന്‍ പരിപ്രേക്ഷ്യത്തിലാണ് എന്നതാണ് പ്രശ്നം. വിമാനത്താവള ഹബ്ബ് വിഷയത്തില്‍ കൊച്ചിയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെടുന്ന നിവേദനം തയാറാക്കുന്നുണ്ട്. ഇതിനായി ശ്രമങ്ങള്‍ തുടരും.
പല വിഷയങ്ങളിലും നിരവധി സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ട്. സമരരൂപങ്ങളില്‍ വൈവിധ്യവുമുണ്ടായിട്ടുണ്ട്. അതുകൊണ്ട്, സമരങ്ങള്‍ക്ക് ആളെ കിട്ടുന്നില്ല എന്ന പരാതിയില്‍ കാര്യമില്ല. വിവിധ ഗ്രൂപ്പുകള്‍ ഒറ്റക്കും കൂട്ടായും വിവിധ ഇടങ്ങളില്‍ സമരം നടത്തുന്നുണ്ട്. സമരങ്ങള്‍ നടത്തേണ്ടത് ഡി.വൈ.എഫ്.ഐ മാത്രമാണ് എന്ന് കരുതുന്നില്ല. സമരമേഖലയില്‍ ഐക്യപ്പെടാവുന്ന പ്രശ്നങ്ങളില്‍ ഐക്യപ്പെടുകയും നേതൃത്വം നല്‍കുകയും ചെയ്യും. ആഗോളവത്കരണ വിരുദ്ധ മുന്നേറ്റങ്ങളിലും  ഐക്യനിരകെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നത്.
ഇടതുപക്ഷം പ്രവാസികളുടെ വിഷയത്തില്‍ ഇടപെടുന്നത് അവരുടെ വോട്ട് മുന്നില്‍ കണ്ടല്ല. അതുകൊണ്ട്, പ്രവാസിവോട്ട് വരുന്ന സാഹചര്യത്തില്‍ പ്രത്യേകമായി ഒന്നും ചെയ്യില്ല. നേരത്തെ സ്വീകരിച്ചു വരുന്ന നയങ്ങള്‍ തുടരും. ഇടതുപക്ഷത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയല്ലാതെയുള്ള ഒരു വിമര്‍ശനത്തോടും വിയോജിപ്പില്ല. വിമര്‍ശനത്തിന്‍െറ ആത്യന്തിക ലക്ഷം ഇടതുപക്ഷത്തിന്‍െറ ഉന്‍മൂലനം ആകുമ്പോള്‍ മാത്രമേ പ്രതിരോധത്തിലാകേണ്ടതുള്ളൂ. വിശാല ഇടതുഗ്രൂപ്പുകളെയും വ്യക്തികളെയും ഉള്‍ക്കൊള്ളാനുള്ള കരുത്ത് ഇടതുപക്ഷം നേടിയിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.
മറ്റൊരു ചോദ്യത്തോട് പ്രതികരിക്കവെ, ഡി.വൈ.എഫ്.ഐ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ തിട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയല്ളെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹ്റൈന്‍ ‘പ്രതിഭ’ ഭാരവാഹികളായ സി.വി.നാരായണന്‍, എന്‍.കെ.വീരമണി, പി.ശ്രീജിത്ത്, എം.മഹേഷ്, വിപിന്‍, സുബൈര്‍ കണ്ണൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
 

ആര്‍ട് ഓഫ് ലിവിങ്ങിന് ഐ.എസ് ഭീഷണി

Posted: 28 Mar 2015 09:00 PM PDT

Image: 

ക്വാലാലംപൂര്‍: ശ്രീ ശ്രീ രവിശങ്കറിന്‍െറ ആര്‍ട് ഓഫ് ലിവിങ് മലേഷ്യന്‍ ഘടകത്തിന് തീവ്രവാദ സംഘടനയായ ഐ.എസിന്‍െറ ഭീഷണി. പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍  ശ്രീ ശ്രീ പദ്ധതിയിട്ട പര്യടന പരിപാടിയുമായി മുന്നോട്ടുപോയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭീഷണിക്കത്ത് മലേഷ്യയില്‍ താമസിക്കാന്‍ ബുക്കു ചെയ്ത ഹോട്ടല്‍ മാനേജര്‍ക്കും സംഘടനാ പ്രതിനിധിക്കുമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം കത്ത് കിട്ടിയ ഉടന്‍ അധികൃതരെ വിവരം അറിയിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്ത്യന്‍ എംബസിയിലും വിവരം നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്.
ആര്‍ട് ഓഫ് ലിവിങ്ങിനു കീഴില്‍ മലേഷ്യയില്‍ യോഗ പരിപാടികള്‍ നടന്നുവരുന്നുണ്ട്.
 

ബദല്‍മോഹങ്ങള്‍ക്ക് തിരിച്ചടി; കെജ്രിവാളിന് വില്ലന്‍പരിവേഷം

Posted: 28 Mar 2015 07:38 PM PDT

Image: 
Subtitle: 
ആപ് ഡല്‍ഹിക്ക് പുറത്ത് സ്വാധീനം നേടാനുള്ള സാധ്യത മങ്ങി

ന്യൂഡല്‍ഹി: കരുത്തരായ പരമ്പരാഗത ദേശീയ പാര്‍ട്ടികളെ ഡല്‍ഹിയില്‍ ഓട്ടോറിക്ഷയില്‍ കയറ്റാവുന്ന പ്രതിപക്ഷമാക്കി മാറ്റിയ ആം ആദ്മി പാര്‍ട്ടിയിലെ പൊട്ടിത്തെറി ബദല്‍ രാഷ്ട്രീയപ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരമേല്‍പിച്ചു. അധികാരത്തിലേറി ഒന്നരമാസംകൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ ജനകീയപ്രതിച്ഛായ വില്ലന്‍ വേഷമായി രൂപാന്തരപ്പെട്ടു. ദേശീയരാഷ്ട്രീയത്തില്‍ കിട്ടിയ വലിയൊരു അവസരം ആം ആദ്മി പാര്‍ട്ടിക്ക് കൈവിട്ടുപോവുകയാണ്.

ചുറുചുറുക്കും സംശുദ്ധിയുമുള്ള ചെറുപ്പക്കാരുടെ ജനകീയഭരണം കൊതിച്ച ഡല്‍ഹിയിലെ വോട്ടര്‍മാരെ ആം ആദ്മി പാര്‍ട്ടി കടുത്ത നിരാശയിലേക്കാണ് തള്ളിയത്. ഡല്‍ഹിക്കു പുറത്തേക്കും പാര്‍ട്ടിയെ വളര്‍ത്തുന്നതിന് ധാര്‍മിക-ബൗദ്ധിക പിന്‍ബലം നല്‍കാന്‍ കഴിവുള്ള രണ്ടു സ്ഥാപകനേതാക്കളാണ് പുറത്തായത്. എളിമ, ആത്മാര്‍ഥത, സൗഹൃദം, ജനകീയത, സുതാര്യത-ഇതെല്ലാമാണ് ഡല്‍ഹിയില്‍ കെജ്രിവാളിനെ രണ്ടാമൂഴത്തിലേക്ക് വഴിനടത്തിയത്. എന്നാല്‍, ഏകാധിപത്യത്തിന്‍െറ വില്ലന്‍വേഷമായി മാറിയ നേതാവില്‍നിന്നോ, ആം ആദ്മി പാര്‍ട്ടിയില്‍നിന്നോ പുതിയ ജനകീയവിപ്ളവങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്ന ചിന്താഗതിയാണ് ഇന്ന് ഡല്‍ഹി നിവാസികളെ ഭരിക്കുന്നത്.

തെരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. കെജ്രിവാളിന്‍െറ പാര്‍ട്ടിക്ക് താത്ത്വിക അടിത്തറയും വിശ്വാസ്യതയും നല്‍കുന്നതില്‍ വലിയ പങ്കുവഹിച്ച രണ്ടു നേതാക്കളാണ് പടിയിറങ്ങിയത്. ഇതോടെ, ആം ആദ്മി പാര്‍ട്ടി തികച്ചും ഒരാള്‍ക്കൂട്ടവും കെജ്രിവാള്‍ അതിന്‍െറ നേതാവുമായി മാറി. ജനം ഏല്‍പിച്ചുകൊടുത്ത വലിയ ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കാന്‍ വിഷമിക്കുന്ന ആം ആദ്മി പാര്‍ട്ടി, മറ്റു പരമ്പരാഗത പാര്‍ട്ടികളിലൊന്നായി പരിണമിക്കുമെന്നാണ് പൊതുവിലയിരുത്തല്‍. പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികളുടെ ദുഷിപ്പുകള്‍ കണ്ടുമടുത്തവരെ ബദലുകളെയും അവിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ആപ്പില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്നത്. ചതിക്കപ്പെട്ട വികാരമാണ് പാര്‍ട്ടി ഇപ്പോള്‍ ഡല്‍ഹിക്കാര്‍ക്കും ഡല്‍ഹിയില്‍നിന്ന് ആവേശംകൊണ്ടവര്‍ക്കും നല്‍കുന്നത്. ‘പരീക്ഷണശാലക്ക് തീപിടിച്ചു’വെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചതെങ്കില്‍, അവസരം കളഞ്ഞുകുളിക്കരുതെന്നാണ് ആപ്പിന് ബി.ജെ.പി ഉപദേശം. ഡല്‍ഹിയില്‍ പിന്തുണ നല്‍കുകയും കേരളത്തിലെ ആം ആദ്മി പാര്‍ട്ടി തങ്ങളാണെന്ന് പറയുകയും ചെയ്ത സി.പി.എം മൗനത്തിലുമാണ്.

ജനതാപരിവാര്‍: ചര്‍ച്ചകള്‍ വീണ്ടും സജീവം

Posted: 28 Mar 2015 07:35 PM PDT

Image: 
Subtitle: 
ലയനം ഉടനെന്ന് നിതീഷ് കുമാര്‍, നിതീഷിനെ കൂടെ നിര്‍ത്തി ലയനം തകര്‍ക്കാന്‍ ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: പഴയ ജനതാദളിന്‍െറ ഭാഗമായിരുന്ന പാര്‍ട്ടികളുടെ ലയനം സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമായി. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ തുടങ്ങിവെച്ച ലയന ചര്‍ച്ച പക്ഷേ, കാര്യമായി മുന്നേറിയില്ല. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലത്തെിയതോടെയാണ് മുടങ്ങിക്കിടന്ന ജനതാപരിവാര്‍ ചര്‍ച്ചകള്‍ക്ക് ജീവന്‍വെച്ചത്. മുലായംസിങ്, ലാലുപ്രസാദ് യാദവ്, ഓം പ്രകാശ് ചൗതാല എന്നിവരുമായി നിതീഷ് കൂടിക്കാഴ്ച നടത്തി. ജനതാപരിവാര്‍ ലയനത്തിന് ഇനി അധികം സമയമെടുക്കില്ളെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.
ആര്‍.എസ്.എസ് നേതൃത്വം ബി.ജെ.പിക്ക് നല്‍കിയതായി പറയപ്പെടുന്ന ഉപദേശത്തിന്‍െറ പശ്ചാത്തലത്തില്‍കൂടിയാണ് ജനതാപരിവാര്‍ ലയനം ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറണമെങ്കില്‍ നിതീഷ് കുമാറുമായുള്ള പിണക്കം അവസാനിപ്പിച്ച് ജെ.ഡി.യു സഖ്യം പുന$സ്ഥാപിക്കണമെന്നാണ് ആര്‍.എസ്.എസ് ബി.ജെ.പി നേതൃത്വത്തിന് മുന്നില്‍വെച്ച നിര്‍ദേശം. നരേന്ദ്ര മോദിയുമായി ഉടക്കി ജെ.ഡി.യു വിട്ട നിതീഷ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലത്തെി മോദിയെ കണ്ടിരുന്നു. ബിഹാറിന്‍െറ വികസനകാര്യത്തിനായുള്ള ഒൗദ്യോഗിക സന്ദര്‍ശനം ആയിരുന്നുവെങ്കിലും കൂടിക്കാഴ്ച ഇരുവര്‍ക്കുമിടയില്‍ മഞ്ഞുരുക്കത്തിന് തുടക്കം കുറിച്ചതായാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ജെ.ഡി.യു സഖ്യം പുന$സ്ഥാപിക്കാനുള്ള ആര്‍.എസ്.എസ് ഉപദേശം എന്നതും ശ്രദ്ധേയമാണ്. നിതീഷ് ബി.ജെ.പി സഖ്യത്തിലേക്ക് തിരിച്ചുപോയാല്‍ ജനതാപരിവാര്‍ ലയന ചര്‍ച്ചകള്‍ പാളം തെറ്റും. ലയനം ഉടന്‍ നടക്കുമെന്ന് വ്യക്തമാക്കിയ നിതീഷ്, തിരിച്ചുപോക്കില്ളെന്ന സൂചനയാണ് നല്‍കുന്നത്. എന്നാല്‍, നിതീഷും പാര്‍ട്ടിയും ഇനി ബി.ജെ.പിക്കൊപ്പം ഇല്ളെന്ന് ഉറപ്പിച്ചുപറയുന്നുമില്ല. നിതീഷിനെ തിരിച്ചുപിടിക്കാനുള്ള ആര്‍.എസ്.എസ് ഉപദേശം ബി.ജെ.പിക്കെതിരെ ഉയരാവുന്ന മതേതര പാര്‍ട്ടികളുടെ ഐക്യനിര ദുര്‍ബലപ്പെടുത്താന്‍ കൂടിയാണ്.
17 വര്‍ഷം നീണ്ട ബി.ജെ.പി സഖ്യം അവസാനിപ്പിച്ചതിന് പിന്നാലെ  ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് നിതീഷ് കുമാറും ശരദ് യാദവുമാണ് ജനതാപരിവാര്‍ ഏകീകരണമെന്ന ആശയം മുന്നോട്ടുവെച്ചത്.  മുലായമിന്‍െറ സമാജ്വാദി പാര്‍ട്ടി, ലാലുവിന്‍െറ രാഷ്ട്രീയ ജനതാദള്‍, നിതീഷ്കുമാറിന്‍െറ ജനതാദള്‍ യുനൈറ്റഡ്, ദേവഗൗഡയുടെ ജനതാദള്‍ സെക്കുലര്‍, ചൗതാലയുടെ ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ എന്നിവ ഒറ്റപ്പാര്‍ട്ടിയായി മാറുന്നതിനെക്കുറിച്ചാണ് ചര്‍ച്ച.

ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ് കുരിശ്^ കെ.എം മാണി

Posted: 28 Mar 2015 07:32 PM PDT

Image: 

കോട്ടയം: ജീവിതത്തില്‍ സന്തോഷമാക്കി മാറ്റാന്‍ പ്രാര്‍ത്ഥനക്ക് കഴിയുമെന്ന് കെ.എം മാണി.  കുരിശില്ലാതെ യേശുവില്ല. എല്ലാവരുടെയും ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ് കുരിശ്. പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ നടന്ന ഓശാന പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ സന്തോഷവും ദുഃഖവും ഉണ്ടാകും. നിരാശയില്ലാതെ ജീവിച്ചാല്‍ ദുഃഖം മാറി സന്തോഷം വരുമെന്നും അദ്ദേഹം പറഞ്ഞു.

അതിജീവനത്തിന്‍െറ ‘ആദിവാസി കട’

Posted: 28 Mar 2015 07:27 PM PDT

Image: 

കല്‍പറ്റ: ജീവിതത്തില്‍ ദുരിതങ്ങള്‍മാത്രം കൂട്ടായ ആദിവാസി ദമ്പതികള്‍ നടത്തുന്ന പോരാട്ടമാണിത്. അതിനെ മുറുക്കാന്‍കച്ചവടമെന്ന് വിളിച്ച് ചെറുതാക്കരുത്. കല്‍പറ്റ നഗരത്തിലാണ് അതിജീവനത്തിന്‍െറ ഈ ആദിവാസി കടയുള്ളത്. റാട്ടക്കൊല്ലി വിനായക പണിയ കോളനിയിലെ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ കൂരയില്‍നിന്നാണ് വെള്ളിയും കണക്കിയും ആ തീരുമാനമെടുത്തത്. നൊന്തുപെറ്റ മകന്‍ തിരിഞ്ഞുനോക്കാതെ സ്വന്തം സുഖം തേടി പോയി. മകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചു. അന്നത്തെ അന്നത്തിന് അന്യരുടെ മുന്നില്‍ കൈനീട്ടാന്‍ ഇതുതന്നെ മതിയായ കാരണമാണ്. ഇല്ലായ്മകളെ പാട്ടിന് വിട്ട് കല്‍പറ്റ നഗരത്തിലേക്ക് രണ്ടുവര്‍ഷം മുമ്പവര്‍ വേച്ചുവേച്ചു നടന്നു. പരസ്പരം താങ്ങായി. കൈയിലുള്ള ചില്ലറ നോട്ടുകള്‍കൊണ്ട് മൊത്ത കച്ചവടക്കാരില്‍നിന്ന് വെറ്റിലയും പുകയിലയും വാങ്ങി. അടുത്തുകണ്ട കടത്തിണ്ണയില്‍ അങ്ങനെയാണ് ജീവിക്കാനുള്ള ആ പോരാട്ടം തുടങ്ങുന്നത്.
 75കാരനായ വെള്ളിക്ക് നടക്കാന്‍ ഊന്നുവടി വേണം. കണ്ണുകള്‍ക്ക് കാഴ്ച നന്നേ കുറവ്. ഭാര്യ കണക്കിയുടെ കരങ്ങളാണ് ശക്തി. അതിരാവിലെ വടിയും കുത്തി കാലൊടിഞ്ഞ കുടയുടെ തണലില്‍ ദമ്പതികള്‍ കൂരയില്‍നിന്നിറങ്ങൂം. പത്തുമണിയോടെ നഗരത്തിലത്തെും. പിണങ്ങോട് ജങ്ഷനിലെ കടത്തിണ്ണയില്‍ ഇവര്‍ക്ക് എപ്പോഴും വ്യാപാരികള്‍ ഒരിടം മാറ്റിവെച്ചിട്ടുണ്ടാവും. കൈയിലുള്ള മരപ്പെട്ടി കമിഴ്ത്തിവെച്ച് അതില്‍ നല്ല ഇളം വെറ്റിലയും അടക്കയും പുകയിലയും നിരത്തി വെക്കും. അഞ്ചു രൂപക്കും പത്തു രൂപക്കുമൊക്കെയാണ് വെറ്റില വില്‍പന. വൈകുന്നേരം മൂന്നുമണിയാകുമ്പോഴേക്ക് കച്ചവടം നിര്‍ത്തും. ദിവസം കഷ്ടിച്ച് നൂറു രൂപയാണ് വരുമാനം. രണ്ടുപേര്‍ക്കായി കൂരയിലെ അടുപ്പുപുകയാന്‍ അതുതന്നെ ധാരാളമെന്ന കണക്കിയുടെ വാക്കുകളില്‍ സംതൃപ്തിയേറെ.
വാര്‍ധക്യത്തിന്‍െറ കഷ്ടത ഇടക്കിടെ വെള്ളിയെ തളര്‍ത്തും. അപ്പോള്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കണക്കി പ്രിയതമനെ കൊണ്ടുപോകും. പിന്നെ ദിവസങ്ങള്‍ കട അവധിയാണ്. വറുതിയുടെ നാളുകള്‍ അവിടെ തുടങ്ങും. ഒരുകാലത്ത് ഏക്കറു കണക്കിന് ഭൂമിയുണ്ടായിരുന്ന സംസ്ഥാനത്തെ ആദിവാസികള്‍ സ്വന്തം മണ്ണില്‍നിന്ന് ആട്ടിയകറ്റപ്പെട്ടു. കയറിക്കിടക്കാന്‍ തുണ്ടു ഭൂമി പോലുമില്ലാത്ത ഇവര്‍ നടത്തുന്ന ഏക കച്ചവടം ഇതാകാം. അതിജീവനത്തിന്‍െറ ഈ കടക്ക് പക്ഷേ, കണ്ണീരിന്‍െറ ഉപ്പുരസമാണ് ഏറെ.

യമന്‍െറ ഭാവി

Posted: 28 Mar 2015 07:06 PM PDT

Image: 

യമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള ദശരാഷ്ട്ര സഖ്യത്തിന്‍െറ വ്യോമാക്രമണം പ്രതിയോഗികളായ ഹൂതികളെ മാത്രമല്ല ഞെട്ടിച്ചത്. ലോകംതന്നെ ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. സദ്ദാമിന്‍െറ കുവൈത്ത് അധിനിവേശത്തിനുശേഷം അറബ് ലോകത്തിന് പുറത്തുനിന്നുകൂടി പിന്തുണയുള്ള ഇത്ര വിപുലമായ ഒരു സൈനികസഖ്യം നിലവില്‍വരുന്നത് ഇതാദ്യമായിരിക്കും. അറബ് ലോകത്തിന് പുറത്തുനിന്ന് തുര്‍ക്കിയും പാകിസ്താനും സഖ്യസേനയുടെ നടപടിക്ക് അകമഴിഞ്ഞ പിന്തുണ നല്‍കി. യമനിലെ സംഭവവികാസങ്ങള്‍ ഉടനടി ഗള്‍ഫ് മേഖലയെയാണ് ബാധിക്കുകയെങ്കിലും ഗള്‍ഫിന് പുറത്തുള്ള ഈജിപ്ത്, മൊറോകോ, ജോര്‍ഡന്‍ എന്നീ രാജ്യങ്ങളും സഖ്യത്തിന്‍െറ ഭാഗമായി. സൈനികമായിട്ടല്ളെങ്കിലും ബ്രിട്ടനും ഫ്രാന്‍സും യു.എസും നടപടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേവല അറബ് പ്രശ്നത്തിലും കവിഞ്ഞ ഒരു മാനം യമന്‍ പ്രശ്നത്തിനുണ്ടെന്നാണ് സഖ്യത്തിന്‍െറ ഈ വിപുല സ്വഭാവം വിളിച്ചോതുന്നത്. സൗദി നേതൃത്വത്തില്‍ നടന്ന സൈനിക ഇടപെടലിനെ അപലപിച്ച രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കിയാല്‍ ആ മാനം എന്താണെന്ന് മനസ്സിലാകും. ഹൂതികളെ പിന്തുണക്കുന്ന ഇറാനും സിറിയയുമാണ് ആക്രമണത്തെ അപലപിച്ച രാഷ്ട്രങ്ങള്‍. യുദ്ധമുഖം സുന്നി ലോകവും ശിയാ ലോകവുമായി വേര്‍തിരിയുന്ന ചിത്രം ഇവിടെ ശ്രദ്ധേയമാവുകയാണ്. ഗള്‍ഫ് രാജ്യമായിട്ടും ഒമാന്‍ സഖ്യത്തിനുപുറത്ത് നില്‍ക്കുന്നതും ഈ വിഭാഗീയതയെ തന്നെയാണ് മുഴപ്പിച്ചുകാട്ടുന്നത്. ശിയാ രാജ്യമല്ളെങ്കിലും ഒമാന്‍ സുന്നി രാജ്യമല്ല. ഖവാരിജ് വിഭാഗത്തില്‍പെട്ട ഇബാദികളാണ് അവിടെ ഭരിക്കുന്നത്. രാഷ്ട്രീയ ഘടകങ്ങള്‍ക്ക് സംഭവത്തില്‍ പ്രാധാന്യമില്ല എന്ന് ഇതിനര്‍ഥമില്ല. അത് നിക്ഷിപ്ത താല്‍പര്യങ്ങളുടെ രാഷ്ട്രീയമാണ്. അടിസ്ഥാനപരമായി രാജ്യത്തിന്‍െറയോ ജനങ്ങളുടെയോ ഉത്തമ താല്‍പര്യമല്ല. അതുകൊണ്ടാണ് ഈ രാജ്യങ്ങള്‍ക്ക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ എന്ന  ഒരു പൊതുവേദി ഉണ്ടായിട്ടും അതിലൂടെ സമാധാനപരമായി ഒരു പ്രശ്നവും പരിഹരിക്കാന്‍ സാധിക്കാത്തത്.

ഇപ്പോഴത്തെ പ്രശ്നംതന്നെ നോക്കുക. ഇറാനിലെ ഇസ്നാ അശ്രിയ്യ ശിയാക്കളില്‍നിന്ന് ഭിന്നരാണ് യമനിലെ ഹൂതികള്‍. സുന്നികളുമായി വിശ്വാസപരമായി ഏറ്റവും അടുപ്പംപുലര്‍ത്തുന്ന സൈദി വിഭാഗത്തില്‍പെട്ട ശിയാക്കളാണ് ഹൂതികള്‍. സലഫികള്‍ക്കുപോലും സമ്മതനാണ് ഇവരുടെ കഴിഞ്ഞകാല പണ്ഡിതനായ ഇമാം ശൗകാനി. ഒരു സഹസ്രാബ്ദത്തിലേറെ യമന്‍ ഭരിച്ചിരുന്ന സൈദി ഇമാമി ഭരണകൂടം 1962ല്‍ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് നാസിറിന്‍െറ പിന്തുണയോടെ ജനകീയ വിപ്ളവത്തില്‍ താഴെ ഇറക്കപ്പെടുമ്പോള്‍ സൗദി അറേബ്യ സൈദി ഇമാമുകളോടൊപ്പമായിരുന്നു. അന്ന് സൗദിയുടെ എതിര്‍പക്ഷത്തുനിന്ന ഈജിപ്ത് ഇന്ന് സൗദിക്കൊപ്പമാണ് എന്നത് മറ്റൊരു വിരോധാഭാസമായി തോന്നാം. അബ്ദുല്ല രാജാവിന്‍െറ ഭരണകാലത്ത് സൗദിതന്നെ ഹൂതികളുമായി രഹസ്യബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ അധികാരസ്ഥാനത്തുനിന്ന് പുറന്തള്ളപ്പെട്ട ബന്ദര്‍ രാജകുമാരന്‍ മറ്റൊരു ഗള്‍ഫ് രാജ്യത്തിന്‍െറ സഹകരണത്തോടെ മുതിര്‍ന്ന ഒരു ഹൂതി നേതാവിനെ ലണ്ടന്‍ വഴി റിയാദിലത്തെിച്ചതായി മിഡ്ല്‍ ഈസ്റ്റ് ഐ കോളമിസ്റ്റ് ഡേവിഡ് ഹേര്‍സ്റ്റ് വെളിപ്പെടുത്തുന്നു. യമനില്‍ ബ്രദര്‍ഹുഡ് ചായ്വുള്ള ഇസ്ലാഹ് പാര്‍ട്ടിയെ അധികാരത്തില്‍നിന്ന് തഴയുകയായിരുന്നു ലക്ഷ്യം. റോമില്‍ ഇറാനികളുമായി കൂടിക്കാഴ്ച നടത്താന്‍ അബ്ദുല്ല അലി സാലിഹിന്‍െറ മകന്‍ അഹ്മദിന് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതും ഇതേ ശക്തികള്‍ തന്നെയായിരുന്നു. യു.എസിന്‍െറ നിരീക്ഷണത്തില്‍പെട്ട ഈ വിവരം അവര്‍ യമന്‍ പ്രസിഡന്‍റ് ഹാദി മന്‍സൂറിന് കൈമാറി. സൗദിയുടെതന്നെ ദീര്‍ഘകാല താല്‍പര്യത്തിന് വിരുദ്ധമായ നീക്കങ്ങളായിരുന്നു ഇത്. തന്‍െറ മുന്‍ഗാമിയുടെ വിദേശനയത്തിന്‍െറ പരാജയങ്ങള്‍ മനസ്സിലാക്കിയ സല്‍മാന്‍ രാജാവ്, അബ്ദുല്ല രാജാവിന്‍െറ ഏറ്റവും അടുത്ത ഉപദേശകന്മാരെയൊക്കെ അധികാരസ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കിയ ശേഷമാണ് ഹൂതികള്‍ക്കെതിരെയുള്ള കടുത്ത നടപടിയിലേക്ക് നീങ്ങിയത്. യമനില്‍ ഹൂതികള്‍ കരുത്തുനേടിയത് സ്വന്തംനിലക്കോ ഇറാന്‍െറ മാത്രം പിന്തുണകൊണ്ടോ അല്ല എന്നതും ശ്രദ്ധേയമത്രെ. മുന്‍ പ്രസിഡന്‍റ് അബ്ദുല്ല അലി സാലിഹാണ് ഇപ്പോള്‍ അവര്‍ക്ക് പിന്നിലുള്ളത്. യു.എ.ഇയില്‍ അംബാസഡറായിരുന്ന അദ്ദേഹത്തിന്‍െറ മകന്‍ അഹ്മദിന്‍െറ കീഴിലുള്ള റിപ്പബ്ളിക്കന്‍ ഗാര്‍ഡ്സിന്‍െറ പിന്തുണയോടെയാണ് ഹൂതികള്‍ യമന്‍ നഗരങ്ങളൊക്കെ ഒന്നിനു പിറകെ ഒന്നായി കീഴടക്കിയത്. യമന്‍സേനയുടെ 70 ശതമാനവും ഹൂതികള്‍ക്കൊപ്പമാണെന്നാണ് റിപ്പോര്‍ട്ട്. ഏദനെ സമീപിക്കരുതെന്ന് റിപ്പബ്ളിക്കന്‍ ഗാര്‍ഡ്സിന്‍െറ തലവന്‍ അഹ്മദിനെ സല്‍മാന്‍ രാജാവിന്‍െറ മകന്‍ താക്കീത് ചെയ്തിരുന്നു. പക്ഷേ, റിപ്പബ്ളിക്കന്‍ ഗാര്‍ഡ്സ് അത് അവഗണിക്കുകയാണുണ്ടായത്. ആ ചുവന്ന സിഗ്നല്‍കൂടി മുറിച്ചുകടന്നപ്പോള്‍ സൈനികമായ ഇടപെടലല്ലാതെ സൗദിക്ക് മുന്നില്‍ പിന്നെ മാര്‍ഗമില്ലാതായി. കാരണം, ഇനിയും കൈയുംകെട്ടി നോക്കിനിന്നാല്‍ സൗദിയുടെ ആഭ്യന്തരസുരക്ഷയായിരിക്കും ഭീഷണിയില്‍ അകപ്പെടുക.

അതിമോഹമാണ് യമനില്‍ ഇടപെടുന്നതിലേക്ക് ഇറാനെ നയിച്ചത്. ഹൂതികള്‍ ഭരണം പിടിച്ചടക്കിയാല്‍ എണ്ണ ഗതാഗതത്തിന്‍െറ പ്രധാന തുറമുഖമായ ബാബുല്‍ മന്‍ദബില്‍ പിടിമുറുക്കാമെന്നായിരുന്നു ഇറാന്‍െറ കണക്കുകൂട്ടല്‍. അതോടെ സൗദിയിലെ ഈസ്റ്റേണ്‍ പ്രവിശ്യയിലെ ശിയാക്കളെയും ബഹ്റൈനിലെ ശിയാക്കളെയും പ്രക്ഷോഭത്തിലേക്ക് തള്ളിയിടാമെന്നും അങ്ങനെ ശിയാ ബെല്‍ട്ട് വിപുലീകരിക്കാമെന്നും അവര്‍ കരുതിക്കാണും.

സ്വന്തം ഭൂപ്രദേശമായ അഹ്വാസിലെയും ഖൂസിസ്താനിലെയും പീഡിതരായ സുന്നി അറബ് ന്യൂനപക്ഷങ്ങള്‍ തെരുവിലിറങ്ങാനുള്ള സാധ്യത മറന്നുകൊണ്ടായിരുന്നു ഇറാന്‍െറ കളി. ഇറാഖിലെ യു.എസ് അധിനിവേശത്തിന്‍െറ ഗുണഭോക്താവായിട്ടും അവിടെ വിഭാഗീയതയുടെ ശീട്ട് കശക്കി സലഫി തീവ്രവാദികളായ ദാഇശിന് വളരാന്‍ വളംവെച്ചതിന്‍െറ ദുരന്തത്തില്‍നിന്ന് ഇറാന്‍ പാഠം പഠിച്ചില്ല. സൗദി സഖ്യസേനയുടെ വ്യോമാക്രമണത്തോടെ ഇറാന്‍െറ അതിമോഹത്തിനാണ് ഇപ്പോള്‍ അടിയേറ്റിരിക്കുന്നത്. യമനില്‍ ഇറാന്‍ സൈനികമായ പ്രത്യക്ഷ ഇടപെടലിന് ധൃഷ്ടമാവുകയാണെങ്കില്‍ കരയുദ്ധത്തിലേക്കായിരിക്കും അത് നയിക്കുക. മേഖലയിലാകെ മറ്റൊരു വന്‍ദുരന്തമായിരിക്കും അതിന്‍െറ ഫലം.
യമനിലെ നിയമാനുസൃത പ്രസിഡന്‍റ് ഹാദി മന്‍സൂറിന്‍െറ ആവശ്യപ്രകാരമാണ് സഖ്യസേനയുടെ ഇടപെടല്‍. അറബ് ലീഗിന്‍െറ പിന്തുണയും അതിനുണ്ട്. അതിനാല്‍, ഇടപെടലിന്‍െറ നിയമസാധുത ചോദ്യംചെയ്യപ്പെടുന്നതിനെ കുറിച്ച് സൗദി അറേബ്യക്ക് ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍, സൈനിക ഇടപെടല്‍ വിജയിച്ചാല്‍തന്നെ യമന്‍ പ്രതിസന്ധിക്ക് അത് അന്തിമ പരിഹാരമാവില്ല. രാഷ്ട്രീയപരിഹാരത്തിന്‍െറ അഭാവത്തിലുള്ള സൈനികനടപടികള്‍ അനിശ്ചിതത്വത്തിലേക്കും ആഭ്യന്തര കുഴപ്പങ്ങളുടെ പുനരാവര്‍ത്തനത്തിലേക്കുമാണ് നയിക്കുക. നിക്ഷിപ്ത താല്‍പര്യങ്ങളില്‍നിന്ന് ഉയര്‍ന്നുനിന്നുകൊണ്ട് യമന്‍െറ ഉത്തമതാല്‍പര്യങ്ങള്‍ ഉറപ്പുവരുത്തുന്ന രാഷ്ട്രീയാനുരഞ്ജനം മാത്രമാണ് യമന്‍ പ്രതിസന്ധിയുടെ ശാശ്വതപരിഹാരം. യമന്‍െറ ജനാധിപത്യസംവിധാനം വീണ്ടെടുക്കുകയും സ്തംഭിച്ചുപോയ രാഷ്ട്രീയപ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്യുക എന്നത് അതിന്‍െറ ചുവടുവെപ്പുമായിരിക്കണം.
 

ഇന്ന് ആതിഥേയ അങ്കം

Posted: 28 Mar 2015 11:41 AM PDT

Image: 
Subtitle: 
അഞ്ചാം കിരീടം തേടി ഓസീസ്, കന്നിക്കിരീടം ഉയര്‍ത്താന്‍ ന്യൂസിലന്‍ഡ്, ക്ളാര്‍ക്കിന് അവസാന മത്സരം

മെല്‍ബണ്‍: ടാസ്മന്‍ കടലിന്‍െറ ഇരുതീരങ്ങളും കൂട്ടിമുട്ടുന്ന ദിനമാണിന്ന്. അയല്‍ബന്ധത്തിന്‍െറ ഊഷ്മളതക്ക് മാറിനില്‍ക്കാം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിന്‍െറ പുല്‍ക്കൊടികളില്‍ പോലും ആവേശംനിറച്ച് ലോകകിരീടത്തിനായി ആസ്ട്രേലിയയും ന്യൂസിലന്‍ഡും കച്ചകെട്ടിയിറങ്ങുമ്പോള്‍ ട്രാന്‍സ്-ടാസ്മന്‍ ക്രിക്കറ്റ് വൈര്യത്തിനും ഇത് ചരിത്രനിമിഷം. തങ്ങളുടെ മണ്ണിലത്തെിയ ലോകകപ്പില്‍, മുമ്പ് നാലുതവണ ലോകം കീഴടക്കിയതിന്‍െറ പ്രൗഢിയോടെ കംഗാരുക്കള്‍ ഒരുവശത്ത് നില്‍ക്കുമ്പോള്‍, ആറുതവണ അവസാന നാലിന്‍െറ പടിവാതില്‍ കടക്കാനാകാതെ ഇടറിവീണ നിര്‍ഭാഗ്യത്തെ ആദ്യകിരീടം കൊണ്ട് മറവിയിലേക്ക് തള്ളാനാണ് കിവീസ് ശ്രമം.

ഇരുകൂട്ടര്‍ക്കും വൈകാരികമാണ് ഈ കലാശപ്പോരാട്ടം. കളമൊഴിയുന്ന നായകന്‍ മൈക്കല്‍ ക്ളാര്‍ക്കിനും വിടപറഞ്ഞ സുഹൃത്ത് ഫില്‍ ഹ്യൂസിനും വേണ്ടി കിരീടമെന്ന വികാരം ഓസീസ് താരങ്ങളെ ഭരിക്കുമ്പോള്‍, തങ്ങളുടെ ലോകോത്തര പൂര്‍വികര്‍ പലതവണ ശ്രമിച്ചിട്ടും നേടാനാകാതെ പോയ നേട്ടമാണ് കിവിപക്ഷികളെ മാടിവിളിക്കുന്നത്. ആസ്ട്രേലിയന്‍ ‘ചേട്ടന്മാര്‍’ ഒന്നിനുപിറകെ ഒന്നായി ലോകതലത്തില്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ കറുത്തകുതിരകളായിവന്ന് പാതിവഴിയില്‍ തിരിച്ചുപോകുക മാത്രമായിരുന്നു ബ്ളാക് ക്യാപ്സിന്‍െറ വിധി. 2000ല്‍ നൈറോബിയില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയത് മാത്രമാണ് അവര്‍ക്ക് ഐ.സി.സി ടൂര്‍ണമെന്‍റില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞനേട്ടം.

റിച്ചാര്‍ഡ് ഹാഡ്ലി, ഗ്ളെന്‍ ടര്‍ണര്‍, മാര്‍ട്ടിന്‍ ക്രോ, ഡെബ്ബി ഹോക്ലി, സ്റ്റീഫെന്‍ ഫ്ളെമിങ് , ക്രിസ് കെയ്ന്‍സ് തുടങ്ങിയ കിവീസ് ക്രിക്കറ്റ് മഹാന്മാര്‍ പരാജയപ്പെട്ടിടത്താണ് ബ്രണ്ടന്‍ മക്കല്ലവും ടീമും പുതുചരിത്രം രചിക്കാന്‍ കൊതിക്കുന്നത്. മരണം മുന്നില്‍ കാണുന്ന തങ്ങളുടെ പ്രിയ മുന്‍നായകന്‍ മാര്‍ട്ടിന്‍ ക്രോക്ക് ലോകകിരീടം നേടിക്കൊണ്ടൊരു സമര്‍പ്പണം നല്‍കാനും അവര്‍ ആഗ്രഹിക്കുന്നുണ്ട്. ന്യൂസിലന്‍ഡ് ക്രിക്കറ്റിന്‍െറ 40 വര്‍ഷത്തെ ചരിത്രമാണ് എം.സി.ജിയില്‍ എത്തിനില്‍ക്കുന്നതെന്ന് മാര്‍ട്ടിന്‍ തന്നെ പറഞ്ഞു കഴിഞ്ഞു. കാന്‍സറിന്‍െറ രൂപത്തില്‍ വിധി വേട്ടയാടുമ്പോള്‍, തന്‍െറ ജീവിതത്തില്‍ അവസാനമായി ആസ്വദിക്കുന്ന മത്സരമെന്ന് വിശേഷിപ്പിച്ച് മാര്‍ട്ടിനും മെല്‍ബണ്‍ കാണികളില്‍ ഒരാളായി ഉണ്ടാകും. വേദന കടിച്ചമര്‍ത്തി കണ്ണീര്‍ തുടച്ച് തങ്ങള്‍ക്കായി ‘ചിയര്‍’ ചെയ്യാനത്തെുന്ന മാര്‍ട്ടിനുവേണ്ടി ഈ കിരീടം കിവീസ് സ്വപ്നംകാണുന്നു.  

അതിനുള്ള അവകാശമുണ്ടെന്ന് തങ്ങളുടെ പ്രകടനങ്ങളിലൂടെ ശക്തിയുക്തം വാദിച്ചാണ് മക്കല്ലവും പിള്ളേരും ഫൈനല്‍ പോരിനിറങ്ങുന്നത്. തുടര്‍ച്ചയായ എട്ടുജയങ്ങള്‍. ആസ്ട്രേലിയക്കെതിരായ കുറഞ്ഞ സ്കോറിങ് മത്സരവും ദക്ഷിണാഫ്രിക്കക്കെതിരായ ഉയര്‍ന്ന സ്കോറിങ് സെമി മത്സരവും ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ സ്വന്തമാക്കി, സമ്മര്‍ദങ്ങളെ അതിജീവിക്കേണ്ടതിന്‍െറ പാഠങ്ങളും അവര്‍ പങ്കുവെച്ചു. മറുവശത്ത് ആസ്ട്രേലിയന്‍ ടീം അല്‍പം ബുദ്ധിമുട്ടിതന്നെയാണ് ഇത്തവണ മുന്നേറിയത്. ന്യൂസിലന്‍ഡില്‍നിന്ന് തോല്‍വി ഏറ്റുവാങ്ങുകയും ബംഗ്ളാദേശിനെതിരായ മത്സരം മഴകൊണ്ടുപോകുകയും ചെയ്തു. ക്വാര്‍ട്ടറില്‍ ഏകപക്ഷീയമെന്ന് ഫലം പറയുമെങ്കിലും, വഹാബ് റിയാസിന്‍െറ നേതൃത്വത്തില്‍ പാകിസ്താന്‍ വിറപ്പിച്ചതിനുശേഷമാണ് കീഴടങ്ങിയത്.

എന്നാല്‍, സെമിയില്‍ തുടര്‍ച്ചയായ ഏഴുജയങ്ങളുടെ ലഹരിയില്‍നിന്ന ഇന്ത്യയെ മുട്ടുകുത്തിച്ച ഓസീസ്, കിവീസിനൊത്ത മികവുമായാണ് ഫൈനലില്‍ എത്തിനില്‍ക്കുന്നത്. അവരുടെ വിജയങ്ങള്‍ ഓസീസ് മണ്ണിലെ വമ്പന്‍ ഗ്രൗണ്ടുകളിലും കിവീസിന്‍െറ ജയങ്ങള്‍ അവരുടെ നാട്ടിലെ താരതമ്യേന ചെറിയ ഗ്രൗണ്ടുകളിലുമായിരുന്നു എന്ന വ്യത്യാസം ചൂണ്ടിക്കാണിക്കുന്നുണ്ട്. മെല്‍ബണ്‍ ഗ്രൗണ്ട് കിവീസിന് ബാലികേറാ മലയാകുമെന്ന് ഓസീസുകാര്‍ വെല്ലുവിളിച്ചിട്ടുണ്ട്. എന്നാല്‍, നിലവിലെ ഫോമില്‍ തങ്ങള്‍ക്ക് അതുവലിയ കാര്യമല്ളെന്നാണ് കിവികള്‍ പറയുന്നത്. ഹോം ഗ്രൗണ്ടിന്‍െറ ആനുകൂല്യം മുതലാക്കാന്‍ ഓസീസ് ലക്ഷ്യമിടുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ ഉറപ്പാക്കിയാണ് മക്കല്ലവും സംഘവും പടക്കിറങ്ങുന്നത്.

ഡാനിയല്‍ വെട്ടോറി എന്ന വെറ്ററനാണ് ഇരുടീമുകള്‍ക്കും ഇടയിലുള്ള വലിയ വെത്യാസം. ചെറിയൊരു ഇടവേളക്കുശേഷം രാജ്യസേവനത്തിനായി തിരികെയത്തെിയ വെട്ടോറിയുടെ ലെഫ്റ്റ് ആം സ്പിന്‍ കിവീസിന്‍െറ ജയങ്ങളില്‍ വന്‍പങ്കുവഹിച്ചിട്ടുണ്ട്. ട്രെന്‍റ് ബോള്‍ട്ടും ടിം സൗതിയും മുന്‍നിരയുടെ കഥകഴിച്ചതിനുശേഷം മക്കല്ലത്തിന് ആശ്രയിക്കാന്‍ കഴിയുന്ന തുറുപ്പുശീട്ടാണ് വെട്ടോറി. ആസ്ട്രേലിയന്‍ നിരയില്‍ ‘ഗെയിം ചെയ്ഞ്ചറുടെ’ റോളില്‍ സ്റ്റീവന്‍ സ്മിത്താണ്. ഇന്ത്യയെ ഒതുക്കിയ സെഞ്ച്വറി ഇന്നിങ്സിന്‍െറ ബാക്കിപത്രം ഇന്നും സ്മിത്ത് പുറത്തെടുത്താല്‍ ഓസീസ് ഇന്നിങ്സ് കുതിക്കും. ന്യൂസിലന്‍ഡിനുള്ള മറ്റൊരു ആനുകൂല്യം മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ മക്കല്ലമാണ്. മറുവശത്ത് തന്ത്രങ്ങളില്‍ മികവുപുലര്‍ത്തുന്നുണ്ടെങ്കിലും ബാറ്റുകൊണ്ടു അധികമൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല, മൈക്കല്‍ ക്ളാര്‍ക്കിന് ഇതുവരെ. തങ്ങളുടെ ‘ബിഗ് ഡേയില്‍’ ക്യാപ്റ്റന്‍മാര്‍ മുന്നില്‍നിന്ന് നയിക്കണമെന്ന് തന്നെയാകും ഇരുടീമിന്‍െറയും ആഗ്രഹം.

1975ല്‍ വെസ്റ്റിന്‍ഡീസിനായി കൈ്ളവ് ലോയ്ഡും 1992ല്‍ പാകിസ്താനുവേണ്ടി ഇമ്രാന്‍ ഖാനും 2003ല്‍ ഓസീസിനായി റിക്കി പോണ്ടിങ്ങും ഒടുവില്‍ 2011ല്‍ ഇന്ത്യക്കായി മഹേന്ദ്ര സിങ് ധോണിയും നടത്തിയ മാസ്മരിക പ്രകടനങ്ങള്‍ അവരുടെ ടീമുകളെ കിരീടംചൂടിച്ച ചരിത്രങ്ങള്‍ ഇരുക്യാപ്റ്റന്‍മാര്‍ക്കും പ്രചോദനമാകും. കിവീസ് ബാറ്റിങ് ആക്രമണത്തില്‍ മക്കല്ലത്തിന് കൂട്ടായി ഡബ്ള്‍ സെഞ്ച്വറിവീരന്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും ഗ്രാന്‍ഡ് എലിയറ്റും കൊറെ ആന്‍ഡേഴ്സനും റോസ് ടെയ്ലറുമെല്ലാം മികച്ച ഫോമിലാണ്. ബോള്‍ട്ടിന്‍െറയും സൗതിയുടെയും ബൗളിങ് മികവ് മുതല്‍കൂട്ടുമാണ്. ഗുപ്റ്റില്‍ 532 റണ്‍സുമായി ടൂര്‍ണമെന്‍റ് ടോപ് സ്കോറര്‍ പദവിക്കായി മത്സരിക്കുമ്പോള്‍ 21 വിക്കറ്റുകളുമായി മുന്നിലുള്ള ബോള്‍ട്ട് തലകൊയ്യല്‍ മത്സരത്തിലാണ്.  

സ്മിത്തിനെ കൂടാതെ ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, ഗ്ളെന്‍ മാക്സ്വെല്‍ എന്നിവരിലാണ് ക്ളാര്‍ക്കിന്‍െറ പ്രതീക്ഷ. ബൗണ്‍സിങ് വിക്കറ്റാണ് എം.സി.ജിയിലേത്. എന്നാല്‍, ബാറ്റ്സ്മാന്‍മാരോടുള്ള പ്രിയം പിച്ച് വിട്ടുകളിക്കുമെന്ന് തോന്നുന്നില്ല. സ്വിങ് ബൗളിങ്ങിനും അധികം ആനുകൂല്യം പ്രതീക്ഷിക്കേണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യ-ഓസീസ് സെമി നിയന്ത്രിച്ച ഇംഗ്ളണ്ടുകാരനായ റിച്ചാര്‍ഡ് കെറ്റില്‍ബറോയും ശ്രീലങ്കക്കാരനായ കുമാര്‍ ധര്‍മസേനയുമാണ് ഫൈനലിലും അമ്പയറിങ് റോളിലത്തെുന്നത്.

മാണി ^ ജോര്‍ജ് പോര് കണ്ടുനില്‍ക്കാന്‍ ജോസഫ് വിഭാഗം

Posted: 28 Mar 2015 11:32 AM PDT

Image: 
Subtitle: 
ആക്ഷേപങ്ങള്‍ തള്ളിക്കളയാനാവില്ളെന്നാണ് ജോസഫ് ഗ്രൂപ്പുകാരുടെ നിലപാട്

കോട്ടയം: യു.ഡി.എഫിനെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കി കെ.എം. മാണി-ജോര്‍ജ് പോര് കനക്കുമ്പോഴും പക്ഷംപിടിക്കാതെ ജോസഫ് വിഭാഗം. പി.സി. ജോര്‍ജിനോട്  യോജിക്കാനാവില്ളെങ്കിലും അദ്ദേഹം ഉന്നയിച്ച ആക്ഷേപങ്ങള്‍ തള്ളിക്കളയാനാവില്ളെന്നാണ് പഴയ ജോസഫ് ഗ്രൂപ്പുകാരുടെ നിലപാട്.
ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനിച്ച പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പഴയ ജോസഫുകാരായ എം.എല്‍.എമാര്‍ മൗനം പാലിച്ചതിനും ഇതാണത്രേ കാരണം.  പാര്‍ട്ടിയില്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍  രണ്ടോ മൂന്നോ പേര്‍ ചേര്‍ന്നാണ ്കാര്യങ്ങളെല്ലാം തീരുമാനിക്കുന്നതെന്ന് ജോസഫ് വിഭാഗം നേതാക്കളും പറയുന്നു. നല്ല കാലത്ത് ഞങ്ങളെ കൂട്ടാത്തവര്‍ക്കൊപ്പം  പ്രതിസന്ധി സമയത്ത് എന്തിന് നില്‍ക്കണമെന്നാണ്  ’മൗന’ത്തെക്കുറിച്ച് ഒരുനേതാവ് പ്രതികരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ്  സമയത്തടക്കം ജോര്‍ജിനെ  ഉപയോഗിച്ച് തങ്ങളെ തല്ലാന്‍  കെ.എം. മാണി ശ്രമിച്ചതായും ഇതിനുള്ള തിരിച്ചടിയാണ് പുതിയ സംഭവവികാസങ്ങളെന്നും ഇവര്‍ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ്സമയത്ത് പി.ജെ.ജോസഫിനും ഫ്രാന്‍സിസ് ജോര്‍ജിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ജോര്‍ജ് രംഗത്തത്തെിയപ്പോള്‍ നടപടിയാവശ്യം ജോസഫ് വിഭാഗം മുന്നോട്ടുവെച്ചെങ്കിലും മാണി ഇത് അവഗണിച്ചു. ജോര്‍ജിനെതിരായ പരാതി ചര്‍ച്ച ചെയ്യാന്‍ പോലും മാണി തയാറായില്ളെന്നും ഇവര്‍ പറയുന്നു.  പി.സി. ജോര്‍ജിനെ അന്ന് തങ്ങള്‍ക്കെതിരെ മാണി ഉപയോഗിക്കുകയായിരുന്നുവെന്നാണ്  ജോസഫ് വിഭാഗം പറയുന്നത്. യു.ഡി.എഫിനെതിരെ താന്‍ പറഞ്ഞതെല്ലാം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയുടെ അറിവോടെയാണെന്ന് പി.സി. ജോര്‍ജ് പറഞ്ഞതിനെ ഇതുമായി കൂട്ടിവായിക്കണമെന്നും മുതിര്‍ന്ന നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു. മാണിക്കെതിരെ ആരോപണം വന്നപ്പോള്‍ മാത്രം നടപടിക്ക് മുതിരുമ്പോള്‍ പിന്തുണക്കാന്‍ തങ്ങളില്ളെന്ന നിലപാടിളാണിവര്‍.
ജോസ് കെ. മാണിയെ നേതൃത്വം ഏല്‍പ്പിക്കാനുള്ള നീക്കത്തിലുള്ള അതൃപ്തിയും ഇവരുടെ ഏതിര്‍പ്പിനുപിന്നിലുണ്ട്. ബാര്‍കോഴ വിവാദം കത്തിനില്‍ക്കുന്നതിനിടെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന ്പി.ജെ. ജോസഫ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് തള്ളിയാണത്രെ മാണിയുടെ നീക്കം.  കുറ്റപത്രം വന്നാല്‍  മൗനം വെടിഞ്ഞ് മന്ത്രി സ്ഥാനത്തിനൊപ്പം ചെയര്‍മാന്‍ സ്ഥാനവും രാജിവെക്കണമെന്നാവശ്യവുമായി ജോസഫ് വിഭാഗം രംഗത്തത്തെുമെന്നും വിലയിരുത്തുന്നുണ്ട്. ജോസ് കെ. മാണിയുടെ നിലപാടുകളാണ് ഇപ്പോള്‍ ജോര്‍ജിനെയും പ്രകോപിപ്പിച്ചതെന്നാണ് സൂചനകള്‍. പാര്‍ട്ടിയെ എല്‍.ഡി.എഫിലേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങള്‍ക്ക്  ജോസ് കെ. മാണി  തടയിട്ടത് ജോര്‍ജിന് ഇഷ്ടപ്പെട്ടിരുന്നില്ല.  ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തോടെ  പി.സി. ജോര്‍ജിനെ അവഗണിക്കുന്ന സമീപനമാണ് ജോസ് കെ. മാണി സ്വീകരിച്ചത്. സുവര്‍ണജൂബിലിയുടെ ഭാഗമായി ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ നടത്തിയ സമൂഹവിവാഹവേദിയില്‍ പി.സി. ജോര്‍ജിന്  സ്ഥാനം നല്‍കിയില്ല. പാര്‍ട്ടി ചെയര്‍മാന്‍  മകനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതോടെ ജോര്‍ജ് ജോസ് കെ. മാണിക്കെതിരെ പരസ്യമായി രംഗത്തുവന്നു.  ബാര്‍കോഴ ആരോപണം ഉയര്‍ന്നതോടെ ജോസ് കെ. മാണിയുടെ കാര്‍മികത്വത്തിലായി എല്ലാ ചര്‍ച്ചകളും.  ഇത് ജോര്‍ജിനെ കൂടുതല്‍ പ്രകോപിപ്പിക്കുകയും ചെയ്തു. അതേസമയം, ബാര്‍കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ കുറ്റപത്രം വന്നാല്‍ പി.സി.ജോര്‍ജ് രാജിവെക്കുമെന്ന സൂചന  ലഭിച്ചതാണ് നിലപാട് കര്‍ശനമാക്കാന്‍ മാണിഗ്രൂപ്പിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

അവര്‍ക്ക് വേര്‍പിരിയാം; പക്ഷേ, 10 കോടി നല്‍കണം

Posted: 28 Mar 2015 11:30 AM PDT

Image: 

ഹൈദരാബാദ്: സയാമീസ് ഇരട്ടകളായ കുട്ടികളെ വേര്‍പെടുത്താനുള്ള ശസ്ത്രക്രിയക്ക് ചെലവ് 10 കോടി രൂപ. ഇരട്ടകളായ വീണയെയും വാണിയെയും വേര്‍പെടുത്താനാണ് ബ്രിട്ടീഷ് ഡോക്ടര്‍മാരുടെ സംഘം ഇത്രയും വലിയ തുക ആവശ്യപ്പെട്ടത്. ഇവര്‍ക്ക് നിരവധി ശസ്ത്രക്രിയകള്‍ നടത്തേണ്ടതിനാല്‍ സഹായിയോടൊപ്പം ഒരുവര്‍ഷം ബ്രിട്ടനില്‍ തങ്ങണമെന്നും ലണ്ടനിലെ ഓര്‍മന്‍ഡ് സ്ട്രീറ്റ് ആശുപത്രിയില്‍നിന്ന് ഹൈദരാബാദിലെ നിലോഫര്‍ ചില്‍ഡ്രണ്‍ ആശുപത്രി അധികൃതര്‍ക്ക് ലഭിച്ച കത്തില്‍ പറയുന്നു. ആശുപത്രി അധികൃതര്‍ കത്ത് തെലങ്കാന സര്‍ക്കാറിന് കൈമാറി. ഇതുസംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

സയാമീസ് ഇരട്ടകളെ പരിശോധിക്കാനും എം.ആര്‍.ഐ, സി.ടി സ്കാന്‍ പരിശോധനകള്‍ പഠിക്കാനും ലണ്ടനില്‍നിന്ന് ഡോ. ഡേവിഡ് ജെയിംസ് ഡുനവെയും ഡോ. നൂറുല്‍ ഉവൈസി ജീലാനിയും ഫെബ്രുവരിയില്‍ ഹൈദരാബാദില്‍ എത്തിയിരുന്നു. ശസ്ത്രക്രിയ ലണ്ടനില്‍ മാത്രമേ ചെയ്യാന്‍ കഴിയൂവെന്നും വിജയിക്കാന്‍ 80 ശതമാനം സാധ്യതയുണ്ടെന്നും പരിശോധനക്കുശേഷം ഇവര്‍ വിയിരുത്തി.

ഒരാളുടെ തല മറ്റൊരാളുടെ തലയുടെ മുകളിലത്തെ ഭാഗവുമായി കൂടിച്ചേര്‍ന്നുകിടക്കുന്ന അവസ്ഥയിലാണുള്ളത്. ഇവരെ വേര്‍പെടുത്താന്‍ വളരെ സങ്കീര്‍ണമായ അഞ്ചു ശസ്ത്രക്രിയകള്‍ നടത്തേണ്ടിവരും. പണം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍ ഉറപ്പുനല്‍കുകയാണെങ്കില്‍ ശസ്ത്രക്രിയയുടെ പ്രാഥമിക നടപടികള്‍ തുടങ്ങാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇരട്ടകളെ വേര്‍തിരിക്കുന്ന ലണ്ടനിലെ ഒരു ആശുപത്രിയുടെ തലവനാണ് ഡോ. ഡുനാവെ. രണ്ടു ശസ്ത്രക്രിയകള്‍ ഇവര്‍ ഇതിനകം നടത്തിയിട്ടുണ്ട്. വേര്‍പെടുത്തപ്പെട്ട നാലുപേരും ഇപ്പോള്‍ സാധാരണജീവിതം നയിക്കുന്നു.

സമാധാനം പുലരുംവരെ ആക്രമണം തുടരും ^സൗദി

Posted: 28 Mar 2015 11:27 AM PDT

Image: 

ജിദ്ദ: യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സഖ്യസേനയുടെ ബോംബിങ് മൂന്നാം ദിവസവും തുടര്‍ന്നു. രാജ്യത്ത് സമാധാനം പുലരുംവരെ ആക്രമണം തുടരുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഹൂതി മിലീഷ്യകളെ ആയുധമണിയിച്ച ബാഹ്യശക്തികളുടെ ഇടപെടലാണ് മേഖലയുടെ ശാന്തികെടുത്തും വിധം സ്ഥിതിഗതികള്‍ വഷളാക്കിയതെന്നും യമന്‍ ജനതക്ക് സമാധാനവും സുസ്ഥിരതയും കൈവരുന്നതുവരെ സഖ്യസേന ആക്രമണം തുടരുമെന്നും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. ഈജിപ്തിലെ ശറമുശൈ്ശഖില്‍ 21 രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന അറബ് ലീഗ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യമനില്‍ ആക്രമണം മൂന്നാം ദിനമായ ഇന്നലെയും തുടര്‍ന്നു. വടക്കന്‍ യമനിലെ സഅദയിലും ചെങ്കടല്‍ തീരമായ ഹുദൈദയിലും ഹൂതി കേന്ദ്രങ്ങളില്‍ ശനിയാഴ്ച വൈകിയും കനത്ത ബോംബിങ് ഉണ്ടായി. ഹൂതികളുടെ സൈനികക്യാമ്പുകളും ആയുധപ്പുരകളും ലക്ഷ്യംവെക്കുന്ന സഖ്യസേന അവരുടെ ജനവാസകേന്ദ്രങ്ങളിലും ബോംബ് വര്‍ഷിക്കുന്നതായി പ്രാദേശികമാധ്യമങ്ങള്‍ പറഞ്ഞു. മന്‍സാല, ഖഹ്റ എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍നിന്നാണ് ഹൂതികളുടെ ആയുധ, ഇന്ധനശേഖരണം എന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു ശനിയാഴ്ചത്തെ ആക്രമണം.

മൂന്നു ദിനങ്ങളിലായി സൗദിയുടെ രണ്ടും യു.എ.ഇയുടെയും സുഡാന്‍െറയും ഒന്നും വീതം യുദ്ധവിമാനങ്ങള്‍ ഹൂതികള്‍ തകര്‍ത്തിട്ടെന്ന വാര്‍ത്ത മൂന്നു രാജ്യങ്ങളും നിഷേധിച്ചു. ഉത്തര സന്‍ആയിലെ ബനീസിയാദില്‍ ഒരു സൗദി പൈലറ്റിനെ പിടികൂടിയതായും ഒരു എയര്‍ക്രാഫ്റ്റ് തകര്‍ത്തിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആക്രമണം ഉടന്‍ നിര്‍ത്തിയില്ളെങ്കില്‍ സൗദിയിലും മറ്റും ചാവേര്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഹൂതി മിലീഷ്യ നേതാവ് അബ്ദുല്‍ മുന്‍ഇം അല്‍ഖുറശി മുന്നറിയിപ്പ് നല്‍കിയതായി ‘ഫാര്‍സ് ഏജന്‍സി’ റിപ്പോര്‍ട്ട് ചെയ്തു.

ള്ളിയാഴ്ച നടന്ന ആക്രമണങ്ങളില്‍ 45 സിവിലിയന്മാര്‍ മരിച്ചതായി ഹൂതി വിമത ഗവണ്‍മെന്‍റ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘അല്‍ജസീറ’ റിപ്പോര്‍ട്ട് ചെയ്തു. ഹൂതി^സാലിഹ് പക്ഷക്കാരായ 80 സൈനികര്‍ ഇതുവരെ കൊല്ലപ്പെട്ടു. സൗദി തലസ്ഥാനത്തത്തെിയശേഷം ഈജിപ്തിലെ അറബ്ലീഗ് ഉച്ചകോടിക്ക് പുറപ്പെട്ട യമന്‍ പ്രസിഡന്‍റ് മന്‍സൂര്‍ ഹാദി ഉടനെ ഏദനിലേക്ക് മടങ്ങില്ളെന്ന് വിദേശമന്ത്രി റിയാദ് യാസീന്‍ അറിയിച്ചു.

കോര്‍പറേറ്റുകള്‍ക്കുള്ള വായ്പക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നീക്കം

Posted: 28 Mar 2015 11:00 AM PDT

Image: 
Subtitle: 
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ബാസല്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു

മുംബൈ: ബാങ്കുകള്‍ കോര്‍പറേറ്റ് സ്ഥാപനത്തിന് നല്‍കുന്ന വായ്പകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നീക്കം. കോര്‍പറേറ്റുകളുടെ ഭാഗത്തുനിന്നുള്ള തിരിച്ചടവ് മുടക്കം ബാങ്കുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.

ബാങ്കുകളുടെ മുഖ്യ മൂലധനത്തിന്‍െറ 25 ശതമാനത്തില്‍ കൂടുതല്‍ ഏതെങ്കിലും ഒരു സ്ഥാപനത്തിനു മാത്രം നല്‍കാനാവാത്തവിധം വായ്പാ പരിധി കുറക്കുന്നതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് ബന്ധപ്പെട്ടവരുടെ അഭിപ്രായം ക്ഷണിച്ചു. നിലവില്‍ 55 ശതമാനം വരെയാണ് വായ്പ അനുവദിക്കാവുന്നത്. 2019 ജനുവരി ഒന്നു മുതല്‍ ഇതു കുറക്കാമെന്നാണ് റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം. ഏപ്രില്‍ 30 വരെയാണ് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാവുന്നത്.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് 25 ശതമാനമായി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നേരത്തേ ബാസല്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ബാങ്കുകളെ അമിതമായി ആശ്രയിക്കുന്ന സാഹചര്യത്തില്‍ മൂലധന ആവശ്യത്തിന്‍െറ നിശ്ചിത ശതമാനം കടപ്പത്രവിപണിയില്‍നിന്ന് കണ്ടത്തെണം എന്നത് നിര്‍ബന്ധമാക്കുന്നതും പരിഗണിക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

പന്നിപ്പനി മരണം 2,000 കടന്നു

Posted: 28 Mar 2015 10:56 AM PDT

Image: 

ന്യൂഡല്‍ഹി: രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 2,000 കടന്നു. 17 പേര്‍ കൂടി മരിച്ചതോടെ വ്യാഴാഴ്ച മരണസംഖ്യ 2,011ആയതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നത്. 33,462 പേര്‍ക്കാണ് രോഗം കണ്ടത്തെിയത്. രാജ്യത്തെ ഭീതിയിലാഴ്ത്തിയ പകര്‍ച്ചവ്യാധി ഗുജറാത്തിലാണ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഗുജറാത്തില്‍ ജനുവരി മുതല്‍ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 424 ആണ്. രോഗബാധിതര്‍ 6,468ഉം. രാജസ്ഥാനില്‍ 411 പേരും മഹാരാഷ്ട്രയില്‍ 385 പേരും മധ്യപ്രദേശില്‍ 296 പേരുമാണ് മരിച്ചത്. 75 പേര്‍ മരിച്ച തെലങ്കാനയില്‍ പുതിയതായി എട്ടുപേരില്‍ എച്ച്1 എന്‍1 വൈറസ് കണ്ടത്തെി. 12 പേര്‍ മരിച്ച ഡല്‍ഹിയില്‍ 4,215 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ 13 പേരാണ് പന്നിപ്പനി ബാധിച്ച് മരിച്ചത്.

ക്ലാര്‍ക്ക് പിരിയുമ്പോള്‍

Posted: 28 Mar 2015 10:43 AM PDT

Image: 

‘പ്രിയമുള്ളവരെ, നാളെത്തെ മത്സരം എന്‍െറ അവസാന ഏകദിനമായിരിക്കും.  ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ്  ഞാന്‍ ടീമിനേയും  കോച്ച് ലെമാനേയും സെലക്ടര്‍മാരേയും നാളത്തേത് എന്‍െറ അവസാന ഏകദിനമായിരിക്കുമെന്ന് അറിയിച്ചത്. ഞാന്‍ അങ്ങേയറ്റം സന്തോഷമുള്ളവനും കടപ്പെട്ടവനുമാണ്. നാളത്തേത് എന്‍െറ 245മത് ഏകദിനമാണെന്ന് മനസ്സിലാക്കുന്നു. ഇത്രയും കാലം ആസ്ട്രേലിയക്കുവേണ്ടി കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കൂടെ കളിച്ച ഓരോ കളിക്കാരോടുമുള്ള നന്ദിയും രേഖപ്പെടുത്തുന്നു’ ^തികഞ്ഞ സന്തോഷത്തോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മൈക്കിള്‍ ക്ളാര്‍ക്ക് ഇതു പറഞ്ഞപ്പോള്‍ ഞെട്ടിയത് കേട്ടിരുന്നവരായിരുന്നു.

പലര്‍ക്കും അത് ഉള്‍ക്കൊള്ളാനായില്ല. മുഖവുരയോ മുന്നൊരുക്കമോ ഇല്ലാത്ത ഒരു പ്രഖ്യാപനം. പലപ്പോഴും ഓസീസ് ക്രിക്കറ്റ് താരങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപനം ഇങ്ങനെയാണ്. അഡ്ലൈഡില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് കളിക്കുമ്പോള്‍ കാലിസിന്‍െറ യോര്‍ക്കര്‍ നേരിടുന്നതിനിടെ മറിഞ്ഞുവീണ റിക്കി പോണ്ടിങ് മനസ്സില്‍ തീരുമാനിച്ചു. ഇനി വിരമിക്കണം. ഉടനെ തന്നെ അദ്ദേഹം ആ പ്രഖ്യാപനവും നടത്തി. വിക്കറ്റിനു പിന്നിലെ ഒരു ക്യാച്ച് ചാടിയെടുക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഗില്‍ക്രിസ്റ്റിന് മനസ്സിലായി വിരമിക്കണമെന്ന്. തന്‍െറ നൂറാം ടെസ്റ്റിന് നാല്  ടെസ്റ്റ് അകലെവെച്ച് അദ്ദേഹം ആ തീരുമാനം പ്രഖ്യാപിച്ചു. ഓസീസ് ക്രിക്കറ്റിന്‍െറ നേതൃത്വത്തിലേക്ക്  യുവാക്കള്‍ക്ക് വഴിയൊരുക്കാനാണ് തന്‍െറ വിരമിക്കല്ളെന്ന് ക്ളാര്‍ക്കും പറയുന്നു.

ഇന്ത്യക്കെതിരായ സെമിഫൈനല്‍ കഴിഞ്ഞ രാത്രിയാണ് അദ്ദേഹം ഈ തീരുമാനമെടുത്തത്. ഉടനെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. അവരുടെ സമ്മതത്തോടെയുള്ള ഒരു തീരുമാനം. ഒരു ജെന്‍റില്‍മാനായ ക്രിക്കറ്റ് താരം, എതിര്‍ ടീമുകളെ ബഹുമാനിക്കുന്ന വ്യക്തിത്വം, ഓസീസ് ക്രിക്കറ്റിന്‍െറ സാംസ്കാരികമായ മാറ്റത്തിന് ഒരു പരിധിവരെ കാരണക്കാരന്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ നമുക്ക് ക്ളാര്‍ക്കിന് നല്‍കാം.  കരിയറിലുടനീളം വിവാദങ്ങളില്‍നിന്ന് ഒരു പരിധിവരെ വിട്ടുനില്‍ക്കാന്‍ ക്ളാര്‍ക്കിനായിട്ടുണ്ട്. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ ഒരിക്കല്‍ ഒരു പരമ്പരക്കിടയില്‍നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഒഴിച്ചുനിര്‍ത്തിയാല്‍ ഏറക്കുറെ വിവാദരഹിതമായിരുന്നു കരിയര്‍.

ഓസീസിന്‍െറ സാംസ്കാരിക മാറ്റം എന്ന് പറഞ്ഞിടത്ത് കൂടുതല്‍ കാര്യങ്ങള്‍ ചേര്‍ക്കണമെന്ന് തോന്നുന്നു. മൈതാനത്ത് കാണിക്കുന്ന ആക്രമണോത്സുകത, എന്നാല്‍ പുറത്ത് അദ്ദേഹം കാണിക്കാറില്ല. ഇന്നലെ ന്യൂസിലന്‍ഡിന്‍െറ സാധ്യതയെപ്പറ്റി ചോദിച്ചപ്പോഴും ഏറെ ഗുണപരമായ മറുപടിയാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യക്കെതിരായ മത്സരത്തലേന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലും എതിരാളിയോടുള്ള ബഹുമാനം അദ്ദേഹം പ്രകടിപ്പിച്ചു. ഇതാണ് തന്‍െറ മുന്‍ഗാമികളില്‍നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. സ്റ്റീവ്വോയും പോണ്ടിങ്ങുമെല്ലാം വാര്‍ത്താസമ്മേളനങ്ങളിലും ഈ ആക്രമണോത്സുകത കാണിക്കാറുണ്ട്. അവരുടെ എഴുത്തുകളിലും ഇത് പ്രതിഫലിക്കാറുണ്ട്. എന്നാല്‍ ഇവിടെയെല്ലാം ക്ളാര്‍ക്ക് മിതത്വം പാലിച്ചു. ടെസ്റ്റില്‍ ഇനിയും തനിക്ക് കാലമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ഐ.പി.എല്ലില്‍ അദ്ദേഹം കളിക്കുമെന്ന സൂചനയും  നല്‍കിയിട്ടുണ്ട്.

Saturday, March 28, 2015

കലാഭവന്‍ മണിക്ക് വിലക്ക് Madhyamam News Feeds

കലാഭവന്‍ മണിക്ക് വിലക്ക് Madhyamam News Feeds

Link to

കലാഭവന്‍ മണിക്ക് വിലക്ക്

Posted: 28 Mar 2015 12:34 AM PDT

Image: 

കൊച്ചി: നടന്‍ കലാഭവന്‍ മണിക്ക് നിര്‍മ്മാതാക്കളുടെ വിലക്ക്. 'ദൈവം സാക്ഷി' എന്ന സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങി ഡേറ്റ് നല്‍കിയ ശേഷം ചിത്രത്തില്‍ നിന്ന് പിന്മാറിയതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ചിത്രത്തിന്‍െറ നിര്‍മ്മാതാവ് സ്നേഹജിത്ത് നല്‍കിയ പരാതിയിലാണ് പ്രൊഡ്യൂസേഷന്‍ അസോസിയേഷന്‍്റെ തീരുമാനം. നിര്‍മ്മാതാവിന് നഷ്ടപരിഹാരം നല്‍കിയ ശേഷം കലാഭവന്‍ മണിയെ സിനിമകളില്‍ അഭിനയിപ്പിച്ചാല്‍ മതിയെന്ന് നിര്‍മ്മാതാക്കളുടെ യോഗം തീരുമാനിച്ചു.

ജനുവരി 16ന്  ഷൂട്ടിങ്ങിനായി മറ്റ് താരങ്ങളും അണിയറപ്രവര്‍ത്തകരും തൊടുപുഴയില്‍ എത്തിയെങ്കിലും കലാഭവന്‍ മണി എത്തിയില്ല. നാല് ദിവസം കാത്തിരുന്നിട്ടും അദ്ദേഹമത്തെിയില്ല. അമ്മയുടെ പ്രസിഡന്‍്റായ ഇന്നസെന്‍്റിന് പരാതി. അമ്മയുടെ പ്രസിഡന്‍്റിനോട് പരാതി പറഞ്ഞതിനാല്‍ ഇനി ഏതായാലും ഈ സിനിമയില്‍ അഭിനയിക്കില്ളെന്ന് മണി പറഞ്ഞുവെന്നും നിര്‍മാതാവ് സ്നേഹജിത്ത് പറഞ്ഞു.

 

പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും ദേശീയ കൗണ്‍സിലില്‍ നിന്നു പുറത്താക്കി

Posted: 28 Mar 2015 12:27 AM PDT

Image: 

ന്യൂഡല്‍ഹി: അച്ചടക്കലംഘനം നടത്തിയതിന് പാര്‍ട്ടിയിലെ വിമതനേതാക്കളായ പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും എ.എ.പി ദേശീയ കൗണ്‍സിലില്‍ നിന്നും പുറത്താക്കി. ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തിന്‍േറതാണു തീരുമാനം. അജിത് ജായോയും പ്രഫ.ആനന്ദ് കുമാറിനെയും ഇവരോടൊപ്പം കൗണ്‍സിലില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഗോപാല്‍ റായ് അധ്യക്ഷനായ യോഗ മാണ് തീരുമാനമെടുത്തത്. അച്ചടക്ക ലംഘനം നടത്തിയ വിമത നേതാക്കളെ പുറത്താക്കുന്നതിനായി പ്രമേയം കൊണ്ടു വരികയായിരുന്നു. പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും അനുകൂലിച്ച് 23 പേര്‍ വോട്ടു രേഖപ്പെടുത്തിയെങ്കിലും 200 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

പുറത്താക്കിയ നടപടിയില്‍ വിഷമമുണ്ടെന്നും ജനാധിപത്യം കൊല ചെയ്യപ്പെട്ട ദിവസമാണിതെന്നും  യോഗേന്ദ്ര യാദവ് പ്രതികരിച്ചു. യോഗം ചേര്‍ന്ന ഹാളില്‍ ക്യാമറ സ്ഥാപിച്ചിരുന്നു, അത് റെക്കോര്‍ഡ് ചെയ്യപ്പെട്ടിരിക്കാം എന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാള്‍ എന്തു പറഞ്ഞോ അതു തന്നെ സംഭവിച്ചുവെന്ന് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. കെജ് രിവാള്‍ അനുകൂലികളായ എം.എല്‍.എമാര്‍ ഗുണ്ടകളെ പ്പോലെയാണ് പെരുമാറിയത്. സംസാരിക്കാന്‍ പോലും തങ്ങള്‍ക്ക് അവസരം നല്‍കിയില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ഇരുവരേയും പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കുന്നത്. മുമ്പ് ഇരുവരെയും രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

നേരത്തേ യോഗത്തില്‍ പങ്കെടുക്കാനത്തെിയ യോഗേന്ദ്ര യാദവിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കെജ്രിവാള്‍ അനുകൂലികളായ പ്രവര്‍ത്തകരാണു യോഗേന്ദ്രയാദവിനെതിരെ മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തെ തടയാനും ശ്രമിച്ചത്. മറ്റാരും പറഞ്ഞിട്ടല്ല തങ്ങളിവിടെ വന്നതെന്നും തങ്ങളുടെ മാത്രം താല്‍പര്യത്തിലാണ് വന്നതെന്നും കെജ്രിവാള്‍ അനുകൂലികളായ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

 

അജണ്ട കീറിയെറിഞ്ഞു; ബാര്‍ ലൈസന്‍സ് നല്‍കുന്നത് ചര്‍ച്ചയില്ലാതെ

Posted: 28 Mar 2015 12:23 AM PDT

ആലപ്പുഴ: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിപക്ഷം അജണ്ട കീറിയെറിഞ്ഞു. പ്രതിപക്ഷ ബഹളത്തിനും ബഹിഷ്കരണത്തിനുമിടയില്‍ ചര്‍ച്ചകളൊന്നുമില്ലാതെ പഞ്ചനക്ഷത്ര പദവികിട്ടിയ ഹോട്ടലിന് ബാര്‍ ലൈസന്‍സിന് എന്‍.ഒ.സി നല്‍കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ 19ലെ സ്പെഷല്‍ കൗണ്‍സില്‍ യോഗത്തില്‍ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് കൗണ്‍സിലര്‍ ഒ.കെ. ഷെഫീക്കിനെ ഒരു കൗണ്‍സില്‍ കഴിയുന്നത് വരെ സസ്പെന്‍ഡ് ചെയ്യാന്‍ കൈക്കൊണ്ട തീരുമാനം ഉയര്‍ത്തിയാണ് പ്രതിപക്ഷമായ യു.ഡി.എഫ് പ്രതിഷേധമുയര്‍ത്തിയത്. കൗണ്‍സിലര്‍ റീഗോ രാജുവാണ് കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനവും മറ്റും ചോദ്യം ചെയ്ത് ആദ്യം അജണ്ട കീറിയെറിഞ്ഞത്. പിന്നീട് പ്രതിപക്ഷ നേതാവ് തോമസ് ജോസഫ് കൗണ്‍സിലര്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ തുടങ്ങിയവരും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്തത് നിരന്തരമായി വനിതാജീവനക്കാരോട് മോശമായി പെരുമാറിയതുകൊണ്ടാണെന്നും ജീവനക്കാരെ സംരക്ഷിക്കേണ്ട ബാധ്യത ഭരണസമിതിക്കുണ്ടെന്നും ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ പറഞ്ഞു. മൂന്നുവട്ടം പരാതിയുണ്ടായപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതാണ്. ആവര്‍ത്തിച്ചപ്പോഴാണ് നടപടിയെടുക്കേണ്ടിവന്നത്.
ഇനിയും ഇത്തരം പെരുമാറ്റമുണ്ടായാല്‍ നടപടി ഉണ്ടാകുമെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. എന്നാല്‍, ചെയര്‍പേഴ്സന്‍െറ ഈ നിലപാട് കടുത്ത പ്രതിഷേധത്തിനും ബഹളത്തിനും വഴിവെക്കുകയായിരുന്നു. യോഗ നടപടികള്‍ തുടരാനാവാത്ത നിലയില്‍ പ്രതിപക്ഷ പ്രതിഷേധം ഉണ്ടായെങ്കിലും ഇത് അവഗണിച്ചും അജണ്ടയിലെ വിഷയങ്ങളില്‍ ഭരണപക്ഷം തീരുമാനം എടുക്കുകയായിരുന്നു. നഗരത്തിലെ റമദ ഹോട്ടലിലാണ് ബാര്‍ ലൈസന്‍സ് നല്‍കുന്നതിന് കൗണ്‍സില്‍ അനുമതി നല്‍കിയത്. ഈ ഹോട്ടലിന് പഞ്ചനക്ഷത്ര പദവി ലഭിച്ച സാഹചര്യത്തിലാണ് ബാര്‍ ലൈസന്‍സ് ലഭിക്കുന്നതിന് സമ്മതം തേടി ഹോട്ടല്‍ മാനേജ്മെന്‍റ് കൗണ്‍സിലിനെ സമീപിച്ചത്. എന്നാല്‍, ഹോട്ടലില്‍ അനധികൃത നിര്‍മാണം നടന്നിട്ടുണ്ടെന്നും ഹോട്ടല്‍ തൊഴില്‍ നികുതിയിലും വസ്തു നികുതിയിലും കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും സെക്രട്ടറി അജണ്ടയോടൊപ്പം സമര്‍പ്പിച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ബാര്‍ ലൈസന്‍സ് നല്‍കുന്നതിന് ദൂര പരിധി ചട്ടവും മറ്റും പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടില്ളെന്നും സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഹോട്ടലിന് ട്രേഡ് ലൈസന്‍സ് നല്‍കിയിട്ടില്ളെന്നും വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളിലൊന്നും വിശദമായ ചര്‍ച്ചകളില്ലാതെയാണ് പ്രതിപക്ഷ ബഹളത്തിനിടയില്‍ തീരുമാനം കൈക്കൊണ്ടത്.
എല്ലാവിധത്തിലുള്ള കുടിശ്ശികയും തീര്‍ക്കുകയും വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് ബാര്‍ ലൈസന്‍സിന് സമ്മതം നല്‍കിയതെന്നാണ് ഭരണപക്ഷം പറയുന്നത്. ഇക്കാര്യത്തിലൊക്കെ വിശദമായ ചര്‍ച്ച ആവശ്യമാണെന്നിരിക്കെ പ്രതിപക്ഷം കൗണ്‍സിലറുടെ സസ്പെന്‍ഷന്‍ വിഷയം ഉയര്‍ത്തി യോഗത്തില്‍ ബഹളമുണ്ടാക്കിയത് ബാര്‍ ലൈസന്‍സ് വിഷയത്തിലെ ചര്‍ച്ച ഒഴിവാക്കാനുള്ള ആസൂത്രിത ശ്രമത്തിന്‍െറ ഭാഗമാണെന്നും സംശയിക്കുന്നുണ്ട്. കോണ്‍ഗ്രസ് ഭരണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ ബാര്‍ ലൈസന്‍സിന് അനുമതി നല്‍കരുതെന്ന കെ.പി.സി.സി നിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്‍.ഡി.എഫ് ഭരണസമിതിയുടെ നീക്കത്തെ എതിര്‍ക്കാനുള്ള ബാധ്യതയില്‍നിന്ന് പ്രതിപക്ഷം ബോധപൂര്‍വം ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൊച്ചിക്കുവേണ്ടത് ജലകേന്ദ്രീകൃത ഗതാഗത വികസനം

Posted: 28 Mar 2015 12:20 AM PDT

കൊച്ചി: ജലകേന്ദ്രീകൃതവും സംയോജിതവുമായ ഗതാഗതവികസനവും സൈക്ക്ള്‍ സവാരി പുനരുജ്ജീവിപ്പിക്കലുമാണ് ഗതാഗതക്കുരുക്കില്‍ ശ്വാസംമുട്ടുന്ന കൊച്ചി നഗരത്തിന് ഏറ്റവും ഫലപ്രദ പരിഹാരമാര്‍ഗങ്ങളെന്ന് കൊച്ചി മെട്രോ സഹകരണത്തോടെ നഗരസഭ സംഘടിപ്പിച്ച ത്രിദിന ശില്‍പശാല അഭിപ്രായപ്പെട്ടു.
അടിസ്ഥാന സൗകര്യ മേഖലയില്‍ ഇതിന് പൊളിച്ചെഴുത്തുകള്‍ നടത്തണമെന്ന് ശില്‍പശാലയില്‍ പങ്കെടുത്ത വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
കായലുകളും കനാലുകളും കേന്ദ്രീകരിച്ച് ജലഗതാഗതം പുനരുജ്ജീവിപ്പിക്കുക, സൈക്ക്ള്‍ യാത്ര ജനകീയമാക്കാന്‍ റോഡിനോട് ചേര്‍ന്ന് പ്രത്യേക ട്രാക് ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, നഗരകേന്ദ്രങ്ങളിലും റോഡുകളിലും കാല്‍നടക്ക് സഹായകമാംവിധം അടിസ്ഥാന മാറ്റങ്ങള്‍ വരുത്തുക, നഗരത്തിലേക്ക് കാറുകള്‍ പ്രവേശിക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് ശില്‍പശാലയില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദേശങ്ങള്‍.
കൊച്ചി മെട്രോ റെയില്‍ യാഥാര്‍ഥ്യമാകുന്നതോടെ ഗതാഗത മേഖലയില്‍ സംഭവിക്കുന്ന മാറ്റത്തിന്‍െറ തുടര്‍ച്ചയായി നഗരത്തിലെ കനാലുകള്‍ കൂടി ഗതാഗത സജ്ജമാക്കാന്‍ കഴിയണമെന്ന് യൂറോപ്പിലെ നാഷനല്‍ റോഡ് റിസര്‍ച് സെന്‍ററായ എഫ്.ഇ.എച്ച്.ആര്‍.എല്‍ സെക്രട്ടറി ജനറല്‍ ഡോ. തിയറി ഗോഗര്‍ നിര്‍ദേശിച്ചു. വെനീസിന്‍െറ മാതൃകയില്‍ ജലകേന്ദ്രീകൃത ഗതാഗതം കൊച്ചിയില്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയും. നോണ്‍ മോട്ടോറൈസ്ഡ് ട്രാന്‍സ്പോര്‍ട്ട് കൊച്ചിക്ക് ഏറ്റവും അനുയോജ്യമായ ഗതാഗത മാര്‍ഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭയരഹിത സവാരിക്കും ആരോഗ്യത്തിനും സൈക്ക്ള്‍ ഉപകരിക്കുമെന്നതും കണക്കിലെടുക്കണം. ഗതാഗതം സുഗമമാക്കാന്‍ കൊച്ചിയുടെ ഭൂപ്രകൃതി, കാലാവസ്ഥ, പൊതുജന അവബോധം എന്നിവ പരിഗണിക്കണം.
രാഷ്ട്രീയ ഇച്ഛാശക്തിയും ഫണ്ടിന്‍െറ അപര്യാപ്തതയുമാണ് ഇക്കാര്യത്തിലെ പ്രധാന തടസ്സങ്ങള്‍. വികസിത നഗരങ്ങളുടെ മാതൃകയില്‍ കാല്‍നടക്കും സൈക്ക്ള്‍ ഗതാഗതത്തിനും മോട്ടോര്‍ വാഹന ഗതാഗതത്തിനുമായി റോഡുകള്‍ മൂന്നു തട്ടുകളായി വിഭജിച്ചാകണം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത്.
യാത്രാസൗകര്യത്തിന് കാര്യക്ഷമമായ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനവും ഇന്‍റര്‍ചേഞ്ച് ഹബുകളും പ്രാവര്‍ത്തികമാക്കണം. നഗരത്തിലേക്ക് കാറുകളുടെ വരവ് നിയന്ത്രിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം.
നിശ്ചിത ദിവസങ്ങളില്‍ കാറുകള്‍ക്ക് നഗരവീഥികളില്‍ വിലക്ക് ഏര്‍പ്പെടുത്തുക, സിറ്റി ടാക്സും പാര്‍ക്കിങ് ഫീസും ഏര്‍പ്പെടുത്തുക തുടങ്ങിയ മാര്‍ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. കൊച്ചിയിലെ റോഡുകളിലൂടെ ഉപഗ്രഹ നിയന്ത്രിത വാഹനങ്ങള്‍ ഓടുന്ന കാലം അതിവിദൂരമല്ളെന്ന് ഗോഗര്‍ പറഞ്ഞു.
മൊബൈല്‍ ഫോണുകള്‍ ഭാവിയില്‍ ഗതാഗതത്തിനുള്ള ഏറ്റവും ശക്തമായ ഉപകരണമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
തിയറി ഗോഗര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, കെ.ജെ. സോഹന്‍, ഡോ. ഫ്ളോറിയന്‍ ക്രെസ്ളര്‍ (ഓസ്ട്രിയടെക്), ഒലിവര്‍ ലാ (വുപാര്‍ട്ടല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), ബെഞ്ചമിന്‍ ഷ്രെക്ക് (ബി.എ.എസ്.ടി), രഞ്ജന മേനോന്‍ (എംബാര്‍ക്ക് ഇന്ത്യ), സമീറ അന്തപൂര്‍ (ക്ളീന്‍ എയര്‍ ഏഷ്യ) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

തുടര്‍ച്ചയായ മൂന്നാം ദിനവും യമന് നേരെ വ്യോമാക്രമണം

Posted: 28 Mar 2015 12:05 AM PDT

Image: 

സന്‍ആ: യമനിലെ ഹൂതി പ്രക്ഷോഭകാരികളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് സൗദി അറേബ്യ നടത്തുന്ന വ്യോമാക്രമണം തുടരുന്നു. യമന്‍െറ വ്യോമപരപ്പ് തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് സൗദി അറേബ്യ അവകാശപ്പെട്ടു. രാജ്യത്തെ നാലാമത്ത വലിയ പട്ടണമായ ഹുദൈദയിലാണ് ശനിയാഴ്ച കാര്യമായ ആക്രമണമുണ്ടായത്. ചെങ്കടലിന്‍െറ തീരത്തുള്ള പട്ടണമാണിത്. തലസ്ഥാനമായ സന്‍ആയുടെ അടുത്തുള്ള പ്രദേശങ്ങള്‍, ഹൂതി ശക്തികേന്ദ്രമായ സഅദ എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ സൂക്ഷിച്ച കേന്ദ്രങ്ങളിലും വ്യോമാക്രമണം നടന്നു. ആക്രമണത്തില്‍ ഇതുവരെ 39 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സൈനിക ഇടപെടലുണ്ടായ പട്ടണങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോവുകയാണ്. ഭക്ഷണമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്.


അതേസമയം സന്‍ആയിലെ യു.എന്‍ ദൗത്യസംഘത്തെ ഒഴിപ്പിക്കാന്‍ സൗദി അറേബ്യ മൂന്ന് വിമാനങ്ങള്‍ അയച്ചു. എന്നാല്‍ ദൗത്യസംഘത്തിലെ 140 പേരെ ഹൂതികള്‍ രാജ്യം വിടുന്നതില്‍ നിന്നും തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അല്‍ അറബിയ്യ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇവരെ ഒഴിപ്പിക്കുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്.

ആസിഫതുല്‍ ഹസം (നിര്‍ണായക കൊടുങ്കാറ്റ്) എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിന് സൗദിയടക്കം ഒമ്പത് രാജ്യങ്ങളുടെ സൈനിക പിന്തുണയാണുള്ളത്. ഈജിപ്ത്, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, യു.എ.ഇ, ജോര്‍ഡന്‍, ഈജിപ്ത്, സുഡാന്‍ എന്നിവരാണ് സൗദിക്ക് പിന്നില്‍ അണിനിരക്കുന്നത്. യു.എസ്, യു.കെ, ഫ്രാന്‍സ്, തുര്‍ക്കി, ബെല്‍ജിയം, മൊറോക്കോ എന്നിവരാണ് പുറത്തുനിന്ന് പിന്തുണക്കുന്നവര്‍. ഇതില്‍ മൊറോക്കോ പോര്‍ വിമാനങ്ങള്‍ അയച്ച കാര്യം സ്ഥിരീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. ഇറാന്‍, സിറിയ, ചൈന, റഷ്യ എന്നിവരാണ് സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന നീക്കത്തെ എതിര്‍ക്കുന്നത്.
 

മധുരവീരന്‍ കോളനിയിലെ ഫ്ളാറ്റ് നിര്‍മാണം പത്ത് മുതല്‍

Posted: 27 Mar 2015 11:50 PM PDT

പാലക്കാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയോജിത ചേരി വികസന പ ദ്ധതിയിലുള്‍പ്പെടുത്തി പാലക്കാട് നഗരസഭ പരിധിയിലെ ശംഖുവാരത്തോട് മധുരവീരന്‍ കോളനിയില്‍ നിര്‍മിക്കുന്ന ഫ്ളാറ്റുകള്‍ക്ക് ഏപ്രില്‍ 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിടും.
മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി 64 വീടുകള്‍ ഉള്‍പ്പെടുന്ന ഫ്ളാറ്റ് സമുച്ചയമാണ് നിര്‍മിക്കുക.
പദ്ധതി പ്രദേശം സന്ദര്‍ശിച്ച പട്ടികജാതി-വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്തു. പദ്ധതിക്ക് 7.20 കോടി രൂപ ചെലവഴിക്കും.
കേന്ദ്രത്തിന്‍െറയും സംസ്ഥാനത്തിന്‍െറയും വിവിധ ഫണ്ടില്‍ നിന്നാണ് പദ്ധതിക്ക് ആവശ്യമായ തുക കണ്ടത്തെുക. 18 മാസത്തിനകമാണ് പദ്ധതി പൂര്‍ത്തീകരിക്കുക. എന്നാല്‍, 12 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ നിര്‍മാണ ഏജന്‍സിയോട് മന്ത്രി എ.പി. അനില്‍കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
400 സ്ക്വയര്‍ഫീറ്റിലുള്ള വീടുകളാണ് നിര്‍മിക്കുക. നിലവിലുള്ള 44 വീടുകള്‍ പൊളിച്ചുമാറ്റുമ്പോള്‍ താമസക്കാര്‍ക്ക് പകരം സംവിധാനം നഗരസഭയൊരുക്കും. സ്ഥലം സന്ദര്‍ശിച്ച മന്ത്രിയോടൊപ്പം ഷാഫി പറമ്പില്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ പി.വി. രാജേഷ്, കൗണ്‍സിലര്‍ പി. സുലൈമാന്‍ എന്നിവരുമുണ്ടായിരുന്നു.

‘മണ്‍സൂണിനെ വരവേല്‍ക്കാം മഴവെള്ളം സംഭരിക്കാം’ പദ്ധതിക്ക് അംഗീകാരം

Posted: 27 Mar 2015 11:48 PM PDT

മലപ്പുറം: മഴവെള്ള സംഭരണത്തിന് വണ്ടൂര്‍ ബ്ളോക്ക് പഞ്ചായത്ത് തയാറാക്കിയ സംയോജിത നീര്‍ത്തട പദ്ധതിക്കും 'മണ്‍സൂണിനെ വരവേല്‍ക്കാം മഴവെള്ളം സംഭരിക്കാം' പദ്ധതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാടിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ബ്ളോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് ഇത്തരമൊരു പദ്ധതി തയാറാക്കുന്നത്.
വരള്‍ച്ചയെ നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദേശപ്രകാരം നടപ്പാക്കുന്ന 'മണ്‍സൂണിനെ വരവേല്‍ക്കാം മഴവെള്ളം സംഭരിക്കാം' പദ്ധതി ജില്ലയില്‍ സംയോജിത നീര്‍ത്തട പരിപാലന പദ്ധതി, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി എന്നിവയുമായി സംയോജിപ്പിച്ചാണ് നടപ്പാക്കുന്നത്. ജില്ലയിലെ എല്ലാ ബ്ളോക്കുകളിലും പദ്ധതി നടപ്പാക്കും. പദ്ധതി ബോധവത്കരണത്തിന്‍െറ ഭാഗമായി ബി.ഡി.ഒമാരുടെ നേതൃത്വത്തില്‍ പരിശീലന ക്യാമ്പുകള്‍, തെരുവ് നാടകം, പോസ്റ്റര്‍ പ്രദര്‍ശനം, വീഡിയോ പ്രദര്‍ശനം, കലാജാഥകള്‍, ജലസന്ദര്‍ശനയാത്ര എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കിലെ ആന്‍സിയന്‍ ഇന്‍ഫോ ടെക്നോളജിയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതിയുടെ മാപ്പിങ് തയാറാക്കിയത്. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീദേവി, ബി.ഡി.ഒ ജയപ്രകാശ് എന്നിവര്‍ പദ്ധതി വിശദീകരിച്ചു.

കലാശപ്പോര് നാളെ

Posted: 27 Mar 2015 11:30 PM PDT

Image: 

മെല്‍ബണ്‍: ആറാഴ്ചകള്‍ നീണ്ട, അഞ്ചു ഭൂഖണ്ഡങ്ങളില്‍നിന്നുള്ള 14 ടീമുകള്‍ പങ്കെടുത്ത 48 മത്സരങ്ങള്‍ക്ക് ശേഷം 11ാം ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍െറ ഫൈനലില്‍ മാറ്റുരക്കുന്നത് ഓഷ്യാനിയയുടെ സ്വന്തം ടീമുകള്‍, ആസ്ട്രേലിയയും ന്യൂസിലന്‍ഡും. തങ്ങളുടെ രാജ്യത്ത് നടന്ന പോരാട്ടങ്ങളില്‍ എട്ടില്‍ എട്ടും ജയിച്ചാണ് സൂപ്പര്‍ ഫോമിലുള്ള ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടത്തില്‍ എത്തിനില്‍ക്കുന്നത്. അവയില്‍ ഒന്നില്‍ ആസ്ട്രേലിയയും മുട്ടുകുത്തി. ഇഞ്ചോടിഞ്ച് പോരാടിയ ആ മത്സരത്തില്‍ ‘ഹോം’ ആനുകൂല്യം കിവീസിനായിരുന്നെങ്കില്‍ ഫൈനലില്‍ എത്തുമ്പോള്‍ നാലുതവണ ചാമ്പ്യനായ ഓസീസിനാണ്. സ്വപ്നക്കുതിപ്പുമായി മുന്നിലത്തെിയവരെയെല്ലാം തകര്‍ത്തെറിഞ്ഞ ഫോമാണ് ന്യൂസിലന്‍ഡിന്‍െറ ആദ്യഫൈനല്‍ കൈമുതല്‍ എങ്കില്‍, ലോകകപ്പില്‍ ഹാട്രിക് കിരീടം നേടിയതുള്‍പ്പെടെയുള്ള പാരമ്പര്യമാണ് ആസ്ട്രേലിയയുടെ കരുത്ത്. ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിജയചരിത്രം അവകാശപ്പെട്ടാണ് മൈക്കല്‍ ക്ളാര്‍ക്കും സംഘവും ഏഴാം ഫൈനലിനിറങ്ങുന്നത്.

ഈ ലോകകപ്പില്‍ തങ്ങളുടെ മണ്ണിന് പുറത്തുള്ള ആദ്യ പോരാട്ടത്തിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കിവീസ് കളിക്കാന്‍ ഇറങ്ങുന്നത് ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ്. ഓസീസ് ആകട്ടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ഇവിടെ കളിച്ച 12 ഏകദിനങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് തോറ്റത്. കഴിഞ്ഞ ആറു പോരാട്ടങ്ങളിലും അവര്‍ തോറ്റിട്ടുമില്ല. ട്രെന്‍റ് ബോള്‍ട്ടിന്‍െറയും ടിം സൗത്തിയുടെയും ന്യൂബാള്‍ ആക്രമണം ന്യൂസിലന്‍ഡ് സാഹചര്യങ്ങളില്‍നിന്ന് മാറിയതിനോട് എങ്ങനെ പൊരുത്തപ്പെടുന്നു എന്നതനുസരിച്ചിരിക്കും ബ്രണ്ടന്‍ മക്കല്ലത്തിന്‍െറയും കൂട്ടരുടെയും കിരീടസാധ്യതകള്‍. നാട്ടില്‍ കിട്ടിയതുപോലെ സ്വിങ് തങ്ങളെ സഹായിക്കാന്‍ എത്തില്ളെന്ന കണക്കുകൂട്ടലില്‍ കിവീസ് താരങ്ങള്‍ക്ക് പന്തിന്‍െറ ലെങ്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. കിവീസ് സ്വന്തം സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തിയതുപോലെ തങ്ങളും തിരിച്ച് ഉപയോഗപ്പെടുത്തുമെന്നാണ് ക്ളാര്‍ക് പറഞ്ഞത്. എന്നാല്‍, എല്ലാ മത്സരങ്ങളിലും സ്വിങ് ചെയ്യാന്‍ കഴിഞ്ഞില്ളെങ്കിലും വിക്കറ്റെടുക്കാനുള്ള വഴി തങ്ങള്‍ക്കറിയാമെന്നാണ് സൗതിയുടെ പക്ഷം. എന്തായാലും ഞായറാഴ്ച ഫോമിന്‍െറയും പാരമ്പര്യത്തിന്‍െറയും ഒരു ക്രിക്കറ്റ് ജുഗല്‍ബന്ദിയാകും എം.സി.ജിയില്‍.

രാത്രിയാത്രാ നിരോധം: ഇന്ന് പ്രതിഷേധമിരമ്പും

Posted: 27 Mar 2015 11:08 PM PDT

സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 212ലെയും 67ലെയും രാത്രിയാത്രാ നിരോധത്തിനെതിരെ ശനിയാഴ്ച ബത്തേരിയില്‍ ജനകീയ റാലിയും പൊതുസമ്മേളനവും നടക്കും. ജനവാസ കേന്ദ്രങ്ങളിലെ വന്യജീവി ആക്രമണങ്ങള്‍ക്കെതിരെയും സമരത്തില്‍ പ്രതിഷേധമിരമ്പും.
രാത്രിയാത്രാ നിരോധത്തില്‍ കര്‍ണാടകയുടെ നിഷേധാത്മക നിലപാടിനും ജനകീയ പ്രശ്നങ്ങളിലെ കോടതികളുടെ അമിത ഇടപെടലിനുമെതിരെയാണ് പ്രക്ഷോഭം. പരിസ്ഥിതി സംബന്ധമായ പൊതുതാല്‍പര്യ ഹരജികളില്‍ കോടതികള്‍ ജനഹിതമോ സാമൂഹിക പ്രത്യാഘാതങ്ങളോ പരിഗണിക്കാതെ ഏകപക്ഷീയ ഇടപെടലുകള്‍ നടത്തുകയാണെന്ന് സമിതി ആരോപിച്ചു. ഇതിനെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാറുകള്‍ പരാജയപ്പെടുന്നു. ദേശീയപാതയിലെ രാത്രിയാത്രാനിരോധം ബദല്‍റോഡ് മൂലം സാമ്പത്തിക ലാഭമുണ്ടാക്കുന്ന ഒരുപറ്റം ആളുകളുടെ ഗൂഢാലോചനയുടെ ഫലമാണ്. ഇത് തിരിച്ചറിയുന്നതില്‍ കോടതിയും സര്‍ക്കാറുകളും പരാജയപ്പെട്ടു.
വനസംരക്ഷണത്തിന്‍െറ പേരില്‍ പരിസ്ഥിതി ഉദ്യോഗസ്ഥരുടെയും കോടതികളുടെയും ഇടപെടല്‍ നീലഗിരി ജൈവമേഖലയിലെ ജനങ്ങളുടെ ജീവിതത്തെയാകെ ദുസ്സഹമായി ബാധിച്ചിരിക്കുകയാണ്. കടുവാ സംരക്ഷണത്തിന്‍െറ പേരില്‍ മനുഷ്യജീവന് പുല്ലുവില കല്‍പിക്കുന്നത് അംഗീകരിക്കാനാവില്ല. ചില എന്‍.ജി.ഒകളുടെ വിദേശപണം മോഹിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ജനങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കാരണമാകുന്നത്. ഇത്രകാലം പരിസ്ഥിതിയുമായും വനങ്ങളുമായും സമരസപ്പെട്ട് ജീവിച്ച ജനങ്ങളെ പരിസ്ഥിതി വിരുദ്ധരായി ചിത്രീകരിച്ച് നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല.
മൂന്ന് സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച കര്‍ണ്ണാടക-തമിഴ്നാട്-കേരള നൈറ്റ് ട്രാവലിങ് പ്രൊട്ടക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗുണ്ടല്‍പേട്ട, മസിനഗുഡി, ഗൂഡല്ലൂര്‍, ഊട്ടി, മൈസൂര്‍ എന്നിവിടങ്ങളില്‍ പ്രക്ഷോപ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.
25ന് ഊട്ടിയില്‍ നിരവധി പേര്‍ പങ്കെടുത്ത പ്രകടനവും കലക്ടറേറ്റ് മാര്‍ച്ചും നടത്തിയിരുന്നു. അടുത്തയാഴ്ച മൈസൂറിലും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. കേരള-കര്‍ണാടക സര്‍ക്കാറുകള്‍ ഉഭയകക്ഷി ചര്‍ച്ച നടത്തി ഫലപ്രദമായ പൊതു നിര്‍ദേശം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയം ഏപ്രില്‍ 13ന് അവസാനിക്കുകയാണ്. എന്നാല്‍, പ്രാഥമിക ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. ഇതിനായി സമ്മര്‍ദം ചെലുത്തുകയാണ് സമരങ്ങളുടെ ലക്ഷ്യം. പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്‍െറ ഭാഗമായാണ് ബത്തേരിയില്‍ റാലിയും പൊതുസമ്മേളനവും നടത്തുന്നത്.
റാലിക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി, എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, എക്യുമെനിക്കല്‍ ഫോറം, സംയുക്തമഹല്ല് ജമാഅത്ത്, വിവിധ ക്ളബ്ബുകള്‍ തുടങ്ങിയവ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. താലൂക്കിലെ മുഴുവന്‍ വ്യാപാരികളും വൈകീട്ട് 3.30 മുതല്‍ കടകള്‍ അടച്ചിട്ട് സമരത്തില്‍ പങ്കെടുക്കും.
നാലിന് സര്‍വജന സ്കൂള്‍ പരിസരത്ത് നിന്ന് റാലി തുടങ്ങും. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

‘പി.സി ജോര്‍ജിനെ മാറ്റും’

Posted: 27 Mar 2015 10:01 PM PDT

Image: 

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പി.സി ജോര്‍ജിനെ നീക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായെന്ന് സൂചന. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശയാത്ര കഴിഞ്ഞ് മടങ്ങിയത്തെിയാല്‍ നടപടിയുണ്ടാകുമെന്നാണ് വിവരം. വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി മടങ്ങിയത്തെുക. കെ.എം മാണി ജോര്‍ജിനെതിരെയുള്ള നിലപാട് കടുപ്പിച്ചതിനെ തുടര്‍ന്നാണ് സ്ഥാനത്തുനിന്നു മാറ്റാന്‍ ധാരണയായത്. വിഷയത്തില്‍ പാര്‍ട്ടി നേതൃത്വവുമായും ഘടകകക്ഷി നേതാക്കളുമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം, ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം മുഖ്യമന്ത്രി തന്നോടു പറഞ്ഞിട്ടില്ളെന്ന് പി.സി ജോര്‍ജ് പ്രതികരിച്ചു.

സുല്‍ത്താന്‍െറ കാരുണ്യത്തില്‍ മലയാളി യുവാവിന് ജയില്‍മോചനം

Posted: 27 Mar 2015 09:44 PM PDT

Image: 

മസ്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ കാരുണ്യത്തില്‍ പൊതുമാപ്പില്‍ മലയാളി യുവാവിന് ജയില്‍മോചനം. വാഹനാപകട കേസില്‍ രണ്ടുവര്‍ഷമായി ജയിലിലായിരുന്ന പുനലൂര്‍ ഇടമണ്‍ സ്വദേശി ഷാനവാസ് ബഷീറിനാണ് കാരാഗൃഹത്തില്‍നിന്ന് മോചനമായത്. ജര്‍മനിയില്‍നിന്ന് ചികിത്സ കഴിഞ്ഞ് ഒമാനില്‍ തിരിച്ചത്തെിയ സുല്‍ത്താന്‍ ഖാബൂസ് 245 തടവുകാരെ വിട്ടയക്കാനാണ് ഉത്തരവിട്ടത്.
ബുറൈമിയില്‍ 2012 ഡിസംബറില്‍ 12 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലാണ് ഷാനവാസിനെ കോടതി ശിക്ഷിച്ചത്. സൗദിയിലെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്ന ഷാനവാസ് ഓടിച്ച ട്രെയിലറിലെ കണ്ടെയ്നര്‍ യു.എ.ഇ, ഒമാന്‍ സ്വദേശികള്‍ സഞ്ചരിച്ച വാഹനത്തിന് മുകളില്‍ വീണാണ് അപകടമുണ്ടായത്. സൗദിയിലെ കമ്പനി ഉടമ ഷാനവാസിനെ കൈവിട്ടതോടെയാണ് ശിക്ഷ അനുഭവിക്കേണ്ടിവന്നത്. സോഹാറിലെ പ്രാഥമിക കോടതി വിധിച്ച ശിക്ഷ പിന്നീട് മേല്‍ക്കോടതിയും ശരിവെക്കുകയായിരുന്നു. ആദ്യം സോഹാര്‍ ജയിലിലായിരുന്ന ഷാനവാസിനെ പിന്നീട് മസ്കത്ത് ജയിലിലേക്ക് മാറ്റിയിരുന്നു.
ഭാര്യയും രണ്ട് മക്കളും വൃദ്ധരായ മാതാപിതാക്കളും അടങ്ങിയ കുടുംബത്തിന്‍െറ ഏകാശ്രയമായിരുന്നു ഷാനവാസ്. നേരത്തേ ഇദ്ദേഹത്തിന്‍െറ മോചനത്തിന് സാമൂഹിക പ്രവര്‍ത്തകനായ കെ. യൂസുഫ് സലീമും ഇന്ത്യന്‍ എംബസി അധികൃതരും ഇടപെട്ടിരുന്നു. പാര്‍ലമെന്‍റ് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീറും എന്‍.കെ. പ്രേമചന്ദ്രനും വിഷയത്തില്‍ ഇടപെടലുകള്‍ നടത്തിയിരുന്നു.
ജയില്‍മോചിതനായ ഷാനവാസിന് സോഹാറില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. നാട്ടിലേക്കുള്ള യാത്രാടിക്കറ്റും മറ്റു സഹായങ്ങളും ഫലജ് കെ.എം.സി.സി പ്രസിഡന്‍റ് ഷംസുദ്ദീന്‍, സെക്രട്ടറി നവാസ്, അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി. പ്രാര്‍ഥനക്ക് ഹസന്‍ ബാവ ദാരിമി നേതൃത്വം നല്‍കി. ജയിലില്‍നിന്നുള്ള മോചന സര്‍ട്ടിഫിക്കറ്റ് കൂടി ലഭിച്ചാല്‍ മാത്രമേ മടങ്ങിപ്പോക്കിന്‍െറ തീയതി തീരുമാനിക്കൂവെന്ന് യൂസുഫ് സലീം പറഞ്ഞു.
 

യു.ഡി.എഫില്‍ പ്രതിസന്ധികളൊന്നുമില്ലെന്ന്‌ ആന്‍റണി

Posted: 27 Mar 2015 09:18 PM PDT

Image: 

കൊച്ചി: യു.ഡി.എഫില്‍ പ്രതിസന്ധികളൊന്നുമില്ലെന്ന്‌എ.കെ ആന്‍റണി. ഇതിനേക്കാള്‍ വലിയ പ്രതിസന്ധിയെ തരണം ചെയത് വിജയിച്ച നേതൃത്വമാണ് യു.ഡി.എഫിനുള്ളത്. മുഖ്യമന്ത്രിയും മറ്റു ഘടകകക്ഷിനേതക്കാളും ഒരുമിച്ചിരുന്ന് തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ആന്‍റണി പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിക്കാന്‍ തയാറായില്ല. കഴിഞ്ഞദിവസം പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിക്ഷേപക ഉച്ചകോടി: മുഖ്യമന്ത്രി തിങ്കളാഴ്ച ദുബൈയില്‍

Posted: 27 Mar 2015 09:14 PM PDT

Image: 

ദുബൈ: യു.എ.ഇയില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉന്നത ഉദ്യോഗസ്ഥ സംഘവും തിങ്കളാഴ്ച ദുബൈയിലത്തെുന്നു. മാര്‍ച്ച് 30 മുതല്‍ മൂന്ന് ദിവസങ്ങളിലായി ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. എന്നാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി അനിശ്ചിതമായി നീളുന്നത് കേരളത്തില്‍ കൂടുതല്‍ മുതല്‍മുടക്കുന്നതില്‍ നിന്ന് യു.എ.ഇ കമ്പനികളെ പിന്തിരിപ്പിച്ചേക്കുമെന്നാണ് സൂചന.
ടീകോം മുതല്‍മുടക്കില്‍ കൊച്ചിയില്‍ ആവിഷ്കരിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി വൈകുന്നതാണ് കേരളത്തിന് തിരിച്ചടിയായിരിക്കുന്നത്. മാര്‍ച്ച് 23നകം പദ്ധതിയുടെ ഭാഗമായ പ്രധാന കെട്ടിടത്തിന്‍െറ പണി തീരുമെന്ന കണക്കുകൂട്ടലിലായിരുന്നു ടീകോം. എന്നാല്‍ ഇത് നടന്നില്ല. കെട്ടിട ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാമെന്ന് നേരത്തെ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കിയിരുന്നതാണ്. സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ദുബൈയില്‍ ചേരാന്‍ സാധിക്കുമോ എന്ന് ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ളെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വ്യവസായ-ഐ.ടി വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയെ അനുഗമിക്കുമെന്നാണ് വിവരം. വാര്‍ഷിക നിക്ഷേപക ഉച്ചകോടിയില്‍ സംബന്ധിക്കുന്ന 15,000ഓളം ബിസിനസ് പ്രമുഖര്‍ക്ക് മുമ്പില്‍ കേരളത്തിന് പുതിയ പദ്ധതികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചേക്കും. ഉമ്മന്‍ ചാണ്ടിക്ക് പുറമെ തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും ഉച്ചകോടിക്കത്തെുന്നുണ്ട്. തെലുങ്കാനയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി ആരംഭിക്കാനുള്ള ചര്‍ച്ച അന്തിമ ഘട്ടത്തിലാണെന്നും ടീകോം വൃത്തങ്ങള്‍ പറഞ്ഞു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 80 ഓളം മന്ത്രിമാരാണ് സംബന്ധിക്കുന്നത്.

അമീര്‍ സൗദി രാജാവുമായി ഫോണ്‍ സംഭാഷണം നടത്തി

Posted: 27 Mar 2015 09:09 PM PDT

Image: 

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ആല്‍ഥാനി സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി ഫോണ്‍ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ സംബന്ധിച്ച് ഇരു രാഷ്ട്രത്തലവന്മാരും ചര്‍ച്ച നടത്തി. കൂടാതെ മേഖലയിലെ നിലവിലെ സാഹചര്യവും പുരോഗതിയും ഇരുവരും വിലയിരുത്തി. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമനിലെ ഹൂതികള്‍ക്കെതിരെ  ആരംഭിച്ച ഓപറേഷന്‍ അക്സസീവ് സ്റ്റോമിന് ഒമാനൊഴികെ മുഴുവന്‍ ജി.സി.സി രാജ്യങ്ങളും പിന്തുണ അറിയിച്ച സന്ദര്‍ഭത്തില്‍ ഖത്തര്‍ അമീറും സൗദി അമീറും തമ്മിലുള്ള സംഭാഷണത്തിന് രാഷ്്ട്രീയ പ്രാധാന്യമേറെയാണ്.
അതെസമയം, ഇന്ന് ആരംഭിക്കുന്ന 26ാമത് അറബ് ലീഗ് ഉച്ചകോടിക്ക് ഖത്തര്‍ പ്രതിനിധി സംഘത്തെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നയിക്കും. ഈജിപ്തിലെ ശറമുശൈ്ശഖിലാണ് ഉച്ചകോടി നടക്കുന്നത്. ‘സംയുക്ത അറബ് നടപടിയുടെ എഴുപത് വര്‍ഷങ്ങള്‍’ എന്ന തലക്കെട്ടിലൂന്നിയാണ് ഉച്ചകോടി നടക്കുന്നത്. അറബ് രാജ്യങ്ങളെല്ലാം സംയുക്തമായി പിന്തുണ കൊടുത്തിരിക്കുന്ന സൗദി അറേബ്യയുടെ യമന്‍ ആക്രമണവും മേഖലയിലെ നിലവിലെ സാഹചര്യവും പുരോഗതിയും ഉച്ചകോടിയില്‍ വിശകലനം ചെയ്യപ്പെടുമെന്നാണ് കരുതുന്നത്.
 

യമന്‍ സൈനിക നീക്കം: ബഹ്റൈന്‍ അതീവജാഗ്രതയില്‍

Posted: 27 Mar 2015 08:58 PM PDT

Image: 

മനാമ: യമനിലെ ഹൂതി വിമതര്‍ക്കെതിരായ സംയുക്ത സൈനിക നീക്കത്തില്‍ പങ്കെടുക്കുന്നത് റോയല്‍ ബഹ്റൈന്‍ എയര്‍ഫോഴ്സിലെ 12 യുദ്ധവിമാനങ്ങള്‍. സംയുക്ത സേനാ നിര്‍ദേശങ്ങളനുസരിച്ചാണ് യുദ്ധവിമാനങ്ങള്‍ നീങ്ങുന്നത്. ഇതിനായുള്ള രാജകീയ ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങി. സൗദി രാജാവിന്‍െറ അഭ്യര്‍ഥന പ്രകാരം ബഹ്റൈന്‍ നടത്തിയ നീക്കം മേഖലയുടെ സുരക്ഷക്ക് ഭീഷണിയാകുന്ന ഒരു ശക്തിയെയും സ്വതന്ത്രമായി വാഴാന്‍ അനുവദിക്കില്ളെന്ന പ്രഖ്യാപനമായി. സൗദിയില്‍ നിന്നുള്ള 100 ഓളം യുദ്ധവിമാനങ്ങളാണ് ഹൂതി വിരുദ്ധ നീക്കത്തില്‍ പങ്കുചേരുന്നത്.
‘ഓപറേഷന്‍ ഡിസിസീവ് സ്റ്റോം’ എന്ന പേരിട്ട ആക്രമണം തുടങ്ങിയതോടെ രാജ്യം അതീവ ജാഗ്രതയിലാണ്. യമന്‍ സംഭവങ്ങളുടെ പശ്ചാത്തലത്തിലുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും നേരിടാന്‍ മതിയായ തയാറെടുപ്പുകള്‍ നടത്തണമെന്ന് എല്ലാ മന്ത്രാലയങ്ങളും വകുപ്പുകള്‍ക്കും പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബഹ്റൈന്‍െറ താല്‍പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കണം. ഇതില്‍ ഒരു തരത്തിലുമുള്ള അനുരഞ്ജനവും പാടില്ല.
മേഖലയിലെ സംഘര്‍ഷ സാഹചര്യം മുതലെടുത്ത് പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം. ഇത്തരം നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കണം. സമാധാനം അട്ടിമറിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.യമന്‍െറ സുരക്ഷ ജി.സി.സി രാജ്യങ്ങളുടെ മൊത്തം സുരക്ഷാവിഷയമായാണ് കാണുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മാണി തന്‍റെ കരളു പറിക്കാനാണ് ശ്രമിച്ചത്^ പി.സി ജോര്‍ജ്

Posted: 27 Mar 2015 08:42 PM PDT

Image: 

കോട്ടയം: മാണി തന്‍റെ കരളു പറിക്കാനാണ് ശ്രമിച്ചതെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. 1977 മുതല്‍ രാഷ്ട്രീയമായി തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്. മാണിക്കൊപ്പം കൂട്ടു നിന്നവര്‍ക്ക് നഷ്ടക്കണക്കു മാത്രമാണുള്ളത്. പി.ജെ ജോസഫിന്‍റെ സ്ഥിതിയും അതു തന്നെയാണ്. തന്നോടു മാണി കാട്ടിയതു ക്രൂരതയാണ്. യു.ഡി.എഫ് നേതാക്കളെ വിശ്വസിക്കാനുള്ള ധാര്‍മികത അദ്ദേഹം  കാണിക്കണം. മാണി ഇനി പ്രാര്‍ഥനയുമായി കഴിയുന്നതാണ് നല്ലതെന്നും  പി.സി ജോര്‍ജ് പറഞ്ഞു. തന്‍റെ വസതിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫിനെ ശിഥിലമാക്കാന്‍ ശ്രമിച്ചിട്ടില്ല. തന്‍റെ പ്രസ്താവനകള്‍ യു.ഡി.എഫിനെ ശിഥിലമാക്കിയെങ്കില്‍ അതിനു കെ.എം മാണിയും ഉത്തരവാദിയാണ്. നാളിതുവരെ താന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം കെ.എം. മാണിയുടെ അറിവോടെയും അനുവാദത്തോടെയുമാണ്. താന്‍ തുറന്നു പറഞ്ഞ പലതും അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്. മാണി പറയാതെ താന്‍ ഒന്നും പറഞ്ഞിട്ടില്ളെന്നും ജോര്‍ജ് പറഞ്ഞു.  
താന്‍ ആരെയും വിളിച്ച് പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയിലെ തന്‍റെ പിന്തുണ കാലം തെളിയിക്കും. യു.ഡി.എഫ് നേതാക്കളുടെ ഏതു തീരുമാനവും അംഗീകരിക്കുമെന്നും താന്‍ സംതൃപ്തനും സന്തോഷവാനുമാണെന്നും ജോര്‍ജ് വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ വെള്ളിയാഴ്ചക്കു ശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച നിലപാട് യു.ഡി.എഫ് സ്ഥാനാര്‍ഥി ആരെന്നറിഞ്ഞ ശേഷം പറയാമെന്നും വിജയിക്കാന്‍ എളുപ്പം നാടാര്‍ സ്ഥാനാര്‍ഥിയാണെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.

യു.ഡി.എഫില്‍ പ്രതിസന്ധി മുറുകുന്നു

Posted: 27 Mar 2015 07:27 PM PDT

Image: 

തിരുവനന്തപുരം: ചീഫ് വിപ്പ് വിഷയത്തില്‍ പരിഹാരശ്രമങ്ങള്‍ പരാജയപ്പെടുകയും മാണിഗ്രൂപ് നിലപാട് കടുപ്പിക്കുകയും ചെയ്തതോടെ യു.ഡി.എഫില്‍ പ്രതിസന്ധി മുറുകുന്നു.

പി.സി. ജോര്‍ജും മാണിഗ്രൂപ്പും വിട്ടുവീഴ്ചക്ക് തയാറല്ലാത്ത സാഹചര്യത്തില്‍ ഇലക്കുംമുള്ളിനും കേടില്ലാതെ പ്രശ്നം എങ്ങനെ പരിഹരിക്കാനാകുമെന്ന ചിന്ത മുന്നണിനേതൃത്വത്തിന്‍െറ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നു. അടുത്തമാസം മധ്യത്തോടെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വിഷയം മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തതരത്തില്‍ മുന്നണിയെ പ്രതിസന്ധിയിലത്തെിച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാതെ സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കി കൂറുമാറ്റനിരോധനിയമത്തില്‍ തളച്ചിടുകയെന്ന ദ്വിമുഖ തന്ത്രമാണ് ജോര്‍ജിനെതിരെ കെ.എം. മാണി പുറത്തെടുത്തിരിക്കുന്നത്.

ജോര്‍ജിന്‍െറ കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയില്ളെന്നത് അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റിയാലും പ്രത്യേകപാര്‍ട്ടിയാക്കി നിലനിര്‍ത്താനാണ് യു.ഡി.എഫ് നേതൃത്വത്തിന് താല്‍പര്യം. ജോര്‍ജ് ആഗ്രഹിക്കുന്നതും അതാണ്.
എന്നാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ മാണി തയാറാകാത്തിടത്തോളം ജോര്‍ജിന് മുന്നില്‍ മറ്റ് പോംവഴികളൊന്നും തല്‍ക്കാലം ഇല്ല. പുതിയ പാര്‍ട്ടി ഉണ്ടാക്കാനാണ് ശ്രമമെങ്കില്‍ കൂറുമാറ്റ നിരോധനിയമമനുസരിച്ച് അയോഗ്യനാക്കണമെന്ന ആവശ്യം മാണി വിഭാഗം മുന്നോട്ടുവെക്കും. അതിനോട് മുഖംതിരിക്കാന്‍ സര്‍ക്കാറിന് കഴിയാതെയും വരും. അതിലെ അപകടം കോണ്‍ഗ്രസ് നേതൃത്വത്തിന് നന്നായറിയാം. പ്രശ്നത്തില്‍ ഉടന്‍ തീരുമാനം വേണമെന്നാണ് മാണിഗ്രൂപ്പിന്‍െറ നിലപാട്. ജോര്‍ജിനെ ചീഫ്വിപ്പ് സ്ഥാനത്തേക്ക് നിയോഗിച്ചതും യു.ഡി.എഫിലെ പാര്‍ട്ടി പ്രതിനിധിയാക്കിയതും കേരള കോണ്‍ഗ്രസ് ആണെന്നും അതിനാല്‍ സ്ഥാനങ്ങളില്‍നിന്ന് പിന്‍വലിക്കാനും പാര്‍ട്ടിക്ക് അവകാശമുണ്ടെന്നും മാണി വ്യക്തമാക്കിയിട്ടുണ്ട്.

ഇത് കോണ്‍ഗ്രസ് നേതൃത്വത്തിന് കൂടിയുള്ള മുന്നറിയിപ്പാണ്. സമവായനീക്കങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും തീരുമാനം നീട്ടാനാണ് കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് മാണിവിഭാഗം വഴങ്ങാനിടയില്ല. കോണ്‍ഗ്രസിലെയും മുന്നണിയിലെ ചില ഘടകകക്ഷികളിലെയും നേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ച് മറുതന്ത്രം പയറ്റാന്‍ ജോര്‍ജ് ശ്രമിച്ചേക്കുമെന്ന് മാണിപക്ഷം കരുതുന്നു. അതിന് അവസരം നല്‍കാതെ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനം വേണമെന്ന കാര്യത്തില്‍ മാണിഗ്രൂപ് നിര്‍ബന്ധംപിടിക്കും. കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ച് മുന്നണിയില്‍ സമ്മര്‍ദം ചെലുത്തി തീരുമാനമെടുപ്പിക്കാന്‍ അവര്‍ക്ക് ലഭിക്കുന്ന അവസരവും ഇതായിരിക്കും.

അതേസമയം പാര്‍ട്ടി വിപ്പ് അനുസരിച്ച് മുന്നോട്ടുപോകുകയെന്ന വഴി മാത്രമാണ് ജോര്‍ജിന് മുന്നിലുള്ളത്. എങ്കിലും ജോര്‍ജിനെ പൂര്‍ണമായി പ്രതിസന്ധിയിലാക്കാതെ സമവായം കണ്ടത്തൊനാണ് കോണ്‍ഗ്രസിന്‍െറ നീക്കം. കുറച്ചുദിവസം കഴിയുന്നതോടെ ഇരുപക്ഷവും സമവായത്തിന് തയാറാകുമെന്ന പ്രതീക്ഷയാണ് മുന്നണി നേതൃത്വത്തിനുള്ളത്. ഞായറാഴ്ച ദുബൈയിലേക്ക് പോകുന്ന മുഖ്യമന്ത്രി ബുധനാഴ്ചയാണ് മടങ്ങിവരുന്നത്. അതിന്ശേഷമേ പ്രശ്നപരിഹാരശ്രമങ്ങള്‍ക്ക് സാധ്യതയുള്ളൂ. അതുവരെ കാത്തിരിക്കാന്‍ തയാറാണെന്ന് മാണി അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ ഒമ്പതിന് യു.ഡി.എഫ് യോഗം ചേരാന്‍ നേരത്തേതന്നെ തീരുമാനിച്ചിട്ടുണ്ട്.
 മുന്നണിയോഗത്തില്‍ വിഷയം ചര്‍ച്ചക്ക്കൊണ്ടുവന്ന് തീരുമാനമെടുപ്പിക്കാനായിരിക്കും കോണ്‍ഗ്രസ് നീക്കം. അതുവരെ കാത്തിരിക്കാന്‍ മാണിഗ്രൂപ് തയാറാകുമോയെന്ന് കണ്ടറിയണം.

യമന്‍: ചുറ്റും വെടിയൊച്ച; ഒരുപോള കണ്ണടക്കാനാവാതെ മലയാളികള്‍

Posted: 27 Mar 2015 07:15 PM PDT

Image: 

ദുബൈ: ചുറ്റിലും ഉയരുന്ന വെടിയൊച്ചകള്‍ക്ക് നടുവില്‍ ഒരുപോള കണ്ണടക്കാനാകാതെ കഴിയുകയാണ് യമനിലെ മലയാളികളടക്കമുള്ള പ്രവാസികള്‍. പകല്‍  സ്ഥിതി ശാന്തമാണെങ്കിലും വൈകീട്ട് യുദ്ധവിമാനങ്ങള്‍ എത്തുന്നതോടെ അന്തരീക്ഷമാകെ മാറുകയാണ്.
യുദ്ധവിമാനങ്ങളില്‍നിന്ന് പതിക്കുന്ന ബോംബിന്‍െറയും ഇവയെ പ്രതിരോധിക്കാന്‍ ഹൂതികള്‍ നടത്തുന്ന ടാങ്കര്‍ ആക്രമണത്തിന്‍െറയും ഹുങ്കാര ശബ്ദങ്ങള്‍ക്ക് നടുവിലാണ് രാത്രി തള്ളിനീക്കുന്നതെന്ന് തലസ്ഥാനമായ സന്‍ആയിലെ എണ്ണ കമ്പനിയില്‍ ജോലിചെയ്യുന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശി രൂപേഷ് ടെലിഫോണില്‍ പറഞ്ഞു.  ബുധനാഴ്ച വൈകിട്ട് 6.30ന് തുടങ്ങിയ വ്യോമാക്രമണം രാവിലെ ഏഴുവരെ നീണ്ടു. വ്യാഴാഴ്ച രാത്രി 9.30 മുതല്‍ രാവിലെ ആറുവരെയും. ഈ സമയമത്രയും കുടുംബത്തോടൊപ്പം ഉറക്കമിളച്ചിരിക്കുകയായിരുന്നു. വിമാനങ്ങളുടെ ഫ്ളാഷ് ലൈറ്റ് ഭൂമിയില്‍ പതിക്കുമ്പോള്‍ തന്നെ വിമതര്‍ വെടിയുതിര്‍ക്കുകയാണ്. പകല്‍ കുറച്ചുനേരം സൂപ്പര്‍മാര്‍ക്കറ്റുകളും മറ്റും തുറക്കുന്നതിനാല്‍ ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ടില്ല. ആക്രമണം രൂക്ഷമായാല്‍ എന്താകുമെന്നറിയില്ല.  ദിവസം നാലുമണിക്കൂര്‍ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. ഇതുകൊണ്ട് മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നുണ്ട്.

3500ഓളം മലയാളികളാണ് തലസ്ഥാന നഗരിയായ സന്‍ആയില്‍ മാത്രമുള്ളത്. ഭൂരിഭാഗവും എണ്ണക്കമ്പനികളിലും ആശുപത്രികളില്‍ നഴ്സുമാരായും ജോലിചെയ്യുന്നവര്‍. 1000ഓളം പേര്‍ നാട്ടിലേക്ക് പോകാന്‍ സന്നദ്ധരാണ്. സ്ഥിതി നിയന്ത്രണാതീതമായതോടെ നാട്ടിലേക്ക് ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍, വിമാന സര്‍വീസ് നിര്‍ത്തിയതിനാല്‍ സന്‍ആയില്‍തന്നെ കുടുങ്ങി. ഇന്ത്യന്‍ എംബസി മൂന്ന് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിളിച്ചപ്പോള്‍ പാസ്പോര്‍ട്ടും സാധനങ്ങളുമെടുത്ത് യാത്രക്ക് തയാറായി ഇരിക്കാനുള്ള മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ആക്രമണത്തില്‍ സന്‍ആ വിമാനത്താവളത്തിന്‍െറ ഒരുഭാഗം തകര്‍ന്നതിനാല്‍ വിമാനങ്ങളൊന്നും സര്‍വീസ് നടത്തുന്നില്ല.

ഇന്ത്യന്‍ എംബസി യമനിയയുടെ പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. 1200 ഡോളര്‍ ഓരോരുത്തര്‍ക്കും ചെലവ് വരുമെന്നും ഇത് സ്വയം വഹിക്കേണ്ടിവരുമെന്നുമാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍  സീറ്റുകള്‍ നിറഞ്ഞുവെന്ന മറുപടിയാണ് ലഭിച്ചത്.

വെള്ളിയാഴ്ച രാവിലെ പോകാന്‍ നിശ്ചയിച്ച വിമാനം വൈകീട്ടുവരെ പോയിട്ടുമില്ല. യുദ്ധവിമാനങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ പറക്കാന്‍ അനുമതി ലഭിക്കാത്തതാണ് കാരണമെന്നറിയുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ കപ്പല്‍ അയച്ചുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടെങ്കിലും അറിയിപ്പൊന്നും ലഭിച്ചിട്ടില്ളെന്ന് രൂപേഷ് പറഞ്ഞു. അതിനിടെ, നാട്ടിലേക്ക് മടങ്ങാന്‍ പാസ്പോര്‍ട്ട് വിട്ടുകിട്ടണമെങ്കില്‍ നഴ്സുമാരോട് ആശുപത്രി മാനേജ്മെന്‍റുകള്‍ രണ്ടുമാസ ശമ്പളം ആവശ്യപ്പെടുന്നതായി മെയില്‍ നഴ്സായ കൊല്ലം പത്തനാപുരം സ്വദേശി അഖില്‍ ദാസ് പറഞ്ഞു. ഏപ്രില്‍ ആറിന്  ടിക്കറ്റ് ബുക് ചെയ്തിരുന്നു. ഇന്ത്യന്‍ എംബസി ആവശ്യപ്പെടുകയാണെങ്കില്‍ പാസ്പോര്‍ട്ടുകള്‍ നല്‍കാമെന്നാണ് മാനേജ്മെന്‍റ് അറിയിച്ചത്. എന്നാല്‍,  ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നീക്കമൊന്നുമില്ളെന്ന് അഖില്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ജോലിക്കാര്‍ക്കെല്ലാം മൂന്നുമാസത്തെ ശമ്പളം ഒന്നിച്ചാണ് ഇവിടെ നല്‍കുന്നത്. ഇതുതന്നെ പലര്‍ക്കും കിട്ടിയിട്ടുമില്ല.

രണ്ടുമാസത്തെ ശമ്പളം നല്‍കേണ്ടിവന്നാല്‍ യാത്രാചെലവിന് പണം തികയില്ളെന്ന ആശങ്കയിലാണ്. ഇന്ത്യന്‍ സര്‍ക്കാര്‍  ഇടപെടുമെന്ന പ്രതീക്ഷയോടെയാണ്  ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നത്. രൂക്ഷ പോരാട്ടം നടക്കുന്ന ഏദന്‍, തായിസ് എന്നിവിടങ്ങളില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതിനാല്‍ ഇവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല.
 

ഭാരത് രത്നവുമായി രാഷ്ട്രപതി; ഭാവഭേദമില്ലാതെ വാജ്പേയി

Posted: 27 Mar 2015 07:05 PM PDT

Image: 

ന്യൂഡല്‍ഹി: രാജ്യത്തിന്‍െറ പരമോന്നത ബഹുമതി സമ്മാനിക്കുമ്പോഴും ആ മുഖത്ത് ഭാവഭേദങ്ങളൊന്നുമുണ്ടായില്ല. രാഷ്ട്രത്തിന്‍െറ പ്രഥമപൗരന്‍ പരമോന്നത പതക്കം ഹാരമായി കഴുത്തിലണിയിച്ചത് അദ്ദേഹം അറിഞ്ഞില്ല. രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ഭാരത് രത്നം സമ്മാനിച്ച ചടങ്ങ് എല്ലാംകൊണ്ടും അത്യപൂര്‍വമായി മാറി.

ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലിരിക്കേ രാജ്യത്തിന്‍െറ ആഘോഷമായി കൊണ്ടാടേണ്ടിയിരുന്ന ചടങ്ങാണ് രോഗബാധിതനായ വാജ്പേയിയുടെ പ്രത്യേക അവസ്ഥ കണക്കിലെടുത്ത് ഒരു മാധ്യമപ്രവര്‍ത്തകനെപ്പോലും അകത്തുകയറ്റാതെ സംഘടിപ്പിച്ചത്. ദൂരദര്‍ശനും ഇലക്ട്രോണിക് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയെയും മാത്രം വാജ്പേയിയുടെ വീട്ടുവളപ്പില്‍ കടത്തിയെങ്കിലും സമ്മാനിക്കുന്ന ദൃശ്യങ്ങള്‍ക്ക് അവര്‍ക്കും അനുമതി നല്‍കിയില്ല. രാഷ്ട്രപതി ഭവന്‍ പുറത്തുവിട്ട വാജ്പേയിയുള്ള ഒരുചിത്രം മാത്രമാണ് ചടങ്ങിനുശേഷം വന്നത്. കസേരയിലിരുത്തിയ മുന്‍പ്രധാനമന്ത്രി ഭാരത് രത്നം സമ്മാനിക്കുമ്പോഴും കണ്ണടച്ച നിലയിലായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം പുറത്തുവന്ന വാജ്പേയിയുടെ ഒരുചിത്രം കൂടിയായി ഇതുമാറി.
രാഷ്ട്രപതി ഭവന്‍െറ പ്രോട്ടോക്കോള്‍ മാറ്റിവെച്ച് ന്യൂഡല്‍ഹി കൃഷ്ണമേനോന്‍ മാര്‍ഗിലെ മുന്‍പ്രധാനമന്ത്രിയുടെ  ഒൗദ്യോഗിക വസതിയില്‍ പോയാണ് ഒരുസ്വകാര്യ ചടങ്ങിലൂടെ രാഷ്ട്രപതി, അദ്ദേഹത്തിന് ഭാരത് രത്നം സമ്മാനിച്ചത്. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ്, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ്, കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി വെങ്കയ്യ നായിഡു, കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ്, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്, ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ, വാജ്പേയിയുടെ അടുത്ത കുടുംബാംഗങ്ങള്‍ തുടങ്ങി വളരെ പരിമിതമായ ആളുകള്‍ ചടങ്ങിന് സാക്ഷിയാകാനത്തെി. വാജ്പേയിയുടെ വസതിയുടെ മുറ്റത്ത് ഒൗദ്യോഗിക കാറില്‍ വന്നിറങ്ങിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച് വാജ്പേയിയുടെ വീടിനകത്തേക്ക് ആനയിക്കുകയായിരുന്നു.   

ചടങ്ങിനുശേഷം ദൂരദര്‍ശനോടും എ.എന്‍.ഐയോടും സംസാരിച്ച പ്രധാനമന്ത്രി മോദി, വാജ്പേയിയുടെ വീട്ടില്‍വന്ന് ഭാരത് രത്നം നല്‍കിയതിന് രാഷ്ട്രപതിയെ അനുമോദിച്ചു. ജീവിതം രാജ്യത്തിന് സമര്‍പ്പിച്ച അടല്‍ ബിഹാരി വാജ്പേയിക്ക്  ഭാരത് രത്നം നല്‍കുന്നതിന് സാക്ഷിയായത് ഭാഗ്യമായി കരുതുന്നുവെന്നും എന്നെപ്പോലുള്ള കോടിക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് വാജ്പേയിയുടെ ജീവിതം പ്രചോദനമാണെന്നും മോദി പറഞ്ഞു.

വാജ്പേയിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, തൃണമൂല്‍ കോണ്‍ഗ്രസ് മമതാ ബാനര്‍ജി എന്നിവര്‍ പ്രസ്താവനയില്‍ അഭിനന്ദിച്ചു.
 

യമന്‍ ആഭ്യന്തരയുദ്ധത്തിലേക്ക്?

Posted: 27 Mar 2015 06:33 PM PDT

Image: 

ഹൂതികള്‍ എന്ന പേരിലറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള സായുധ മിലീഷ്യ, തലസ്ഥാനമായ സന്‍ആ പിടിച്ചടക്കിയശേഷം ദക്ഷിണ യമനിലെ പ്രധാന നഗരങ്ങള്‍ കൂടി കീഴടക്കുകയും തുറമുഖമായ ഏദനിലേക്ക് കടന്നുകയറുകയും ചെയ്തതോടെ ഞായറാഴ്ച ഐക്യരാഷ്ട്ര മധ്യസ്ഥന്‍ ജമാല്‍ ബിന്‍ ഉമര്‍  മുന്നറിയിപ്പ് നല്‍കിയിരുന്നപോലെ ആ രാജ്യംകൂടി ആഭ്യന്തരയുദ്ധത്തിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുകയാണ്. അറേബ്യന്‍ അര്‍ധദ്വീപിന്‍െറ ദക്ഷിണ ഭാഗത്ത് സ്ഥിതിചെയ്യുന്ന യമനില്‍ ഗള്‍ഫ് രാജ്യങ്ങളുടെയും ഈജിപ്ത്, ജോര്‍ഡന്‍, പാകിസ്താന്‍ എന്നീ ഒ.ഐ.സി അംഗരാഷ്ട്രങ്ങളുടെയും പങ്കാളിത്തത്തോടുകൂടി  സൗദി അറേബ്യ ബുധനാഴ്ച അര്‍ധരാത്രി ഹൂതി കേന്ദ്രങ്ങളുടെ നേരെ ആരംഭിച്ച വ്യോമയുദ്ധം കുട്ടികളും സ്ത്രീകളുമടങ്ങുന്ന സിവിലിയന്മാരുടെ ജീവന്‍ അപഹരിച്ചുകൊണ്ട് തുടരുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. യുദ്ധവിരാമത്തിനുള്ള ഇടപെടലുകളോ മാധ്യസ്ഥ്യശ്രമങ്ങളോ കാര്യമായി നടക്കുന്നില്ല. അപ്രകാരം യമനും മറ്റൊരു ഇറാഖോ സിറിയയോ ലിബിയയോ ആകാന്‍ പോവുന്ന ലക്ഷണമാണ് കാണുന്നത്. അതിനിടെ, യമനില്‍ ഇപ്പോഴുമുണ്ടെന്ന് കണക്കാക്കപ്പെടുന്ന 3500 ഇന്ത്യക്കാരെ ഏതുവിധേനയും രക്ഷപ്പെടുത്താനുള്ള തന്ത്രങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രതയോടെ ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. കര, വ്യോമ ഗതാഗത മാര്‍ഗങ്ങള്‍ വലുതായി തടസ്സപ്പെട്ടിരിക്കെ, സ്വാഭാവികമായും രക്ഷാപ്രവര്‍ത്തനങ്ങള്‍ സുഗമമല്ല. ഒപ്പം ഇപ്പോള്‍ത്തന്നെ ഉയരുന്ന എണ്ണവില വരുംനാളുകളില്‍ കുതിച്ചുകയറാനുള്ള സാധ്യതയും നിരാകരിച്ചുകൂടാ. ആക്രമണത്തിന്‍െറ ചുക്കാന്‍പിടിക്കുന്നത് സൗദി അറേബ്യയാണ് എന്നതുകൊണ്ട് പ്രവാസികളായ ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ നെഞ്ചിടിപ്പ് കൂടുന്നതും അപ്രതീക്ഷിതമല്ല.

ഒരുവശത്ത് ശിയാ വംശീയ വിഭാഗമായ ഹൂതികളും മറുവശത്ത് സുന്നി വംശജരും തമ്മിലെ സംഘട്ടനമാണ് യമനില്‍ നടക്കുന്നതെന്നും ശിയാ രാജ്യമായ ഇറാന്‍ ഹൂത്തികളെ സഹായിക്കുമ്പോള്‍ സുന്നി ഭൂരിപക്ഷ രാജ്യങ്ങള്‍ മറുപക്ഷത്തെ പിന്തുണക്കുന്നതാണ് പ്രശ്നമെന്നുമാണ് നിലനില്‍ക്കുന്ന സാമാന്യ ധാരണ. എന്നാല്‍, തീര്‍ത്തും ഉപരിപ്ളവമായ വിലയിരുത്തലും നിരീക്ഷണവുമാണിത്. രാഷ്ട്രാന്തരീയതലത്തില്‍ മുമ്പേ തുടരുന്നതും സാമ്രാജ്യത്വ സയണിസ്റ്റ് ഇടപെടലിനെ തുടര്‍ന്ന് ശക്തിപ്രാപിച്ചതുമായ അധികാര വടംവലിയും മേധാവിത്വത്തിനുവേണ്ടിയുള്ള പോരും നിക്ഷിപ്ത സാമ്പത്തിക താല്‍പര്യ സംരക്ഷണാര്‍ഥമുള്ള ചരടുവലികളുമാണ് മറ്റിടങ്ങളെയെന്നപോലെ യമനിനെയും ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിയിട്ടിരിക്കുന്നതെന്നു കാണാം. പരമ്പരാഗത വംശീയ, വിഭാഗീയ ചേരിപിരിവുകളെ തല്‍പരകക്ഷികള്‍ ഉപയോഗപ്പെടുത്തുന്നു എന്നേയുള്ളൂ. വടക്കന്‍ യമനില്‍ പ്രബലരായിരുന്ന സൈദികളില്‍ വലിയൊരു വിഭാഗമാണ് പിന്നീട് ഹൂതി തീവ്രവാദികളായി പരിണമിച്ചത്. സൈദികളാവട്ടെ ശിയാക്കളിലെ തീര്‍ത്തും മിതവാദികളും സുന്നികളോട് കാതലായ ഭിന്നതകളില്ലാത്തവരുമാണ്. ഹൂതി മിലീഷ്യ രംഗപ്രവേശം ചെയ്യുകയും അധികാരം പിടിച്ചെടുക്കാന്‍ ശ്രമമാരംഭിക്കുകയും ചെയ്തപ്പോള്‍ അവര്‍ക്കെതിരെ ആറു തവണയെങ്കിലും സൈനിക നടപടി സ്വീകരിച്ച മുന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹും സൈദി തന്നെയാണെന്നതാണ് കൗതുകകരം. സ്ഥാനഭ്രഷ്ടനായപ്പോള്‍ അധികാരം വൈസ് പ്രസിഡന്‍റ് അബ്ദ് റബ്ബു മന്‍സൂര്‍ ഹാദിയെ ഏല്‍പിച്ച് സൗദിയിലേക്ക് മുങ്ങിയ അലി അബ്ദുല്ല സാലിഹ് വീണ്ടും യമനില്‍ പ്രത്യക്ഷപ്പെടുന്നത് ഹൂതി അട്ടിമറിയുടെ ചരടുവലിക്കാരനായാണ്. ഏദന്‍െറ പതനം ആസന്നമായപ്പോള്‍ സൗദിയില്‍ അഭയംതേടിയ അബ്ദ് റബ്ബു മന്‍സൂര്‍ ഹാദിക്ക് ഒരു തിരിച്ചുപോക്കിനുള്ള സന്നാഹങ്ങളോ പിന്തുണയോ ഇല്ളെന്നുവേണം കരുതാന്‍. അദ്ദേഹത്തെ സഹായിക്കാന്‍ അമേരിക്ക അയച്ചിരുന്ന സൈനിക ഉപദേശകരില്‍ 125 പേര്‍ ഇതിനകം മടങ്ങിക്കഴിഞ്ഞു. സുന്നി-സലഫി തീവ്രവാദികളായ അല്‍ഖാഇദ, ഐ.എസ്.ഐ.എസ് ഭീകരരെ നേരിടാനാണ് ഒബാമ ഭരണകൂടം ഇവരെ നിയോഗിച്ചിരുന്നതെന്നാണ് വിരോധാഭാസം. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങിയ അല്‍ഖാഇദയും ഇസ്ലാമിക് സ്റ്റേറ്റും ഹൂതികള്‍ക്കെതിരെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. പക്ഷേ, സമാധാനത്തിലോ മാനവികതയിലോ വിശ്വസിക്കാത്ത ഈ വിഭാഗങ്ങളുടെ ഇടപെടല്‍ സ്ഥിതി കൂടുതല്‍ വഷളാക്കുകയേ ചെയ്യൂ. 137 പേരുടെ കൂട്ടക്കൊലയില്‍ കലാശിച്ച പള്ളിയാക്രമണത്തിന്‍െറ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതാണല്ളോ.

യമനുമായി അതിര്‍ത്തിപങ്കിടുന്ന സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം പല നിലകളിലും ജീവല്‍പ്രശ്നമാണ് ഇപ്പോഴത്തെ ആഭ്യന്തരയുദ്ധം. ഇറാന്‍െറയും സിറിയയുടെയും പിന്തുണയുള്ള ഹൂതികള്‍ യമന്‍ കൈയടക്കിയാല്‍ സൗദിയുടെ സുരക്ഷതന്നെ അപകടത്തിലാവും. ആഭ്യന്തരരംഗത്ത് തീവ്രവാദശക്തികള്‍ക്ക് അത് ഊര്‍ജം പകരുകയും ചെയ്യും. സ്വതേ വംശീയാസ്വസ്ഥതകള്‍ തുടരുന്ന ബഹ്റൈനും അത് ഭീഷണിയാണ്. മേഖലയിലെ പ്രശ്നങ്ങളില്‍ സൗദി അറേബ്യയോടൊപ്പം നില്‍ക്കുകയാണ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ ഈജിപ്തിന്‍െറയും കുവൈത്ത്, യു.എ.ഇ തുടങ്ങിയ ജി.സി.സി രാജ്യങ്ങളുടെയും നയം. ഇത്തവണ തുര്‍ക്കിയുടെ പിന്തുണകൂടി സൗദി സഖ്യസേനയുടെ വ്യോമാക്രമണത്തിന് ലഭിച്ചിട്ടുണ്ടെന്ന പ്രത്യേകതയുണ്ട്. ഇറാന്‍െറ ആണവ ശാക്തീകരണവും സൈനികമായ മേല്‍ക്കൈയും സംബന്ധിച്ച ഭയപ്പാട് ഈ രാജ്യങ്ങള്‍ പൊതുവായി പങ്കിടുന്നുണ്ടെന്നുവേണം അനുമാനിക്കാന്‍. ഒരുവശത്ത് ഇറാനുമായുള്ള ചര്‍ച്ചകള്‍ അമേരിക്ക തുടരുന്നുണ്ടെങ്കിലും മറുഭാഗത്ത് അതിനെതിരായ വികാരങ്ങളെ അവഗണിക്കാന്‍ പ്രസിഡന്‍റ് ഒബാമക്കാവില്ല. വാസ്തവത്തില്‍, മുമ്പെന്നോ കുഴിച്ചുമൂടേണ്ടിയിരുന്ന വംശീയതയുടെയും വിഭാഗീയതയുടെയും വിഷവിത്തുകള്‍ വളമിട്ട് വളര്‍ത്തി ലോകത്തത്തെന്നെ അശാന്തിയിലേക്ക് നയിക്കുന്നതിനുപകരം യുദ്ധരഹിത സമാധാനാന്തരീക്ഷം പുന$സ്ഥാപിക്കാനാണ് ഐക്യരാഷ്ട്രസഭയും അറബ്ലീഗും ഒ.ഐ.സിയുമെല്ലാം കൂട്ടായി ശ്രമിക്കേണ്ടത്. ശരിയായ ജനാധിപത്യാടിത്തറകളില്‍ ഭരണകൂടങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാത്തിടത്തോളംകാലം ഈജിപ്ത്, ഇറാഖ്, സിറിയ, ലിബിയ, യമന്‍ എന്നീ രാജ്യങ്ങളിലേതുപോലെ ആഭ്യന്തരയുദ്ധങ്ങള്‍ കൂടുതല്‍ വിനാശകരമായി തുടര്‍ന്നുകൊണ്ടേയിരിക്കും.

ജോര്‍ജിന് നല്‍കിയത് ചെറിയ ശിക്ഷയെന്ന് മാണി; മാണി തന്‍െറ അപ്പനല്ലെന്ന്‌ ജോര്‍ജ്

Posted: 27 Mar 2015 11:59 AM PDT

Image: 

തിരുവനന്തപുരം: ലക്കും ലഗാനുമില്ലാത്ത പി.സി ജോര്‍ജിന്‍െറ പ്രസ്താവനകളാണ് അച്ചടക്ക നടപടി വഴിവെച്ചതെന്നു കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മന്ത്രിയുമായ കെ.എം മാണി. യു.ഡി.എഫ് ഘടകകക്ഷി നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും എതിരെ ജോര്‍ജ് നിരന്തരം മോശം പരാമര്‍ശങ്ങള്‍ നടത്തുന്നു. ജോര്‍ജ് നടത്തിയ പ്രസ്താവനകള്‍ ദൃശ്യ മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. ഈ വിഷയത്തില്‍ തെളിവെടുപ്പിന്‍െറ ആവശ്യമില്ല. എല്ലാവര്‍ക്കും ജോര്‍ജിനോട് സ്നേഹമുണ്ട്. എന്നാല്‍, ശിക്ഷണത്തിന്‍െറ അതിര്‍വരമ്പുകള്‍ ലംഘിക്കുമ്പോള്‍ സ്നേഹത്തിന് സ്ഥാനമില്ല. പാര്‍ട്ടിയാണ് വലുതെന്നും അതിനു മുകളില്‍ ആരുമില്ളെന്നും മാണി വ്യക്തമാക്കി.

ജോര്‍ജിനെ നിയന്ത്രിച്ചു കൂടേയെന്നും എന്തിനാണ് കയറൂരി വിടുന്നതെന്നും നിരവധി പേര്‍ ചോദിച്ചു. തനിക്കും പാര്‍ട്ടിക്കും എതിരായി വലിയ ആരോപണങ്ങള്‍ ഉന്നയിച്ചു. പാര്‍ട്ടി ചെയര്‍മാനെ കള്ളനായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. എല്ലാ മര്യാദകളുടെയും അതിര്‍വരമ്പുകള്‍ ജോര്‍ജ് ലംഘിച്ചു. അതിനാലാണ് ജോര്‍ജിന് ചെറിയ ശിക്ഷ പാര്‍ട്ടി നല്‍കിയത് ^മാണി പറഞ്ഞു.

ജോര്‍ജിനെ പദവികളില്‍ നിന്നു മാറ്റാനുള്ള തീരുമാനം കൂട്ടായി എടുത്തതാണ്. ചീഫ് വിപ്പ് സ്ഥാനത്തു നിന്നും യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്നും പിന്‍വലിക്കാനായിരുന്നു തീരുമാനം. ഈ രണ്ടു പദവികളും പാര്‍ട്ടിയാണ് നല്‍കിയത്. തിരിച്ചെടുക്കാനും പാര്‍ട്ടിക്ക് അധികാരമുണ്ട്. എട്ട് എം.എല്‍.എമാരും ഒന്നിച്ചിരുന്നാണ് തീരുമാനമെടുത്തത്. ജോര്‍ജിനെതിരായ വിഷയം ചര്‍ച്ച ചെയ്യുന്നത് കൊണ്ടാണ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലേക്ക് അദ്ദേഹത്തെ വിളിക്കാതിരുന്നതെന്നും മാണി ചൂണ്ടിക്കാട്ടി.

ജോര്‍ജിനെതിരായ നടപടിയില്‍ വിട്ടുവീഴ്ചയില്ല. പല തവണ അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു. നാലു വര്‍ഷമായി യു.ഡി.എഫിനെ ശിഥിലമാക്കുന്ന നിലപാടാണ് ജോര്‍ജ് സ്വീകരിച്ചിരുന്നത്. ഈ സ്ഥിതി തുടരാനാകില്ല. താനും പി.ജെ ജോസഫും ഒന്നിച്ചാണു മുഖ്യമന്ത്രിയെ കണ്ട് കത്ത് കൈമാറിയത്. വിദേശ പര്യടനത്തിന് പോകുന്ന മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം തീരുമാനമെടുക്കാമെന്ന് ഉറപ്പു നല്‍കിയതായും മാണി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മാണിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി പി.സി ജോര്‍ജ് രംഗത്തെ ത്തി. തന്നെ ശിക്ഷിക്കാന്‍ മാണി തന്‍െറ അപ്പനോ അധ്യാപകനോ ആണോയെന്ന് പി.സി ജോര്‍ജ് ചോദിച്ചു. മാണിക്ക് തന്നെ ശിക്ഷിക്കാന്‍ അവകാശമില്ല. യു.ഡി.എഫിനെ ശിഥിലമാക്കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതില്‍ മാണിക്കും പങ്കുണ്ടെന്നു ജോര്‍ജ് ആരോപിച്ചു.

മാണി സ്വബോധത്തോടെ പ്രവര്‍ത്തിക്കണം. തന്നോട് മര്യാദ കാട്ടുന്നതാണ് അദ്ദേഹത്തിന് നല്ലത്. മര്യാദക്കല്ളെങ്കില്‍ ജയിലില്‍ പോയി കിടക്കേണ്ടി വരും. കെ.എം മാണിയാണോ കേരള കോണ്‍ഗ്രസ് എന്ന് ജോര്‍ജ് ചോദിച്ചു. തനിക്ക് പിന്തുണ അറിയിച്ച് നിരവധി യു.ഡി.എഫ് എം.എല്‍.എമാര്‍ വിളിച്ചിരുന്നു. ഇവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നില്ല. ഒരു കാരണവശാലും രാജിവെക്കരുതെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടതായും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

ഭിക്ഷക്കാര്‍ക്ക് ബിഹാറില്‍ സ്വന്തം ബാങ്ക്

Posted: 27 Mar 2015 11:48 AM PDT

Image: 

ഗയ: ബിഹാറില്‍ ഭിക്ഷക്കാര്‍ സ്വന്തമായി ബാങ്ക് ആരംഭിച്ചു. ഗയയിലെ പ്രശസ്തമായ മംഗളഗൗരി മാതാ ക്ഷേത്രപരിസരത്തെ 40 ഓളം  ഭിക്ഷക്കാര്‍ ചേര്‍ന്നാണ്  ‘മംഗള ബാങ്ക് ’ എന്ന പേരില്‍ പുതിയ ബാങ്കിന് രൂപം നല്‍കിയത്. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിടുന്ന സമയങ്ങളില്‍ സാമ്പത്തികമായ സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് ബാങ്ക് ആരംഭിച്ചതെന്ന് ഭിക്ഷക്കാരിലൊരാളും ബാങ്കിലെ മെംബറുമായ രാജ്കുമാര്‍ മാഞ്ചി പറഞ്ഞു.

നിലവില്‍ 40 മെംബര്‍മാരുള്ള ബാങ്കിന് മാനേജര്‍, സെക്രട്ടറി, ട്രഷറര്‍, ഒരു ഏജന്‍റ് എന്നിവരുമുണ്ട്. ഏജന്‍റാണ് എല്ലാ ചൊവ്വാഴ്ചയും ഭിക്ഷക്കാരില്‍നിന്ന് പണം സ്വരൂപിച്ച് ബാങ്കില്‍ ഏല്‍പ്പിക്കുക. ഒരാള്‍ ആഴ്ചയില്‍ 20 രൂപ നിക്ഷേപിക്കും. അങ്ങനെ 40 പേരില്‍ നിന്നായി ആഴ്ചയില്‍ 800 രൂപ നിക്ഷേപമായി ലഭിക്കും. ഇങ്ങനെ ലഭിക്കുന്നപണം സൂക്ഷിച്ചു വെക്കുകയെന്നതാണ് ട്രഷററായ തന്‍െറ ചുമതലയെന്ന് നാഗി ദേവി എന്ന ഭിക്ഷക്കാരി പറഞ്ഞു. അത്യാവശ ഘട്ടങ്ങളില്‍ ഈപണം ആവശ്യക്കാരായ മെംബര്‍മാര്‍ക്ക് പലിശരഹിത വായ്പയായി അനുവദിക്കും. ഇതിന് രാജ്യത്തെ മറ്റു ബാങ്കുകള്‍ ആവശ്യപ്പെടുന്നതുപോലെ ബാങ്ക് ഗാരണ്ടിയോ വീടിന്‍െറ ആധാരമോ ഒന്നും ആവശ്യമില്ല.

കൂടാതെ ബാങ്കില്‍ മെംബര്‍ഷിപ്പ് ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡോ, ബി.പി.എല്‍ കാര്‍ഡോ ആവശ്യമില്ളെന്നും അവര്‍ പറഞ്ഞു. പ്രവര്‍ത്തനം വിജയിച്ചാല്‍ രണ്ടുശതമാനം പലിശ നിരക്കില്‍ മെംബര്‍മാരല്ലാത്തവര്‍ക്ക് വായ്പ അനുവദിക്കാനും പദ്ധതിയുണ്ട്.  
 

യമനില്‍ ആക്രമണം തുടരുന്നു; 39 മരണം, കരയുദ്ധം ഉടനില്ലെന്ന്‌ സൗദി

Posted: 27 Mar 2015 11:47 AM PDT

Image: 
Subtitle: 
ചില നഗരങ്ങളില്‍ ജനങ്ങള്‍ ഹൂതി - അലിസാലിഹ് വിഭാഗങ്ങള്‍ക്കെതിരെ പ്രകടനവുമായി രംഗത്തിറങ്ങി

ജിദ്ദ: യമനിലെ ഹൂതി പ്രക്ഷോഭകാരികളുടെ കേന്ദ്രങ്ങളില്‍ സൗദി സഖ്യസേന വെള്ളിയാഴ്ചയും ആക്രമണം തുടര്‍ന്നു. വ്യാഴാഴ്ച രാത്രി മുതല്‍ സന്‍ആ, സഅദ, മധ്യയമനിലെ തഇസ് എന്നിവിടങ്ങളിലെ ഹൂതി വിമത സൈനികതാവളങ്ങളിലും സിവിലിയന്‍ കേന്ദ്രങ്ങളിലും കനത്ത ബോംബുവര്‍ഷമുണ്ടായി.

ഹൂതികളുടെയും മുന്‍ പ്രസിഡന്‍റ് അലി സാലിഹിന്‍െറ മകന്‍ അഹ്മദിന്‍െറ കീഴിലുള്ള റിപ്പബ്ളിക്കന്‍ ഗാര്‍ഡുകളുടെയും കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നഖം, സമഅ് മലനിരകളിലെ താവളങ്ങളിലും വെള്ളിയാഴ്ച പുലര്‍ച്ചെ വടക്കുപടിഞ്ഞാറന്‍ യമനിലെ സഅദയിലും സൗദി ഫൈറ്റര്‍ ജെറ്റുകള്‍ നടത്തിയ ബോംബിങ്ങില്‍ 15 പേര്‍ കൊല്ലപ്പെട്ടു. കതഫ് അല്‍ ബുക്അ മാര്‍ക്കറ്റിനു സമീപം ബോംബുകള്‍ വീണു സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്‍ആയില്‍ മുന്‍ ഭരണാധികാരി അലി സാലിഹിന്‍െറ മകന്‍ അഹ്മദ് നേതൃത്വം നല്‍കുന്ന റിപ്പബ്ളിക്കന്‍ ഗാര്‍ഡുകളുടെ നിയന്ത്രണത്തിലുള്ള അല്‍ ഇസ്തിഖ്ബാല്‍ ക്യാമ്പ്, ദക്ഷിണ യമനിലെ അല്‍അനദ് സൈനിക ക്യാമ്പ് എന്നിവ ബോംബാക്രമണത്തില്‍ തകര്‍ന്നു. ആറാം സൈനിക കമാന്‍ഡന്‍റ്, സബാഹ ക്യാമ്പ്, പ്രസിഡന്‍റിന്‍െറ കൊട്ടാര പരിസരം എന്നിവിടങ്ങളില്‍നിന്ന് ഉഗ്രസ്ഫോടന ശബ്ദം ഉയര്‍ന്നതായി നാട്ടുകാര്‍ പറഞ്ഞു. രണ്ടു ദിവസത്തെ ആക്രമണങ്ങളിലായി 39 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

കരയുദ്ധത്തിന് ഉടന്‍ നീക്കമില്ളെന്നും ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്നും സൗദി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍, ജോര്‍ഡന്‍, സുഡാന്‍, ഈജിപ്ത്, മൊറോകോ ഭരണാധികാരികളുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇന്നലെ സല്‍മാന്‍ രാജാവിനെ വിളിച്ചു സംഭവവികാസങ്ങള്‍ വിലയിരുത്തി. മക്കയിലെ മസ്ജിദുല്‍ഹറാം അടക്കമുള്ള രാജ്യത്തെ പള്ളികളില്‍ ഇമാമുമാര്‍ ഭരണകൂടത്തിന്‍െറ തീരുമാനത്തെ പിന്തുണക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. അതിനിടെ ചില നഗരങ്ങളില്‍ ജനങ്ങള്‍ ഹൂതി ^ അലിസാലിഹ് വിഭാഗങ്ങള്‍ക്കെതിരെ രംഗത്തിറങ്ങി.

സൈനിക നടപടി തുടങ്ങി 15 മിനിറ്റിനകം വ്യോമമേഖല നിയന്ത്രണത്തിലാക്കിയെന്നും ലക്ഷ്യം നേടുന്നതുവരെ ആക്രമണം തുടരുമെന്നും സൗദി പ്രതിരോധമന്ത്രിയുടെ ഉപദേഷ്ടാവ് ബ്രിഗേഡയര്‍ ജനറല്‍ അഹ്മദ് അല്‍അസീരി പ്രസ്താവിച്ചു. സൗദിയും അമേരിക്കയും ഇസ്രായേലും ചേര്‍ന്നാണ് ആക്രമണം നടത്തുന്നതെന്നും രാജ്യത്തെ 24 ദശലക്ഷം ജനങ്ങള്‍ക്കെതിരായ നീക്കത്തെ  ചെറുക്കുമെന്നും ഹൂതി നേതാവ് അബ്ദുല്‍മലിക് അല്‍ഹൂതി ടെലിവിഷന്‍ പ്രഭാഷണത്തില്‍ വ്യക്തമാക്കി. ഹൂതികളെ ഉന്നമിട്ടു നടത്തുന്ന ആക്രമണം ഫലത്തില്‍ യമന്‍ ജനതക്കെതിരാണെന്നും സൗദി അറേബ്യയോട് അടിയറവ് പറയാന്‍ യമനി ജനത ഒരുക്കമല്ളെന്നും അദ്ദേഹം പറഞ്ഞു.

അനുരഞ്ജനശ്രമം പൊളിഞ്ഞു; കടുപ്പിച്ച് മാണിയും ജോര്‍ജും

Posted: 27 Mar 2015 11:32 AM PDT

Image: 
Subtitle: 
പ്രത്യേക പാര്‍ട്ടിയായി മുന്നണിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ജോര്‍ജ്

തിരുവനന്തപുരം: പാര്‍ട്ടിയെ അനുസരിക്കാത്ത പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കണമെന്ന കേരള കോണ്‍ഗ്രസ്-മാണിവിഭാഗത്തിന്‍െറ ആവശ്യത്തെ തുടര്‍ന്ന് മുന്നണിയില്‍ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ യു.ഡി.എഫ് നേതൃത്വം നടത്തിയ അനുരഞ്ജനശ്രമം പൊളിഞ്ഞു.

രാജി സന്നദ്ധത ജോര്‍ജ് അറിയിച്ചെങ്കിലും പ്രത്യേക പാര്‍ട്ടിയായി മുന്നണിയില്‍തന്നെ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം  മന്ത്രി കെ.എം. മാണി അംഗീകരിക്കാത്തതാണ് അനുരഞ്ജന നീക്കം പൊളിയാന്‍ കാരണം. ജോര്‍ജിനെ മാറ്റണമെന്ന ആവശ്യം അംഗീകരിക്കണമെന്ന് വെള്ളിയാഴ്ചയിലെ ചര്‍ച്ചയിലും മുന്നണിനേതൃത്വത്തോട് ആവര്‍ത്തിച്ച മാണി, പാര്‍ട്ടിയില്‍നിന്ന് ജോര്‍ജിനെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നില്ളെന്നും വ്യക്തമാക്കി.
നേതാക്കളുമായി നടന്ന ചര്‍ച്ചകള്‍ക്കുശേഷം മാധ്യമങ്ങളെ കണ്ട  ജോര്‍ജ്, യു.ഡി.എഫില്‍ തുടരുമെന്നും ചീഫ് വിപ്പ് സ്ഥാനത്തിന്‍െറ കാര്യത്തില്‍ മുന്നണിനേതൃത്വം തീരുമാനമെടുക്കുമെന്നുമാണ് അറിയിച്ചത്. ചീഫ് വിപ്പ് സ്ഥാനം കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം ധൈര്യമുണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് വിളിക്കാന്‍ തയാറാകണമെന്ന് മാണിയെ വെല്ലുവിളിച്ചു. പ്രശ്നപരിഹാര കാര്യത്തില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,  മാണി വിഭാഗത്തിന്‍െറ ആവശ്യത്തില്‍ എല്ലാവരുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് അറിയിച്ചു.

ജോര്‍ജിനെതിരെ നടപടിക്ക് വ്യാഴാഴ്ച ചേര്‍ന്ന മാണി ഗ്രൂപ് നിയമസഭാകക്ഷിയോഗമാണ് തീരുമാനമെടുത്തത്. തുടര്‍ന്ന് ഇക്കാര്യം കാണിച്ച്  മാണി പി.ജെ. ജോസഫിനൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കത്ത് നല്‍കി. യു.ഡി.എഫ് യോഗങ്ങളില്‍ ജോര്‍ജ് പാര്‍ട്ടി പ്രതിനിധിയായിരിക്കില്ളെന്നും കത്തിലുണ്ട്. കത്ത് ലഭിച്ച മുഖ്യമന്ത്രി ജോര്‍ജുമായി ടെലിഫോണില്‍ സംസാരിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് വെള്ളിയാഴ്ച രാവിലെ തലസ്ഥാനത്തത്തെിയ ജോര്‍ജ് ഒൗദ്യോഗികവാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തില്‍ ക്ളിഫ്ഹൗസിലത്തെി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും സംബന്ധിച്ചു. കൂടിക്കാഴ്ചക്കു മുമ്പ് മാധ്യമങ്ങളെ കണ്ട ജോര്‍ജ്, രാജിക്കത്ത് കൈവശമുണ്ടെന്നും ചീഫ് വിപ്പ് സ്ഥാനത്തുനിന്നുള്ള രാജി ആഗ്രഹിക്കുന്നത് മാണിയും കുടുംബവും മാത്രമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കൂടിക്കാഴ്ചയില്‍ രാജി സന്നദ്ധത അറിയിച്ച ജോര്‍ജ് മാണി വിഭാഗവുമായി  യോജിച്ചുപോകാനാകില്ളെന്നും വ്യക്തമാക്കി. ഒരുമിച്ച് മുന്നോട്ടുപോകാമെന്നും മുന്നണിയില്‍ പ്രത്യേകമായി നില്‍ക്കുന്നതില്‍ മറ്റുള്ളവരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്നും ജോര്‍ജിനെ നേതാക്കള്‍ അറിയിച്ചു.

ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മന്ത്രി കുഞ്ഞാലിക്കുട്ടി മാണിയെ വസതിയിലത്തെി അറിയിച്ചു. ജോര്‍ജിനെ നീക്കണമെന്നതില്‍ വിട്ടുവീഴ്ചയില്ളെന്ന് വ്യക്തമാക്കിയ മാണി, മുന്നണിയില്‍ പ്രത്യേകമായി നില്‍ക്കാന്‍ അനുവദിക്കില്ളെന്നും വ്യക്തമാക്കി. ഇതോടെ സമവായ നീക്കം പ്രതിസന്ധിയിലായി. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തി. മുഖ്യമന്ത്രിക്ക് പുറമെ  കുഞ്ഞാലിക്കുട്ടി, മാണി, രമേശ് ചെന്നിത്തല എന്നിവര്‍ ഒന്നിച്ച് പോംവഴികള്‍ ആലോചിച്ചു. ജോര്‍ജിന്‍െറ കാര്യത്തില്‍ എം.എല്‍.എമാര്‍ കൂട്ടായെടുത്ത തീരുമാനമാണെന്നും താന്‍  ചാടിക്കയറി ഒറ്റക്ക് തീരുമാനിച്ചതല്ളെന്നും ചര്‍ച്ചയില്‍ മാണി അറിയിച്ചു.  നേതാക്കള്‍ പിരിഞ്ഞശേഷം മുഖ്യമന്ത്രി ജോര്‍ജിനെ ഓഫിസിലേക്ക് വിളിപ്പിച്ച് മാണി ഗ്രൂപ്പിന്‍െറ നിലപാട് അറിയിച്ചു. രാജി സന്നദ്ധത വീണ്ടും അറിയിച്ച ജോര്‍ജ്, മുന്നണിയില്‍ പ്രത്യേക വിഭാഗമായി നില്‍ക്കാന്‍ അവസരം ആവശ്യപ്പെട്ടു. തന്നെ ഒഴിവാക്കി നിയമസഭാകക്ഷിയോഗം വിളിച്ച മാണിയുടെ നടപടിയിലുള്ള അമര്‍ഷവും  അറിയിച്ചു.

ജോര്‍ജും മാണിയും വിട്ടുവീഴ്ചക്കില്ളെന്ന് ബോധ്യപ്പെട്ടതോടെ ചീഫ് വിപ്പ് സ്ഥാനത്തിലടക്കം മുന്നണിയിലെ മറ്റു നേതാക്കളുമായി ചര്‍ച്ചചെയ്ത് പരിഹാരം കാണാമെന്ന ധാരണയാണ് ഉണ്ടായിരിക്കുന്നത്. ഇരുവിഭാഗത്തെയും പിണക്കാതെ സമവായം കണ്ടത്തൊനാണ് നീക്കം. ഇരുപക്ഷത്തിന്‍െറയും നിലപാട് കുറച്ചു ദിവസം കഴിയുന്നതോടെ മയപ്പെടുമെന്നാണ് നേതൃത്വത്തിന്‍െറ പ്രതീക്ഷ.

അതേസമയം, യു.ഡി.എഫിനെ ശിഥിലീകരിക്കാനാണ് കഴിഞ്ഞ നാലു വര്‍ഷവും പി.സി. ജോര്‍ജ് ശ്രമിച്ചതെന്ന് കെ.എം. മാണി പറഞ്ഞു.
ചീഫ് വിപ്പ് സ്ഥാനത്തുനിന്നും യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍നിന്നും ജോര്‍ജിനെ മാറ്റണമെന്ന തീരുമാനം ഏകകണ്ഠമായിരുന്നു. ഇത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ താനും പി.ജെ. ജോസഫും ചെന്നുകണ്ട് രേഖാമൂലം അറിയിച്ചു. വിദേശത്ത് പോകുന്ന മുഖ്യമന്ത്രി തിരിച്ചുവരുന്ന അന്നുതന്നെ തീരുമാനം നടപ്പാകും. മാര്‍ച്ച് 26ന് തന്‍െറ ഒൗദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ താനും പി.ജെ. ജോസഫും ഉള്‍പ്പെടെ എട്ട് എം.എല്‍.എമാരും പങ്കെടുത്തു. മറിച്ചുള്ള പ്രചാരണം തെറ്റാണ്. ജോര്‍ജിനെതിരായ നടപടി ചര്‍ച്ചചെയ്യുന്ന യോഗത്തില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കേണ്ട എന്നത് പൊതുവികാരമായിരുന്നു. ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ്-എമ്മിന് യു.ഡി.എഫ് നല്‍കിയ മൂന്നു പദവികളിലൊന്നാണ്. അതു പിന്‍വലിക്കാനുള്ള സ്വാതന്ത്ര്യം പാര്‍ട്ടിക്കുണ്ട്. ജോര്‍ജ് നിരന്തരം നടത്തിവരുന്ന പ്രസ്താവനകളും ആരോപണങ്ങളും യു.ഡി.എഫ് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്. അതുകൊണ്ടാണ് ജോര്‍ജിന് നല്‍കിയ രണ്ടു സ്ഥാനങ്ങളും ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും മാണി വ്യക്തമാക്കി.

ചീഫ് വിപ്പ് സ്ഥാനം സ്വമേധയാ ഒഴിയാന്‍ സന്നദ്ധമാണെന്നും എന്നാല്‍ അതിന്‍െറ പേരില്‍ തന്നെ ഭീഷണിപ്പെടുത്താമെന്ന് കെ.എം. മാണി കരുതേണ്ടെന്നും പി.സി. ജോര്‍ജ് തിരിച്ചടിച്ചു. തന്‍േറടം ഉണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം വിളിച്ച് ഭൂരിപക്ഷം ആര്‍ക്കാണെന്ന് നോക്കാനുള്ള സന്നദ്ധതയാണ് മാണി കാട്ടേണ്ടതെന്നും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക്ശേഷം ജോര്‍ജ് വ്യക്തമാക്കി. യു.ഡി.എഫിലും മുന്നണി തീരുമാനം വരുംവരെ ചീഫ് വിപ്പ് സ്ഥാനത്തും തുടരുമെന്ന് അറിയിച്ച അദ്ദേഹം, തന്നെ നീക്കാന്‍ കത്ത് നല്‍കിയ മാണിയുടെ നടപടിയില്‍ അമര്‍ഷവും പ്രതിഷേധവും ഉണ്ടെന്ന് തുറന്നടിച്ചു.  കൂറുമാറ്റനിരോധ നിയമം കാട്ടി ഭയപ്പെടുത്താന്‍ നോക്കേണ്ട. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍ അദ്ദേഹത്തിന് അവകാശം ഇല്ല. ഭീഷണിപ്പെടുത്തി ഇറക്കിവിടാമെന്ന് മാണി കരുതിയാല്‍ നടക്കില്ല. അഴിമതിവിരുദ്ധ നിലപാടുമായി ഇനിയും മുന്നോട്ടുപോകും. ഇനി മാണിയുടെ പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ഥമില്ല. വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് ബൊമ്മയായി തുടരണമെന്നാണ് മാണി പറയുന്നത്. തന്‍െറ പഴയപാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് സെക്കുലര്‍ പുനരുജ്ജീവിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും ജോര്‍ജ് വ്യക്തമാക്കി.

ഫലിക്കാതെ പോയ തന്ത്രങ്ങള്‍

Posted: 27 Mar 2015 11:30 AM PDT

Image: 
Subtitle: 
ബൗളിങ് കൈവിട്ടതിനൊപ്പം മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്കും കാലിടറി

സിഡ്നി: ലോകകപ്പിലുടനീളം ഇന്ത്യയെ കാത്ത ബൗളിങ് നിരക്ക് കാലിടറിയതും ബാറ്റിങ് വിഭാഗം അമിതസമ്മര്‍ദം താങ്ങാനാകാതെ വീണുടഞ്ഞതുമാണ് നിര്‍ണായക സെമി പോരാട്ടത്തില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് വിനയായത്. ഒരു മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ ഉള്‍പ്പെടെ തച്ചുടച്ചായിരുന്നു തുടര്‍ച്ചയായ ഏഴു ജയങ്ങളുമായി മഹേന്ദ്ര സിങ് ധോണിയുടെയും സംഘത്തിന്‍െറയും മുന്നേറ്റം. ആ മത്സരങ്ങളിലെല്ലാം ഇന്ത്യയുടെ തന്ത്രങ്ങള്‍ ഫലപ്രദമായി. ‘ബാക് അപ്’ രക്ഷാപ്രവര്‍ത്തനം പ്രയോഗിക്കേണ്ട ഒരു അവസ്ഥയും അവര്‍ നേരിട്ടില്ല.
എന്നാല്‍, ശരിക്കും കരുത്തരെ കണ്ടുമുട്ടിയത് സെമിയിലാണ്. അവിടെയാകട്ടെ  രക്ഷാപ്രവര്‍ത്തന ദൗത്യമായി മാറേണ്ട തന്ത്രങ്ങളൊന്നും ഇന്ത്യന്‍ നിരക്ക് പുറത്തെടുക്കാന്‍ കഴിയാതെപോയി. അതിനുള്ള വിടവ് ആസ്ട്രേലിയ അനുവദിച്ചില്ല എന്നു പറയുന്നതാകും ശരി. പതിനൊന്നാമന്‍ വരെ ബാറ്റിങ്ങില്‍ വിസ്ഫോടനം നടത്താന്‍ കഴിയുന്ന ഓസീസ് കരുത്ത് ആദ്യം ബാറ്റ് ചെയ്യാനായി ഒരുങ്ങി ഇറങ്ങിയപ്പോള്‍ തന്നെ മാനസികമായി പകുതി യുദ്ധം സ്വന്തമാക്കിയിരുന്നു.

സ്റ്റീവന്‍ സ്മിത്തും ആരോണ്‍ ഫിഞ്ചും പിന്നാലെ ഗ്ളെന്‍ മാക്സ്വെലും ഇന്ത്യന്‍ ബൗളിങ്ങിനെ തച്ചൊതുക്കിയ രീതി കണ്ടാല്‍ 328 റണ്‍സ് എന്നത് ബൗളര്‍മാരോട് ബഹുമാനം തോന്നുന്നൊരു സ്കോറായിരുന്നു. വാങ്ങിക്കൂട്ടിയ അടികള്‍ക്കിടയിലും നാല് ഓസീസ് വിക്കറ്റുകള്‍ വീഴ്ത്തിയ ഉമേഷ് യാദവിന്‍െറ കഴിവിനെ തള്ളിപ്പറയാനാകില്ല. കൂടുതല്‍ ശിക്ഷിച്ച ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത്, ജെയിംസ് ഫോക്നര്‍ എന്നിവരെ തന്നെയാണ് ഉമേഷ് തന്‍െറ പേസ് മികവില്‍ ഒടുവില്‍ പറഞ്ഞയച്ചത്. ഏഴുപേരെ പറഞ്ഞയച്ചപ്പോഴേക്കും വൈകിയിരുന്നെങ്കിലും ഒരുപാട് വൈകാതിരുന്നത് കൊണ്ട് എത്തിപ്പിടിക്കേണ്ട സ്കോര്‍ 329ല്‍ ഒതുങ്ങി. ടൂര്‍ണമെന്‍റില്‍ ആദ്യമായി ഇന്ത്യന്‍ ബൗളര്‍മാര്‍ 300ന് മുകളില്‍ വഴങ്ങുകയായിരുന്നു എന്നതോര്‍ക്കുമ്പോള്‍, പാതിവഴിയില്‍ വെച്ച് തിരിച്ചടിക്കാന്‍ കാണിച്ച മിടുക്ക് ഇന്ത്യന്‍ ക്രിക്കറ്റിന്‍െറ ഭാവിക്കുതകുന്നതാണ്. എന്നാല്‍, ഡത്തെ് ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കുന്ന പഴയ സ്വഭാവം ബൗളര്‍മാര്‍ പുറത്തെടുത്തതിന്‍െറ ഫലമായിരുന്നു മിച്ചല്‍ ജോണ്‍സനും ഫോക്നറും സ്കോര്‍ 300ന് മുകളിലത്തെിച്ചത്.

2003ലെ ഫൈനലില്‍ ഓസീസ് ഉയര്‍ത്തിയ 359ന് ഒപ്പമത്തെിയില്ളെങ്കിലും അത്രയെളുപ്പം പിടിച്ചെടുക്കാന്‍ പറ്റുന്നതായിരുന്നില്ല ഈ സ്കോറും. പ്രത്യേകിച്ച് ഒരു ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍. ലോകകപ്പില്‍ ഇന്ത്യ വിജയകരമായി പിന്തുടര്‍ന്ന് ജയിച്ച സ്കോര്‍ സിംബാബ്വേക്കെതിരായ 288 ആണ്. എന്തിനധികം, ഏഷ്യക്ക് പുറത്ത് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വിജയകരമായ പിന്തുടരല്‍ 2002 നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലിലെ 325 റണ്‍സാണ്. ശുഷ്കമായ വാലറ്റമുള്ള ഇന്ത്യക്ക് സിഡ്നിയില്‍ മുന്നിലുണ്ടായിരുന്നത് ഒരു ‘മാമത്ത്’ ലക്ഷ്യം തന്നെയായിരുന്നു. എങ്കിലും സ്വന്തമാക്കാന്‍ കഴിയുമായിരുന്ന ലക്ഷ്യമെന്നാണ് നായകന്‍ മഹേന്ദ്ര സിങ് ധോണി പറഞ്ഞത്. ആ ലക്ഷ്യം പിടിക്കാന്‍ ഒരു മുഷ്ടിയായിനിന്ന് ബാറ്റിങ്നിര ശ്രമിക്കണമായിരുന്നു. മറ്റുപലപ്പോഴും ചെയ്തത് പോലെ. ഈ ലോകകപ്പിലും അവരത് ചെയ്തിരുന്നു. 30 ഓവര്‍വരെ വിക്കറ്റുകള്‍ കൈയില്‍ പിടിച്ച് ഒടുവില്‍ ഒരു ട്വന്‍റി20 സ്റ്റെലില്‍ അങ്ങ് പിടിക്കുകയായിരുന്നു ഫലപ്രദമാകുമായിരുന്ന തന്ത്രം.

എന്നാല്‍, സിഡ്നിയിലെ സായാഹ്നം കണ്ടത് അപശ്രുതി മീട്ടുന്ന ഒരു ഓര്‍ക്കസ്ട്രയെയായിരുന്നു. ആദ്യ 20 ഓവറിനുള്ളില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍തന്നെ സ്കോര്‍ പിന്തുടരല്‍ തന്ത്രം കൈയില്‍നിന്ന് വഴുതിയതായി ധോണിതന്നെ കുമ്പസരിച്ചു. ലോകകപ്പ് സെമി പോലുള്ള വേദിയില്‍ ഉണ്ടാകുന്ന സമ്മര്‍ദവും അതില്‍പ്പെട്ടുണ്ടാകുന്ന സ്വാഭാവിക തെറ്റുകളും ചൂണ്ടിക്കാട്ടി തന്‍െറ മുന്‍നിര ബാറ്റിങ്ങിന്‍െറ നിരുത്തരവാദിത്വ സമീപനത്തെ കുറ്റപ്പെടുത്താതിരിക്കാനും ക്യാപ്റ്റന്‍ കൂള്‍ ശ്രമിച്ചു. ക്യാപ്റ്റന്‍ സ്വയം നഷ്ടത്തിന്‍െറ മുറിവുകളുണക്കി, ഒരു കൂട്ടുകെട്ടുണ്ടാക്കി വന്നപ്പോഴേക്കും റണ്‍റേറ്റ് മലയായിക്കഴിഞ്ഞിരുന്നു. വാലറ്റത്തില്‍നിന്ന് അദ്ഭുതങ്ങള്‍ ഒന്നും പ്രതീക്ഷിക്കാനുമില്ലായിരുന്നു.

നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം മണ്ണ് നല്‍കിയ സഹായങ്ങളെ അങ്ങേയറ്റം മുതലാക്കിയാണ് ഇന്ത്യ ആസ്ട്രേലിയയില്‍ നിന്ന് അവരുടെ ലോകകിരീടത്തെ പിടിച്ചെടുത്തത്. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം, അതേ ആസ്ട്രേലിയ അവരുടെ മണ്ണിന്‍െറ സാഹചര്യങ്ങളെ മുതലാക്കി ഇന്ത്യയോടും അത് ചെയ്തു. ധോണിയും പറഞ്ഞത് അക്കാര്യമാണ്, ‘കിരീടം ആരുടെയും സ്വന്തമല്ല. നമ്മള്‍ അത് ഒരുകൂട്ടരില്‍നിന്ന് എടുത്തു, മറ്റൊരാള്‍ നമ്മളില്‍നിന്നും എടുത്തു. ഒരു മികച്ച ടീം കിരീടം നാലു വര്‍ഷം സ്വന്തമാക്കിവെക്കുന്നു. മറ്റുള്ളവര്‍ അത് സ്വന്തമാക്കാനുള്ള പ്ളാനിങ് നടത്തുന്നു. എന്നിട്ട് സന്ദര്‍ഭം മുതലാക്കി കിരീടം ആരുടെ കൈയിലാണോ ഉള്ളത് അവരെ വെല്ലുവിളിക്കുന്നു. ’ ഇന്ത്യ വിട്ടുനല്‍കിയ കിരീടം ഇനി ആര്‍ക്കൊപ്പം നില്‍ക്കും എന്നറിയാനുള്ള കാത്തിരിപ്പിന് ഇനി ഒരു ദിവസത്തെ ആയുസ്സ് മാത്രം.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP