സ്വാഗതം
WELCOME

News Update..

Wednesday, August 28, 2013

വാഹനാപകട മരണം കുറക്കാന്‍ കര്‍ശന നടപടി Madhyamam News Feeds

വാഹനാപകട മരണം കുറക്കാന്‍ കര്‍ശന നടപടി Madhyamam News Feeds

Link to

വാഹനാപകട മരണം കുറക്കാന്‍ കര്‍ശന നടപടി

Posted: 28 Aug 2013 12:22 AM PDT

മലപ്പുറം: റോഡപകടങ്ങളില്‍ മനുഷ്യജീവന്‍ പൊലിഞ്ഞുവീഴുന്നത് കുറക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഋഷിരാജ് സിങ്. കഴിഞ്ഞ വര്‍ഷം 4250 പേരാണ് സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരിച്ചത്.  
2013 ഡിസംബര്‍ വരെ ഒരു കാരണവശാലും വര്‍ധിക്കാന്‍ ഇടവരരുത് എന്ന് ലക്ഷ്യംവെച്ചുള്ള കര്‍ശന നടപടികളാണ് മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുകയെന്ന് അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. വകുപ്പിനെ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതി സ്വീകരിച്ച് നടത്തിയ അദാലത്തിലാണ് വാനാപകട മരണം കുറക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്. മരണം 4000ത്തിന് മുകളിലാകരുതെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം.
വാഹനങ്ങളുടെ അമിതവേഗം കര്‍ശനമായി തടയും. സ്പീഡ് ഗവേണര്‍ ഒഴിവാക്കാന്‍ ഹെവി വാഹനങ്ങളെ ഒരുകാരണവശാലും അനുവദിക്കില്ല. സ്പീഡ് ഗവേണര്‍ സ്ഥാപിക്കാന്‍ ജില്ലയില്‍ സംവിധാനം കുറവാണെന്നും  അതിനാല്‍ അത് ഒഴിവാക്കണമെന്നും ചില ലോറി, ബസ് ഉടമകള്‍ അദാലത്തില്‍ ആവശ്യപ്പെട്ടിരുന്നു. 
എന്നാല്‍, ഇത് അംഗീകരിക്കാനാവില്ളെന്നും സ്പീഡ് ഗവേണര്‍ സ്ഥാപിക്കാന്‍ എവിടെയാണോ സംവിധാനമുള്ളത് അവിടെ കൊണ്ടുപോയി ഘടിപ്പിക്കണമെന്നും നിര്‍ദേശിച്ചു.  ബസ് കണ്ടക്ടര്‍മാര്‍ യൂനിഫോമും നെയിം ബാഡ്ജും ധരിക്കുന്നത് വീഴ്ചവരുത്തിയാല്‍ കേസെടുക്കും. 80 ഡസിബലില്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്ന മുഴുവന്‍ ഹോണുകളും അഴിച്ചുമാറ്റുന്നതിനൊപ്പം പിഴ ഈടാക്കും. വീഡിയോ സ്ഥാപിച്ചുള്ള ബസ് സര്‍വീസ് അനുവദിക്കില്ല. ഇതിനകം സംസ്ഥാനത്ത് 5000 ബസുകളില്‍നിന്ന് വീഡിയോ എടുത്തുമാറ്റി. അദാലത്തില്‍ 160ഓളം പേര്‍ പരാതിയുമായത്തെി. ബസുടമകള്‍, സന്നദ്ധ സംഘടനകള്‍, സ്വകാര്യ വാഹന ഉടമകള്‍, ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍,  സംഘടനകള്‍ എന്നിവര്‍ അദാലത്തിനത്തെി. പരാതിക്കാര്‍ ഏറുന്നതുപോലത്തെന്നെ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണവും ജില്ലയില്‍ കൂടുതലാണെന്ന് കമീഷണര്‍ പറഞ്ഞു. 
 

മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ചികിത്സ ഉപകരണങ്ങള്‍ തകരാറില്‍

Posted: 28 Aug 2013 12:02 AM PDT

ഗാന്ധിനഗര്‍: കാന്‍സര്‍ രോഗികളുടെ ചികിത്സക്ക് ആവശ്യമായ മിക്ക ഉപകരണങ്ങളും തകരാറില്‍. വിവിധ ഉപകരണങ്ങളായ ലീനിയര്‍ ആക്സിലറേറ്റര്‍, റേഡിയോ തെറാപ്പി സിമുലേറ്റര്‍, സിയാം എന്നിവ തകരാറിലായിട്ട് വര്‍ഷങ്ങളായി. അതിന്‍െറ പേരില്‍ രോഗികള്‍ ദുരിതം അനുഭവിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം മുതല്‍ പ്രിന്‍റ് ഒൗട്ട് എടുക്കുന്നതിന് മഷിയില്ലാതെ വന്നത്. 
പ്രിന്‍റ് ഒൗട്ട് എടുത്ത ശേഷമാണ് രോഗ സ്ഥിതി മനസ്സിലാക്കി റേഡിയേഷന്‍ ചെയ്യുന്നത്. എന്നാല്‍ 4500 രൂപ മാത്രം വിലവരുന്ന ഈ മഷി വാങ്ങാന്‍ കഴിയാത്തതിനാല്‍ ദിവസേന നൂറുകണക്കിന് രോഗികളാണ് റേഡിയേഷന്‍ എടുക്കാന്‍ കഴിയാതെ നിരാശരായി മടങ്ങുന്നത്. ഉപകരണങ്ങള്‍ തകരാറിലായ വിവരം രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം പുതിയ വകുപ്പ് മേധാവി ചുമതലയേറ്റതോടെയാണ് കാന്‍സര്‍ വിഭാഗത്തിന്‍െറ കെടുകാര്യസ്ഥത പുറത്തായത്. രോഗം വന്ന ഭാഗം കൃത്യമായി കണ്ടുപിടിക്കുന്നതിനുള്ള ഉപകരണമാണ് റേഡിയോ തെറാപ്പി സിമുലേറ്റര്‍. 
25 ലക്ഷം രൂപ വരുന്ന ഈ ഉപകരണം കേടായതിനാല്‍ രോഗം നിര്‍ണയിക്കുന്നതിന് വിവിധ സ്കാനിങ്ങുകള്‍ നിര്‍ദേശിക്കുകയാണ്. ചികിത്സയില്‍ കഴിയുകയാണെങ്കില്‍ സൗജന്യ ചികിത്സാ പദ്ധതിയായ ആര്‍.എസ്.ബി.വൈ ആനുകൂല്യം ലഭ്യമാകും.
 എന്നാല്‍, ഒ.പി വിഭാഗത്തില്‍ മാത്രം വന്നുപോകുന്ന രോഗികള്‍ക്ക് സ്കാനിങ്ങിന് സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരും. 2004ല്‍ സ്ഥാപിച്ച ഈ ഉപകരണത്തിന്‍െറ തകരാര്‍ പരിഹരിക്കേണ്ടത് സ്ഥാപിച്ച കമ്പനി അധികൃതരാണ്. എന്നാല്‍, കമ്പനി അധികൃതരുമായി ഉണ്ടാക്കിയ കരാറിന്‍െറ കാലാവധി കഴിഞ്ഞതിനാലാണ് തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തത്.
രോഗം വന്ന ഭാഗം മാത്രം റേഡിയേഷന്‍ ചെയ്യാന്‍ കഴിയുന്ന ആധുനിക ഉപകരണമാണ് ലീനിയന്‍ ആക്സിലേറ്റര്‍. ഏഴ് കോടി ചെലവില്‍ വിദേശത്തുനിന്ന് വാങ്ങി സ്ഥാപിച്ച  ഉപകരണവും ഭാഗികമായേ പ്രവര്‍ത്തിക്കുന്നുള്ളൂ.  കേടുപാട് കൂടാതെ ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ സാങ്കേതിക വിജ്ഞാനമുള്ള റേഡിയോഗ്രാഫര്‍മാരെ ആവശ്യത്തിന് നിയമിക്കാനും കഴിഞ്ഞിട്ടില്ല. 
ഉപകരണം സ്ഥാപിച്ചിരിക്കുന്ന സ്ഥലം കാട് പിടിച്ച് കിടക്കുന്നതിനാല്‍ മാറ്റി സ്ഥാപിക്കാന്‍ വകുപ്പ് മേധാവി ഡോ. തങ്കമ്മ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് സൂപ്രണ്ട് മുഖേന അപേക്ഷ നല്‍കിയെങ്കിലും ചുവപ്പ് നാടയില്‍ കുടുങ്ങി. സന്ധ്യ കഴിഞ്ഞാല്‍ ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം. കൂടാതെ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന സിയാം പ്രവര്‍ത്തനരഹിതമാണ്. 
കാന്‍സര്‍ വിഭാഗത്തില്‍ ഇത്ര ഗുരുതര പ്രതിസന്ധികള്‍ ഉണ്ടായിട്ടും അധികൃതര്‍ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്ന് ആരോപണമുണ്ട്.

‘അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ തടസ്സം ഏകോപനമില്ലായ്മയും രാഷ്ട്രീയ ഇടപെടലും’

Posted: 27 Aug 2013 11:40 PM PDT

അടിമാലി: വകുപ്പുകളുടെ ഏകോപനമില്ലായ്മയും അമിത രാഷ്ട്രീയ ഇടപെടലുമാണ് ദേവിയാര്‍ പുഴയരികിലെ അനധികൃത കൈയേറ്റം വേഗത്തില്‍ ഒഴിപ്പിക്കുന്നതിന് തടസ്സമെന്ന് അടിമാലി പഞ്ചായത്ത് സെക്രട്ടറി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. 
അടിമാലി ഗ്രാമപഞ്ചായത്ത് സ്പെഷല്‍ ഗ്രേഡ് സെക്രട്ടറി-10000/13 നമ്പറായി നല്‍കിയ റിപ്പോര്‍ട്ടിലാണ് കൈയേറ്റത്തിന് രാഷ്ട്രീയക്കാരും വിവിധ സംഘടനകളും നല്‍കുന്ന പിന്തുണ സംബന്ധിച്ചും വിശദീകരിച്ചിരിക്കുന്നത്. 
കൊച്ചി -മധുര ദേശീയ പാതയുടെയും ദേവിയാര്‍ പുഴയുടെയും പുറമ്പോക്ക് ഭാഗങ്ങള്‍ കൈയേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. 
പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും അനധികൃതമായി നിര്‍മിച്ചവ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈയേറി നിര്‍മിച്ച കെട്ടിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന ന്യായം നിരത്തി രാഷ്ട്രീയക്കാരും സംഘടനകളും പിന്തുണ നല്‍കുന്നതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തിന് കഴിയുന്നില്ളെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.കൈയേറ്റം ഒഴിപ്പിക്കുന്നതിന് ദേശീയപാത, പൊതുമരാമത്ത്, റവന്യൂ, വൈദ്യുതി ബോര്‍ഡ്, പൊലീസ് എന്നീ വകുപ്പുകളുടെ ഏകോപനം ലഭ്യമാക്കണമെന്നും സെക്രട്ടറി കലക്ടറോട്് ആവശ്യപ്പെട്ടിട്ടുണ്ട്. 
റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് ബന്ധപ്പെട്ട ഈ വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. 
ഇതേ തുടര്‍ന്ന് കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് രാജ് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി പഞ്ചായത്തിന്‍െറ തോട് പുറമ്പോക്കും ദേശീയപാത പുറമ്പോക്കും പുഴയോരവും കൈയേറി നടത്തിയിട്ടുള്ള നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍, കൈയേറ്റം നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവരില്‍നിന്ന് നടപടിയുണ്ടായില്ല.  കൂടാതെ അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് പഞ്ചായത്ത് അനുമതിയോ ഉടമസ്ഥത സാക്ഷ്യപത്രമോ ഇല്ലാതെ വൈദ്യുതി കണക്ഷന്‍ നല്‍കിയതായും സെക്രട്ടറി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. റവന്യൂ, ദേശീയപാത, പൊതുമരാമത്ത് വകപ്പുകളില്‍നിന്ന് ഏകോപിച്ചുള്ള നടപടി ഉണ്ടായിട്ടില്ളെന്നും സെക്രട്ടറി വ്യക്തമാക്കി. ഇതിനിടെ പടിക്കപ്പ് റോഡിന്‍െറ വശങ്ങളിലും ദേവിയാര്‍ പുഴയുടെ അരുകിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
 

സലിംരാജ്: സര്‍ക്കാറിന്റെ അനുകൂല നിലപാടില്‍ സുധീരന് അതൃപ്തി

Posted: 27 Aug 2013 11:30 PM PDT

Image: 

തിരുവനന്തപുരം: ഭൂമി തട്ടിപ്പ് കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനു വേണ്ടി സര്‍ക്കാര്‍ കോടതിയില്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതില്‍ അതൃപ്തിയുണ്ടെന്ന് വി.എം. സുധീരന്‍. ഇതുസംബന്ധിച്ച അതൃപ്തി സര്‍ക്കാറിനെ അറിയിച്ചതായി വി.എം. സുധീരന്‍ പറഞ്ഞു. സര്‍ക്കാറുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ശരിയായാണ് നടക്കുന്നതെന്ന് അഭിപ്രായമില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

കൂടുതല്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട്, ഇപ്പോഴത്തെ മോശം അന്തരീക്ഷം കൂടുതല്‍ വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇതുസംബന്ധിച്ചെല്ലാം പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഫോറങ്ങളില്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.

എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ ആടുഗ്രാമം പദ്ധതിക്ക് തുടക്കം

Posted: 27 Aug 2013 11:24 PM PDT

ഇടപ്പള്ളി: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആടുഗ്രാമം പദ്ധതിയിലൂടെ 100 പേര്‍ക്ക് ആടിനെ വളര്‍ത്തുന്നതിനുള്ള ധനസഹായം നല്‍കാന്‍ തീരുമാനമായി.  അഞ്ചു പേരടങ്ങുന്ന യൂനിറ്റിന് ഒരു മുട്ടനാടിനെയടക്കം അഞ്ച് ആടിനെ നല്‍കും. ഇങ്ങനെ 100 പേര്‍ ഉള്‍ക്കൊള്ളുന്ന 20 യൂനിറ്റുകള്‍ക്കാണ് ആടിനെ നല്‍കുന്നത്. 50,000 രൂപ സബ്സിഡി നിരക്കിലും ഒരു ലക്ഷം രൂപ വായ്പയായുമാണ് നല്‍കുന്നത്. കുടുംബശ്രീയിലൂടെ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.  പദ്ധതിയുടെ വിജയം മനസ്സിലാക്കി അടുത്തവര്‍ഷം കൂടുതല്‍ തുക പഞ്ചായത്തിന്‍െറ പദ്ധതി ഫണ്ടില്‍ വകയിരുത്തുന്നതിന് നിര്‍ദേശിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ഓരോ വാര്‍ഡുകളില്‍ നിന്ന് നിരവധി പേരാണ് അപേക്ഷിച്ചിട്ടുള്ളത്. അര്‍ഹരായവരെ തെരഞ്ഞെടുത്ത് സഹായം നല്‍കും. സന്നദ്ധരായ പട്ടികജാതി ഗ്രൂപ്പുകളെയും തെരഞ്ഞെടുക്കുമെന്ന് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പറഞ്ഞു.
 

എസ്.പി എം.എല്‍.എ ഗോവയിലെ നൃത്തശാലയില്‍ അറസ്റ്റില്‍

Posted: 27 Aug 2013 11:20 PM PDT

Image: 

പനാജി: സമാജ് വാദി പാര്‍ട്ടി എം.എല്‍.എ മഹേന്ദ്ര സിങിനെ പനാജിയിലെ ഡാന്‍സ്ബാറില്‍ വെച്ച് ഗോവ പൊലീസ് അറസ്റ്റു ചെയ്തു. യു.പിയിലെ സിതാപൂര്‍ മണ്ഡലത്തില്‍ നിന്നും നാലു തവണ എം.എല്‍.എ ആയ സിങ്ങിനുമേല്‍ വ്യഭിചാര വിരുദ്ധ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.
പഞ്ചാബ്,ദല്‍ഹി,മഹാരാഷ്ട്ര,ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറു പെണ്‍കുട്ടികളെ ഡാന്‍സ് ബാറില്‍നിന്നും രക്ഷപ്പെടുത്തി. പനാജി നഗരത്തിന്‍്റെ ഹൃദയഭാഗത്താണ് ഈ ഡാന്‍സ് ബാര്‍. എം.എല്‍.എക്കു പുറമെ ഉത്തര്‍പ്രദേശില്‍നിന്നുള്ള അജയ് പ്രകാശ് സിങ്,ധര്‍മേന്ദ്ര പ്രസാദ്, നേപ്പാളില്‍നിന്നുള്ള രണ്ടു പേര്‍, ഡാന്‍സ്ബാര്‍ നടത്തുന്ന പ്രദേശവാസികള്‍ എന്നിവരെയും അറസ്റ്റ് ചെയ്തു.
മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് ഭഗവത് സിങ്ങിന്‍്റെ മരുമകന്‍ ആണ് മഹേന്ദ്ര സിങ്. പാര്‍ട്ടി നേതാവ് മുലായം സിങ്ങുമായി അടുത്ത ബന്ധമാണ് എം.എല്‍.എക്കുള്ളത്. ലക്നോ,ഗാസിയാബാദ് എന്നിവിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റുമായും സിങ്ങിന് ബന്ധമുണ്ട്.

കൊറിയന്‍ പ്രധാനമന്ത്രി അമീറുമായി കൂടിക്കാഴ്ച നടത്തി

Posted: 27 Aug 2013 10:33 PM PDT

Image: 
ദോഹ: ഖത്തര്‍ സന്ദര്‍ശിക്കുന്ന കൊറിയന്‍ പ്രധാനമന്ത്രി ച്യൂഗ് ഹോങ്ങ് വോണുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാവിലെ അമീരി ദിവാന്‍ ഓഫീസില്‍ നടന്നകൂടിക്കാഴ്ചയില്‍ പുതുതായി ചുമതലേറ്റ അമീറിനുളള കൊറിയന്‍ പ്രസിഡന്‍റിന്‍െറ ആശംസകള്‍ പ്രധാനമന്ത്രി അമീറിനെ അറിയിച്ചു. 
കൊറയിന്‍ പ്രസിഡന്‍റിനും ജനതക്കും എല്ലാവിധ ആശംസകളും നേര്‍ന്ന അമീര്‍ പ്രധാനമന്ത്രി ച്യൂഗ് ഹോങ്ങ് വോണുമായി ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്ത കുറിച്ച് ചര്‍ച്ച നടത്തി. സാമ്പത്തിക രംഗത്തും മറ്റും ഖത്തറും കൊറിയയും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുളള വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഖത്തര്‍ പ്രധാനമന്ത്രയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയും കൊറിയന്‍ പ്രധാന മന്ത്രിയെ അനുഗമിക്കുന്ന സംഘവും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു. 
തിങ്കളാഴ്ച രാത്രി ഖത്തറിലെത്തിയ കൊറിയന്‍ പ്രധാനമന്ത്രിയെ ഖത്തര്‍ ഊര്‍ജ, വ്യവസായ വകുപ്പ് മന്ത്രി ഡോ: മുഹമ്മദ് സലാഹ് അല്‍സാദ് വിമാനത്താവളത്തില്‍ സ്വീകരിച്ചു. കൊറിയയിലെ ഖത്തര്‍ അംബാസഡര്‍ അലി ഹമാദ് മുബാറക് അല്‍ മറ്റി ഖത്തറിലെ കൊറിയന്‍ അംബാസഡര്‍ എന്നിവരും വിമാനത്താവളത്തിലുണ്ടായിരുന്നു.

93ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍

Posted: 27 Aug 2013 10:30 PM PDT

Image: 

കണ്ണൂര്‍: 1993ലെ മുംബൈ സ്ഫോടനക്കേസിലെ 24ാം പ്രതി മനോജ് കുമാര്‍ എന്ന ഭവൈര്‍ലാല്‍ ഗുപ്ത (47) കണ്ണൂരില്‍ പിടിയിലായി. കണ്ണൂര്‍ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കക്കാട് അത്താഴക്കുന്നിലെ ഭാര്യ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

മുഹമ്മദലി എന്ന മുന്നാ ഭായ് എന്നും ഇയാള്‍ അറിയപ്പെടുന്നുണ്ട്. മുംബൈ ഗ്രേറ്റര്‍ കോടതിയില്‍ 1/93 എന്ന വാറണ്ട് ഇയാളുടെ പേരിലുണ്ട്. സി.ബി.ഐ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഇന്‍സ്പെക്ടര്‍ കെ.എസ്. പ്രസാദ് ആണ് കേസന്വേഷിക്കുന്നത്.

ഇയാള്‍ പലതവണ കണ്ണൂരില്‍ വന്നു പോകുന്നതായി നേരത്തെ സി.ബി.ഐക്ക് വിവരം ലഭിച്ചിരുന്നു. മനോജ് കുമാറിനെ പിടികൂടിയ വിവരം പൊലീസ് സി.ബി.ഐയെ അറിയിച്ചിട്ടുണ്ട്.

സുല്‍ത്താന്‍ ഖാബൂസിന്‍െറ ഇറാന്‍ സന്ദര്‍ശനത്തിന് സമാപനം

Posted: 27 Aug 2013 10:24 PM PDT

Image: 
മസ്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ ത്രിദിന ഇറാന്‍ സന്ദര്‍ശനത്തിന് ചൊവ്വാഴ്ച സമാപനം. ഇറാന്‍െറ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ, പ്രസിഡന്‍റ് ഹസന്‍ റൂഹാനി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സുല്‍ത്താന്‍ മടങ്ങിയത്. 
സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും വ്യാപാര-സാമ്പത്തിക മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാനും ഏറെ ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാന ഉടമ്പടികള്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇറാനില്‍നിന്ന് ഒമാനിലേക്ക് പ്രകൃതിവാതകം  ഇറക്കുമതി ചെയ്യാന്‍ ധാരണയായിട്ടുണ്ട്. പ്രതിരോധ മേഖലയിലും സഹകരണം സംബന്ധിച്ച് ചര്‍ച്ച നടന്നു. തെക്കുവടക്കന്‍ വാണിജ്യ ഇടനാഴിയുടെ വികസനത്തിന് ഇരു രാജ്യങ്ങളും താല്‍പര്യം പ്രകടിപ്പിച്ചു. 
സുല്‍ത്താനുമായുള്ള കൂടിക്കാഴ്ചയില്‍, മേഖലയിലെ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച ആശങ്കയാണ് ഖാംനഇ പങ്കുവെച്ചത്. പുറമെ നിന്നുള്ളവരുടെ ഇടപെടലാണ് മേഖലയെ സംഘര്‍ഷഭരിതമാക്കുന്നതെന്നും സിയോണിസ്റ്റ് ഭരണകൂടം മേഖലക്ക് സ്ഥിരമായ ഭീഷണിയാണെന്നും ഖാംനഇ പറഞ്ഞിരുന്നു. മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ വിയോജിപ്പുകള്‍ പെരുപ്പിച്ച് കാണിക്കുന്നതും വിഭാഗീയ സംഘര്‍ഷങ്ങളുമാണ് മേഖല നേരിടുന്ന അപകടകരമായ സ്ഥിതവിശേഷമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സന്ദര്‍ശനത്തില്‍ ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫിസ് മന്ത്രി  സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നൊമാനി, വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല,  സുല്‍ത്താന്‍െറ സാംസ്കാരിക ഉപദേഷ്ടാവ് അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് അല്‍ റവാസ്, എണ്ണ-വാതക മന്ത്രി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹി, കയറ്റുമതി വികസന-നിക്ഷേപ പ്രോത്സാഹന അതോറിറ്റി ചെയര്‍മാന്‍ ഡോ. സാലിം ബിന്‍ നാസര്‍ അല്‍ ഇസ്മയ്ലി, ഇറാനിലെ ഒമാന്‍ അംബാസഡര്‍ ബിന്‍ അബ്ദുല്ല അറൈമി തുടങ്ങിയവര്‍ സുല്‍ത്താനെ അനുഗമിച്ചിരുന്നു.
സുല്‍ത്താന്‍െറ സന്ദര്‍ശനത്തിന് ഇറാന്‍ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യമാണ് നല്‍കിയത്. സന്ദര്‍ശനം ഇരു രാജ്യങ്ങളുടെയും ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളില്‍ സഹകരണം വിപുലപ്പെടുത്താനും ഉപകരിക്കുമെന്ന് അവ വിലയിരുത്തി. സന്ദര്‍ശനത്തോടനുബന്ധിച്ച് ഇറാനിയന്‍ ടെലിവിഷന്‍ ചാനല്‍-2 മസ്കത്തിനെ കുറിച്ച് ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്തു. 
സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സുല്‍ത്താനെ യാത്രയയക്കാന്‍ മെഹ്റാബാദ് വിമാനത്താവളത്തില്‍ ഇറാന്‍െറ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഒമാനിലെ ഇറാന്‍ അംബാസഡര്‍, ഇറാനിലെ ഒമാന്‍ അംബാസഡര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 
 റോയല്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ സുല്‍ത്താനെ മന്ത്രിസഭാ ഉപ പ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൈദ്, സുല്‍ത്താന്‍െറ പ്രതിനിധി അസാദ് ബിന്‍ താരീഖ് അല്‍ സൈദ്, സാംസ്കാരിക-പൈതൃക മന്ത്രി സയ്യിദ് ഹൈതാം ബിന്‍ താരിഖ് അല്‍ സൈദ്, പ്രതിരോധ മന്ത്രി സയ്യിദ് ബദ്ര്‍ ബിന്‍ സഊദ് ബിന്‍ ഹരീബ് അല്‍ ബുസൈദി, ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി, റോയല്‍ കോര്‍ട്ട് അഫയേഴ്സ് സെക്രട്ടറി ജനറല്‍ നാസര്‍ ബിന്‍ ഹമൂദ് ബിന്‍ അഹ്മദ് അല്‍ കിന്ദി, ഔാഫ്-മതകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ സല്‍മി, മസ്കത്ത് ഗവര്‍ണര്‍ സയ്യിദ് സഊദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, പൊലീസ്-കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഹസന്‍ ബിന്‍ മുഹ്സിന്‍ അല്‍ ശുറൈഖി,  ആഭ്യന്തര സുരക്ഷാ സര്‍വീസ് തലവന്‍ ലഫ്. ജനറല്‍ സൈദ് ബിന്‍ അലി അല്‍ ഹിലാലി, സുല്‍ത്താന്‍െറ സായുധ സേനാ ചീഫ് ലഫ്. ജനറല്‍ അഹ്മദ് ബിന്‍ ഹാരിത് ബിന്‍ നാസിര്‍ അല്‍ നബ്ഹാനി, റോയല്‍ എയര്‍ ഫോസഴ്സ് കമാന്‍ഡര്‍ മതാര്‍ ബിന്‍ അലി അല്‍ ഒബൈദാനി തുടങ്ങിയവര്‍ സ്വീകരിച്ചു. 
 

ഇളവുകാലത്തിനു ശേഷം കടുത്ത പരിശോധന

Posted: 27 Aug 2013 10:19 PM PDT

Image: 
റിയാദ്: സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് വിദേശി തൊഴിലാളികള്‍ക്ക് നിയമാനുസൃത വഴി തേടാന്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് പ്രഖ്യാപിച്ച ഇളവുകാലത്തിന്‍െറ രണ്ടാം ഘട്ടം അവസാനിക്കുന്നതോടെ സൗദിയില്‍ തൊഴില്‍ പരിശോധന കര്‍ശനമാക്കുമെന്ന് പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. പുതിയ ഹിജ്റ വര്‍ഷം ആരംഭിക്കുന്നതോടെ പരിശോധന ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പാസ്പോര്‍ട്ട് വിഭാഗം ഔദ്യാഗിക വക്താവ് കേണല്‍ അഹ്മദ് അല്ലിഹീദാന്‍ പറഞ്ഞു. രാജ്യത്തെ വിദേശികളും അവരെ ജോലിക്ക് നിര്‍ത്തുന്ന സ്ഥാപനങ്ങളും ഇളവുകാലത്തില്‍ അവശേഷിക്കുന്ന രണ്ട് മാസം പരമാവധി ഉപയോപ്പെടുത്തണമെന്നും വക്താവ് അഭ്യര്‍ഥിച്ചു. പരിശോധനയുടെ ഭാഗമായി നിയമം ലംഘിക്കുന്ന വിദേശികള്‍, നിയമവിരുദ്ധമായി വിദേശികളെ തൊഴിലെടുപ്പിക്കുന്ന സ്വദേശികള്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
രാജ്യത്ത് നിലവിലുള്ള അനാരോഗ്യ പ്രവണതകള്‍ പുതിയ ഹിജ്റ വര്‍ഷത്തോടെ ഇല്ലാതാകുമെന്ന് കേണല്‍ അഹ്മദ് പറഞ്ഞു. ട്രാഫിക് സിഗ്നലുകളില്‍ വില്‍പന നടത്തുന്നവര്‍, യാചകര്‍, വീടുകള്‍ക്കു മുമ്പിലും തെരുവിലും വാഹനം കഴുകുന്നവര്‍, അലഞ്ഞുതിരിയുന്ന ജോലിക്കാര്‍ പോലുള്ള ദൃശ്യങ്ങള്‍ പുതുവര്‍ഷത്തില്‍ അപ്രത്യക്ഷമാകുമെന്ന് ജവാസാത്ത് വക്താവ് വിശദീകരിച്ചു.
ഇളവുകാലത്തെ നടപടിക്രമങ്ങള്‍ക്കായി അധികൃതരെ സമീപിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും വര്‍ധന കണക്കിലെടുത്ത് ജവാസാത്ത് ജീവനക്കാര്‍ രാവിലെയും വൈകീട്ടും രണ്ട് സമയങ്ങളിലായി കഠിനാധ്വാനം ചെയ്യുകയാണെന്നു വക്താവ് കൂട്ടിച്ചേര്‍ത്തു. നിയമാനുസൃതമായി മാറാന്‍ ആഗ്രഹിക്കുന്ന വിദേശികളുടെ എണ്ണം പരിഗണിക്കുമ്പോള്‍ രാജ്യത്തിന്‍െറ വിവിധ മേഖലകളിലെ ജവാസാത്ത് ഓഫീസുകളില്‍ അനുഭവപ്പെടുന്ന തിരക്ക് സ്വാഭാവികമാണെന്നും കേണല്‍ അഹ്മദ് പറഞ്ഞു. 
 

Tuesday, August 27, 2013

ബൊളീവിയന്‍ പ്രശ്നം; ബ്രസീല്‍ വിദേശകാര്യ മന്ത്രി രാജി വെച്ചു Madhyamam News Feeds

ബൊളീവിയന്‍ പ്രശ്നം; ബ്രസീല്‍ വിദേശകാര്യ മന്ത്രി രാജി വെച്ചു Madhyamam News Feeds

Link to

ബൊളീവിയന്‍ പ്രശ്നം; ബ്രസീല്‍ വിദേശകാര്യ മന്ത്രി രാജി വെച്ചു

Posted: 26 Aug 2013 11:30 PM PDT

Image: 

ബ്രസീലിയ: ബൊളീവിയയുമായുള്ള നയതന്ത്ര പ്രശ്നത്തെ തുടര്‍ന്ന് ബ്രീസിലിയന്‍ വിദേശകാര്യ മന്ത്രി അന്‍േറാണിയോ പാട്രിയോറ്റ് രാജി വെച്ചു. കുറ്റാരോപണം നേരിടുന്ന ബൊളീവിയന്‍ സെനറ്ററെ ബ്രസീലിന്‍്റെ  എംബസിയില്‍ നിന്ന് കടന്നു കളയാന്‍ സഹായിച്ച വിവാദത്തെ തുടര്‍ന്നാണ് രാജി.  പ്രസിഡണ്ട് ദില്‍മ റൂസഫ് ആണ് പാട്രിയോറ്റിന്‍്റെ രാജി ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്.
ഒരു വര്‍ഷത്തിലേറെയായി ബൊളീവിയയിലെ ലാ പാസിലെ ബ്രസീലിയന്‍ എംബസിയില്‍ അഭയാര്‍ഥിയായി കഴിയുകയായിരുന്ന റോജര്‍ പിന്‍്റോയാണ് ഇരു രാജ്യങ്ങളുടെയും അനുമതിയില്ലാതെ ഒൗദ്യോഗിക വാഹനത്തില്‍ കടന്നു കളഞ്ഞത്. പിന്‍്റേ ായെ രക്ഷപ്പെടാന്‍ സഹായിച്ചതായി ഒരു ബ്രീസിലിയന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബൊളീവിയയില്‍ അഴിമതി അടക്കം 14 കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടതായി ആരോപണമുയര്‍ന്നയാളാണ് റോജര്‍ പിന്‍്റോ.  എന്നാല്‍, കുറ്റങ്ങള്‍ നിഷേധിച്ച റോജര്‍ തനിക്ക് എംബസിയില്‍ അഭയം നല്‍കണമെന്ന് ബ്രസീലിനോട് ആവശ്യപ്പെടുകയായിരുന്നു.

തഴവയില്‍നിന്ന് 75 ലക്ഷത്തിന്‍െറ സ്പിരിറ്റ് പിടിച്ചെടുത്തു

Posted: 26 Aug 2013 11:20 PM PDT

Subtitle: 
കണ്ടെത്തിയത് 7,070 ലിറ്റര്‍
കരുനാഗപ്പള്ളി: തഴവയില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ വര്‍ക്ഷോപ്പില്‍ സൂക്ഷിച്ചിരുന്ന 7,070 ലിറ്റര്‍ സ്പിരിറ്റ് കണ്ടെടുത്തു. മാരുതി, അംബാസഡര്‍ കാറുകള്‍ കസ്റ്റഡിയിലെടുത്തു. വര്‍ക്ഷോപ് നടത്തിപ്പുകാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത സ്പിരിറ്റിന് 75 ലക്ഷം രൂപ വിലവരുമെന്ന് കണക്കാക്കുന്നു.
കരുനാഗപ്പള്ളി കുലശേഖരപുരം പുന്നക്കുളം പുതിയകാവിന്സമീപം ശ്രീനിലയത്തില്‍ വേലായുധന്‍ (60), വള്ളികുന്നം കടുവിങ്കല്‍ പറമ്പ് ചൂരക്കല്ലേല്‍ വീട്ടില്‍ രാജേഷ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പുതിയകാവ്-ചക്കുവള്ളി റോഡില്‍ വളാലി ജങ്ഷനും തഴവ ആദിത്യവിലാസം ഹൈസ്കൂളിനുമിടയില്‍ വര്‍ക്ഷോപ്പില്‍ 202 കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന 7,070 ലിറ്റര്‍ വരുന്ന സ്പിരിറ്റാണ് പിടിച്ചെടുത്തത്. 35 ലിറ്റര്‍ വീതം കൊള്ളുന്ന കന്നാസുകളിലായിരുന്നു സ്പിരിറ്റ്. തിങ്കളാഴ്ച രാവിലെയാണ് കൊല്ലം എക്സൈസ് സി.ഐ. ബി. സുരേഷിന്‍െറ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. എക്സൈസ് അസി. കമീഷണര്‍ എം. അനില്‍കുമാറിന്‍െറ നിര്‍ദേശമനുസരിച്ചായിരുന്നു സ്പിരിറ്റ് വേട്ട.
ഓണക്കാലത്ത് വന്‍തോതില്‍ സ്പിരിറ്റ് കേരളത്തിലും തെക്കന്‍ജില്ലകളിലും അന്യസംസ്ഥാനങ്ങളില്‍നിന്ന് ഒഴുകുന്നുണ്ടെന്ന വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം റെയ്ഡ് നടത്തിവരികയായിരുന്നു. ഇതിന്‍െറ ഭാഗമായി കുണ്ടറ പള്ളിമുക്കിനുസമീപം വാഹനപരിശോധന നടത്തവെ അതുവഴി വന്ന മാരുതി കാര്‍ നിര്‍ത്താതെ അമിതവേഗത്തില്‍ ഓടിച്ചുപോയതിനെത്തുടര്‍ന്ന് എക്സൈസ് സംഘം പിന്തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മൂന്ന് കന്നാസ് സിപിരിറ്റ് കണ്ടെത്തിയിരുന്നു. വാഹനത്തിലുണ്ടായിരുന്ന രാജേഷിനെ ചോദ്യംചെയ്തപ്പോള്‍ സിപിരിറ്റ് തഴവയിലെ വാഹന വര്‍ക്ഷോപ്പില്‍നിന്ന് ചില്ലറ ആവശ്യക്കാര്‍ക്ക് കൊണ്ടുപോയതാണെന്നും പറഞ്ഞു. ഇതിന്‍െറ അടിസ്ഥാനത്തില്‍ തഴവ വളാലി ജങ്ഷനുസമീപമുള്ള വര്‍ക്ഷോപ് വളഞ്ഞ് വര്‍ക്ഷോപ്പിലും സമീപത്തെ ഷെഡിലും സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കന്നാസുകള്‍ കണ്ടെടുക്കുകയായിരുന്നു. വര്‍ക്ഷോപ്പിലെ അംബാസഡര്‍ കാറിലും സ്പിരിറ്റ് വെച്ചിരുന്നു.
അഞ്ച് വര്‍ഷമായി വേലായുധന്‍ വര്‍ക്ഷോപ് നടത്തുകയാണ്. പ്രതികളെയും സ്പിരിറ്റും മാരുതി-അംബാസഡര്‍ കാറുകളും കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 
സ്പിരിറ്റ് വേട്ട റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ബിനോജ്, എം. മഹേഷ്, ടോണി ജോസ്, മധുസൂദനന്‍, പ്രിവന്‍റീവ് ഓഫിസര്‍മാരായ സി. മോഹനന്‍, വി.എ. ഷാജഹാന്‍, എക്സൈസ് സിവില്‍ ഓഫിസര്‍മാരായ അനില്‍ ആന്‍റണി, എം. മനോജ്ലാല്‍, ശ്രീജയന്‍, അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

പി.ടി.എ യോഗത്തിനെത്തിയവരെ തടഞ്ഞു; പ്രതിഷേധം ശക്തം

Posted: 26 Aug 2013 11:16 PM PDT

കഴക്കൂട്ടം: കാര്യവട്ടം എന്‍ജിനീയറിങ് കോളജില്‍ പി.ടി.എ യോഗത്തിനെത്തിയവരെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. കോളജ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമായിട്ടുമുണ്ട്. 
സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പഠിപ്പുമുടക്കല്‍ സമരങ്ങളെയും മറ്റും തുടര്‍ന്ന് മുടങ്ങിയിരുന്ന ക്ളാസുകള്‍ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പുനരാരംഭിച്ചത്. കോളജില്‍ സമാധാന അന്തരീക്ഷം പുന$സ്ഥാപിക്കാനും ക്ളാസുകള്‍ മുടക്കമില്ലാതെ നടത്തുന്നതടക്കം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് തിങ്കളാഴ്ച പി.ടി.എ ജനറല്‍ ബോഡി വിളിച്ചത്.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഇവിടെ രൂക്ഷമാണ്. നാളുകളായി ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ അധികൃതര്‍  തയാറാകുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഡെപ്യൂട്ടി രജിസ്ട്രാര്‍ നേരിട്ട് കോളജ് നടപടികളില്‍ ഇടപെടുന്നതാണ് പ്രശ്നകാരണമത്രെ. മാസങ്ങളായി പ്രിന്‍സിപ്പല്‍ ഇല്ല. അധ്യാപകരില്‍ ഭൂരിഭാഗവും സ്ഥിരം ജീവനക്കാരല്ല.  അസൗകര്യങ്ങളെക്കുറിച്ച് പരാതിപ്പെടുന്ന അധ്യാപകരെ പിരിച്ചുവിടുമെന്നുവരെ ഭീഷണിയുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിരവധി പഠിപ്പുമുടക്കലുകളാണ് കോളജില്‍ നടന്നത്. രണ്ടാഴ്ച മുമ്പ് കോളജില്‍ നടന്ന സംഘര്‍ഷത്തില്‍ അഞ്ച് വിദ്യാര്‍ഥികളെ പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. ഡെപ്യൂട്ടി രജിസ്ട്രാര്‍ നല്‍കിയ പേര് അനുസരിച്ചാണ് വിദ്യാര്‍ഥികളെ പിടികൂടിയതെന്ന് ആക്ഷേപമുണ്ട്. സംഘര്‍ഷം നടക്കുന്ന സമയം കോളജിന് പുറത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നയാളെ വരെ പൊലീസ് അറസ്റ്റ് ചെയ്ത്  റിമാന്‍ഡ് ചെയ്തതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. 
കഴിഞ്ഞ തിങ്കളാഴ്ച ക്ളാസ് പുനരാരംഭിച്ചശേഷമാണ് പി.ടി.എ ജനറല്‍ ബോഡി വിളിച്ചത്. എന്നാല്‍ സെക്യൂരിറ്റി വിഭാഗം ജീവനക്കാര്‍ രക്ഷാകര്‍ത്താക്കളെ കോളജിനുള്ളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയായിരുന്നു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ജീവനക്കാര്‍ തടഞ്ഞു. ചിലര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അസഭ്യം വിളിച്ചതായും ആക്ഷേപമുണ്ട്. 
രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഒടുവില്‍ പി.ടി.എ ഭാരവാഹികളും ഡെപ്യൂട്ടി രജിസ്ട്രാറുമായി രണ്ട് മണിക്കൂറിലേറെ ചര്‍ച്ച നടത്തി. ഒരാഴ്ചക്കകം പ്രിന്‍സിപ്പല്‍ എത്തുമെന്നും കുട്ടികളുടെ സസ്പെന്‍ഷനും കേസുകളും പിന്‍വലിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ എടുക്കുമെന്നും പി.ടി.എ വൈസ് പ്രസിഡന്‍റ് സോമന്‍ രക്ഷാകര്‍ത്താക്കളെ അറിയിച്ചു. ഡെപ്യൂട്ടി രജിസ്ട്രാര്‍ ഇക്കാര്യം അറിയിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും സംസാരിക്കേണ്ടത് പ്രിന്‍സിപ്പലാണെന്ന് അറിയിച്ചശേഷം അദ്ദേഹം മടങ്ങുകയായിരുന്നു. ഡെപ്യൂട്ടി രജിസ്ട്രാര്‍ വിദ്യാര്‍ഥികളെ വൈരാഗ്യത്തോടെയാണ് കാണുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. 
വിവിധ ജില്ലകളില്‍നിന്ന് അറുനൂറിലേറെപേര്‍ യോഗത്തിനെത്തിയിരുന്നു.

440 കോടിയുടെ 1555 പദ്ധതികള്‍ക്ക് അംഗീകാരം

Posted: 26 Aug 2013 11:02 PM PDT

തൃശൂര്‍: ജില്ലാ പഞ്ചായത്തിന്‍െറ 12ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി  440 കോടിയുടെ   1555 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. 
പഞ്ചായത്തുകളുമായി ചേര്‍ന്ന് 249 പദ്ധതികള്‍ നടപ്പാക്കും. ഗ്രാമീണ റോഡ് പുനരുദ്ധാരണത്തിന് 54 കോടി, ഫാം- സ്കൂള്‍ നവീകരണത്തിന് 32 കോടി, സംസ്ഥാന ആവിഷ്കൃത പദ്ധതികള്‍ക്ക് 10 കോടി, പട്ടികവര്‍ഗ മേഖലയില്‍ രണ്ടുകോടി, പട്ടികജാതി മേഖലയില്‍ 78 കോടി, പൊതുമേഖലയില്‍ 119 കോടി, വനിതാ ഘടകപദ്ധതിയില്‍ 10 കോടി എന്നിവ അംഗീകാരം നല്‍കിയ പദ്ധതിയില്‍ ഉള്‍പ്പെടുന്നതായി പ്രസിഡന്‍റ് ഇന്‍ ചാര്‍ജ് അനില്‍ അക്കര അറിയിച്ചു. 1995ല്‍ ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നശേഷം 2010 വരെ 15 വര്‍ഷങ്ങളില്‍ ചെലവഴിച്ചത് 300 കോടി രൂപയില്‍ താഴെയാണ്. പദ്ധതി പ്രവര്‍ത്തനത്തില്‍ വലിയ തുകയുടെ കുറവാണ് മുന്‍കാലങ്ങളില്‍ വന്നിരുന്നത്. പഞ്ചായത്തുകളുമായി സംയോജിത പദ്ധതികള്‍ നടപ്പാക്കിയതുവഴി  കഴിഞ്ഞവര്‍ഷം 99 ശതമാനം ഫണ്ട് ചെലവഴിക്കാന്‍ സാധിച്ചു. ഈവര്‍ഷം മുതല്‍ ഏകദേശം 20 കോടി രൂപയുടെ അധിക വിഭവമാണ് ജില്ലാ പഞ്ചായത്തിന് ലഭിക്കുന്നതെന്ന് അനില്‍ അക്കര പറഞ്ഞു.  
ഈവര്‍ഷം മുതല്‍ പദ്ധതി പ്രവര്‍ത്തന ത്തില്‍ സമൂല മാറ്റവും സമഗ്രവികസനവുമാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രവര്‍ത്തനത്തിന് പ്രവര്‍ത്തന കലണ്ടര്‍ ഉണ്ടാക്കും. ഈവര്‍ഷം ആരംഭിക്കുന്ന പദ്ധതികള്‍ക്ക് 30 ദിവസം മുതല്‍ 750 ദിവസങ്ങളാണ് പ്രവര്‍ത്തനത്തിന് നീക്കിവെച്ചിരിക്കുന്നത്. 30 ദിവസത്തിനകം സാങ്കേതിക അനുമതി, ടെന്‍ഡര്‍ എന്നിവ പൂര്‍ത്തീകരിച്ച് പദ്ധതി അവസാനിപ്പിക്കുന്നതിനുള്ള തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. 
കോള്‍നിലങ്ങളിലെ  വെള്ളം സംഭരിച്ച് വേനലില്‍ കൃഷിക്കും കുടിക്കാനും ഉപയോഗപ്രദമാക്കുന്ന ജലസമൃദ്ധി പദ്ധതിക്ക് 780 ദിവസമാണ് മാറ്റിവെച്ചത്. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന്  ജനുവരി  മുതല്‍  മേയ് വരെ 150 ദിവസങ്ങള്‍ മാറ്റിവെച്ചു. ഇതുവഴി മാര്‍ച്ച് 31ന് ശേഷം പൂര്‍ത്തിയാക്കാ ത്ത പദ്ധതികളുടെ ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥയും എസ്റ്റിമേറ്റുകളില്‍ വരുന്ന വര്‍ധന യും ഒഴിവാക്കാം. പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാവും.
ഇന്ത്യയില്‍ ഒരു തദ്ദേശസ്ഥാപനം നടപ്പാക്കുന്ന ഏറ്റവും വലിയ അടങ്കല്‍ വരുന്ന  പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പ് സുതാര്യവും കുറ്റമറ്റതാക്കാനും ജില്ലാതലത്തില്‍ മോണിറ്ററിങ് കമ്മിറ്റിയും ജില്ലാ പഞ്ചായത്തംഗങ്ങള്‍ ചെയര്‍മാന്മാരായുള്ള ഡിവിഷന്‍തല മോണിറ്ററിങ് കമ്മിറ്റിയും രൂപവത്കരിക്കും. ഡിവിഷന്‍സഭകള്‍ മൂന്നുമാസം ഇടവിട്ട് അവലോകനയോഗം നടത്തി പുരോഗതി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. യോഗത്തില്‍ പ്രസിഡന്‍റിന്‍െറ ചുമതലയുള്ള വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ അക്കര അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ആര്‍.പി. ബഷീര്‍, അഡ്വ. ഷെജീന മജീദ്, അഡ്വ. വിദ്യാ സംഗീത്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ദാസന്‍, ടി. നിര്‍മല, ഇ. വേണുഗോപാലമേനോന്‍, സി.സി. ശ്രീകുമാര്‍, പി.കെ. രാജന്‍, ഷാഹു, പി.കെ. ഡേവിസ് മാസ്റ്റര്‍, കെ.കെ. ശ്രീനിവാസന്‍, ഷീല വിജയകുമാര്‍, സി.എം. നൗഷാദ്, പി.എസ്. മോഹന്‍ദാസ്, കല്ലൂര്‍ ബാബു, ആര്‍. ശുഭകുമാര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ എന്നിവര്‍ പങ്കെടുത്തു. 
 

ഒറ്റപ്പാലം താലൂക്ക് ഓഫിസിലും സബ് കലക്ടറുടെ ഓഫിസിലും ജപ്തി

Posted: 26 Aug 2013 10:58 PM PDT

Subtitle: 
ബസ്സ്റ്റാന്‍ഡ് സ്ഥലമെടുപ്പ് കേസ്
ഒറ്റപ്പാലം: നഗരസഭാ ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ളക്സിന്‍െറ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ ഒറ്റപ്പാലം സബ് കലക്ടറുടെയും താലൂക്ക് ഓഫിസിലെയും ജംഗമവസ്തുക്കള്‍ കോടതി ജപ്തി ചെയ്തു.
സബ് കോടതി വിധിയെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു ജപ്തി നടപടികള്‍. അഡീഷനല്‍ ജില്ലാ കോടതിയിലെ ആമീന്‍മാരായ കെ. രാധാകൃഷ്ണന്‍, എസ്. അജിത്കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ജപ്തി. 
സബ്കലക്ടറുടെ ഔദ്യാഗിക കാറും തഹസില്‍ദാരുടെ ജീപ്പും ഓഫിസുകളിലെ കമ്പ്യൂട്ടറും മേശ, കസേര, അലമാര തുടങ്ങിയ ഫര്‍ണിച്ചറുകളും ജപ്തി ചെയ്തു.
ജപ്തി സാധനങ്ങള്‍ കോടതിയില്‍ എത്തിക്കുന്നതിന് സെപ്റ്റംബര്‍ ഏഴ് വരേക്ക് സമയം അനുവദിച്ചു. സബ് കലക്ടര്‍ ഡോ. എ. കൗശികന്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതി പരിഗണിച്ചാണ് അനുമതി. അതേസമയം, ഇക്കാലയളവിനുള്ളില്‍ പത്ത് ലക്ഷം രൂപയും ട്രാന്‍സ്പോര്‍ട്ടിങ് ചാര്‍ജ് ഇനത്തില്‍ 10,000 രൂപയും കെട്ടിവെക്കാനും സബ് ജഡ്ജി കെ. ബിജുമോന്‍ ഉത്തരവിട്ടു. 
ഇതേ തുടര്‍ന്ന് ജപ്തി ചെയ്ത ജംഗമ വസ്തുക്കള്‍ അതാതിടങ്ങളില്‍ തന്നെ തുടരും.
നഗരസഭയുടെ പുതിയ ബസ്സ്റ്റാന്‍ഡിന് സ്ഥലം നല്‍കിയവരില്‍ ചെര്‍പ്പുളശ്ശേരി സ്വദേശി പാറയില്‍ ഇബ്രാഹിമിന്‍െറ ഭാര്യ ഖദീജ, കാറല്‍മണ്ണ തേനാമൂച്ചിക്കല്‍ മുഹമ്മദിന്‍െറ മകന്‍ മുഹമ്മദ്കുട്ടി എന്നിവര്‍ ഒറ്റപ്പാലം സബ്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന അന്യായ ഹരജിയിലാണ് വിധി. 24,27,597 രൂപ ഖദീജക്കും 26,83,895 രൂപ മുഹമ്മദ് കുട്ടിക്കും നഷ്ടപരിഹാരം നല്‍കാന്‍ കോടതി നേരത്തെ വിധിച്ചിരുന്നു. 
തുടര്‍ന്ന് അവധിയും നല്‍കിയിരുന്നു. ഏറ്റവുമൊടുവില്‍ ആഗസ്റ്റ് 27നുണ്ടായ വിധിയെ തുടര്‍ന്ന് പണം അടക്കുന്നതിലുണ്ടായ വീഴ്ചയെ തുടര്‍ന്നാണ് ജപ്തി ചെയ്തത്. 
സ്ഥലത്തിന്‍െറ വില നിശ്ചയിച്ചതില്‍ റവന്യൂ വകുപ്പിന്‍െറ വീഴ്ച ചൂണ്ടിക്കാട്ടിയാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചിരുന്നത്. നഗരസഭ ഏറ്റെടുത്ത ഭൂമിക്ക് വില നിശ്ചയിച്ചു നല്‍കിയത് റവന്യുവകുപ്പായിരുന്നു. അതേസമയം, ഒറ്റപ്പാലം നഗരസഭ ഇതില്‍ കക്ഷിയല്ല.
 

അരീക്കോട് താലൂക്കാശുപത്രി: മന്ത്രി കെ.എം. മാണി പ്രഖ്യാപനം നടത്തും

Posted: 26 Aug 2013 10:56 PM PDT

അരീക്കോട്: ബ്ളോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യകേന്ദ്രം ഗവ. താലൂക്കാശുപത്രിയാക്കുന്നതിന്‍െറ ഔദ്യാഗിക പ്രഖ്യാപനം ധനമന്ത്രി കെ.എം. മാണി നിര്‍വഹിക്കും. സെപ്റ്റംബര്‍ ഒന്നിന് അരീക്കോട് ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എം.ഐ. ഷാനവാസ് എം.പി, ജില്ലാ കലക്ടര്‍ കെ. ബിജു, ആരോഗ്യവിഭാഗം ഡയറക്ടര്‍ വി.കെ. ജമീല എന്നിവര്‍ സംബന്ധിക്കും. വൈകീട്ട് നാലരക്കാണ് ചടങ്ങ്.
ബജറ്റ് പ്രസംഗത്തില്‍  താലൂക്കാശുപത്രിയാക്കുന്ന കാര്യം പരിഗണിക്കുകയും ആറ് മാസത്തിനുള്ളില്‍ നടപ്പാക്കുകയും ചെയ്തതായി പി.കെ. ബഷീര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സൂപ്രണ്ട്, ലേ സെക്രട്ടറി, വിവിധ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ തുടങ്ങി 30ലധികം തസ്തികകളില്‍ മൂന്ന് മാസത്തിനകം നിയമനം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപനം കഴിഞ്ഞ് അഞ്ചും പത്തും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമനം നടക്കാത്ത ആശുപത്രികള്‍ സംസ്ഥാനത്ത് തന്നെ ഏറെയുള്ളപ്പോഴാണ് അരീക്കോട് താലൂക്കാശുപത്രിക്ക് ഈ സൗഭാഗ്യം ലഭിച്ചതെന്നും എം.എല്‍.എ പറഞ്ഞു. 
അരീക്കോട് കഴിഞ്ഞാല്‍ സംസ്ഥാനത്ത് തൃക്കാക്കരയിലെ പള്ളുരുത്തിയിലാണ് ഈ വര്‍ഷം താലൂക്കാശുപത്രിയായി ഉയര്‍ത്തുന്ന സാമൂഹികാരോഗ്യകേന്ദ്രമുള്ളത്.
 പൊതുജനങ്ങളില്‍നിന്ന് സ്ഥലം വിട്ടുകിട്ടിയാല്‍ ഇപ്പോള്‍ സ്ഥലസൗകര്യക്കുറവുള്ള ആശുപത്രി അങ്ങോട്ട് മാറ്റാന്‍ ശ്രമിക്കുമെന്നും എം.എല്‍.എ പറഞ്ഞു. താലൂക്കാശുപത്രി പ്രഖ്യാപനം അരീക്കോടിന്‍െറ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സഫറുല്ല പറഞ്ഞു.
 ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയംഗങ്ങളായ അന്‍വര്‍ കാരാട്ടില്‍, ഉമ്മര്‍ വെള്ളേരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മഅ്ദനിയുടെ ജാമ്യാപേക്ഷ തള്ളി

Posted: 26 Aug 2013 10:55 PM PDT

Image: 

ബംഗളൂരു: ബംഗളൂരു സ്ഫോടന പരമ്പരക്കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈകോടതി തള്ളി. കേസ് ഗൗരവതരമാണെന്നും മഅ്ദനിക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മൂന്നു വര്‍ഷത്തോളമായി തടവില്‍ കഴിയുന്ന മഅ്ദനിയുടെ ജാമ്യാപേക്ഷ അഞ്ചാം തവണയാണ് തള്ളുന്നത്.

സ്വന്തം ചെലവില്‍ ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നാണ് ഇത്തവണ ജാമ്യാപേക്ഷയില്‍ മഅ്ദനി ആവശ്യപ്പെട്ടിരുന്നത്. ഇതേതുടര്‍ന്ന് മഅ്ദനിയുടെ ആരോഗ്യാവസ്ഥ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു. കാഴ്ചക്കുറവിന് കാരണമായ ഡയബറ്റിക് റെറ്റിനോപതി, നാഡിതളര്‍ച്ച, പുറംവേദന, കഴുത്തിനെ ബാധിക്കുന്ന സെര്‍വിക്കല്‍ സ്പോണ്ടിലോസിസ്, ഇടതുകാലിന്റെ സ്പര്‍ശനശേഷി നഷ്ടപ്പെടല്‍, നട്ടെല്ലില്‍ നീര്‍ക്കെട്ട്, ആസ്ത്മ തുടങ്ങി ഹൃദ്രോഗം വരെയുള്ള രോഗങ്ങള്‍ മഅ്ദനിക്കുണ്ടെന്ന് വ്യക്തമാക്കി ജയില്‍ മെഡിക്കല്‍ ഓഫിസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍, അമ്പതുകാരന് ഉണ്ടാകുന്ന സാധാരണ രോഗങ്ങളേ മഅ്ദനിക്കുള്ളൂവെന്നും ചികിത്സക്കായി ജാമ്യം അനുവദിക്കരുതെന്നും പബ്ലിക്‌ പ്രോസിക്യൂട്ടര്‍ എസ്. ദൊരൈരാജു തടസ്സവാദമുന്നയിച്ചു. എന്നാല്‍ പിന്നീട് മഅ്ദനിക്ക് പത്തിലേറെ രോഗങ്ങളുണ്ടെന്നും ചികിത്സക്ക് വഴങ്ങുന്നില്ലെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

അനാഥാലയങ്ങള്‍ കുട്ടികളുടെ സംരക്ഷണം അവകാശമാക്കുന്ന നിയമത്തിന് പുറത്ത്

Posted: 26 Aug 2013 10:55 PM PDT

മഞ്ചേരി:   ജുവനൈല്‍ ജസ്റ്റിസ് ആക്ട് 13 വര്‍ഷം മുമ്പ് നിലവില്‍വന്നിട്ടും സംസ്ഥാനത്തെ അനാഥാലയങ്ങള്‍ ഇപ്പോഴും പഴയ ഒര്‍ഫനേജ് കണ്‍¤്രടാള്‍ നിയമത്തിന്‍െറ പരിധിയില്‍.  കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും പ്രത്യേക പരിഗണനയും സംരക്ഷണവും  ഉറപ്പുവരുത്താനുമാണ് ജുവനൈല്‍ ജസ്റ്റിസ് നിയമം നിലവില്‍ വന്നത്. 
നേരത്തെ അനാഥാലയങ്ങളുടെ പ്രവര്‍ത്തനരീതി പരിശോധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കല്‍ പൊലീസിന്‍െറ ചുമതലയായിരുന്നു. പിന്നീട് സാമൂഹികക്ഷേമവകുപ്പ് വിപുലമായതോടെ വകുപ്പിന് കൈമാറി. 18 വയസ്സുവരെയുള്ളവരുടെ സംരക്ഷണം കുട്ടികളുടെ അവകാശമായി പ്രഖ്യാപിച്ചാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് നിലവില്‍ വന്നത്. 
അവകാശമെന്നതിനേക്കാള്‍ പുനരധിവാസമടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് അനാഥ, അഗതി മന്ദിരങ്ങളില്‍ നടക്കുന്നത്. ഉഷ ടൈറ്റസ് സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിയായിരിക്കെ കഴിഞ്ഞ ഇടതുസര്‍ക്കാറിന്‍െറ കാലത്തിറങ്ങിയ ഉത്തരവില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്‍െറ ഭാഗമായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ക്ക് ഓര്‍ഫനേജുകളില്‍ നേരിട്ട് ഇടപെടാന്‍ നിയന്ത്രണം വന്നു. ഓര്‍ഫനേജുകളുടെ കാര്യങ്ങള്‍ നോക്കുന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ കമ്മിറ്റിയുടെ ഇടപെടലും വേണ്ടത്ര നടക്കുന്നില്ല. കൃത്യമായ അധികാരം നിശ്ചയിച്ച് നല്‍കിയിട്ടില്ലാത്തതിനാല്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ കമ്മിറ്റിക്ക് പരിമിതികളുമുണ്ട്. എം.എല്‍.എമാരും പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമടക്കം പത്തുപേരടങ്ങുന്നതാണ് ഈ കമ്മിറ്റി. 
ഓര്‍ഫനേജുകളുടെ പ്രവര്‍ത്തനം, അംഗീകാരം തുടങ്ങിയ കാര്യങ്ങളില്‍ ഇടപെടുന്നതിലാണ് കൂടുതല്‍ പരിഗണന നല്‍കുന്നത്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നുറപ്പാക്കാന്‍ ഈ കമ്മിറ്റിക്ക് കഴിയുന്നില്ല.
    ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2000ത്തില്‍ നിലവില്‍ വന്നെങ്കിലും കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നടപടിയെടുക്കേണ്ടത് പൊലീസാണ്. ജില്ലയിലെ ഒരു മുതിര്‍ന്ന പൊലീസ് ഓഫിസര്‍ക്കാണിതിന്‍െറ ചുമതല നല്‍കാറ്. കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതും ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങള്‍ക്കിരയാവുന്നതുമായ കാര്യങ്ങള്‍ കൂടുതല്‍ പുറത്തുവന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രാബല്യത്തില്‍ വന്ന ശേഷമാണ്. ഒരു ജില്ലയില്‍ അഞ്ചംഗങ്ങളുള്‍പ്പെടുന്നതാണ് കമ്മിറ്റി. ആക്ട് വന്ന ശേഷവും ജില്ലകളിലെ കമ്മിറ്റി രൂപവത്കരണം വര്‍ഷങ്ങള്‍ നീണ്ടു. അനാഥാലയങ്ങളില്‍ നേരിട്ടിടപെടാന്‍ സാമൂഹികക്ഷേമവകുപ്പ് സെക്രട്ടറിയുടെ ഉത്തരവിലൂടെ സാധിക്കാതായതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, നിയമസഭ പാസാക്കാതെ വകുപ്പുമേധാവി ഇറക്കിയ ഉത്തരവിന് ഇക്കാര്യത്തില്‍ പ്രാബല്യമുണ്ടാവുമോ എന്ന ചോദ്യവും ബാക്കിയാണ്.
 

അഴുകിയ നാണ്യവിള കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടില്ല; കര്‍ഷകര്‍ കടക്കെണിയിലേക്ക്

Posted: 26 Aug 2013 10:51 PM PDT

അടിമാലി: കാലവര്‍ഷത്തില്‍ അഴുകി നശിച്ച നാണ്യവിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം ഹൈറേഞ്ചിലെ കുടിയേറ്റ കര്‍ഷകരെ ദുരിതത്തിലാക്കി. മൂന്നുമാസം തുടര്‍ച്ചയായി ഉണ്ടായ മഴയില്‍ 12,000 ഏക്കര്‍ പ്രദേശത്തെ നാണ്യവിളകളാണ് നശിച്ചത്. വിദേശനാണ്യം നേടിത്തരുന്ന ഏലം, കുരുമുളക്, ജാതി, ഗ്രാമ്പു, കൊക്കോ എന്നിവയാണ് നശിച്ചവയില്‍ ഏറെയും. കൂടാതെ ഏത്തവാഴ, മരച്ചീനി, ഇഞ്ചി, ചേന, ചേമ്പ്,  വിവിധയിനം പച്ചക്കറികള്‍ മുതലായവയും കാലവര്‍ഷത്തില്‍ അഴുകി നശിച്ചിരുന്നു. ഈവിധം കൃഷികള്‍ നശിച്ചകര്‍ഷര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ഇതറിയാതെ നഷ്ടം സംഭവിച്ച കര്‍ഷകര്‍ അപേക്ഷകളുമായി കൃഷിഭവനുകളില്‍ എത്തിയപ്പോഴാണ് കര്‍ഷകര്‍ ഈ വിവരം അറിയുന്നത് .
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, കാറ്റ്, വെള്ളപ്പൊക്കം, ഇടിമിന്നല്‍ എന്നീ പ്രകൃതിക്ഷോഭങ്ങള്‍ക്ക് മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ കൃഷിഭവനില്‍ അപേക്ഷ നല്‍കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഇത് പരിശോധിച്ച് 60 ശതമാനത്തില്‍ കൂടുതല്‍ നാശം സംഭവിച്ച കൃഷിക്ക് മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് കാലവര്‍ഷത്തില്‍ നാശം സംഭവിച്ച കര്‍ഷകര്‍ക്ക് ദുരിതമായി. വട്ടിപ്പലിശക്കും ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും മറ്റും വായ്പ എടുത്താണ് ഹൈറേഞ്ചിലെ കര്‍ഷകര്‍ കൃഷിയിറക്കിയിരുന്നത്. സര്‍ക്കാറിന്‍െറ പുതിയ നിര്‍ദേശം ഇത്തരത്തിലുള്ള കര്‍ഷകരെയാണ് കൂടുതല്‍ വെട്ടിലാക്കിയിരിക്കുന്നത്.
മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ നാശം സംഭവിക്കുമ്പോള്‍ കര്‍ഷകരില്‍നിന്ന് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അപേക്ഷ സ്വീകരിച്ചിരുന്നു. ഈ അപേക്ഷകളുടെ മറവില്‍ ഉദ്യോഗസ്ഥരും ചില കര്‍ഷക സംഘടനകളും ചേര്‍ന്ന് സര്‍ക്കാര്‍ തുക തട്ടിയെടുത്തതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇതിനാല്‍ യഥാര്‍ഥ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഇതാണ് ഇത്തവണ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മഴയും നാശവുമാണ് ഇത്തവണ ഉണ്ടായത്. നാശം സംഭവിച്ച കര്‍ഷകര്‍ നാശനഷ്ടത്തിന്‍െറ ഫോട്ടോ എടുത്ത് വേണം അപേക്ഷ നല്‍കേണ്ടതെന്നാണ് പുതിയ നിര്‍ദേശം. ഇത് കര്‍ഷകര്‍ക്ക് കൂടുതല്‍ ബാധ്യതയായിരിക്കുന്നു. ഇത്തരത്തില്‍ അപേക്ഷ നല്‍കി ഉദ്യോഗസ്ഥര്‍ വന്ന് പ്രദേശം പരിശോധിക്കുമ്പോഴാണ് നാശനഷ്ടത്തിന്‍െറ അളവ് കുറവാണെന്ന് കര്‍ഷകര്‍ അറിയുന്നത്. ജില്ലയില്‍ എല്ലാ പഞ്ചായത്തിലും കൃഷിഭവനുകള്‍ ഉണ്ടെങ്കിലും പല ഓഫിസുകളിലും ഓഫിസര്‍മാരോ മറ്റ് ജീവനക്കാരോ ഇല്ല. ഇത് കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ട്.

മാലിന്യസംസ്കരണം നാടിന്‍െറ പ്രതിസന്ധി -മന്ത്രി അടൂര്‍ പ്രകാശ്

Posted: 26 Aug 2013 10:40 PM PDT

Subtitle: 
മൂക്ക് പൊത്തി പന്തളത്തെ മാലിന്യസംസ്കരണ പ്ളാന്‍റ് ഉദ്ഘാടനം
പന്തളം: സംസ്ഥാനം നേരിടുന്ന വലിയ പ്രശ്നമാണ് മാലിന്യസംസ്കരണമെന്ന്  മന്ത്രി അടൂര്‍ പ്രകാശ്. പന്തളം ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റിന് സമീപം  നിര്‍മിച്ച ഖരമാലിന്യ നിര്‍മാര്‍ജന പ്ളാന്‍റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുകളും നഗരസഭകളും മാലിന്യ നിര്‍മാര്‍ജന -സംസ്കരണത്തിന് മുന്‍ഗണന നല്‍കി പദ്ധതികള്‍ രൂപവത്കരിക്കണമെന്ന് ഗവണ്‍മെന്‍റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങള്‍ മാലിന്യം ഉപയോഗിച്ച് വൈദ്യുതി,ഗ്യാസ്,വളം എന്നിവ നിര്‍മിച്ച് സമ്പത്താക്കി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബയോഗ്യാസ് ഉല്‍പാദന പ്ളാന്‍റും പ്ളാസ്റ്റിക് ഷ്രഡിങ് യൂനിറ്റും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ.പ്രതാപന്‍ അധ്യക്ഷത വഹിച്ചു. 
ദേവസ്വം ബോര്‍ഡ് അംഗം പി.കെ.കുമാരന്‍,ജില്ലാ പഞ്ചായത്തംഗം ഗിരിജ ടീച്ചര്‍,രത്നമണി സുരേന്ദ്രന്‍,അഡ്വ.ഡി.എന്‍.തൃദീപ്, പന്തളം മഹേഷ്, രാജു കല്ലുമൂടന്‍, എസ്. അജയകുമാര്‍, തൈക്കൂട്ടത്തില്‍ സക്കീര്‍, കെ.ആര്‍.രവി,രാധാരാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഖരമാലിന്യ നിര്‍മാര്‍ജന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ ജില്ലാ  പ്രോജക്ട് ഓഫിസര്‍ ആര്യനാട് സത്യന്‍ ക്ളാസെടുത്തു. ജില്ലാ പഞ്ചായത്ത് ശുചിത്വ മിഷന്‍ ഓഫിസര്‍ സലീം സംസാരിച്ചു.സെമിനാറില്‍  പന്തളം ടൗണ്‍ഷിപ്പിനു വേണ്ടി ശ്രീബുദ്ധ എന്‍ജീനിയറിങ് കോളജ് സിവില്‍ വിഭാഗം തയാറാക്കിയ മലിനജല സംസ്കരണ ശുചീകരണ പ്ളാന്‍റ് സംബന്ധിച്ച വിശദാംശങ്ങളും വീഡിയോ സൈ്ളഡ്  പ്രദര്‍ശനവും നടത്തി.
ഉദ്ഘാടനത്തിന് മുന്നോടിയായി കുടുംബശ്രീകളുടെ നേതൃത്വത്തില്‍ സാംസ്കാരിക റാലി നടത്തി.പ്ളാന്‍റിന്‍െറ ഉദ്ഘാടന ചടങ്ങിനെത്തിയവര്‍ രൂക്ഷദുര്‍ഗന്ധം സഹിച്ചാണ് പങ്കെടുത്തത്. 
മന്ത്രി എത്തുന്നതിനു മുമ്പ് ദുര്‍ഗന്ധം മാറാനായി പഞ്ചായത്തുതൊഴിലാളികള്‍ പരിസരമാകെയും പ്ളാന്‍റിനകത്തും കുന്തിരക്കവും സാമ്പ്രാണിയും പുകച്ചു നോക്കിയിട്ടും രക്ഷയില്ലായിരുന്നു. ഉദ്ഘാടനം നടത്തുന്നതിന് മുമ്പ്  മാലിന്യം മണ്ണിട്ടു മൂടാന്‍ ശ്രമിച്ചതും പരാജയപ്പെട്ടു.
ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുന്‍ എം.എല്‍.എയും പഞ്ചായത്ത്  പ്രസിഡന്‍റുമായ ദേവസ്വം ബോര്‍ഡ് അംഗം പി.കെ. കുമാരന്‍ നോട്ടീസില്‍ പേരുള്ളതുകൊണ്ടാണ് വന്നതെന്നും ആരും തന്നെ അറിയിച്ചില്ലെന്നും പരാതിപ്പെട്ട് വേദിയില്‍ കയറിയില്ല.ചടങ്ങിനിടെ മന്ത്രിക്ക് സമ്മാനവുമായെത്തിയ എന്‍.എസ്.എസ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക്  തറയിലിരിക്കേണ്ടി വന്നു. 
മാധ്യമപ്രവര്‍ത്തകര്‍  നിലത്തിരിക്കുന്ന കുട്ടികളുടെ പടമെടുക്കുന്നതു കണ്ട മന്ത്രിയാണ് മുഴുവന്‍കുട്ടികളെയും വേദിയിലിരുത്തി പരിഹാരമുണ്ടാക്കിയത്. 2012 സെപ്റ്റംബര്‍ 31നുള്ളില്‍ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം തുടങ്ങണമെന്നായിരുന്നു  പഞ്ചായത്തും നിര്‍മാതാക്കളായ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനുമായുള്ള കരാര്‍. ഇതു പ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.

Monday, August 26, 2013

കൊപ്പം ആമയൂരില്‍ കിടപ്പാടമില്ലാതെ 60 കുടുംബം Madhyamam News Feeds

കൊപ്പം ആമയൂരില്‍ കിടപ്പാടമില്ലാതെ 60 കുടുംബം Madhyamam News Feeds

Link to

കൊപ്പം ആമയൂരില്‍ കിടപ്പാടമില്ലാതെ 60 കുടുംബം

Posted: 25 Aug 2013 11:36 PM PDT

കൊപ്പം: സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന സ്വപ്ന സാക്ഷാത്കാരവുമായി അറുപത് കുടുംബങ്ങളുടെ കാത്തിരിപ്പ്. കൊപ്പം പഞ്ചായത്തിലെ ആമയൂര്‍ കമ്പനിപ്പടിയിലാണ് മൂന്നര ദശകത്തിലേറെയായി പട്ടികജാതി വിഭാഗമുള്‍പ്പെടെയുള്ള കുടുംബങ്ങള്‍ പട്ടയത്തിനായി കാത്തിരിക്കുന്നത്.
പുറമ്പോക്ക് ഭൂമിയില്‍ കുടില്‍കെട്ടി കഴിയുന്ന ഇവര്‍ക്ക് നാളിതുവരെയായി ഭൂമി സംബന്ധിച്ച രേഖ ലഭ്യമായിട്ടില്ല. അതിനാല്‍, ഏതു നിമിഷവും കുടിയിറക്കപ്പെടുമെന്ന ഭീതിയിലാണ്. 
ദരിദ്രരും രോഗികളുമായ കുടുംബാംഗങ്ങള്‍ രേഖകളില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ പരിധിക്കു പുറത്താണിക്കൂട്ടര്‍. 70 വര്‍ഷം മുമ്പ് ഏതാനും വ്യക്തികള്‍ ചേര്‍ന്ന് മൃഗങ്ങളുടെ തോല്‍ ഊറക്കിടുന്ന കമ്പനി ഇവിടെ നടത്തിയിരുന്നു. 
പിന്നീട് പരിസരവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥാപനം തമിഴ്നാട്ടിലേക്ക് പറിച്ചുനട്ടു. വ്യവസായ വകുപ്പിന്‍െറ അധീനതയിലാണിപ്പോള്‍ ഭൂമി. വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിയവര്‍ കുടില്‍കെട്ടി വാസമാരംഭിച്ചതോടെ കമ്പനിപ്പറമ്പ് കോളനിയായി അറിയപ്പെട്ടുതുടങ്ങി. ഭൂമിക്ക് കൈവശരേഖക്കായി റവന്യു വകുപ്പിനെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. തങ്ങളുടെ ദൈന്യാവസ്ഥ മുഖ്യമന്ത്രിയെ ധരിപ്പിച്ച് ശാശ്വത നിലനില്‍പ്പിനായുള്ള ശ്രമത്തിലാണ് കോളനിവാസികള്‍.
 

പാചകവാതക വില പത്തു രൂപ വര്‍ധിപ്പിക്കാന്‍ നീക്കം

Posted: 25 Aug 2013 11:33 PM PDT

Image: 

ന്യൂദല്‍ഹി: പാചകവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പ്രതിമാസം സിലിണ്ടര്‍ ഒന്നിന് പത്തു രൂപ വര്‍ധിപ്പിച്ചേക്കും. അല്ളെങ്കില്‍ മൂന്നു മാസത്തില്‍ 25 രൂപ വര്‍ധിപ്പിക്കാനാണ് നീക്കം. ഡീസലിന്‍്റെ വില എല്ലാ മാസവും പുനര്‍നിര്‍ണയിക്കുന്നതിനു സമാനമായി പാചക വാതക വിലയും വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
രൂപയുടെ മൂല്യത്തകര്‍ച്ചയും ആഗോള വിപണിയില്‍ എണ്ണവില വര്‍ധിപ്പിക്കുന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അടുത്ത മന്ത്രിസഭായോഗത്തില്‍ വില വര്‍ധനക്ക് അംഗീകരം നല്‍കുമെന്നാണ് സൂചന.  പാചക വാതക സബ്സിഡി വെട്ടിക്കുറക്കുന്നതിന് രണ്ടാം ഘട്ടമെന്ന നിലയില്‍  ആണ് വില വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നത്.
നേരത്തെ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പത് ആയി വെട്ടിക്കുറച്ചിരുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ സബ്സിഡി വെട്ടിക്കുറക്കണമെന്ന് രത്തന്‍ കേല്‍ക്കര്‍ അധ്യക്ഷനായ സമിതി കേന്ദ്രത്തോട് ശിപാര്‍ശ ചെയ്തിരുന്നു. സബ്സിഡിയോടെ നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണത്തില്‍ ഒരോ വര്‍ഷവും കുറവു വരുത്തിയും വില വര്‍ധിപ്പിച്ചുമായിരിക്കും  ശുപാര്‍ശ നടപ്പിലാക്കുക.  
ഡീസലിന്‍്റെ വിലയും വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. പാര്‍ലമെന്‍റിന്‍്റെ വര്‍ഷകാല സമ്മേളനത്തിനുശേഷമായിരിക്കും ഇതില്‍ അന്തിമ തീരുമാനം.

എം.എസ്.പിയില്‍ അരങ്ങേറിയത് വന്‍ ക്രമക്കേടുകളെന്ന് വിജിലന്‍സ്

Posted: 25 Aug 2013 11:21 PM PDT

മലപ്പുറം: എം.എസ്.പിയില്‍ വിവിധ പ്രവൃത്തികളില്‍ അരങ്ങേറിയത് വന്‍ ക്രമക്കേടുകളും വെട്ടിപ്പുമെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായി. അനധികൃതമെന്ന് വിജിലന്‍സ് കണ്ടെത്തിയ കാന്‍റീന്‍  നിര്‍മാണത്തിന് മണല്‍ വാരിയത് ചാലിയാര്‍ പുഴയുടെ അരീക്കോട് കടവില്‍നിന്നാണെന്ന് വെളിപ്പെട്ടു. റിക്രൂട്ട്സുകളെകൊണ്ടാണ് മണല്‍ വാരിച്ചത്. രാത്രി എം.എസ്.പിയുടെ ലോറിയിലും ബസിലും ചാക്കില്‍നിറച്ചാണ് മണല്‍ കടത്തിയത്. മണലെടുക്കാന്‍ പഞ്ചായത്തിനോട് അനുവാദം തേടിയിട്ടില്ല. ലോക്കല്‍ പൊലീസ് പിടിച്ചെടുത്ത് അരീക്കോട് എം.എസ്.പി ക്യാമ്പില്‍ സൂക്ഷിച്ച മണലും അനുവാദമില്ലാതെ മലപ്പുറത്തേക്ക് കടത്തിയതായി വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചു. 5000 സ്ക്വയര്‍ഫീറ്റില്‍ ഇരുനിലയിലായി നിര്‍മിച്ച കാന്‍റീന്‍െറ പ്രവൃത്തിയിലേറെയും റിക്രൂട്ട്സുകളെകൊണ്ടാണ് ചെയ്യിച്ചത്.  ഇരുവശവും കെട്ടിയുയര്‍ത്തി എല്‍.പി. സ്കൂള്‍ ഗ്രൗണ്ട് നിരപ്പാക്കാനും റിക്രൂട്ട്സുകളെ നിയമവിരുദ്ധമായി പണിയെടുപ്പിച്ചു. അരീക്കോട് ക്യാമ്പില്‍നിന്ന് കടത്തിയ മണല്‍ ഗ്രൗണ്ടിന്‍െറ പാര്‍ശ്വം കെട്ടിയുയര്‍ത്താനാണ് ഉപയോഗിച്ചത്. എം.എസ്.പി സ്ഥാപനങ്ങളിലേക്ക് വിവിധ സാധനങ്ങള്‍ സപൈ്ള ചെയ്യുന്ന സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍നിന്നാണ് സിമന്‍റ്, കമ്പി എന്നിവ സ്പോണ്‍സര്‍ഷിപ്പിലൂടെ സ്വീകരിച്ചതെന്ന് പരാതിയില്‍ പറയുന്നു. കെട്ടിടത്തിന് ശരിയായ പ്ളാനോ എസ്റ്റിമേറ്റോ ഇല്ല. നഗരസഭ അറിയാതെയാണ് നിര്‍മാണം. എസ്റ്റിമേറ്റ് തുകയായ 27 ലക്ഷം പൂര്‍ണമായും ചെലവഴിക്കപ്പെട്ടതായി രേഖയുണ്ടെങ്കിലും ഇരുനില കെട്ടിടത്തിന്‍െറ മുകള്‍ നിലയുടെ നിര്‍മാണം പാതി വഴിയിലാണ്. 
റിക്രൂട്ട്സുകളെ  പണി ചെയ്യിപ്പിച്ചതിനും ലേബര്‍ ചാര്‍ജ് എഴുതിയെടുത്തതായി സൂചനയുണ്ട്. സായുധ പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് എം.എസ്.പിക്ക് ജനമൈത്രി ഫണ്ട് നല്‍കുന്നത്. എന്നാല്‍, മൂന്ന് വര്‍ഷമായി കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. ഫണ്ട് സ്കൂള്‍ ടോയ്ലെറ്റിന് വകമാറ്റിയത് ഗുരുതരമായ ക്രമക്കേടായാണ് വിജിലന്‍സ് കണ്ടെത്തല്‍. അനധികൃത റോഡ് നിര്‍മാണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ഉണ്ടാവുമെന്ന സൂചനയെതുടര്‍ന്ന് ജൂലൈയില്‍ പ്രവൃത്തി നിര്‍ത്തിയിരുന്നു. എം.എസ്.പിയുടെ ഫ്ളാറ്റിന് സമീപം 300 മീറ്റര്‍ നീളത്തിലും പത്തടി വീതിയിലും നിര്‍മിക്കുന്ന റോഡ് കലക്ടറുടെ ബംഗ്ളാവിന് സമീപം ആലുംകുണ്ട് റോഡ്വരെ മുട്ടിച്ചിട്ടുണ്ട്. പ്രൊകൈ്ളനും എസ്ക്കവേറ്ററും ഉപയോഗിച്ചായിരുന്നു നിര്‍മാണം. റോഡ് നിര്‍മിച്ചത് സ്വകാര്യവ്യക്തിയുടെ ഒരേക്കര്‍ സ്ഥലത്തേക്ക് വഴിയൊരുക്കാനാണെന്ന് വിജിലന്‍സ് സംശയിക്കുന്നു. കടലുണ്ടിപ്പുഴയോരത്തെ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍നിന്ന് ടാങ്കറില്‍ എം.എസ്.പി ആവശ്യത്തിന് വെള്ളമെടുക്കാനെന്ന പേരിലാണ് സേനയുടെ ഫണ്ടില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മാണം നടന്നത്. എം.എസ്.പി ക്യാമ്പിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കാനാണ് സ്വകാര്യവ്യക്തിയുമായുള്ള ധാരണയില്‍ റോഡ് നിര്‍മിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

മഅ്ദനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പ്രോസിക്യൂഷന്‍

Posted: 25 Aug 2013 11:20 PM PDT

Image: 

ബംഗളൂരു: ബംഗളൂരു: അബ്ദുന്നാസിര്‍ മഅദ്നിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന്  പബ്ളിക് പ്രോസിക്യൂട്ടര്‍ ഹൈകോടതിയെ അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സ നല്‍കാനാവില്ളെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
മഅദ്നിക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നല്‍കുന്നുണ്ട്.  എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജയിലില്‍ നല്‍കുന്ന  ചികിത്സയോട്  അദ്ദേഹം  സഹകരിക്കുന്നില്ളെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
 ജാമ്യാപേക്ഷയില്‍ കര്‍ണാടക സര്‍ക്കാര്‍ തടസ്സവാദമുന്നയിച്ച സാഹചര്യത്തില്‍, ഹൈകോടതി ആവശ്യപ്പെട്ട പ്രകാരം മഅ്ദനിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ജയില്‍ സൂപ്രണ്ട് കോടതിയില്‍  ഹാജരാക്കി. റിപ്പോട്ടില്‍ വാദം കേള്‍ക്കല്‍ ഉച്ചക്ക്  രണ്ടു മണിക്ക് നടക്കും. റിപ്പോര്‍ട്ട് പഠിച്ചതിനുശേഷം വാദം ഉന്നയിക്കാന്‍ സമയമനുവദിക്കണമെന്ന്  മഅദ്നിയുടെ അഭിഭാഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും വാദം ഉച്ചത്തേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കുന്നതോടൊപ്പം കോടതി അദ്ദേഹം ജാമ്യാപേക്ഷയും പരിഗണിക്കും.
19ന് കേസ് പരിഗണിച്ചപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരാഴ്ച കൂടി അനുവദിക്കണമെന്ന ആവശ്യപ്രകാരമാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
 

 

പ്രഖ്യാപനങ്ങള്‍ വെറുതെ; അണക്കെട്ട് സുരക്ഷാ സംവിധാനമൊന്നും നടപ്പായില്ല

Posted: 25 Aug 2013 11:11 PM PDT

Subtitle: 
കുണ്ടള ദുരന്തത്തിന് മൂന്ന് വയസ്സ്
മൂന്നാര്‍: ഓണാവധി ആഘോഷിക്കാനെത്തിയ അഞ്ച് യുവാക്കള്‍ കുണ്ടള ജലാശയത്തില്‍ മുങ്ങിമരിച്ചിട്ട് ഇന്ന് മൂന്നുവര്‍ഷം തികയുമ്പോഴും അധികൃതര്‍ പ്രഖ്യാപിച്ച സുരക്ഷാ നടപടികള്‍ ഫയലിലൊതുങ്ങുന്നു. ജില്ലയിലെ പ്രധാന അണക്കെട്ടുകള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കായി ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്ന് പ്രഖ്യാപിച്ച സുരക്ഷാ സംവിധാനം നടപ്പാക്കാത്തതാണ് ആശങ്ക വളര്‍ത്തുന്നത്. 2010 ആഗസ്റ്റ് 26ന് തിരുവനന്തപുരത്ത് നിന്ന് മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ എട്ടംഗ സംഘത്തിലെ അഞ്ചുപേരാണ് കുണ്ടള ജലാശയത്തില്‍ മുങ്ങിമരിച്ചത്. 
അരശുംമൂട് കൂട്ടതെങ്ങില്‍ ശ്രീജിത് (20), കൊന്നവിളാകത്ത് വീട്ടില്‍ രതീഷ് (24), ഗീത ഭവനില്‍ രാജേഷ് (21), അമ്പിളി ഭവനില്‍ മനുമോഹന്‍ (20), പാറുകാട് ബി.വി നിവാസില്‍ ഭരത് (24) എന്നിവരാണ് മരിച്ചത്. 25ന് രാത്രി മൂന്നാറിലെത്തിയ സംഘം ഉച്ചയോടെ കുണ്ടള ജലാശയം കാണാന്‍ എത്തുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ടുപേരൊഴികെ മറ്റുള്ളവര്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇതില്‍ ഒരാളെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും മറ്റുള്ളവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. 
2009ല്‍ ഇതിന് സമീപം തമിഴ്നാട് സ്വദേശിയായ അനന്തരാമന്‍ എന്ന നവവരനെ ഭാര്യയുടെ കാമുകന്‍ കൊലപ്പെടുത്തിയ ശേഷം പ്രവേശം നിരോധിച്ചിടത്തായിരുന്നു ഈ അപകടം. അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചതോടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വിമര്‍ശം വ്യാപകമായി.  
 വിനോദ സഞ്ചാരികള്‍ ധാരാളമായെത്തുന്ന മൂന്നാറിലൊരിടത്തും മുന്നറിയിപ്പ് ബോര്‍ഡുകളോ സുരക്ഷാ സംവിധാനമോ ഇല്ലാത്തതായിരുന്നു ആക്ഷേപത്തിന് കാരണം. ദിനേനെ വിനോദ സഞ്ചാരികളെത്തുന്ന കുണ്ടള മാട്ടുപ്പെട്ടി അണക്കെട്ടുകളില്‍ മുന്നറിയിപ്പ് സ്ഥാപിക്കുക, അണക്കെട്ടുകളില്‍ സ്പീഡ് ബോട്ട് സംവിധാനങ്ങളോടെ ‘റിസ്ക്യൂ സ്ക്വാഡി’നെ നിയമിക്കുക, പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തുക, അണക്കെട്ടുകളില്‍ സഞ്ചാരികള്‍ കയറാതിരിക്കാന്‍ കമ്പിവലകള്‍ സ്ഥാപിക്കുക, വൈകുന്നേരങ്ങളില്‍ പ്രവേശം നിരോധിക്കുക, മുങ്ങല്‍ പരിശീലനം നേടിയവരെ അണക്കെട്ടുകളില്‍ ജോലിക്കാരായി വെക്കുക, വിനോദ സഞ്ചാരകേന്ദ്രത്തിന് ചുറ്റുപാടും മദ്യപാനം നിരോധിക്കുക തുടങ്ങിയ നടപടികളാണ് ജില്ലാ ഭരണകൂടം മൂന്ന് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചത്. 
കഴിഞ്ഞവര്‍ഷം മാട്ടുപ്പെട്ടി അണക്കെട്ടിന് ഇരുവശവും കമ്പിവല സ്ഥാപിച്ചതൊഴിച്ചാല്‍ മറ്റൊരു നിര്‍ദേശവും അധികൃതര്‍ നടപ്പാക്കിയില്ല. വിശാലമായ കുണ്ടള ജലാശയത്തിന്‍െറ നാലുവശത്തുനിന്ന് സന്ദര്‍ശകര്‍ക്ക് വെള്ളത്തിലേക്ക് ഇറങ്ങാവുന്ന അവസ്ഥയാണുള്ളത്. നീന്തലും മേഖലയും പരിചയമില്ലാത്തവര്‍ സംഘം ചേര്‍ന്ന് വെള്ളത്തിലിറങ്ങുന്നതാണ് അപകടമുണ്ടാകുന്നത്. ഇതിന് തടയിടാനോ നിയന്ത്രിക്കാനോ ഇവിടെ ആരുമില്ല. അപകടകരമായ മലകളും വെള്ളച്ചാട്ടങ്ങളും കാണാന്‍ എത്തുന്നവര്‍ മദ്യപിച്ച് എത്തുന്നതും ദുരന്തങ്ങള്‍ക്ക് വഴിവെക്കുകയാണ്. ജലാശയങ്ങളില്‍ ആരെങ്കിലും അപകടത്തില്‍പ്പെട്ടാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ എന്‍ജിന്‍ ഘടിപ്പിച്ച സ്പീഡ് ബോട്ട് ഒന്നുപോലും ജലാശയങ്ങളിലില്ല. കുണ്ടള, ഹെഡ്വര്‍ക്സ് ഡാം, കല്ലാര്‍കുട്ടി, പൊന്‍മുടി, ചെങ്കുളം തുടങ്ങിയ അണക്കെട്ടുകളിലെല്ലാം സഞ്ചാരികള്‍ പതിവായി എത്തുന്നുണ്ട്. എന്നാല്‍, ഇവിടെയൊന്നും ഒരുസുരക്ഷാ സംവിധാനവുമില്ല. ഓരോ കാവല്‍ക്കാര്‍ മാത്രമാണ് ജില്ലയിലെ അണക്കെട്ടുകളില്‍ നിയമിച്ചിട്ടുള്ളത്. അണക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും മാത്രമല്ല മൂന്നാറില്‍ അപകടം വിതക്കുന്നത്. സംരക്ഷണ ഭിത്തിയും മുന്നറിയിപ്പ് അടയാളങ്ങളുമില്ലാത്ത ദുഷ്കരമായ റോഡുകളും സഞ്ചാരികള്‍ക്ക് വെല്ലുവിളിയാണ്. വഴിവിളക്കിന്‍െറ അഭാവം മൂലം, മഞ്ഞിറങ്ങുന്ന വഴികളും അപരിചിതരായ അന്യസംസ്ഥാനക്കാര്‍ക്ക് അപകടമുണ്ടാക്കുന്നുണ്ട്.
വര്‍ഷന്തോറും കോടിക്കണക്കിന് രൂപ വിനോദ സഞ്ചാരവകുപ്പിന് നേടിക്കൊടുക്കുന്നുണ്ടെങ്കിലും മൂന്നാറിന്‍െറ വികസനത്തിനായി അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ഓണക്കാലം അടുത്തതോടെ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി സന്ദര്‍ശകര്‍ ഇവിടേക്ക് എത്താന്‍ തയാറെടുക്കുകയാണ്. മൂന്നാറിന്‍െറ ദൃശ്യഭംഗിയും വശ്യമായ കാലാവസ്ഥയും ആസ്വദിക്കാനെത്തുന്നവരെ സുരക്ഷിതരായി മടക്കി അയക്കാന്‍ സുരക്ഷാ നടപടികള്‍ വേഗത്തിലാക്കണമെന്നാണ് ആവശ്യം. 
 

നിര്‍ഭയ ജാഗ്രത സമിതി ക്രൈം മാപ്പിങ് പൂര്‍ത്തിയായി

Posted: 25 Aug 2013 11:07 PM PDT

പത്തനംതിട്ട: നിര്‍ഭയ ജാഗ്രത സമിതി നേതൃത്വത്തില്‍ കലഞ്ഞൂര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും സ്ത്രീകളുടെ പങ്കാളിത്തത്തോടെ ക്രൈം മാപ്പിങ് പൂര്‍ത്തീകരിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുകയാണ് ലക്ഷ്യം. പറക്കോട് ബ്ളോക് പഞ്ചായത്തില്‍ നിര്‍ഭയ പഞ്ചായത്തായി പ്രഖ്യാപിച്ച കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ക്രൈം മാപ്പിങ്ങിന്‍െറ ആദ്യഘട്ടമാണ് നടപ്പാക്കുന്നത്. 
പഞ്ചായത്തിലെ 20 വാര്‍ഡിലും ക്രൈം മാപ്പിങ് പൂര്‍ത്തിയായി. ക്രൈം മാപ്പിങ് പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സണ്‍മാര്‍, വാര്‍ഡ് അംഗങ്ങള്‍,സി.ഡി.എസ് ചെയര്‍പേഴ്സണ്‍,കുടുംബശ്രീയിലെ പ്രമുഖര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരാണ് ഇതിലുള്‍പ്പെടുന്നത്. ജില്ലാ കുടുംബശ്രീ മിഷന്‍ നേതൃത്വത്തില്‍ എക്സാത്ത് കുടുംബശ്രീ പരിശീലന കേന്ദ്രത്തിലെ അംഗങ്ങളാണ് പരിശീലനം നല്‍കിയത്.
വാര്‍ഡുതലത്തില്‍ കുടുംബശ്രീ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കുവേണ്ടി കുടുംബശ്രീ മിഷനില്‍ നിന്ന്  പരിശീലനം ലഭിച്ചവര്‍ ബോധവത്കരണ ക്ളാസുകള്‍ നടത്തുന്നു. പിന്നീട് മിഷനില്‍ നിന്ന് ലഭ്യമായ നിര്‍ദിഷ്ട ക്രൈം മാപ്പിങ് മാതൃക ഇവര്‍ക്ക് വിതരണം ചെയ്യുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുന്നു. 
ഫോറം വിതരണം ചെയ്തതിന് ആറ് മാസത്തിനുള്ളിലെ സ്വന്തം അനുഭവങ്ങളാണ് രേഖപ്പെടുത്തുന്നത്. പ്രായം, അതിക്രമം നടന്ന സ്ഥലം, സ്ഥലത്തിന്‍െറ പ്രത്യേകത,സമയം,പഞ്ചായത്തിന്‍െറ പരിധിക്കുള്ളില്‍ അല്ലെങ്കില്‍ പരിധിക്കുപുറത്ത്, അതിക്രമത്തിന്‍െറ വിവരണം, അതിക്രമിയുടെ അവസ്ഥ, അതിക്രമി ഒറ്റക്കോ അല്ലെങ്കില്‍ കൂട്ടം ചേര്‍ന്നോ മദ്യപിച്ചോ അല്ലാതെയോ  അതിക്രമത്തിന്‍െറ സ്വഭാവം, വാഹനത്തിലാണോ അല്ലയോ  അതിക്രമം നടന്നപ്പോള്‍ വ്യക്തി ഒറ്റക്കായിരുന്നോ പ്രതികരിക്കാന്‍ ശ്രമിച്ചോ  ഏതുതരത്തിലുള്ള പ്രതിരോധത്തിനാണ് ശ്രമിച്ചത്, അതിക്രമം ഉണ്ടാകുമെന്ന് കരുതി സ്ത്രീകള്‍ പകല്‍ ഒറ്റക്ക് പോകാന്‍ ഭയപ്പെടുന്ന പ്രദേശം അല്ലെങ്കില്‍ സ്ഥാപനം തുടങ്ങിയ ചോദ്യങ്ങളാണ് ഫോറത്തിലുള്ളത്. കൂടാതെ നേരിട്ടറിയാവുന്ന അതിക്രമങ്ങള്‍, ഇടപെട്ട കേസുകള്‍ എന്നിവ വ്യക്തമാക്കാനും കുട്ടികള്‍ പങ്കുവെച്ച അതിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വിശദമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 
പരാതികള്‍ ശേഖരിക്കാനുള്ള രഹസ്യപെട്ടികള്‍ ഓരോ വാര്‍ഡുകളുടെയും പല ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. നേരിടേണ്ടിവന്നിട്ടുള്ള പീഡനങ്ങളും മറ്റും നിര്‍ദിഷ്ട ഫോറത്തില്‍ പെട്ടിയില്‍ നിക്ഷേപിക്കുന്നു. ഓരോ പെട്ടിക്കും പ്രത്യേക നമ്പറുകള്‍ ഉണ്ടാകും. പരാതികള്‍ നിക്ഷേപിക്കുന്നതിന് സമയപരിധിയുണ്ട്. ലഭിച്ച പരാതികളടങ്ങുന്ന പെട്ടികള്‍ അതത് വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങള്‍ പഞ്ചായത്ത് കുടുംബശ്രീയില്‍ എത്തിക്കുന്നു. 
പിന്നീട് പെട്ടികള്‍ മുദ്രവെച്ച് ജില്ലാ കുടുംബശ്രീ മിഷനിലെത്തിക്കും. പരാതികള്‍ ഉന്നതാധികാരികളുടെ സന്നിധ്യത്തില്‍ റിസോഴ്സ്  പേഴ്സണ്‍മാര്‍ തരം തിരിച്ച് ഓരോ പരാതികളുടെയും സ്വഭാവത്തിനനുസരിച്ച് നിര്‍ദിഷ്ട വിഭാഗത്തിലേക്ക് എത്തിച്ച് തുടര്‍ നടപടികള്‍ക്ക് വിധേയമാക്കും. പരാതിയില്‍ വ്യക്തിയുടെ പേര് സൂചിപ്പിക്കേണ്ടതില്ലാത്തതിനാല്‍ സംഭവങ്ങള്‍ വ്യക്തതയോടെ ഉള്‍പ്പെടുത്താന്‍ കഴിയുന്നു. 
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും മറ്റും പരിശീലനം നല്‍കി ഫോറങ്ങള്‍ വിതരണം ചെയ്തു. ഇവര്‍ക്ക് പരാതികള്‍ ശേഖരിക്കാന്‍ ഒരു മാസത്തെ സമയം നല്‍കി. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ 145 പേര്‍ക്ക് പരിശീലനം ലഭിച്ചു. 
ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്ക് ഏത് പ്രദേശത്ത് ആരുടെ ഭാഗത്തുനിന്നാണ് കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനും കുറ്റകൃത്യങ്ങള്‍ തുടരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കാന്‍ ഉന്നതാധികാരികള്‍ക്കും ക്രൈം മാപ്പിങ്ങിലൂടെ കഴിയുന്നു. 
സ്കൂള്‍, മാര്‍ക്കറ്റ് മുതലായവ കേന്ദ്രീകരിച്ചോ മറ്റോ ആണെങ്കില്‍ പരാതിയിലെ സമയത്തിന്‍െറ അടിസ്ഥാനത്തില്‍ അവിടെ പൊലീസിനെ   വിന്യസിപ്പിച്ച് കുറ്റക്കാരെ കണ്ടെത്താന്‍ കഴിയും. 
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയുന്നുവെന്നതാണ് ഇതിന്‍െറ നേട്ടം.
 

ദുരിതം വിതച്ച് നഗരപാതകള്‍

Posted: 25 Aug 2013 11:03 PM PDT

കോട്ടയം: നഗരത്തിലെ റോഡുകള്‍ തകര്‍ന്നിട്ട് നാളുകള്‍ ഏറെയായി. യാത്രക്കാരുടെ നടുവൊടിക്കുന്ന തകര്‍ച്ചക്ക് പിന്നില്‍ മഴയാണ് പ്രധാന വില്ലനെന്നായിരുന്നു അധികൃതരുടെ വിലയിരുത്തല്‍.മാനംതെളിഞ്ഞിട്ടും വാഹനങ്ങള്‍ കുഴിയില്‍നിന്ന് കുഴിയിലേക്ക് ചാടി പോകുന്ന സ്ഥിതിക്ക് മാറ്റമുണ്ടായിട്ടില്ല. കോട്ടയം നഗരത്തിലെ പ്രധാനപാതകള്‍ പൊട്ടിപ്പൊളിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടിട്ടും പൊതുമരാമത്ത് വകുപ്പിന് അനക്കമില്ല. 
നഗരസഭ കാര്യാലയത്തിന് മുന്നിലെ ശീമാട്ടി റൗണ്ടാന മുതല്‍ ബേക്കര്‍ ജങ്ഷന്‍ വരെ ഗട്ടറില്‍ തട്ടിയും മുട്ടിയും മുന്നോട്ടുപോകുന്ന ഇരുചക്രവാഹനങ്ങളടക്കമുള്ളവയുടെ കുരുക്ക് ഇവിടെ പതിവാണ്. ഇതിനിടെ,പൊട്ടിപ്പൊളിഞ്ഞ വഴിയിലൂടെ കാല്‍നട പോലും അസാധ്യമാണ്. മെഡിക്കല്‍ കോളജ് ലക്ഷ്യമിട്ട് പായുന്ന നിരവധി ആംബുലന്‍സുകളും വാഹനങ്ങളും ഗതാഗതക്കുരുക്കിലും കുഴികളിലുംപെട്ട് താളംതെറ്റാറുണ്ട്. ചാലുകുന്ന്-മെഡിക്കല്‍ കോളജ് റോഡില്‍ ശനിയാഴ്ച അര്‍ധരാത്രി രോഗിയുമായി പോയ കാര്‍ ഗട്ടറില്‍വീണ് ടയര്‍ പഞ്ചറായി. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് രോഗിയെ സ്വകാര്യആശുപത്രിയില്‍നിന്ന് വിദഗ്ധചികിത്സക്ക്  മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് കുഴിയില്‍ വീണത്.തൊട്ടുപിന്നില്‍ വന്ന ഓട്ടോയില്‍ കയറ്റിയാണ് ആശുപത്രിയില്‍ എത്തിച്ച് രോഗിയെ രക്ഷിച്ചത്. 
സ്ഥിതി ഏറെ വഷളായിട്ടും അതിവേഗം നടപടി സ്വീകരിക്കാത്തതില്‍ ആക്ഷേപം വ്യാപകമാണ്.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ധനമന്ത്രി കെ.എം.മാണിയും ചീഫ് വിപ്പ് പി.സി.ജോര്‍ജും മന്ത്രി കെ.സി.ജോസഫും ഉള്‍പെടെയുള്ള മന്ത്രിസഭയിലെ  പ്രമുഖര്‍ നിത്യവും ചീറിപ്പായുന്ന വഴി കൂടിയാണിത്. എം.സി റോഡ് കടന്നുപോകുന്ന  അപ്രധാനസ്ഥലങ്ങളില്‍  കുഴിയടക്കലും ടാറിങ്ങും തകൃതിയായി നടക്കുന്നുമ്പോഴാണ് നഗരത്തിലെ പ്രധാനപാതകള്‍ അവഗണിക്കപ്പെടുന്നത്. 
ബേക്കര്‍ ജങ്ഷനാണ് പ്രധാനപ്രശ്നം. കുഴിക്ക് പിന്നാലെ രൂക്ഷമായ പൊടിശല്യവും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. പൊടിശല്യമാണ് ഏറ്റവും പ്രധാനപ്രശ്നമായി മാറുന്നത് വ്യാപാരികള്‍ക്കാണ്. തുടര്‍ച്ചയായി പൊടിയടിച്ച് ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഉപഭോക്താക്കളും തിരിഞ്ഞുനോക്കാറില്ല. ഗട്ടറില്‍നിന്ന് രക്ഷതേടാന്‍ പതുക്കെ സഞ്ചരിക്കുന്ന വാഹനങ്ങളുംബേക്കര്‍ ജങ്ഷനില്‍നിന്ന് കുമരകം ഭാഗത്തേക്ക് തിരിയുന്ന ബസുകള്‍ ട്രാഫിക് സിഗ്നലിന്‍െറ പേരില്‍ ഏറെനേരം നിര്‍ത്തിയിടുന്നതും ഗതാഗതതടസ്സമുണ്ടാക്കുന്നു.
ഗതാഗത പരിഷ്കാരത്തിന്‍െറ ഭാഗമായി നഗരത്തിലെ വിവിധ ബസ് സ്റ്റോപ്പുകള്‍ പുന$ക്രമീകരിച്ചിട്ടും ബേക്കര്‍ ജങ്ഷനിലെ  സ്വകാര്യബസുകളുടെ സ്റ്റോപ്പിന്‍െറ കാര്യത്തില്‍ ഇനിയും അധികൃതര്‍ തീരുമാനമെടുത്തിട്ടില്ല.  കോട്ടയം ലോഗോസ് ജങ്ഷനിലും കോടിമത മണിപ്പുഴയിലും നാട്ടകത്തും കുഴികളില്‍നിന്ന് രക്ഷതേടാന്‍ ഡ്രൈവര്‍മാര്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. നാഗമ്പടം റെയില്‍വേ ഓവര്‍ബ്രിഡ്ജിന്‍െറ സ്ഥിതിയും സമാനമാണ്. മാസങ്ങളായി കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ കാല്‍നട പോലും അസാധ്യമാണ്. നാട്ടകം-ചിങ്ങവനം റൂട്ടിലെ കുഴിയടക്കാനും സംവിധാനം ഒരുക്കിയിട്ടില്ല. 
 

ടോള്‍ നിരക്ക് ഉയര്‍ത്തുന്നു ; സെപ്തംബര്‍ മുതല്‍ പുതിയ നിരക്ക്

Posted: 25 Aug 2013 10:59 PM PDT

Image: 

തൃശൂര്‍: തൃശൂര്‍-ഇടപ്പള്ളി പാതയില്‍ പാലിയേക്കര ടോള്‍ പ്ളാസയിലെ ടോള്‍ നിരക്കുകള്‍ ഉയര്‍ത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. അടുത്ത മാസം ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍വരും. പത്തു മുതല്‍ 20 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കാറുകള്‍ക്ക് ഇരുവശത്തേക്കുമായി 95 രൂപയും ലഘു ചരക്കുവാഹനങ്ങള്‍ക്ക് 165 രൂപയും ട്രക്കുകള്‍ക്ക് 330 രൂപയും മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് 536 രൂപയുമാണ് പുതിയ നിരക്കുകള്‍.
 

കൊച്ചി തുറമുഖത്തിന് താങ്ങാനാകാത്ത ഭാരമായി എല്‍.എന്‍.ജി പദ്ധതി ഡ്രഡ്ജിങ്

Posted: 25 Aug 2013 10:53 PM PDT

മട്ടാഞ്ചേരി: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കൊച്ചി തുറമുഖത്തിന് എല്‍.എന്‍.ജി പദ്ധതിയുടെ ഡ്രഡ്ജിങ് ചെലവുകള്‍ കടുത്ത ആഘാതമാകുന്നു. കൊച്ചി തുറമുഖത്തിന് കടുത്ത ബാധ്യതയായി തീര്‍ന്നിരിക്കുന്ന വല്ലാര്‍പാടം ടെര്‍മിനലിന്‍െറ ആഴം നിലനിര്‍ത്തലിന് പിറകെ പുതുവൈപ്പിനിലെ എല്‍.എന്‍.ജി ടെര്‍മിനലിനായി ഡ്രഡ്ജിങ് നടത്തേണ്ടിവരുന്നതാണ് തുറമുഖ ട്രസ്റ്റിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്. 
എല്‍.എന്‍.ജി അധികൃതരും തുറമുഖ ട്രസ്റ്റും തമ്മിലെ ധാരണ പ്രകാരം ടെര്‍മിനല്‍ നിര്‍മാണ വേളയിലെ ക്യാപിറ്റല്‍ ഡ്രഡ്ജിങ് ജോലികള്‍ എല്‍.എന്‍.ജിയും തുടര്‍ന്നുള്ള മെയിന്‍റനന്‍സ് ഡ്രഡ്ജിങ് ജോലികള്‍ തുറമുഖ ട്രസ്റ്റുമാണ് നടത്തേണ്ടത്. ധാരണപ്രകാരം ആദ്യഘട്ടത്തിലെ ക്യാപിറ്റല്‍ ഡ്രഡ്ജിങ് നടത്തി 14 മീറ്റര്‍ ബെര്‍ത്തിനും കപ്പല്‍ ചാലിനും ആഴം വരുത്തിയെന്നാണ് എല്‍.എന്‍.ജി അധികൃതര്‍ അവകാശപ്പെടുന്നത്. 
എന്നാല്‍, ഖത്തറില്‍ നിന്ന് 56,484 മെട്രിക് ടണ്‍ ദ്രവീകൃത പ്രകൃതി വാതകവുമായി ടെര്‍മിനലിലേക്ക് ആദ്യമായി വില്‍ എനര്‍ജി എന്ന കപ്പല്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ ആഴം എട്ട് മീറ്റര്‍ മാത്രമാണെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഒരാഴ്ചയിലേറെ പുറംകടലില്‍ കിടന്നാണ് 11 മീറ്റര്‍ ആഴം വരുത്തി കപ്പല്‍ ടെര്‍മിനല്‍ ബെര്‍ത്തില്‍ അടുപ്പിച്ചത്. ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന്  ചളിയും എക്കലും അടിഞ്ഞുകൂടിയാണ് ആഴം കുറഞ്ഞതെന്നാണ് എല്‍.എന്‍.ജി അധികൃതരുടെ വാദം. 
എന്നാല്‍, ടെര്‍മിനല്‍ നിര്‍മാണ വേളയില്‍ പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച് സ്റ്റേഷന്‍ നല്‍കിയ നിര്‍ദേശം അവഗണിച്ചതാണ്  ചളി അടിഞ്ഞ് കൂടാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ടെര്‍മിനലിനോട് ചേര്‍ന്ന് രണ്ട് ബണ്ട് തീര്‍ക്കണമെന്ന നിര്‍ദേശം അവഗണിച്ച്, ഒരുബണ്ട് മാത്രം പണിതതാണ്  ചളി അടിയാന്‍ കാരണമായത്. 
അത്യാവശ്യ ആഴം കൂട്ടി ‘വില്‍ എനര്‍ജി’ കപ്പല്‍ ബെര്‍ത്തില്‍ അടുപ്പിച്ചെങ്കിലും  ചളി അടിഞ്ഞ് ആഴം വീണ്ടും കുറയുന്നതായാണ് സൂചന. കപ്പലിലെ ചരക്ക് ഇറക്കി തീരുന്നതിനാല്‍ പ്രത്യക്ഷത്തില്‍ കപ്പലിന്‍െറ മടക്കയാത്രക്ക് ആഴക്കുറവ് പ്രശ്നമാകില്ല. എന്നാല്‍, തുടര്‍ന്ന് ഡ്രഡ്ജിങ് നടത്തി ആഴം നിലനിര്‍ത്തേണ്ട ചുമതല കൊച്ചിതുറമുഖ ട്രസ്റ്റിനാണ്. വല്ലാര്‍പാടത്തെ അപേക്ഷിച്ച് എല്‍.എന്‍.ജി ടെര്‍മിനല്‍ പദ്ധതി തുറമുഖ ട്രസ്റ്റിന്‍െറ വന്‍ പ്രതീക്ഷയാണെങ്കിലും ടെര്‍മിനലിന്‍െറ ശേഷിക്ക് ആനുപാതികമായി വാതക വിതരണം നടത്താന്‍ കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്കും മംഗലാപുരത്തേക്കുമുള്ള പൈപ്പ്ലൈന്‍ പൂര്‍ത്തീകരിക്കാനാകാത്തത് പ്രതീക്ഷക്ക് മങ്ങലേല്‍പിക്കുന്നുണ്ട്. 
രാജ്യത്തിന്‍െറ സ്വപ്ന പദ്ധതിയായി വിശേഷിപ്പിക്കപ്പെട്ട വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്‍റ് ടെര്‍മിനലിന്‍െറ ഡ്രഡ്ജിങ് ജോലികള്‍ക്ക് തുറമുഖം പ്രതിവര്‍ഷം 130 കോടി ചെലവിടുമ്പോള്‍ കബോട്ടാഷ് ഭേദഗതി പ്രാബല്യത്തിലായിട്ടും കഴിഞ്ഞവര്‍ഷം തുറമുഖ ട്രസ്റ്റിന് ലഭിച്ചവരുമാനം 62 കോടിയാണ്. പോര്‍ട്ടിന്‍െറ ഉടമസ്ഥതയിലുള്ള ഓയില്‍ ടെര്‍മിനല്‍ ഡ്രഡ്ജിങ്ങിന് പ്രതിവര്‍ഷം 55 കോടി ചെലവിടുമ്പോള്‍ കിട്ടുന്ന ലാഭം കൊച്ചിന്‍ റിഫൈനറിയില്‍ നിന്നുള്ള 22 കോടി മാത്രമാണ്. 
1996ല്‍ കൊടുത്തിരുന്ന അതേ തുകയാണ് ഇപ്പോഴും നല്‍കുന്നത്. സ്വന്തമായി ഡ്രഡ്ജര്‍ ഇല്ലാത്തതും ഡ്രഡ്ജിങ് ചെലവുകള്‍ ഉയരുന്നതിന് കാരണമാകുന്നു. കപ്പല്‍ശാലയുടെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര ഷിപ്പിങ് മന്ത്രി വാസനെ തുറമുഖത്തെ ട്രേഡ് യൂനിയന്‍ നേതാക്കള്‍ തുറമുഖത്തെ സാമ്പത്തിക പ്രതിസന്ധി ബോധ്യപ്പെടുത്തിയിരുന്നു. 
പലിശയും പിഴപ്പലിശയുമടക്കം തുറമുഖ ട്രസ്റ്റിന്‍െറ ബാധ്യതയായ 1700 കോടി  എഴുതിത്തള്ളണമെന്നും തുറമുഖത്തിന് സ്വന്തമായി ഡ്രഡ്ജര്‍ വാങ്ങണമെന്നുമുള്ള തൊഴിലാളി നേതാക്കളുടെ അഭ്യര്‍ഥന അനുഭാവപൂര്‍വം പണിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയത്. 
തുറമുഖത്തോട് ചേര്‍ന്നുള്ള നാവിക സേന തുറമുഖം, ഷിപ്പ്യാര്‍ഡ് എന്നിവിടങ്ങളിലേക്ക് കപ്പലുകള്‍ വരുന്നതിനും പോകുന്നതിനും കൊച്ചി തുറമുഖ ട്രസ്റ്റിന്‍െറ ഡ്രഡ്ജിങ് ജോലികള്‍ ഉപകാരപ്പെടുന്നുണ്ടെങ്കിലും ഡ്രഡ്ജിങ് ചെലവുകള്‍ ഒന്നും ഇവര്‍ നല്‍കാറില്ല. ചെലവില്‍ ഒരുപങ്ക് വഹിക്കാന്‍ ഇവര്‍ തയാറായാല്‍ കൊച്ചി തുറമുഖത്തിന് പിടിച്ച് നില്‍ക്കാനാകുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

കായംകുളം ടെര്‍മിനല്‍ ബസ് സ്റ്റാന്‍ഡ് ഉടന്‍ തുറക്കും

Posted: 25 Aug 2013 10:48 PM PDT

കായംകുളം: നഗരവാസികളുടെ ചിരകാലസ്വപ്നമായ ടെര്‍മിനല്‍ ബസ് സ്റ്റാന്‍ഡിന്‍െറ ഉദ്ഘാടനം സെപ്റ്റംബര്‍ അഞ്ചിനുമുമ്പ് നടത്താന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനം. ഒന്നര പതിറ്റാണ്ട് മുമ്പ് ഏറ്റെടുത്ത ഒരേക്കറോളം വരുന്ന സ്ഥലത്താണ് ടെര്‍മിനല്‍ സ്റ്റാന്‍ഡ് യാഥാര്‍ഥ്യമായിരിക്കുന്നത്. 
1997ല്‍ 13 ലക്ഷം രൂപ ചെലവഴിച്ച് സ്ഥലം ഏറ്റെടുത്തെങ്കിലും വഴി ഇല്ലാത്തതിനാല്‍ സ്റ്റാന്‍ഡ് നിര്‍മാണം അനിശ്ചിതത്വത്തിലാവുകയായിരുന്നു. പിന്നീട് നഗരസഭയുടെ നിരന്തര ഇടപെടലുകളുടെ ഫലമായി റെയില്‍വേയില്‍നിന്ന് വഴിക്കുള്ള സ്ഥലം 30 വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ ലഭിച്ചതാണ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചത്. ഇതിന് 23 ലക്ഷം രൂപയാണ് റെയില്‍വേക്ക് നഗരസഭ നല്‍കിയത്. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് സ്റ്റാന്‍ഡ് പൂര്‍ത്തിയാക്കിയത്.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP