സ്വാഗതം
WELCOME

News Update..

Wednesday, October 29, 2014

ലോകകപ്പ് ഫുടബോള്‍: ലോഗോ പ്രകാശനം ചെയ്തു Madhyamam News Feeds

ലോകകപ്പ് ഫുടബോള്‍: ലോഗോ പ്രകാശനം ചെയ്തു Madhyamam News Feeds

Link to

ലോകകപ്പ് ഫുടബോള്‍: ലോഗോ പ്രകാശനം ചെയ്തു

Posted: 29 Oct 2014 12:49 AM PDT

Image: 

മോസ്കോ: 2018ല്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന  ഫിഫ ലോകകപ്പ് ഫുട്ബോളിന്‍റെ ലോഗോ പ്രകാശനം ചെയ്തു. റഷ്യയിലെ ചാനല്‍ വണ്ണിലെ ഈവ്നിങ് അര്‍ജന്‍്റ് എന്ന ടോക്ഷോയില്‍ വച്ച് ഫിഫ അധ്യക്ഷന്‍ സെപ് ബ്ളാറ്റര്‍ പ്രകാശനം നിര്‍വഹിച്ചു. ബഹിരാകാശത്ത്  റഷ്യയുടെ സ്പേസ് സ്റ്റഷേനില്‍ നിന്നാണ് ആദ്യ ലോഗോ പ്രദര്‍ശനം നടത്തിയത്.  
ചുവപ്പ് പശ്ചാത്തലത്തില്‍ റഷ്യന്‍ പതാകയുടെ മാതൃകയില്‍ പൊതിഞ്ഞ ലോകകപ്പാണ് ലോഗോ. സ്പേസ് സ്റ്റേഷനില്‍ പ്രദര്‍ശിപ്പിച്ച ഈ ലോഗോ പിന്നീട് ഒരു ഫുട്ബോള്‍ ഗ്രൗണ്ടിന്‍റെ മാതൃകയില്‍ രൂപകല്‍പന ചെയ്ത് സ്റ്റുഡിയോയില്‍ എത്തിക്കുകയായിരുന്നു.
റഷ്യയുടെ ഹൃദയത്തിന്‍റെയും ആത്മാവിന്‍്റെയും ആവിഷ്കാരമാണ് ലോഗോയെന്ന് അധ്യക്ഷന്‍ സെപ് ബ്ളാറ്റര്‍ പറഞ്ഞു. റഷ്യയെ ഒന്നിപ്പിക്കാനുള്ള ശേഷി ഫുട്ബോളിനുണ്ട്. ഏതൊരു പ്രതിഷേധത്തേക്കാളും ശക്തമാണ് ഫുട്ബോളെന്ന് വരുന്ന ലോകകപ്പ് തെളിയിക്കും. ബ്രസീലുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ ലോകകപ്പിന്‍്റെ ഒരുക്കങ്ങള്‍ ഏറെ പുരോഗമിച്ചുകഴിഞ്ഞു.  റഷ്യയും യുക്രെയ്നും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടില്ളെങ്കില്‍ ഇരുരാജ്യങ്ങളും വ്യത്യസ്ത ഗ്രൂപ്പുകളിലായിരിക്കും ഉള്‍പ്പെടുത്തുകയെന്നും ബ്ളാറ്റര്‍ പറഞ്ഞു.
2018 ജൂണില്‍ റഷ്യയിലെ 11 നഗരങ്ങളിലായാണ് ലോകകപ്പ് നടക്കുക.

ചുംബന സമരത്തിന് അനുമതി നല്‍കില്ലെന്ന് പൊലീസ്

Posted: 29 Oct 2014 12:13 AM PDT

Image: 

കൊച്ചി: ഫേസ്ബുക്ക് കൂട്ടായ്മ നവംബര്‍ രണ്ടിന് എറണാകുളം മറൈന്‍ ഡ്രൈവില്‍ ‘കിസ് ഓഫ് ലവ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരസ്യ ചുംബന പരിപാടിക്ക് പൊലീസ് വിലക്കേര്‍പ്പെടുത്തി. പരിപാടി സംഘടിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. ഇക്കാര്യം സംഘാടകരെ അറിയിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം കിസ് ഓഫ് ലവ് സംഘടിപ്പിക്കുന്ന മറൈന്‍ ഡ്രൈവില്‍ ബുധനാഴ്ച രാവിലെ സംഘാടകര്‍ നടത്തിയ വാര്‍ത്ത സമ്മേളനം ഒരു വിഭാഗം തടസപ്പെടുത്തി. പരിപാടി നടത്താന്‍ അനുദവിക്കില്ളെന്നറിയിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ദേശീയ മാധ്യമങ്ങളടക്കം പങ്കെടുത്ത വാര്‍ത്ത സമ്മേളനത്തിനിടെ പ്രതിഷേധിച്ചവര്‍ തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്നും വ്യക്തമാക്കുന്നുണ്ടായിരുന്നു. സദാചാര പൊലീസുകാര്‍ വേണ്ട, സദാചാര പൊലീസ് ചമയുന്നത് കുറ്റകൃത്യമാണ് തുടങ്ങിയ പ്ളക്കാര്‍ഡുകളുമായാണ് സംഘാടകര്‍ മറൈന്‍ ഡ്രൈവില്‍ എത്തിയത്.

‘കിസ് ഓഫ് ലവ്’ എന്ന ഫേസ്ബുക് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചുംബിച്ചാല്‍ സദാചാരം ഇടിഞ്ഞുവീഴുമെന്ന് ഭയപ്പെടുന്ന സകല സദാചാരവാദികളേയും ക്ഷണിക്കുന്നു എന്ന തരത്തിലുള്ള പോസ്റ്റും ഫെയ്സ്ബുക്കില്‍ പ്രചരിച്ചിട്ടുണ്ട്. അതേസമയം,  ചുംബന വിവാദത്തിന്‍െറ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തീവ്ര വര്‍ഗീയ ചേരിതിരിവാണ് നടക്കുന്നത്.

കോഴിക്കോട് സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ കാമുകീ കാമുകന്മാര്‍ പരസ്യചുംബനത്തില്‍ ഏര്‍പ്പെടുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും തുടങ്ങിയ ചര്‍ച്ച സകല സീമകളും ലംഘിച്ച് അസഭ്യം പറച്ചിലിലേക്കും എത്തിനില്‍ക്കുകയാണ്. ഇതിന്‍െറ പേരില്‍ സൈബര്‍ കേസിനും നീക്കമുണ്ട്.
 

 

ബൈപാസില്‍ മരണം വിതച്ച് ട്രെയിലര്‍ ലോറികള്‍

Posted: 29 Oct 2014 12:09 AM PDT

ഇരവിപുരം: മേവറം മുതല്‍ കല്ലുംതാഴം വരെയുള്ള ബൈപാസിലെ ട്രെയിലര്‍ ലോറികളുടെ പാര്‍ക്കിങ് അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും വഴിവെച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ലോറികള്‍ തടഞ്ഞു. കോണ്‍ഗ്രസ് സേവാദള്‍ ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ അയത്തില്‍ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ട്രെയിലര്‍ ലോറികള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് പ്രതിഷധവുമായി രംഗത്തത്തെിയത്. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ ഉടന്‍ എടുത്തു മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ട്രാഫിക് പൊലീസിന്‍െറ കണക്കനുസരിച്ച് ട്രെയിലര്‍ ലോറികളുടെ പാര്‍ക്കിങ് മൂലം ഒരു വര്‍ഷത്തിനിടെ നൂറോളം അപകടങ്ങള്‍ ഉണ്ടാകുകയും നിരവധി ജീവന്‍ പൊലിയുകയും ചെയ്തിട്ടുണ്ടെന്ന് സമരക്കാര്‍ ആരോപിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ടു ജീവനാണ് അപകടത്തില്‍ പൊലിഞ്ഞത്. അയത്തില്‍ ജങ്ഷനും പാലത്തറക്കും ഇടയിലായാണ് ട്രെയിലറുകള്‍ പാര്‍ക്ക് ചെയ്യുന്നത്. രാത്രിയും പകലും ഒരുപോലെ പാര്‍ക്ക് ചെയ്യുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
ലോറികളുടെ പാര്‍ക്കിങ് തടയണമെന്നാവശ്യപ്പെട്ട് സേവാദളും നാട്ടുകാരും സിറ്റി പൊലീസ് കമീഷണര്‍ക്കും മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. റോഡില്‍ പാര്‍ക്ക് ചെയ്യുന്ന ട്രെയിലര്‍ ലോറികളില്‍നിന്ന് 50 രൂപ പ്രതിദിനം കോര്‍പറേഷന്‍ അധികൃതര്‍ വാങ്ങുന്നതിനാല്‍ ബൈപാസില്‍ പാര്‍ക്ക് ചെയ്യാന്‍ അവകാശം ഉണ്ടെന്നാണ് ലോറികളിലെ അന്യസംസ്ഥാന ജീവനക്കാരുടെ വാദം.
കോര്‍പറേഷന്‍ ഇത്തരത്തില്‍ പകല്‍കൊള്ള നടത്തുന്നതാണ് ട്രെയിലറുകള്‍ അപകടകരമായി പാര്‍ക്ക് ചെയ്യാന്‍ കാരണമാക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. പാര്‍ക്കിങ് വിഷയത്തില്‍ സിറ്റി ട്രാഫിക് പൊലീസുമായി ചര്‍ച്ച നടത്തി പരിഹാരം കാണാമെന്ന് ഇരവിപുരം ജനമൈത്രി എസ്.ഐ പൂക്കുഞ്ഞിന്‍െറ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമരക്കാര്‍ക്ക് ഉറപ്പുകൊടുത്തു. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രെയിലര്‍ ലോറികള്‍ ആശ്രാമത്തേക്ക് മാറ്റി. സേവാദള്‍ ജില്ലാ വൈസ് ചെയര്‍മാന്‍ കൊതത്തേ് ഭാസുരന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. അയത്തില്‍ നിസാം അധ്യക്ഷത വഹിച്ചു. ബിനോയ് ഷാനൂര്‍, പാലത്തറ രാജീവ്, അഫ്സല്‍ ബാദുഷാ, ഷാ സലിം, അയത്തില്‍ ഷാനവാസ്, ഷാജി പറങ്കിമാംവിള, അയത്തില്‍ ശ്രീകുമാര്‍, ഡോ. സി.വി. രാജന്‍, അയത്തില്‍ ഫൈസല്‍, മനക്കര സൈന്‍, ഹാരീസ് കട്ടവിള, നൗഫന്‍, മയ്യനാട് രാജീവ്, പി.കെ. രാജു എന്നിവര്‍ നേതൃത്വം നല്‍കി.

‘എന്‍െറ നഗരം സുന്ദര നഗരം’ സി.പി.എം ഹൈജാക് ചെയ്യുന്നെന്ന്; കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Posted: 29 Oct 2014 12:04 AM PDT

തിരുവനന്തപുരം: നഗരശുചീകരണത്തിന് നഗരസഭ നടപ്പാക്കുന്ന 'എന്‍െറ നഗരം സുന്ദര നഗരം' പദ്ധതി രാഷ്ട്രീയവത്കരിച്ചതായി ആരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം.
കേരളപ്പിറവി ദിനത്തില്‍ എട്ടുമണിക്ക് എരുമക്കുഴിയില്‍ പദ്ധതി ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചതായി യോഗത്തില്‍ മേയര്‍ പ്രഖ്യാപിച്ചു. എന്നാല്‍, പദ്ധതിയുടെ പ്രചാരണത്തിനായി കവടിയാര്‍ വാര്‍ഡില്‍ വിതരണം ചെയ്ത നോട്ടീസില്‍ അരിവാള്‍ ചുറ്റിക ചിഹ്നമുള്ളതായി ആരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തത്തെി. യു.ഡി.എഫ് കൗണ്‍സിലറായ തന്നെ അധിക്ഷേപിക്കാനാണ് ഇത്തരത്തിലൊരു നോട്ടീസ് തന്‍െറ വാര്‍ഡില്‍ വിതരണം ചെയ്തതെന്ന് കൗണ്‍സിലര്‍ എസ്. സതികുമാരി പറഞ്ഞു.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് ഇത്തരത്തില്‍ ചിഹ്നം നല്‍കിയത് രാഷ്ട്രീയ താല്‍പര്യം മുന്നില്‍ കണ്ടാണെന്ന് യു.ഡി.എഫ് ആരോപിച്ചു.
എന്നാല്‍, നഗരസഭയുടെ നോട്ടീസല്ല കവടിയാറിലെ സി.പി.ഐ ലോക്കല്‍ കമ്മിറ്റി തയാറാക്കിയ നോട്ടീസാണ് വിതരണം ചെയ്തതെന്ന് മേയര്‍ പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏതു പാര്‍ട്ടിക്കും ഏറ്റെടുക്കാം, അതില്‍ പ്രതിഷേധിക്കേണ്ട കാര്യമില്ളെന്നും മേയര്‍ വ്യക്തമാക്കിയെങ്കിലും ബഹളം അവസാനിപ്പിക്കാന്‍ അംഗങ്ങള്‍ തയാറായില്ല. നഗരസഭ നടപ്പാക്കുന്നതിന് പുറമെ വി.ശിവന്‍കുട്ടി എം.എല്‍.എയുടെ നേതൃത്വത്തില്‍ ക്ളീന്‍ നേമം എന്ന പേരില്‍ മറ്റൊരു പദ്ധതി നടപ്പാക്കുന്നതിനെതിരെയും വിമര്‍ശം ഉയര്‍ന്നു.
ഒടുവില്‍ ഇത്തരം തമ്മിലടികളുമായി മുന്നോട്ടു പോയാല്‍ പദ്ധതി വിജയിപ്പിക്കാന്‍ സാധിക്കില്ളെന്നും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഒന്നിച്ചുചേര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ സഹകരിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ചര്‍ച്ച അനുവദിക്കാതെ ഒൗദ്യോഗിക കാര്യങ്ങളിലേക്ക് കടക്കുകയായിരുന്നു.
ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ 23 പ്രമേയങ്ങള്‍ യോഗം പാസാക്കി. നവീകരണം പൂര്‍ത്തിയാക്കിയ തിയറ്ററുകളുടെ ടിക്കറ്റ് ചാര്‍ജ് 100 രൂപയായി ഉയര്‍ത്തി. കോര്‍പറേഷനോട് കൂട്ടിച്ചേര്‍ത്ത പഞ്ചായത്തുകളിലെ സാംസ്കാരിക നിലയങ്ങളിലെ ലൈബ്രേറിയന്‍, നഴ്സറി ആയമാര്‍ തുടങ്ങിയവരെ സ്ഥിരപ്പെടുത്തും. അങ്കണവാടികളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കും. കുടിവെള്ള സൗകര്യമില്ലാത്തിടത്ത് കിണറോ പൈപ്പ് വെള്ളമോ അനുവദിക്കാനും തീരുമാനമായി. ചാലയിലെ കേന്ദ്രത്തില്‍ 25 ടണ്‍ മാലിന്യമെങ്കിലും സംസ്കരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ വൈദ്യുതി ബോര്‍ഡിനെതിരെയും വിമര്‍ശമുയര്‍ന്നു. പട്ടികജാതി കോളനികളില്‍ വൈദ്യുതി എത്തിക്കാന്‍ കോര്‍പറേഷന്‍ പണം നല്‍കിയെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതിനെതിരെ കൗണ്‍സിലര്‍മാര്‍ പ്ളക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു.
പട്ടികജാതി മേഖലയോട് കോര്‍പറേഷന്‍ അവഗണന കാണിക്കുന്നതായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
എസ്റ്റിമേറ്റും സോഷ്യല്‍ മാപ്പും നല്‍കിയിട്ടും നിര്‍മാണം നടന്നില്ളെന്നും ആരോപണമുയര്‍ന്നു. കരാര്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും വൈദ്യുതി ബോര്‍ഡ് ഇക്കാര്യത്തില്‍ അനാസ്ഥ കാണിക്കുന്നെന്നായിരുന്നു മറുപടി.
ഇക്കാര്യം പരിഹരിക്കാനായി ബോര്‍ഡിനെ സമീപിക്കാനും ധാരണയായി. പട്ടികജാതി കോളനികളിലേക്ക് വൈദ്യുതി എത്തിക്കാന്‍ കോര്‍പറേഷന്‍െറ കൈയില്‍ പണമുണ്ടെന്നും ആവശ്യപ്പെട്ടാല്‍ ഏതു കോളനിയും നടപ്പാക്കമെന്നും മറുപടി നല്‍കി. ഇതിന് പുറമെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് ആറുമാസംകൂടി കരാര്‍ നീട്ടി നല്‍കും. മാര്‍ച്ചിനുശേഷം സര്‍ക്കാര്‍ പദ്ധതികളുടെ സ്പില്‍ ഓവര്‍ തുക ചെലവഴിക്കാന്‍ അനുവദിക്കില്ല. ഇപ്പോള്‍ സ്പില്‍ ഓവറിന്‍െറ 20 ശതമാനം മാത്രമെ ചെലവഴിച്ചിട്ടുള്ളൂ. അത് പൂര്‍ണമായും ചെലവഴിക്കാന്‍ തീരുമാനിച്ചു. സ്റ്റാച്യു -ജനറല്‍ ആശുപത്രി റോഡിന്‍െറ പേര് കല്ലട വാസുദേവന്‍ നായര്‍ റോഡെന്ന് നാമകരണം ചെയ്യും. കേരളോത്സവം 2014ന് 1.20 ലക്ഷം രൂപ നല്‍കാനും യോഗത്തില്‍ തീരുമാനമായി.

കോടികളുടെ കരാര്‍ പ്രവൃത്തികള്‍ ലേലം വിളിച്ച് വീതിച്ചു

Posted: 28 Oct 2014 11:44 PM PDT

കാസര്‍കോട്: ഇ. ടെന്‍ഡര്‍ നടത്താതെ കാസര്‍കോട് നഗരസഭയില്‍ സര്‍ക്കാര്‍ നിബന്ധന മറികടന്ന് നിര്‍മാണ പ്രവൃത്തികളുടെ കരാറുകള്‍ വീതം വെച്ചെടുക്കുന്നതായി ആക്ഷേപം. കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട കരാറുകാരുടെ ലോബിയാണ് കോടികളുടെ കരാര്‍ പ്രവൃത്തികള്‍ വീതം വെച്ചെടുക്കുന്നത്.
തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ അഞ്ചുലക്ഷം രൂപക്ക് മുകളില്‍ എസ്റ്റിമേറ്റ് തുകയുള്ള പ്രവൃത്തികള്‍ക്ക് ഇ -ടെന്‍ഡര്‍ മുഖേന കരാര്‍ ഉറപ്പിക്കണമെന്ന സര്‍ക്കാറിന്‍െറ സര്‍ക്കുലര്‍ നിലവിലിരിക്കെ ഇത് ലംഘിച്ചാണ് കഴിഞ്ഞ മാസം 90 നിര്‍മാണ പ്രവൃത്തികളുടെ കരാറുകള്‍ വീതം വെച്ച് നല്‍കിയത്.
മൂന്ന് ഘട്ടങ്ങളിലായി കരാര്‍ നല്‍കിയ 90 പ്രവൃത്തികളില്‍ ഭൂരിഭാഗവും അഞ്ച് ലക്ഷം മുതല്‍ 15 ലക്ഷം വരെ എസ്റ്റിമേറ്റ് തുക കണക്കാക്കിയവയാണ്.
സെപ്റ്റംബര്‍ 17,19, 22 തീയതികളില്‍ ഷെഡ്യൂള്‍ ചെയ്ത കരാര്‍ പ്രവൃത്തികളുടെ ടെന്‍ഡര്‍ സെപ്റ്റംബര്‍ 24, 27 തീയതികളിലാണ് നഗരസഭാ ഓഫിസില്‍ നടത്തിയത്. ടെന്‍ഡര്‍ നടപടികള്‍ പ്രഹസനമാക്കി മാറ്റി നഗരസഭ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കരാറുകാരുടെ ലോബി പ്രവൃത്തികള്‍ ലേലം വിളിച്ച് വീതിച്ചെടുക്കുകയായിരുന്നു. കൂടിയ തുകക്ക് ടെന്‍ഡര്‍ ഏറ്റെടുത്തവര്‍ കരാര്‍ ലഭിക്കാത്തവര്‍ക്ക് ലേലത്തുകയുടെ 30 ശതമാനം പാരിതോഷികമായി നല്‍കാന്‍ ധാരണയാക്കിയാണ് വീതം വെപ്പ് നടത്തിയത്. പാരിതോഷികത്തെച്ചൊല്ലി കരാറുകാര്‍ തമ്മില്‍ പരസ്യമായി വാക്കു തര്‍ക്കവും ബഹളവുമുണ്ടായി.
നഗരസഭാ കൗണ്‍സിലര്‍മാരില്‍ ചിലരും ബിനാമി പേരില്‍ കരാര്‍ പ്രവൃത്തികള്‍ ഏറ്റെടുത്തിട്ടുണ്ട്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ നഗരസഭയിലെ ഭൂരിപക്ഷത്തിന്‍െറ ഒത്താശയോടെയാണ് കരാര്‍ ഇടപാടുകള്‍ നടക്കുന്നത്. എന്നാല്‍, ഭരണപക്ഷത്തെ ചില യുവ കൗണ്‍സിലര്‍മാര്‍ക്ക് ഇതില്‍ വിയോജിപ്പുണ്ട്.
കരാര്‍ ലോബിയുടെ ഇംഗിതത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥരെ സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റുന്ന രീതിയുമുണ്ട്. പൊതുമരാമത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥന് ഈ ഗതിയുണ്ടായി. ജില്ലയിലെ ബ്ളോക് പഞ്ചായത്തുകള്‍ ഉള്‍പ്പെടെ മറ്റു തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ അഞ്ച് ലക്ഷത്തിന് മേല്‍ എസ്റ്റിമേറ്റ് തുകയുള്ള പ്രവൃത്തികള്‍ ഇ -ടെന്‍ഡര്‍ മുഖേനയാണ് കരാര്‍ നല്‍കുന്നത്.

അഴീക്കല്‍ പോര്‍ട്ടിലും ഇ –മണല്‍ നടപ്പാക്കുന്നു

Posted: 28 Oct 2014 11:41 PM PDT

കണ്ണൂര്‍: അഴീക്കല്‍ പോര്‍ട്ടിലെ മണല്‍ നവംബര്‍ 15 മുതല്‍ ഇ-മണല്‍ സംവിധാനം വഴി വിതരണം ചെയ്യും. നിലവില്‍ വിവിധ സൊസൈറ്റികള്‍ കരാറെടുത്താണ് വില്‍പന നടത്തുന്നത്. സൊസൈറ്റികള്‍ വഴി മണല്‍ വിതരണം ചെയ്യുന്നതിലെ ക്രമക്കേടുകളും ഇത് സര്‍ക്കാറിനുണ്ടാക്കിയ വന്‍ സാമ്പത്തിക നഷ്ടവുമാണ് ഇ-മണല്‍ നടപ്പാക്കാന്‍ കാരണമെന്ന് സൂചനയുണ്ട്. പദ്ധതി നടപ്പായാല്‍ മറ്റുമാര്‍ഗത്തില്‍ മണല്‍ നല്‍കാന്‍ അനുമതിയില്ല.
ഇതിന്‍െറ ഭാഗമായി കടവുകളുടെ പേര്, ഖനനം നടത്താന്‍ ചുമതലപ്പെടുത്തിയ സൊസൈറ്റിയുടെ പേര്, ഓരോ കടവിലും ഖനനം ചെയ്യാന്‍ പെര്‍മിറ്റുള്ള മണലിന്‍െറ അളവ്, ഒരു ടണ്‍ മണലിന്‍െറ വില, വാറ്റ്, റോയല്‍റ്റി, പോര്‍ട്ട് വകുപ്പിന്‍െറ തുക, കൂലിയടക്കം സൊസൈറ്റിക്ക് ആകെ നല്‍കുന്ന തുക തുടങ്ങിയ വിവരങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ അഴീക്കല്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സൊസൈറ്റികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും മണല്‍ ഖനനം സംബന്ധിച്ചും അന്വേഷണം നടത്താന്‍ ഡെപ്യൂട്ടി കലക്ടര്‍(ഡി.എം) തലവനായുള്ള സമിതിയെയും കലക്ടര്‍ ചുമതലപ്പെടുത്തി. ടീമില്‍ ജില്ലാ ജിയോളജിസ്റ്റ്, സഹകരണ വകുപ്പിലെ ഡെപ്യൂട്ടി രജിസ്ട്രാറില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍, വളപട്ടണം സി.ഐ എന്നിവര്‍ അംഗങ്ങളായിരിക്കും. ഇതു സംബന്ധിച്ച് ടീം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരിശോധന സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും വീഡിയോ ചിത്രീകരിക്കും. ഇതിനുള്ള എല്ലാ സൗകര്യങ്ങളും പരിശോധന നടത്തുന്ന ഓഫിസ് അധികാരികള്‍ ഒരുക്കണം. അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ 15നകം സമര്‍പ്പിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അഴീക്കല്‍ പോര്‍ട്ടിലെ മണല്‍ കൂടി ഉള്‍പ്പെടുത്തിയതോടെ നിലവില്‍ ഇ-മണലിന് അപേക്ഷിച്ചവര്‍ക്ക് കൂടുതല്‍ വേഗത്തില്‍ മണല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

മട്ടാഞ്ചേരിയില്‍ തീപിടിത്തം; ബേക്കറിയും വീടും കത്തിനശിച്ചു

Posted: 28 Oct 2014 11:38 PM PDT

മട്ടാഞ്ചേരി: മട്ടാഞ്ചേരിയില്‍ രണ്ടിടങ്ങളിലായുണ്ടായ തീപിടിത്തത്തില്‍ ആറര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. തോപ്പുംപടിയിലെ ഷീബ ബേക്കറിക്കും ഈരവേലിയിലെ ഒരുവീടിനുമാണ് തീപിടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് രണ്ടിടത്തും തീപിടിത്തമുണ്ടായത്. തോപ്പുംപടി പള്ളിക്ക് മുന്‍വശത്തുള്ള ഷീബ ബേക്കറിയില്‍ തീപിടിത്തത്തില്‍ നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കടയില്‍നിന്ന് തീ ഉയരുന്നത് കണ്ട് പള്ളി വികാരിയാണ് ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചത്. എന്നാല്‍, ഫയര്‍ഫോഴ്സ് ഒരുമണിക്കൂറോളം വൈകിയാണ് സംഭവസ്ഥലത്തത്തെിയത്. അപ്പോഴേക്കും ബേക്കറി ഏതാണ്ട് പൂര്‍ണമായും കത്തിയിരുന്നു. നാട്ടുകാര്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫയര്‍ഫോഴ്സാണ് തീകെടുത്തിയത്. ബേക്കറി ഉല്‍പന്നങ്ങളും ഉപകരണങ്ങളും ഉള്‍പ്പെടെ പൂര്‍ണമായും നശിച്ചു. മൈദ മിക്സര്‍, കേക്ക് മിക്സര്‍, ഫ്രിഡ്ജ്, ഫ്രീസര്‍, ഫര്‍ണിച്ചറുകള്‍, ബോര്‍മ പലഹാരങ്ങള്‍ എന്നിവയും നശിച്ചു. ക്ളബ് റോഡ്, ഗാന്ധിനഗര്‍, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള മൂന്ന് ഫയര്‍ യൂനിറ്റുകളാണ് തീയണക്കാനത്തെിയത്.
മട്ടാഞ്ചേരി ഈരവേലി ജങ്ഷനിലും തീപിടിത്തമുണ്ടായി. യൂനുസ് എന്നയാളുടെ വീടിന്‍െറ താഴത്തെ നിലയില്‍ വാടകക്ക് താമസിക്കുന്ന ബീരാന്‍െറ അടുക്കളയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പുക ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടി തീയണക്കുകയായിരുന്നു. വീട്ടിലെ ഫ്രിഡ്ജ് അടക്കമുള്ള വൈദ്യുതി ഉപകരണങ്ങള്‍ കത്തിക്കരിഞ്ഞു. വീടിന്‍െറ മതിലുകള്‍ക്കും വിള്ളല്‍ ഉണ്ടായി. രണ്ടരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രണ്ടിടത്തും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മലപ്പുറത്തിന് വൈഫൈയില്‍ ‘ഹാപ്പി ന്യൂ ഇയര്‍’

Posted: 28 Oct 2014 10:52 PM PDT

മലപ്പുറം: സമ്പൂര്‍ണ വൈഫൈ നഗരമാവുകയെന്ന മലപ്പുറത്തിന്‍െറ സ്വപ്നം രണ്ടു മാസത്തിനകം പൂവണിയും. അതായത് അടുത്ത പുതുവര്‍ഷദിനത്തില്‍ ഇവിടത്തുകാര്‍ക്ക് സൗജന്യമായി ആശംസകള്‍ കൈമാറാമെന്നര്‍ഥം.
ഐ.ടി മിഷന്‍ ഏറ്റെടുത്ത പദ്ധതിക്ക് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം അനുമതി നല്‍കാന്‍ സാധ്യതയുണ്ടെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ അറിയിച്ചു. ഡിസംബര്‍ അവസാനത്തോടെ ഒന്നാംഘട്ടം പൂര്‍ത്തിയാവുമെന്നും വൈഫൈ നഗരമായായിരിക്കും 2015നെ മലപ്പുറം വരവേല്‍ക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍, റെയില്‍വേയില്‍ ഇന്‍റര്‍നെറ്റ് സംവിധാനം കൈകാര്യം ചെയ്യുന്ന, സര്‍ക്കാറിന്‍െറ തന്ന റെയില്‍ടെല്ലും ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
നഗരസഭ ഇത് ഐ.ടി മിഷന് കൈമാറി. ആരുടെ ക്വട്ടേഷന് അനുമതി നല്‍കണം, നഗരം മുഴുവന്‍ ഇന്‍റര്‍നെറ്റ് സൗജന്യമാക്കുന്നതോടെയുണ്ടായേക്കാവുന്ന സുരക്ഷാ പ്രശ്നങ്ങള്‍ തുടങ്ങിയവയിലെല്ലാം തീരുമാനമെടുത്ത് ഐ.ടി മിഷന്‍ ഐ.ടി വകുപ്പിന് സമര്‍പ്പിച്ചു. വകുപ്പ് സെക്രട്ടറി ഇത് കാബിനറ്റ് നോട്ടാക്കി മന്ത്രിസഭയുടെ അനുമതിക്കായി വിട്ടിരിക്കുകയാണ്. ഇന്ന് വിഷയം പരിഗണിച്ചില്ളെങ്കില്‍ അടുത്തയാഴ്ചത്തെ യോഗത്തില്‍ ഈ ഫയലുണ്ടാവും.
ആദ്യ ഘട്ടത്തില്‍ നഗരസഭയിലെ പ്രധാന റോഡുകള്‍, ജനം തിങ്ങി താമസിക്കുന്ന പ്രദേശങ്ങള്‍ തുടങ്ങിയവയിലാണ് കണക്ടിവിറ്റി ലഭ്യമാക്കുക. വൈഫൈ ഉപയോഗിക്കുന്നതിന് യൂസര്‍ നെയിമും പാസ് വേഡും ലഭിക്കാന്‍ നഗരസഭയില്‍ അപേക്ഷ നല്‍കണം. ഏകദേശം ഒന്നര കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ നഗരസഭ ഇതിനകം 50 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പ്രധാന നഗരങ്ങള്‍, യൂനിവേഴ്സിറ്റികള്‍, എയര്‍പോര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് നിലവില്‍ സൗജന്യമായും അല്ലാതെയുമുള്ള വൈഫൈ സംവിധാനം. രാജ്യത്ത് ഒരു പ്രാദേശിക ഭരണകൂടം സൗജന്യ വൈഫൈ ലഭ്യമാക്കുന്നത് ഇതാദ്യമാണ്. നഗരസഭയിലെ മുഴുവന്‍ വിവരങ്ങളും ഓഫിസിലിരുന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്) പൂര്‍ത്തിയാക്കിയ ആദ്യ നഗരസഭയെന്ന ഖ്യാതിയും മലപ്പുറത്തിന് സ്വന്തമാവുകയാണ്.
ഇത് സംബന്ധിച്ച് വാര്‍ഡ് തലത്തില്‍ വിവരശേഖരണം നടത്തി ഡിജിറ്റല്‍ വിവരവ്യൂഹം തയാറാക്കിയിട്ടുണ്ട്. കെട്ടിടങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, ജലാശയങ്ങള്‍, പാലങ്ങള്‍, കലുങ്കുകള്‍ തുടങ്ങിയവയും സ്ഥാനം, സ്വഭാവം, ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ ഓഫിസിലിരുന്ന് തന്നെ ഇനി ഉദ്യോഗസ്ഥര്‍ക്ക് വായിച്ചെടുക്കാനാവും.

രാസവളങ്ങള്‍ക്ക് ഉള്‍പ്രദേശങ്ങളില്‍ തോന്നിയ വില ഈടാക്കുന്നു

Posted: 28 Oct 2014 10:48 PM PDT

കല്‍പറ്റ: രാസവളങ്ങള്‍ക്ക് ജില്ലയിലെ ഉള്‍പ്രദേശങ്ങളില്‍ തോന്നിയ വില. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് വളങ്ങള്‍ കൊണ്ടുവരുമ്പോഴുള്ള കടത്തുകൂലി മൂലം വിലയില്‍ ചെറിയ വ്യത്യാസം വരാമെന്ന് വ്യാപാരികള്‍ പറയുന്നു. ഈ വില വ്യത്യാസം 20-30 രൂപ വരെ മാത്രമേ വരൂ. എന്നാല്‍, ഒന്നും രണ്ടും കിലോമീറ്റര്‍ മാത്രം വ്യത്യാസത്തിലുള്ള കടകളില്‍ പോലും 50 രൂപ മുതല്‍ 75 രൂപ വരെ വിലയില്‍ വ്യത്യാസം വരുന്നുണ്ട്. ഇത്തരത്തില്‍ പലയിടത്തും തോന്നിയ രൂപത്തില്‍ രാസവളങ്ങള്‍ക്ക് വില ഈടാക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
ഫാക്ടിന്‍െറ ഫാക്ടംഫോസ് 50 കിലോ ബാഗിന് 1000 രൂപ വരെ ചിലര്‍ ഈടാക്കുന്നുണ്ട്. എന്നാല്‍, തൊട്ടടുത്ത കടകളില്‍ 950, 970 എന്നിങ്ങനെയാണ് വില. 940 രൂപയാണ് ഇതിന്‍െറ എം.ആര്‍.പി. ചിലര്‍ ഇതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുമ്പോഴാണ് ചിലയിടങ്ങളില്‍ 1000 രൂപ വരെ ഈടാക്കുന്നത്. കല്‍പറ്റയില്‍നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള പിണങ്ങോട് 1000 രൂപയാണ് ഫാക്ടംഫോസിന് ഈടാക്കുന്നത്.
പിണങ്ങോടിന് ചുറ്റുവട്ടത്തുള്ള കടകളില്‍ 925, 950 എന്നിങ്ങനെയാണ് വില. കല്‍പറ്റയില്‍ 970 രൂപ വരെയുണ്ട്. മിശ്രിത വളമായ 18-18-18ന് 995 രൂപയാണ് എം.ആര്‍.പി. മിശ്രിത വളങ്ങള്‍ക്ക് കട ത്തുകൂലി ബന്ധപ്പെട്ട കമ്പനികള്‍ നല്‍കുന്നതിനാല്‍ വ്യാപാരികള്‍ എം.ആര്‍.പിയേക്കാളും കുറഞ്ഞ വിലയ്ക്ക് ഇത് വില്‍ക്കുന്നുണ്ട്. എന്നാല്‍, ഉള്‍പ്രദേശത്തുള്ള ചില കച്ചവടക്കാര്‍ 995 രൂപതന്നെ ഈടാക്കുന്നു. അതേസമയം, ചിലര്‍ 930 മുതല്‍ 960 രൂപ വരെയാണ് വില ഈടാക്കുന്നത്. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നാണ് വയനാട്ടിലേക്ക് വളങ്ങള്‍ എത്തുന്നത്. കോഴിക്കോട് നിന്ന് കല്‍പറ്റയിലേക്ക് 5350 രൂപയോളം ലോറിക്ക് വാടകയിനത്തില്‍ നല്‍കണം. എന്നാല്‍, കടത്തുകൂലി കമ്പനികള്‍ നല്‍കുന്നില്ളെന്നും ഇതിനാല്‍ എം.ആര്‍.പിയേക്കാള്‍ കൂടുതല്‍ വിലയ്ക്ക് വളങ്ങള്‍ വില്‍ക്കേണ്ടിവരുന്നെന്നും ഫെര്‍ട്ടിലൈസര്‍ ഡീലേഴ്സ് അസോസിയേഷന്‍ പറയുന്നു.
മിശ്രിത വളങ്ങളായ 18-18-18, പൊട്ടാഷ്, യൂറിയ എന്നിവക്ക് അതത് കമ്പനികള്‍ കടത്തുകൂലി നല്‍കുന്നുണ്ട്. ഇതിനാല്‍ ഇത്തരം വളങ്ങള്‍ക്ക് വലിയ വില വ്യത്യാസം ഇല്ല.

ഒരു ഡോക്ടര്‍ മാത്രം: ഗ്യാസ്ട്രോ എന്‍ററോളജി വിഭാഗം അവതാളത്തില്‍

Posted: 28 Oct 2014 10:41 PM PDT

കോഴിക്കോട് : 'ഗ്യാസില്ലാതെ' മെഡിക്കല്‍ കോളജ് ഗ്യാസ്ട്രോ എന്‍ററോളജി വിഭാഗം. 10 വര്‍ഷമായി സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍ററോളജി പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളത്തിന്‍െറ ബലത്തില്‍. 2004ലാണ് മെഡിക്കല്‍ കോളജില്‍ സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ററോളജി വിഭാഗം പ്രവര്‍ത്തനം തുടങ്ങിയത്. അന്നുമുതല്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഈ വിഭാഗത്തിലുള്ളത്. ഡോക്ടര്‍ക്ക് സഹായികളായി പി.ജി വിദ്യാര്‍ഥികള്‍ പോലുമില്ല. പി.ജി അനുവദിക്കണമെങ്കില്‍ കുറഞ്ഞത് മൂന്നു ഡോക്ടര്‍മാരെങ്കിലും വേണം. അതില്ലാത്തതിനാല്‍ പി.ജി കോഴ്സിന് അനുവാദം ലഭിച്ചില്ല.
തിരുവനന്തപുരത്താണ് സര്‍ജിക്കല്‍ ഗ്യാസ്ട്രോളജിയില്‍ എം.സി.എച്ച് കോഴ്സുള്ളത്. 12 സീറ്റുകളുമുണ്ട്. എന്നാല്‍, ഇതുവരെ അവിടെനിന്ന് കോഴ്സ് കഴിഞ്ഞിറങ്ങിയവരില്‍ മൂന്നുപേര്‍ മാത്രമേ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരാളും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ടാളും. ബാക്കിയുള്ളവരെല്ലാം കേരളത്തിനകത്തും പുറത്തുമായി സ്വകാര്യ മേഖലയെയാണ് ആശ്രയിക്കുന്നത്.
സര്‍വീസ് പി.ജിക്കാരുപോലും കോഴ്സ് കഴിഞ്ഞയുടന്‍ ജോലി രാജിവെച്ച് സ്വകാര്യ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുകയാണ്. ആശുപത്രിയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെ ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാനാണ് സര്‍വീസ് പി.ജി ക്വോട്ട അനുവദിച്ചത്. അത് പി.ജിക്ക് സീറ്റ് ലഭിക്കാനുള്ള എളുപ്പവഴിയായി കാണുകയാണ് ഡോക്ടര്‍മാര്‍.
സ്വകാര്യ ആശുപത്രികളില്‍ സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍ററോളജി തുടക്കക്കാര്‍ക്ക് മൂന്നുലക്ഷം രൂപ നല്‍കുമ്പോള്‍ മെഡിക്കല്‍കോളജില്‍ 50,000 രൂപയാണ് ലഭിക്കുന്നത്. ഇതാണ് സ്വകാര്യ ആശുപത്രികളിലേക്ക് ഡോക്ടര്‍മാരെ വലിക്കുന്നത്. സ്വകാര്യ കോളജുകളില്‍ കോഴ്സിന് ചേര്‍ന്നാല്‍ രണ്ടുകോടി വരെ ഡൊണേഷന്‍ വാങ്ങുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ കോളജുകളില്‍ ഇത് 60,000 രൂപമാത്രമാണ്. എന്നിട്ടും സര്‍ക്കാര്‍ ചെലവില്‍ പഠിച്ചവര്‍ ഒരു വര്‍ഷം പോലും സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യം കാണിക്കുന്നില്ളെന്നതാണ് ഗതികേട്.
സര്‍ക്കാര്‍ സീറ്റുകളില്‍ അഡ്മിഷന്‍ നല്‍കുമ്പോള്‍ 10 വര്‍ഷംവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവര്‍ത്തിക്കണമെന്ന ബോണ്ട് എഴുതിവാങ്ങുകയും അത് തെറ്റിച്ചാല്‍ ഒരു കോടി രൂപയെങ്കിലും പിഴ ഈടാക്കുകയും ചെയ്തെങ്കില്‍ മാത്രമേ ഈ വിഭാഗത്തില്‍ ഡോക്ടര്‍മാരെ കൊണ്ടുവരാനാകൂവെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പറയുന്നു.
എം.എസ് ജനറല്‍ സര്‍ജറിക്കാര്‍ക്ക് പലര്‍ക്കും സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍ററോളജിയില്‍ താല്‍പര്യമുണ്ട്. അവര്‍ക്ക് ഈ സബ്ജക്ട് പഠിക്കാന്‍ ഓപ്ഷന്‍ കൊടുത്ത് ഈ വിഭാഗത്തിലേക്ക് കൊണ്ടുവരാവുന്നതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ആവശ്യത്തിന് ഡോക്ടര്‍മാരുണ്ടെങ്കില്‍ സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയാല്‍ വന്‍ ശസ്ത്രക്രിയകള്‍ വരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചെയ്യാം. നിലവില്‍ സങ്കീര്‍ണ ശസ്ത്രക്രിയകളും പെട്ടെന്നു നടത്തേണ്ട ശസ്ത്രക്രിയകളും ഇവിടെ നടക്കുന്നില്ല. ഡോക്ടര്‍മാരില്ലാത്തതാണ് പ്രധാനകാരണം.
സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍ററോളജിക്കായി വാര്‍ഡോ തിയറ്ററോ ഇല്ല. മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റ ശസ്ത്രക്രിയകള്‍ നടത്താത്തതിനു കാരണവും സൗകര്യക്കുറവുതന്നെ.
സ്വകാര്യ ആശുപത്രികളില്‍ 15 മുതല്‍ 25 വരെ ലക്ഷം രൂപയാണ് കരള്‍മാറ്റ ശസ്ത്രക്രിയക്ക് ഈടാക്കുന്നത്.

627 കള്ളപ്പണ നിക്ഷേപകരുടെ പട്ടിക കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

Posted: 28 Oct 2014 10:37 PM PDT

Image: 

ന്യൂഡല്‍ഹി: വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപകരുടെ പട്ടിക കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറില്‍ മൂന്ന് പട്ടികകളായി 627 പേരു വിവരങ്ങളാണ് അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോഹ്താഗി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

കള്ളപ്പണ നിക്ഷേപകരുടെ പേരുകള്‍ പുറത്തുവിടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പേരുകള്‍ പുറത്ത് വിടുന്നത്  അന്വേഷണത്തെ ബാധിക്കുമെന്നും  എന്നാല്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കില്ളെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

കള്ളപ്പണ നിക്ഷേപമുള്ള മുഴുവന്‍ ഇന്ത്യക്കാരുടെയും പേര് ബുധനാഴ്ച മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞദിവസം അന്ത്യശാസനം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ചില പേരുകള്‍ തിരഞ്ഞുപിടിച്ച് വെളിപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസും കള്ളപ്പണ കേസിലെ ഹരജിക്കാരനായ രാം ജത്മലാനിയും ആരോപിച്ചതിന് പിന്നാലെയാണ് മുഴുവന്‍ പേരുകളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്.

സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്ന് ലഭിച്ച കള്ളപ്പണ നിക്ഷേപകരുടെ പട്ടികയില്‍ 800ഓളം പേരുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോര്‍പറേറ്റ് ഭീമന്മാരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവരുടെ കള്ളപ്പണ നിക്ഷേപം പുറത്താകുന്നത് വലിയ കോളിളക്കങ്ങള്‍ക്ക് ഇടയാക്കും.

സര്‍ക്കാര്‍ കള്ളപ്പണക്കാര്‍ക്ക് കുടപിടിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച്, കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന 2011ലെ സുപ്രീംകോടതി ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാറിനെ  നിശിതമായി വിമര്‍ശിച്ചു.

 

കേന്ദ്രനേതൃത്വത്തിനെതിരെ വീണ്ടും വി.എസിന്‍റെ കുറിപ്പ്

Posted: 28 Oct 2014 10:26 PM PDT

Image: 

ന്യൂഡല്‍ഹി: സി.പി.എമ്മിന്‍റെ രാഷ്ട്രീയ, അടവുനയങ്ങളിലെ  തിരുത്ത് സംബന്ധിച്ച് സീതാറാം യെച്ചൂരി തയാറാക്കിയ  ബദല്‍ രേഖയ്ക്കു വി.എസ്. അച്യുതാനന്ദന്‍റെ പിന്തുണ. യെച്ചൂരിയുടെ അവലോകന രേഖക്ക് കേന്ദ്രകമ്മറ്റിയില്‍ പിന്തുണ വ്യക്തമാക്കി വി.എസ് വീണ്ടും കുറിപ്പ് നല്‍കി.

സി.പി.എം  ദേശീയ നേതൃത്വം അപസാഹ്യരാകുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ജനങ്ങള്‍ക്കു നല്‍കിയ വാക്ക് ലംഘിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ക്കു ജനങ്ങളോടുള്ള വിശ്വാസം പ്രകാശ് കാരാട്ട് ഇല്ലാതാക്കിയെന്നും വി.എസ്. പുറത്തിറക്കിയ കുറിപ്പില്‍  പറയുന്നു.
 ടി.പി. ചന്ദ്രശേഖരന്‍ വധം സംബന്ധിച്ചു പാര്‍ട്ടി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നു ജനറല്‍ സെക്രട്ടറി ജനങ്ങള്‍ക്ക് വാക്കു നല്‍കിയതാണ്. എന്നാല്‍,ടി.പി കേസില്‍ പരാതിക്കാരനായ തന്നില്‍ നിന്നുപോലും ഇക്കാര്യത്തില്‍ അഭിപ്രായം ചോദിച്ചില്ളെന്നും വി.എസ്. ആരോപിക്കുന്നു.
യെച്ചൂരിയുടെ ബദല്‍ സമീപനത്തെ പിന്തുണച്ചും കേന്ദ്രസംസഥാന നേതൃത്വങ്ങളെ വിമര്‍ശിച്ചും  വി.എസ് അച്ച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം  കേന്ദ്രകമ്മറ്റിയില്‍ കുറിപ്പ് നല്‍കിയിരുന്നു.  പത്ത് പേജുള്ള കുറിപ്പില്‍ പാര്‍ട്ടിയിലെ ഏകാധിപത്യ പ്രവണതകള്‍, ടി.പി വധം, പരനാറി പ്രയോഗം, കണ്ണൂരിലെ നമോവിചാര്‍ മഞ്ചുമായുള്ള സഖ്യം എന്നിവയെ നിശിതമായി വിമര്‍ശിച്ചിരുന്നു.

വേതന സുരക്ഷ പദ്ധതിയുടെ നാലാം ഘട്ടം നവംബര്‍ ഒന്ന് മുതല്‍

Posted: 28 Oct 2014 10:21 PM PDT

Image: 
Subtitle: 
500 തൊഴിലാളികളില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ വിവരം നല്‍കണം

റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന വേതന സുരക്ഷ പദ്ധതിയുടെ നാലാം ഘട്ടം നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 500 ജോലിക്കാരില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് പുതിയ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. വന്‍കിട സ്ഥാപനങ്ങളില്‍ കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കിയ ശേഷമാണ് പുതിയ ഘട്ടത്തില്‍ മന്ത്രാലയം രാജ്യത്തെ ചെറുകിട സ്ഥാപനങ്ങളെ ലക്ഷ്യമാക്കുന്നത്. 917 സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 6,33,000 തൊഴിലാളികളുടെ സേവന, വേതന വിവരങ്ങള്‍ ഇതോടെ ഇലക്ട്രോണിക് രീതിയില്‍ തൊഴില്‍ മന്ത്രാലയത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് മന്ത്രാലയം നടത്തുന്ന തൊഴില്‍പരിശോധന പൂര്‍ത്തിയാക്കുകയെന്ന് പരിശോധന വിഭാഗം മേധാവി ഡോ. അബ്ദുല്ല അബൂസുനൈന്‍ പറഞ്ഞു.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിവരങ്ങള്‍ നല്‍കാവുന്നതാണ്. ഇങ്ങനെ നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി പരിശോധനയോ അനന്തര നടപടിയോ ഉണ്ടാവില്ളെന്നും വകുപ്പു മേധാവി പറഞ്ഞു. എന്നാല്‍ നിയമം പ്രാബല്യത്തില്‍ വന്ന ശേഷവും മന്ത്രാലയത്തിന് മതിയായ വിവരങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്കുള്ള ഇലക്ട്രോണിക് സേവനം റദ്ദാക്കും.
സ്ഥാപനത്തിലെ തൊഴിലാളികളുടെ പേരു വിവരങ്ങള്‍ക്ക്് പുറമെ, ജോലി ചെയ്യുന്ന പ്രഫഷന്‍, സേവന, വേതന വിവരങ്ങള്‍ എന്നിവ മന്ത്രാലയത്തിന്‍െറ നിര്‍ദിഷ്ട ഡാറ്റബേസില്‍ നല്‍കണമെന്നാണ് വേതന സുരക്ഷപദ്ധതി നടപ്പാക്കുന്നതിലൂടെ മന്ത്രാലയം ഉദ്ദേശിക്കുന്നത്. പ്രാഥമികമായ ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആദ്യഘട്ടം പരിശോധന നടത്തുക. ആദ്യ ഘട്ടത്തില്‍ മൂവായിരത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനത്തിലും രണ്ടും മൂന്നും ഘട്ടത്തില്‍ 2000, 1000 വീതം തൊഴിലാളികളുള്ള സ്ഥാപനങ്ങളിലും നിയമം വിജയകരമായി നടപ്പാക്കിയിരുന്നു. രാജ്യത്തെ 1301 സ്വകാര്യ സ്കൂളുകളില്‍ 55 ശതമാനവും നിയമം നടപ്പാക്കിയപ്പോള്‍ അവശേഷിക്കുന്ന സ്കൂളുകളുടെ സേവനം മന്ത്രാലയം നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി 731 സ്ഥാപനങ്ങളിലാണ് നിയമം നടപ്പാക്കിയത്. ഈ സ്ഥാപനങ്ങളിലുള്ള 19 ലക്ഷം തൊഴിലാളികളില്‍ നാല് ലക്ഷവും സ്വദേശികളാണെന്നാണ് മന്ത്രാലയത്തിന്‍െറ കണക്ക്. വന്‍കിട സ്ഥാപനങ്ങളില്‍ 70 ശതമാനം നിയമം നടപ്പാക്കിയിട്ടുണ്ടെന്നും ബാക്കിയുള്ള 30 ശതമാനത്തിന് മന്ത്രാലയ സേവനം മരവിപ്പിച്ചിട്ടുണ്ടെന്നും അബൂസുനൈന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്‍റും സര്‍ക്കാറും പ്രവര്‍ത്തിക്കേണ്ടത് രാജ്യത്തിന്‍െറ സ്ഥിരതക്കും സുരക്ഷക്കും വേണ്ടി –അമീര്‍

Posted: 28 Oct 2014 10:11 PM PDT

Image: 
Subtitle: 
പാര്‍ലമെന്‍റ് മൂന്നാംഘട്ട സമ്മേളനം തുടങ്ങി

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ സ്ഥിരതയും ജനങ്ങളുടെ സുരക്ഷയുമാണ് സുപ്രധാന കാര്യങ്ങളെന്നും അവക്കുവേണ്ടി നിലകൊള്ളുകയാണ് സര്‍ക്കാറിന്‍െറയും പാര്‍ലമെന്‍റിന്‍െറയും ചുമതലയെന്നും അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്. രാജ്യത്തെ രാഷ്ട്രീയ രംഗത്ത് നിലനില്‍ക്കുന്ന സഹകരണ മനോഭാവമാണ് കുവൈത്തിനെ മേഖലയിലെ മികച്ച ജനാധിപത്യ സംവിധാനങ്ങളുള്ള രാഷ്ട്രമാക്കുന്നതിനും ആഗോളതലത്തില്‍ മാനുഷികതയുടെ കേന്ദ്രമായി വിശേഷിപ്പിക്കപ്പെടാനും ഇടയാക്കിയതെന്നും അമീര്‍ വ്യക്തമാക്കി.
14ാമത് പാര്‍ലമെന്‍റിന്‍െറ മൂന്നാംഘട്ട സമ്മേളനത്തിന് തുടക്കംകുറിച്ച് ദേശീയ അസംബ്ളി മന്ദിരത്തിലെ അബ്ദുല്ല അല്‍സാലിം ഹാളില്‍ സംസാരിക്കുകയായിരുന്നു അമീര്‍. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തി അവരുടെ ക്ഷേമം ഉറപ്പുവരുത്തുകയാണ് ഭരണകൂടത്തിന്‍െറ ചുമതല. അതിനാവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാറിന് പിന്തുണ നല്‍കുന്നതായിരിക്കണം പാര്‍ലമെന്‍റ്. ജനാധിപത്യ രീതിയില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇടമുണ്ടെങ്കിലും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ട് രാജ്യപുരോഗതിക്ക് വിലങ്ങുതടിയാവുന്ന രീതിയിലാവരുത് പാര്‍ലമെന്‍റിന്‍െറ ഇടപെടലുകള്‍ -അമീര്‍ ചൂണ്ടിക്കാട്ടി. എണ്ണവിലയിലെ കുറവ് രാജ്യത്തിന്‍െറ സാമ്പത്തികാവസ്ഥയെ നിലവില്‍ ദോഷകരമായി ബാധിച്ചിട്ടില്ളെന്ന് വ്യക്തമാക്കിയ അമീര്‍ ഭാവിയില്‍ എണ്ണയിതര മേഖലകളില്‍ രാജ്യം ശ്രദ്ധ പതിപ്പിക്കേണ്ടതിന്‍െറ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഈ അവസ്ഥാവിശേഷമെന്ന് കൂട്ടിച്ചേര്‍ത്തു. ആഗോള, മേഖലാ തലങ്ങളിലെ വിവിധ ഘടകങ്ങള്‍ എണ്ണവിലക്കുറവിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരതക്കും തീവ്രവാദത്തിനുമെതിരായ പോരാട്ടത്തില്‍ കുവൈത്ത് എന്നും മുന്‍പന്തിയിലാണെന്നും എന്നത്തെക്കാളും മേഖല ഇത്തരം ഭീഷണികള്‍ കൂടുതല്‍ നേരിടുന്ന ഇക്കാലത്ത് അതിനനുയോജ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടങ്ങള്‍ മുന്നോട്ടുവരണമെന്നും അമീര്‍ ആവശ്യപ്പെട്ടു.
രാജ്യത്തിന്‍െറ വികസനവും ജനങ്ങളുടെ ക്ഷേമവും തന്‍െറ സര്‍ക്കാറിന്‍െറ മുഖ്യ അജണ്ടയെന്ന് തുടര്‍ന്ന് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ് പറഞ്ഞു. വികസനത്തിന് തടയിടുന്ന ഭരണപരമായ പാളിച്ചകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയാറാണ്. അഴിമതിയും കെടുകാര്യസ്ഥതയും ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ല.
ഭരണസ്തംഭനത്തിന് കാരണക്കാരാവുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. അമീറിനെ മാനുഷിക നേതാവായി പ്രഖ്യാപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ നല്‍കിയ ആദരവില്‍ രാജ്യം ഏറെ അഭിമാനിക്കുന്നതായി ശൈഖ് ജാബിര്‍ പറഞ്ഞു. മേഖലയിലും ലോകതലത്തിലും അമീറിന്‍െറ നേതൃത്വത്തില്‍ കുവൈത്ത് നടത്തിയ മാനുഷിക സഹായപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണത്.
ഏതുഘട്ടത്തിലും ഭരണകൂടത്തെ പിന്തുണക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യപുരോഗതിക്കനുയോജ്യമായ നിയമനിര്‍മാണങ്ങള്‍ നടക്കേണ്ട പാര്‍ലമെന്‍റിന്‍െറ മെല്ളെപ്പോക്ക് നയത്തെ പിന്നീട് സംസാരിച്ച സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം വിമര്‍ശിച്ചു. പല ബില്ലുകളും പാര്‍ലമെന്‍റിന്‍െറ അനുമതി കാത്തുകിടക്കുകയാണെന്നും രാഷ്ട്രീയ കളികളില്‍പെട്ട് രാജ്യത്തെ വമ്പന്‍ വികന പദ്ധതികള്‍ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പുതുതായി അധികാരമേറ്റ വിദ്യാഭ്യാസ മന്ത്രി ഡോ.ബദര്‍ അല്‍ഈസ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പാര്‍ലമെന്‍റ് സെക്രട്ടറിയായി ആദില്‍ അല്‍ഖറാഫി തെരഞ്ഞെടുക്കപ്പെട്ടു.
 

ഒമാനില്‍ വിസാ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു

Posted: 28 Oct 2014 10:06 PM PDT

Image: 
Subtitle: 
പ്രവാസികള്‍ക്ക് ഇരുട്ടടി

മസ്കത്ത്: പ്രവാസികള്‍ക്ക് ഇരുട്ടടിയായി ഒമാനില്‍ വിസാ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. കുടുംബ വിസക്കൊപ്പം നിക്ഷേപക, വിദ്യാര്‍ഥി വിസകളുടെ നിരക്കുകളിലാണ് വര്‍ധന. വിസ പുതുക്കാനുള്ള നിരക്കിലും വര്‍ധനയുണ്ട്. താമസ, കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്തി കഴിഞ്ഞ 22ന് റോയല്‍ ഒമാന്‍ പൊലീസ് ലഫ്. ജനറല്‍ ഹസന്‍ ബിന്‍  മുഹ്സിന്‍ അല്‍ശുറൈഖി പുറത്തിറക്കിയ ഉത്തരവിലാണ് നിരക്കുകളില്‍ വര്‍ധന വരുത്തിയത്. നവംബര്‍ 21 മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍വരുക.
നിരക്കുവര്‍ധന പ്രാബല്യത്തിലാകുന്നതോടെ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കൊണ്ടുവരുന്നതിനുള്ള ഫാമിലി ജോയിനിങ് വിസക്ക് 30 റിയാല്‍ അഥവാ 4700 ലേറെ രൂപയാകും. നേരത്തേ  20 റിയാലായിരുന്നു ഇതിന്‍െറ നിരക്ക്. കുടുംബത്തിനുള്ള സന്ദര്‍ശകവിസയുടെ നിരക്കും 30 റിയാലായി ഉയര്‍ത്തി. ബിസിനസ് നിക്ഷേപകര്‍ക്കുള്ള ഇന്‍വെസ്റ്റര്‍ വിസയുടെ നിരക്ക് 20 റിയാലില്‍നിന്ന് ഇരട്ടിയിലേറെ ഉയര്‍ത്തി.
ഇതിന് ഇനി  50 റിയാല്‍ അഥവാ 8000ത്തോളം രൂപ നല്‍കണം. കുടുംബാംഗങ്ങളുടെ വിസ പുതുക്കാനുള്ള നിരക്ക് 10ല്‍ നിന്ന് 30 റിയാലായും ഉയര്‍ത്തിയിട്ടുണ്ട്. ഇന്‍വെസ്റ്റര്‍, സ്റ്റുഡന്‍റ് വിസകള്‍ പുതുക്കാന്‍ 50 റിയാല്‍, 30 റിയാല്‍ എന്നിങ്ങനെയും ഫീസ് ഈടാക്കും. നിരക്ക് വര്‍ധനക്കൊപ്പം വിസ ഉപയോഗിക്കാവുന്ന കാലാവധിയും വെട്ടിച്ചുരുക്കിയിട്ടുണ്ട്. നേരത്തേ വിസയെടുത്ത് രാജ്യത്ത് പ്രവേശിക്കാന്‍  ആറുമാസം കാലാവധി ലഭിക്കുമായിരുന്നെങ്കില്‍ ഇനി മുതല്‍ മൂന്നു മാസത്തിനകം വിസ ഉപയോഗിക്കണം. നിരക്കുകളിലെ വര്‍ധനക്കൊപ്പം കാലാവധിയും കുറച്ചത് ഫലത്തില്‍ പ്രവാസികള്‍ക്ക് ഇരുട്ടടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

ഷാര്‍ജ-ദൈദ് റോഡില്‍ വാഹനാപകടം; മലയാളി ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു

Posted: 28 Oct 2014 09:59 PM PDT

Image: 

ഷാര്‍ജ: ഷാര്‍ജ-ദൈദ് റോഡില്‍ മൂന്നും നാലും പാലങ്ങള്‍ക്കിടയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളിയായ പ്രവീണ്‍കുമാര്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.
സ്വദേശികളായ വൈ.എ ഖാലിദ്, യൂസഫ് എം. ഇബ്രാഹിം, ബംഗ്ളാദേശ് സ്വദേശി റഹ്മത്ത് അലി ഷംസ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച  കാര്‍ റോഡരുകില്‍ നിറുത്തിയിട്ട ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. മൂന്നില്‍ പോകുകയായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാനായി വലത് വശത്തുകൂടെ വേഗതയില്‍ ഓടിച്ച് പോകുന്നതിനിടയില്‍ മുന്നറിയിപ്പ് ലൈറ്റുകള്‍ പ്രകാശിപ്പിക്കാതെ നിറുത്തിയിട്ടിരുന്ന ലോറിക്കുള്ളിലേക്ക് വാഹനം ഇടിച്ച് കയറുകയായിരുന്നു.
ഇടിയില്‍ കാര്‍  ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. കാറിലുണ്ടായിരുന്ന നാലുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി അധികൃതര്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട ചിലരുടെ മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലാണെന്നാണ് സൂചന.
മൃതദേഹങ്ങള്‍ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ച പ്രവീണ്‍ കുമാറിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല.  
പാതയോരങ്ങളില്‍ മുന്നറിയിപ്പ് ലൈറ്റുകള്‍ പ്രകാശിപ്പിക്കാതെ വാഹനങ്ങള്‍ നിറുത്തിയിടുന്നത് ഗതാഗത നിയമ പ്രകാരം തെറ്റാണ്. വലത് ഭാഗത്ത് കൂടിയുള്ള മറികടക്കലും നിയമ വിരുദ്ധമാണെന്ന് ഷാര്‍ജ ഗതാഗത വിഭാഗം ഡയറക്ടര്‍ ശവാഫ് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. എന്നാല്‍ ഷാര്‍ജ- ദൈദ് റോഡിലെ സ്ഥിരം കാഴ്ച്ചയാണ് ഇത്തരം പരക്കം പാച്ചിലുകളെന്ന് യാത്രക്കാര്‍ പറയുന്നു.

സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ബഹ്റൈന്‍ സഹായം നല്‍കും

Posted: 28 Oct 2014 09:50 PM PDT

Image: 

മനാമ: സിറിയന്‍ അഭയാര്‍ഥികള്‍ക്കാവശ്യമായ സഹായം എത്തിക്കുന്നതിന് ബഹ്റൈന്‍ ഒരുക്കമാണെന്ന് വിദേശകാര്യ സഹമന്ത്രി ഗാനിം ബിന്‍ ഫദ്ല്‍ ബൂഐനൈന്‍ വ്യക്തമാക്കി.
‘സിറിയന്‍ അഭയാര്‍ഥികളുടെ അവസ്ഥയും മേഖലയിലെ സമാധാനത്തിനുള്ള പിന്തുണയും’ എന്ന വിഷയത്തില്‍ ബര്‍ലിനില്‍ സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കുന്നതിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നിര്‍ദേശ പ്രകാരം ആവശ്യമായ നീക്കങ്ങള്‍ നടത്തുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ ഇക്കാര്യത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു.
സിറിയന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന ജോര്‍ദാനിലെ സര്‍ഖായില്‍ കിണറുകള്‍ കുഴിക്കുകയും സഅ്തരീ ക്യാമ്പിലെ കുട്ടികള്‍ക്ക് പഠനത്തിനായി നാല് സ്കൂളുകള്‍ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസ സമുച്ചയം സ്ഥാപിക്കുകയും ചെയ്തു. 10,000ത്തോളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. കഴിഞ്ഞ ജൂണില്‍ ഒന്നാമത്തെ ബാച്ച് സര്‍ട്ടിഫിക്കറ്റ് നേടി പുറത്തിറങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
3,000 ത്തോളം അഭയാര്‍ഥികള്‍ക്ക് താമസിക്കുന്നതിനുള്ള റെസിഡന്‍ഷ്യല്‍ പദ്ധതിയും പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിച്ചു. തുര്‍ക്കിയിലുള്ള സിറിയന്‍ അഭയാര്‍ഥികള്‍ക്കും സഹായം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി അദ്ദേഹം വിശദീകരിച്ചു.
റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍, ബഹ്റൈന്‍ റെഡ്ക്രസന്‍റ് സൊസൈറ്റി, യൂനിസെഫ്, യു.എന്നിന് കീഴിലുള്ള അഭയാര്‍ഥി സഹായ കമ്മിറ്റി എന്നിവയുമായി സഹകരിച്ചാണ് വിവിധ പദ്ധതികള്‍ നടപ്പാക്കിയത്.
സിറിയയിലെ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയമായ പരിഹാരം കാണുന്നതിന് അന്താരാഷ്ട്ര വേദികള്‍ ഇടപെടണമെന്നാണ് ബഹ്റൈന്‍െറ അഭിപ്രായം. വെടി നിര്‍ത്തല്‍ നടപ്പാക്കാനും ചര്‍ച്ചയിലുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അവിടെ പ്രയാസപ്പെടുന്നവര്‍ക്ക് സഹായങ്ങളത്തെിക്കാനുള്ള സൗകര്യമൊരുക്കാനും ശ്രമമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി. ജര്‍മന്‍ വിദേശകാര്യ മന്ത്രി ഡോ. ഫ്രാങ്ക് വോള്‍ട്ടര്‍, അറബ് ലീഗ് ജനറല്‍ സെക്രട്ടറി ഡോ. നബീല്‍ അല്‍അറബി എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.

ഇനി ഇന്ദിരയെ മറക്കാം ; പട്ടേലിനെ ഓര്‍ക്കാം

Posted: 28 Oct 2014 09:49 PM PDT

Image: 

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനമായി രാഷ്ട്രം ആചരിച്ചു പോന്ന ഒക്ടോബര്‍ 31 ഈ വര്‍ഷം മുതല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ  ജന്മദിനാചരണമായി വഴി മാറുന്നു. ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങള്‍ മാറ്റി വരക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആസൂത്രിത നീക്കങ്ങളില്‍ ഏറ്റവും പുതിയതായാണ് ഇതിനെ കാണുന്നത്.
പട്ടേലിന്‍റെ ജന്മദിനമായ ഒക്ടോബര്‍ 31  ദേശീയ ഏകതാദിനമായാണ് രാഷ്ട്രം   ആചരിക്കുന്നത്.  അന്ന് രാജ്യത്തുടനീളം ഐക്യത്തിനു വേണ്ടിയുള്ള കൂട്ടയോട്ടം നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി  ഇതില്‍ പങ്കെടുക്കും. ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയെ അനുസ്മരിക്കാന്‍ പൊലിസ് പ്രത്യേക പരേഡുകളും നടത്തും. ദേശീയ ചാനലായ ദൂരദര്‍ശന്‍ ഗുജറാത്തില്‍ പട്ടേലിന്‍റെ ഗ്രാമത്തില്‍ പോയി തയാറാക്കിയ ഡോക്യുമെന്‍ററി അന്ന് പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഉരുക്കു മനുഷ്യന്‍റെ സങ്കല്‍പത്തിലെ ഇന്ത്യയെ കുറിച്ച വീഡിയോ ഇതിനകം തന്നെ തയാറാക്കി കഴിഞ്ഞു.

ഗുജറാത്തില്‍ സര്‍ദാര്‍ സരോവര്‍ ഡാമിന് സമീപം പട്ടേല്‍ പ്രതിമയുടെ നിര്‍മ്മാണ ഉദ്ഘാടനവും അന്നു നടക്കും.  182 മീറ്റര്‍ ഉയരമുള്ള പ്രതിമ നിര്‍മ്മിക്കാനുള്ള കരാര്‍ എല്‍ ആന്‍ഡ് ടി കമ്പനിക്കാണ് നല്‍കിയിരിക്കുന്നത്. ഏകതാ പ്രതിമ എന്നാണ് പേരിട്ടിരിക്കുന്ന ഇതിന്‍റെ നിര്‍മാണ ചെലവ് 2989 കോടി രൂപയാണ്. ഫിഷ് അക്വേറിയം , കാര്‍ഷിക കേന്ദ്രം , മ്യൂസിയം എന്നിവയും ഇതിനോട് ചേര്‍ന്നു നിര്‍മ്മിക്കും. ടൂറിസം സാധ്യത മുന്നില്‍ കണ്ടാണിത്.
2010 ല്‍ മോദി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. അന്ന് ഫണ്ട് കേന്ദ്രം നല്‍കിയിരുന്നില്ല. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള  ആദ്യ ബജറ്റില്‍ തന്നെ 200 കോടി ഇതിനായി അനുവദിച്ചു.
പട്ടേലിനെ അനുസ്മരിക്കുക എന്നതിലുപരി ഇന്ദിരയെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് മായ്ച്ചു കളയുക എന്ന രഹസ്യ അജണ്ട ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രത്തിന്‍്റെ അഖണ്ഡതക്ക് വേണ്ടി ജീവന്‍ നല്‍കിയ നേതാവായാണ് ഇന്ദിരാഗാന്ധി അനുസ്മരിക്കപ്പെടുന്നത്.എന്നാല്‍ മോദി സര്‍ക്കാരിന്‍്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് ഇതുവരെ വലിയ എതിര്‍പ്പൊന്നും ഉയര്‍ത്തിയിട്ടില്ല.
 

വിയറ്റ്നാം സേനക്ക് ഇന്ത്യയുടെ സഹായം

Posted: 28 Oct 2014 09:45 PM PDT

Image: 

ന്യൂഡല്‍ഹി: ചൈനയുടെ എതിര്‍പ്പുകളെ മറികടന്ന്  ഇന്ത്യ വിയറ്റ്നാമിന് സൈനിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലു നാവിക പെട്രോള്‍ ബോട്ടുകളാണ് 100 മില്യണ്‍ ഡോളറിന്‍റെ വായ്പാ അടിസ്ഥാനത്തില്‍ ഇന്ത്യ  വിയറ്റ്നാം സൈന്യത്തിന് നല്‍കുക. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കുന്ന സമയത്താണ് വിയറ്റ്നാം സൈന്യത്തിന് സഹായവുമായി ഇന്ത്യ  മുന്നോട്ടു വന്നിരിക്കുന്നത്.
രണ്ടു ദിവസത്തെ സന്ദര്‍ശത്തിനായി ഇന്ത്യയില്‍ എത്തിയ വിയറ്റ്നാം പ്രധാനമന്ത്രി ന്യൂയെന്‍ ടാന്‍ ഡങ്ങുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി വിയറ്റ്നാം സൈന്യത്തിന് സഹായം നല്‍കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ദക്ഷിണാ ചൈനാ കടലിലെ നാവിക സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് മോദി ആവശ്യപ്പെട്ടു.
ദക്ഷിണ ചൈനാ കടലിലെ  അതിര്‍ത്തിയുമായി ബന്ധപ്പെട്ട് വിയറ്റ് നാമും ചൈനയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരികയാണ്.  പ്രധാന സമുദ്രപാതയും എണ്ണനിക്ഷേപംകൊണ്ട് സമ്പന്നവുമായ  ദക്ഷിണ ചൈനാ കടലില്‍ ആര്‍ക്കാണ് കൂടുതല്‍ അവകാശമെന്നതിനെ ചൊല്ലിയാണ് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. ഇവിടു ത്തെ രണ്ടു ദ്വീപുകളുടെ പരമാധികാരവും  രാഷ്ട്രങ്ങള്‍ക്കിടയില്‍ തര്‍ക്ക വിഷയമാണ്. തര്‍ക്കത്തിലുള്ള പരസാല ദ്വീപിനടുത്ത് കഴിഞ്ഞ മേയില്‍ ബെയ്ജിങ് വലിയൊരു എണ്ണക്കപ്പല്‍ വ്യൂഹം വിന്യസിച്ചത് പ്രശ്നത്തെ കൂടുതല്‍ വഷളാക്കിയിരുന്നു.

സി.പി.എം: ഉറ്റുനോക്കുന്നത് ചര്‍ച്ചകള്‍ക്കപ്പുറം നയത്തില്‍ മാറ്റമുണ്ടാകുമോയെന്ന്

Posted: 28 Oct 2014 07:23 PM PDT

Image: 
Subtitle: 
ആശയപരമായ ഭിന്നത സി.പി.എമ്മില്‍ ഉണ്ടാവുന്നത് ഇതാദ്യമല്ല

തിരുവനന്തപുരം: അധികാരമത്സരത്തിനപ്പുറത്ത് സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ പാര്‍ട്ടിയുടെ നയസമീപനത്തില്‍ എന്ത്മാറ്റം ഉണ്ടാക്കുമെന്നതാവും വരുംദിവസങ്ങളില്‍ ഉറ്റുനോക്കപ്പെടുക. രാഷ്ട്രീയ അടവ് നയത്തിന്‍െറ പേരിലാണ് ജനറല്‍ സെക്രട്ടറിയുടെ ഒൗദ്യോഗിക കരട്രേഖക്കെതിരെ പി.ബിയംഗം സീതാറാം യെച്ചൂരിയുടെ ‘വിയോജന’ കുറിപ്പും മറ്റൊരു പി.ബിയംഗമായ ബി.വി. രാഘവലുവിന്‍െറ കുറിപ്പും സംബന്ധിച്ച് സി.സിയില്‍ ചര്‍ച്ച നടക്കുന്നത്.
അതേസമയം, കാരാട്ടിന്‍െറയും യെച്ചൂരിയുടെയും വാദങ്ങള്‍ വെളിവാക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന രണ്ട് നിലപാടുകളാണ്. ഇതില്‍ ആര് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് എത്തുമെന്നതിനേക്കാള്‍  കാല്‍നൂറ്റാണ്ടിലധികമായി സി.പി.എം സ്വീകരിച്ച നയങ്ങളിലുണ്ടായേക്കാവുന്ന മാറ്റത്തിലേക്കാണ് അണികളും പ്രവര്‍ത്തകരും ഉറ്റുനോക്കുന്നത്.
പാര്‍ട്ടി നേതൃത്വത്തില്‍ ആശയപരമായ ഭിന്നത സി.പി.എമ്മില്‍ ഉണ്ടാവുന്നത് ഇതാദ്യമല്ല. ഇ.എം.എസിന്‍െറയും പി. സുന്ദരയ്യയുടെയും കാലത്തടക്കം നിലവിലുള്ളതിനേക്കാള്‍ തീക്ഷ്ണമായ ആശയചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ വ്യത്യസ്ത തലങ്ങളില്‍ ഉയര്‍ന്ന ഭിന്നാഭിപ്രായങ്ങളെ ലെനിനിസ്റ്റ് സംഘടനാതത്ത്വത്തിന്‍െറ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്ത് സമവായത്തില്‍ എത്താന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അന്ന് നിലവിലിരുന്ന സാഹചര്യമല്ല സി.പി.എം ഇന്ന് അകത്തും പുറത്തും അഭിമുഖീകരിക്കുന്നത്.
പാര്‍ട്ടിയുടെ പ്രസക്തി ദേശീയതലത്തില്‍തന്നെ നഷ്ടമാകുന്നുവെന്ന തിരിച്ചറിവും നേതൃത്വത്തിനുണ്ട്. അതുകൊണ്ടുതന്നെ സംഘടനാപരമായി ദുര്‍ബലമായ പാര്‍ട്ടിയെ കൂടുതല്‍ ക്ഷീണിപ്പിക്കുന്ന നടപടികളിലേക്ക് കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷവും തുനിയുമോ എന്നതാവും നിര്‍ണായകമാവുക.  
ഇക്കാര്യത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ചൊവ്വാഴ്ച കേന്ദ്ര കമ്മിറ്റിയില്‍ നടത്തിയ ഇടപെടലിന് സമ്മേളനത്തിലേക്ക് നീങ്ങുന്ന കേരളഘടകത്തില്‍ പോലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കാനാവുമോയെന്ന സംശയമുണ്ട്. പാര്‍ട്ടി നേതൃത്വത്തില്‍ അടവ്നയത്തിന്‍െറ പേരില്‍ വ്യക്തമായ ധ്രുവീകരണം ഉണ്ടായതായ സൂചനകള്‍ ഒന്നുംതന്നെ പുറത്ത് വരാത്ത സാഹചര്യത്തില്‍ സി.പി.എമ്മിന്‍െറ പാരമ്പര്യം അനുസരിച്ച് ഒൗദ്യോഗിക ലൈനിനാവും കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ സാധ്യതയേറുക. അതേസമയം, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്തന്ത്രങ്ങളിലും നിലപാടുകളിലും അതൃപ്തിയുള്ള വിഭാഗവും നേതൃത്വത്തിലുണ്ട്. തെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ പരാജയമടക്കം ഇതിന്‍െറ ഫലമാണെന്ന അഭിപ്രായമാണ് ഇവര്‍ക്കുള്ളതും.  അതുകൊണ്ടുതന്നെ പാര്‍ട്ടിക്കുണ്ടായ തെറ്റുകള്‍ തിരുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍  യെച്ചൂരിയുടെ വിയോജന ക്കുറിപ്പിനെ അതിന് സഹായകരമായ രീതിയില്‍ ഉപയോഗിക്കുകയാണ് കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചയില്‍ സ്വീകരിച്ചതും. അതിനാല്‍ കേന്ദ്ര കമ്മിറ്റിയിലും ഇനി കീഴ്ഘടകങ്ങളിലും ഈ കരട് റിപ്പോര്‍ട്ടിന്മേല്‍ നടക്കുന്ന ചര്‍ച്ചയില്‍ ഉയരുന്ന അഭിപ്രായങ്ങളെ കൂടി സ്വാംശീകരിച്ചുള്ള രാഷ്ട്രീയ അടവ്നയം ആന്ധ്രയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുക എന്ന നിലപാടാവും ഉരുത്തിരിയുക. എന്നിരുന്നാലും ഒൗദ്യോഗികനിലപാടിനെ വെല്ലുവിളിച്ച് സംഘടനാദൗര്‍ബല്യത്തെക്കുറിച്ചുള്ള വാദഗതികളെ  ചര്‍ച്ചയിലേക്കും സംവാദത്തിലേക്കും എത്തിച്ചതുതന്നെ യെച്ചൂരിയെ സംബന്ധിച്ച്  നേട്ടമായി മാറും.
 

കൊച്ചിയിലെ ‘പ്രണയസായാഹ്നം’: പുലിവാലു പിടിച്ച് പൊലീസ്

Posted: 28 Oct 2014 07:02 PM PDT

Image: 
Subtitle: 
നവംബര്‍ രണ്ടിന് എറണാകുളം മറൈന്‍ഡ്രൈവില്‍ 'കിസ് ഓഫ് ലവ്' നടത്തുന്നത് ഫേസ്ബുക് കൂട്ടായ്മ

കൊച്ചി: കോഴിക്കോട്ടെ ഹോട്ടല്‍ തല്ലിത്തകര്‍ത്ത യുവമോര്‍ച്ചയുടെ സദാചാര പൊലീസ് നടപടിക്കു ശേഷം സജീവമായ ചുംബനചര്‍ച്ച പൊലീസിനെ വലക്കുന്ന സാമൂഹിക പ്രശ്നമായി മാറി. സോഷ്യല്‍ മീഡിയയിലാകട്ടെ ഇത് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആയുധമായി മാറുകയും ചെയ്തു. കോഴിക്കോട്ട് ഹോട്ടലില്‍ യുവതീയുവാക്കള്‍ അടുത്തിടപഴകുന്ന ദൃശ്യം ഒരു വാര്‍ത്താ ചാനല്‍ പുറത്തുവിട്ടതിന് പിന്നാലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ സാക്ഷിനിര്‍ത്തി ഹോട്ടല്‍ തല്ലിത്തകര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ യുവമോര്‍ച്ചയെ വെല്ലുവിളിച്ച് ഫേസ്ബുക് കൂട്ടായ്മ നവംബര്‍ രണ്ടിന് എറണാകുളം മറൈന്‍ ഡ്രൈവില്‍ ‘കിസ് ഓഫ് ലവ്’ എന്ന പേരില്‍ പരസ്യ ചുംബന പരിപാടി സംഘടിപ്പിക്കുകയാണ്. ഇവരുടെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ... ‘ചുംബിച്ചാല്‍ സദാചാരം ഇടിഞ്ഞുവീഴുമെന്ന് ഭയപ്പെടുന്ന സകല സദാചാരവാദികളേയും ക്ഷണിക്കുന്നു. ചുംബനം ഹോമോസാപിയന്‍സ് സ്പീഷീസില്‍പെട്ട, പരസ്പരം സ്നേഹിക്കുന്ന ജീവികള്‍ കൈമാറുന്ന ഒരു സംവേദനമാര്‍ഗം ആണെന്ന് ബോധ്യപ്പെടുത്തുക ആണ് ലക്ഷ്യം. ഇതൊരു കൂട്ടായ്മയാണ്. സദാചാര പൊലീസുകാരെ ഞങ്ങള്‍ക്ക് ആവശ്യമില്ല എന്ന ഒരു തുറന്നു പറച്ചില്‍. അതില്‍ പങ്കാളികളോ പ്രണയിതാക്കളോ ഉണ്ടെങ്കില്‍ അവര്‍ ചുംബിക്കട്ടെ! ബാക്കിയുള്ളവര്‍ക്ക് പരസ്പരം ഒരു ഹഗ് ആകാം! മനുഷ്യര്‍ പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നത് എങ്ങനെയാണെന്ന് ഇനിയും അതറിയാത്ത സദാചാരത്തിന്‍െറ മൊത്തക്കച്ചവടക്കാരെ ഒന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാം’.
ഈ പോസ്റ്റ് ഫേസ്ബുക്കില്‍ വൈറലായി മാറി. പതിനായിരത്തിലധികം പേര്‍ ലൈക് ചെയ്തിട്ടുണ്ട്. ഒട്ടേറെപ്പേര്‍ ഷെയര്‍ ചെയ്യുന്നുമുണ്ട്. ഈ പശ്ചാത്തലത്തില്‍, സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ അന്ന് വൈകുന്നേരം മറൈന്‍ ഡ്രൈവില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫേസ്ബുക് കൂട്ടായ്മക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
അതേസമയം, പ്രശ്നം എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ് പൊലീസ്. ചുംബന കൂട്ടായ്മക്ക് അനുമതി തേടി ആരും പൊലീസിനെ സമീപിച്ചിട്ടില്ല. എന്നാല്‍, മറൈന്‍ ഡ്രൈവില്‍ മൈക് ഉപയോഗിക്കാത്ത സുഹൃദ് സംഗമത്തിന് പ്രത്യേക അനുമതിയുടെ ആവശ്യവുമില്ല.
ഇങ്ങനെ സുഹൃത്തുക്കളായി എത്തുന്നവര്‍ അപ്രതീക്ഷിതമായി പരസ്യചുംബനത്തില്‍ ഏര്‍പ്പെട്ടാല്‍ എങ്ങനെ തടയുമെന്നതാണ് പൊലീസിന്‍െറ തലവേദന. പരസ്യചുംബനത്തിനെതിരെ ആരെങ്കിലും പരാതി നല്‍കിയാല്‍ കേസെടുക്കാന്‍ കഴിയുമെന്നാണ് നിയമരംഗത്തുള്ളവര്‍ പറയുന്നത്.
ഏതായാലും നവംബര്‍ രണ്ടിന് മഫ്തിയില്‍ മറൈന്‍ ഡ്രൈവില്‍ പൊലീസിനെ നിയോഗിക്കാനും ‘ചുംബന പ്രതിഷേധം’ അതിരുവിട്ടാല്‍ ഇടപെടാനുമാണ് നീക്കം.
പൊലീസ് ഇക്കാര്യത്തില്‍, ആശയക്കുഴപ്പത്തില്‍ നില്‍ക്കെ സംഘ്പരിവാര്‍ സംഘടനകള്‍ ചുംബനം തടയാന്‍ ഉറച്ചുനീങ്ങുകയാണ്. പരസ്യചുംബന പ്രതിഷേധം നടക്കുന്ന അന്നുതന്നെ സംഘ് പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ‘പിതൃസംഗമവും മാതൃസംഗമവും’ നടത്തി പുതുതലമുറയെ ഉപദേശിക്കാനാണ് പരിപാടി. പൊലീസിന്‍െറ അനുമതി നേടിത്തന്നെ ഇത് സംഘടിപ്പിക്കാനാണ് പദ്ധതി.  ‘ചുംബനസംഗമ’ത്തിലേക്ക് സംഘ് യുവജന സംഘടനകളുടെ പ്രതിഷേധ മാര്‍ച്ചിനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല.
ചുംബന വിവാദത്തിന്‍െറ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തീവ്ര വര്‍ഗീയ ചേരിതിരിവാണ് നടക്കുന്നത്.
കോഴിക്കോട് സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ കാമുകീ കാമുകന്മാര്‍ പരസ്യചുംബനത്തില്‍ ഏര്‍പ്പെടുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും തുടങ്ങിയ ചര്‍ച്ച സകല സീമകളും ലംഘിച്ച് അസഭ്യം പറച്ചിലിലേക്കും എത്തിനില്‍ക്കുകയാണ്. ഇതിന്‍െറ പേരില്‍ സൈബര്‍ കേസിനും നീക്കമുണ്ട്.

ഇബോള: സന്നദ്ധസംഘങ്ങള്‍ സജ്ജരാകണം

Posted: 28 Oct 2014 06:54 PM PDT

Image: 

മൂന്നു പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇബോള കേസുകള്‍ ജനങ്ങളെ മാരകമായി ബാധിച്ച് നിര്‍ബാധം മുന്നേറ്റം തുടരുകയാണ്. ദിനേന പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അപായമണികള്‍ മുഴക്കി ജാഗ്രത പ്രഖ്യാപിക്കുകയും ചെയ്തു. ലൈബീരിയ, ഗിനി, സിയറാ ലിയോണ്‍ എന്നീ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇബോള രോഗത്തിന്‍െറ മാരക സംക്രമണം. ഈ മൂന്നു രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ അന്താരാഷ്ട്ര സമൂഹത്തിന്‍െറ സഹായത്തോടെ കൈക്കൊണ്ട നടപടികളുടെ ഫലശ്രുതി ഇനിയും പ്രകടമാകാനിരിക്കുന്നതേയുള്ളൂ. കഠിനപ്രയത്നവും വിഭവങ്ങളും സമാഹരിച്ചുകൊണ്ടു മാത്രമേ ഈ അസാധാരണ രോഗത്തിനെതിരായ പ്രതിരോധം സാര്‍ഥകമാകൂ. ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണ പൂര്‍വേഷ്യന്‍ മേഖലയില്‍ തല്‍ക്കാലം ഇബോള കേസുകള്‍ കണ്ടത്തൊന്‍ കഴിഞ്ഞില്ളെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിക്കുകയുണ്ടായി. അതേസമയം, പൊടുന്നനെ രോഗബാധയുടെ സൂചനകള്‍ ലഭിച്ചാല്‍ ഏതുവിധമായിരിക്കണം നമ്മുടെ പ്രതിരോധം. കരുതലോടെയുള്ള ദേശീയ മുന്നൊരുക്കങ്ങള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്. ദേശീയതലത്തില്‍ പ്രതിരോധ പദ്ധതികള്‍ ആവിഷ്കരിക്കുകയും അവ ശാക്തീകൃതരായ സമിതികളും ഏകോപന വിഭാഗവും വഴി നടപ്പാക്കുകയും വേണം. മുന്നൊരുക്കങ്ങളുടെ സ്വഭാവവും നിലവാരവും നിര്‍ണയിക്കുന്നതിന് സര്‍വരാജ്യങ്ങള്‍ക്കും ബാധകമായ ചില മാര്‍ഗനിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടന ആവിഷ്കരിക്കുകയുണ്ടായി. രോഗനിവാരണ മാര്‍ഗങ്ങള്‍, നിരീക്ഷണം, രോഗബാധ കണ്ടത്തെിയാല്‍ കൈകാര്യം ചെയ്യേണ്ട രീതികള്‍, ലാബുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തല്‍, സന്നദ്ധസംഘങ്ങളുടെ പങ്ക്, സര്‍ക്കാര്‍തല നിയമനിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളാണ് ലോകാരോഗ്യ സംഘടന രൂപംനല്‍കിയത്.

സന്നദ്ധ സംഘങ്ങളുടെ പങ്കാളിത്തം
ഇബോളക്കെതിരായ ഈ അടിയന്തര ജാഗ്രതയില്‍ സന്നദ്ധസംഘങ്ങള്‍ വഹിക്കേണ്ട പങ്ക് നിര്‍ണായകമാണ്. ഇബോള പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങളില്‍ ജനങ്ങള്‍ അത്യധികം പരിഭ്രാന്തരാവുകയുണ്ടായി. ഈ പരിഭ്രാന്തിയും സംഭ്രമവും രോഗപ്രതിരോധ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വിഘാതവും വെല്ലുവിളിയും സൃഷ്ടിക്കും. ജനങ്ങളുടെ ഭീതിയും ആശങ്കയും ദൂരീകരിക്കാന്‍ സന്നദ്ധസംഘടനകള്‍ സേവനനിരതരാകണം. രോഗബാധയുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങളുടെ വിനിമയത്തിലൂടെ ജനങ്ങളെ ബോധവത്കരിക്കേണ്ട കര്‍ത്തവ്യമാകണം സന്നദ്ധ വിഭാഗങ്ങള്‍ നിര്‍വഹിക്കേണ്ടത്. എന്നാല്‍, രോഗബാധക്കെതിരെ സന്നദ്ധസേവകര്‍ കണിശമായും സ്വയം രക്ഷാകവചം അണിഞ്ഞിരിക്കണം.
ഇബോളയുമായി ബന്ധപ്പെട്ട മര്‍മപ്രധാനമായ രണ്ട് വസ്തുതകളാണ് നിര്‍ബന്ധമായും പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത്. ഇബോള രോഗചികിത്സ വീട്ടില്‍വെച്ച് നടത്താന്‍ പാടില്ല എന്നതാണ് ഒന്നാമത്തെ കാര്യം. വീട്ടിലെ ചികിത്സ നിരവധി പ്രത്യാഘാതങ്ങള്‍ക്കാണ് വഴിയൊരുക്കാറുള്ളത്. കുടുംബാംഗങ്ങള്‍, സന്ദര്‍ശിക്കാനത്തെുന്ന ബന്ധുക്കള്‍ തുടങ്ങിയവരിലേക്ക് രോഗം സംക്രമിക്കാനുള്ള സാധ്യത ഏറെയാണെന്നതാണ് ഏറ്റവും പ്രധാനമായ പ്രശ്നം. രോഗമുക്തി വൈകാനും അതുമൂലം മരണം സംഭവിക്കാനുള്ള സാധ്യതയുമാണ് വീട്ടുചികിത്സമൂലം സംഭവിക്കുന്ന മറ്റു പ്രശ്നങ്ങള്‍. പരിശീലനം സിദ്ധിച്ച ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തില്‍ മാത്രമേ ചികിത്സ നടത്താവൂ. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ വീട്ടില്‍ ചികിത്സ നല്‍കിയവരില്‍ ഭൂരിപക്ഷം പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
രോഗിയുടെ ശരീരദ്രവങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കണം എന്നതാണ്  കണിശമായും ശ്രദ്ധിക്കേണ്ട രണ്ടാമത്തെ കാര്യം. രോഗിയെ പരിചരിക്കുന്നവര്‍ ശുശ്രൂഷകള്‍ക്കു മുമ്പും ശേഷവും കൈകള്‍ ശുചിയായി സൂക്ഷിക്കണം. അണുബാധ ഗണ്യമായി തടയാന്‍ ശുചിത്വം വഴി സാധിക്കും.

യാത്രക്കാരെ നിരീക്ഷിക്കല്‍
ഇബോള സംക്രമണം തടയുന്നതിന് രോഗബാധയുള്ള രാഷ്ട്രങ്ങളില്‍നിന്ന് പുറപ്പെടുന്നവരും എത്തുന്നവരുമായ യാത്രക്കാരെ നിരീക്ഷിക്കാനും സ്ക്രീനിങ്ങിലൂടെ രോഗലക്ഷണങ്ങള്‍ ഇല്ളെന്ന് സ്ഥിരീകരിക്കാനും ലോകാരോഗ്യ സംഘടന നല്‍കിയ നിര്‍ദേശം പാലിക്കപ്പെടുന്നത് ശുഭസൂചനയാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമെ എയര്‍ലൈന്‍സ് ജീവനക്കാര്‍ കുടിയേറ്റ കസ്റ്റംസ് വകുപ്പുകള്‍ക്കും ഇത്തരം നിര്‍ദേശങ്ങള്‍ കൈമാറുകയുണ്ടായി.
ഓരോ രാജ്യത്തെയും ജനസാന്ദ്രത, ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യത എന്നിവക്ക് അനുസരിച്ച് ഇബോള നിവാരണ നിരീക്ഷണ മാര്‍ഗങ്ങളില്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നത് സംഗതമായിരിക്കും. വ്യത്യസ്ത സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട പരിചരണമുറകള്‍ അഭ്യസിച്ച ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമായിരിക്കണം രോഗമേഖലകളില്‍ പ്രവര്‍ത്തിക്കേണ്ടത്. ഇതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.
സമ്പൂര്‍ണമായ ഉത്തരവാദിത്തബോധത്തോടെ ശക്തമായ നേതൃനിരയുടെ കീഴില്‍ കഠിനാധ്വാനം കാഴ്ചവെച്ചുകൊണ്ടേ ഇബോളയുടെ മാരകശേഷിയെ തടയുന്ന പദ്ധതികളും മുന്‍കരുതലുകളും വിജയപ്രദമാകൂ. ഇബോളമുക്ത രാജ്യമായി ധീരപ്രഖ്യാപനം നടത്താന്‍ നൈജീരിയയെ പ്രാപ്തമാക്കിയ ആ രാജ്യത്തെ ഭരണകര്‍ത്താക്കളുടെയും സന്നദ്ധ കൂട്ടായ്മകളുടെയും ദ്രുതഗതിയിലുള്ള പ്രവര്‍ത്തനമാതൃക നമ്മുടെ പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നു.

(ലോകാരോഗ്യ സംഘടനയുടെ ദക്ഷിണപൂര്‍വേഷ്യന്‍ ഡയറക്ടറാണ് ലേഖിക)
 

ഉന്നത വിദ്യാഭ്യാസത്തെ രക്ഷിക്കാന്‍ ഗവര്‍ണറുടെ ഇടപെടല്‍

Posted: 28 Oct 2014 06:48 PM PDT

Image: 

കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന് ചുക്കാന്‍ പിടിക്കുന്ന എല്ലാ സര്‍വകലാശാലകളും അസ്വസ്ഥ കലുഷവും ‘യൂനിവേഴ്സിറ്റികള്‍ വിദ്യാഭ്യാസത്തിന് ഹാനികരം’ എന്ന പരസ്യബോര്‍ഡ് സ്ഥാപിക്കേണ്ട ഗതിയിലും ആയിരിക്കെ ഇവയുടെയെല്ലാം ചാന്‍സലര്‍ കൂടിയായ സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം കലാശാലകളുടെ മുഴുവന്‍ വൈസ് ചാന്‍സലര്‍മാരെയും കൊച്ചി കുസാറ്റില്‍ വിളിച്ചുചേര്‍ത്ത് സുപ്രധാനമായ ചില തീരുമാനങ്ങളെടുത്ത സംഭവം അഭൂതപൂര്‍വമാണ്. വൈസ് ചാന്‍സലര്‍മാരുടെ നിയമന ഉത്തരവില്‍ ഒപ്പുവെക്കുന്ന പണി മാത്രമേ ചാന്‍സലര്‍ക്കുള്ളൂ എന്ന ചിരപരിചിത ധാരണയെ തിരുത്തിക്കുറിച്ച ജസ്റ്റിസ് സദാശിവം സര്‍വകലാശാലകള്‍ കുളംതോണ്ടുമ്പോള്‍ അവയെ വീണ്ടെടുക്കുകയും നടത്തിപ്പ് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ട ചുമതലകൂടി തനിക്കുണ്ടെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. തങ്ങളുടെ കഴിവുകേടിനും പിടിപ്പുകേടിനുമുള്ള  മുഴുവന്‍ ഉത്തരവാദിത്തവും രാഷ്ട്രീയക്കാരുടെ മേല്‍ കെട്ടിയേല്‍പിച്ച് തടിതപ്പാനുള്ള വി.സിമാരുടെ ശ്രമം വിഫലമാക്കിയ ചാന്‍സലര്‍ രാഷ്ട്രീയക്കാരെ പൂര്‍ണമായി മാറ്റിനിര്‍ത്താനാവില്ളെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍, തീരുമാനങ്ങളെടുക്കുമ്പോള്‍ അവര്‍ക്ക് വഴങ്ങേണ്ടതില്ളെന്ന് ധൈര്യപ്പെടുത്തുകയും ചെയ്തു. സുപ്രീം കോടതിയിലെ ന്യായാധിപനായിരുന്ന ജസ്റ്റിസ് സദാശിവത്തെ റിട്ടയര്‍മെന്‍റിനു ശേഷം കേരള ഗവര്‍ണറായി നിയമിച്ച സര്‍ക്കാര്‍ നടപടിയും  ഒരു രാഷ്ട്രീയ തീരുമാനമായിരുന്നല്ളോ. കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം രാഷ്ട്രീയാടിസ്ഥാനത്തില്‍ തന്നെയാണ് നടക്കുന്നതെന്നതും മറന്നുകൂടാ. ഭരണമുന്നണിയിലെ വിവിധ ഘടകകക്ഷികളുടെ നോമിനികളായിട്ടാണ് ഏതാണ്ടെല്ലാ വി.സിമാരും ഇന്ന് ആ പദവിയില്‍ അവരോധിതരായത്. സ്ഥാനമേറ്റ ശേഷം രാഷ്ട്രീയ നേതൃത്വത്തിന്‍െറ ഒരിടപെടലും ഉണ്ടായിക്കൂടാ എന്ന ശാഠ്യം സംഗതമോ കരണീയമോ അല്ല. അതേയവസരത്തില്‍ ഭരണപ്രാപ്തിയും അക്കാദമിക നിലവാരവുമില്ലാത്തവരെ കേവലം രാഷ്ട്രീയ സമ്മര്‍ദങ്ങളിലൂടെ സര്‍വകലാശാലപോലുള്ള സ്ഥാപനങ്ങളുടെ തലപ്പത്തിരുത്തുന്നതും നീതീകരിക്കാവതല്ല. ഉന്നത വിദ്യാഭ്യാസ  രംഗത്തെ നിലവിലെ കാലുഷ്യങ്ങള്‍ക്ക് കഴിവുകെട്ട വി.സിമാരും ഒരു പരിധിവരെ ഉത്തരവാദികളാണെന്ന് പറയേണ്ടിവരുന്നത് അതുകൊണ്ടാണ്. കലാശാലകളെന്നാല്‍ പരീക്ഷകള്‍ നടത്തി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ഏര്‍പ്പാട് എന്നേടത്തോളം സ്ഥിതി വഷളായതും സഹിക്കാം, പരീക്ഷകള്‍തന്നെ നിശ്ചിത തീയതിക്കും സമയത്തിനും കുറ്റമറ്റരീതിയില്‍ നടത്താനോ സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം വിതരണം ചെയ്യാനോ സാധിക്കുന്നില്ളെന്നുകൂടി വന്നാല്‍ പിന്നെ യൂനിവേഴ്സിറ്റികളുടെ പ്രയോജനമെന്ത് എന്ന് ചിന്തിക്കാതിരിക്കാനാവില്ല. കാമ്പസുകളിലോ, വിദ്യാര്‍ഥി സമരങ്ങളും പഠിപ്പുമുടക്കും സംഘര്‍ഷങ്ങളും ഒഴിഞ്ഞ സമയമില്ല. പ്രബുദ്ധ കേരളത്തിലെ കലാശാലകളില്‍ വിദ്യാഭ്യാസമൊഴിച്ച് ബാക്കിയൊക്കെ നടക്കുന്നുവെന്നു പറയാന്‍ നിര്‍ബന്ധിക്കുന്നു സ്ഥിതിഗതികള്‍.
ഈ സാഹചര്യത്തില്‍ ഇലക്ഷന്‍ കമീഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തിന് ചില അധികാരങ്ങളും സ്വാതന്ത്ര്യവുമൊക്കെയുണ്ടെന്ന് ആദ്യമായി തെളിയിച്ച മുന്‍ മുഖ്യ കമീഷണര്‍ ശേഷനെപ്പോലെ, പരമോന്നത കോടതിയിലെ ന്യായാധിപ സ്ഥാനത്തോളമത്തെിച്ച നിയമപരിജ്ഞാനം കൈമുതലായുള്ളതുകൊണ്ടാവാം, ഗവര്‍ണര്‍ സദാശിവം ചാന്‍സലര്‍ പദവി നാമമാത്രമല്ളെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചത് എന്തുകൊണ്ടും ഉചിതമായി. പ്രോ ചാന്‍സലറായ വിദ്യാഭ്യാസമന്ത്രി, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്മാര്‍, വി.സിമാര്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവര്‍ അംഗങ്ങളും ഗവര്‍ണറുടെ സെക്രട്ടറി കണ്‍വീനറുമായി യൂനിവേഴ്സിറ്റി ചാന്‍സലേഴ്സ് കൗണ്‍സില്‍ രൂപവത്കരിക്കാനുള്ള തീരുമാനമാണ് യോഗനടപടികളില്‍ പരമപ്രധാനം. ഉന്നതവിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും സര്‍വകലാശാലകളുടെ പൊതുപ്രശ്നങ്ങളും ചര്‍ച്ചചെയ്യുകയാണ് നിര്‍ദിഷ്ട കൗണ്‍സിലിന്‍െറ പ്രധാനദൗത്യം. പരീക്ഷകളും ഫലപ്രഖ്യാപനങ്ങളും കൃത്യമായി നടത്താന്‍ ടൈംടേബ്ള്‍ നിര്‍ബന്ധമാക്കും, പരീക്ഷാ ഹാളിലും മൂല്യനിര്‍ണയ ക്യാമ്പിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും, സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അവക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും തുടങ്ങിയ തീരുമാനങ്ങളോടൊപ്പം മൂന്നു മാസം കൂടുമ്പോള്‍ വി.സിമാര്‍ ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം എന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ സര്‍വകലാശാലകളുമായുള്ള സഹകരണ പരിപാടികള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഗവര്‍ണറുടെ നിതാന്ത ജാഗ്രത ഈ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗത്തെ സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനും നിലവാരം മെച്ചപ്പെടുത്താനും സാധിക്കേണ്ടതാണ്. എന്നാല്‍, അവ്യവസ്ഥയും അനാസ്ഥയും കൃത്യവിലോപവും ശീലമാക്കിയ സ്റ്റാഫിന്‍െറ ഭാഗത്തുനിന്ന് മതിയായ സഹകരണം ലഭിച്ചില്ളെങ്കില്‍ വൈസ് ചാന്‍സലര്‍ മാത്രം വിചാരിച്ചാല്‍ നേടാവുന്നതല്ല ഉപര്യുക്ത ലക്ഷ്യങ്ങള്‍. അതുപോലെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഉപകരണങ്ങളാക്കുന്ന തെറ്റായ കീഴ്വഴക്കം തിരുത്താന്‍ രാഷ്ട്രീയ നേതൃത്വങ്ങളും തയാറാവണം.

കമല സുറയ്യ സ്മാരക ഭൂമിയില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി

Posted: 28 Oct 2014 06:30 PM PDT

Image: 
Subtitle: 
മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി

തൃശൂര്‍: പുന്നയൂര്‍കുളത്തെ കമല സുറയ്യ സ്മാരകഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. നീര്‍മാതളത്തിന്‍െറ ചുവട്ടില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം പൊലീസിന്‍െറ സഹായത്തോടെ സാഹിത്യ അക്കാദമി പൊളിച്ചുനീക്കി. മലയാളത്തിന്‍െറ പ്രിയ കഥാകാരിയുടെ ജന്മനാടായ പുന്നയൂര്‍കുളത്ത് കമല സുറയ്യ സാംസ്കാരിക സമുച്ചയത്തിന്‍െറ നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെയാണ് കൈയേറ്റം നടന്നത്. ഇക്കാര്യം മീഡിയവണ്‍ പുറത്തുകൊണ്ടുവന്നിരുന്നു.
നിരവധി കഥകള്‍ക്ക് പശ്ചാത്തലമായ നീര്‍മാതളവും സര്‍പ്പക്കാവും അടങ്ങിയ സ്ഥലം ചിലര്‍ വേലികെട്ടി തിരിച്ച് ക്ഷേത്ര ഭൂമിക്ക് സമാനമാക്കിയിരുന്നു. നീര്‍മാതളച്ചോട്ടില്‍ ഭണ്ഡാരവും സ്ഥാപിച്ച് നാലപ്പാട്ട് സര്‍പ്പക്കാവിലേക്കുള്ള വഴി എന്ന ബോര്‍ഡും വെച്ചു. ഹൈന്ദവസംഘടനകള്‍ ചില ബന്ധുക്കളെ മുന്‍നിര്‍ത്തിയാണ് ഈ നീക്കം നടത്തുന്നതെന്നാണ് ആരോപണം. കമല സുറയ്യ സര്‍ക്കാറിന് രേഖാമൂലം കൈമാറിയ ഭൂമിയിലാണ് ഈ അനധികൃത ഇടപെടല്‍.
വാര്‍ത്തയെ തുടര്‍ന്ന് സാഹിത്യ അക്കാദമി വിഷയത്തില്‍ ഇടപെടുകയും നീര്‍മാതളച്ചുവട്ടിലെ ഭണ്ഡാരം പൊലീസിന്‍െറ സഹായത്തോടെ പൊളിച്ചു നീക്കുകയുമായിരുന്നു. 2009ലാണ് ഈ സ്ഥലം കമല സുറയ്യ കേരള സാഹിത്യ അക്കാദമിക്ക് കൈമാറിയത്. മഹാനവമി ദിവസം ഇവിടെ എഴുത്തിനിരുത്തല്‍ ചടങ്ങും നടന്നിരുന്നു. സര്‍പ്പക്കാവില്‍ എഴുത്തിനിരുത്തല്‍ പതിവില്ളെന്ന് അന്നുതന്നെ ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അക്കാദമിയുടെ കൈവശമുള്ള ഭൂമിയിലെ കൈയേറ്റമറിഞ്ഞിട്ടും സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കമല സുറയ്യ സാംസ്കാരിക സമുച്ചയത്തിന് നാലപ്പാടിന്‍െറ പേര് നല്‍കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സര്‍ക്കാര്‍ തളളിയതോടെയാണ് പുതിയ നീക്കമെന്നും ആരോപണമുണ്ട്.
അക്കാദമിക്കെതിരെ പ്രമുഖ സാഹിത്യകാരന്‍ ബാലചന്ദ്രന്‍ വടക്കേടത്തും രംഗത്തത്തെി. കൈയേറ്റത്തിനെതിരെ പ്രതികരിക്കാന്‍ അക്കാദമി ഭരണസമിതി തയാറായില്ളെന്നും അക്കാദമി സെക്രട്ടറിയുടെ സംഘ്പരിവാര്‍ ബന്ധം അന്വേഷിക്കാന്‍ സാംസ്കാരിക വകുപ്പ് തയാറാകണമെന്നും വടക്കേടത്ത് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.മാധവിക്കുട്ടി കമല സുറയ്യയായ ശേഷം പുകയുന്ന വര്‍ഗീയ താല്‍പര്യങ്ങളാണ് ഈ അജണ്ടക്ക് പിറകില്‍. സുറയ്യ നല്‍കിയ ഭൂമിയില്‍ അവരുടെ പേരിലല്ലാതെ സ്മാരകം പണിയാനാകില്ളെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആരോ ചിലര്‍ ഭണ്ഡാരം സ്ഥാപിച്ചത് അറിഞ്ഞയുടന്‍, ചൊവ്വാഴ്ച രാവിലെ താന്‍ നേരിട്ട് അവിടെ ചെല്ലുകയും ഭണ്ഡാരം പൊളിച്ചുമാറ്റുകയും ചെയ്തതായി അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

തുനീഷ്യ: ജനാധിപത്യ പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യം ^നിദാഅ് തൂനിസ്

Posted: 28 Oct 2014 12:07 PM PDT

Image: 

തൂനിസ്: ജനാധിപത്യ പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യം രൂപവത്കരിക്കുമെന്ന് തുനീഷ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായ നിദാഅ് തൂനിസ് പാര്‍ട്ടി. പോപുലര്‍ ഫ്രണ്ട്, അഫെക് തൂനിസ്, സോഷ്യല്‍ ഡെമോക്രാറ്റിക് പാത്ത് തുടങ്ങിയ പാര്‍ട്ടികളുമായാണ് സഖ്യമുണ്ടാക്കാന്‍ സാധ്യതയെന്ന് നിദാഅ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അയ്മന്‍ ബിജാഇ പറഞ്ഞു.
മുന്‍ ഏകാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍ അലി കാലഘട്ടത്തിലെ പാര്‍ലമെന്‍റ് സ്പീക്കര്‍ ബാജി ഖാഇദ് സബ്സിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് നിദാഅ് തൂനിസ്.
പാശ്ചാത്യന്‍ നിരീക്ഷകരടക്കമുള്ളവര്‍ നിലവില്‍ ഭരണകക്ഷിയായ ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ അന്നഹ്ദക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കു കൂട്ടിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി നിദാഅ് തൂനിസ് മുന്നേറുകയായിരുന്നു. 2011ലെ വിപ്ളവത്തോടെ പുറത്തായ സൈനുല്‍ ആബിദീന്‍ ബിന്‍ അലി ഭരണകൂടത്തോട് ആഭിമുഖ്യമുള്ളവര്‍ ചേര്‍ന്നതാണ് നിദാഅ് തൂനിസ് എന്നതിനാല്‍ പുതിയ ഭരണകൂടത്തെ കുറിച്ച ആശങ്കകള്‍ പലരും പങ്കുവെക്കുന്നുണ്ട്.
സാധാരണക്കാരെ പ്രതിനിധീകരിക്കുന്ന അന്നഹ്ദക്ക് പകരം മധ്യവര്‍ഗത്തിന്‍െറ തിരിച്ചുവരവാണ് തെരഞ്ഞെടുപ്പു ഫലങ്ങള്‍ നല്‍കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
217 അംഗ പാര്‍ലമെന്‍റിലെ 199 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിദാഅ് തൂനിസിന് 84, അന്നഹ്ദക്ക് 69, ഫ്രീ പാട്രിയോട്ടിക് യൂനിയന് 17, പോപുലര്‍ ഫ്രണ്ടിന് 12, അഫെക് തൂനിസിന് ഒമ്പത് എന്നിങ്ങനെയാണ് സീറ്റു നില. ബാക്കിയുള്ള 18 സീറ്റുകള്‍ പ്രവാസി തുനീഷ്യക്കാര്‍ക്കായി മാറ്റിവെച്ചവയാണ്. ഈ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴിയാണ് വോട്ടുകള്‍ രേഖപ്പെടുത്തുക.
 

Tuesday, October 28, 2014

അവയവങ്ങള്‍ ദാനം ചെയ്ത് അവള്‍ തൂക്കിലേറി Madhyamam News Feeds

അവയവങ്ങള്‍ ദാനം ചെയ്ത് അവള്‍ തൂക്കിലേറി Madhyamam News Feeds

Link to

അവയവങ്ങള്‍ ദാനം ചെയ്ത് അവള്‍ തൂക്കിലേറി

Posted: 28 Oct 2014 12:51 AM PDT

Image: 

തെഹ്റാന്‍: കൊലക്കുറ്റത്തിന് ശിക്ഷയായി കിട്ടിയ കൊലക്കയര്‍ തന്‍െറ കഴുത്തില്‍ അമരുന്നതിനു മുമ്പ് റെയ്ഹാന അതു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവസാനമായി ഉമ്മക്കെഴുതിയ കത്തില്‍ അവര്‍ അതു പറഞ്ഞു. ഹൃദയത്തെ ദ്രവിപ്പിക്കുന്നതായിരുന്നു ആ എഴുത്ത്. പലരുടെയും ജീവിതത്തില്‍ കൈത്താങ്ങായി റെയ്ഹാന തൂക്കുമരത്തിലേക്ക് കയറി.

കഴിഞ്ഞ ശനിയാഴ്ച ഇറാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റെയ്ഹാന ജബരിയാണ് ജയിലില്‍ നിന്ന് ഉമ്മക്ക് കത്തെഴുതിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരാണ് കത്ത് പുറത്തുവിട്ടത്. 2007ല്‍ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥനെ റെയ്ഹാന കൊലപ്പെടുത്തി എന്നാണ് കേസ്. അറസ്റ്റിലായ ജബരിയെ 2009ല്‍ തെഹ് റാന്‍ ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. എന്നാല്‍, കേസിന്‍െറ അന്വേഷണവും വിചാരണയും ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 30ന് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ഇറാന്‍, 10 ദിവസത്തേക്ക് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു.

റെയ്ഹാന ഉമ്മക്ക് എഴുതിയ കത്തിന്‍െറ പൂര്‍ണരൂപം

പ്രിയപ്പെട്ട ഷോലെഹ്, ഉമ്മാ, ഞാന്‍ ഇന്ന് ഖിസാസിനെ (ഇറാനിയന്‍ നിയമത്തിലെ സമപ്രതികാര നിയമം) അഭിമുഖീകരിക്കും. ഞാന്‍ ജീവിത പുസ്തകത്തിന്‍െറ അവസാന താളില്‍ എത്തിയിരിക്കുന്നു എന്ന കാര്യം എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ ഓര്‍മിപ്പിക്കാതിരുന്നത്. അത് ഞാന്‍ അറിയണമെന്ന് ഉമ്മ ആഗ്രഹിക്കുന്നില്ലേ? ഉമ്മ ദു:ഖിതയാവുമ്പോള്‍ ഞാന്‍ എത്ര ലജ്ജിക്കുന്നെന്നോ? ഉമ്മയുടെയും ഉപ്പയുടെയും കൈയില്‍ ചുംബിക്കാന്‍ അവസരം എന്തുകൊണ്ട് എനിക്ക് തന്നില്ല?

19 വയസുവരെ ജീവിക്കാന്‍ ലോകം എന്നെ അനുവദിച്ചു. ഞാന്‍ കൊല്ലപ്പെടേണ്ട ദുശകുനമായ രാത്രിയായിരുന്നു അത്. എന്‍െറ മൃതദേഹം നഗരത്തിന്‍െറ ഏതെങ്കിലും മൂലയില്‍ വലിച്ചെറിയപ്പെടുമായിരുന്നു. അതിനും ദിവസങ്ങള്‍ കഴിഞ്ഞ് എന്‍െറ മൃതദേഹം തിരിച്ചറിയാന്‍ പൊലീസ് ഉമ്മയെ വിളിച്ചുവരുത്തും. ഞാന്‍ ബലാത്സംഗം ചെയപ്പെട്ടതാണെന്ന് ഉമ്മയടക്കമുള്ളവര്‍ അംഗീകരിക്കും. എന്നെ കൊന്നയാളെ ഒരിക്കലും കണ്ടുപിടിക്കാന്‍ സാധിക്കില്ലായിരുന്നു. കാരണം നമ്മള്‍ക്ക് അവരുടെ അത്ര സ്വാധീനമോ പണമോ ഇല്ല. പലതും സഹിച്ചും സമൂഹത്തില്‍ അപമാനിതയായും ഉമ്മ പിന്നെയും ജീവിച്ച് ഈ അപമാനം പേറിത്തന്നെ തന്നെ മരിക്കും.

പക്ഷേ, അങ്ങനെയൊന്നും നടന്നില്ല. ഞാന്‍ തിരിച്ചടിച്ചത് എല്ലാ കഥകളും മാറ്റി. എന്‍െറ മൃതദേഹം വഴിയില്‍ വലിച്ചെറിയപ്പെട്ടില്ല; മറിച്ച് ഞാന്‍ എവിന്‍ പ്രിസണിലെ ഏകാന്ത തടവറയിലേക്ക് വലിച്ചെറിയപ്പെട്ടു. ഷഹറെ റേ (റേ നഗരം) പോലെയുള്ള ജയിലാണിത്. എന്നാല്‍ പഴിപറയാതെ വിധിയെ സ്വീകരിക്കുക. മരണം ജീവിതത്തിന്‍െറ അവസാനമല്ലെന്ന് എന്നേക്കാള്‍ നന്നായി ഉമ്മക്ക് അറിയില്ലേ?

ഒരാള്‍ ഈ ലോകത്തേക്ക് വരുന്നത് ഒരു പാട് അനുഭവിക്കാനും അതിലൂടെ പാഠങ്ങള്‍ പഠിക്കാനുമാണെന്ന് ഉമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഓരോ ആളുടെയും തോളില്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ചില സമയങ്ങള്‍ പോരാടാനുള്ളതാണെന്നും ഞാന്‍ ജീവിതത്തില്‍ നിന്ന് പഠിച്ചു. എന്നെ ചമ്മട്ടി കൊണ്ടടിക്കാന്‍ ശ്രമിച്ചയാളെ തടയാന്‍ വന്ന വണ്ടിക്കാരനെപ്പറ്റി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എനിക്കുനേരെ ഓങ്ങിയ ചമ്മട്ടിയുടെ അടികൊണ്ട് വണ്ടിക്കാരന്‍ നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടു. മരിക്കുമ്പോള്‍ പോലും ധാര്‍മികത കൈവെടിയരുതെന്ന് ഉമ്മ അന്ന് എന്നോട് പറഞ്ഞിരുന്നു.

എന്ത് പ്രകോപനങ്ങളുണ്ടായാലും മാന്യമായി തിരിച്ചുപെരുമാറണമെന്നും സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഞങ്ങളെ പഠിപ്പിച്ചില്ലായിരുന്നോ? എന്നാല്‍ അത് തെറ്റായിരുന്നെന്ന് പിന്നീട് ബോധ്യമായി. ഇത് സംഭവിച്ചപ്പോള്‍ ആ അധ്യാപനങ്ങള്‍ എന്‍െറ സഹായത്തിനെത്തിയില്ല. കഠിനഹൃദയയും കൊടും കുറ്റവാളിയുമായിട്ടാണ് ഞാന്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടത്. എന്നാല്‍ ഞാന്‍ ആരോടും യാചിച്ചില്ല. തല താഴ്ത്തി കരഞ്ഞതുമില്ല; കാരണം ഞാന്‍ നിയമത്തില്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍, ഞാന്‍ വിചാരിച്ചപോലെ വിചാരണ നടന്നില്ല. ഒരു കൊതുകിനെപ്പോലും ഞാന്‍ കൊന്നിട്ടില്ല. പാറ്റകളെ അവയുടെ കൊമ്പ് പിടിച്ച് പുറത്തേക്കെറിയുമായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഗൂഢാലോചനാ കൊലപാതകിയായി മുദ്രകുത്തപ്പെട്ടു.

എത്ര പ്രതീക്ഷയോടെയായിരിക്കും കോടതിയിലെ ത്തുന്നവര്‍ ഓരോ ന്യായാധിപനില്‍ നിന്നും വിധി പ്രതീക്ഷിക്കുന്നത്. ഒരു ബോക്സറുടെതുപോലുള്ള കൈകളാണ് എന്‍േറതെന്നത് ന്യായാധിപന്‍ ചോദ്യം ചെയ്തില്ല. ഉമ്മ എന്‍െറ ഉള്ളില്‍ സ്നേഹം നട്ട ഈ രാജ്യത്തിന് എന്നെ ആവശ്യമില്ല. വിചാരണക്കിടയില്‍ എന്നെ മര്‍ദ്ദിക്കുകയും അശ്ലീല പ്രയോഗങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെ ആരും പ്രതികരിച്ചില്ല. എന്‍െറ മനോഹരമായ തലമുടി വടിച്ച് മാറ്റിക്കൊണ്ട് അവര്‍ എനിക്ക് 11 മാസത്തെ ഏകാന്ത തടവ് വിധിച്ചു.

പ്രിയപ്പെട്ട ഉമ്മാ.. നിങ്ങള്‍ കേള്‍ക്കുന്നതിനെ ഓര്‍ത്ത് കരയരുത്. ആദ്യ ദിവസം തന്നെ പ്രായമുള്ള അവിവാഹിതനായ ഒരു ഉദ്യോഗസ്ഥന്‍ എന്‍െറ കൈയിലെ നഖം വേദനിപ്പിച്ചു. ആ സൗന്ദര്യം ഈ കാലത്തിന് യോജിച്ച ഒന്നല്ല എന്ന് എനിക്ക് മനസിലായി. അത് മാത്രമല്ല, നോട്ടത്തിന്‍െറ സൗന്ദര്യം, അഭിവാദ്യത്തിന്‍െറയും ചിന്തയുടെയും സൗന്ദര്യം, നല്ല കൈയക്ഷരത്തിന്‍െറ സൗന്ദര്യം, കണ്ണുകളുടെയും കാഴ്ചപ്പാടുകളുടെയും സൗന്ദര്യം, നല്ല ശബ്ദത്തിന്‍െറ സൗന്ദര്യം -ഇവയൊന്നും ഈ കാലത്തിന് യോജിച്ചതല്ല.

പ്രിയപ്പെട്ട ഉമ്മാ.. എന്‍െറ ആദര്‍ശങ്ങള്‍ എല്ലാം മാറിയിട്ടുണ്ട്. എനിക്ക് പല കാര്യങ്ങളും പറയണമെന്നുണ്ട്. എന്നെ വധിക്കും മുമ്പ് ഇത് ആരോടെങ്കിലും പറയണം. എന്‍െറ ഓര്‍മക്കായി ഈ കൈയെഴുത്ത് ഞാന്‍ ബാക്കിവെക്കുന്നു.

ഉമ്മാ.. ഈ ലോകത്തുനിന്ന് പോകുന്നതിന് മുമ്പ് എനിക്ക് നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്തുതരണം. എന്‍െറ വില്‍പത്രത്തിന്‍െറ ഒരു ഭാഗം നിങ്ങളോട് ഞാന്‍ പറയുകയാണ്. കരയരുത്; ഞാന്‍ പറയുന്നത് ദയവായി കേള്‍ക്കണം. എന്‍െറ അപേക്ഷ എന്താണെന്ന് കോടതിയോട് നിങ്ങള്‍ പറയണം. അങ്ങനെയൊരു കത്ത് ജയിലില്‍ ഇരുന്നുകൊണ്ട് എനിക്ക് എഴുതാന്‍ സാധിക്കില്ല. അതിനാല്‍ ഞാന്‍ പറയുന്ന കാര്യം ചെയ്തുതരാന്‍ കോടതിയോട് നിങ്ങള്‍ യാചിക്കണം. എന്‍െറ ജീവനുപോലും യാചിക്കാന്‍ എനിക്ക് താല്‍പര്യമില്ലെങ്കിലും ഇതിന് നിങ്ങള്‍ യാചന നടത്തണം.

എന്‍െറ കണ്ണുകളും ഹൃദയവും മണ്ണിനടിയില്‍ ജീര്‍ണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍െറ കണ്ണ്, വൃക്ക, ഹൃദയം, അസ്ഥികള്‍, മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന എല്ലാം ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ അപേക്ഷിക്കണം. അവയവങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് എന്‍െറ പേര് വെളിപ്പെടുത്തരുത്.

ഉമ്മാ... എന്‍െറ ഹൃദയത്തിന്‍െറ അടിത്തട്ടില്‍ നിന്ന് ഞാന്‍ പറയട്ടെ. നിങ്ങള്‍ക്ക് കരയാനും സങ്കടപ്പെടാനും എനിക്ക് ഒരു കുഴിമാടം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.എന്‍െറ മരണത്തിനുശേഷം ഉമ്മ കറുത്ത വസ്ത്രം അണിയരുത്. എന്‍െറ കറുത്ത ദിനങ്ങള്‍ മറക്കാന്‍ നിങ്ങള്‍ ആവുന്നതെല്ലാം ചെയ്യണം.

നമ്മളെ ഈ ലോകം സ്നേഹിച്ചിട്ടില്ല. എന്‍െറ വിധി എന്താണെന്ന് ഈ ലോകത്തിന് അറിയേണ്ട ആവശ്യമില്ല. ഞാന്‍ മരണത്തെ ആലിംഗനം ചെയ്യുകയാണ്. അല്ലാഹുവിന്‍െറ കോടതിയില്‍ ഈ വിചാരണക്കാരെ ഞാന്‍ കാത്തിരിപ്പുണ്ടാകും. അവരെ വിചാരണ ചെയ്യും. ഇന്‍സ്പെക്ടര്‍ ഷാംലുവിനെ വിചാരണ ചെയ്യും. സുപ്രീംകോടതിയിലെ ജഡ്ജിയെ വിചാരണ ചെയ്യും. വിചാരണക്കിടെ എന്നെ ഇടിച്ച് തള്ളിയിട്ട ന്യായാധിപനെ ഞാന്‍ വിചാരണ ചെയ്യും. ശരിയെ ശരിയായി കാണാന്‍ ശ്രമിക്കാത്ത ഡോ. ഫര്‍വാന്‍ദി, ഖാസിം ശബാനി തുടങ്ങിയവരെയെല്ലാം സ്രഷ്ടാവിന്‍െറ കോടതിയില്‍ വിചാരണ ചെയ്യപ്പെടും.

മൃദുഹൃദയയായ പ്രിയപ്പെട്ട ഉമ്മാ... പരലോകത്ത് നമ്മള്‍ കുറ്റം ആരോപിക്കുന്നവരും മറ്റുള്ളവര്‍ കുറ്റവാളികളുമായിരിക്കും. അല്ലാഹു തീരുമാനിക്കുന്നതെന്താണെന്ന് നമുക്ക് കാത്തിരുന്ന് കാണാം. മരിക്കുന്നത് വരെ എനിക്ക് എന്‍െറ ഉമ്മയെ പുണരണം. ഞാന്‍ ഉമ്മയെ അതിയായി സ്നേഹിക്കുന്നു.

- See more at: http://origin-www.madhyamam.com/news/317185/141027#sthash.xUfkcTvG.dpuf

തെഹ്റാന്‍: കൊലക്കുറ്റത്തിന് ശിക്ഷയായി കിട്ടിയ കൊലക്കയര്‍ തന്‍െറ കഴുത്തില്‍ അമരുന്നതിനു മുമ്പ് റെയ്ഹാന അതു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവസാനമായി ഉമ്മക്കെഴുതിയ കത്തില്‍ അവര്‍ അതു പറഞ്ഞു. ഹൃദയത്തെ ദ്രവിപ്പിക്കുന്നതായിരുന്നു ആ എഴുത്ത്. പലരുടെയും ജീവിതത്തില്‍ കൈത്താങ്ങായി റെയ്ഹാന തൂക്കുമരത്തിലേക്ക് കയറി.

കഴിഞ്ഞ ശനിയാഴ്ച ഇറാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റെയ്ഹാന ജബരിയാണ് ജയിലില്‍ നിന്ന് ഉമ്മക്ക് കത്തെഴുതിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരാണ് കത്ത് പുറത്തുവിട്ടത്. 2007ല്‍ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥനെ റെയ്ഹാന കൊലപ്പെടുത്തി എന്നാണ് കേസ്. അറസ്റ്റിലായ ജബരിയെ 2009ല്‍ തെഹ് റാന്‍ ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. എന്നാല്‍, കേസിന്‍െറ അന്വേഷണവും വിചാരണയും ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 30ന് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ഇറാന്‍, 10 ദിവസത്തേക്ക് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു.

റെയ്ഹാന ഉമ്മക്ക് എഴുതിയ കത്തിന്‍െറ പൂര്‍ണരൂപം

പ്രിയപ്പെട്ട ഷോലെഹ്, ഉമ്മാ, ഞാന്‍ ഇന്ന് ഖിസാസിനെ (ഇറാനിയന്‍ നിയമത്തിലെ സമപ്രതികാര നിയമം) അഭിമുഖീകരിക്കും. ഞാന്‍ ജീവിത പുസ്തകത്തിന്‍െറ അവസാന താളില്‍ എത്തിയിരിക്കുന്നു എന്ന കാര്യം എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ ഓര്‍മിപ്പിക്കാതിരുന്നത്. അത് ഞാന്‍ അറിയണമെന്ന് ഉമ്മ ആഗ്രഹിക്കുന്നില്ലേ? ഉമ്മ ദു:ഖിതയാവുമ്പോള്‍ ഞാന്‍ എത്ര ലജ്ജിക്കുന്നെന്നോ? ഉമ്മയുടെയും ഉപ്പയുടെയും കൈയില്‍ ചുംബിക്കാന്‍ അവസരം എന്തുകൊണ്ട് എനിക്ക് തന്നില്ല?

19 വയസുവരെ ജീവിക്കാന്‍ ലോകം എന്നെ അനുവദിച്ചു. ഞാന്‍ കൊല്ലപ്പെടേണ്ട ദുശകുനമായ രാത്രിയായിരുന്നു അത്. എന്‍െറ മൃതദേഹം നഗരത്തിന്‍െറ ഏതെങ്കിലും മൂലയില്‍ വലിച്ചെറിയപ്പെടുമായിരുന്നു. അതിനും ദിവസങ്ങള്‍ കഴിഞ്ഞ് എന്‍െറ മൃതദേഹം തിരിച്ചറിയാന്‍ പൊലീസ് ഉമ്മയെ വിളിച്ചുവരുത്തും. ഞാന്‍ ബലാത്സംഗം ചെയപ്പെട്ടതാണെന്ന് ഉമ്മയടക്കമുള്ളവര്‍ അംഗീകരിക്കും. എന്നെ കൊന്നയാളെ ഒരിക്കലും കണ്ടുപിടിക്കാന്‍ സാധിക്കില്ലായിരുന്നു. കാരണം നമ്മള്‍ക്ക് അവരുടെ അത്ര സ്വാധീനമോ പണമോ ഇല്ല. പലതും സഹിച്ചും സമൂഹത്തില്‍ അപമാനിതയായും ഉമ്മ പിന്നെയും ജീവിച്ച് ഈ അപമാനം പേറിത്തന്നെ തന്നെ മരിക്കും.

പക്ഷേ, അങ്ങനെയൊന്നും നടന്നില്ല. ഞാന്‍ തിരിച്ചടിച്ചത് എല്ലാ കഥകളും മാറ്റി. എന്‍െറ മൃതദേഹം വഴിയില്‍ വലിച്ചെറിയപ്പെട്ടില്ല; മറിച്ച് ഞാന്‍ എവിന്‍ പ്രിസണിലെ ഏകാന്ത തടവറയിലേക്ക് വലിച്ചെറിയപ്പെട്ടു. ഷഹറെ റേ (റേ നഗരം) പോലെയുള്ള ജയിലാണിത്. എന്നാല്‍ പഴിപറയാതെ വിധിയെ സ്വീകരിക്കുക. മരണം ജീവിതത്തിന്‍െറ അവസാനമല്ലെന്ന് എന്നേക്കാള്‍ നന്നായി ഉമ്മക്ക് അറിയില്ലേ?

ഒരാള്‍ ഈ ലോകത്തേക്ക് വരുന്നത് ഒരു പാട് അനുഭവിക്കാനും അതിലൂടെ പാഠങ്ങള്‍ പഠിക്കാനുമാണെന്ന് ഉമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഓരോ ആളുടെയും തോളില്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ചില സമയങ്ങള്‍ പോരാടാനുള്ളതാണെന്നും ഞാന്‍ ജീവിതത്തില്‍ നിന്ന് പഠിച്ചു. എന്നെ ചമ്മട്ടി കൊണ്ടടിക്കാന്‍ ശ്രമിച്ചയാളെ തടയാന്‍ വന്ന വണ്ടിക്കാരനെപ്പറ്റി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എനിക്കുനേരെ ഓങ്ങിയ ചമ്മട്ടിയുടെ അടികൊണ്ട് വണ്ടിക്കാരന്‍ നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടു. മരിക്കുമ്പോള്‍ പോലും ധാര്‍മികത കൈവെടിയരുതെന്ന് ഉമ്മ അന്ന് എന്നോട് പറഞ്ഞിരുന്നു.

എന്ത് പ്രകോപനങ്ങളുണ്ടായാലും മാന്യമായി തിരിച്ചുപെരുമാറണമെന്നും സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഞങ്ങളെ പഠിപ്പിച്ചില്ലായിരുന്നോ? എന്നാല്‍ അത് തെറ്റായിരുന്നെന്ന് പിന്നീട് ബോധ്യമായി. ഇത് സംഭവിച്ചപ്പോള്‍ ആ അധ്യാപനങ്ങള്‍ എന്‍െറ സഹായത്തിനെത്തിയില്ല. കഠിനഹൃദയയും കൊടും കുറ്റവാളിയുമായിട്ടാണ് ഞാന്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടത്. എന്നാല്‍ ഞാന്‍ ആരോടും യാചിച്ചില്ല. തല താഴ്ത്തി കരഞ്ഞതുമില്ല; കാരണം ഞാന്‍ നിയമത്തില്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍, ഞാന്‍ വിചാരിച്ചപോലെ വിചാരണ നടന്നില്ല. ഒരു കൊതുകിനെപ്പോലും ഞാന്‍ കൊന്നിട്ടില്ല. പാറ്റകളെ അവയുടെ കൊമ്പ് പിടിച്ച് പുറത്തേക്കെറിയുമായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഗൂഢാലോചനാ കൊലപാതകിയായി മുദ്രകുത്തപ്പെട്ടു.

എത്ര പ്രതീക്ഷയോടെയായിരിക്കും കോടതിയിലെ ത്തുന്നവര്‍ ഓരോ ന്യായാധിപനില്‍ നിന്നും വിധി പ്രതീക്ഷിക്കുന്നത്. ഒരു ബോക്സറുടെതുപോലുള്ള കൈകളാണ് എന്‍േറതെന്നത് ന്യായാധിപന്‍ ചോദ്യം ചെയ്തില്ല. ഉമ്മ എന്‍െറ ഉള്ളില്‍ സ്നേഹം നട്ട ഈ രാജ്യത്തിന് എന്നെ ആവശ്യമില്ല. വിചാരണക്കിടയില്‍ എന്നെ മര്‍ദ്ദിക്കുകയും അശ്ലീല പ്രയോഗങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെ ആരും പ്രതികരിച്ചില്ല. എന്‍െറ മനോഹരമായ തലമുടി വടിച്ച് മാറ്റിക്കൊണ്ട് അവര്‍ എനിക്ക് 11 മാസത്തെ ഏകാന്ത തടവ് വിധിച്ചു.

പ്രിയപ്പെട്ട ഉമ്മാ.. നിങ്ങള്‍ കേള്‍ക്കുന്നതിനെ ഓര്‍ത്ത് കരയരുത്. ആദ്യ ദിവസം തന്നെ പ്രായമുള്ള അവിവാഹിതനായ ഒരു ഉദ്യോഗസ്ഥന്‍ എന്‍െറ കൈയിലെ നഖം വേദനിപ്പിച്ചു. ആ സൗന്ദര്യം ഈ കാലത്തിന് യോജിച്ച ഒന്നല്ല എന്ന് എനിക്ക് മനസിലായി. അത് മാത്രമല്ല, നോട്ടത്തിന്‍െറ സൗന്ദര്യം, അഭിവാദ്യത്തിന്‍െറയും ചിന്തയുടെയും സൗന്ദര്യം, നല്ല കൈയക്ഷരത്തിന്‍െറ സൗന്ദര്യം, കണ്ണുകളുടെയും കാഴ്ചപ്പാടുകളുടെയും സൗന്ദര്യം, നല്ല ശബ്ദത്തിന്‍െറ സൗന്ദര്യം -ഇവയൊന്നും ഈ കാലത്തിന് യോജിച്ചതല്ല.

പ്രിയപ്പെട്ട ഉമ്മാ.. എന്‍െറ ആദര്‍ശങ്ങള്‍ എല്ലാം മാറിയിട്ടുണ്ട്. എനിക്ക് പല കാര്യങ്ങളും പറയണമെന്നുണ്ട്. എന്നെ വധിക്കും മുമ്പ് ഇത് ആരോടെങ്കിലും പറയണം. എന്‍െറ ഓര്‍മക്കായി ഈ കൈയെഴുത്ത് ഞാന്‍ ബാക്കിവെക്കുന്നു.

ഉമ്മാ.. ഈ ലോകത്തുനിന്ന് പോകുന്നതിന് മുമ്പ് എനിക്ക് നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്തുതരണം. എന്‍െറ വില്‍പത്രത്തിന്‍െറ ഒരു ഭാഗം നിങ്ങളോട് ഞാന്‍ പറയുകയാണ്. കരയരുത്; ഞാന്‍ പറയുന്നത് ദയവായി കേള്‍ക്കണം. എന്‍െറ അപേക്ഷ എന്താണെന്ന് കോടതിയോട് നിങ്ങള്‍ പറയണം. അങ്ങനെയൊരു കത്ത് ജയിലില്‍ ഇരുന്നുകൊണ്ട് എനിക്ക് എഴുതാന്‍ സാധിക്കില്ല. അതിനാല്‍ ഞാന്‍ പറയുന്ന കാര്യം ചെയ്തുതരാന്‍ കോടതിയോട് നിങ്ങള്‍ യാചിക്കണം. എന്‍െറ ജീവനുപോലും യാചിക്കാന്‍ എനിക്ക് താല്‍പര്യമില്ലെങ്കിലും ഇതിന് നിങ്ങള്‍ യാചന നടത്തണം.

എന്‍െറ കണ്ണുകളും ഹൃദയവും മണ്ണിനടിയില്‍ ജീര്‍ണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍െറ കണ്ണ്, വൃക്ക, ഹൃദയം, അസ്ഥികള്‍, മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന എല്ലാം ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ അപേക്ഷിക്കണം. അവയവങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് എന്‍െറ പേര് വെളിപ്പെടുത്തരുത്.

ഉമ്മാ... എന്‍െറ ഹൃദയത്തിന്‍െറ അടിത്തട്ടില്‍ നിന്ന് ഞാന്‍ പറയട്ടെ. നിങ്ങള്‍ക്ക് കരയാനും സങ്കടപ്പെടാനും എനിക്ക് ഒരു കുഴിമാടം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.എന്‍െറ മരണത്തിനുശേഷം ഉമ്മ കറുത്ത വസ്ത്രം അണിയരുത്. എന്‍െറ കറുത്ത ദിനങ്ങള്‍ മറക്കാന്‍ നിങ്ങള്‍ ആവുന്നതെല്ലാം ചെയ്യണം.

നമ്മളെ ഈ ലോകം സ്നേഹിച്ചിട്ടില്ല. എന്‍െറ വിധി എന്താണെന്ന് ഈ ലോകത്തിന് അറിയേണ്ട ആവശ്യമില്ല. ഞാന്‍ മരണത്തെ ആലിംഗനം ചെയ്യുകയാണ്. അല്ലാഹുവിന്‍െറ കോടതിയില്‍ ഈ വിചാരണക്കാരെ ഞാന്‍ കാത്തിരിപ്പുണ്ടാകും. അവരെ വിചാരണ ചെയ്യും. ഇന്‍സ്പെക്ടര്‍ ഷാംലുവിനെ വിചാരണ ചെയ്യും. സുപ്രീംകോടതിയിലെ ജഡ്ജിയെ വിചാരണ ചെയ്യും. വിചാരണക്കിടെ എന്നെ ഇടിച്ച് തള്ളിയിട്ട ന്യായാധിപനെ ഞാന്‍ വിചാരണ ചെയ്യും. ശരിയെ ശരിയായി കാണാന്‍ ശ്രമിക്കാത്ത ഡോ. ഫര്‍വാന്‍ദി, ഖാസിം ശബാനി തുടങ്ങിയവരെയെല്ലാം സ്രഷ്ടാവിന്‍െറ കോടതിയില്‍ വിചാരണ ചെയ്യപ്പെടും.

മൃദുഹൃദയയായ പ്രിയപ്പെട്ട ഉമ്മാ... പരലോകത്ത് നമ്മള്‍ കുറ്റം ആരോപിക്കുന്നവരും മറ്റുള്ളവര്‍ കുറ്റവാളികളുമായിരിക്കും. അല്ലാഹു തീരുമാനിക്കുന്നതെന്താണെന്ന് നമുക്ക് കാത്തിരുന്ന് കാണാം. മരിക്കുന്നത് വരെ എനിക്ക് എന്‍െറ ഉമ്മയെ പുണരണം. ഞാന്‍ ഉമ്മയെ അതിയായി സ്നേഹിക്കുന്നു.

- See more at: http://origin-www.madhyamam.com/news/317185/141027#sthash.xUfkcTvG.dpuf

തെഹ്റാന്‍: കൊലക്കുറ്റത്തിന് ശിക്ഷയായി കിട്ടിയ കൊലക്കയര്‍ തന്‍െറ കഴുത്തില്‍ അമരുന്നതിനു മുമ്പ് റെയ്ഹാന അതു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവസാനമായി ഉമ്മക്കെഴുതിയ കത്തില്‍ അവര്‍ അതു പറഞ്ഞു. ഹൃദയത്തെ ദ്രവിപ്പിക്കുന്നതായിരുന്നു ആ എഴുത്ത്. പലരുടെയും ജീവിതത്തില്‍ കൈത്താങ്ങായി റെയ്ഹാന തൂക്കുമരത്തിലേക്ക് കയറി.

കഴിഞ്ഞ ശനിയാഴ്ച ഇറാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റെയ്ഹാന ജബരിയാണ് ജയിലില്‍ നിന്ന് ഉമ്മക്ക് കത്തെഴുതിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരാണ് കത്ത് പുറത്തുവിട്ടത്. 2007ല്‍ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥനെ റെയ്ഹാന കൊലപ്പെടുത്തി എന്നാണ് കേസ്. അറസ്റ്റിലായ ജബരിയെ 2009ല്‍ തെഹ് റാന്‍ ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. എന്നാല്‍, കേസിന്‍െറ അന്വേഷണവും വിചാരണയും ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 30ന് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ഇറാന്‍, 10 ദിവസത്തേക്ക് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു.

- See more at: http://origin-www.madhyamam.com/news/317185/141027#sthash.xUfkcTvG.dpuf

തെഹ്റാന്‍: കൊലക്കുറ്റത്തിന് ശിക്ഷയായി കിട്ടിയ കൊലക്കയര്‍ തന്‍െറ കഴുത്തില്‍ അമരുന്നതിനു മുമ്പ് റെയ്ഹാന അതു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവസാനമായി ഉമ്മക്കെഴുതിയ കത്തില്‍ അവര്‍ അതു പറഞ്ഞു. ഹൃദയത്തെ ദ്രവിപ്പിക്കുന്നതായിരുന്നു ആ എഴുത്ത്. പലരുടെയും ജീവിതത്തില്‍ കൈത്താങ്ങായി റെയ്ഹാന തൂക്കുമരത്തിലേക്ക് കയറി.

കഴിഞ്ഞ ശനിയാഴ്ച ഇറാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റെയ്ഹാന ജബരിയാണ് ജയിലില്‍ നിന്ന് ഉമ്മക്ക് കത്തെഴുതിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരാണ് കത്ത് പുറത്തുവിട്ടത്. 2007ല്‍ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥനെ റെയ്ഹാന കൊലപ്പെടുത്തി എന്നാണ് കേസ്. അറസ്റ്റിലായ ജബരിയെ 2009ല്‍ തെഹ് റാന്‍ ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. എന്നാല്‍, കേസിന്‍െറ അന്വേഷണവും വിചാരണയും ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 30ന് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ഇറാന്‍, 10 ദിവസത്തേക്ക് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു.

റെയ്ഹാന ഉമ്മക്ക് എഴുതിയ കത്തിന്‍െറ പൂര്‍ണരൂപം

പ്രിയപ്പെട്ട ഷോലെഹ്, ഉമ്മാ, ഞാന്‍ ഇന്ന് ഖിസാസിനെ (ഇറാനിയന്‍ നിയമത്തിലെ സമപ്രതികാര നിയമം) അഭിമുഖീകരിക്കും. ഞാന്‍ ജീവിത പുസ്തകത്തിന്‍െറ അവസാന താളില്‍ എത്തിയിരിക്കുന്നു എന്ന കാര്യം എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ ഓര്‍മിപ്പിക്കാതിരുന്നത്. അത് ഞാന്‍ അറിയണമെന്ന് ഉമ്മ ആഗ്രഹിക്കുന്നില്ലേ? ഉമ്മ ദു:ഖിതയാവുമ്പോള്‍ ഞാന്‍ എത്ര ലജ്ജിക്കുന്നെന്നോ? ഉമ്മയുടെയും ഉപ്പയുടെയും കൈയില്‍ ചുംബിക്കാന്‍ അവസരം എന്തുകൊണ്ട് എനിക്ക് തന്നില്ല?

19 വയസുവരെ ജീവിക്കാന്‍ ലോകം എന്നെ അനുവദിച്ചു. ഞാന്‍ കൊല്ലപ്പെടേണ്ട ദുശകുനമായ രാത്രിയായിരുന്നു അത്. എന്‍െറ മൃതദേഹം നഗരത്തിന്‍െറ ഏതെങ്കിലും മൂലയില്‍ വലിച്ചെറിയപ്പെടുമായിരുന്നു. അതിനും ദിവസങ്ങള്‍ കഴിഞ്ഞ് എന്‍െറ മൃതദേഹം തിരിച്ചറിയാന്‍ പൊലീസ് ഉമ്മയെ വിളിച്ചുവരുത്തും. ഞാന്‍ ബലാത്സംഗം ചെയപ്പെട്ടതാണെന്ന് ഉമ്മയടക്കമുള്ളവര്‍ അംഗീകരിക്കും. എന്നെ കൊന്നയാളെ ഒരിക്കലും കണ്ടുപിടിക്കാന്‍ സാധിക്കില്ലായിരുന്നു. കാരണം നമ്മള്‍ക്ക് അവരുടെ അത്ര സ്വാധീനമോ പണമോ ഇല്ല. പലതും സഹിച്ചും സമൂഹത്തില്‍ അപമാനിതയായും ഉമ്മ പിന്നെയും ജീവിച്ച് ഈ അപമാനം പേറിത്തന്നെ തന്നെ മരിക്കും.

പക്ഷേ, അങ്ങനെയൊന്നും നടന്നില്ല. ഞാന്‍ തിരിച്ചടിച്ചത് എല്ലാ കഥകളും മാറ്റി. എന്‍െറ മൃതദേഹം വഴിയില്‍ വലിച്ചെറിയപ്പെട്ടില്ല; മറിച്ച് ഞാന്‍ എവിന്‍ പ്രിസണിലെ ഏകാന്ത തടവറയിലേക്ക് വലിച്ചെറിയപ്പെട്ടു. ഷഹറെ റേ (റേ നഗരം) പോലെയുള്ള ജയിലാണിത്. എന്നാല്‍ പഴിപറയാതെ വിധിയെ സ്വീകരിക്കുക. മരണം ജീവിതത്തിന്‍െറ അവസാനമല്ലെന്ന് എന്നേക്കാള്‍ നന്നായി ഉമ്മക്ക് അറിയില്ലേ?

ഒരാള്‍ ഈ ലോകത്തേക്ക് വരുന്നത് ഒരു പാട് അനുഭവിക്കാനും അതിലൂടെ പാഠങ്ങള്‍ പഠിക്കാനുമാണെന്ന് ഉമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഓരോ ആളുടെയും തോളില്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ചില സമയങ്ങള്‍ പോരാടാനുള്ളതാണെന്നും ഞാന്‍ ജീവിതത്തില്‍ നിന്ന് പഠിച്ചു. എന്നെ ചമ്മട്ടി കൊണ്ടടിക്കാന്‍ ശ്രമിച്ചയാളെ തടയാന്‍ വന്ന വണ്ടിക്കാരനെപ്പറ്റി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എനിക്കുനേരെ ഓങ്ങിയ ചമ്മട്ടിയുടെ അടികൊണ്ട് വണ്ടിക്കാരന്‍ നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടു. മരിക്കുമ്പോള്‍ പോലും ധാര്‍മികത കൈവെടിയരുതെന്ന് ഉമ്മ അന്ന് എന്നോട് പറഞ്ഞിരുന്നു.

എന്ത് പ്രകോപനങ്ങളുണ്ടായാലും മാന്യമായി തിരിച്ചുപെരുമാറണമെന്നും സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഞങ്ങളെ പഠിപ്പിച്ചില്ലായിരുന്നോ? എന്നാല്‍ അത് തെറ്റായിരുന്നെന്ന് പിന്നീട് ബോധ്യമായി. ഇത് സംഭവിച്ചപ്പോള്‍ ആ അധ്യാപനങ്ങള്‍ എന്‍െറ സഹായത്തിനെത്തിയില്ല. കഠിനഹൃദയയും കൊടും കുറ്റവാളിയുമായിട്ടാണ് ഞാന്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടത്. എന്നാല്‍ ഞാന്‍ ആരോടും യാചിച്ചില്ല. തല താഴ്ത്തി കരഞ്ഞതുമില്ല; കാരണം ഞാന്‍ നിയമത്തില്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍, ഞാന്‍ വിചാരിച്ചപോലെ വിചാരണ നടന്നില്ല. ഒരു കൊതുകിനെപ്പോലും ഞാന്‍ കൊന്നിട്ടില്ല. പാറ്റകളെ അവയുടെ കൊമ്പ് പിടിച്ച് പുറത്തേക്കെറിയുമായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഗൂഢാലോചനാ കൊലപാതകിയായി മുദ്രകുത്തപ്പെട്ടു.

എത്ര പ്രതീക്ഷയോടെയായിരിക്കും കോടതിയിലെ ത്തുന്നവര്‍ ഓരോ ന്യായാധിപനില്‍ നിന്നും വിധി പ്രതീക്ഷിക്കുന്നത്. ഒരു ബോക്സറുടെതുപോലുള്ള കൈകളാണ് എന്‍േറതെന്നത് ന്യായാധിപന്‍ ചോദ്യം ചെയ്തില്ല. ഉമ്മ എന്‍െറ ഉള്ളില്‍ സ്നേഹം നട്ട ഈ രാജ്യത്തിന് എന്നെ ആവശ്യമില്ല. വിചാരണക്കിടയില്‍ എന്നെ മര്‍ദ്ദിക്കുകയും അശ്ലീല പ്രയോഗങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെ ആരും പ്രതികരിച്ചില്ല. എന്‍െറ മനോഹരമായ തലമുടി വടിച്ച് മാറ്റിക്കൊണ്ട് അവര്‍ എനിക്ക് 11 മാസത്തെ ഏകാന്ത തടവ് വിധിച്ചു.

പ്രിയപ്പെട്ട ഉമ്മാ.. നിങ്ങള്‍ കേള്‍ക്കുന്നതിനെ ഓര്‍ത്ത് കരയരുത്. ആദ്യ ദിവസം തന്നെ പ്രായമുള്ള അവിവാഹിതനായ ഒരു ഉദ്യോഗസ്ഥന്‍ എന്‍െറ കൈയിലെ നഖം വേദനിപ്പിച്ചു. ആ സൗന്ദര്യം ഈ കാലത്തിന് യോജിച്ച ഒന്നല്ല എന്ന് എനിക്ക് മനസിലായി. അത് മാത്രമല്ല, നോട്ടത്തിന്‍െറ സൗന്ദര്യം, അഭിവാദ്യത്തിന്‍െറയും ചിന്തയുടെയും സൗന്ദര്യം, നല്ല കൈയക്ഷരത്തിന്‍െറ സൗന്ദര്യം, കണ്ണുകളുടെയും കാഴ്ചപ്പാടുകളുടെയും സൗന്ദര്യം, നല്ല ശബ്ദത്തിന്‍െറ സൗന്ദര്യം -ഇവയൊന്നും ഈ കാലത്തിന് യോജിച്ചതല്ല.

പ്രിയപ്പെട്ട ഉമ്മാ.. എന്‍െറ ആദര്‍ശങ്ങള്‍ എല്ലാം മാറിയിട്ടുണ്ട്. എനിക്ക് പല കാര്യങ്ങളും പറയണമെന്നുണ്ട്. എന്നെ വധിക്കും മുമ്പ് ഇത് ആരോടെങ്കിലും പറയണം. എന്‍െറ ഓര്‍മക്കായി ഈ കൈയെഴുത്ത് ഞാന്‍ ബാക്കിവെക്കുന്നു.

ഉമ്മാ.. ഈ ലോകത്തുനിന്ന് പോകുന്നതിന് മുമ്പ് എനിക്ക് നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്തുതരണം. എന്‍െറ വില്‍പത്രത്തിന്‍െറ ഒരു ഭാഗം നിങ്ങളോട് ഞാന്‍ പറയുകയാണ്. കരയരുത്; ഞാന്‍ പറയുന്നത് ദയവായി കേള്‍ക്കണം. എന്‍െറ അപേക്ഷ എന്താണെന്ന് കോടതിയോട് നിങ്ങള്‍ പറയണം. അങ്ങനെയൊരു കത്ത് ജയിലില്‍ ഇരുന്നുകൊണ്ട് എനിക്ക് എഴുതാന്‍ സാധിക്കില്ല. അതിനാല്‍ ഞാന്‍ പറയുന്ന കാര്യം ചെയ്തുതരാന്‍ കോടതിയോട് നിങ്ങള്‍ യാചിക്കണം. എന്‍െറ ജീവനുപോലും യാചിക്കാന്‍ എനിക്ക് താല്‍പര്യമില്ലെങ്കിലും ഇതിന് നിങ്ങള്‍ യാചന നടത്തണം.

എന്‍െറ കണ്ണുകളും ഹൃദയവും മണ്ണിനടിയില്‍ ജീര്‍ണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍െറ കണ്ണ്, വൃക്ക, ഹൃദയം, അസ്ഥികള്‍, മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന എല്ലാം ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ അപേക്ഷിക്കണം. അവയവങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് എന്‍െറ പേര് വെളിപ്പെടുത്തരുത്.

ഉമ്മാ... എന്‍െറ ഹൃദയത്തിന്‍െറ അടിത്തട്ടില്‍ നിന്ന് ഞാന്‍ പറയട്ടെ. നിങ്ങള്‍ക്ക് കരയാനും സങ്കടപ്പെടാനും എനിക്ക് ഒരു കുഴിമാടം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.എന്‍െറ മരണത്തിനുശേഷം ഉമ്മ കറുത്ത വസ്ത്രം അണിയരുത്. എന്‍െറ കറുത്ത ദിനങ്ങള്‍ മറക്കാന്‍ നിങ്ങള്‍ ആവുന്നതെല്ലാം ചെയ്യണം.

നമ്മളെ ഈ ലോകം സ്നേഹിച്ചിട്ടില്ല. എന്‍െറ വിധി എന്താണെന്ന് ഈ ലോകത്തിന് അറിയേണ്ട ആവശ്യമില്ല. ഞാന്‍ മരണത്തെ ആലിംഗനം ചെയ്യുകയാണ്. അല്ലാഹുവിന്‍െറ കോടതിയില്‍ ഈ വിചാരണക്കാരെ ഞാന്‍ കാത്തിരിപ്പുണ്ടാകും. അവരെ വിചാരണ ചെയ്യും. ഇന്‍സ്പെക്ടര്‍ ഷാംലുവിനെ വിചാരണ ചെയ്യും. സുപ്രീംകോടതിയിലെ ജഡ്ജിയെ വിചാരണ ചെയ്യും. വിചാരണക്കിടെ എന്നെ ഇടിച്ച് തള്ളിയിട്ട ന്യായാധിപനെ ഞാന്‍ വിചാരണ ചെയ്യും. ശരിയെ ശരിയായി കാണാന്‍ ശ്രമിക്കാത്ത ഡോ. ഫര്‍വാന്‍ദി, ഖാസിം ശബാനി തുടങ്ങിയവരെയെല്ലാം സ്രഷ്ടാവിന്‍െറ കോടതിയില്‍ വിചാരണ ചെയ്യപ്പെടും.

മൃദുഹൃദയയായ പ്രിയപ്പെട്ട ഉമ്മാ... പരലോകത്ത് നമ്മള്‍ കുറ്റം ആരോപിക്കുന്നവരും മറ്റുള്ളവര്‍ കുറ്റവാളികളുമായിരിക്കും. അല്ലാഹു തീരുമാനിക്കുന്നതെന്താണെന്ന് നമുക്ക് കാത്തിരുന്ന് കാണാം. മരിക്കുന്നത് വരെ എനിക്ക് എന്‍െറ ഉമ്മയെ പുണരണം. ഞാന്‍ ഉമ്മയെ അതിയായി സ്നേഹിക്കുന്നു.

അവയവങ്ങള്‍ ദാനം ചെയ്ത് അവള്‍ തൂക്കിലേറി

Posted: 28 Oct 2014 12:49 AM PDT

Image: 

തെഹ്റാന്‍: കൊലക്കുറ്റത്തിന് ശിക്ഷയായി കിട്ടിയ കൊലക്കയര്‍ തന്‍െറ കഴുത്തില്‍ അമരുന്നതിനു മുമ്പ് റെയ്ഹാന അതു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവസാനമായി ഉമ്മക്കെഴുതിയ കത്തില്‍ അവര്‍ അതു പറഞ്ഞു. ഹൃദയത്തെ ദ്രവിപ്പിക്കുന്നതായിരുന്നു ആ എഴുത്ത്. പലരുടെയും ജീവിതത്തില്‍ കൈത്താങ്ങായി റെയ്ഹാന തൂക്കുമരത്തിലേക്ക് കയറി.

കഴിഞ്ഞ ശനിയാഴ്ച ഇറാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റെയ്ഹാന ജബരിയാണ് ജയിലില്‍ നിന്ന് ഉമ്മക്ക് കത്തെഴുതിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരാണ് കത്ത് പുറത്തുവിട്ടത്. 2007ല്‍ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥനെ റെയ്ഹാന കൊലപ്പെടുത്തി എന്നാണ് കേസ്. അറസ്റ്റിലായ ജബരിയെ 2009ല്‍ തെഹ് റാന്‍ ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. എന്നാല്‍, കേസിന്‍െറ അന്വേഷണവും വിചാരണയും ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 30ന് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ഇറാന്‍, 10 ദിവസത്തേക്ക് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു.

റെയ്ഹാന ഉമ്മക്ക് എഴുതിയ കത്തിന്‍െറ പൂര്‍ണരൂപം

പ്രിയപ്പെട്ട ഷോലെഹ്, ഉമ്മാ, ഞാന്‍ ഇന്ന് ഖിസാസിനെ (ഇറാനിയന്‍ നിയമത്തിലെ സമപ്രതികാര നിയമം) അഭിമുഖീകരിക്കും. ഞാന്‍ ജീവിത പുസ്തകത്തിന്‍െറ അവസാന താളില്‍ എത്തിയിരിക്കുന്നു എന്ന കാര്യം എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ ഓര്‍മിപ്പിക്കാതിരുന്നത്. അത് ഞാന്‍ അറിയണമെന്ന് ഉമ്മ ആഗ്രഹിക്കുന്നില്ലേ? ഉമ്മ ദു:ഖിതയാവുമ്പോള്‍ ഞാന്‍ എത്ര ലജ്ജിക്കുന്നെന്നോ? ഉമ്മയുടെയും ഉപ്പയുടെയും കൈയില്‍ ചുംബിക്കാന്‍ അവസരം എന്തുകൊണ്ട് എനിക്ക് തന്നില്ല?

19 വയസുവരെ ജീവിക്കാന്‍ ലോകം എന്നെ അനുവദിച്ചു. ഞാന്‍ കൊല്ലപ്പെടേണ്ട ദുശകുനമായ രാത്രിയായിരുന്നു അത്. എന്‍െറ മൃതദേഹം നഗരത്തിന്‍െറ ഏതെങ്കിലും മൂലയില്‍ വലിച്ചെറിയപ്പെടുമായിരുന്നു. അതിനും ദിവസങ്ങള്‍ കഴിഞ്ഞ് എന്‍െറ മൃതദേഹം തിരിച്ചറിയാന്‍ പൊലീസ് ഉമ്മയെ വിളിച്ചുവരുത്തും. ഞാന്‍ ബലാത്സംഗം ചെയപ്പെട്ടതാണെന്ന് ഉമ്മയടക്കമുള്ളവര്‍ അംഗീകരിക്കും. എന്നെ കൊന്നയാളെ ഒരിക്കലും കണ്ടുപിടിക്കാന്‍ സാധിക്കില്ലായിരുന്നു. കാരണം നമ്മള്‍ക്ക് അവരുടെ അത്ര സ്വാധീനമോ പണമോ ഇല്ല. പലതും സഹിച്ചും സമൂഹത്തില്‍ അപമാനിതയായും ഉമ്മ പിന്നെയും ജീവിച്ച് ഈ അപമാനം പേറിത്തന്നെ തന്നെ മരിക്കും.

പക്ഷേ, അങ്ങനെയൊന്നും നടന്നില്ല. ഞാന്‍ തിരിച്ചടിച്ചത് എല്ലാ കഥകളും മാറ്റി. എന്‍െറ മൃതദേഹം വഴിയില്‍ വലിച്ചെറിയപ്പെട്ടില്ല; മറിച്ച് ഞാന്‍ എവിന്‍ പ്രിസണിലെ ഏകാന്ത തടവറയിലേക്ക് വലിച്ചെറിയപ്പെട്ടു. ഷഹറെ റേ (റേ നഗരം) പോലെയുള്ള ജയിലാണിത്. എന്നാല്‍ പഴിപറയാതെ വിധിയെ സ്വീകരിക്കുക. മരണം ജീവിതത്തിന്‍െറ അവസാനമല്ലെന്ന് എന്നേക്കാള്‍ നന്നായി ഉമ്മക്ക് അറിയില്ലേ?

ഒരാള്‍ ഈ ലോകത്തേക്ക് വരുന്നത് ഒരു പാട് അനുഭവിക്കാനും അതിലൂടെ പാഠങ്ങള്‍ പഠിക്കാനുമാണെന്ന് ഉമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഓരോ ആളുടെയും തോളില്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ചില സമയങ്ങള്‍ പോരാടാനുള്ളതാണെന്നും ഞാന്‍ ജീവിതത്തില്‍ നിന്ന് പഠിച്ചു. എന്നെ ചമ്മട്ടി കൊണ്ടടിക്കാന്‍ ശ്രമിച്ചയാളെ തടയാന്‍ വന്ന വണ്ടിക്കാരനെപ്പറ്റി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എനിക്കുനേരെ ഓങ്ങിയ ചമ്മട്ടിയുടെ അടികൊണ്ട് വണ്ടിക്കാരന്‍ നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടു. മരിക്കുമ്പോള്‍ പോലും ധാര്‍മികത കൈവെടിയരുതെന്ന് ഉമ്മ അന്ന് എന്നോട് പറഞ്ഞിരുന്നു.

എന്ത് പ്രകോപനങ്ങളുണ്ടായാലും മാന്യമായി തിരിച്ചുപെരുമാറണമെന്നും സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഞങ്ങളെ പഠിപ്പിച്ചില്ലായിരുന്നോ? എന്നാല്‍ അത് തെറ്റായിരുന്നെന്ന് പിന്നീട് ബോധ്യമായി. ഇത് സംഭവിച്ചപ്പോള്‍ ആ അധ്യാപനങ്ങള്‍ എന്‍െറ സഹായത്തിനെത്തിയില്ല. കഠിനഹൃദയയും കൊടും കുറ്റവാളിയുമായിട്ടാണ് ഞാന്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടത്. എന്നാല്‍ ഞാന്‍ ആരോടും യാചിച്ചില്ല. തല താഴ്ത്തി കരഞ്ഞതുമില്ല; കാരണം ഞാന്‍ നിയമത്തില്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍, ഞാന്‍ വിചാരിച്ചപോലെ വിചാരണ നടന്നില്ല. ഒരു കൊതുകിനെപ്പോലും ഞാന്‍ കൊന്നിട്ടില്ല. പാറ്റകളെ അവയുടെ കൊമ്പ് പിടിച്ച് പുറത്തേക്കെറിയുമായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഗൂഢാലോചനാ കൊലപാതകിയായി മുദ്രകുത്തപ്പെട്ടു.

എത്ര പ്രതീക്ഷയോടെയായിരിക്കും കോടതിയിലെ ത്തുന്നവര്‍ ഓരോ ന്യായാധിപനില്‍ നിന്നും വിധി പ്രതീക്ഷിക്കുന്നത്. ഒരു ബോക്സറുടെതുപോലുള്ള കൈകളാണ് എന്‍േറതെന്നത് ന്യായാധിപന്‍ ചോദ്യം ചെയ്തില്ല. ഉമ്മ എന്‍െറ ഉള്ളില്‍ സ്നേഹം നട്ട ഈ രാജ്യത്തിന് എന്നെ ആവശ്യമില്ല. വിചാരണക്കിടയില്‍ എന്നെ മര്‍ദ്ദിക്കുകയും അശ്ലീല പ്രയോഗങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെ ആരും പ്രതികരിച്ചില്ല. എന്‍െറ മനോഹരമായ തലമുടി വടിച്ച് മാറ്റിക്കൊണ്ട് അവര്‍ എനിക്ക് 11 മാസത്തെ ഏകാന്ത തടവ് വിധിച്ചു.

പ്രിയപ്പെട്ട ഉമ്മാ.. നിങ്ങള്‍ കേള്‍ക്കുന്നതിനെ ഓര്‍ത്ത് കരയരുത്. ആദ്യ ദിവസം തന്നെ പ്രായമുള്ള അവിവാഹിതനായ ഒരു ഉദ്യോഗസ്ഥന്‍ എന്‍െറ കൈയിലെ നഖം വേദനിപ്പിച്ചു. ആ സൗന്ദര്യം ഈ കാലത്തിന് യോജിച്ച ഒന്നല്ല എന്ന് എനിക്ക് മനസിലായി. അത് മാത്രമല്ല, നോട്ടത്തിന്‍െറ സൗന്ദര്യം, അഭിവാദ്യത്തിന്‍െറയും ചിന്തയുടെയും സൗന്ദര്യം, നല്ല കൈയക്ഷരത്തിന്‍െറ സൗന്ദര്യം, കണ്ണുകളുടെയും കാഴ്ചപ്പാടുകളുടെയും സൗന്ദര്യം, നല്ല ശബ്ദത്തിന്‍െറ സൗന്ദര്യം -ഇവയൊന്നും ഈ കാലത്തിന് യോജിച്ചതല്ല.

പ്രിയപ്പെട്ട ഉമ്മാ.. എന്‍െറ ആദര്‍ശങ്ങള്‍ എല്ലാം മാറിയിട്ടുണ്ട്. എനിക്ക് പല കാര്യങ്ങളും പറയണമെന്നുണ്ട്. എന്നെ വധിക്കും മുമ്പ് ഇത് ആരോടെങ്കിലും പറയണം. എന്‍െറ ഓര്‍മക്കായി ഈ കൈയെഴുത്ത് ഞാന്‍ ബാക്കിവെക്കുന്നു.

ഉമ്മാ.. ഈ ലോകത്തുനിന്ന് പോകുന്നതിന് മുമ്പ് എനിക്ക് നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്തുതരണം. എന്‍െറ വില്‍പത്രത്തിന്‍െറ ഒരു ഭാഗം നിങ്ങളോട് ഞാന്‍ പറയുകയാണ്. കരയരുത്; ഞാന്‍ പറയുന്നത് ദയവായി കേള്‍ക്കണം. എന്‍െറ അപേക്ഷ എന്താണെന്ന് കോടതിയോട് നിങ്ങള്‍ പറയണം. അങ്ങനെയൊരു കത്ത് ജയിലില്‍ ഇരുന്നുകൊണ്ട് എനിക്ക് എഴുതാന്‍ സാധിക്കില്ല. അതിനാല്‍ ഞാന്‍ പറയുന്ന കാര്യം ചെയ്തുതരാന്‍ കോടതിയോട് നിങ്ങള്‍ യാചിക്കണം. എന്‍െറ ജീവനുപോലും യാചിക്കാന്‍ എനിക്ക് താല്‍പര്യമില്ലെങ്കിലും ഇതിന് നിങ്ങള്‍ യാചന നടത്തണം.

എന്‍െറ കണ്ണുകളും ഹൃദയവും മണ്ണിനടിയില്‍ ജീര്‍ണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍െറ കണ്ണ്, വൃക്ക, ഹൃദയം, അസ്ഥികള്‍, മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന എല്ലാം ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ അപേക്ഷിക്കണം. അവയവങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് എന്‍െറ പേര് വെളിപ്പെടുത്തരുത്.

ഉമ്മാ... എന്‍െറ ഹൃദയത്തിന്‍െറ അടിത്തട്ടില്‍ നിന്ന് ഞാന്‍ പറയട്ടെ. നിങ്ങള്‍ക്ക് കരയാനും സങ്കടപ്പെടാനും എനിക്ക് ഒരു കുഴിമാടം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.എന്‍െറ മരണത്തിനുശേഷം ഉമ്മ കറുത്ത വസ്ത്രം അണിയരുത്. എന്‍െറ കറുത്ത ദിനങ്ങള്‍ മറക്കാന്‍ നിങ്ങള്‍ ആവുന്നതെല്ലാം ചെയ്യണം.

നമ്മളെ ഈ ലോകം സ്നേഹിച്ചിട്ടില്ല. എന്‍െറ വിധി എന്താണെന്ന് ഈ ലോകത്തിന് അറിയേണ്ട ആവശ്യമില്ല. ഞാന്‍ മരണത്തെ ആലിംഗനം ചെയ്യുകയാണ്. അല്ലാഹുവിന്‍െറ കോടതിയില്‍ ഈ വിചാരണക്കാരെ ഞാന്‍ കാത്തിരിപ്പുണ്ടാകും. അവരെ വിചാരണ ചെയ്യും. ഇന്‍സ്പെക്ടര്‍ ഷാംലുവിനെ വിചാരണ ചെയ്യും. സുപ്രീംകോടതിയിലെ ജഡ്ജിയെ വിചാരണ ചെയ്യും. വിചാരണക്കിടെ എന്നെ ഇടിച്ച് തള്ളിയിട്ട ന്യായാധിപനെ ഞാന്‍ വിചാരണ ചെയ്യും. ശരിയെ ശരിയായി കാണാന്‍ ശ്രമിക്കാത്ത ഡോ. ഫര്‍വാന്‍ദി, ഖാസിം ശബാനി തുടങ്ങിയവരെയെല്ലാം സ്രഷ്ടാവിന്‍െറ കോടതിയില്‍ വിചാരണ ചെയ്യപ്പെടും.

മൃദുഹൃദയയായ പ്രിയപ്പെട്ട ഉമ്മാ... പരലോകത്ത് നമ്മള്‍ കുറ്റം ആരോപിക്കുന്നവരും മറ്റുള്ളവര്‍ കുറ്റവാളികളുമായിരിക്കും. അല്ലാഹു തീരുമാനിക്കുന്നതെന്താണെന്ന് നമുക്ക് കാത്തിരുന്ന് കാണാം. മരിക്കുന്നത് വരെ എനിക്ക് എന്‍െറ ഉമ്മയെ പുണരണം. ഞാന്‍ ഉമ്മയെ അതിയായി സ്നേഹിക്കുന്നു.

- See more at: http://origin-www.madhyamam.com/news/317185/141027#sthash.xUfkcTvG.dpuf

തെഹ്റാന്‍: കൊലക്കുറ്റത്തിന് ശിക്ഷയായി കിട്ടിയ കൊലക്കയര്‍ തന്‍െറ കഴുത്തില്‍ അമരുന്നതിനു മുമ്പ് റെയ്ഹാന അതു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവസാനമായി ഉമ്മക്കെഴുതിയ കത്തില്‍ അവര്‍ അതു പറഞ്ഞു. ഹൃദയത്തെ ദ്രവിപ്പിക്കുന്നതായിരുന്നു ആ എഴുത്ത്. പലരുടെയും ജീവിതത്തില്‍ കൈത്താങ്ങായി റെയ്ഹാന തൂക്കുമരത്തിലേക്ക് കയറി.

കഴിഞ്ഞ ശനിയാഴ്ച ഇറാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റെയ്ഹാന ജബരിയാണ് ജയിലില്‍ നിന്ന് ഉമ്മക്ക് കത്തെഴുതിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരാണ് കത്ത് പുറത്തുവിട്ടത്. 2007ല്‍ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥനെ റെയ്ഹാന കൊലപ്പെടുത്തി എന്നാണ് കേസ്. അറസ്റ്റിലായ ജബരിയെ 2009ല്‍ തെഹ് റാന്‍ ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. എന്നാല്‍, കേസിന്‍െറ അന്വേഷണവും വിചാരണയും ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 30ന് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ഇറാന്‍, 10 ദിവസത്തേക്ക് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു.

റെയ്ഹാന ഉമ്മക്ക് എഴുതിയ കത്തിന്‍െറ പൂര്‍ണരൂപം

പ്രിയപ്പെട്ട ഷോലെഹ്, ഉമ്മാ, ഞാന്‍ ഇന്ന് ഖിസാസിനെ (ഇറാനിയന്‍ നിയമത്തിലെ സമപ്രതികാര നിയമം) അഭിമുഖീകരിക്കും. ഞാന്‍ ജീവിത പുസ്തകത്തിന്‍െറ അവസാന താളില്‍ എത്തിയിരിക്കുന്നു എന്ന കാര്യം എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ ഓര്‍മിപ്പിക്കാതിരുന്നത്. അത് ഞാന്‍ അറിയണമെന്ന് ഉമ്മ ആഗ്രഹിക്കുന്നില്ലേ? ഉമ്മ ദു:ഖിതയാവുമ്പോള്‍ ഞാന്‍ എത്ര ലജ്ജിക്കുന്നെന്നോ? ഉമ്മയുടെയും ഉപ്പയുടെയും കൈയില്‍ ചുംബിക്കാന്‍ അവസരം എന്തുകൊണ്ട് എനിക്ക് തന്നില്ല?

19 വയസുവരെ ജീവിക്കാന്‍ ലോകം എന്നെ അനുവദിച്ചു. ഞാന്‍ കൊല്ലപ്പെടേണ്ട ദുശകുനമായ രാത്രിയായിരുന്നു അത്. എന്‍െറ മൃതദേഹം നഗരത്തിന്‍െറ ഏതെങ്കിലും മൂലയില്‍ വലിച്ചെറിയപ്പെടുമായിരുന്നു. അതിനും ദിവസങ്ങള്‍ കഴിഞ്ഞ് എന്‍െറ മൃതദേഹം തിരിച്ചറിയാന്‍ പൊലീസ് ഉമ്മയെ വിളിച്ചുവരുത്തും. ഞാന്‍ ബലാത്സംഗം ചെയപ്പെട്ടതാണെന്ന് ഉമ്മയടക്കമുള്ളവര്‍ അംഗീകരിക്കും. എന്നെ കൊന്നയാളെ ഒരിക്കലും കണ്ടുപിടിക്കാന്‍ സാധിക്കില്ലായിരുന്നു. കാരണം നമ്മള്‍ക്ക് അവരുടെ അത്ര സ്വാധീനമോ പണമോ ഇല്ല. പലതും സഹിച്ചും സമൂഹത്തില്‍ അപമാനിതയായും ഉമ്മ പിന്നെയും ജീവിച്ച് ഈ അപമാനം പേറിത്തന്നെ തന്നെ മരിക്കും.

പക്ഷേ, അങ്ങനെയൊന്നും നടന്നില്ല. ഞാന്‍ തിരിച്ചടിച്ചത് എല്ലാ കഥകളും മാറ്റി. എന്‍െറ മൃതദേഹം വഴിയില്‍ വലിച്ചെറിയപ്പെട്ടില്ല; മറിച്ച് ഞാന്‍ എവിന്‍ പ്രിസണിലെ ഏകാന്ത തടവറയിലേക്ക് വലിച്ചെറിയപ്പെട്ടു. ഷഹറെ റേ (റേ നഗരം) പോലെയുള്ള ജയിലാണിത്. എന്നാല്‍ പഴിപറയാതെ വിധിയെ സ്വീകരിക്കുക. മരണം ജീവിതത്തിന്‍െറ അവസാനമല്ലെന്ന് എന്നേക്കാള്‍ നന്നായി ഉമ്മക്ക് അറിയില്ലേ?

ഒരാള്‍ ഈ ലോകത്തേക്ക് വരുന്നത് ഒരു പാട് അനുഭവിക്കാനും അതിലൂടെ പാഠങ്ങള്‍ പഠിക്കാനുമാണെന്ന് ഉമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഓരോ ആളുടെയും തോളില്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ചില സമയങ്ങള്‍ പോരാടാനുള്ളതാണെന്നും ഞാന്‍ ജീവിതത്തില്‍ നിന്ന് പഠിച്ചു. എന്നെ ചമ്മട്ടി കൊണ്ടടിക്കാന്‍ ശ്രമിച്ചയാളെ തടയാന്‍ വന്ന വണ്ടിക്കാരനെപ്പറ്റി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എനിക്കുനേരെ ഓങ്ങിയ ചമ്മട്ടിയുടെ അടികൊണ്ട് വണ്ടിക്കാരന്‍ നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടു. മരിക്കുമ്പോള്‍ പോലും ധാര്‍മികത കൈവെടിയരുതെന്ന് ഉമ്മ അന്ന് എന്നോട് പറഞ്ഞിരുന്നു.

എന്ത് പ്രകോപനങ്ങളുണ്ടായാലും മാന്യമായി തിരിച്ചുപെരുമാറണമെന്നും സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഞങ്ങളെ പഠിപ്പിച്ചില്ലായിരുന്നോ? എന്നാല്‍ അത് തെറ്റായിരുന്നെന്ന് പിന്നീട് ബോധ്യമായി. ഇത് സംഭവിച്ചപ്പോള്‍ ആ അധ്യാപനങ്ങള്‍ എന്‍െറ സഹായത്തിനെത്തിയില്ല. കഠിനഹൃദയയും കൊടും കുറ്റവാളിയുമായിട്ടാണ് ഞാന്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടത്. എന്നാല്‍ ഞാന്‍ ആരോടും യാചിച്ചില്ല. തല താഴ്ത്തി കരഞ്ഞതുമില്ല; കാരണം ഞാന്‍ നിയമത്തില്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍, ഞാന്‍ വിചാരിച്ചപോലെ വിചാരണ നടന്നില്ല. ഒരു കൊതുകിനെപ്പോലും ഞാന്‍ കൊന്നിട്ടില്ല. പാറ്റകളെ അവയുടെ കൊമ്പ് പിടിച്ച് പുറത്തേക്കെറിയുമായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഗൂഢാലോചനാ കൊലപാതകിയായി മുദ്രകുത്തപ്പെട്ടു.

എത്ര പ്രതീക്ഷയോടെയായിരിക്കും കോടതിയിലെ ത്തുന്നവര്‍ ഓരോ ന്യായാധിപനില്‍ നിന്നും വിധി പ്രതീക്ഷിക്കുന്നത്. ഒരു ബോക്സറുടെതുപോലുള്ള കൈകളാണ് എന്‍േറതെന്നത് ന്യായാധിപന്‍ ചോദ്യം ചെയ്തില്ല. ഉമ്മ എന്‍െറ ഉള്ളില്‍ സ്നേഹം നട്ട ഈ രാജ്യത്തിന് എന്നെ ആവശ്യമില്ല. വിചാരണക്കിടയില്‍ എന്നെ മര്‍ദ്ദിക്കുകയും അശ്ലീല പ്രയോഗങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെ ആരും പ്രതികരിച്ചില്ല. എന്‍െറ മനോഹരമായ തലമുടി വടിച്ച് മാറ്റിക്കൊണ്ട് അവര്‍ എനിക്ക് 11 മാസത്തെ ഏകാന്ത തടവ് വിധിച്ചു.

പ്രിയപ്പെട്ട ഉമ്മാ.. നിങ്ങള്‍ കേള്‍ക്കുന്നതിനെ ഓര്‍ത്ത് കരയരുത്. ആദ്യ ദിവസം തന്നെ പ്രായമുള്ള അവിവാഹിതനായ ഒരു ഉദ്യോഗസ്ഥന്‍ എന്‍െറ കൈയിലെ നഖം വേദനിപ്പിച്ചു. ആ സൗന്ദര്യം ഈ കാലത്തിന് യോജിച്ച ഒന്നല്ല എന്ന് എനിക്ക് മനസിലായി. അത് മാത്രമല്ല, നോട്ടത്തിന്‍െറ സൗന്ദര്യം, അഭിവാദ്യത്തിന്‍െറയും ചിന്തയുടെയും സൗന്ദര്യം, നല്ല കൈയക്ഷരത്തിന്‍െറ സൗന്ദര്യം, കണ്ണുകളുടെയും കാഴ്ചപ്പാടുകളുടെയും സൗന്ദര്യം, നല്ല ശബ്ദത്തിന്‍െറ സൗന്ദര്യം -ഇവയൊന്നും ഈ കാലത്തിന് യോജിച്ചതല്ല.

പ്രിയപ്പെട്ട ഉമ്മാ.. എന്‍െറ ആദര്‍ശങ്ങള്‍ എല്ലാം മാറിയിട്ടുണ്ട്. എനിക്ക് പല കാര്യങ്ങളും പറയണമെന്നുണ്ട്. എന്നെ വധിക്കും മുമ്പ് ഇത് ആരോടെങ്കിലും പറയണം. എന്‍െറ ഓര്‍മക്കായി ഈ കൈയെഴുത്ത് ഞാന്‍ ബാക്കിവെക്കുന്നു.

ഉമ്മാ.. ഈ ലോകത്തുനിന്ന് പോകുന്നതിന് മുമ്പ് എനിക്ക് നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്തുതരണം. എന്‍െറ വില്‍പത്രത്തിന്‍െറ ഒരു ഭാഗം നിങ്ങളോട് ഞാന്‍ പറയുകയാണ്. കരയരുത്; ഞാന്‍ പറയുന്നത് ദയവായി കേള്‍ക്കണം. എന്‍െറ അപേക്ഷ എന്താണെന്ന് കോടതിയോട് നിങ്ങള്‍ പറയണം. അങ്ങനെയൊരു കത്ത് ജയിലില്‍ ഇരുന്നുകൊണ്ട് എനിക്ക് എഴുതാന്‍ സാധിക്കില്ല. അതിനാല്‍ ഞാന്‍ പറയുന്ന കാര്യം ചെയ്തുതരാന്‍ കോടതിയോട് നിങ്ങള്‍ യാചിക്കണം. എന്‍െറ ജീവനുപോലും യാചിക്കാന്‍ എനിക്ക് താല്‍പര്യമില്ലെങ്കിലും ഇതിന് നിങ്ങള്‍ യാചന നടത്തണം.

എന്‍െറ കണ്ണുകളും ഹൃദയവും മണ്ണിനടിയില്‍ ജീര്‍ണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍െറ കണ്ണ്, വൃക്ക, ഹൃദയം, അസ്ഥികള്‍, മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന എല്ലാം ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ അപേക്ഷിക്കണം. അവയവങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് എന്‍െറ പേര് വെളിപ്പെടുത്തരുത്.

ഉമ്മാ... എന്‍െറ ഹൃദയത്തിന്‍െറ അടിത്തട്ടില്‍ നിന്ന് ഞാന്‍ പറയട്ടെ. നിങ്ങള്‍ക്ക് കരയാനും സങ്കടപ്പെടാനും എനിക്ക് ഒരു കുഴിമാടം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.എന്‍െറ മരണത്തിനുശേഷം ഉമ്മ കറുത്ത വസ്ത്രം അണിയരുത്. എന്‍െറ കറുത്ത ദിനങ്ങള്‍ മറക്കാന്‍ നിങ്ങള്‍ ആവുന്നതെല്ലാം ചെയ്യണം.

നമ്മളെ ഈ ലോകം സ്നേഹിച്ചിട്ടില്ല. എന്‍െറ വിധി എന്താണെന്ന് ഈ ലോകത്തിന് അറിയേണ്ട ആവശ്യമില്ല. ഞാന്‍ മരണത്തെ ആലിംഗനം ചെയ്യുകയാണ്. അല്ലാഹുവിന്‍െറ കോടതിയില്‍ ഈ വിചാരണക്കാരെ ഞാന്‍ കാത്തിരിപ്പുണ്ടാകും. അവരെ വിചാരണ ചെയ്യും. ഇന്‍സ്പെക്ടര്‍ ഷാംലുവിനെ വിചാരണ ചെയ്യും. സുപ്രീംകോടതിയിലെ ജഡ്ജിയെ വിചാരണ ചെയ്യും. വിചാരണക്കിടെ എന്നെ ഇടിച്ച് തള്ളിയിട്ട ന്യായാധിപനെ ഞാന്‍ വിചാരണ ചെയ്യും. ശരിയെ ശരിയായി കാണാന്‍ ശ്രമിക്കാത്ത ഡോ. ഫര്‍വാന്‍ദി, ഖാസിം ശബാനി തുടങ്ങിയവരെയെല്ലാം സ്രഷ്ടാവിന്‍െറ കോടതിയില്‍ വിചാരണ ചെയ്യപ്പെടും.

മൃദുഹൃദയയായ പ്രിയപ്പെട്ട ഉമ്മാ... പരലോകത്ത് നമ്മള്‍ കുറ്റം ആരോപിക്കുന്നവരും മറ്റുള്ളവര്‍ കുറ്റവാളികളുമായിരിക്കും. അല്ലാഹു തീരുമാനിക്കുന്നതെന്താണെന്ന് നമുക്ക് കാത്തിരുന്ന് കാണാം. മരിക്കുന്നത് വരെ എനിക്ക് എന്‍െറ ഉമ്മയെ പുണരണം. ഞാന്‍ ഉമ്മയെ അതിയായി സ്നേഹിക്കുന്നു.

- See more at: http://origin-www.madhyamam.com/news/317185/141027#sthash.xUfkcTvG.dpuf

തെഹ്റാന്‍: കൊലക്കുറ്റത്തിന് ശിക്ഷയായി കിട്ടിയ കൊലക്കയര്‍ തന്‍െറ കഴുത്തില്‍ അമരുന്നതിനു മുമ്പ് റെയ്ഹാന അതു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവസാനമായി ഉമ്മക്കെഴുതിയ കത്തില്‍ അവര്‍ അതു പറഞ്ഞു. ഹൃദയത്തെ ദ്രവിപ്പിക്കുന്നതായിരുന്നു ആ എഴുത്ത്. പലരുടെയും ജീവിതത്തില്‍ കൈത്താങ്ങായി റെയ്ഹാന തൂക്കുമരത്തിലേക്ക് കയറി.

കഴിഞ്ഞ ശനിയാഴ്ച ഇറാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റെയ്ഹാന ജബരിയാണ് ജയിലില്‍ നിന്ന് ഉമ്മക്ക് കത്തെഴുതിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരാണ് കത്ത് പുറത്തുവിട്ടത്. 2007ല്‍ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥനെ റെയ്ഹാന കൊലപ്പെടുത്തി എന്നാണ് കേസ്. അറസ്റ്റിലായ ജബരിയെ 2009ല്‍ തെഹ് റാന്‍ ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. എന്നാല്‍, കേസിന്‍െറ അന്വേഷണവും വിചാരണയും ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 30ന് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ഇറാന്‍, 10 ദിവസത്തേക്ക് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു.

- See more at: http://origin-www.madhyamam.com/news/317185/141027#sthash.xUfkcTvG.dpuf

തെഹ്റാന്‍: കൊലക്കുറ്റത്തിന് ശിക്ഷയായി കിട്ടിയ കൊലക്കയര്‍ തന്‍െറ കഴുത്തില്‍ അമരുന്നതിനു മുമ്പ് റെയ്ഹാന അതു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവസാനമായി ഉമ്മക്കെഴുതിയ കത്തില്‍ അവര്‍ അതു പറഞ്ഞു. ഹൃദയത്തെ ദ്രവിപ്പിക്കുന്നതായിരുന്നു ആ എഴുത്ത്. പലരുടെയും ജീവിതത്തില്‍ കൈത്താങ്ങായി റെയ്ഹാന തൂക്കുമരത്തിലേക്ക് കയറി.

കഴിഞ്ഞ ശനിയാഴ്ച ഇറാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റെയ്ഹാന ജബരിയാണ് ജയിലില്‍ നിന്ന് ഉമ്മക്ക് കത്തെഴുതിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരാണ് കത്ത് പുറത്തുവിട്ടത്. 2007ല്‍ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥനെ റെയ്ഹാന കൊലപ്പെടുത്തി എന്നാണ് കേസ്. അറസ്റ്റിലായ ജബരിയെ 2009ല്‍ തെഹ് റാന്‍ ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. എന്നാല്‍, കേസിന്‍െറ അന്വേഷണവും വിചാരണയും ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 30ന് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ഇറാന്‍, 10 ദിവസത്തേക്ക് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു.

റെയ്ഹാന ഉമ്മക്ക് എഴുതിയ കത്തിന്‍െറ പൂര്‍ണരൂപം

പ്രിയപ്പെട്ട ഷോലെഹ്, ഉമ്മാ, ഞാന്‍ ഇന്ന് ഖിസാസിനെ (ഇറാനിയന്‍ നിയമത്തിലെ സമപ്രതികാര നിയമം) അഭിമുഖീകരിക്കും. ഞാന്‍ ജീവിത പുസ്തകത്തിന്‍െറ അവസാന താളില്‍ എത്തിയിരിക്കുന്നു എന്ന കാര്യം എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ ഓര്‍മിപ്പിക്കാതിരുന്നത്. അത് ഞാന്‍ അറിയണമെന്ന് ഉമ്മ ആഗ്രഹിക്കുന്നില്ലേ? ഉമ്മ ദു:ഖിതയാവുമ്പോള്‍ ഞാന്‍ എത്ര ലജ്ജിക്കുന്നെന്നോ? ഉമ്മയുടെയും ഉപ്പയുടെയും കൈയില്‍ ചുംബിക്കാന്‍ അവസരം എന്തുകൊണ്ട് എനിക്ക് തന്നില്ല?

19 വയസുവരെ ജീവിക്കാന്‍ ലോകം എന്നെ അനുവദിച്ചു. ഞാന്‍ കൊല്ലപ്പെടേണ്ട ദുശകുനമായ രാത്രിയായിരുന്നു അത്. എന്‍െറ മൃതദേഹം നഗരത്തിന്‍െറ ഏതെങ്കിലും മൂലയില്‍ വലിച്ചെറിയപ്പെടുമായിരുന്നു. അതിനും ദിവസങ്ങള്‍ കഴിഞ്ഞ് എന്‍െറ മൃതദേഹം തിരിച്ചറിയാന്‍ പൊലീസ് ഉമ്മയെ വിളിച്ചുവരുത്തും. ഞാന്‍ ബലാത്സംഗം ചെയപ്പെട്ടതാണെന്ന് ഉമ്മയടക്കമുള്ളവര്‍ അംഗീകരിക്കും. എന്നെ കൊന്നയാളെ ഒരിക്കലും കണ്ടുപിടിക്കാന്‍ സാധിക്കില്ലായിരുന്നു. കാരണം നമ്മള്‍ക്ക് അവരുടെ അത്ര സ്വാധീനമോ പണമോ ഇല്ല. പലതും സഹിച്ചും സമൂഹത്തില്‍ അപമാനിതയായും ഉമ്മ പിന്നെയും ജീവിച്ച് ഈ അപമാനം പേറിത്തന്നെ തന്നെ മരിക്കും.

പക്ഷേ, അങ്ങനെയൊന്നും നടന്നില്ല. ഞാന്‍ തിരിച്ചടിച്ചത് എല്ലാ കഥകളും മാറ്റി. എന്‍െറ മൃതദേഹം വഴിയില്‍ വലിച്ചെറിയപ്പെട്ടില്ല; മറിച്ച് ഞാന്‍ എവിന്‍ പ്രിസണിലെ ഏകാന്ത തടവറയിലേക്ക് വലിച്ചെറിയപ്പെട്ടു. ഷഹറെ റേ (റേ നഗരം) പോലെയുള്ള ജയിലാണിത്. എന്നാല്‍ പഴിപറയാതെ വിധിയെ സ്വീകരിക്കുക. മരണം ജീവിതത്തിന്‍െറ അവസാനമല്ലെന്ന് എന്നേക്കാള്‍ നന്നായി ഉമ്മക്ക് അറിയില്ലേ?

ഒരാള്‍ ഈ ലോകത്തേക്ക് വരുന്നത് ഒരു പാട് അനുഭവിക്കാനും അതിലൂടെ പാഠങ്ങള്‍ പഠിക്കാനുമാണെന്ന് ഉമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഓരോ ആളുടെയും തോളില്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ചില സമയങ്ങള്‍ പോരാടാനുള്ളതാണെന്നും ഞാന്‍ ജീവിതത്തില്‍ നിന്ന് പഠിച്ചു. എന്നെ ചമ്മട്ടി കൊണ്ടടിക്കാന്‍ ശ്രമിച്ചയാളെ തടയാന്‍ വന്ന വണ്ടിക്കാരനെപ്പറ്റി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എനിക്കുനേരെ ഓങ്ങിയ ചമ്മട്ടിയുടെ അടികൊണ്ട് വണ്ടിക്കാരന്‍ നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടു. മരിക്കുമ്പോള്‍ പോലും ധാര്‍മികത കൈവെടിയരുതെന്ന് ഉമ്മ അന്ന് എന്നോട് പറഞ്ഞിരുന്നു.

എന്ത് പ്രകോപനങ്ങളുണ്ടായാലും മാന്യമായി തിരിച്ചുപെരുമാറണമെന്നും സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഞങ്ങളെ പഠിപ്പിച്ചില്ലായിരുന്നോ? എന്നാല്‍ അത് തെറ്റായിരുന്നെന്ന് പിന്നീട് ബോധ്യമായി. ഇത് സംഭവിച്ചപ്പോള്‍ ആ അധ്യാപനങ്ങള്‍ എന്‍െറ സഹായത്തിനെത്തിയില്ല. കഠിനഹൃദയയും കൊടും കുറ്റവാളിയുമായിട്ടാണ് ഞാന്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടത്. എന്നാല്‍ ഞാന്‍ ആരോടും യാചിച്ചില്ല. തല താഴ്ത്തി കരഞ്ഞതുമില്ല; കാരണം ഞാന്‍ നിയമത്തില്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍, ഞാന്‍ വിചാരിച്ചപോലെ വിചാരണ നടന്നില്ല. ഒരു കൊതുകിനെപ്പോലും ഞാന്‍ കൊന്നിട്ടില്ല. പാറ്റകളെ അവയുടെ കൊമ്പ് പിടിച്ച് പുറത്തേക്കെറിയുമായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഗൂഢാലോചനാ കൊലപാതകിയായി മുദ്രകുത്തപ്പെട്ടു.

എത്ര പ്രതീക്ഷയോടെയായിരിക്കും കോടതിയിലെ ത്തുന്നവര്‍ ഓരോ ന്യായാധിപനില്‍ നിന്നും വിധി പ്രതീക്ഷിക്കുന്നത്. ഒരു ബോക്സറുടെതുപോലുള്ള കൈകളാണ് എന്‍േറതെന്നത് ന്യായാധിപന്‍ ചോദ്യം ചെയ്തില്ല. ഉമ്മ എന്‍െറ ഉള്ളില്‍ സ്നേഹം നട്ട ഈ രാജ്യത്തിന് എന്നെ ആവശ്യമില്ല. വിചാരണക്കിടയില്‍ എന്നെ മര്‍ദ്ദിക്കുകയും അശ്ലീല പ്രയോഗങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെ ആരും പ്രതികരിച്ചില്ല. എന്‍െറ മനോഹരമായ തലമുടി വടിച്ച് മാറ്റിക്കൊണ്ട് അവര്‍ എനിക്ക് 11 മാസത്തെ ഏകാന്ത തടവ് വിധിച്ചു.

പ്രിയപ്പെട്ട ഉമ്മാ.. നിങ്ങള്‍ കേള്‍ക്കുന്നതിനെ ഓര്‍ത്ത് കരയരുത്. ആദ്യ ദിവസം തന്നെ പ്രായമുള്ള അവിവാഹിതനായ ഒരു ഉദ്യോഗസ്ഥന്‍ എന്‍െറ കൈയിലെ നഖം വേദനിപ്പിച്ചു. ആ സൗന്ദര്യം ഈ കാലത്തിന് യോജിച്ച ഒന്നല്ല എന്ന് എനിക്ക് മനസിലായി. അത് മാത്രമല്ല, നോട്ടത്തിന്‍െറ സൗന്ദര്യം, അഭിവാദ്യത്തിന്‍െറയും ചിന്തയുടെയും സൗന്ദര്യം, നല്ല കൈയക്ഷരത്തിന്‍െറ സൗന്ദര്യം, കണ്ണുകളുടെയും കാഴ്ചപ്പാടുകളുടെയും സൗന്ദര്യം, നല്ല ശബ്ദത്തിന്‍െറ സൗന്ദര്യം -ഇവയൊന്നും ഈ കാലത്തിന് യോജിച്ചതല്ല.

പ്രിയപ്പെട്ട ഉമ്മാ.. എന്‍െറ ആദര്‍ശങ്ങള്‍ എല്ലാം മാറിയിട്ടുണ്ട്. എനിക്ക് പല കാര്യങ്ങളും പറയണമെന്നുണ്ട്. എന്നെ വധിക്കും മുമ്പ് ഇത് ആരോടെങ്കിലും പറയണം. എന്‍െറ ഓര്‍മക്കായി ഈ കൈയെഴുത്ത് ഞാന്‍ ബാക്കിവെക്കുന്നു.

ഉമ്മാ.. ഈ ലോകത്തുനിന്ന് പോകുന്നതിന് മുമ്പ് എനിക്ക് നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്തുതരണം. എന്‍െറ വില്‍പത്രത്തിന്‍െറ ഒരു ഭാഗം നിങ്ങളോട് ഞാന്‍ പറയുകയാണ്. കരയരുത്; ഞാന്‍ പറയുന്നത് ദയവായി കേള്‍ക്കണം. എന്‍െറ അപേക്ഷ എന്താണെന്ന് കോടതിയോട് നിങ്ങള്‍ പറയണം. അങ്ങനെയൊരു കത്ത് ജയിലില്‍ ഇരുന്നുകൊണ്ട് എനിക്ക് എഴുതാന്‍ സാധിക്കില്ല. അതിനാല്‍ ഞാന്‍ പറയുന്ന കാര്യം ചെയ്തുതരാന്‍ കോടതിയോട് നിങ്ങള്‍ യാചിക്കണം. എന്‍െറ ജീവനുപോലും യാചിക്കാന്‍ എനിക്ക് താല്‍പര്യമില്ലെങ്കിലും ഇതിന് നിങ്ങള്‍ യാചന നടത്തണം.

എന്‍െറ കണ്ണുകളും ഹൃദയവും മണ്ണിനടിയില്‍ ജീര്‍ണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍െറ കണ്ണ്, വൃക്ക, ഹൃദയം, അസ്ഥികള്‍, മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന എല്ലാം ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ അപേക്ഷിക്കണം. അവയവങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് എന്‍െറ പേര് വെളിപ്പെടുത്തരുത്.

ഉമ്മാ... എന്‍െറ ഹൃദയത്തിന്‍െറ അടിത്തട്ടില്‍ നിന്ന് ഞാന്‍ പറയട്ടെ. നിങ്ങള്‍ക്ക് കരയാനും സങ്കടപ്പെടാനും എനിക്ക് ഒരു കുഴിമാടം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.എന്‍െറ മരണത്തിനുശേഷം ഉമ്മ കറുത്ത വസ്ത്രം അണിയരുത്. എന്‍െറ കറുത്ത ദിനങ്ങള്‍ മറക്കാന്‍ നിങ്ങള്‍ ആവുന്നതെല്ലാം ചെയ്യണം.

നമ്മളെ ഈ ലോകം സ്നേഹിച്ചിട്ടില്ല. എന്‍െറ വിധി എന്താണെന്ന് ഈ ലോകത്തിന് അറിയേണ്ട ആവശ്യമില്ല. ഞാന്‍ മരണത്തെ ആലിംഗനം ചെയ്യുകയാണ്. അല്ലാഹുവിന്‍െറ കോടതിയില്‍ ഈ വിചാരണക്കാരെ ഞാന്‍ കാത്തിരിപ്പുണ്ടാകും. അവരെ വിചാരണ ചെയ്യും. ഇന്‍സ്പെക്ടര്‍ ഷാംലുവിനെ വിചാരണ ചെയ്യും. സുപ്രീംകോടതിയിലെ ജഡ്ജിയെ വിചാരണ ചെയ്യും. വിചാരണക്കിടെ എന്നെ ഇടിച്ച് തള്ളിയിട്ട ന്യായാധിപനെ ഞാന്‍ വിചാരണ ചെയ്യും. ശരിയെ ശരിയായി കാണാന്‍ ശ്രമിക്കാത്ത ഡോ. ഫര്‍വാന്‍ദി, ഖാസിം ശബാനി തുടങ്ങിയവരെയെല്ലാം സ്രഷ്ടാവിന്‍െറ കോടതിയില്‍ വിചാരണ ചെയ്യപ്പെടും.

മൃദുഹൃദയയായ പ്രിയപ്പെട്ട ഉമ്മാ... പരലോകത്ത് നമ്മള്‍ കുറ്റം ആരോപിക്കുന്നവരും മറ്റുള്ളവര്‍ കുറ്റവാളികളുമായിരിക്കും. അല്ലാഹു തീരുമാനിക്കുന്നതെന്താണെന്ന് നമുക്ക് കാത്തിരുന്ന് കാണാം. മരിക്കുന്നത് വരെ എനിക്ക് എന്‍െറ ഉമ്മയെ പുണരണം. ഞാന്‍ ഉമ്മയെ അതിയായി സ്നേഹിക്കുന്നു.

മോദിയെ ബ്രിട്ടനിലേക്ക് ക്ഷണിച്ച് കാമറണ്‍

Posted: 28 Oct 2014 12:24 AM PDT

Image: 

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍െറ ക്ഷണം. സ്വകാര്യ ഇംഗ്ളീഷ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദിക്ക് ആതിഥ്യം നല്‍കാന്‍ ബ്രിട്ടണ്‍ ആഗ്രഹിക്കുന്നതായി കാമറണ്‍ വ്യക്തമാക്കിയത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ മോദിയെ ആദ്യമായി അഭിനന്ദിച്ച് മുന്നോട്ടുവന്ന അന്താരാഷ്ട്ര നേതാക്കളില്‍ ഒരാള്‍ കാമറണ്‍ ആയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം താന്‍ മൂന്ന് തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് കാമറണ്‍ പറഞ്ഞു. ഇനിയും ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ട്. മോദിയെ സ്വീകരിക്കാന്‍ ബ്രിട്ടണ്‍ തയാറാണെന്നും കാമറണ്‍ അറിയിച്ചു.

ബ്രിട്ടനിലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്തിന്‍െറ സമ്പദ് രംഗത്തും സുപ്രധാന സംഭാവന അവര്‍ നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ക്ക് ചെവികൊടുക്കണമെന്നും കാമറണ്‍ പറഞ്ഞു.

കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ ബ്രിട്ടണ്‍ ആഗ്രഹിക്കുന്നില്ലെന്നും കാമറണ്‍ വ്യക്തമാക്കി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നമാണത്. അവര്‍ തന്നെ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കണം. മറ്റുള്ളവര്‍ അതില്‍ ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത തെരഞ്ഞെടുപ്പില്‍ കാമറണ്‍ മത്സരിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ബ്രിട്ടണിലെ ഇന്ത്യന്‍ വംശജരെ അടുപ്പിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണ് കാമറണിന്‍െറ പ്രസ്താവനകളെന്നാണ് കരുതപ്പെടുന്നത്.

സി.പി.എം കേന്ദ്രകമ്മറ്റിയില്‍ കേരള ഘടകത്തെ വിമര്‍ശിച്ച് വി.എസ്

Posted: 27 Oct 2014 09:59 PM PDT

Image: 

ന്യൂഡല്‍ഹി: സി.പി.എം കേന്ദ്രകമ്മറ്റിയില്‍ കേരള ഘടകത്തിനെതിരെ  പ്രതിപക്ഷ നേതാവ്  വി.എസ്  അച്യുതാനന്ദന്‍െറ കുറിപ്പ്. യെച്ചൂരിയുടെ ബദല്‍ സമീപനത്തെ പിന്തുണച്ചും കേന്ദ്ര-സംസഥാന  നേതൃത്വങ്ങളെ വിമര്‍ശിച്ചുമാണ് വി.എസിന്‍െറ പത്ത് പേജുള്ള കുറിപ്പ്. കേന്ദ്ര കമ്മിറ്റിയില്‍ ഇത് വിതരണം ചെയ്തു.

ഏകാധിപത്യവും ധാര്‍ഷ്ട്യവും പാര്‍ട്ടിയെ തകര്‍ക്കുന്നു എന്നാണ് കത്തിലെ പ്രധാന വിമര്‍ശം. സംസ്ഥാന സെക്രട്ടറിയുടെ 'പരനാറി പ്രയോഗം' തെരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലങ്ങളിലെ തോല്‍വിക്ക് ഇടയാക്കിയെന്നും ഏകാധിപത്യ പ്രവണതകള്‍ പാര്‍ട്ടിയെ തകര്‍ക്കുമെന്നുമാണ് വി.എസ്സിന്‍്റെ കുറിപ്പ്.  

ടി.പി കേസില്‍ പാര്‍ട്ടിയുടെ നിലപാട് ദോഷം ചെയ്തു. കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടു പാര്‍ട്ടിയംഗങ്ങളെ ഉടന്‍തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. ജനപിന്തുണ തിരിച്ചുപിടിക്കാന്‍ ഇതു സഹായിക്കും. പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരെ പുറത്താക്കുന്നത് ശരിയല്ല. വിമര്‍ശങ്ങള്‍ നേരിടാതെ തെറ്റുതിരുത്താതെ പാര്‍ട്ടിക്ക് വളര്‍ച്ചയുണ്ടാകില്ല. വിമര്‍ശിക്കുന്നവരെ പുറത്താക്കിയപ്പോഴൊക്കെ കേന്ദ്രനേതൃത്വം നോക്കുകുത്തിയായി.

കേരളത്തിലെ ജനവികാരം മുതലാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. ജനകീയസമരങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിക്കുന്നതിന് പാര്‍ട്ടിക്കു കഴിയുന്നില്ല. ബി.ജെ.പി കവരുന്നത് സി.പി.എമ്മിന്‍്റെ വോട്ടുകളാണ്. നമോ വിചാര്‍ മഞ്ചിനെ സ്വീകരിച്ച നടപടി തെറ്റാണ്. ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ നിലപാട് പാര്‍ട്ടിക്ക് ദോഷം ചെയ്തു. ശിക്ഷിക്കപ്പെട്ട രണ്ട് പാര്‍ട്ടി അംഗങ്ങളെക്കൂടി ഉടന്‍ പുറത്താക്കണം.  ഈ പോക്ക് തുടര്‍ന്നാല്‍ അണികളില്ലാതെ സി.പി.എം ഒറ്റപ്പെടുമെന്നും  വി. എസിന്‍െറ  കുറിപ്പിലുണ്ട്.

ഇടതുപക്ഷ സഖ്യത്തില്‍ നിന്ന് വിട്ടുപോയ ആര്‍.എസ്.പിയെയും എസ്.ജെ.ഡിയെയും തിരിച്ചെടുക്കണം. ആര്‍.എസ്.പിയെ സി.പി.എം ഉപേക്ഷിച്ചതാണ്. അവര്‍ വിട്ടുപോയതല്ല. കൂടെ നിര്‍ത്തുന്നതിന് അനുകൂലമായ സാഹചര്യം സ്വീകരിക്കണമായിരുന്നു. ആര്‍.എസ്.പി വിട്ടുപോകുന്ന സാഹചര്യം അനുവദിക്കരുതെന്ന് കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങളോട് അറിയിച്ചതാണെന്നും യെച്ചൂരിയെ പോലെയുള്ളവര്‍ അതിനു മുന്‍കയ്യെടുത്തില്ളെന്നും വിഎസ് കുറ്റപ്പെടുത്തുന്നുണ്ട്.

കണ്ണൂരിലെ നമോവിചാര്‍ മഞ്ചുമായുള്ള സഖ്യം മഅ്ദനിയുമായുള്ള പഴയകാല സഖ്യത്തിന് തുല്യമാണ്. തീര്‍ത്തും അപലപനീയം. ഇത്തരം സഖ്യങ്ങള്‍ പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കുമെന്നും പത്ത് പേജുള്ള കുറിപ്പില്‍ പറയുന്നു.
 

‘കള്ളപ്പണക്കാര്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും കൈയയച്ച് നല്‍കി’

Posted: 27 Oct 2014 09:27 PM PDT

Image: 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട മൂന്ന് കള്ളപ്പണക്കാരില്‍ രണ്ടുപേരും ബി.ജെ.പിക്ക് ഉദാരമായി സംഭാവന നല്‍കിയവര്‍. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാധ ടിംബ്ളോയും പങ്കജ് ലോധിയയും മുന്‍ വര്‍ഷങ്ങളില്‍ ബി.ജെ.പിക്ക് സംഭാവന നല്‍കിയതായുള്ളത്.

2004^12 കാലത്ത് ടിംബ്ളോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍നിന്ന് ബി.ജെ.പിയിലേക്ക് സംഭാവനയായി എത്തിയത് 1.18 കോടി രൂപയാണ്. ഈ കാലയളവിനുള്ളില്‍ 65 ലക്ഷം രൂപ കോണ്‍ഗ്രസിനും കിട്ടി. 2011^12 സാമ്പത്തിക വര്‍ഷത്തില്‍ ലോധിയ ബി.ജെ.പിക്ക് 51,000 രൂപ സംഭാവന നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ടിംബ്ളോ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.

ഏഴ് വര്‍ഷത്തിനിടെ ഒമ്പതു തവണയായാണ് ബി.ജെ.പിക്ക് ടിംബ്ളോ കമ്പനി പണം നല്‍കിയത്. മൂന്നുതവണയായാണ് കോണ്‍ഗ്രസിന് 65 ലക്ഷം നല്‍കിയത്. ഇലക്ടറല്‍ ട്രസ്റ്റുകളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കേണ്ടത്. 13 ഇലക്ടറല്‍ ട്രസ്റ്റുകളാണ് ആകെയുള്ളത്. ഇതില്‍ ഏഴെണ്ണത്തിന് മാത്രമാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബ്യൂറോയുടെ (സി.ബി.ഡി.ടി)യുടെ അംഗീകാരമുള്ളത്. എന്നാല്‍ അംഗീകാരമില്ലാത്ത ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി ഏഴ് വര്‍ഷത്തിനിടെ 105 കോടിയിലധികമാണ് ദേശീയ പാര്‍ട്ടികള്‍ക്ക് സംഭാവന ലഭിച്ചതെന്നും എ.ഡി.ആര്‍ വെളിപ്പെടുത്തുന്നു.

ജനറല്‍ ഇലക്ടറല്‍ ട്രസ്റ്റ്, ഇലക്ടറല്‍ ട്രസ്റ്റ്, ഹാര്‍മണി ഇലക്ടറല്‍ ട്രസ്റ്റ്, കോര്‍പറേറ്റ് ഇലക്ടറല്‍ ട്രസ്റ്റ്, ഭാരതി ഇലക്ടറല്‍ ട്രസ്റ്റ്, സത്യ ഇലക്ടറല്‍ ട്രസ്റ്റ് എന്നിവക്കാണ് അംഗീകാരമില്ലാത്തത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി: തീരുമാനം ഇന്ന്

Posted: 27 Oct 2014 09:15 PM PDT

Image: 

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ആരാകും എന്നതില്‍ തീരുമാനം ഇന്നറിയാം. ബി.ജെ.പി മുതിര്‍ന്ന നേതാവ് ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഫട്നാവിസിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയാണെങ്കില്‍ സംസ്ഥാനത്തെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാകും അദ്ദേഹം. വ്യാഴാഴ്ചയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ചടങ്ങ് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. 42 അംഗ മന്ത്രിസഭയില്‍ 20 പേരാകും വെള്ളിയാഴ്ച മുഖ്യനൊപ്പം അധികാരമേല്‍ക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെയും മറ്റ് ബി.ജെ.പി മുഖ്യമന്ത്രിമാരുടെയും സിനിമ, വ്യവസായ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരുടെയും സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ. ആര് മുഖ്യമന്ത്രിയായാലും പിന്തുണ അറിയിച്ച് ശിവസേനയുടെ മുഖപത്രമായ ‘സാമ്ന’ മുഖപ്രസംഗം എഴുതിയിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ ബി.ജെ.പി നിയസമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനിരിക്കെയാണ് ശിവസേനയുടെ നീക്കങ്ങള്‍. നിരുപാധികം ബി.ജെ.പിക്ക് വഴങ്ങാന്‍ ശിവസേന നിര്‍ബന്ധിതമാകുന്നു എന്നാണ് ഈ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അതേസമയം, ബി.ജെ.പി സര്‍ക്കാറിന് സഭയില്‍ കരുത്തു തെളിയിക്കേണ്ട അവസരമുണ്ടായാല്‍ വിശ്വാസ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തറിലെ ആദ്യ സ്റ്റാര്‍ട്ട് അപ് സംരംഭത്തില്‍ ഏക വിദേശിയായി മലയാളി യുവാവ്

Posted: 27 Oct 2014 07:46 PM PDT

Image: 

ദോഹ: ഖത്തര്‍ ഡെവലപ്മെന്‍റ് ബാങ്കിന് കീഴില്‍ സ്വദേശി സംരംഭകരെ ശക്തിപ്പെടുത്താന്‍ വേണ്ടി രൂപം നല്‍കിയ സ്റ്റാര്‍ട്ട് അപ് പദ്ധതിയില്‍ സാങ്കേതിക മികവും ബിസിനസ് രംഗത്തെ മിടുക്കും കൊണ്ട് മലയാളി യുവാവ് ഇടംപിടിച്ചു. ക്യു.ഡി.ബിക്ക് കീഴില്‍ രൂപംനല്‍കിയ ഖത്തര്‍ ബിസിനസ് ഇന്‍കുബേഷന്‍ സെന്‍ററില്‍ (ക്യുബിക്) ആരംഭിച്ച ഖത്തറിലെ ആദ്യത്തെ സ്റ്റാര്‍ട്ട് അപ് സംരംഭത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പത്തിലൊരാളാണ് പയ്യോളി സ്വദേശി റാഹിദ് ഖാദര്‍. 350 പേര്‍ അപേക്ഷിച്ചതില്‍ നിന്നാണ് പത്ത് പേരെ ഇതിലേക്ക് തെരഞ്ഞെടുത്തത്.
കടകളില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും ആവശ്യക്കാര്‍ക്ക് എത്തിക്കാനുമുതകുന്ന ഇ-ഗ്രാബ് എന്ന മൊബൈല്‍ ആപ്ളിക്കേഷനാണ് റാഹിദ് രൂപംനല്‍കിയത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള സ്റ്റോറുകളില്‍ നിന്ന് ഇഷ്ടമുള്ള സാധനങ്ങള്‍ സെലക്ട് ചെയ്ത് മൊബൈല്‍ ആപ്ളിക്കേഷനില്‍ ക്ളിക്ക് ചെയ്താല്‍ അവ വീട്ടില്‍ എത്തിക്കുന്നതാണ് പദ്ധതി. പലചരക്ക് സാധനങ്ങളുടേതടക്കം ദൈനംദിന വിലവിവര പട്ടിക ആപ്ളിക്കേഷനില്‍ അപ്ഡേറ്റ് ചെയ്യും. ചെറിയ ഗ്രോസറികള്‍ മുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് വരെയുള്ളവര്‍ക്ക് ആപ്ളിക്കേഷന്‍ ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്കും മൊബൈല്‍ ഫോണില്‍ ഇത് ഡൗണ്‍ലോഡ് ചെയ്താല്‍ മതി. കടകളില്‍ പോയി വാങ്ങുന്നതിനേക്കാള്‍ ചെറിയൊരു ഡെലിവറി ചാര്‍ജ് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് അധിക ചെലവ് വരികയുള്ളൂ. ദോഹയിലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടുന്നതിനൊപ്പം സമയം ലാഭിക്കാമെന്നതും അധികസാധനങ്ങള്‍ വാങ്ങിയുള്ള ചെലവുമെല്ലാം ഒഴിവാക്കാമെന്നതാണ് ഇതിന്‍െറ പ്രത്യേകത. ഒരാഴ്ചക്കുള്ളില്‍ ഇതിന്‍െറ ട്രയല്‍ ലോഞ്ചിങും ഡിസംബര്‍ പകുതിയോടെ സോഫ്റ്റ് ലോഞ്ചും നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് റാഹിദ് ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. ലോഞ്ചിങ് കഴിഞ്ഞാല്‍ ആപ്ളിക്കേഷന്‍ ഗൂഗിള്‍ സ്റ്റോറില്‍ ലഭ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ളൗഡ് ടെക്നോളജിയാണ് അപ്ളിക്കേഷനില്‍ ഉപയോഗിച്ചത്. ഇതിന്‍െറ അംഗീകാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യമാകുന്നതോടെ പദ്ധതി പൂര്‍ണ്ണ രൂപത്തില്‍ അവതരിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ.
ഖത്തരികളെ വാണിജ്യപരമായി ശാക്തീകരിക്കുന്നതിനായി പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ രക്ഷാധികാരത്തില്‍ ആരംഭിച്ച പദ്ധതിയില്‍ രാജ്യത്തിന് ഗുണകരമായ മറ്റ് പ്രോജക്ടുകള്‍ സ്വീകരിക്കാമെന്ന തീരുമാനമാണ് റാഹിദിന് തുണയായത്. എന്നാല്‍ പദ്ധതിയില്‍ പകുതിയിലധികം പങ്കാളിത്തം സ്വദേശിക്ക് വേണമെന്ന നിബന്ധനയുള്ളതിനാല്‍ ഖത്തര്‍ സ്വദേശിയെ കണ്ടത്തെി ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഫിഫയുടെ അംഗീകാരമുള്ള ഫിസിയോ തെറാപിസ്റ്റായി അല്‍ ഐന്‍ ഫുട്ബാള്‍ ക്ളബിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ബിസിനസ് തലയില്‍ കയറി റാഹിദ് ഖത്തറിലേക്ക് വിമാനം കയറിയത്.
ആറ് വര്‍ഷമായി ഖത്തറില്‍ ഗ്രാഫിക് ടെക്നോളജി എന്ന പേരില്‍ മാളുകളിലും മറ്റും സുരക്ഷ ഉപകരണങ്ങള്‍ സംവിധാനിക്കുന്ന കമ്പനി നടത്തിവരികയായിരുന്നു. റീട്ടെയില്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ 2012ലാണ് ഇ-ഗ്രാബിന്‍െറ ആശയം തലയിലുദിച്ചത്. ഇതുമായി ബാങ്കുകളിലടക്കം പല വാതിലുകള്‍ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. ടെക്നോളജിയിലുള്ള വിശ്വാസക്കുറവും ഖത്തറില്‍ ഇ-കൊമേഴ്സ് സംബന്ധിച്ച കൃത്യമായ നിയമമില്ലാത്തതുമൊക്കെയാണ് തിരിച്ചടിയായത്. ഒടുവില്‍ ഖത്തര്‍ ഡെവലപ്മെന്‍റ് ബാങ്കിനെ സമീപിച്ചപ്പോഴാണ് ഖത്തര്‍ ബിസിനസ് ഇന്‍കുബേഷന്‍ സെന്‍ററര്‍ (ക്യുബിക്) ആരംഭിക്കാന്‍ പോകുന്നതറിഞ്ഞത്. ബാങ്ക് അധികൃതര്‍ തന്നെയാണ് അപേക്ഷിക്കാന്‍ പറഞ്ഞത്. വലിയ സദസിന് മുമ്പില്‍ മൂന്ന് മിനുട്ടിനകം ആശയങ്ങള്‍ അവതരിപ്പിച്ച് ഫലിപ്പിച്ച 10 പേരെയാണ് തെരഞ്ഞെടുത്തത്. പത്ത് ആഴ്ചത്തെ പരിശീലനത്തിന് ശേഷം ക്യുബികിന്‍െറ കീഴില്‍ വിശാലമായ ഓഫീസും ആവശ്യമായ ഫണ്ടും അനുവദിച്ചു. യു.എസില്‍ നിന്നടക്കമുള്ള വിദഗ്ധരാണ് ക്ളാസെടുക്കുന്നത്. നമ്മുടെ മനസിലുള്ള ആശയങ്ങള്‍ ശരിയായ രീതിയിലേക്ക് ഉടച്ചുവാര്‍ക്കുന്ന തരത്തിലുള്ള പരിശീലനമാണ് ഇവിടെ ലഭിച്ചത്. പദ്ധതി പൂര്‍ണ്ണ വിജയമാവുമെന്ന വിശ്വാസത്തിലാണ് റാഹിദ്.
സാങ്കേതികവിദ്യയുടെ പാറ്റന്‍റ് തനിക്കുതന്നെയായിരിക്കുമെങ്കിലും പദ്ധതി പൂര്‍ത്തിയായാല്‍ തനിക്ക് ലഭിക്കുന്ന വിയര്‍പ്പ് ഓഹരി ഒഴികെയുള്ള ഉടമസ്ഥാവകാശം ക്യുബിക്കിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.     
 

‘ഗള്‍ഫ് മാധ്യമ’ത്തിന് ആഭ്യന്തര മന്ത്രാലയത്തിന്‍െറയും അബൂദബി പൊലീസിന്‍െറയും ആദരം

Posted: 27 Oct 2014 07:43 PM PDT

Image: 

അബൂദബി: യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്‍െറയും അബൂദബി പൊലീസിന്‍െറയും ബോധവത്കരണ പ്രവര്‍ത്തനങ്ങളും വാര്‍ത്തകളും പ്രവാസി സമൂഹത്തിലേക്ക് എത്തിച്ചതിന് ‘ഗള്‍ഫ് മാധ്യമ’ത്തെ ആദരിച്ചു.
ആഭ്യന്തര മന്ത്രാലയത്തിനും അബൂദബി പൊലീസിനും വേണ്ടി സെക്യൂരിറ്റി മീഡിയയുടെ നേതൃത്വത്തിലാണ് ജി.സി.സിയിലെ ആദ്യത്തെയും പ്രചാരത്തില്‍ ഒന്നാം സ്ഥാനത്തുമുള്ള ഇന്ത്യന്‍ പത്രമായ ‘ഗള്‍ഫ് മാധ്യമ’ത്തെ ആദരിച്ചത്. അബൂദബിയിലെ സെക്യൂരിറ്റി മീഡിയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സെക്യൂരിറ്റി മീഡിയ ഡെപ്യൂട്ടി ഡയറക്ടര്‍ സഈദ് അല്‍ ക്വാജയില്‍ നിന്ന് ‘ഗള്‍ഫ് മാധ്യമം’ സീനിയര്‍ റിപ്പോര്‍ട്ടര്‍ മുഹമ്മദ് റഫീക്ക് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
പൊലീസിന്‍െറയും ആഭ്യന്തര മന്ത്രാലയത്തിന്‍െറയും സാമൂഹിക സമ്പര്‍ക്ക പരിപാടികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സഹകരണം തുടര്‍ന്നും നല്‍കണമെന്ന് സെക്യൂരിറ്റി മീഡിയ ഡെപ്യൂട്ടി ഡയറക്ടര്‍ സഈദ് അല്‍ ക്വാജ നിര്‍ദേശിച്ചു.
അബൂദബി പൊലീസിന്‍െറയും ആഭ്യന്തര മന്ത്രാലയത്തിന്‍െറയും വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രയത്നിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും അദ്ദേഹം അനുമോദിച്ചു. മലയാളത്തിലെയും ഉറുദുവിലെയും പത്രങ്ങളിലെയും ടെലിവിഷന്‍ ചാനലുകളിലെയും റേഡിയോകളിലെയും മാധ്യമപ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു.
കെ.എം. അബ്ബാസ്, മുനീര്‍ പാണ്ട്യാല (സിറാജ്), റസാഖ് ഒരുമനയൂര്‍ (മിഡിലീസ്റ്റ് ചന്ദ്രിക), ടി.എ. അബ്ദുല്‍ സമദ് (മലയാള മനോരമ), ടി.പി. അനൂപ് (മാതൃഭൂമി), ആഗിന്‍ കീപ്പുറം, ജിസ് ജോസഫ് (അമൃത ടി.വി.), മീര ഗംഗാധരന്‍ (ഏഷ്യാനെറ്റ് റേഡിയോ), ജോണി (കൈരളി), അനില്‍ സി. ഇടിക്കുള (ദീപിക), മുരളി നായര്‍, രഞ്ജന്‍ ഗാന്ധി (സെക്യൂരിറ്റി മീഡിയ) തുടങ്ങിയവര്‍ ആദരം ഏറ്റുവാങ്ങി.

സൗദിയില്‍ സിനിമ തിയറ്ററുകള്‍ പരിഗണനയില്‍

Posted: 27 Oct 2014 07:30 PM PDT

Image: 

റിയാദ്: സിനിമ പ്രദര്‍ശനത്തിന് തിയറ്ററുകള്‍ അനുവദിക്കുന്ന കാര്യം സൗദി സാംസ്കാരിക മാധ്യമ മന്ത്രാലയത്തിന്‍െറ പരിഗണനയിലുണ്ടെന്ന് ദൃശ്യ, ശ്രാവ്യ മാധ്യമ വിഭാഗം മക്ക മേഖല മേധാവി ഹംസ അല്‍ ഗുബൈശി പറഞ്ഞു. സൗദി വിനോദരംഗത്തേക്ക് സിനിമ വൈകാതെ കടന്നുവരുമെന്നും എന്നാല്‍ അതുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ മന്ത്രാലയം പഠിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ‘ഡിജിറ്റല്‍ ദൃശ്യമാധ്യമം’ എന്ന തലക്കെട്ടില്‍ തലസ്ഥാനത്തെ കിങ്ഡം ടവറിലുള്ള ഫോര്‍ സീസണ്‍ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തിലാണ് ഹംസ അല്‍ഗുബൈശി ഇക്കാര്യം വ്യക്തമാക്കിയത്. സൗദി തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ പ്രഫഷനുകളില്‍ സിനിമ നിര്‍മാണം, വിതരണം, പ്രദര്‍ശനം തുടങ്ങിയവയും സെപ്റ്റംബറില്‍ ഉള്‍പ്പെടുത്തിയിരുന്നു.
സിനിമ തിയറ്ററുകള്‍ നിര്‍മിക്കാനും പ്രദര്‍ശനം നടത്താനും സ്വകാര്യ മുതല്‍മുടക്കുകാര്‍ മുന്നോട്ടുവന്നിട്ടുണ്ട്. മന്ത്രാലയത്തിന്‍െറ നിയന്ത്രണത്തിന് വിധേയമായാണ് പ്രദര്‍ശനം നടത്തുക. ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളുടെ നിയമാവലിയില്‍ ഈ വിനോദ പരിപാടി കൂടി ഉള്‍പ്പെടുത്തിയ ശേഷമായിരിക്കും അനുമതി പരിഗണിക്കുക. ആധുനിക മാധ്യമങ്ങളെക്കുറിച്ചും അവക്ക് രാഷ്ട്രം ഏര്‍പ്പെടുത്തിയ നിയമങ്ങളെക്കുറിച്ചും യുവാക്കള്‍ക്കിടയിലുള്ള അറിവില്ലായ്മ മൂലം ലൈസന്‍സ് നേടാതെ തന്നെ യൂട്യൂബ് ചിത്രങ്ങളും സൃഷ്ടികളും നിര്‍മിച്ച് പ്രക്ഷേപണം ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് അല്‍ഗുബൈശി പറഞ്ഞു. ചിത്രീകരണം, പ്രസാരണം, പ്രക്ഷേപണം എന്നിവയുടെ നിയമങ്ങള്‍ സാംസ്കാരിക, മാധ്യമമന്ത്രാലയത്തിന് കീഴിലെ ദൃശ്യ, ശ്രാവ്യ മാധ്യമ അതോറിറ്റിയുടെ നിയമാവലി പരാമര്‍ശിക്കുന്നുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിപാടിയില്‍ ‘ടെലിവിഷന്‍ ചാനലുകളും പ്രക്ഷേപണത്തിന്‍െറ സ്വാധീനവും’ എന്ന വിഷയം ഗള്‍ഫ് റോത്താന ചാനലിലെ അബ്ദുല്ല അല്‍മുദൈഫിര്‍ അവതരിപ്പിച്ചു. ‘യൂട്യൂബും ജനങ്ങളിലത്തൊനുള്ള നൂതന വഴികളും’ എന്ന തലക്കെട്ടിലുള്ള ചര്‍ച്ചക്ക് അല്‍ ഇഖ്ബാരിയ്യ ചാനലിലെ അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ നേതൃത്വം നല്‍കി. ‘പ്രദര്‍ശന ഉള്ളടക്കവും മൂല്യവും’ എന്ന വിഷയം അല്‍അറബ് ചാനലിലെ അബ്ദുല്ല അല്‍മന്‍ഖൂര്‍ അവതരിപ്പിച്ചു.

ചാന്‍സലര്‍ പദവിയുടെ അര്‍ഥം ‘പഠിപ്പിച്ച്’ ഗവര്‍ണര്‍

Posted: 27 Oct 2014 07:17 PM PDT

Image: 

കൊച്ചി: സര്‍വകലാശാലകള്‍ സ്വതന്ത്ര ഭരണ പ്രദേശമാണെന്നും വൈസ് ചാന്‍സലര്‍മാരാണ് സര്‍വാധികാരിയെന്നുമുള്ള ധാരണ പൊളിച്ചെഴുതാനുള്ള ഒരുക്കത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍. വൈസ് ചാന്‍സലറുടെ നിയമന ഉത്തരവില്‍ ഒപ്പിടുക മാത്രമല്ല, ഉന്നത കലാലയങ്ങളുടെ സുഗമ നടത്തിപ്പ് ഉറപ്പുവരുത്തുന്ന അധികാരകേന്ദ്രംകൂടിയാണ് ചാന്‍സലര്‍ പദവിയെന്ന കാര്യം അരക്കിട്ടുറപ്പിക്കുന്ന തീരുമാനങ്ങളാണ് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ ഗവര്‍ണര്‍ പി. സദാശിവം കൈക്കൊണ്ടത്.
യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ഉയര്‍ന്നത് കാലിക്കറ്റ്, കുസാറ്റ്, എം.ജി, കേരള സര്‍വകലാശാലകളില്‍ സമീപകാലത്തുണ്ടായ കുഴപ്പങ്ങളയിരുന്നു. കാലിക്കറ്റിലെ പ്രശ്നങ്ങള്‍ സജീവ ചര്‍ച്ചയായി. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം സിന്‍ഡിക്കേറ്റിലെ അമിത രാഷ്ട്രീയവത്കരണമാണ് എന്ന വാദമാണ് മിക്ക വൈസ് ചാന്‍സലര്‍മാരും ഉന്നയിച്ചത്. എന്നാല്‍, ഈ വാദം ആദ്യമേ ഗവര്‍ണര്‍ നിരാകരിച്ചു. രാഷ്ട്രീയക്കാരെ പൂര്‍ണമായി ഒഴിച്ചുനിര്‍ത്താനാവില്ളെന്ന് പറഞ്ഞ ചാന്‍സലര്‍ എന്നാല്‍, തീരുമാനമെടുക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ളെന്ന് വ്യക്തമാക്കുകയും ചെയ്തു. സിന്‍ഡിക്കേറ്റ് ഭൂരിപക്ഷ തീരുമാനപ്രകാരം ആവശ്യപ്പെട്ടാല്‍പോലും സ്റ്റാറ്റ്യൂട്ടും ചട്ടങ്ങളും മറികടന്ന് നടപ്പാക്കേണ്ട കാര്യം വൈസ് ചാന്‍സലര്‍മാര്‍ക്കില്ല. അത് സിന്‍ഡിക്കേറ്റ് അംഗങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തവും വൈസ് ചാന്‍സലര്‍ക്കാണ്. എന്നിട്ടും സമ്മര്‍ദം തുടര്‍ന്നാല്‍ അക്കാര്യം തനിക്ക് വിട്ടേക്ക് എന്ന് പറയാനും ഗവര്‍ണര്‍ മടിച്ചില്ല. സര്‍വകലാശാലകളില്‍ നടക്കുന്ന വൈസ് ചാന്‍സലര്‍-സിന്‍ഡിക്കേറ്റ് വടംവലി ഒരുമേശക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന്  സംസാരിച്ചാല്‍ തീരുന്നതേയുള്ളൂ എന്ന കാര്യവും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
പരീക്ഷാ നടത്തിപ്പ് തങ്ങളെ ബാധിക്കുന്നതല്ളെന്നും അതെല്ലാം പരീക്ഷാ കണ്‍ട്രോളറും  ഉദ്യോഗസ്ഥരും ചേര്‍ന്ന് നോക്കിക്കൊള്ളുമെന്നും സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടല്‍ മാത്രമാണ് ജോലിയെന്നുമുള്ള വൈസ് ചാന്‍സലര്‍മാരുടെ വിശ്വാസവും തകര്‍ക്കുന്നതായി മറ്റൊരു തീരുമാനം. കോഴ്സ് പ്രവേശം മുതല്‍ പരീക്ഷാ തീയതി പ്രഖ്യാപനവും നടത്തിപ്പും ഫലപ്രഖ്യാപനം വരെയുള്ള കാര്യങ്ങളില്‍ മേല്‍നോട്ടമുണ്ടാകണമെന്നും സമയബന്ധിതമായി ഇക്കാര്യങ്ങള്‍ നടന്നില്ളെങ്കില്‍ ഉത്തരം പറയേണ്ടിവരുക വൈസ് ചാന്‍സലറാകുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. ഓരോ സര്‍വകലാശാലയും നടത്തുന്ന കോഴ്സുകള്‍ റീ-ഡിസൈന്‍ ചെയ്യലും അത് വിദ്യാര്‍ഥികളുടെ ഭാവിക്ക് ഉതകുന്നതാണെന്ന്  ഉറപ്പുവരുത്തലുംകൂടി വൈസ് ചാന്‍സലര്‍മാരുടെ ഉത്തരവാദിത്തമാക്കി. മാത്രമല്ല, മൂന്നുമാസം കൂടുമ്പോള്‍ വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. അത് പരിശോധിക്കാനും വിലയിരുത്താനും പ്രത്യേക സംവിധാനവും ഒരുക്കുന്നുണ്ട്. ജോലി നിശ്ചയിച്ച് നല്‍കുക മാത്രമല്ല, കാര്യക്ഷമമായി അത് നിര്‍വഹിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെ മികച്ച വൈസ് ചാന്‍സലര്‍ക്ക് ചാന്‍സലേഴ്സ് ട്രോഫിയും ഏര്‍പ്പെടുത്തും. വിദ്യാര്‍ഥികളെ മാത്രമല്ല, നയിക്കുന്നവരെക്കൂടി വിലയിരുത്തുന്ന വേദികളായി സര്‍വകലാശാലകളെ മാറ്റുകയാണ് ഗവര്‍ണറുടെ ലക്ഷ്യമെന്ന് വ്യക്തമായ സൂചന നല്‍കുന്ന തീരുമാനങ്ങളാണ് തിങ്കളാഴ്ച കൊച്ചിയില്‍ ഉണ്ടായത്.
സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തിന് ഫണ്ട് ലഭിക്കുന്നില്ളെന്നും മിക്ക സര്‍വകലാശാലകളും സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുകയാണെന്നും വൈസ് ചാന്‍സലര്‍മാര്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പെടുത്തി. വേദിയിലുണ്ടായിരുന്ന വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിലും ഇക്കാര്യം പെടുത്തി. സ്വാശ്രയ കോളജുകളുടെ പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും നിയന്ത്രണവിധേയമാക്കാനും തീരുമാനമായിട്ടുണ്ട്. ഇതിന്‍െറ കാര്യങ്ങളും ഇനി വൈസ് ചാന്‍സലര്‍മാര്‍ ശ്രദ്ധിക്കേണ്ടിവരും.
തങ്ങളെ നിയമിച്ച രാഷ്ട്രീയ അധികാരകേന്ദ്രങ്ങളെ തൃപ്തിപ്പെടുത്തുകയും വീഴ്ചകളെല്ലാം  രാഷ്ട്രീയക്കാരുടെയും സിന്‍ഡിക്കേറ്റിന്‍െറയും ചുമലില്‍വെച്ച് രക്ഷപ്പെടുകയും ചെയ്യുന്ന നിലവിലെ ‘വൈസ് ചാന്‍സലര്‍ഷിപ്’ രീതി അവസാനിപ്പിക്കാനുള്ള ഫലപ്രദമായ നീക്കത്തിനാണ് കൊച്ചിയില്‍ തുടക്കമായത്. വൈസ് ചാന്‍സലര്‍മാര്‍ക്കുമേല്‍ കൃത്യമായ നിരീക്ഷണമുണ്ടാകുമെന്ന് ചാന്‍സലര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
ഗവര്‍ണര്‍ വടി വെട്ടാന്‍ പോയിരിക്കുകയാണ്. ഗൃഹപാഠം ചെയ്തില്ളെങ്കില്‍ തങ്ങള്‍ക്കും അടികിട്ടും എന്ന സന്ദേശവും കൈപ്പറ്റിയാണ് വൈസ് ചാന്‍സലര്‍മാര്‍ കൊച്ചിയില്‍നിന്ന് മടങ്ങിയത്.

വയലാര്‍ രാമവര്‍മക്ക് കാവിസല്‍ക്കാരമോ?

Posted: 27 Oct 2014 06:58 PM PDT

Image: 

വയലാര്‍ രാമവര്‍മ എന്ന കവിയുടെ ഒരു വായനക്കാരനായിരുന്നു ഞാന്‍. അദ്ദേഹത്തിന്‍െറ ഒട്ടുമിക്ക കവിതകളും വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍െറ കാവ്യരചനാ രീതിയോടോ അദ്ദേഹം ഉപയോഗിച്ചിരുന്ന കാവ്യശൈലിയോടോ സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് ഒരടുപ്പം തോന്നിയിരുന്നതൊഴിച്ചാല്‍ വൈലോപ്പിള്ളി, ബാലാമണിഅമ്മ, ഇടശ്ശേരി, ചങ്ങമ്പുഴ, ശങ്കരക്കുറുപ്പ് തുടങ്ങിയവരെയൊക്കെ കൂടുതല്‍ ആഴത്തില്‍ വായിക്കാന്‍ ശ്രമിച്ചതിനുശേഷം വിശേഷിച്ച് ഒരു മമതയും തോന്നിയിട്ടില്ല. ഒരു ഗാനരചയിതാവ് എന്നനിലയില്‍ അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പല ഗാനങ്ങളും ആസ്വാദ്യകരമായി അനുഭവപ്പെട്ടിട്ടുണ്ട്. കോളജ് വിദ്യാഭ്യാസകാലത്ത് വയലാര്‍ ദര്‍ശന സമിതി അദ്ദേഹത്തിന്‍െറ ഓര്‍മക്ക് ഏര്‍പ്പെടുത്തിയ ഒരു അവാര്‍ഡ് ലഭിച്ചത് വാങ്ങാന്‍ അദ്ദേഹത്തിന്‍െറ വയലാറിലെ വീട്ടില്‍ പോയിട്ടുണ്ട്. അദ്ദേഹത്തിന്‍െറ കുടുംബാംഗങ്ങളെ അവിടെവെച്ച് അന്ന് കണ്ടിട്ടുണ്ട്.
എഴുത്ത് തുടങ്ങിയ കാലത്ത് അദ്ദേഹംഗാന്ധിയനായിരുന്നു. പിന്നീട് സാമൂഹിക വിമര്‍ശത്തില്‍ മതങ്ങള്‍ക്കും മറ്റും എതിരായ നിലപാടുകള്‍ കൈക്കൊണ്ടു. ‘പാദമുദ്രകള്‍’ എന്ന ആദ്യ സമാഹാരത്തിനുശേഷം ഇറങ്ങിയ കവിതാസമാഹാരത്തിന്‍െറ പേരുതന്നെ ‘കൊന്തയുംപൂണൂലും’എന്നായിരുന്നു. പൗരോഹിത്യാധീശത്വത്തെ, അനുഷ്ഠാനപരതയെ  വെല്ലുവിളിക്കുന്ന ഒരു സമീപനംആ കവിതകളുടെ മുഖമുദ്രയായിരുന്നു. കേരളത്തിലെ ക്രിസ്ത്യന്‍ പൗരോഹിത്യവും ഹൈന്ദവ മതവിശ്വാസങ്ങളും അദ്ദേഹത്തിന്‍െറ കവിതയില്‍ നിരന്തരംആക്രമിക്കപ്പെട്ടു. പ്രശ്നരഹിതമായിരുന്നില്ല ഈ വിമര്‍ശങ്ങള്‍.  മതം സമം പൗരോഹിത്യം എന്നൊരു ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു എന്നു തോന്നിയിട്ടുണ്ട്. ദീര്‍ഘമായി ഇപ്പോള്‍ ചര്‍ച്ചചെയ്യാന്‍ പറ്റില്ല. മലയാളി വായനക്കാര്‍ ക്ക് സുപരിചിതമായ ‘ഇത്താപ്പിരി’, ‘കുചേലന്‍ കുഞ്ഞന്‍നായര്‍’, ‘താടക എന്ന ദ്രാവിഡ രാജകുമാരി’, ‘തലയോടുകളുടെ കഥ’,   ‘ഒരു യൂദാസ് ജനിക്കുന്നു’... അങ്ങനെ നിരവധി കവിതകള്‍.   
അതുകൊണ്ട് അദ്ദേഹത്തെ വിപ്ളവ കവി എന്ന് വിശേഷിപ്പിക്കാന്‍ പറ്റുമോ എന്നു ചോദിച്ചാല്‍ ഭാഗികമായി മാത്രമേ അങ്ങനെ കാണാന്‍ കഴിയൂ. വിപ്ളവം എന്താണ് എന്ന ആത്മനിഷ്ഠമായ കാഴ്ചപ്പാടില്‍നിന്ന് മാറി ഒരു കവിയെ വിപ്ളവകവിയാണോ എന്ന് എങ്ങനെ വിലയിരുത്താന്‍ കഴിയും? അപരത്വത്തിന്‍െറ അര്‍ഥമറിയാത്തൊരു യാഥാസ്ഥിതികരാഷ്ട്രീയം ‘ആയിഷ’, ‘കത്രീന’ തുടങ്ങി നിരവധി കവിതകളില്‍ പതുങ്ങിയിരിപ്പുണ്ട്. ആ കവിതകളിലെയൊക്കെ സ്ത്രീപ്രതിനിധാനങ്ങള്‍ പ്രശ്നവത്കരിക്കപ്പെടേണ്ടവയാണ്. മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ യാന്ത്രികവും ഉപരിപ്ളവവുമായ ഒരു ഇടതുപക്ഷബോധം അദ്ദേഹത്തിന്‍െറ കവിതകള്‍ക്കുമുണ്ടായിരുന്നു എന്നത് ശരിയാണ്. അദ്ദേഹത്തിന്‍െറ കവിതയിലെ വിപ്ളവപരതയെക്കുറിച്ച്അതിനപ്പുറമുള്ള വിലയിരുത്തലുകള്‍ എന്‍െറ ലാവണ്യരാഷ്ട്രീയ സമീപനങ്ങളോടും കാവ്യാനുശീലനത്തിലെ അഭിരുചികളോടും ചേര്‍ന്നുപോകുന്നതല്ല.
കമ്യൂണിസ്റ്റ് അനുഭാവികളായിരുന്നചില സാഹിത്യപ്രവര്‍ത്തകരുടെ അസ്തിത്വം അന്തരാളത്തിലായ കാലമായിരുന്നു പാര്‍ട്ടി പിളര്‍ന്ന അറുപതുകള്‍. സി. പി.ഐയുമായിട്ടായിരുന്നു രാമവര്‍മ അനുഭാവം തുടര്‍ന്നത്. 1975 ഒക്ടോബര്‍ 27ന് അദ്ദേഹം മരിക്കുമ്പോള്‍ (ഇന്നലെ 39ാം ചരമദിനം) സി.പി.ഐ നേതൃത്വത്തിലുള്ള  മന്ത്രിസഭയാണ് കേരളം ഭരിക്കുന്നത്. വിലാപയാത്രയായി അദ്ദേഹത്തിന്‍െറ ഭൗതികശരീരം കൊണ്ടുവരുന്നത് കാണാന്‍ പോയത് എനിക്കോര്‍മയുണ്ട്. ആലപ്പുഴയിലത്തെിയ വാഹനത്തിലേക്ക് കയറാന്‍ ശ്രമിച്ച ഗൗരിയമ്മയെ അതിനനുവദിച്ചില്ല. മേല്‍നോട്ടം മുഴുവന്‍ സി.പി.ഐക്കാര്‍ക്കായിരുന്നു. അന്ന് ഈ പാര്‍ട്ടികള്‍ പരസ്പരം കൊല്ലുന്ന കാലമാണ്. ഇന്നത്തെപ്പോലെ പാര്‍ട്ടി കോണ്‍ഗ്രസ് സീസണ്‍ ആവുമ്പോള്‍ പിളര്‍പ്പിനെക്കുറിച്ചുള്ള പരസ്പര ആരോപണങ്ങള്‍ പൊടിതട്ടിയെടുത്ത് വീണ്ടും വിളമ്പുന്നതില്‍ ഒതുങ്ങിനില്‍ക്കുന്ന ശത്രുതയല്ല. എനിക്കറിയുന്ന യുക്തിവാദികള്‍ അന്ന് കൂടുതലും സി.പി.ഐ അനുഭാവികളായിരുന്നു. പവനനും മറ്റും. യുക്തിവാദത്തോടായിരുന്നു വയലാറിനും കമ്പമുണ്ടായിരുന്നത്. പവനന്‍ ‘കവിയും കാലവും’ എന്ന പേരില്‍ ഒരു പുസ്തകംതന്നെ വയലാര്‍കവിതകളെക്കുറിച്ച് എഴുതിയിട്ടുണ്ട്.
1970കളില്‍ നക്സല്‍ബാരി കലാപം അഴിച്ചുവിട്ട ആശയക്കൊടുങ്കാറ്റ് ശങ്കരപ്പിള്ളയും സച്ചിദാനന്ദനുമടക്കം അനേകം നവ കവികളിലൂടെ മലയാള കവിതയിലെ രാഷ്ട്രീയ ഭാവുകത്വത്തെ അപ്പാടെ മാറ്റിമറിച്ചു. വയലാര്‍  സിനിമാഗാനങ്ങള്‍ക്കായാണ് അക്കാലത്ത് പ്രതിഭയുംസമയവും ചെലവഴിച്ചിരുന്നത്. പിന്നീട് വീണ്ടും സി.പി.ഐ-സി.പി.എം മുന്നണി ഉണ്ടായി, ഇരുവരും പരസ്പരം കൊന്നവരുടെ രക്തസാക്ഷി ആചരണങ്ങള്‍തന്നെ ഇല്ലാതായി. ‘വലതു കാപാലികര്‍’, ’ഇടതു കാപാലികര്‍’ തുടങ്ങിയപ്രയോഗങ്ങള്‍ തെരുവുയോഗങ്ങളില്‍ നിന്ന് ഇറങ്ങിപ്പോയി. വയലാര്‍ ഇരുകൂട്ടര്‍ക്കും സ്വീകാര്യനായി. ആരും വിശേഷിച്ച് അദ്ദേഹത്തിന്‍െറ കവിതകള്‍ ശ്രദ്ധിക്കാതെയുമായി. എന്നെ സംബന്ധിച്ചിടത്തോളവും മലയാള കവിതയുടെ 20ാം നൂറ്റാണ്ട് ആശാന്‍ കഴിഞ്ഞാല്‍പിന്നെ വൈലോപ്പിള്ളിയുടെയും ഇടശ്ശേരിയുടേതുമായി.  
ഇതെല്ലാം കഴിഞ്ഞ് ഇപ്പോള്‍ ഹിന്ദുത്വപരിവാര്‍ വയലാര്‍ രാമവര്‍മ ‘ഇടതുപക്ഷ’ കവിയല്ളെന്നും അദ്ദേഹം വലിയഹൈന്ദവ കവിയാണെന്നും ലേഖനങ്ങളും സോഷ്യല്‍മീഡിയ പ്രചാരണവും ഒക്കെയായി മുന്നോട്ടുവരുന്നത് കാണുമ്പോള്‍ എനിക്ക് ഉറക്കെ ചിരിക്കാനാണ് തോന്നുന്നത്. കേരളത്തിലെ ആര്‍.എസ്.എസും സി.പി.എമ്മും മണ്‍മറഞ്ഞ പ്രമുഖരെ തങ്ങളുടെ സമ്മേളനങ്ങളുടെ പോസ്റ്റര്‍ പ്രചാരണത്തില്‍ ഉപയോഗിക്കുന്നതില്‍ ഒരു കടുത്ത മത്സരത്തിലാണ്. സി.പി.എം വിവേകാനന്ദനിലേക്കും മന്നത്ത്പത്മനാഭനിലേക്കുംവരെ കണ്ണുവെച്ചപ്പോള്‍ സംഘ്പരിവാര്‍ കൊത്തിയെടുക്കുന്നത് എ.കെ. ഗോപാലന്‍ മുതല്‍ വയലാര്‍ രാമവര്‍മയെ വരെയാണ്.  അതിന് സാധൂകരണം നല്‍കുന്ന ലേഖനങ്ങളും മറ്റും പുറത്തുവരാറുമുണ്ട്. പാര്‍ട്ടി നേതാക്കളുടെ ഇംഗിതം മനസ്സിലാക്കി അണികളുടെയും അനുഭാവികളുടെയും താഴത്തെട്ടില്‍ വരെ മത്സരം കൊഴുത്തിട്ടുണ്ട്.
വിപ്ളവ കവിയൊന്നുമല്ളെങ്കിലും വയലാറിനെ ഹിന്ദുത്വ കവിയാക്കുന്നത് അല്‍പം കടന്നകൈയാണ് എന്നു പറയാതെ വയ്യ. ഹിന്ദുമതത്തെ ഇത്രയും വിമര്‍ശിച്ച, പരിഹസിച്ച, പുച്ഛിച്ച മറ്റൊരു കവി മലയാളത്തില്‍ ഉണ്ടായിട്ടില്ല. ‘സര്‍ഗസംഗീതം’ എന്ന കവിതയില്‍ ഹൈന്ദവദര്‍ശനങ്ങളോട് അനുഭാവപൂര്‍ണമായ ഒരു സമീപനമുണ്ടെന്ന് തോന്നാമെങ്കിലും വാക്കുകളുടെ ദുര്‍മേദസ്സ് പൊളിച്ച്അകത്തുചെന്നാല്‍ കാണാന്‍ കഴിയുന്നത് ഒരു സത്യാന്വേഷണ ത്വര മാത്രമാണ്. ‘ആരന്തര്‍മുഖമിപ്രപഞ്ച പരിണാമോല്‍ഭിന്നസര്‍ഗ ക്രിയാസാരം തേടിയലഞ്ഞു പണ്ടവരിലെ ചൈതന്യമെന്‍ ദര്‍ശനം’ എന്നാണത്. അങ്ങനെ പ്രപഞ്ചപരിണാമത്തിന്‍െറ സര്‍ഗസാരം തേടിയവര്‍ അന്നത്തെ ഇന്ത്യന്‍ യുക്തിവാദ പണ്ഡിതരായിരുന്നു. ബ്രാഹ്മണാധീശത്വം അവരെ വളരാന്‍ അനുവദിച്ചില്ല. പുരാതന ഇന്ത്യന്‍ യുക്തിവാദചിന്തയെക്കുറിച്ച് ദേവിപ്രസാദ് ചതോപാധ്യായയുടേതടക്കം നിരവധി പുസ്തകങ്ങളുണ്ട്. അമര്‍ത്യസെന്‍ എഴുതിയ The Argumentative Indian എന്ന പുസ്തകം ഈ ധാരയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നുണ്ട്. സ്വന്തം നിലപാട് ശാര്‍ദൂലവിക്രീഡിതത്തില്‍തന്നെ വയലാര്‍ പിന്നീട് ഇങ്ങനെ വ്യക്തമാക്കുകയും ചെയ്തു:
‘വിശ്വാമിത്ര, വസിഷ്ഠ, ഗൗതമ, ഭര
ദ്വാജാദികള്‍ നട്ടൊരാ
വിശ്വാസച്ചെടി കായ്ച്ചുണങ്ങിയ കനി
ത്തോടേന്തി വേദാന്തമേ!
വിശ്വം, ശക്തി തരംഗ ചാലിത വിയദ്
ഗേഹങ്ങളില്‍, കാലമാ
മശ്വത്തെപ്പുറകേനടത്തുമിവിടേ
ക്കെന്തിന്നുവന്നത്തെിനീ?’
അദ്ദേഹത്തിന് വേദോപനിഷത്തുകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ നിരാസം കൂടുതല്‍ശ്രദ്ധേയമാണ്. എന്നാല്‍, ഏറ്റവും ശക്തമായി വയലാര്‍ ഹിന്ദുത്വത്തിനെതിരെആഞ്ഞടിച്ചത് യാദൃച്ഛികമായി ഗുരുവായൂര്‍ നാരായണീയ ദിനത്തില്‍ അവിടെഎത്തിപ്പെട്ടപ്പോഴാണ്. അന്ന് അവിടെ നടന്ന കവിയരങ്ങില്‍ പങ്കെടുത്ത് അദ്ദേഹംചൊല്ലിയ കവിതയാണ് ‘മീന്‍ തൊട്ടുകൂട്ടിയ പട്ടേരി’. മേല്‍പ്പത്തൂരിന്‍െറ കവിത്വ ശക്തിയെ വാഴ്ത്തിയും അദ്ദേഹത്തിന്‍െറ ഇഷ്ടദേവതയെ ഇകഴ്ത്തിയും കവിത മുന്നേറുന്നു. മേല്‍പ്പത്തൂരിന്‍െറ വിഭക്തിയെക്കാള്‍ (പാണ്ഡിത്യം) പൂന്താനത്തിന്‍െറ ഭക്തിയാണ് തനിക്കിഷ്ടംഎന്ന് ഭഗവാന്‍ പറഞ്ഞുവെന്ന ഐതിഹ്യത്തെ പരിഹസിച്ച് വയലാര്‍ എഴുതി:
‘ഭഗവാന്‍ പറഞ്ഞാലും ഭക്തിയെക്കാള്‍ ഞാനിഷ്ടപ്പെടുന്നു മേല്‍പ്പത്തൂരിന്‍ ധന്യമാംവിഭക്തിയെ’ എന്ന്. മാത്രമല്ല, ‘വാകച്ചാര്‍ത്തണിയുന്ന വിഗ്രഹത്തിന്നല്ലിന്ന് വാഗര്‍ത്ഥ സ്വരൂപിയാം കവിക്കെന്‍ പുഷ്പാഞ്ജലി’ എന്നുകൂടി പറഞ്ഞിട്ടേ അദ്ദേഹം കവിത അവസാനിപ്പിച്ചുള്ളൂ. അപ്പോള്‍ ഏതോ സിനിമക്കുവേണ്ടി ‘ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു ദിവസംഞാന്‍ പോകും’ എന്നൊക്കെയുള്ള ചില പാട്ടുകളെഴുതിയതിന്‍െറ പേരില്‍ വയലാറിനെ ഹൈന്ദവ കവിയാക്കാന്‍ തുനിയുന്ന ‘ജന്മഭൂമി’യുടെ പാരവശ്യം നമ്മെ ചിരിപ്പിക്കുകയേയുള്ളൂ.

ആര്‍.എസ്.എസും ഗാന്ധിയും പട്ടേലും പിന്നെ മോദിയും

Posted: 27 Oct 2014 06:50 PM PDT

Image: 

രാജ്യത്തെ സകല മാലിന്യങ്ങളും അഴുക്കും ചവറും നീക്കി വെടിപ്പാക്കാന്‍ ഇന്ത്യക്കാരെ ആഹ്വാനംചെയ്ത് മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തിറങ്ങിയതെന്തിനെന്ന് മനസ്സിലാക്കാന്‍ എളുപ്പമാണ്. ഹിന്ദു തത്ത്വശാസ്ത്രത്തെക്കുറിച്ചുള്ള മഹാത്മാ ഗാന്ധിയുടെ സമഗ്രവും ഉന്നതവുമായ ധാരണയെ വെല്ലുവിളിക്കാനാണ് മോദിയുടെ മാതൃസംഘടനയായ, ഹിന്ദുത്വ ആശയത്തിലധിഷ്ഠിതമായ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍.എസ്.എസ്) 1925ല്‍ നിലവില്‍വന്നത്. ആദ്യം ഇന്ത്യക്കാരായ കുടിയേറ്റക്കാരുടെ അവകാശം സംരക്ഷിക്കാന്‍ ദക്ഷിണാഫ്രിക്കയിലും പിന്നീട് ബ്രിട്ടീഷുകാരുടെ 250 വര്‍ഷത്തോളം നീണ്ട ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടാന്‍ ഇന്ത്യയിലും പ്രവാചകന്‍ മുഹമ്മദിന്‍െറ രീതിയില്‍ യുദ്ധം കൂടാതെ ജനകീയ വിമോചന മുന്നേറ്റങ്ങള്‍ നടത്താനുള്ള ഉപകരണമായി ആ തത്ത്വശാസ്ത്രത്തെ മാറ്റുക വഴി നവീകരണവാദിയായ രാഷ്ട്രീയ, മത നേതാവായി ഗാന്ധി ഉയരുകയായിരുന്നു.
തീര്‍ച്ചയായും, നൂറ്റാണ്ടുകളോളം ഇന്ത്യന്‍ സമൂഹത്തെ ബഹുസ്വരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒന്നാക്കി നിലനിര്‍ത്തിയ പുരോഗമനവാദികളായ മതനേതാക്കളുടെയും രാഷ്ട്രീയക്കാരുടെയും ചക്രവര്‍ത്തിമാരുടെയും രാജാക്കന്മാരുടെയും സന്യാസിവര്യന്മാരുടെയും എഴുത്തുകാരുടെയും കവികളുടെയും യഥാര്‍ഥ പിന്‍ഗാമിയായിരുന്നു ഗാന്ധി. ആര്‍.എസ്.എസ് സ്ഥാപകനായ ഡോ. കെ.ബി. ഹെഡ്ഗേവാര്‍ ഗാന്ധിയുടെ ഉല്‍പതിഷ്ണുതയുടെ തികച്ചും എതിരായ ആശയത്തെയാണ് പ്രതിനിധാനം ചെയ്തത്. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുക്കളല്ലാത്തവര്‍ക്ക് ഹിന്ദുക്കളുടേതിന് തുല്യമായ അവകാശങ്ങളില്ളെന്നും പ്രഖ്യാപിച്ച ഒരു തത്ത്വശാസ്ത്രമാണ് അദ്ദേഹം വിശ്വസിച്ചതും പിന്തുടര്‍ന്നതും. ഹെഡ്ഗേവാറിന്‍െറ പിന്‍ഗാമിയായി ആര്‍.എസ്.എസ് പരമാധികാരിയായ ഗോള്‍വാള്‍ക്കര്‍ ലക്ഷക്കണക്കിന് സാധാരണ ഹിന്ദുക്കളുടെ മനസ്സില്‍ ആ ആശയം ഊട്ടിയുറപ്പിച്ചു. അദ്ദേഹം ആര്‍.എസ്.എസ് അടിത്തറ വിപുലപ്പെടുത്തി.
ഒരു നൂറ്റാണ്ടോളം ആര്‍.എസ്.എസിനും പിന്നീട് ഹിന്ദുത്വയെന്ന് നാമകരണം ചെയ്യപ്പെട്ട അതിന്‍െറ ‘ഹിന്ദു’ സമൂഹത്തിനും നിരവധി റോള്‍മോഡലുകളും നേതാക്കളുമുണ്ടായി. ആര്‍.എസ്.എസിന്‍െറ മാത്രമല്ല, അതിന്‍െറ വിശാല കുടുംബത്തിലും അതിന്‍െറ പ്രത്യയശാസ്ത്രത്തോട് ഏകാത്മകത പ്രകടിപ്പിച്ചവരില്‍ നിന്നുമുള്ളവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ ഹിംസാത്മക വിപ്ളവകാരിയായി രംഗത്തത്തെി ന്യൂനപക്ഷവിരുദ്ധ ഹിന്ദുത്വത്തിന്‍െറ യഥാര്‍ഥ പോസ്റ്റര്‍ ബോയ് ആയി മാറിയ വി.ഡി. സവര്‍ക്കറും ഇതിലുള്‍പ്പെടുന്നു. നിലനിന്ന രണ്ട് ദശാബ്ദക്കാലത്തോളം വേരുപിടിക്കാതിരുന്ന,  ആര്‍.എസ്.എസ് പിന്തുണയോടെയുള്ള രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ജനസംഘത്തിന്‍െറ സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജി, ഹിന്ദു രാഷ്ട്ര ആശയക്കാരനായ ഡോ. ദീന്‍ ദയാല്‍ ഉപാധ്യായ എന്നിവരും ഇക്കൂട്ടത്തിലുണ്ട്.
മേയ് മാസത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന് 18 മാസം മുമ്പുതന്നെ ബി.ജെ.പിയുടെ അനിഷേധ്യനായ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി തന്‍െറ പ്രസംഗങ്ങളില്‍ ഗാന്ധിയെ പരാമര്‍ശിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍, അദ്ദേഹത്തിന്‍െറ പ്രസംഗങ്ങള്‍ കേന്ദ്രീകരിച്ചത് ഒരിക്കല്‍ ഗാന്ധിയുടെ അടുപ്പക്കാരനായിരുന്ന വല്ലഭ് ഭായ് പട്ടേലിലായിരുന്നു. ഗാന്ധിയെപ്പോലെ (മോദിയെപ്പോലെയും) അദ്ദേഹവും ഗുജറാത്തിയായിരുന്നു; ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ കീഴില്‍ രണ്ടാമനുമായിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയായി ചുമതലയേറ്റയുടന്‍ മോദി മഹാത്മാ ഗാന്ധിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിരുന്നു. ഗുജറാത്തിലെ വഡോദരയില്‍ നടന്ന വിജയാഘോഷ പ്രസംഗം തൊട്ടിങ്ങോട്ട് തന്‍െറ പ്രസംഗങ്ങളില്‍ ഗാന്ധിയെ അദ്ദേഹം ബുദ്ധിപൂര്‍വം ഉപയോഗിച്ചു. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടത്തിയ പതിവ് പ്രസംഗത്തില്‍ ഇന്ത്യയിലെ മാലിന്യങ്ങളും അഴുക്കും ചവറും തുടച്ചുനീക്കാനുള്ള ഗാന്ധിയുടെ സ്വപ്നത്തെക്കുറിച്ച് മോദി വാചാലനായി. നേരത്തേ പറഞ്ഞതുപോലെ, ഒക്ടോബര്‍ രണ്ടിന് ഇതിനുവേണ്ടി ദേശവ്യാപകമായ കാമ്പയിനിനും മോദി തുടക്കമിട്ടു.
മോദിയുടെ ക്ളീന്‍ ഇന്ത്യ കാമ്പയിനിന് പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്‍െറ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും സംബന്ധിച്ചിടത്തോളം രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്നാമതായി, ഹിന്ദുത്വ കുടുംബമെന്നത് ഗാന്ധിയുടെ ദര്‍ശനത്തിന്‍െയും രാഷ്ട്രീയത്തിന്‍െറയും സന്ദേശത്തിന്‍െറയും പിന്തുടര്‍ച്ചയാണെന്ന സൂചന സന്ദേഹികളല്ലാത്തവര്‍ക്കും യുവാക്കള്‍ക്കും മുന്നറിവില്ലാത്തവര്‍ക്കും നല്‍കുന്നു. ഇത് അപകടകരമായ ഒരു കാര്യമാണ്. കാരണം, ഗാന്ധി ആരാണെന്നും എന്താണെന്നുമുള്ളതിനെക്കുറിച്ച് പൂര്‍ണമായും തെറ്റായ ധാരണയിലേക്ക് ഇത് ക്രമേണ വഴിതെളിച്ചേക്കാം. ആര്‍.എസ്.എസും അതിന്‍െറ പ്രത്യയശാസ്ത്രവും മഹാത്മാ ഗാന്ധിയുടെ പ്രത്യയശാസ്ത്രത്തിന് നേരെ വിപരീതമാണ്. തെറ്റായ മിത്തുകളുടെ നിര്‍മിതിയിലൂടെയാണ് കാപട്യം നിറഞ്ഞതും അസത്യം പറയുന്നതും മിഥ്യാബോധത്തില്‍ അടിയുറച്ചതുമായ സംഘടനയായ ആര്‍.എസ്.എസ് അതിജീവിക്കുന്നത്. മനുഷ്യരാശി കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ഹീനമായ വിഭാഗീയ സിദ്ധാന്തത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. മറുവശത്ത്, ആഗോളപ്രശസ്തി വളര്‍ന്നുകൊണ്ടേയിരിക്കുന്ന മഹാനായ ഐക്യവക്താവും വിമോചകനുമായിരുന്നു ഗാന്ധി. ശുചീകരണത്തിലുള്ള ഗാന്ധിയുടെ നിര്‍ബന്ധത്തെക്കുറിച്ച് മോദി ഊന്നിപ്പറയുമ്പോള്‍ സാമൂഹിക, രാഷ്ട്രീയ നീതി എന്ന അദ്ദേഹത്തിന്‍െറ അടിസ്ഥാന തത്ത്വങ്ങള്‍ ഉള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ പൊതു മണ്ഡലത്തില്‍നിന്ന് ബോധപൂര്‍വം നീക്കംചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.
മഹാത്മാ ഗാന്ധിയെ മോദി ഏറ്റെടുക്കുന്നതിലെ രണ്ടാമത്തെ രാഷ്ട്രീയ ലക്ഷ്യം, ആര്‍.എസ്.എസും അതിന്‍െറ വിശാല കുടുംബവും തത്ത്വശാസ്ത്രപരമായി പാപ്പരാണെന്നും ബൗദ്ധികമായി നിലപാടുകളില്ലാത്തതാണെന്നും എങ്ങുനിന്നും പരിഹാസവും തിരസ്കരണവുമാണ് അത് അര്‍ഹിക്കുന്നതെന്നുമുള്ള വസ്തുതയെ മറച്ചുവെക്കുകയാണ്. അതുകൊണ്ടാണ് സവര്‍ക്കര്‍, ഹെഡ്ഗേവാര്‍, ഗോള്‍വാള്‍ക്കര്‍, മുഖര്‍ജി, ഉപാധ്യായ തുടങ്ങിയവരുള്‍പ്പെടെ ഏതെങ്കിലുമൊരു ഹിന്ദുത്വനായകരുടെ ആഘോഷങ്ങളില്‍നിന്ന് പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി അകന്നുനിന്നത്. കാരണം, ഈ നേതാക്കള്‍ ആരാണെന്നും അവര്‍ പ്രഘോഷിച്ചതും അനുഷ്ഠിച്ചതും എന്തൊക്കെയാണെന്നും പൊതുജനങ്ങള്‍ പരിശോധിക്കാന്‍ അത്തരമൊരു ശ്രമം ഇടയാക്കും.
അതിനാല്‍, ഗാന്ധിയുടെ നാമവും പാരമ്പര്യവും ഏറ്റെടുക്കാനുള്ള ആര്‍.എസ്.എസിന്‍െറയും ബി.ജെ.പിയുടെയും അതിന്‍െറ പ്രധാനമന്ത്രി മോദിയുടെയും ദുഷ്ടലാക്കുകളെ തുറന്നുകാട്ടുകയെന്നത് നേരന്വേഷകരുടെ കടമയാണ്. ഹിന്ദുത്വ കുടുംബത്തിന്‍െറ ആശയഭ്രാന്തിനെയും അഹിന്ദുക്കളോടുള്ള നിറഞ്ഞ വെറുപ്പിനെയും പ്രതിലോമനിലപാടുകളെയും എല്ലാറ്റിനുമുപരി ഗാന്ധിയോടും സ്നേഹവും സഹാനുഭൂതിയുമെന്ന അദ്ദേഹത്തിന്‍െറ സന്ദേശത്തോടുമുള്ള വെറുപ്പിനെയും തുറന്നുകാട്ടേണ്ടതുണ്ട്.

സദാചാരത്തെക്കുറിച്ച സംസാരങ്ങള്‍

Posted: 27 Oct 2014 06:42 PM PDT

Image: 

ഒക്ടോബര്‍ 23ന് കോഴിക്കോട്ടെ ഒരു കോഫീ ഷോപ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേരളത്തിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന്‍െറ ആഭിമുഖ്യത്തിലുള്ള  ടെലിവിഷന്‍ ചാനല്‍ കോഫീ ഷോപ്പില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്ന വാര്‍ത്ത ബ്രേക് ചെയ്യുന്നു; കേന്ദ്രത്തില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ യുവജന വിഭാഗം പ്രവര്‍ത്തകര്‍ പോയി ആ ഷോപ് അടിച്ചുപൊളിക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ ഇവിടെയെന്തിന് പൊലീസും നിയമ, നീതി നിര്‍വഹണ സംവിധാനങ്ങളും എന്നതാണ് ഇതുമായി ബന്ധപ്പെട്ടുയരുന്ന പ്രാഥമികമായ ചോദ്യം. യുവമോര്‍ച്ചയുടെ ചെയ്തിയെ അപലപിക്കാന്‍ പൊതുവെ മാധ്യമങ്ങളും പൊതുസമൂഹവും പെട്ടെന്നുതന്നെ രംഗത്തുവന്നു. ഈ സമ്മര്‍ദങ്ങളില്‍ പെട്ടതു കൊണ്ടാവണം ബി.ജെ.പി സംസ്ഥാന അധ്യക്ഷനും യുവമോര്‍ച്ച അക്രമത്തെ പിന്തുണക്കാന്‍ സന്നദ്ധമായില്ല.

വ്യക്തികളെ സദാചാരം പാലിപ്പിക്കാന്‍ സംഘടനകള്‍ രംഗത്തുവരുന്ന പ്രവണതക്കെതിരെയുള്ള പ്രതികരണം ശക്തമാവാനും കോഫീ ഷോപ് സംഭവം കാരണമായി. ‘സദാചാര പോലീസ്’ എന്ന് വ്യവഹരിക്കപ്പെടുന്ന പ്രതിഭാസം അടുത്തിടെയായി ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രതികരണം സ്വാഭാവികവുമാണ്. ഈ സംഭവത്തിന് ശേഷമാണ്, ഒക്ടോബര്‍ 25ന്, കോഴിക്കോട് ജില്ലയിലെതന്നെ തൊട്ടില്‍പാലത്ത് സദാചാര പൊലീസിന്‍െറ നടപടിയില്‍ വേദനിച്ച യുവതിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. എന്തോ കാര്യത്തിനുവേണ്ടി തന്‍െറ വീട്ടിലത്തെിയ യുവാവിനെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതു കണ്ടാണ് ആയലോട്ട് മീത്തല്‍ പ്രസീന ആത്മഹത്യ ചെയ്തത്. വ്യക്തികള്‍/ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നു എന്നത് മാത്രമല്ല, മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നുകയറുന്നു എന്നതുകൂടിയാണ് ഇവിടത്തെ പ്രശ്നം. സ്വകാര്യത ഓരോരുത്തരുടെയും അവകാശമാണ്. അതിനെ മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്നത് ആരോഗ്യപൂര്‍ണവും ജനാധിപത്യപരവുമായ സമൂഹ സൃഷ്ടിയുടെ മുന്നുപാധിയാണ്.

സദാചാര പൊലീസിന്‍െറ  അതിക്രമങ്ങള്‍ക്കെതിരെയും ഭരണഘടനാധിഷ്ഠിത നിയമനിര്‍വഹണത്തിനും വ്യക്തിയുടെ സ്വകാര്യതക്കും വേണ്ടിയുമുള്ള ശബ്ദം ഉച്ചത്തില്‍ കേള്‍പിക്കാന്‍ ഈ സന്ദര്‍ഭത്തെ സാംസ്കാരിക സമൂഹം ഉപയോഗപ്പെടുത്തുന്നത് സ്വാഗതാര്‍ഹമാണ്. അതേസമയം, സദാചാരമേ ആവശ്യമില്ളെന്നും സര്‍വതന്ത്ര വ്യക്തി സ്വാതന്ത്ര്യമാണ് വേണ്ടത് എന്നുമുള്ള തരത്തില്‍ ഇതിനെതിരായ മറ്റൊരു ആശയവും അന്തരീക്ഷത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. ‘സ്വശരീരത്തിന് മേലുള്ള വ്യക്തിയുടെ സ്വയംനിര്‍ണയാവകാശം’ എന്ന പേരില്‍ ആനയിക്കപ്പെടുന്ന ആശയങ്ങള്‍ സ്വതന്ത്ര ലൈംഗികതവരെ എത്തുന്നതാണ്. മാറുതുറന്ന് പുരുഷന്മാര്‍ക്ക് പൊതുസ്ഥലത്തും ബീച്ചിലുമൊക്കെ വരാമെങ്കില്‍ ഞങ്ങള്‍ സ്ത്രീകള്‍ക്കും അതെന്തുകൊണ്ടായിക്കൂട എന്ന ചോദ്യമുയര്‍ത്തി ‘ടോപ്ലെസ് മൂവ്മെന്‍റ്’എന്ന പേരില്‍ സ്ത്രീവാദ പ്രസ്ഥാനങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമ്പൂര്‍ണവും കേവലവുമായ സ്വാതന്ത്ര്യത്തോടെ സ്വശരീരത്തെ ഉപയോഗിക്കാന്‍, ഒരു സാമൂഹിക ജീവിയായിരിക്കെ, മനുഷ്യന് സാധിക്കുമോ എന്ന അടിസ്ഥാന ചോദ്യത്തിലേക്കാണ് ഈ സംവാദം നമ്മെ നയിക്കുക.  കോഫീ ഷോപ് ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍, ശരീരത്തിന്‍െറ സ്വയംനിര്‍ണയാവകാശത്തെ ഉയര്‍ത്തിപ്പിടിച്ച്, പൊതുമൈതാനത്ത് ചുംബന മഹോത്സവം സംഘടിപ്പിക്കാനുള്ള ആലോചനകള്‍വരെ നടക്കുന്നുണ്ട്. ശരീരത്തിന്‍െറ സ്വയംനിര്‍ണയാവകാശം എന്ന അടിത്തറയില്‍നിന്നുകൊണ്ട് ഇതേ പൊതുമൈതാനത്ത് രതിയുത്സവങ്ങള്‍ സംഘടിപ്പിക്കാനും അവര്‍ക്ക് കഴിയും. അഥവാ, അങ്ങനെ സംഘടിപ്പിക്കാതിരിക്കുന്നതില്‍ എന്തുണ്ട് ന്യായം എന്ന് സൈദ്ധാന്തികമായി അവര്‍ ബോധ്യപ്പെടുത്തേണ്ടി വരും. സദാചാരത്തെക്കുറിച്ച ചോദ്യങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ ഭൗതികവാദികള്‍ക്ക് കഴിയാതെ വരുന്നത് ഇത്തരത്തില്‍ സങ്കീര്‍ണമായ ചോദ്യങ്ങള്‍ അന്തരീക്ഷത്തിലുണ്ട് എന്ന കാരണത്താലാണ്.

ദൈവത്തിന്‍െറ അതിരടയാളങ്ങള്‍ എന്നൊരു ആശയം വേദങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. മനുഷ്യ ജീവിതത്തിന് നിഷ്ഠാപൂര്‍വമായ ചില ക്രമപ്പെടുത്തലുകള്‍ ആവശ്യമാണ് എന്നതാണ് ഈ ആശയത്തിന്‍െറ അടിത്തറ. സദാചാരം എന്ന വാക്ക് പ്രതിനിധാനംചെയ്യുന്നത് അത്തരമൊരു ക്രമപ്പെടുത്തലിനെയാണ്.  എന്നാല്‍, ഓരോ വ്യക്തിയുടെയും സ്വകാര്യതയിലേക്ക് തുളഞ്ഞു കയറി അധികാരം പ്രയോഗിക്കുന്ന ഏര്‍പ്പാടല്ല അത്. ആ അധികാരപ്രയോഗവും സദാചാരമേ വേണ്ട  എന്ന നിലപാടും ആത്യന്തികമായി സമൂഹ ഘടനയുടെ അടിത്തറ മാന്തും. അല്‍പം കൂടി വിസ്തൃതവും സുതാര്യവും ജനാധിപത്യപരവുമായ കുടുംബ, സാമൂഹിക അന്തരീക്ഷം കെട്ടിപ്പടുക്കുകയാണ് സമൂഹത്തെ ആന്തരികമായി ശക്തിപ്പെടുത്താനുള്ള വഴി. വ്യക്തിസ്വത്വത്തെ നിഷേധിക്കുന്ന ഫ്യൂഡല്‍ ഘടനകളും വ്യക്തിയുടെ തെരഞ്ഞെടുപ്പുകള്‍ മാത്രമാണ് ശരിയെന്നുമുള്ള ആത്യന്തിക ലിബറല്‍ നിലപാടുകളും ഒരുപോലെ വിചാരണക്ക് വിധേയമാക്കപ്പെടേണ്ടതാണ്.

വീടിനും നാടിനും വേദനയായി നാരായണന്‍െറ ജീവിതം

Posted: 27 Oct 2014 06:31 PM PDT

Image: 
Subtitle: 
കുടുംബം നിത്യചെലവിന് പോലും പ്രയാസപ്പെടുകയാണ്

പേരാമ്പ്ര: കല്യാണവീടുകളാകട്ടെ മരണവീടുകളാകട്ടെ അതല്ല മറ്റെന്തെങ്കിലും ആഘോഷമാകട്ടെ ചെറുവണ്ണൂര്‍ കക്കറമുക്കുകാര്‍ക്ക് എല്ലാം നോക്കിയും കണ്ടും നടത്താന്‍ ഒരാളുണ്ടായിരുന്നു; പുതിയോട്ടില്‍ സി.എം. നാരായണന്‍ (47). എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി അദ്ദേഹം കിടപ്പിലാണ്.
രോഗമല്ല നാരായണനെ ശയ്യാവലംബിയാക്കിയത്. നാട്ടുകാരില്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായി ക്വട്ടേഷന്‍ സംഘം പച്ചക്ക് വെട്ടുകയായിരുന്നു. നിരവധി വെട്ടുകളാണ് നാരായണന്‍െറ ശരീരം ഏറ്റുവാങ്ങിയത്. ഇരുകാലുകള്‍ക്കും കൈകള്‍ക്കും തലക്കും ഗുരുതര പരിക്കാണ് പറ്റിയത്. ഒരു മാസത്തിലധികം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടന്നു. എല്ല് പൊട്ടിയ കാലിന് കമ്പിയിട്ടതാണ്. എല്ല് കൂടിച്ചേരാത്തതു കാരണം ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇദ്ദേഹത്തിന് സഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
പ്രമേഹമുള്ളതുകൊണ്ട് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാണ്. എന്ന് ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ക്ക് പോലും പറയാന്‍ സാധിക്കുന്നില്ല.എന്തിനുവേണ്ടിയാണ്തന്നെ വധിക്കാന്‍ ശ്രമിച്ചതെന്ന് നാരായണന് ഇതുവരെ അറിയില്ല. മുന്‍ വൈരാഗ്യമെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കേസില്‍ അഞ്ച് പേരെ റിമാന്‍ഡ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് പോയി. വിദേശത്തുനിന്ന് ഇയാള്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും നാരായണന്‍ പറയുന്നു.
2013 സെപ്റ്റംബര്‍ 17ന് രാത്രി വടകരയില്‍നിന്ന് പണി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ കൂറുക്കടവ് റോഡില്‍ വെച്ചാണ് ആക്രമണമുണ്ടായത്.
നാരായണനും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം നിത്യചെലവിന് പോലും ഏറെ പ്രയാസപ്പെടുകയാണ്. പ്രതിമാസം 4000ത്തോളം രൂപ ചികിത്സക്ക് വേണം, പിന്നെ കുട്ടികളുടെ പഠനം വീട്ടിലെ ചെലവ് എന്നിവക്ക് വേറെയും. ലോണെടുത്താണ് ചെറിയൊരു വീട് നിര്‍മിച്ചത്. വായ്പ തിരിച്ചടവ് തെറ്റിയതോടെ ബാങ്ക് ജപ്തി നോട്ടീസ് അയച്ചിട്ടുണ്ട്. ഇപ്പോള്‍ ഇദ്ദേഹത്തിന്‍െറ വീട്ടിലെ അടുക്കളയില്‍ തീപുകയുന്നത് നാട്ടുകാരുടെ സഹായം കൊണ്ടാണ്.
നാരായണന്‍െറ ചെറിയ സഹായം ലഭിക്കാത്ത ആരുംതന്നെ ഒരു പക്ഷേ കക്കറമുക്കില്‍ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ നാട്ടുകാരുടെ സഹായം അകമഴിഞ്ഞ് ലഭിക്കുന്നുമുണ്ട്. എന്നാല്‍, എത്ര കാലം നാട്ടുകാരെ ആശ്രയിച്ച് ജീവിക്കുമെന്നാണ് നാരായണനെ അലട്ടുന്ന പ്രശ്നം. വിവാഹപ്രായമായ മക്കള്‍, ജപ്തിഭീഷണി, ആക്രമിച്ചവര്‍ നടത്തുന്ന ഭീഷണി ഇതെല്ലാം രോഗശയ്യയിലും ഇദ്ദേഹത്തിന്‍െറ ഉറക്കം കെടുത്തുന്നു.
കേസന്വേഷണം ആദ്യം കാര്യക്ഷമമായി നീങ്ങിയെങ്കിലും ഇപ്പോള്‍ മന്ദഗതിയിലാണ്. പ്രതികളുടെ ഭീഷണി പൊലീസിലറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ളെന്ന് ഇദ്ദേഹം പറയുന്നു.
 

ഐ.എസ്.എല്‍: അനല്‍ക്കയുടെ തിരിച്ചുവരവില്‍ ജയം നേടാന്‍ മുംബൈ

Posted: 27 Oct 2014 12:18 PM PDT

Image: 

ചെന്നൈ: ഉദ്ഘാടനത്തില്‍ തോല്‍വിയും തുടര്‍ന്ന് ലീഗിലെ ഏറ്റവും വലിയ ജയം നേടി തിരിച്ചുവരവും വീണ്ടും തോല്‍വിയും ഏറ്റുവാങ്ങിയ ശേഷം വീണ്ടുമൊരു തിരിച്ചുവരവ് ലക്ഷ്യമിട്ട് മുംബൈ സിറ്റ് എഫ്.സി ഇന്ന് ചെന്നൈയിന്‍ എഫ്.സിക്കെതിരെ ഇറങ്ങുന്നു. മുന്നേറ്റ നിരയില്‍ നിക്കോളസ് അനല്‍ക്ക അരങ്ങേറ്റം കുറിക്കുന്നു എന്ന വിശേഷമാണ് മുംബൈ ക്യാമ്പില്‍ ആത്മവിശ്വാസമായി നിറയുന്നത്.
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ഗോള്‍ നേട്ടമാഘോഷിക്കാന്‍ നാസി സല്യൂട്ട് നടത്തിയതിന് അഞ്ചു കളികളിലെ വിലക്ക് നേരിട്ടതിനു ശേഷമാണ് ഫ്രഞ്ച് താരമായ അനല്‍ക്ക തിരിച്ചത്തെുന്നത്. മറുപക്ഷത്ത് ആദ്യ രണ്ടു മത്സരങ്ങളിലും ജയവുമായി ലീഗിലെ കരുത്തരുടെ നിരയില്‍ നിലയുറപ്പിച്ചിരുന്ന  ടീം കഴിഞ്ഞ കളിയില്‍ ഡല്‍ഹി ഡൈനാമോസില്‍ നിന്നേറ്റ 4-1 ന്‍െറ തോല്‍വിയുടെ മുറിവുകള്‍ ഉണക്കുകയെന്ന ലക്ഷ്യവുമായാണ് കളത്തിലിറങ്ങുന്നത്.
അനല്‍ക്ക കളിക്കുമെന്ന കാര്യം മുംബൈയുടെ കോച്ച് പീറ്റര്‍ റീഡ് കഴിഞ്ഞ മത്സരത്തിനു ശേഷം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. മാര്‍ക്വി താരം ഫ്രെഡ്ഡി ലുങ്ബര്‍ഗിന് പരിക്കു കാരണം ലീഗ് നഷപ്പെടുമെന്ന നിലയിലിരിക്കെ അനല്‍ക്കയുടെ വരവ് ടീമിന് വലിയ ആശ്വാസമാണ്.
അനല്‍ക്ക കളത്തിലിറങ്ങി ചെന്നൈയുടെ പ്രതിരോധം തുളച്ച് മുന്നേറിയാല്‍ കാര്യങ്ങള്‍ ആതിഥേയ ടീമിന് ഒട്ടും ഗുണകരമാകില്ല. മിഡ്ഫീല്‍ഡര്‍ ആന്ദ്ര മൊര്‍ട്ടിസും അവര്‍ക്ക് ആവശ്യമായ ചടുലത സമ്മാനിക്കും. പരിക്കു ഭേദമായി സയ്യിദ് റഹീം നബി തിരിച്ചുവന്നാല്‍ മുംബൈ പ്രതിരോധത്തിനും ബലമേറും.
കളിച്ച മൂന്നു കളികളിലും ഗോള്‍ കണ്ടത്തെിയ ബ്രസീലിയന്‍ മാര്‍ക്വി താരം എലാനോ ബ്ളൂമറിലാണ് ചെന്നൈ നിരയുടെ വലിയ പ്രതീക്ഷ. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
 

‘നിലോഫര്‍’ വെള്ളിയാഴ്ച ഗുജറാത്ത് തീരത്ത്

Posted: 27 Oct 2014 12:16 PM PDT

Image: 

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശില്‍ വീശിയടിച്ച ഹുദ്ഹുദിനു പിന്നാലെ ഗുജറാത്തിന്‍െറ തീരപ്രദേശങ്ങളിലേക്ക് ‘നിലോഫര്‍’ ചുഴലിയത്തെുന്നു. അറബിക്കടലില്‍ രൂപംകൊണ്ട നിലോഫര്‍വെള്ളിയാഴ്ച രാവിലെ കരതൊടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. മണിക്കൂറില്‍ 100-110 കി.മീറ്റര്‍ വേഗത്തിലത്തെുന്ന കാറ്റിന് മണിക്കൂറില്‍ 125 കി.മീറ്റര്‍ വരെ ശക്തികൂടിയേക്കും. ശക്തിയേറിയ ചുഴലിക്കാറ്റായി മാറിയ നിലോഫര്‍ തുടക്കത്തില്‍ വടക്കോട്ട് നീങ്ങും. പിന്നീട് വടക്കു കിഴക്ക്  ഭാഗത്തേക്ക് കുതിക്കുന്ന നിലോഫര്‍ ഗുജറാത്ത് തീരത്ത് വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെ കരതൊടും.

നിലോഫറിന്‍െറ വരവിന് മുന്നോടിയായി തീരജില്ലകളായ സൗരാഷ്ട്രയിലും കച്ചിലും വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ പെയ്യും. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മീന്‍പിടിത്തക്കാരോട് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീരത്ത് താമസിക്കുന്നവരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ അറിയിപ്പു നല്‍കി. മരങ്ങള്‍ കടപുഴകാനും വൈദ്യുതിബന്ധം തകരാറിലാവാനും മേല്‍ക്കൂരകള്‍ പറന്നുപോകാനും സാധ്യതയുണ്ട്. പേര്‍ഷ്യന്‍ ഭാഷയില്‍ താമര, ആമ്പല്‍ എന്നൊക്കെയാണ് അര്‍ഥം. പാകിസ്താനാണ് ഈ ചുഴലിക്കാറ്റിന് പേരിട്ടത്.
 

കേന്ദ്ര കമ്മിറ്റി തുടരുന്നു; യെച്ചൂരിയോട് വിയോജിച്ച് കേരള നേതാക്കള്‍

Posted: 27 Oct 2014 12:07 PM PDT

Image: 

ന്യൂഡല്‍ഹി: രാഷ്ട്രീയ, അടവുനയങ്ങളിലെ തിരുത്തലുകള്‍ സംബന്ധിച്ച ചര്‍ച്ച സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ പുരോഗമിക്കുമ്പോള്‍ പാര്‍ട്ടി രണ്ടു തട്ടില്‍. തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു ശേഷം പാര്‍ട്ടിക്ക് പിഴച്ചത് എവിടെയെന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ നേതാക്കള്‍ പലതട്ടിലായി മാറുന്ന പ്രതിസന്ധിയിലേക്കാണ് പാര്‍ട്ടി നീങ്ങുന്നത്. രണ്ടുദിവസമായി തുടരുന്ന കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചകള്‍ നല്‍കുന്ന സൂചന അതാണ്.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കാലത്തെ അടവുനയം പിഴച്ചെന്ന് വിലയിരുത്തുന്ന പി.ബിയുടെ ഒൗദ്യോഗിക രേഖക്കെതിരെ സീതാറാം യെച്ചൂരി മുന്നോട്ടുവെച്ച ബദല്‍ നിര്‍ദേശം കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചയെ ചൂടുപിടിപ്പിച്ചു. രണ്ടുദിവസത്തെ ചര്‍ച്ചകള്‍ പൂര്‍ത്തിയായപ്പോള്‍ 40ഓളം പേര്‍ തങ്ങളുടെ നിലപാടുകള്‍ വിശദീകരിച്ചു. 20ഓളം പേര്‍ കൂടി സംസാരിക്കാനുണ്ട്. ഒൗദ്യോഗിക രേഖക്ക് ബദലായി യെച്ചൂരി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ പിന്തുണക്കുന്ന നിലപാടുകള്‍ കേന്ദ്ര കമ്മിറ്റിയിലുണ്ടായി. നാലുദിവസത്തെ കേന്ദ്ര കമ്മിറ്റി ബുധനാഴ്ച സമാപിക്കുമ്പോള്‍ മാത്രമേ ഏതുനിലപാടിനാകും മുന്‍തൂക്കമെന്ന് വ്യക്തമാകൂ. കേരളഘടകം പൊതുവില്‍ ഒൗദ്യോഗിക രേഖക്കൊപ്പമാണ്. കേരളത്തില്‍നിന്ന് എ. വിജയരാഘവന്‍, പി. കരുണാകരന്‍, ഇ.പി. ജയരാജന്‍ എന്നിവര്‍ തിങ്കളാഴ്ച സംസാരിച്ചു. ഒൗദ്യോഗിക രേഖയിലെ വിലയിരുത്തലുകളോട് യോജിച്ചു പോകുന്ന നിലപാടാണ് ഇവര്‍ മുന്നോട്ടുവെച്ചതെന്നാണ് വിവരം. പി.കെ. ശ്രീമതി, തോമസ് ഐസക് എന്നിവര്‍ കൂടി ചൊവ്വാഴ്ച സംസാരിക്കും.  ബംഗാള്‍ ഘടകത്തില്‍നിന്ന് ഒരു വിഭാഗത്തിന്‍െറ പിന്തുണ യെച്ചൂരിക്ക് ലഭിക്കുന്നതായാണ് സൂചന. മതേതര ജനാധിപത്യ പാര്‍ട്ടികളുമായി സഖ്യം ആകാമെന്ന അടവുനയമല്ല, മറിച്ച് നയം നടപ്പാക്കിയതിലാണ് പിഴച്ചതെന്ന യെച്ചൂരിയുടെ നിലപാടിനൊപ്പമാണ്  മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഉള്‍പ്പെടെ ബംഗാള്‍ ഘടകത്തിലെ ഒരു വിഭാഗം.
എന്നാല്‍, ബംഗാള്‍ ഘടകം സെക്രട്ടറി ബിമന്‍ ബസു ഉള്‍പ്പെടെയുള്ളവര്‍ അടവുനയം പിഴച്ചെന്ന കാരാട്ടിന്‍െറ നിലപാടിനൊപ്പമാണ്. പിഴച്ചത് അടവുനയങ്ങളാണെന്ന വിലയിരുത്തല്‍ ബംഗാളിലെ പരാജയത്തിന്‍െറ പേരില്‍ പ്രതിക്കൂട്ടിലായ ബിമന്‍ ബസുവിന് പിടിവള്ളിയാണ്. അതിനാല്‍, ബിമന്‍ ബസുവും കൂട്ടരും കാരാട്ട്  ലൈനില്‍ നിലകൊള്ളുന്നു. അതേസമയം, മമതക്കൊപ്പം ബി.ജെ.പിയും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യം നേരിടാന്‍ കോണ്‍ഗ്രസ് സഹകരണവും ആകാമെന്ന നിലപാടുള്ള ബംഗാള്‍ നേതാക്കള്‍ യെച്ചൂരിയുടെ നിര്‍ദേശങ്ങളെയാണ് പിന്തുണക്കുന്നത്.
കോണ്‍ഗ്രസാണ് മുഖ്യ എതിരാളി എന്ന സാഹചര്യമാണ് കേരളഘടകം ഒൗദ്യോഗിക രേഖക്കൊപ്പം നിലനില്‍ക്കുന്നതിന്‍െറ രാഷ്ട്രീയ സാഹചര്യം. മാത്രമല്ല, പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഒൗദ്യോഗിക പക്ഷത്തിന് യെച്ചൂരിയേക്കാള്‍ കാരാട്ടിനോടാണ് മമത. എന്നാല്‍, സംസ്ഥാനത്തെ ചേരിപ്പോരില്‍ യെച്ചൂരി വി.എസിനൊപ്പമായിരുന്നു. ആദ്യ രണ്ടുദിനത്തെ യോഗത്തിനില്ലാതിരുന്ന വി.എസും പിണറായിയും ചൊവ്വാഴ്ച ഡല്‍ഹിയില്‍ എത്തും. യെച്ചൂരിയുടെ ബദല്‍ നിര്‍ദേശങ്ങളില്‍ വി.എസിന്‍െറ നിലപാട് എന്തായിരിക്കുമെന്ന് എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. അവലോകന രേഖയിന്മേലുള്ള ചര്‍ച്ച ചൊവ്വാഴ്ച പൂര്‍ത്തിയാകും.

തുനീഷ്യന്‍ തെരഞ്ഞെടുപ്പ്: നിദാഅ് തൂനിസിന് മുന്നേറ്റം; അന്നഹ്ദ രണ്ടാമത്

Posted: 27 Oct 2014 11:57 AM PDT

Image: 
Subtitle: 
നിദാഅ് 83 സീറ്റില്‍ വിജയിച്ചു, അന്നഹ്ദക്ക് 68

തൂനിസ്: തുനീഷ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മതേതര പാര്‍ട്ടിയായ നിദാഅ് തൂനിസിന് മികച്ച ജയം. 217 അംഗ പാര്‍ലമെന്‍റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള ഫലങ്ങള്‍ അനുസരിച്ച് 83 സീറ്റുകളില്‍ വിജയിച്ച നിദാഅ് 38 ശതമാനം സീറ്റുകളുമായി പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള തയാറെടുപ്പിലാണ്. 68 സീറ്റ് നേടിയ അന്നഹ്ദ 31 ശതമാനം സീറ്റുകളുമായി രണ്ടും 17 സീറ്റ് നേടിയ ഫ്രീ പാട്രിയോട്ടിക് പാര്‍ട്ടി (ഏഴു ശതമാനം) മൂന്നും 12 സീറ്റ് നേടിയ പോപുലര്‍ ഫ്രണ്ട് (അഞ്ചു ശതമാനം) നാലും സ്ഥാനത്താണുള്ളത്.
ഇസ്ലാമിസ്റ്റ് സംഘടനയും ഭരണകക്ഷിയുമായ അന്നഹ്ദക്ക് തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍. സാധാരണക്കാര്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് തോല്‍വി. തുനീഷ്യന്‍ വിപ്ളവത്തില്‍ സുപ്രധാന പങ്കുവഹിച്ചതും പുതിയ ഭരണഘടനയുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയതും അന്നഹ്ദയായിരുന്നു. മിക്ക വിപ്ളവാനന്തര സര്‍ക്കാറുകളും പ്രയാസം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അന്നഹ്ദ കൂടിയാലോചനാ സമിതി അംഗം അഹ്മദ് ഗാലൂല്‍ പറഞ്ഞു. വിപ്ളവത്തിന് ശേഷം ജനങ്ങളുടെ പ്രതീക്ഷകള്‍ വളരെ വലുതായിരിക്കുമെന്നതാണ് ഇതിന് കാരണം. ഒരു അധികാരശക്തിക്കെതിരെ ജനം വിപ്ളവമുണ്ടാക്കിയ ശേഷം ഭരണം നടത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ളെന്നും അദ്ദേഹം പറഞ്ഞു.
നിദാഅ് തൂനിസിന്‍െറ വിജയത്തിലൂടെ വിപ്ളവത്തിന് മുമ്പുള്ള ഭരണക്രമത്തിലേക്ക് രാജ്യം നീങ്ങാനുള്ള സാധ്യത നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. വിപ്ളവത്തിലൂടെ അട്ടിമറിക്കപ്പെട്ട സൈനുല്‍ ആബിദീന്‍ ബിന്‍ അലി ഭരണകാലത്ത് പാര്‍ലമെന്‍റ് സ്പീക്കറായിരുന്നു നിദാഅ് നേതാവ് 87 കാരനായ ബാജി ഖാഇദ് അസ്സബ്സി.
രാജ്യത്തിന്‍െറ സ്ഥാപക പ്രസിഡന്‍റ് ഹബീബ് ബുര്‍ഗീബയുടെ ഭരണകൂടത്തില്‍ ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ വകുപ്പുകളും അസ്സബ്സി കൈയാളിയിരുന്നു.

അത്ലറ്റികോക്കും സെവിയ്യക്കും ജയം

Posted: 27 Oct 2014 11:52 AM PDT

Image: 
Subtitle: 
പോയന്‍റ് നിലയില്‍ സെവിയ്യ ബാഴ്സക്കൊപ്പം മുന്നില്‍

മഡ്രിഡ്: സ്പാനിഷ് ലീഗില്‍ വിയ്യാ റയലിനെതിരായ ജയത്തോടെ സെവിയ്യ പോയന്‍റ് പട്ടികയില്‍ ബാഴ്സലോണക്കൊപ്പമത്തെി. ഒമ്പതു കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുടീമുകള്‍ക്കും 22 പോയന്‍റാണുള്ളത്. അതേസമയം, ഗോള്‍ ശരാശരിയില്‍ മുന്നില്‍ നില്‍ക്കുന്ന ബാഴ്സയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഗെറ്റാഫെയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ മഡ്രിഡും പോയന്‍റ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. വലന്‍സിയക്കൊപ്പം 20 പോയന്‍റ് പങ്കിടുന്ന അത്ലറ്റികോ പട്ടികയില്‍ അഞ്ചാമതാണ്.
തോല്‍വിയുടെ വക്കില്‍നിന്ന് അവസാന മിനിറ്റുകളില്‍ നേടിയ ഇരട്ടഗോളോടെയാണ് വിയ്യാ റയലിനെതിരെ  സെവിയ്യ വിലപ്പെട്ട വിജയം അടിച്ചെടുത്തത്. ആദ്യ പകുതിയില്‍ വിയ്യാ റയല്‍ മികച്ച കളിയാണ് പുറത്തെടുത്തത്. എന്നാല്‍, ഫിനിഷിങ്ങില്‍ പരാജയമായതോടെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയിലും വിയ്യാ റയലിന്‍െറ മികച്ച നീക്കങ്ങളോടെയാണ് തുടങ്ങിയത്. എന്നാല്‍, പ്രതിരോധം പരാജയപ്പെട്ടപ്പോള്‍ മികച്ച സേവുകളിലൂടെ ഗോളി ബെറ്റോ സെവിയ്യയുടെ രക്ഷകനായി. 79ാം മിനിറ്റില്‍ പകരക്കാരന്‍െറ റോളിലത്തെിയ അര്‍ജന്‍റീന താരം ലൂസിയാനോ വിറ്റോയിലൂടെ വിയ്യാ റയല്‍ മുന്നിലത്തെി. ഏകഗോളില്‍ വിയ്യാ റയല്‍ വിജയം ഉറപ്പിച്ച ഘട്ടത്തിലാണ് അവസാന മിനിറ്റുകളില്‍ സെവിയ്യ നാടകീയ തിരിച്ചുവരവ് നടത്തിയത്. 88ാം മിനിറ്റില്‍ ഡെനിസ് സുവാറസിലൂടെ അവര്‍ സമനില പിടിച്ചു. ഇഞ്ചുറി ടൈമില്‍ അനുവദിക്കപ്പെട്ട പെനാല്‍റ്റിയിലൂടെ സെവിയ്യയുടെ വിജയത്തിന് വഴിയൊരുങ്ങുകയും ചെയ്തു. കിക്കെടുത്ത കൊളംബിയന്‍താരം കാര്‍ലോസ് ബക്കയായിരുന്നു ടീമിന്‍െറ വിജയഗോളിന് അവകാശി. സീസണില്‍ താരം നേടുന്ന ഏഴാം ഗോള്‍ കൂടിയായിരുന്നു ഇത്.
ഇടവേളക്ക് അഞ്ച് മിനിറ്റ് മുമ്പ് ക്രൊയേഷ്യന്‍ താരം മരിയോ മന്‍സൂകിച്ച് നേടിയ ഗോളാണ് എവേ മത്സരത്തില്‍ ഗെറ്റാഫെക്കെതിരെ അത്ലറ്റികോ മഡ്രിഡിന് വിലപ്പെട്ട വിജയവും പോയന്‍റും സമ്മാനിച്ചത്. ജയിച്ചെങ്കിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പിന്നിലായ അത്ലറ്റികോ ഇടക്ക് എതിര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാടുപെടുകയും ചെയ്തു. മറ്റു മത്സരങ്ങളില്‍ മലാഗ, റയോ വയ്യോക്കോനയെ (4-0) പരാജയപ്പെടുത്തിയപ്പോള്‍ കൊര്‍ഡോബ-റയല്‍ സോസീഡാഡ് (1-1), ഐബര്‍-ഗ്രനഡ (1-1), എസ്പാനിയോള്‍-ഡിപോര്‍ട്ടിവ (0-0) പോരാട്ടങ്ങള്‍ സമനിലയില്‍ അവസാനിച്ചു.

പരിക്ക്: ഷമിക്ക് പകരം ധവാല്‍ കുല്‍ക്കര്‍ണി

Posted: 27 Oct 2014 11:48 AM PDT

Image: 

ന്യൂഡല്‍ഹി: പരിക്കിനെ തുടര്‍ന്ന് മീഡിയം പേസര്‍ മുഹമ്മദ് ഷമിയെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമില്‍നിന്ന് ഒഴിവാക്കി. നവംബര്‍ രണ്ടിന് ആരംഭിക്കുന്ന പരമ്പരയില്‍ ഷമിക്ക് പകരം മഹാരാഷ്ട്ര പേസര്‍ ധവാല്‍ കുല്‍ക്കര്‍ണിയെ ടീമിലെടുത്തിട്ടുണ്ട്. വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള 15അംഗ ടീമിനെയാണ് തെരഞ്ഞെടുത്തതെന്ന് ബി.സി.സി.ഐ പ്രസ്താവനയില്‍ അറിയിച്ചു. കാല്‍ വിരലിന് പരിക്കേറ്റ ഷമിക്ക് ചുരുങ്ങിയത് 10 ദിവസത്തേക്കെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
ഇംഗ്ളണ്ടിനെതിരെ ഈ വര്‍ഷം നടന്ന ഏകദിന പരമ്പരയില്‍  അരങ്ങേറ്റം കുറിച്ച കുല്‍ക്കര്‍ണിക്ക് ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനമാണ് തിരിച്ചുവരവിന് അവസരമൊരുക്കിയത്. ദുലീപ് ട്രോഫി പശ്ചിമ മേഖലക്ക് വേണ്ടികളിച്ച കുല്‍ക്കര്‍ണി ചതുര്‍ദിന മത്സരത്തില്‍ കിഴക്കന്‍മേഖലക്കെതിരെ 90 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് കടപുഴക്കിയത്.

ലോകകപ്പില്‍ കളിക്കാന്‍ തയാറാണെന്ന് യൂനിസ്ഖാന്‍

Posted: 27 Oct 2014 11:43 AM PDT

Image: 

കറാച്ചി: വരുന്ന ഏകദിന ലോകകപ്പില്‍ ടീമിലേക്ക് പരിഗണിക്കപ്പെടുകയാണെങ്കില്‍ പാകിസ്താനുവേണ്ടി കളിക്കാന്‍ തയാറാണെന്ന് വെറ്ററന്‍ താരവും മുന്‍ ക്യാപ്റ്റനുമായ യൂനിസ് ഖാന്‍. ദുബൈയില്‍ ആസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇരു ഇന്നിങ്സുകളിലും  സെഞ്ച്വറി നേടി ടീമിന് വിജയം സമ്മാനിച്ച യൂനിസ്ഖാനായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, ആസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരക്കുള്ള പാക് ടീമില്‍ യൂനിസിനെ ഉള്‍പ്പെടുത്തിയിട്ടില്ല.  പ്രായമോ നിറമോ സ്ഥാനമോ നോക്കാതെ സെലക്ടര്‍മാര്‍ ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. താരത്തിന്‍െറ ഫോമും ഫിറ്റ്നസുമായിരിക്കണം ടീം തെരഞ്ഞെടുപ്പില്‍ പരിഗണിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആസ്ട്രേലിയക്കെതിരായ സെഞ്ച്വറി നേട്ടത്തിലൂടെ പാകിസ്താനുവേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് യൂനിസ്ഖാന്‍ സ്വന്തമാക്കിയിരുന്നു.

ഉഷയുടെ റെക്കോഡ് മറികടന്ന് ശരത് ഗെയ്ക്വാദ്

Posted: 27 Oct 2014 11:38 AM PDT

Image: 
Subtitle: 
പാരാ ഏഷ്യന്‍ ഗെയിംസില്‍ ആറ് മെഡല്‍

ന്യൂഡല്‍ഹി: ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടക്കുന്ന വികലാംഗര്‍ക്കുള്ള പാരാ ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ക്കുളത്തില്‍ ഇന്ത്യയുടെ ശരത് ഗെയ്ക്വാദിന് ആറ് മെഡലോടെ റെക്കോഡ് നേട്ടം. 1986 ഏഷ്യന്‍ ഗെയിംസില്‍ അഞ്ച് മെഡലുകള്‍ സ്വന്തമാക്കിയ മലയാളിതാരം പി.ടി. ഉഷയുടെ പേരിലുള്ള റെക്കോഡാണ് പാരാ ഗെയിംസില്‍ ആറ് മെഡല്‍ നേട്ടത്തോടെ ശരത് കടപുഴക്കിയത്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍താരമെന്ന നേട്ടം ശരത്തിന്‍െറ പേരിലായി. വ്യക്തിഗത ഇനങ്ങളില്‍ 200 മീറ്ററില്‍ വെള്ളി നേടിക്കൊണ്ടായിരുന്നു ശരത് കുതിപ്പിന് തുടക്കമിട്ടത്. തുടര്‍ന്ന് 100 മീറ്റര്‍ ബട്ടര്‍ ഫൈ്ളസ്, 100 മീറ്റര്‍ ബ്രസ്റ്റ്സ്ട്രോക്, 100 മീറ്റര്‍ ബാക് സ്ട്രോക്, 50  മീറ്റര്‍ ഫ്രീ സ്റ്റൈല്‍ ഇനങ്ങളില്‍ വെങ്കലവും അദ്ദേഹം സ്വന്തമാക്കി.  ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ അഞ്ച് മെഡല്‍ നേട്ടമെന്ന ഉഷയുടെ റെക്കോഡിനൊപ്പമത്തെിയ ശരത് ടീം ഇനത്തില്‍ മറ്റൊരു മെഡല്‍കൂടി സ്വന്തമാക്കിയാണ് ചരിത്രമെഴുതിയത്. 4x100 മീറ്റര്‍ റിലേയില്‍ പ്രശാന്ത് കര്‍മാകര്‍, സ്വപ്നില്‍ പാട്ടീല്‍, നിരഞ്ജന്‍ മുകുന്ദന്‍ എന്നിവരോടൊപ്പം മൂന്നാം സ്ഥാനത്തത്തെിയായിരുന്നു ശരത്തിന്‍െറ ആറാം മെഡല്‍ നേട്ടം. മികച്ച പ്രകടനം കാഴ്ചവെക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് മത്സരശേഷം ശരത് പറഞ്ഞു. താനും സഹതാരങ്ങളും കഴിഞ്ഞ ആറുമാസത്തോളമായി കഠിന പരിശീലനത്തിലായിരുന്നു. അതിന് ഫലം ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് പ്രോത്സാഹനമായി നിന്ന കുടുംബത്തിനും കോച്ച് ജോണ്‍ ക്രിസ്റ്റഫറിനും പിന്തുണ നല്‍കിയ ഗോ സ്പോര്‍ട്സ് ഫൗണ്ടേഷനുമടക്കം സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും  ശരത് പറഞ്ഞു. ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് നല്‍കിയ ഉപദേശങ്ങള്‍ തന്നെ ഏറെ സഹായിച്ചെന്നും ശരത് കൂട്ടിച്ചേര്‍ത്തു.

ഹോക്കി സ്റ്റേഡിയം: നിര്‍മാണത്തിന് വേഗമില്ല

Posted: 27 Oct 2014 11:36 AM PDT

Image: 
Subtitle: 
തൃപ്തികരമല്ളെങ്കില്‍ കരാര്‍ മാറ്റുന്നത് പരിഗണിക്കും

കൊല്ലം: ദേശീയ ഗെയിംസിനുള്ള ഹോക്കി സ്റ്റേഡിയ നിര്‍മാണത്തിന് പ്രതീക്ഷിച്ച വേഗമില്ളെന്ന് ഗെയിംസ് സെക്രട്ടേറിയറ്റ് ചീഫ് എന്‍ജിനീയറുടെ വിലയിരുത്തല്‍. സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാകുമോ എന്നതില്‍ സംശയമുണ്ടെന്നും രണ്ടുദിവസത്തെ സാവകാശം കരാറുകാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ചീഫ് എന്‍ജിനീയര്‍ എന്‍. മോഹന്‍കുമാര്‍ പറഞ്ഞു.
രണ്ടു ദിവസത്തെ പ്രവൃത്തികള്‍ വിലയിരുത്തിയ ശേഷം തുടര്‍നടപടി  സ്വീകരിക്കും. സാവകാശം നല്‍കിയ ശേഷവും പ്രവൃത്തികള്‍ തൃപ്തികരമല്ളെങ്കില്‍ ജോലികള്‍ പൂര്‍ണമായോ ഭാഗികമായോ മറ്റ് കരാറുകാര്‍ക്ക് കൊടുക്കുന്ന കാര്യം ആലോചിക്കുമെന്നാണ്  അറിയുന്നത്. തിങ്കളാഴ്ചയാണ് ഐ.ജി മനോജ് എബ്രഹാം, ചീഫ് എന്‍ജിനീയര്‍ എന്‍. മോഹന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നിര്‍മാണ അവലോകന വിഭാഗം ഹോക്കി സ്റ്റേഡിയം സന്ദര്‍ശിച്ചത്. നവംബര്‍ 30ന് സ്റ്റേഡിയത്തിന്‍െറ എല്ലാ ജോലികളും പൂര്‍ത്തിയാക്കേണ്ടതാണ്. തുടര്‍ന്ന് ഗെയിംസ് ഉന്നതാധികൃതര്‍ സ്റ്റേഡിയം സന്ദര്‍ശിക്കും. പരിശോധനവേളയില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായില്ളെങ്കില്‍ കൊല്ലത്തെ ഷെഡ്യൂള്‍ തന്നെ റദ്ദാക്കാനും സാധ്യതയുണ്ട്.

ദേശീയ ഗെയിംസ്: മാര്‍ഷ്യല്‍ ആര്‍ട്സ് മത്സരത്തിന് കേരളം ഒരുങ്ങുന്നു

Posted: 27 Oct 2014 11:34 AM PDT

Image: 

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ നാലു വ്യത്യസ്ത മാര്‍ഷ്യല്‍ ആര്‍ട്സ് വിഭാഗങ്ങളിലെ മത്സരങ്ങള്‍ക്ക് കേരളം ഒരുങ്ങുന്നു.  തൈക്വാന്‍ഡോ, ഫെന്‍സിങ്, ജൂഡോ, വുഷു എന്നീ മത്സരങ്ങളാണ് മാറ്റുരക്കുന്നത്. ഗെയിംസിനായി കേരളം പരിശീലനം തുടങ്ങി. മത്സരാര്‍ഥികളെ ഡിസംബര്‍ ആദ്യവാരത്തോടെ പ്രഖ്യാപിക്കും.
ഗെയിംസിനായി 40ഓളം പേര്‍ ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലും  കാര്യവട്ടം എല്‍.എം.സി.ടി സ്റ്റേഡിയത്തിലായി തൈക്വാന്‍ഡോ പരിശീലനവും തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ നാഷനല്‍ ഗെയിംസ് ജേതാക്കളായ സുരേന്ദ്രബന്ദരി, സൗരവ് ജിതേന്ദ്രവര്‍മ, ജെനി ധര്‍മ തുടങ്ങിയ പ്രഗല്ഭര്‍ ഇക്കുറിയുമത്തെും. 21 വെങ്കലമെഡലുകളാണ് ഇന്ത്യയില്‍ നടന്ന വിവിധ മത്സരങ്ങളില്‍ കേരളം നേടിയത്.  ഫെന്‍സിങ്ങിനായി 24 പേരാണ് തിരുവനന്തപുരം അവിട്ടം തിരുനാള്‍ ട്രസ്റ്റ് ഹാളില്‍ പരിശീലനം ആരംഭിച്ചത്.
ഇന്ത്യയുടെ ആദ്യത്തെ ഫെന്‍സിങ് കോച്ചായ രാധാകൃഷ്ണനാണ് കേരള ടീമിന് പരിശീലനം നല്‍കുന്നത്.
 

ഒന്നാം ടെസ്റ്റ്: സിംബാബ്വെക്കെതിരെ ബംഗ്ളാദേശിന് ജയം

Posted: 27 Oct 2014 11:31 AM PDT

Image: 

മിര്‍പൂര്‍: സിംബാബ്വെക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ളാദേശിന് മൂന്നു വിക്കറ്റ് ജയം. യുവസ്പിന്നര്‍ തൈജുല്‍ ഇസ്ലാമിന്‍െറ റെക്കോഡ് വിക്കറ്റ് വേട്ടയാണ് ബംഗ്ളാ കടുവകള്‍ക്ക് ജയം സമ്മാനിച്ചത്. സിംബാബ്വെയുടെ രണ്ടാം ഇന്നിങ്സില്‍ 16.5 ഓവറില്‍ 39 റണ്‍സ് മാത്രം വിട്ടുനല്‍കി എട്ടു വിക്കറ്റുകളാണ് താരം നേടിയത്.
ഇതോടെ സിംബാബ്വെയുടെ രണ്ടാം ഇന്നിങ്സ് 114 റണ്‍സില്‍ അവസാനിച്ചു. 101 റണ്‍സിന്‍െറ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ളാദേശിന് മുന്‍നിരയുടെ സമ്പൂര്‍ണ പരാജയത്തിനുശേഷം താങ്ങായത് മധ്യനിരയും വാലറ്റവുമാണ്. സ്കോര്‍: സിംബാബ്വെ 240, 114. ബംഗ്ളാദേശ് 254, 101/ 7.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP